Saturday, September 13, 2014

ലോകത്തെ പ്രകമ്പനം കൊള്ളിച്ച വിവേകാനന്ദവാണിക്ക്‌ 121 വയസ്സ്‌

പൊട്ടക്കിണറ്റിലെ തവളകളെ പോലെ പരസ്പ്പരം പോരടിച്ചു നിന്ന ലോകജനതയോട്‌ മതമല്ല മനുഷ്യനാണ്‌ വലുതെന്ന് ഉദ്ഘോഷിച്ച; ഒന്നല്ല എല്ലാ വഴികളും ഒരേ സത്യത്തിലേക്കാണ്‌ നമ്മെ നയിക്കുന്നതെന്നും പട്ടിണികിടക്കുന്നവന്റെയും ദുരിതമനുഭവിക്കുന്നവന്റെയും കണ്ണീരൊപ്പിക്കൊണ്ട്‌ മാത്രമേ ഈശ്വര സാക്ഷാത്ക്കാരം സാധ്യമാകൂ എന്നും നമ്മെ ഉദ്ബോധിപ്പിച്ച സാക്ഷാല്‍ സ്വാമി വിവേകാന്ദന്റെ ഐതിഹാസികമായ ചിക്കാഗോ പ്രസംഗത്തിനു ഇന്ന് 121 വയസ്സു തികയുകയാണ്‌. 1893- സെപ്റ്റംബര്‍ 11-നു ചിക്കാഗോവില്‍ നടത്തിയ കേവലം 3 മിനിറ്റ്‌ നീണ്ട പ്രസംഗം കൊണ്ട്‌ അദ്ദേഹം വിശ്വവിജേതാവായി മാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമേരിക്ക അഭൂതപൂര്‍വ്വമായ പ്രഭാഷണ പരമ്പരയ്ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ജനലക്ഷങ്ങള്‍ അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഒഴുകിയെത്തി. തന്റെ വിശ്വ ദൗത്യം പൂര്‍ത്തിയാ20_Hall_of_Columbusക്കി രാമേശ്വരത്ത്‌ കപ്പലിറങ്ങിയ അദ്ദേഹം തുടര്‍ന്നുള്ള ഭാരതത്തെ വീണ്ടും വിശ്വഗുരുവാക്കിമാറ്റാനുള്ള പരിശ്രമത്തിലേര്‍പ്പെട്ടു. ദരിദ്രനെ സേവിക്കുക എന്നത്‌ കര്‍ത്തവ്യമോ ഔദാര്യമോ അല്ല ഈശ്വര സേവ ചെയ്യുവാനുള്ള അവസരമായിക്കാണുക എന്നു ഉച്ചസ്തരം ഉദ്ഘോഷിച്ച്‌ അദ്ദേഹം ഗ്രാമനഗരങ്ങളില്‍ അലഞ്ഞു. മറ്റൊരു വിവേകാനന്ദനു മാത്രമേ താന്‍ എന്താണു ചെയ്തുവെച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വിലപിച്ചു.
അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ സാക്ഷാത്കാരം മാത്രമ മതി ഭാരതത്തിന്റെ വിശ്വദൗത്യം പൂര്‍ണ്ണമാക്കാന്‍. വിശ്വ മാനവിക സ്നേഹത്തിന്റെ വിസ്മയ ദര്‍ശനത്തെ ലോകത്തിനു പരിചയപ്പെടുത്തിയ ആ കര്‍മ്മയോഗി 39-ാ‍ം വയസ്സില്‍ ഭൗതികദേഹം വെടിഞ്ഞു.
ചിക്കാഗോ പ്രസംഗങ്ങള്‍ സ്വാഗതത്തിനു മറുപടി
(1893 സെപ്റ്റംബര്‍ 11)
അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ…
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആവേശപൂര്‍വ്വവും ഹൃദയംഗമവുമായ സ്വാഗതത്തിനു മറുപടി പറയാന്‍ എഴുല്‍േക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ടു നിറയുന്നു. ലോകത്തിലെ അതിപ്രാചീന സന്ന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു: മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു: സര്‍വ്വവര്‍ഗ്ഗവിഭാഗങ്ങളിലും പെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
സഹിഷ്ണുതയെ ആശയം വിവിധദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂരജനതകളില്‍ നിന്നു വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യപ്രതിനിധികളെ പരാമര്‍ശിച്ച് നിങ്ങളോടു ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സാര്‍വ്വലൗകികസ്വീകാരവും, രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകികസഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വ്വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വ്വമതങ്ങളിലെയും സര്‍വ്വരാജ്യങ്ങളിലേയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനതയെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. റോമന്‍ മര്‍ദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായുണ്ടെന്ന് നിങ്ങളോട് പറയുവാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരതുഷ്ട്രജനതയക്ക് അഭയം നല്‍കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോന്നതുമായ മതത്തിലുള്‍പ്പെട്ടവനെതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരേ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായ ഒരു സ്‌തോത്രത്തില്‍ നിന്ന് ചിലവരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം : ”പലേടങ്ങളിലായുറവെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ, അതുപോലെ അല്ലയോ പരമേശ്വരാ, രുചിവൈചിത്ര്യം കൊണ്ടു മനുഷ്യര്‍ കൈക്കൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്”.
ഇതുവരെ നടന്നിട്ടുള്ള സഭകളിലെല്ലാം വച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം, ഗീതോപദിഷ്ടമായ ഒരത്ഭുത തത്ത്വത്തിന്റെ നീതീകരണവും പ്രഖ്യാപനവുമാണ്. “ആര് ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു.”
എല്ലാവരേും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രേ . വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീര്‍ഘകാലമായി കയ്യടക്കിയിരിക്കയാണ്. അവ ഭൂമിയെ അക്രമം കൊണ്ടുനിറച്ചിരിക്കുന്നു, മനുഷ്യരക്തത്തില്‍ പലവുരു കുതിര്‍ന്നിരിക്കുന്നു, ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്തു മുഴങ്ങിയ മണി എല്ലാ മതഭ്രാന്തിന്റേയും, വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും, ഒരേ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദൗര്‍മനസ്യങ്ങളുടേയും മരണമണിയായിരിക്കെട്ട എന്ന് ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു.
1. ത്രയീ സാംഖ്യം യോഗഃ പശുപതിമതം വൈഷ്ണവമിതി പ്രഭിന്നേ പ്രസ്ഥാനേ പരമിദമദഃ പഥ്യമിതി ച രുചീനാം വൈചിത്ര്യാദൃജുകുടിലാനാപഥജുഷാം നൃണാമേകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ
2. യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ (ഗീത 4.11)
Article Credits
Viswa Samvada Kendra Kerala

വേദന പങ്കുവെച്ച് രാംമാധവ് ബലിദാനികളുടെ വീട്ടില്‍

തലശ്ശേരി: സിപിഎം ഭീകരതയ്ക്കിരയായി ബലിദാനികളായവരുടെ വീടുകള്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംമാധവ് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, ബിഎംഎസ് പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലെത്തിയാണ് രാംമാധവ് കുടുംബാംഗങ്ങളോടൊപ്പം വേദന പങ്കിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കിഴക്കെ കതിരൂരിലെ മനോജിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. മനോജിന്റെ സഹോദരങ്ങളായ മഹേഷ്, ഉദയകുമാര്‍, സുനില്‍, ധന്യ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
തുടര്‍ന്ന് എരുവട്ടി പൊട്ടന്‍പാറയിലെ സുരേഷ്‌കുമാറിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. സുരേഷിന്റെ അമ്മയുടെയും ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന വേദനകള്‍ അദ്ദേഹം പങ്കിട്ടു. തങ്ങളുടെ ആശ്രയമാണ് സുരേഷിന്റെ മരണത്തോടെ ഇല്ലാതായതെന്ന് അമ്മ നളിനി വിതുമ്പലോടെ പറഞ്ഞു. ഒറ്റക്കല്ലെന്നും രാജ്യത്തെ സംഘപ്രവര്‍ത്തകര്‍ മുഴുവനും കൂടെയുണ്ടെന്നും രാംമാധവ് അവരെ അറിയിച്ചു. ഭാര്യ നിഷ, മക്കളായ സിദ്ധാര്‍ത്ഥ്, സയനന്ദ്, അച്ഛന്‍ നാണു, സഹോദരങ്ങളായ സുധര്‍മ്മ, സുനില്‍കുമാര്‍ എന്നിവരോടും അദ്ദേഹം സംസാരിച്ചു.
സംഘപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാംമാധവ് പറഞ്ഞു. ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമ്പോഴാണ് സിപിഎം ആയുധമെടുക്കുന്നത്. സംഘപരിവാര്‍ നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബന്ധുക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
തലശ്ശേരി: സിപിഎം ഭീകരതയ്ക്കിരയായി ബലിദാനികളായവരുടെ വീടുകള്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംമാധവ് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, ബിഎംഎസ് പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലെത്തിയാണ് രാംമാധവ് കുടുംബാംഗങ്ങളോടൊപ്പം വേദന പങ്കിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കിഴക്കെ കതിരൂരിലെ മനോജിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. മനോജിന്റെ സഹോദരങ്ങളായ മഹേഷ്, ഉദയകുമാര്‍, സുനില്‍, ധന്യ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
തുടര്‍ന്ന് എരുവട്ടി പൊട്ടന്‍പാറയിലെ സുരേഷ്‌കുമാറിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. സുരേഷിന്റെ അമ്മയുടെയും ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന വേദനകള്‍ അദ്ദേഹം പങ്കിട്ടു. തങ്ങളുടെ ആശ്രയമാണ് സുരേഷിന്റെ മരണത്തോടെ ഇല്ലാതായതെന്ന് അമ്മ നളിനി വിതുമ്പലോടെ പറഞ്ഞു. ഒറ്റക്കല്ലെന്നും രാജ്യത്തെ സംഘപ്രവര്‍ത്തകര്‍ മുഴുവനും കൂടെയുണ്ടെന്നും രാംമാധവ് അവരെ അറിയിച്ചു. ഭാര്യ നിഷ, മക്കളായ സിദ്ധാര്‍ത്ഥ്, സയനന്ദ്, അച്ഛന്‍ നാണു, സഹോദരങ്ങളായ സുധര്‍മ്മ, സുനില്‍കുമാര്‍ എന്നിവരോടും അദ്ദേഹം സംസാരിച്ചു.
സംഘപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാംമാധവ് പറഞ്ഞു. ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമ്പോഴാണ് സിപിഎം ആയുധമെടുക്കുന്നത്. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബന്ധുക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
BJP will face CPI(M) violence democratically :Ram Madhav
Bharatiya Janata Party (BJP) general secretary Ram Madhav has said the party will confront the Communist Party of India (Marxist)’s “ideology of violence” in a democratic way, adding that the BJP will put an end to the culture of violence in the region.
Addressing a public function at Thalassery organised by the BJP on Friday to mobilise people’s outrage against the CPI(M)’s politics of violence, Mr. Madhav said the BJP and Rashtriya Swyamsevak Sangh (RSS) had lost 77 of its workers in the last four decades, most of them being killed by CPI(M) workers.
News Credits

Thursday, September 11, 2014

ടൂ ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത്‌ അഴിമതികള്‍ മന്‍മോഹന്‍ സിംഗ്‌ അറിഞ്ഞിരുന്നു

ന്യൂഡല്‍ഹി: ടൂ ജി അഴിമതി, കല്‍ക്കരിപ്പാടം അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി എന്നിവയെക്കുറിച്ച്‌ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു വ്യക്‌തമായ ധാരണയുണ്ടായിരുന്നുവെന്നും വേണമെങ്കില്‍ അദ്ദേഹത്തിന്‌ അവ തടയാമായിരുന്നുവെന്നും മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ്‌ റായ്‌. ഒരു ഇംഗ്ലീഷ്‌ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.
അന്നത്തെ ടെലികോം മന്ത്രി എ.രാജ സ്‌പെക്ര്‌ടം ലേലത്തെക്കുറിച്ച്‌ അപ്പപ്പോള്‍ ധരിപ്പിച്ചിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചു ലേലം നടത്തുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അന്നത്തെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയും വാണിജ്യമന്ത്രി കമല്‍നാഥും മന്‍മോഹനു മുന്നറിയിപ്പു നല്‍കിയെങ്കിലും അദ്ദേഹം നിശബ്‌ദത പാലിക്കുകയായിരുന്നുവെന്നു വിനോദ്‌ റായി ആരോപിക്കുന്നു. മാത്രമല്ല, ടൂ ജി അഴിമതിയെക്കുറിച്ച്‌ പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി, സംയുക്‌ത പാര്‍ലമെന്റ്‌ സമിതി യോഗങ്ങള്‍ നടക്കുന്നതിനിടെ സഞ്‌ജയ്‌ നിരുപം, അശ്വനി കുമാര്‍, സന്ദീപ്‌ ദീക്ഷിത്‌ എന്നിവര്‍ പ്രധാനമന്ത്രിയെ റിപ്പോര്‍ട്ടില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴേക്കും റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിരുന്നു. ഒരുപക്ഷേ, കൂട്ടുകക്ഷി രാഷ്‌ട്രീയത്തിലെ നിവൃത്തികേടായിരിക്കാം അദ്ദേഹത്തിന്റെ മൗനത്തിനു കാരണമെന്നു റായി കരുതുന്നു.
കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി സാധ്യതകളെക്കുറിച്ചും മന്‍മോഹന്‍ സിംഗ്‌ അറിഞ്ഞിരുന്നു. അന്നത്തെ കല്‍ക്കരി സെക്രട്ടറി ലേലമാണു വേണ്ടതെന്ന്‌ അറിയിച്ചെങ്കിലും മന്‍മോഹന്‍ മൗനം പാലിക്കുകയായിരുന്നു. ഇതിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച്‌ അന്നത്തെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയെ താന്‍ അറിയിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട അദ്ദേഹം ഉടന്‍ തന്നെയും കൂട്ടി മന്‍മോഹനെ ചെന്നു കണ്ടു. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. പ്രശ്‌നപരിഹാരത്തിനുള്ള തന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി അധ്യക്ഷനായി സുരേഷ്‌ കല്‍മാഡിയെ ചുമതലപ്പെടുത്തിയതു മന്‍മോഹന്‍ സിംഗിന്റെ ഓഫീസ്‌ തന്നെയാണ്‌. പൊതുഖജനാവിലെ പണം ചെലവാക്കാന്‍ സര്‍ക്കാരിനോടോ പാര്‍ലമെന്റിനോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഇന്ത്യന്‍ ഒളിംപിക്‌ അസോസിയെഷനെ ചുമതലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം മന്‍മോഹനു തന്നെയാണെന്നു വിനോദ്‌ റായി പറയുന്നു.
എയര്‍ ഇന്ത്യയെ തകര്‍ത്തതു മുന്‍വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേലിന്റെ നടപടികളാണ്‌. 2004 ഓഗസ്‌റ്റില്‍ 28 വിമാനം വാങ്ങാന്‍ എയര്‍ ഇന്ത്യ പദ്ധതിയിട്ടു. പക്ഷേ, വാങ്ങിയത്‌ 38,000 കോടി രൂപ ചെലവില്‍ 68 വിമാനമായിരുന്നു. പിന്നീട്‌ ഇരട്ടിയിലേറെ വാങ്ങിയത്‌ മന്ത്രിയുടെ സമ്മര്‍ദം കൊണ്ടായിരുന്നെന്ന തന്റെ പരാമര്‍ശം തിരുത്തിക്കാനായി പട്ടേല്‍ പരോക്ഷമായി കടുത്ത സമ്മര്‍ദം ചെലുത്തിയെന്നു റായി തുറന്നടിക്കുന്നു.
അതുവരെ ലാഭത്തിലായിരുന്ന എയര്‍ ഇന്ത്യ പെട്ടെന്നു കടത്തിലായി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ വിമാനങ്ങളൊക്കെയും വില്‍ക്കേണ്ടി വന്നു. ഒടുവില്‍ സി.ബി.ഐയെ കൊണ്ടു കള്ളക്കേസെടുപ്പിച്ച്‌ പ്രതികാരം ചെയ്യാനും യു.പി.എ. സര്‍ക്കാര്‍ ശ്രമിച്ചെന്നും റായി പറഞ്ഞു.
പുസ്‌തകം നോട്ട്‌ ജസ്‌റ്റ്‌ ആന്‍ അക്കൗണ്ടന്റ്‌ അടുത്തയാഴ്‌ച പുറത്തുവരുമ്പോള്‍ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും വെള്ളംകുടിക്കുന്ന നിരവധി വിവരങ്ങളുണ്ടാവുമെന്നുറപ്പ്‌.
News Credits Mangalam Daily

Sunday, September 7, 2014

അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും; ഓണത്തോട്‌ താതാത്മ്യം പ്രാപിച്ച്‌ പള്ളികളും

Sunday, September 7, 2014 കൊച്ചി: ജാതിമതഭേദമെന്യേ എല്ലാ മലയാളികളുടേയും ആഘോഷമായ ഓണ ദിവസം വന്നെത്തിയ ഞായറാഴ്‌ച സീറോ മലബാര്‍ സഭ ആഘോഷിച്ചത്‌ ഓണത്തെ അനുസ്‌മരിച്ച്‌ കൊണ്ട്‌. വാഴക്കാല സെന്റ്‌ജോണ്‍സ്‌ പള്ളിയില്‍ വിശ്വാസികളെ ചന്ദനം തൊട്ടു പള്ളിയില്‍ സ്വീകരിക്കുകയും അള്‍ത്താരയില്‍ നിലവിളക്കും നിറപറയും വെച്ചായിരുന്നു വിശുദ്ധ കുര്‍ബ്ബാന. ഇതിന്‌ പുറമേ പള്ളിയില്‍ പൂക്കളവും സദ്യയും ഉണ്ടായിരുന്നു. അള്‍ത്താരയില്‍ നിലവിളക്കും പൂക്കളും നിറഞ്ഞ താലം നിരത്തിയിരുന്നു. ഓണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു പാട്ടുകള്‍. നിറപറയും നിലവിളക്കും പൂക്കളവും പള്ളിയുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നു. പുരോഹിതര്‍ തിരുവസ്‌ത്രത്തിന്‌ പുറത്ത്‌ കോടി ധരിച്ച്‌ കുര്‍ബാന നടത്തിയതും കൗതുകമായി. എല്ലാറ്റിനും ഒടുവില്‍ ഓണസദ്യയും പള്ളിയില്‍ നടത്തി.
A Video Report

Monday, September 1, 2014

167 ദിവസം; ഷീലാ ദീക്ഷിതിനു കേരളം ആസ്വദിക്കാന്‍ നികുതിപ്പണം 53 ലക്ഷം!

തിരുവനന്തപുരം: കേരളാഗവര്‍ണറായി കേവലം 167 ദിവസം രാജ്‌ഭവനില്‍ താമസിച്ച ഷീലാ ദീക്ഷിത്‌ പൊതുഖജനാവില്‍നിന്നു പൊടിച്ചത്‌ അരക്കോടിയിലേറെ രൂപ! രാജ്‌ഭവന്‍ മോടിപിടിപ്പിക്കാനും ഗവര്‍ണര്‍ക്കു സകുടുംബം കേരളം ചുറ്റിക്കാണാനും 53 ലക്ഷം രൂപയാണു സര്‍ക്കാര്‍ ചെലവഴിച്ചത്‌. ഗവര്‍ണറുടെ ബന്ധുക്കള്‍ക്കു മിക്ക ദിവസങ്ങളിലും രാജ്‌ഭവനിലായിരുന്നു രാജകീയതാമസം. സര്‍ക്കാര്‍ പരിപാടികളേക്കാള്‍ ഏറെ സ്വകാര്യചടങ്ങുകളില്‍ പങ്കെടുത്ത ഗവര്‍ണര്‍ എന്ന ബഹുമതിയും ഷീലാ ദീക്ഷിതിനുതന്നെ.
കഴിഞ്ഞ മാര്‍ച്ച്‌ 11-നാണ്‌ ഗവര്‍ണറായി ഷീല സ്‌ഥാനമേറ്റത്‌. തുടര്‍ന്നു രാജ്‌ഭവന്‍ മോടി പിടിപ്പിക്കുന്നിനായി നാലുമാസത്തിനിടെ 22,68,828 രൂപയും വിമാനയാത്രകള്‍ക്കായി നാലുലക്ഷം രൂപയും ചെലവാക്കി. ബാക്കി തുകയത്രയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, കുമരകം, മൂന്നാര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ പരിവാരസമേതം ചുറ്റിയടിക്കാനാണു മുടക്കിയത്‌. ഇതില്‍ ചില യാത്രകള്‍ക്കു മാത്രം 30,000 മുതല്‍ ഒരുലക്ഷം രൂപവരെ ചെലവായതായി രേഖകള്‍ വ്യക്‌തമാക്കുന്നു. അധികാരമേറ്റ്‌ ഏതാനും ദിവസങ്ങള്‍ക്കകം എറണാകുളത്തു ഗവര്‍ണര്‍ക്കായി നടത്തിയ ചടങ്ങിനു ചെലവായതു 30,693 രൂപ. മേയില്‍ തൃശൂരിലെ താമസത്തിനു ചെലവ്‌ 20,160 രൂപ. ഇതിനു പുറമേ കിട്ടിയ സമയംകൊണ്ടു തൃശൂര്‍ പൂരവും വെടിക്കെട്ടുമാസ്വദിക്കാനും ഗവര്‍ണര്‍ സമയം കണ്ടെത്തി.
ഓഗസ്‌റ്റില്‍ ഗവര്‍ണര്‍ ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ സന്ദര്‍ശിച്ചപ്പോള്‍ പൊതുഖജനാവില്‍നിന്നു വെള്ളത്തിലായതു 92,000 രൂപ. ഹൗസ്‌ ബോട്ടില്‍ യാത്രചെയ്‌ത്‌ ആര്‍. ബ്ലോക്ക്‌, വേമ്പനാട്‌ കായല്‍ എന്നിവിടങ്ങളുടെ ഭംഗി നുകര്‍ന്ന ഷീലാ ദീക്ഷിത്‌ വിശ്രമിച്ചതു കുമരകം കെ.ടി.ഡി.സിയിലായിരുന്നു. ഷീലയ്‌ക്കൊപ്പം മകള്‍ ലതിക, ചെറുമകള്‍ അസിയ എന്നിവരുമുണ്ടായിരുന്നു. പിന്നീട്‌ ഗവര്‍ണര്‍ മൂന്നാറിലേക്കു പോയി- ചെലവ്‌ 1,10,257 രൂപ.
ദേവികുളത്തെ ആഡംബര റിസോര്‍ട്ടിലും കെ.ടി.ഡി.സി. ഹോട്ടലിലും താമസിച്ച ഗവര്‍ണര്‍ക്കൊപ്പം മകള്‍ ലതികയും കൊച്ചുമകള്‍ അംബികയുമുണ്ടായിരുന്നു. പത്തോളം വിമാനയാത്രകളിലും ബന്ധുക്കള്‍ ഗവര്‍ണറെ അനുഗമിച്ചു (മേയ്‌ എട്ട്‌, 19, 25, 29, ജൂലൈ ഒന്ന്‌, രണ്ട്‌, ആറ്‌, 13, ഓഗസ്‌റ്റ്‌ ആറ്‌, 24)
. News Credits Mangalam Daily, August 28, 2014

മനോജിന്റെ മരണം: അഭിവാദ്യമര്‍പ്പിച്ച്‌ സി.പി.എം. നേതാവിന്റെ മകന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്

കണ്ണൂര്‍: ആര്‍.എസ്‌.എസ്‌. നേതാവ്‌ കൊല്ലപ്പെട്ട്‌ ഒരു മണിക്കൂറിനുള്ളില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍രാജ്‌ സഖാക്കള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടു. ഇതു സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കു വഴിതെളിച്ചു. ഇതോടെ, മണിക്കൂറുകള്‍ക്കകം പോസ്‌റ്റ്‌ പിന്‍വലിച്ചു. ജയിന്‍ രാജിന്റെ പേരിലുള്ള ഫേസ്‌ബുക്കില്‍ "ഈ സന്തോഷ വാര്‍ത്തയ്‌ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു... അഭിവാദ്യങ്ങള്‍, പ്രിയ സഖാക്കളെ..." എന്ന കമന്റാണ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. ചുരുങ്ങിയ സമയം കൊണ്ട്‌ ഇതു നാല്‍പതിലേറെ പേര്‍ ലൈക്ക്‌ ചെയ്‌തു. ഏതു വാര്‍ത്തയ്‌ക്കായാണ്‌ ഇയാള്‍ കാത്തിരുന്നതെന്നു വ്യക്‌തമല്ല. എന്നാല്‍, കതിരൂരിലെ രാഷ്‌ട്രീയ കൊലപാതകത്തിനാണെന്ന തരത്തിലുള്ള കമന്റുകള്‍ ഫേസ്‌ ബുക്കില്‍ പ്രചരിച്ചു തുടങ്ങി. Dated: Tuesday, September 2, 2014

Tuesday, July 8, 2014

Rail Budget 2014 an Over View

റെയില്‍വേയുടെ ദൈനംദിന നടത്തിപ്പ്‌ ഒഴിച്ച്‌ മറ്റെല്ലാ മേഖലയിലും വിദേശ നിക്ഷേപവും സ്വകാര്യ പങ്കാളിത്തവും അനുവദിക്കുമെന്ന്‌ ബജറ്റ്‌ അവതരിപ്പിച്ച്‌ റെയില്‍വേ വകുപ്പു മന്ത്രി സദാനന്ദ ഗൗഡ വ്യക്‌തമാക്കി. ഇന്ധന വില വര്‍ധന അനുസരിച്ച്‌ റെയില്‍ നിരക്കുകളില്‍ മാറ്റം വരുത്തുമെന്നതടക്കമുള്ള നിര്‍ണായക നയം മാറ്റങ്ങളും എന്‍.ഡി.എ. സര്‍ക്കാരിന്റെ കന്നിബജറ്റ്‌ പ്രഖ്യാപിച്ചു.
യാത്രാക്കൂലിയും ചരക്കുകൂലിയും കഴിഞ്ഞ മാസം വര്‍ധിപ്പിച്ചതിനാല്‍ ബജറ്റില്‍ പുതിയ നിരക്കുവര്‍ധന പ്രഖ്യാപിച്ചിട്ടില്ല. മുംബൈ- അഹമ്മദാബാദ്‌ റൂട്ടില്‍ ബുള്ളറ്റ്‌ ട്രെയിന്‍ ആരംഭിക്കാനും തെരഞ്ഞെടുക്കപ്പെട്ട ഒമ്പത്‌ മേഖലകളില്‍ ട്രെയിന്‍ വേഗം വര്‍ധിപ്പിക്കാനും പ്രഖ്യാപനമുണ്ട്‌.
റെയില്‍വേയുടെ കൈവശമുള്ള സ്‌ഥലങ്ങളും അനുബന്ധ സൗകര്യങ്ങളും പൊതു, സ്വകാര്യ പങ്കാളിത്ത(പി.പി.പി)പദ്ധതികള്‍ക്കായി അനുവദിക്കും. റെയില്‍വേ സ്‌റ്റേഷനുകള്‍, യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍, ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകള്‍ ഇവ പൂര്‍ണമായി നേരിട്ടുള്ള വിദേശനിക്ഷേപവുമായി(എഫ്‌.ഡി.ഐ)യും ആഭ്യന്തര സ്വകാര്യനിക്ഷേപവും അനുവദിക്കും. റെയില്‍വേ വാഗണുകള്‍ അടക്കമുള്ള നിര്‍മാണ പദ്ധതികള്‍, അടിസ്‌ഥാന വികസന പദ്ധതികള്‍ തുടങ്ങിയവ ഇനി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മാത്രമേ നടപ്പാക്കൂ എന്നും ബജറ്റ്‌ വ്യക്‌തമാക്കി.
മുംബൈ- അഹമ്മദാബാദ്‌ റൂട്ടില്‍ ബുള്ളറ്റ്‌ ട്രെയിന്‍
സബര്‍ബന്‍ കോച്ചുകളില്‍ ഓട്ടോമാറ്റിക്‌ വാതിലുകള്‍.
ഒമ്പതു മേഖലകളില്‍ ട്രെയിന്‍ വേഗത മണിക്കൂറില്‍ 160-200 വരെയാക്കും.
വനിതാ കോച്ചുകളില്‍ റെയില്‍വേ സംരക്ഷണ സേനാംഗങ്ങളായി 4,000 വനിതകളെ നിയമിക്കും.
ഹൈസ്‌പീഡ്‌ ട്രെയിനുകള്‍ക്കായി വജ്ര ചതുഷ്‌കോണ പദ്ധതി.
പാര്‍ക്കിംഗ്‌- പ്ലാറ്റ്‌ഫോം സൗകര്യത്തിനായി പൊതുവായ ടിക്കറ്റ്‌
എ1, എ വിഭാഗത്തിലുള്ള സ്‌റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം.
ഓണ്‍ലൈന്‍ വഴി ട്രെയിന്‍, കോച്ചുകള്‍, ബര്‍ത്തുകള്‍, സീറ്റുകള്‍ ബുക്ക്‌ ചെയ്യാം.
പ്രമുഖ ബ്രാന്‍ഡുകളുടെ പാകം ചെയ്‌ത ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കും
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തേര്‍ഡ്‌ പാര്‍ട്ടി ഓഡിറ്റിംഗ്‌
പ്രമുഖ സ്‌റ്റേഷനുകളില്‍ ഫുഡ്‌കോര്‍ട്ടുകള്‍.
പ്രാദേശിക വിഭവങ്ങള്‍ ഇ-മെയില്‍, എസ്‌.എം.എസ്‌. വഴി ഓര്‍ഡര്‍ ചെയ്യാനും സൗകര്യം
50 റെയില്‍വേ സ്‌റ്റേഷനുകളുടെ വൃത്തി പ്രഫഷണല്‍ ഏജന്‍സികള്‍ക്ക്‌
വൃത്തി പരിശോധിക്കാന്‍ പ്രത്യേക ഹൗസ്‌കീപ്പിംഗ്‌ വിഭാഗം.
കൂടുതല്‍ ട്രെയിനുകളില്‍ ജൈവ-ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തും.
റെയില്‍വേയുടെ ദൈനംദിന നടത്തിപ്പൊഴിച്ചുള്ള എല്ലാ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപം
നേരിട്ടുള്ള വിദേശനിക്ഷേത്തിന്‌ കേന്ദ്രമന്ത്രിസഭയുടെ അനുമതി തേടും.
നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷത്തേക്ക്‌ വേണ്ടത്‌ അഞ്ചു ലക്ഷം കോടി രൂപ
ജൂണില്‍ വര്‍ധിപ്പിച്ച നിരക്കുവര്‍ധനയില്‍ ഇളവില്ല. പുതിയ നിരക്ക്‌ വര്‍ധന ഇല്ല.
സ്‌റ്റോപ്പുകള്‍ അടുത്ത മൂന്നു മാസത്തിനുശേഷം പുനഃപരിശോധിക്കും. നഷ്‌ടത്തിലുള്ള സ്‌റ്റോപ്പുകള്‍ ഒഴിവാക്കും.
പദ്ധതികള്‍ വേഗത്തിലാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‌ സമാനമായി പ്രോജക്‌ട്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌.
ഇന്റര്‍നെറ്റില്‍ റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും വാങ്ങാന്‍ സൗകര്യമൊരുക്കും
തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ വര്‍ക്ക്‌സ്‌റ്റേഷനുകള്‍.
സ്‌റ്റേഷനുകളും ട്രെയിനുകളും വൃത്തിയാക്കാനുള്ള വിഹിതം 40 ശതമാനം വര്‍ധിപ്പിച്ചു
എന്‍.ജി.ഒകള്‍, ജീവകാരുണ്യസ്‌ഥാപനങ്ങള്‍, കോര്‍പറേറ്റ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ പങ്കാളിത്തം

Wednesday, June 18, 2014

Congress, Please Calm Down - The Governors Issue

The possible removal of Governors, appointed by the previous government, is in the news. Congress party spokespersons are questioning the propriety of such a decision by the Union government. To bolster their arguments, many are quoting the May 7th 2010 judgement in the BP Singhal versus Union of India case by the Constitution Bench of the Supreme Court, which followed the removal of the Governors of Uttar Pradesh (Vishnu Kant Shastri), Haryana (Babu Parmanand), Gujarat (Kailashpati Mishra) and Goa (Kidarnath Sahni) in July 2004. More on that verdict later because this issue, first, needs to be examined in totality, or else the woods will be missed for the trees. The Governor's post is an office of eminence. The actions of a Governor must therefore be in keeping with the dignity of the institution. However, throughout their tenures, Karnataka Governor H R Bhardhwaj and Gujarat Governor Kamla Beniwal regularly made news with regard to their partisan attitude towards the BJP governments in their respective states. A number of existing Governors like Margaret Alva of Rajasthan have nearly completed their tenures. Others Like Mr BV Wanchoo of Goa and Mr MK Narayanan of West Bengal might be required for questioning by the CBI in the Augusta Westland helicopter scandal. The tearing hurry with which Mrs Sheila Dikshit was appointed as Governor of Kerala, literally days before the UPA government's term expired, is also questionable. It can also be argued that her appointment to a constitutional office was to offer her immunity from any charge that may arise on account of the Shunglu Committee report on the Commonwealth Games scam. The Judgment by the Supreme Court in 2010 case states that "Under Article 156(1), the Governor holds office during the pleasure of the President. Therefore, the President can remove the Governor from office at any time without assigning any reason and without giving any opportunity to show cause." However, this power (of the President to remove a Governor) " cannot be exercised in an arbitrary, capricious or unreasonable manner. The power will have to be exercised in rare and exceptional circumstances for valid and compelling reasons. What would be compelling reasons would depend upon the facts and circumstances of each case." The top court also said that "A Governor cannot be removed on the ground that he is out of sync with the policies and ideologies of the Union Government or the party in power at the Centre." The court concludes by adding that "as there is no need to assign reasons, any removal as a consequence of withdrawal of the pleasure will be assumed to be valid and will be open to only a limited judicial review". From the judgement it is clear that the Union Government does have the power to change Governors as long as "valid and compelling reasons" exist. Former Attorney General of India, Soli J Sorabjee, who appeared on behalf of the petitioner in this case, in an article titled "On Governors, go by reason not whim" dated May 23rd 2014 in the Indian Express, concludes by stating "Apparently, hopes of successful judicial redress by governors who may be removed are not too bright. It would be befitting and also expedient if they resigned, rather than stuck to their gubernatorial chairs and tried their luck in the courts." Beyond the legal position, there are many broader issues to consider. Can the Congress party really argue against such examples on the basis of propriety? Nor can it be ignored that successive Congress governments through the decades not only removed and appointed Governors at their whims but also blatantly misused the office of the Governor especially with regard to Article 356 and the imposition of President's rule. Now that they are no longer in government at the centre, Congress Party spokespersons are displaying a convenient flexibility on stands involving principles. Precedence and the constitutional position both confirm that the Union Government enjoys the power to change Governors. Whether it chooses to exercise this right or not cannot be questioned, least of all by the Congress Party. In 2004, before removing four Governors appointed by the Vajpayee government, the Congress party ignored the fact that the BJP-led NDA government not only continued with Governors appointed previously but also granted a second term in 2000 to the Governor of Meghalaya, senior Congress leader Mr M M Jacob, who had served as the Minister of State for Home Affairs under Narasimha Rao. In light of all this, perhaps propriety might be better served if the said Governors displayed grace in considering resigning themselves. Or would they prefer a path of confrontation that demeans the very office of eminence that they seek to forcibly cling on to?
By Nalin S Kohli,Spokesperson for the Bharatiya Janata Party (BJP)
The Article credits NDTV

Friday, May 16, 2014

കേന്ദ്ര മന്ത്രിമാര്‍ കൂട്ടത്തോടെ തോറ്റു

ന്യൂഡല്‍ഹി: ബി.ജെ.പി തരംഗത്തില്‍ വോട്ടുകള്‍ ചോര്‍ന്നപ്പോള്‍ മല്‍സരരംഗത്തുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരില്‍ നല്ലൊരു പങ്കും ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറും പരാജയം രുചിച്ചു. ബിഹാറിലെ സസാറാമിലാണ്‌ മീരാ കുമാര്‍ പരാജയപ്പെട്ടത്‌. ബി.ജെ.പിയിലെ ചെദി പസ്വാന്‍ അവരെ 63327 വോട്ടിനു തോല്‍പിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്‌ തോറ്റവരില്‍ ഏറ്റവും പ്രമുഖന്‍. ഷോലാപുറില്‍ ബി.ജെ.പിയിലെ ശരദ്‌ ഭോണ്‍സ്‌ലെയോടാണ്‌ ഷിന്‍ഡെ തോറ്റത്‌. സാംഗ്ലിയില്‍ കേന്ദ്ര മന്ത്രി പ്രതീക്‌ പാട്ടീല്‍ ബി.ജെ.പിയിലെ സഞ്‌ജയ്‌കാക്ക പാട്ടിലിനോട്‌ പരാജയപ്പെട്ടു. ഭണ്ഡാര ഗോണ്ട്യയില്‍ ബി.ജെ.പിയിലെ നനാ പടോലെ എന്‍.സി.പിയുടെ മുന്‍ നിര നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍. സിംഗ്‌ ഉത്തര്‍പ്രദേശിലെ കുശി നഗറില്‍ ബി.ജെ.പിയുടെ രാജേഷ്‌ പാണ്ഡേയോട്‌ 85530 വോട്ടിനു പരാജയപ്പെട്ടു. ചിറ്റോര്‍ഗര്‍ സീറ്റില്‍ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ്‌ ബി.ജെ.പിയിലെ ചന്ദ്ര പ്രകാശ്‌ ജോഷിയോട്‌ 316857 വോട്ടിനു പരാജയപ്പെട്ടു. കേന്ദ്രമന്ത്രിയും രാജസ്‌ഥാന്‍ പി.സി.സി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്‌ അജ്‌മീറില്‍ ബി.ജെ.പിയുടെ സന്‍വാര്‍ലാല്‍ ജാട്ടിനോട്‌ 171983 വോട്ടിനാണു തോറ്റത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കൂടിയായ കേന്ദ്ര ആരോഗ്യ മന്തി ഗുലാം നബി ആസാദ്‌ ബി.ജെപിയുടേ ജിതേന്ദ്ര സിംഗിനോട്‌ ഉധംപൂരില്‍ 60976 വോട്ടിനു തോറ്റു. ജീവിതത്തില്‍ ഇതേവരെ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലാത്ത കേന്ദ്രമന്ത്രി ഫറൂഖ്‌ അബ്‌ദുള്ള ഇത്തവണ ശ്രീനഗറില്‍ പി.ഡി.പിയിലെ ടാരിഖ്‌ ഹമീഡ്‌ കാറയോട്‌ തുടക്കം മുതലേ പിന്നില്ലായിരുന്നു. 35000 വോട്ടിലധികം ഭൂരിപക്ഷത്തോടെയാണ്‌ കാറ ജയിച്ചത്‌. കേന്ദ്ര മന്ത്രി ധിന്‍ഷാ പട്ടേല്‍ ഗുജറാത്തിലെ ഖേദ മണ്ഡലത്തില്‍ ബി.ജെപിയിലെ ദേവുസിന്‍ഹ്‌ ചൗഹാനോടു പരാജയപ്പെട്ടു. ഗുജറാത്തിലെ തന്നെ ആനന്ദില്‍ കേന്ദ്രമന്ത്രി ഭരത്‌ സോളങ്കി ബി.ജെ.പിയുടെ ദിലിപ്‌ പട്ടേലിനോട്‌ പരാജയമടഞ്ഞു. ആന്ധ്രാപ്രദേശിലെ ആരുകു ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്ര മന്ത്രി വി. കിഷോര്‍ ചന്ദ്ര ദേവ്‌ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസിലെ കെ.ഗീതയോട്‌ തോല്‍വിയടഞ്ഞു. പട്യാലയില്‍ ആം ആദ്‌മി പാര്‍ട്ടിയാണ്‌ ഒരു കേന്ദ്രമന്ത്രിയുടെ ജയം തടഞ്ഞത്‌. ഇവിടെ പരാജയപ്പെട്ടത്‌ കേന്ദമന്ത്രി പരിണീത്‌ കൗര്‍. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയായ പരിണീതിനെ ആപ്പിലെ ഡോ. ധരം വീര ഗാന്ധി പരാജയപ്പെടുത്തി. കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായണ്‍ മീണയെ ദൗസയില്‍ തോല്‌പിച്ചത്‌ സഹോദരനായ ബി.ജെ.പി സ്‌ഥാനാര്‍ഥി ഹരിഷ്‌ ചന്ദ്ര മീണയാണ്‌. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ വി.നാരായണ സ്വാമി പുതുച്ചേരിയില്‍ എ.എസ്‌ന്‍.ആര്‍.സിയിലെ ആര്‍. രാധാകൃഷ്‌ണന്‍ പരാജയപ്പെടുത്തി. ജോധ്‌പുരില്‍ കേന്ദ്രമന്ത്രി ചന്ദ്രേഷ്‌ കുമാരി കടോച്‌ പരാജയപ്പെട്ടു. ബി.ജെ.പിയുടെ പുതുമുഖം ഗജേന്ദ്ര സിംഗ്‌ ശേഖാവത്ത്‌ ആണ്‌ അവരെ പരാജയപ്പെടുത്തിയത്‌. രാഹുല്‍ ഗാന്ധിയുടെ ഉറ്റ അനുയായിയും കേന്ദ്ര മന്ത്രിയുമായ ഭന്‍വാര്‍ ജീതേന്ദ്ര സിംഗ്‌ ആള്‍വാറില്‍ ബി.ജെ.പിയുടെ ചന്ദ്രനാഥിനെതിരേ പരാജയപ്പെട്ടു. അതേസമയം കേരളത്തില്‍ നിന്നും മത്സരിച്ച അഞ്ചു കേന്ദ്രമന്ത്രിമാരും വിജയം നേടി. കെ. വി. തോമസ്‌ എറണാകുളത്ത്‌ നിന്നും മുല്ലപ്പള്ളി വടകരയില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ്‌ മാവേലിക്കരയില്‍ നിന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും ശശി തരൂര്‍ തിരുവനന്തപുരത്ത്‌ നിന്നും വിജയം നേടി. രാഷ്‌ട്രീയ ജനതാദള്‍ നേതാവ്‌ ലാലുപ്രസാദിന്‌ സകല രീതിയിലും കാര്യങ്ങള്‍ കൈവിട്ടു പോയി. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ലാലുവിന്റെ ഭാര്യ റാബ്രിദേവിയും മകള്‍ മിസാ ഭാരതിയും തോല്‍വി ഏറ്റുവാങ്ങി. സരണില്‍ മത്സരിച്ച റാബ്രിദേവി ബിജെപി സ്‌ഥാനാര്‍ത്ഥി രാജീവ്‌ പ്രതാപ്‌ റൂഡിയോട്‌ തോറ്റപ്പോള്‍ മിസാഭാരതി തോറ്റത്‌ മുന്‍ ആര്‍ജെഡി നേതാവ്‌ കൂടിയായ ബിജെപി സ്‌ഥാനാര്‍ത്ഥി രാം കൃപാല്‍ യാദവിനോടായിരുന്നു.

ബി.ജെ.പി. ഇന്ത്യ കീഴടക്കി

കേന്ദ്രമന്ത്രിമാര്‍ക്ക് കൂട്ടതോല്‍വി
ഇടതുപക്ഷത്തെ ബംഗാളില്‍ അപ്രസക്തമാക്കി
ന്യൂഡല്‍ഹി: നരേന്ദ്രമോദിതരംഗത്തില്‍ കോണ്‍ഗ്രസും യു.പി. എ.യും കടപുഴകി. പത്തുകൊല്ലത്തെ ഇടവേളയ്ക്കുശേഷം, ബി. ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യം 335 സീറ്റുമായി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേക്ക്. എന്‍.ഡി.എ.യുടെ വിജയത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്റെ രാജി ശനിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറും. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി.യുടെ തകര്‍പ്പന്‍ വിജയത്തിന്റെ സൂചനകള്‍ വെള്ളിയാഴ്ച രാവിലെ വന്നുതുടങ്ങിയതോടെ ''ഇന്ത്യ ജയിച്ചു. നല്ലകാലം വരവായി'' എന്ന് ട്വിറ്ററില്‍ മോദി കുറിച്ചു. ഉത്തര്‍പ്രദേശിലെ വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും വിജയിച്ച നരേന്ദ്രമോദി, ശനിയാഴ്ച ഡല്‍ഹിയിലെത്തും. തുടര്‍ന്ന് ചേരുന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗം സര്‍ക്കാറുണ്ടാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ഉത്തര്‍പ്രദേശിലെ മിന്നുന്ന പ്രകടനമാണ് ബി.ജെ.പി.യെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയത്. ആകെയുള്ള 80 സീറ്റില്‍ എഴുപത്തിയൊന്നും നേടിയ ബി.ജെ.പി., ഒറ്റയ്ക്ക് ഭരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷത്തിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടി. 285 സീറ്റ്. 1984-ന് ശേഷം ആദ്യമായിട്ടാണ് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ 272-നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നത്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നിലയായ രണ്ടക്ക സംഖ്യയിലേക്ക് കൂപ്പുകുത്തി. ആകെ 46 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാന്‍ കഴിഞ്ഞത്. സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്ക് ലഭിച്ചതും കൂടി ചേര്‍ത്താല്‍ യു.പി.എ.ക്ക് 543 അംഗസഭയില്‍ ആകെ 61 സീറ്റുകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ്സിതര, ബി.ജെ.പി.യിതര കക്ഷികള്‍ക്ക് 147 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. 12 സീറ്റ്. എല്‍.ഡി.എഫ്. എട്ട് സീറ്റും നേടി. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പി.യുടെ ആഗ്രഹം ഇക്കുറിയും വിജയിച്ചില്ല. മന്‍മോഹന്‍ സര്‍ക്കാറിലെ മന്ത്രിമാരില്‍ പലരും തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മകനും ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലും അമേഠിയിലും വിജയിച്ചു. മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശ്രീപ്രകാശ് ജയ്‌സ്വാള്‍, പള്ളം രാജു, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പരാജയപ്പെട്ടവരില്‍ പെടുന്നു. അസമില്‍ ആകെയുള്ള 14-ല്‍ ബി.ജെ.പി. ഏഴ് സീറ്റുകള്‍ നേടിയതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. മോദി തരംഗത്തിലും കുലുങ്ങാതെ പിടിച്ചുനിന്നത് കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും ഒഡിഷയുമാണ്. തമിഴ്‌നാട് മുഖ്യന്ത്രി ജയലളിതയുടെ എ.ഐ.എ.ഡി.എം. കെ 37 സീറ്റുമായി മൂന്നാമത്തെ വലിയ കക്ഷിയായി. നാലാം സ്ഥാനത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. ആകെയുള്ള 42 സീറ്റില്‍ 34 സീറ്റു നേടിയ തൃണമൂല്‍ ഇടതുപക്ഷത്തെ ബംഗാളില്‍ അപ്രസക്തമാക്കി. ഒഡിഷയില്‍ ബിജുജനതാദള്‍ 21 സീറ്റില്‍ ഒന്നൊഴികെ എല്ലാം നേടി. ഹിന്ദി ഹൃദയഭൂമിയിലുള്ള ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ, മഹാരാഷ്ട്രയുമാണ് ബി. ജെ.പി.യുടെ കുതിപ്പിനുള്ള ഊര്‍ജം നല്‍കിയത്. കേരളമൊഴിച്ചുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബി. ജെ.പി. തങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കി. നഗരങ്ങളില്‍ ഒതുങ്ങിയിരുന്ന ബി.ജെ.പി.യുടെ സ്വാധീനം ഗ്രാമങ്ങളിലേക്കും പടരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ബി.ജെ.പി.യുടെ സഖ്യകക്ഷികളില്‍ ശിവസേന മഹാരാഷ്ട്രയില്‍ 19 സീറ്റ് നേടി. മോദി തരംഗത്തിലും പരാജയപ്പെട്ടത് നരേന്ദ്രമോദിയുടെ വിശ്വസ്തനായ അരുണ്‍ ജെയ്റ്റ്‌ലിയാണെന്നത് ശ്രദ്ധേയമാണ്. പഞ്ചാബിലെ അമൃത്സറില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോട് ജെയ്റ്റ്‌ലി പരാജയപ്പെട്ടു. 1970-കളുടെ മധ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രസിഡന്റായ ശേഷം ജീവിതത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ജെയ്റ്റ്‌ലി പരാജയത്തിന്റെ കയ്പുനീരണിഞ്ഞു. ഗാന്ധിനഗറില്‍ എല്‍.കെ. അദ്വാനിയും ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മുരളീമനോഹര്‍ ജോഷിയും ലഖ്‌നൗവില്‍ രാജ്‌നാഥ് സിങ്ങും പിലിബിത്തില്‍ മേനകാഗാന്ധിയും ജയിച്ചു. മധ്യപ്രദേശിലെ വിദിഷയില്‍ നിന്ന് സുഷമാ സ്വരാജും തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറില്‍ ആര്‍. ജെ.ഡി.യും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ബി.എസ്. പി.യാകട്ടെ ഒറ്റ സീറ്റില്‍ പോലും വിജയിച്ചില്ല. സമാജ്വാദി പാര്‍ട്ടി അഞ്ച് സീറ്റിലും ആര്‍.ജെ.ഡി. മൂന്നു സീറ്റിലും ചുരുങ്ങിയത് പ്രധാനമന്ത്രിപദമടക്കം വലിയ സ്വപ്‌നങ്ങള്‍ നെയ്തിരുന്ന ഈ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് തിരിച്ചടിയായി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മെയിന്‍പുരിയിലും അസംഗഢിലും വിജയിച്ചു. ബാഗ്‌പേട്ടില്‍ ആര്‍.എല്‍.ഡി. നേതാവ് അജിത് സിങ് പരാജയപ്പെട്ടു. രാജസ്ഥാനില്‍ 25 സീറ്റും നേടിയെടുത്ത് വന്‍ വിജയമാണ് ബി. ജെ.പി.ക്ക് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ നിരാശപ്പെടുത്തിയത് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനമാണ്. വാരാണസിയില്‍ മോദിയെ നേരിടാന്‍ ഇറങ്ങിയ പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ഡല്‍ഹിയിലെ ഏഴ് സീറ്റിലും തോറ്റു. പഞ്ചാബില്‍ മാത്രമാണ് ആശ്വാസ വിജയമുള്ളത്. നാലിടത്ത് ഇവിടെ ജയിച്ചു. സംസ്ഥാന വിഭജനത്തിലൂടെ പ്രശസ്തി നേടിയ ആന്ധ്രാപ്രദേശില്‍ ബി.ജെ.പി.യുമായി സഖ്യത്തിലുള്ള തെലുങ്കുദേശം 42-ല്‍ 16 സീറ്റ് നേടി. ടി.ആര്‍.എസ്. 11 സീറ്റു നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. കര്‍ണാടകത്തില്‍ സംസ്ഥാന ഭരണം നഷ്ടപ്പെട്ട ബി.ജെ.പി. ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
News Credits,പി. ബസന്ത്‌,Mathrubhumi Daily

Saturday, February 15, 2014

സ്‌ത്രീയെ കൊന്നു കുളത്തില്‍ താഴ്‌ത്തി: മന്ത്രി ആര്യാടന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

നിലമ്പൂര്‍ രാധ കൊലക്കേസ്‌: മന്ത്രിയെ തൊട്ട പോലീസ്‌ മേധാവിയുടെ കസേര തെറി(പ്പി)ച്ചു
February 16, 2014
മലപ്പുറം: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍സ്‌റ്റാഫ്‌ പ്രതിയായ രാധാ കൊലക്കേസ്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച മലപ്പുറം പോലീസ്‌ മേധാവിയുടെ കസേര തെറിച്ചു. മന്ത്രിയുടെ മകനെതിരെ അന്വേഷണം നീളുന്നതിനിടെയാണ്‌ ജില്ലാ പോലീസ്‌ മേധാവി പുട്ട വിമലാതിദ്യയുടെ അപ്രതീക്ഷിത സ്‌ഥാനചലനം. വിവാദമൊഴിവാക്കാന്‍ അയല്‍ജില്ലയായ വയനാട്ടിലേക്കാണ്‌ മാറ്റം. കോളിളക്കം സൃഷ്‌ടിച്ച ഒരു കൊലക്കേസിന്റെ അന്വേഷണച്ചുമതലയുളള പോലീസ്‌ മേധാവിയെ മാറ്റിയതിന്‌ വ്യക്‌തമായ ഉത്തരം നല്‍കാന്‍ ഉന്നതര്‍ക്ക്‌ കഴിയുന്നില്ല. കേസ്‌ അന്വേഷണത്തില്‍ ബാഹ്യഇടപെടല്‍ ഒഴിവാക്കണമെന്ന്‌ പുട്ട വിമലാതിദ്യ കീഴുദ്യോഗസ്‌ഥര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പരസ്യമൊഴിയെടുത്തതിന്റെ പേരില്‍ സി.ഐക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഇദ്ദേഹം ശിപാര്‍ശ ചെയ്‌തു. എന്നാല്‍ ഇതു പോലീസ്‌ ഉന്നതന്‍ മുക്കി. ഇതിനെതിരായ പ്രതിഷേധം പുട്ട വിമലാതിദ്യ ഉന്നത ഉദ്യോഗസ്‌ഥരെ അറിയിച്ചതിനു പിന്നാലെയാണു സ്‌ഥലംമാറ്റ ഉത്തരവ്‌. മലപ്പുറം പോലീസ്‌ മേധാവിയായി പുട്ട വിമലാതിദ്യ ചുമതല ഏറ്റെടുത്ത്‌ രണ്ടുമാസമേ ആകുന്നുള്ളൂ. മികച്ച സര്‍വീസ്‌ റെക്കോഡാണ്‌ ഇദ്ദേഹത്തിനുള്ളത്‌. ആന്റി-പൈറസി സെല്‍ തലവനായിരുന്ന വേളയില്‍ വ്യാജ സീഡി മാഫിയയ്‌ക്കെതിരെ നിലപാടു സ്വീകരിച്ചതോടെ അന്നും സ്‌ഥാനചലനമുണ്ടായി. ഇതു വിവാദമായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിനു പുനര്‍നിയമനം നല്‍കിയിരുന്നു. പിന്നീട്‌ പാലക്കാട്‌ എ.സി.പിയായി നിയമനം ലഭിച്ച ഇദ്ദേഹത്തെ മലപ്പുറത്തേക്കു മാറ്റുകയായിരുന്നു. എസ്‌.പിമാര്‍ക്കിടയില്‍ ജൂനിയര്‍ ഋഷിരാജ്‌ സിംഗ്‌ എന്ന പേരിലാണ്‌ പുട്ട അറിയപ്പെടുന്നത്‌. - See more at: http://www.mangalam.com/print-edition/keralam/149182#sthash.pI3KOxl6.dpuf നിലമ്പൂര്‍: കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍കെട്ടി കുളത്തില്‍ താഴ്‌ത്തിയ കേസില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍. പി.എ. ബി.കെ. ബിജുനായര്‍(38), ചുള്ളിയോട്‌ ഉണ്ണികുളം കുന്നശേരി ഷംസുദീന്‍ (29)എന്നിവരെയാണു നിലമ്പൂര്‍ സി.ഐ. എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കോവിലകത്തുമുറി ചിറക്കല്‍ രാധ(49)യാണു നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ്‌ ഓഫീസില്‍ കഴിഞ്ഞ അഞ്ചിനു രാവിലെ കൊല്ലപ്പെട്ടത്‌. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്‌. ബിജുവിന്റെ അവിഹിതബന്ധങ്ങള്‍ അറിയാമായിരുന്ന രാധ ബിജുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തിരുന്നതായും ഇതേത്തുടര്‍ന്നാണു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണു മൊഴി. മൃതദേഹം 15 കിലോമീറ്റര്‍ അകലെയുള്ള ചുള്ളിയോട്ടെ കുളത്തില്‍ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്റേതാണു കുളം. അതേസമയം ഓഫീസിനകത്തു കൊല്ലപ്പെട്ട രാധ പീഡനത്തിനിരയായോ എന്നു വ്യക്‌തമല്ല. ഇരുവരെയും ഇന്നു തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്‌ച രാവിലെ 8.30നാണു വീട്ടില്‍നിന്നു കോണ്‍ഗ്രസ്‌ ഓഫീസിലേക്കു രാധ പോയത്‌. ഓഫീസില്‍ എത്തി ജോലി ചെയ്‌തതായും പറയുന്നുണ്ട്‌. പിന്നീട്‌ രാധയെ ആരും കണ്ടിട്ടില്ല. രാധയെ കാണാതായേതാടെ ബന്ധുക്കള്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയാണു ചുള്ളിയോട്‌ പരപ്പന്‍ പൂച്ചാലില്‍ തോട്ടത്തിനു നടുവിലുള്ള കാടുപിടിച്ച കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. കുളത്തില്‍ സ്‌ഥാപിച്ച മോട്ടോര്‍ നന്നാക്കാന്‍ ഞായറാഴ്‌ച വൈകിട്ട്‌ എത്തിയ തോട്ടം ജീവനക്കാരന്‍ കുഞ്ഞന്‍ ആണ്‌ മൃതദേഹം കണ്ടത്‌. ചാക്കില്‍നിന്ന്‌ ൈകയും കാലും പുറത്തുകാണുന്ന നിലയിലായിരുന്നു. മൃതദേഹം കമ്പികൊണ്ടു വരിഞ്ഞുമുറുക്കിയിരുന്നു. രണ്ടു ഭാഗത്തും കല്ലു കെട്ടി താഴ്‌ത്തിയ നിലയിലായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കോവിലകത്തുമുറി പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു. അവിവാഹിതയാണ്‌. സഹോദരങ്ങള്‍ രുഗ്മിണി, വിജയന്‍, ശാന്ത, ഭാസ്‌കരന്‍.
നിലമ്പൂര്‍ കൊലപാതകം : അന്വേഷണം തിരക്കഥയ്‌ക്കൊത്ത്‌ ?
February 14, 2014
നിലമ്പൂര്‍: കോണ്‍ഗ്രസ്‌ ഓഫീസില്‍ കൊലചെയ്യപ്പെട്ട രാധ ജോലിക്കു നിന്നത്‌ മന്ത്രി ആര്യാടന്‍ മുഹമ്മദുമായി ബന്ധപ്പെട്ട മൂന്ന്‌ ഓഫീസുകളിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ആരേയും ചോദ്യംചെയ്ാത്തയതില്‍ ദുരൂഹത. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസിനു പുറമേ ആര്യാടന്റെ മകനും മുന്‍സിപ്പല്‍ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ്‌, അനുജന്റെ മകന്റെ വക്കീല്‍ ഓഫീസ്‌ എന്നിവിടങ്ങളിലായിരുന്നു രാധയുടെ തൂപ്പുജോലി. സംഭവദിവസംവരെ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിലും രാധ തൂപ്പുജോലിക്കെത്തിയിരുന്നു. എന്നാല്‍ ഇവരാരുടെയും മൊഴിയെടുക്കാത്തത്‌ അന്വേഷണം നേരത്തെ തയാറാക്കിയ തിരക്കഥയ്‌ക്കൊത്തു നീങ്ങുന്നതിന്റെ സൂചനയാണെന്നാണു വിലയിരുത്തല്‍. രാധ ബലാത്സംഗത്തിനിരയായിട്ടുണ്ടാകാമെന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ പാടേ തള്ളുകയാണ്‌ പോലീസ്‌. രണ്ടുപേര്‍ മാത്രം അറിഞ്ഞുള്ള കുറ്റകൃത്യമാണെന്ന്‌ ആദ്യമേതന്നെ ഉറപ്പിച്ച മട്ടിലാണ്‌ അന്വേഷണം. പ്രതി ബിജുവും രാധയും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ അറിയില്ല. ബിജുവിന്റെ പരസ്‌ത്രീ ബന്ധത്തെകുറിച്ചുള്ള വിവരം രാധ ഇതുവരെ ആരോടും പറഞ്ഞിട്ടുമില്ല. ഇത്തരമൊരു ഭീഷണിക്കു മുന്നില്‍ പതറി കൊലനടത്താന്‍ ബിജു തയാറാകുമെന്നും ആരും വിശ്വസിക്കുന്നുമില്ല. മാത്രമല്ല, ടൗണില്‍നിന്ന്‌ 15 കിലോമീറ്റര്‍ അകലെ മൃതദേഹം ഉപേക്ഷിക്കാന്‍ പറ്റിയ സ്‌ഥലമുണ്ടെന്ന്‌ ബിജു അറിഞ്ഞതും മറ്റാരോ വഴിയാണ്‌. മൃതദേഹം ഉപേക്ഷിച്ച രാത്രി പലസമയങ്ങളിലായി ചില കാറുകള്‍ പ്രദേശത്ത്‌ എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ്‌ പോലീസിന്റെ അന്വേഷണം. രാധ വെളിപ്പെടുത്തുമായിരുന്ന രഹസ്യം ഒരുപക്ഷേ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസിനെ കേന്ദ്രീകരിച്ചാണോ എന്ന സംശയംപോലും നാട്ടുകാര്‍ക്കുണ്ട്‌. മൂന്നുമാസത്തിനിടെ രണ്ട്‌ തവണ രാധയെ കാറിടിപ്പിച്ച്‌ അപായപ്പെടുത്താനുള്ള ശ്രമം നടന്നതായി സഹോദരന്‍ മംഗളത്തോട്‌ വെളിപ്പെടുത്തിയിരുന്നു. ഇതു കൊലപാതകത്തിന്‌ പിന്നില്‍ നടന്ന ആസൂത്രിത നീക്കത്തിനു തെളിവാണ്‌. രാവിലെ എട്ടിന്‌ തൂപ്പു ജോലിക്കെത്തി ഉച്ചയ്‌ക്ക്‌ 11 മണിയോടെ തിരിച്ചുപോരുന്നതാണ്‌ രാധയുടെ പതിവ്‌. തിരിച്ചുവരുംവഴിയാണ്‌ രണ്ട്‌ തവണയും കാറിടിച്ച്‌ കൊല്ലാനുള്ള ശ്രമം നടന്നത്‌. തലനാരിഴയ്‌ക്കാണ്‌ രാധ രക്ഷപ്പെട്ടത്‌. ആദ്യ സംഭവത്തില്‍ നിലത്തുവീണു പരുക്കേറ്റപ്പോഴും രാധ കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഇതോടെ കാറപകടം കേസായി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ബിജു ഇതോടെ അപകടം മണത്തു. മധ്യസ്‌ഥന്റെ റോളിലെത്തി രാധയ്‌ക്കുവേണ്ടി വാദിക്കുന്നതുപോലെ അഭിനയിച്ചാണത്രേ ബിജു പ്രശ്‌നം ഒതുക്കിയത്‌. അന്വേഷണ ഉദ്യോഗസ്‌ഥര്‍ കടുത്ത സമ്മര്‍ദത്തില്‍ നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരിയായ രാധ കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥര്‍ കടുത്ത സമ്മര്‍ദത്തില്‍. നിലമ്പൂരിലെ രാഷ്‌ട്രീയഉന്നതന്റെ തിരക്കഥ അനുസരിച്ച്‌ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ പോലീസ്‌ രണ്ടാംഘട്ടത്തില്‍ ശരിയായ ദിശയിലേക്കു നീങ്ങുമെന്നു വന്നതോടെയാണു സമ്മര്‍ദം വര്‍ധിച്ചത്‌. അന്വേഷണം അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിെച്ചന്ന ആരോപണത്തിനു വിധേയനായതോടെ നിലമ്പൂര്‍ സി.ഐ: എ.പി. ചന്ദ്രനെ അന്വേഷണസംഘത്തില്‍നിന്നു മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിര്‍ദേശിച്ചെങ്കിലും രാഷ്‌ട്രീയ ഉന്നതന്‍ ഇതിനെ എതിര്‍ത്തതായാണു സൂചന. സി.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തതായി വാര്‍ത്തവരികയും പോലീസിലെയും ആഭ്യന്തരവകുപ്പിലെയും ഉന്നത ഉദ്യോഗസ്‌ഥര്‍ ഇതു സ്‌ഥിരീകരിക്കുകയും ചെയ്‌തെങ്കിലും ഇത്തരത്തിലൊരു നിര്‍ദേശമില്ലെന്നാണു പോലീസ്‌ പിന്നീടു പറഞ്ഞത്‌. ഇന്നലെ ഐ.ജി: ഗോപിനാഥിന്റെ നേതൃത്വത്തില്‍ രാധയുടെ വീട്ടിലെത്തി മൊഴിയെടുത്തു. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി പുട്ട വിമലാദിത്യയും ഡിവൈ.എസ്‌.പി: കെ.പി വിജയകുമാറും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്‌ച സി.ഐയുടെ നേതൃത്വത്തില്‍ ബന്ധുക്കളില്‍നിന്നു പരസ്യമായി മൊഴിയെടുത്തതു വിവാദമായിരുന്നു. അതോടെയാണു സി.ഐക്കെതിരേ നടപടിക്കു നിര്‍ദേശമുണ്ടായത്‌. സസ്‌പെന്‍ഷന്‍ വേണമെന്ന്‌ ആഭ്യന്തരമന്ത്രി ഒരു ഘട്ടത്തില്‍ നിര്‍ബന്ധിച്ചെങ്കിലും മറ്റൊരു മന്ത്രി ഇടപെട്ടു പിന്തിരിപ്പിച്ചു എന്നാണു സൂചന. സംഘത്തില്‍നിന്നുമാറ്റിയതായി പറയപ്പെടുന്ന സി.ഐ. ഇന്നലെയും തെളിവെടുപ്പിനുണ്ടായിരുന്നു.
ഒരാളെ ചോദ്യംചെയ്‌തു വിട്ടയച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ കൊലപാതകക്കേസ്‌ അന്വേഷണം വിവാദമായതോടെ ഉന്നത ഉദ്യോഗസ്‌ഥര്‍ നേരിട്ട്‌ ഇടപെടുന്നു. നിലമ്പൂരിലെത്തിയ ഐ.ജി: എസ്‌. ഗോപിനാഥ്‌ അന്വേഷണപുരോഗതി വിലയിരുത്തി. കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്റെ മൊഴി ഐ.ജി. നേരിട്ടു രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെകൂടി പോലീസ്‌ ചോദ്യംചെയ്‌തു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പി.എയും ഒന്നാം പ്രതിയുമായ ബിജു നായരുടെ അടുത്ത സുഹൃത്തായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ ചോദ്യം ചെയ്‌തു. രാവിലെ നടന്ന പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഇയാളെ വിട്ടയച്ചു. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണു വിട്ടയച്ചത്‌. അറസ്‌റ്റിലായ ബിജു നായരെയും ഷംസുദ്ദീനെയും നിലമ്പൂര്‍ കോടതി, പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ഇവരെ കൂടുതല്‍ ചോദ്യംചെയ്യലിനു വിധേയരാക്കിയശേഷം ഷബീര്‍ അലിയെ വീണ്ടും വിളിപ്പിച്ചു മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കാനാണു പോലീസിന്റെ തീരുമാനം. ടൗണില്‍നിന്ന്‌ 15 കിലോമീറ്റര്‍ അകലെയാണു ചാക്കില്‍ കെട്ടിയ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌. കോണ്‍ഗ്രസ്‌ ഓഫീസില്‍വച്ചു കൊലപ്പെടുത്തിയശേഷം കാറില്‍ കയറ്റിയാണു മൃതദേഹം അവിടെ എത്തിച്ചതെന്നു ബിജുവിന്റെ മൊഴിയിലുണ്ട്‌. ഇതിനു സഹായിച്ചിട്ടുണ്ടാകുമെന്ന സംശയത്തിലാണു ബിജുവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്‌തത്‌. മൃതദേഹം ഉപേക്ഷിക്കപ്പെട്ട സമയത്തു ഇയാളുടെ കാര്‍ ആ മേഖലയില്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തില്‍ അയാള്‍ നിരീക്ഷണത്തിലായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ അനുയോജ്യമായ സ്‌ഥലം ബിജുവിനു പറഞ്ഞുകൊടുത്തത്‌ ആരായിരിക്കും എന്നതിനെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ബിജുവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രവര്‍ത്തകനെന്ന നിലയ്‌ക്കാണു ഇയാള്‍ സംശയനിഴലിലുള്ളത്‌. മൃതദേഹം ഉപേക്ഷിച്ച ദിവസം രാത്രി വേറെയും കാറുകള്‍ പലപ്പോഴായി പ്രദേശത്ത്‌ എത്തിയിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. രാധയുടെ സഹോദരന്റെ മൊഴി പരസ്യമായി രേഖപ്പെടുത്തിയതു വിവാദമായതോടെയാണ്‌ ഐ.ജി: എസ്‌. ഗോപിനാഥ്‌ നേരിട്ടെത്തിയത്‌. എസ്‌.പി. പുട്ട വിമലാദിത്യ, അന്വേഷണചുമതലയുള്ള ഡി.വൈ.എസ്‌.പി. വിജയകുമാര്‍ എന്നിവര്‍ക്കൊപ്പം വീട്ടിലെത്തി ഐ.ജി. മൊഴിയെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയമുണ്ടെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നും രാധയുടെ സഹോദരന്‍ ഐ.ജിയോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ പ്രാദേശികനേതാവ്‌ കെ. വിജയനാരായണനൊപ്പമെത്തി സി.ഐ: എ.പി. ചന്ദ്രന്‍ പരസ്യമായി മൊഴിയെടുത്തതാണു വിവാദമായത്‌. രാധയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീെറ്റയ്‌ല്‍സിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താനാണു പോലീസ്‌ നീക്കം.
പീഡനത്തില്‍ ഉറച്ച്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍
നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ രാധ കൊല്ലപ്പെടുന്നതിനുമുമ്പ്‌ പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്ന നിഗനത്തിലുറച്ച്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍. പ്രധാനപ്പെട്ട രണ്ടു പരിശോധനാ ഫലങ്ങള്‍ ഇനിയും ലഭിക്കാനിരിക്കെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കണമെന്നു പോലീസ്‌ ആവശ്യട്ടതനുസരിച്ച്‌ ഇന്നലെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഫോറന്‍സിക്‌ വിഭാഗം അടിയന്തിരയോഗം ചേര്‍ന്ന്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി. അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന ഐ.ജി ഗോപിനാഥിനു റിപ്പോര്‍ട്ട്‌ ഇന്നു കൈമാറും. അഴുകിയ നിലയിലായ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ വിധേയനാക്കിയത്‌ താതമ്യേന ജൂനിയറായ ഡോക്‌ടര്‍ രതീഷാണ്‌. ഇന്നലെ തന്നെ ഡോ. രതീഷിനോട്‌ മൊഴി നല്‍കാന്‍ പോലീസ്‌ ആവശ്യപ്പെട്ടിരുന്നു. അദേഹത്തിന്‌ പരീക്ഷാ ഡ്യൂട്ടിയുണ്ടായിരുന്നതിനാലാണ്‌ ഇന്നേക്ക്‌ മാറ്റിയത്‌. മെഡിക്കല്‍ കോളജില്‍ ഐ.ജി നേരിട്ടെത്തി മൊഴി ശേഖരിക്കുമെന്നാണ്‌ സൂചന. കേസില്‍ പോലീസും ഫോറന്‍സിക്‌ വിഭാഗവും രണ്ടുതട്ടിലാണെന്ന വിവാദം ഫോറന്‍സിക്‌ വിഭാഗത്തേയും സമ്മര്‍ദത്തിലാക്കി. അതിനാല്‍തന്നെ വളരെ സൂക്ഷ്‌മതയോടെ റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ ഫോറന്‍സിക്‌ വിഭാഗവും തീരുമാനിച്ചു. ഡോ. രതീഷ്‌ അടക്കമുള്ള ഫോറന്‍സിക്‌ വിഭാഗത്തിലെ ഏഴ്‌ ഡോക്‌ടര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലൂടെയാണ്‌ ഇന്നലെ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.
------------------------
നിലമ്പൂര്‍ രാധ കൊലക്കേസ്‌: തെളിവെടുപ്പിനും 'തെറിച്ച' സി.ഐ.
February 15, 2014
നിലമ്പൂര്‍ : ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തി നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്‌ ആരോപണവിധേയനായ സി.ഐ.യുടെ നേതൃത്വത്തില്‍. അന്വേഷണസംഘത്തില്‍നിന്ന്‌ ഇദേഹത്തെ മാറ്റിനിര്‍ത്തുമെന്ന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രഖ്യാപനങ്ങള്‍ക്കിടെ ഇന്നലെയും അന്വേഷണത്തില്‍ സി.ഐ: എ.പി. ചന്ദ്രന്‍ സജീവമായി ഇടപെട്ടു. പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങിയ ഒന്നാംപ്രതിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്‌റ്റാഫംഗവുമായ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വിവിധയിടങ്ങളിലെത്തിച്ചു തെളിവെടുപ്പ്‌ നടത്തിയതും സി.ഐ: എ.പി. ചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു. രാധ ലൈംഗിക പീഡനത്തിന്‌ ഇരയായിട്ടില്ലെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവരും മുമ്പേ സ്‌ഥാപിക്കാന്‍ ശ്രമിച്ചതും ബിജുവുമായുള്ള അടുത്ത ബന്ധവുമാണ്‌ സി.ഐയെ സംശയമുനയില്‍ നിര്‍ത്തിയത്‌. രാധയുടെ സഹോദരന്‍ ഭാസ്‌കരന്റെ മൊഴി ശേഖരിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവിനെ ഒപ്പംനിര്‍ത്തിയതും വിവാദമായി. തുടര്‍ന്നായിരുന്നു ചന്ദ്രനെ അന്വേഷണ സംഘത്തില്‍ നിന്ന്‌ മാറ്റുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. സി.ഐയെ വയനാട്‌ ബത്തേരിയിലേക്കും എസ്‌.ഐ സുനില്‍ പുളിക്കലിനെ തിരൂരിലേക്കും സ്‌ഥലം മാറ്റിയത്‌ കേസന്വേഷണവുമായി ബന്ധപ്പെട്ടല്ലെന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌ഥലമാറ്റമാണെന്നുമാണ്‌ പോലീസിലെ വിഭാഗം പറയുന്നത്‌. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നേരത്തെ പുറത്തുവന്ന സ്‌ഥലമാറ്റ പട്ടികയില്‍ സി.ഐ ചന്ദ്രന്റെ പേരുണ്ടായിരുന്നില്ല. ഇന്നലെ തെളിവെടുപ്പിനിടെ ബിജുവിന്റെ വാടകവീട്ടില്‍നിന്നു അന്വേഷണ സംഘം ടോര്‍ച്ച്‌ കണ്ടെടുത്തു. കൊലയ്‌ക്ക്‌ ശേഷം ചാക്കില്‍കെട്ടിയ മൃതദേഹം ടൗണില്‍നിന്ന്‌ 15 കിലോമീറ്റര്‍ അകെല പൂക്കോട്ടുംപാടം ചുള്ളിയോടാണ്‌ ഉപേക്ഷിച്ചത്‌. രാത്രി ഇവിടെ എത്താനായി ടൗണില്‍ നിന്ന്‌ വാങ്ങിയ ടോര്‍ച്ചാണ്‌ വീട്ടില്‍നിന്ന്‌ ബിജു എടുത്തുനല്‍കിയത്‌. ഈ സമയം ഷംസുദ്ദീനെ പോലീസ്‌ ജീപ്പില്‍തന്നെ ഇരുത്തി. ബിജുവിന്റെ ഭാര്യയും ഭാര്യാപിതാവും വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന്‌ അന്വേഷണ സംഘം ഇവരെ മൃതദേഹം ഉപേക്ഷിച്ച ചുള്ളിയോട്‌ ഭാഗത്തെത്തിച്ചു. മൃതദേഹം അടങ്ങിയ ചാക്ക്‌ കുളത്തില്‍ താഴ്‌ത്തിയശേഷം രാധയുടെ മൊബൈല്‍ ഫോണ്‍ സമീപത്തെ റബര്‍തോട്ടത്തിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. ഈ സ്‌ഥലം ഷംസുദ്ദീന്‍ അന്വേഷണ സംഘത്തിനു കാണിച്ചുകൊടുത്തു. ബാറ്ററിയും സിംകാര്‍ഡും ഊരിമാറ്റിയ നിലയിലുള്ള മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡി.വൈ.എസ്‌.പി വിജയകുമാര്‍, എസ്‌.ഐ സുനില്‍ പുളിക്കല്‍, എടക്കര എസ്‌.ഐ ജ്യോതീന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌. സി.ഐ. ചന്ദ്രന്‍ തുടരുന്നതില്‍ അപാകതയില്ല: ആഭ്യന്തരമന്ത്രി കൊച്ചി: നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ അന്വേഷണസംഘത്തില്‍നിന്ന്‌ ഒഴിവാക്കിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ചന്ദ്രന്‍ കേസന്വേഷിക്കാനെത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങിയത്‌ സി.ഐ. ചന്ദ്രനാണ്‌. പുതിയ ചുമതലക്കാരന്‍ എത്തുന്നതുവരെ ഇദ്ദേഹം തുടരണം. അല്ലാത്തപക്ഷം പ്രതികള്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ ആരു മറുപടി പറയുകമെന്നും ചെന്നിത്തല ചോദിച്ചു. ചന്ദ്രനെ അന്വേഷണ ചുമതലയില്‍ നിന്നുമാറ്റിയതിനെ മന്ത്രി ആര്യാടന്‍ വിമര്‍ശിച്ചെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
News Credits-Mangalam Daily

Saturday, February 8, 2014

UPA would’ve been happy had we charged Amit Shah: CBI Director Ranjit Sinha

NEW DELHI: CBI Director Ranjit Sinha has said the UPA government would "have been very happy" if Narendra Modi confidant and former Gujarat home minister Amit Shah had been nailed in the Ishrat Jahan fake encounter case as he sought to underline the fairness of his agency's investigation into the politically sensitive matter.Read More : http://economictimes.indiatimes.com/news/politics-and-nation/upa-wouldve-been-happy-had-we-charged-amit-shah-cbi-director-ranjit-sinha/articleshow/30015599.cms
ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവന
ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച അനുബന്ധകുറ്റപത്രത്തിലാണു ഷായുടെ പേര്‌ ഉള്‍പ്പെടുത്താത്തത്‌. കേസില്‍ ഗുജറാത്ത്‌ മന്ത്രിയായിരുന്ന അമിത്‌ ഷായുടെ പങ്കിനെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചെങ്കിലും ഇതു സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നാണു സി.ബി.ഐ. നിലപാട്‌.
ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാരിനെതിരായ സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവന വിവാദമായി. ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത്‌ മുന്‍ ആഭ്യന്തരമന്ത്രി അമിത്‌ഷായെ പ്രതിചേര്‍ത്തിരുന്നെങ്കില്‍ യു.പി.എ. നേതൃത്വത്തിനു സന്തോഷമാകുമായിരുന്നെന്നാണു സി.ബി.ഐ. ഡയറക്‌ടര്‍ രഞ്‌ജിത്‌സിന്‍ഹ പറഞ്ഞത്‌. എന്നാല്‍ വിവാദം മുറുകിയപ്പോള്‍ പ്രസ്‌താവന നിഷേധിച്ചു സിന്‍ഹ തലയൂരി. എക്കണോമിക്‌ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണു സി.ബി.ഐ. ഡയറക്‌ടറുടെ വിവാദ പരാമര്‍ശം. "ഈ കേസില്‍ രാഷ്‌ട്രീയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അമിത്‌ ഷായെ പ്രതിചേര്‍ത്തിരുന്നെങ്കില്‍ യു.പി.എ. സര്‍ക്കാര്‍ സന്തോഷിക്കുമായിരുന്നു... എന്നാല്‍ ഞങ്ങള്‍ തെളിവിനാണു പ്രധാന്യം നല്‍കിയത്‌. ഷായ്‌ക്കെതിരേ തെളിവെന്നും ലഭിച്ചില്ല"- അദ്ദേഹം പറഞ്ഞു.സി.ബി.ഐ. ഡയറക്‌ടര്‍ ഉത്തരവാദിത്തമില്ലാതെയാണു പ്രസ്‌താവന നടത്തിയതെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ അര്‍ജുന്‍ മോധ്‌വാഡിയ പ്രതികരിച്ചു. ഉടന്‍ തന്നെ സി.ബി.ഐ. വക്‌താവിന്റെ തിരുത്തല്‍ സന്ദേശമെത്തി. സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവന വളച്ചൊടിക്കപ്പെട്ടെന്നു സി.ബി.ഐ. വക്‌താവ്‌ പ്രതികരിച്ചു. സി.ബി.ഐക്കുമേല്‍ രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്നും കേസില്‍ സ്വതന്ത്രമായ അന്വേഷണമാണു നടത്തിയതെന്നും പിന്നീട്‌ രഞ്‌ജിത്‌ സിന്‍ഹയും വ്യക്‌തമാക്കി. എന്നാല്‍ സി.ബി.ഐയിലെ ഭരണകക്ഷി സ്വാധീനം വ്യക്‌തമാക്കുന്നതാണു പ്രസ്‌താവനയെന്നു ബി.ജെ.പി. വിലയിരുത്തി. തങ്ങളുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്കെതിരേ കോണ്‍ഗ്രസ്‌ സി.ബി.ഐ. ആയുധമാക്കുന്നതിന്റെ തെളിവാണു പുറത്തുവന്നതെന്നു ബി.ജെ.പി. വക്‌താവ്‌ നിര്‍മല സീതാരാമന്‍ പറഞ്ഞു. സി.ബി.ഐ. ഡയറക്‌ടറുടെ പ്രസ്‌താവനയെ ജെ.ഡി(യു)വും രൂക്ഷമായി വിമര്‍ശിച്ചു. സി.ബി.ഐ. ഡയറക്‌ടര്‍ രാജിവയ്‌ക്കണമെന്നു ജെ.ഡി.(യു) വക്‌താവ്‌ അലി അന്‍വര്‍ ആവശ്യപ്പെട്ടു. നിവധി കുറ്റരോപിതരെ സി.ബി.ഐ. വെറുതെ വിടുകയായിരുന്നു. അമിത്‌ ഷായെ രണ്ടു തവണയാണു സി.ബി.ഐ. ചോദ്യം ചെയ്‌തത്‌. ഗുജറാത്ത്‌ പോലീസില്‍നിന്നു രാജിവച്ച ഡി.ഐ.ജി. ഡി.ജി. വന്‍സാരയുടെ രാജിക്കത്തില്‍ ആക്രമണത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയവരെക്കുറിച്ചു പരാമര്‍ശമുണ്ട്‌. ഇവരെയും അറസ്‌റ്റ്‌ ചെയ്യുകയാണു വേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച അനുബന്ധകുറ്റപത്രത്തിലാണു ഷായുടെ പേര്‌ ഉള്‍പ്പെടുത്താത്തത്‌. കേസില്‍ ഗുജറാത്ത്‌ മന്ത്രിയായിരുന്ന അമിത്‌ ഷായുടെ പങ്കിനെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചെങ്കിലും ഇതു സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ലെന്നാണു സി.ബി.ഐ. നിലപാട്‌.

Wednesday, February 5, 2014

ഉറഞ്ഞുതുള്ളി ബിന്ദു കൃഷ്‌ണ: തൊപ്പി തെറിപ്പിക്കും

മാനന്തവാടി: മൈക്ക്‌ ഉപയോഗിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞും പ്രസംഗം തുടര്‍ന്നപ്പോള്‍ മൈക്ക്‌ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട എസ്‌.ഐക്കെതിരേ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. ബിന്ദു കൃഷ്‌ണയുടെ ആക്രോശം. എസ്‌.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും കേരളത്തിലെ ആഭ്യന്തരമന്ത്രി മാറിയത്‌ അറിഞ്ഞില്ലേ എന്നും ചോദിച്ചായിരുന്നു ആക്രോശിച്ചത്‌. ഇതേത്തുടര്‍ന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എസ്‌.ഐയെ കൈയേറ്റം ചെയ്ാനും ശയ്രമിച്ചു.
സ്‌ത്രീ മുന്നേറ്റ യാത്രയുടെ സ്വീകരണപരിപാടിക്കിടെ മാനന്തവാടി ഗാന്ധിപാര്‍ക്കിലെ വേദിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാഷ്‌ട്രീയകക്ഷികള്‍ പൊതുപരിപാടികള്‍ നടത്താറുള്ളതു ടൗണിന്റെ ഹൃദയഭാഗമായ ഗാന്ധിപാര്‍ക്കിലാണ്‌. ആര്‍.ഡി.ഒ, കോടതി പരിസരമായതിനാല്‍ ഗാന്ധിപാര്‍ക്കില്‍ രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ചു വരെ പ്രവൃത്തിസമയത്ത്‌ ഉച്ചഭാഷിണി ഉപയോഗിക്കുന്നതു കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയകക്ഷികള്‍ ഇതു പാലിക്കാറുമുണ്ട്‌. ഇന്നലെ രാവിലെ ഒമ്പതുമണിക്കായിരുന്നു അഡ്വ. ബിന്ദു കൃഷ്‌ണയുടെ സ്വീകരണപരിപാടി നിശ്‌ചയിച്ചിരുന്നെതങ്കിലും വൈകിയാണ്‌ ആരംഭിച്ചത്‌. 10 മണിക്കു പ്രസംഗം നിര്‍ത്തണമെന്നു കോണ്‍ഗ്രസ്‌ നേതാക്കളോട്‌ എസ്‌.ഐ. ഷജു ജോസഫ്‌ ആവശ്യപ്പെട്ടിരുന്നു. പത്തു മണി കഴിഞ്ഞിട്ടും പ്രസംഗം തുടര്‍ന്നതോടെ എസ്‌.ഐ. വേദിക്കരികിലെത്തി മൈക്ക്‌ ഓപ്പറേറ്ററോടു മൈക്ക്‌ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ്‌, മഹിളാ കോണ്‍ഗ്രസ്‌ നേതാക്കളും പ്രവര്‍ത്തകരും എസ്‌.ഐയോടു കയര്‍ക്കുകയും മൈക്ക്‌ ഓണാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മൈക്ക്‌ വീണ്ടും ഓണായതോടെ ബിന്ദു കൃഷ്‌ണ മൈക്കിലൂടെ എസ്‌.ഐക്കെതിരേ പരസ്യമായി ശകാരം ആരംഭിച്ചു. പിണറായിയുടെ യാത്ര തടയാന്‍ എസ്‌.ഐക്കു ധൈര്യമുണ്ടോയെന്നും എസ്‌.ഐയുടെ തൊപ്പിതെറിപ്പിക്കുമെന്നും കേരളത്തിലെ ആഭ്യന്തരമന്ത്രി മാറിയ കാര്യം പോലീസ്‌ മനസിലാക്കണമെന്നും മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ആവേശംപൂണ്ട പ്രവര്‍ത്തകര്‍ ബിന്ദു കൃഷ്‌ണയോടു പ്രസംഗം തുടരാന്‍ ആവശ്യപ്പെട്ടു. പറ്റുമെങ്കില്‍ കേസെടുക്കാന്‍ എസ്‌.ഐയെ വെല്ലുവിളിക്കുകയും ചെയ്‌തു. വി.എസിനോടു പോയി തൂങ്ങിച്ചാകാന്‍.. കണ്ണൂരിലും ബിന്ദു കൃഷ്‌ണയ്‌ക്ക് നാക്കു പിഴച്ചു കണ്ണൂര്‍: കണ്ണൂരിലും ബിന്ദു കൃഷ്‌ണയ്‌ക്കു നാവുപിഴച്ചു. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനോട്‌ പോയി തൂങ്ങിച്ചാകാനാണ്‌ പയ്യന്നൂരിലെ സ്വീകരണ വേദിയില്‍ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ ആവശ്യപ്പെട്ടത്‌. ബിന്ദു കൃഷ്‌ണയുടെ പരാമര്‍ശം കേട്ട നേതാക്കളും പ്രവര്‍ത്തകരും അമ്പരന്നു. ടി.പി. കൊലക്കേസില്‍ മുന്‍നിലപാടില്‍ വി.എസ്‌. ഉറച്ചുനില്‍ക്കുന്നെങ്കില്‍ അദ്ദേഹം കെ.കെ.രമയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കണമെന്നും അല്ലെങ്കില്‍ പോയി തൂങ്ങിച്ചാകുന്നതാണു നല്ലതെന്നുമായിരുന്നു ബിന്ദു കൃഷ്‌ണയുടെ പരാമര്‍ശം. ടി.പി. കേസ്‌ പ്രതികള്‍ക്കു ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തര പ്രമേയം തടഞ്ഞ വി.എസിനെ അഭിനന്ദിക്കുെന്നന്നു പറഞ്ഞതിനു ശേഷമായിരുന്നു ബിന്ദു കൃഷ്‌ണയുടെ നാക്കുപിഴ. ബിന്ദു കൃഷ്‌ണയുടെ പ്രസംഗം ഇങ്ങനെ: അച്യുതാനന്ദന്‍ സഖാവിനോടു രാഷ്‌ട്രീയപ്രബുദ്ധതയുള്ള കേരളത്തിലെ ജനത ചോദിക്കുന്നു. അന്തസ്സുണ്ടെങ്കില്‍, പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍, കെ.കെ. രമയുടെ സമരത്തിന്‌ അഭിവാദ്യമര്‍പ്പിക്കാന്‍ നിങ്ങള്‍ ചെല്ലണം, അതിനു തയാറാകണം. അതിനു പറ്റിയ ബുദ്ധിയില്ലെങ്കില്‍ നിങ്ങള്‍ പോയി തൂങ്ങിച്ചാകുന്നതായിരിക്കും നല്ലതെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. സി.പി.എം. നേതാക്കളെ കടന്നാക്രമിച്ചാണു കണ്ണൂരില്‍ ബിന്ദു കൃഷ്‌ണ സ്‌ത്രീ മുന്നേറ്റയാത്രയുടെ സ്വീകരണ കേന്ദ്രങ്ങില്‍ പ്രസംഗിച്ചത്‌. പിണറായി വിജയനെയായിരുന്നു രൂക്ഷമായി കടന്നാക്രമിച്ചത്‌. പിണറായിക്ക്‌ അരിവാള്‍ കിട്ടിയാല്‍ അരിയുക കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ തലയായിരിക്കുമെന്നും അവര്‍ പരിഹസിച്ചു.
News Credits,Mangalam Daily,February 6, 2014

മന്ത്രി ബാബുവിന്റെ ഓഫീസിനെതിരേ ഇന്റലിജന്‍സ്‌ :ആരാണ്‌ ഈ സുജേഷ്‌?

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു മന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചു സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌.
എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്റെ ഓഫീസിലെ ഒരു പ്രധാനിയെ ചുറ്റിപ്പറ്റിയാണ്‌ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്‌. സോളാര്‍ വിവാദത്തെത്തുടര്‍ന്നു മന്ത്രിമാരുടെ ഓഫീസുകളില്‍ ഇന്റലിജന്‍സ്‌ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ്‌ ഉന്നതന്റെ ദുരൂഹബന്ധങ്ങളെക്കുറിച്ചു സൂചന ലഭിച്ചത്‌. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഉന്നതാധികാരികള്‍ അറിയാതെയായിരുന്നു ഇന്റലിജന്‍സിന്റെ ഈ ഓപ്പറേഷന്‍. മന്ത്രി കെ. ബാബുവിന്റെ പി.എ. സുജേഷ്‌ ആണ്‌ ഈ വ്യക്‌തിയെന്ന്‌ ഇന്റലിജന്‍സ്‌ മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ നല്‍കിയ അതീവരഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിനു വഴിവിട്ട പ്രവര്‍ത്തനത്തിന്‌, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നീക്കം ചെയ്‌ത ജേക്കബ്‌ എന്നയാളുമായി ഉറ്റ ബന്ധമുണ്ടെന്നും രഹസ്യറിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍, സുജേഷ്‌ എന്ന പേരില്‍ ആരും മന്ത്രിയുടെ ഓഫീസിലോ ഔദ്യോഗികവസതിയിലോ പ്രവര്‍ത്തിക്കുന്നില്ലെന്നു മംഗളം നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. അതേസമയം, ആരോപണവിധേയനായ വ്യക്‌തിയുടെ പേരു മനഃപൂര്‍വം തെറ്റിച്ചുകൊടുക്കുന്നത്‌ ഇന്റലിജന്‍സിന്റെ പതിവാണ്‌. ലക്ഷ്യംവയ്‌ക്കുന്നവരുടെ യഥാര്‍ഥ പേരുമാറ്റി അവരുമായി സാമ്യമുള്ള തെറ്റായ പേരുകളോ കോഡുകളോ ഉപയോഗിച്ചാണ്‌ ഇന്റലിജന്‍സ്‌ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്‌. ഇവിടെ സുജേഷിന്റെ പേരുമായി സാമ്യമുള്ള മറ്റൊരാളാണ്‌ ഇന്റലിജന്‍സിന്റെ കണ്ണില്‍പ്പെട്ടത്‌. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും എ.ഡി.ജി.പിയുടെ പ്രത്യേകകുറിപ്പും 2013 ജൂണ്‍ 20-നു സര്‍ക്കാരിനു കൈമാറിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. മന്ത്രിമാരുടെ ഓഫീസുകള്‍ ലക്ഷ്യമിട്ടു താനറിയാതെ ഇത്തരം നീക്കങ്ങള്‍ ഇന്റലിജന്‍സ്‌ വിഭാഗം നടത്തിയതു ശരിയല്ലെന്ന നിലപാടാണു മുഖ്യമന്ത്രിക്ക്‌. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരം ചുവടെ വിഷയം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു കീഴ്‌ജീവനക്കാരനായ ജേക്കബിന്റെ ആശാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍. വെട്ടുകാട്‌ സ്വദേശിയായ ജേക്കബ്‌, മുഖ്യമന്ത്രിയുടെ ഓഫീസിലെ ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാരനാണ്‌. വിവിധ വകുപ്പുകളുടെ ജീവനക്കാരുടെ സ്‌ഥലംമാറ്റം, നിയമനങ്ങള്‍, പ്രത്യേകിച്ചു പോലീസ്‌, എക്‌സൈസ്‌ വകുപ്പുകളിലെ അച്ചടക്കനടപടി അവസാനിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജേക്കബ്‌ ഇടപെടുന്നുണ്ടെന്നു വിശ്വസനീയമായ കേന്ദ്രങ്ങളില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ഉപയോഗിച്ചു സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ വേണ്ടിയാണ്‌ ഇതു ചെയ്‌തത്‌. എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്റെ പി.എ സുജേഷിന്റെ അടുത്ത സുഹൃത്താണു ജേക്കബ്‌. ബിവറേജസ്‌ കോര്‍പ്പറേഷനില്‍നിന്നു ഡെപ്യൂട്ടേഷനിലാണു ജേക്കബ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്‌. ഇയാളെ തിരിച്ചയയ്‌ക്കേണ്ടത്‌ അത്യാവശ്യമാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാളുടെ സാന്നിധ്യം അസ്വീകാര്യമാണ്‌.
News Credits, എസ്‌. നാരായണന്‍,Mangalam Daily,February 6, 2014

Friday, January 10, 2014

Keralam oru Vellarikkapattanamo ?

സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത്‌ എന്തിന്‌? ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്‌ നിലനില്‍ക്കുന്നതായി ഹൈക്കോടതി. ഇത്തരക്കാര്‍ക്ക്‌ ഭരണ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്‌ ഉള്‍പ്പെട്ട കടകമ്പള്ളി, കളമശേരി ഭൂമി തട്ടിപ്പ്‌ കേസുകളില്‍ അന്തിമവാദം കേള്‍ക്കവേ ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദ്‌ നിരീക്ഷിച്ചു.
സരിതയെ പുതുപ്പള്ളി വഴി എന്തിനു കൊണ്ടുപോയിയെന്നും സരിതയ്‌ക്ക്‌ ജയിലില്‍ സര്‍ക്കാര്‍ ബ്യൂട്ടീഷനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളാണ്‌ ജയിലില്‍ കഴിയുന്ന സരിത ഉപയോഗിക്കുന്നത്‌. സാധാരണ പ്രതികള്‍ക്ക്‌ ജയിലില്‍ രണ്ടുമൂന്നു ജോഡി വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഇവര്‍ക്കെങ്ങനെ ഇത്രയധികം വസ്‌ത്രങ്ങള്‍ ലഭിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നു കോടതി പറഞ്ഞു. സരിതയുടെ വസ്‌ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇവര്‍ക്ക്‌ സാധാരണ വസ്‌ത്രങ്ങള്‍ മാത്രം ഉപയോഗിക്കാനല്ലേ അനുമതി നല്‍കേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും പേടിയുണ്ടാവില്ല. ഡല്‍ഹിയിലെ ഭരണമാറ്റം പോലുള്ള കാര്യങ്ങള്‍ ഇങ്ങനെയാണ്‌ സംഭവിക്കുന്നതെന്നും കോടതി പറഞ്ഞു. സരിതയ്‌ക്ക്‌ എത്ര സാരിയുണ്ടെന്നും ഇതു ജയിലില്‍ എത്തിക്കുന്നത്‌ ആരെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പിന്‌ ഹവാല റാക്കറ്റുമായി ബന്ധമുണ്ടന്നും കേരളത്തിലേക്ക്‌ 365 കോടി കടത്തിയ ഹവാല ഇടപാടുകാരന്‍ സോന മജീദാണ്‌ തട്ടിപ്പിനു പിന്നിലെന്നും ഹര്‍ജിഭാഗം കോടതിയില്‍ ആരോപിച്ചു. തുടര്‍ന്നാണ്‌ സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്‌. നായര്‍ക്ക്‌ ജയിലില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചും ആര്‍ഭാടപൂര്‍വമായ ജയില്‍ ജീവിതത്തെക്കുറിച്ചും വസ്‌ത്രധാരണത്തെക്കുറിച്ചും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്‌. കടകമ്പള്ളി കേസിനു പിന്നിലുള്ളവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ വേണ്ട രീതിയില്‍ ചോദ്യം ചെയ്‌താലെ സത്യം പുറത്തുവരൂ എന്ന്‌ കോടതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ ഇന്നും വാദം തുടരും. ന്യൂഡല്‍ഹി: സരിതയെ പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്കു കൊണ്ടുപോയതില്‍ അപാകതയില്ലെന്നാണു തനിക്കു ലഭിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. എറണാകുളത്തു നിന്നു പുതുപ്പള്ളി വഴി യാത്ര ചെയ്‌തതിനെ ക്കുറിച്ച്‌ താന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ ഹൈക്കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പുതുപ്പള്ളി യാത്രയില്‍ അപാകതയില്ലെന്നു രമേശ്‌ ഏറ്റുമാനൂര്‍, ചങ്ങനാശേരി വഴിയുള്ള യാത്ര ഏറെ തിരക്കുപിടിച്ചതായതിനാല്‍ മണര്‍കാട്‌, പുതുപ്പള്ളി വഴി തിരുവല്ലയില്‍ ചെല്ലുന്ന റോഡാണു പലരും ഉപയോഗിക്കുന്നത്‌. സംഭവദിവസം ഹോട്ടല്‍ പണിമുടക്കായതിനാല്‍ സരിതയ്‌ക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ വീട്ടില്‍ നിന്നു ഭക്ഷണപ്പൊതി കരുതിയിരുന്നു. പുതുപ്പള്ളിയില്‍ എത്തിയപ്പോള്‍ വീടും ഹോട്ടലും കൂടി ചേര്‍ന്ന ഒരു സ്‌ഥലത്ത്‌ ഭക്ഷണം കിട്ടുമെന്നറിഞ്ഞ്‌ അവിടെ വാഹനം നിര്‍ത്തുകയും സരിത ഭക്ഷണം കഴിക്കുകയുമായിരുന്നു. ചിലര്‍ അവിടെ വച്ച്‌ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതു നിരുത്സാഹപ്പെടുത്തിയെന്നും അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നുമാണു തനിക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗം നല്‍കിയ വിവരമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
News Report,Mangalam Daily, January 10, 2014

Tuesday, January 7, 2014

'തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല'

കാലം മാറുന്നതനുസരിച്ച്‌ രാഷ്‌ട്രീയത്തില്‍ എല്ലാം മാറേണ്ടിയിരിക്കുന്നു. സമരത്തിന്റെ കാര്യത്തിലായാലും മുദ്രാവാക്യത്തിന്റെ കാര്യത്തിലായാലും ഈ മാറ്റം അനിവാര്യമാണ്‌. ലോക ജനതയും ഇന്ത്യന്‍ ജനതയും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്‌. സമൂഹത്തില്‍ സാധാരണക്കാരെ പീഡിപ്പിച്ചുകൊണ്ടും അവര്‍ക്ക്‌് ക്ലേശങ്ങള്‍ മാത്രം സൃഷ്‌ടിച്ചുകൊണ്ടും നടത്തുന്ന ഒരു രാഷ്‌ട്രീയ സമരത്തിനു ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയുകയില്ല എന്ന യാഥാര്‍ഥ്യം. കാരണം അങ്ങനെയുള്ള സമരങ്ങള്‍ ജനങ്ങളില്‍ അറപ്പും വെറുപ്പും മാത്രമേ സൃഷ്‌ടിക്കാന്‍ കാരണമാകുകയുള്ളൂ. അതുകൊണ്ടുതന്നെ അത്തരം സമരങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. അത്‌ കേരളത്തില്‍ ഈയിടെ സംശയലേശമന്യേ തെളിയിക്കപ്പെട്ടു. സോളാര്‍ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ ആറുമാസമാണ്‌ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി പ്രക്ഷോഭം നടത്തിയത്‌. ആറുമാസത്തിനു ശേഷം പ്രക്ഷോഭം ഒരു ന്യായീകരണവുമില്ലാതെ സി.പി.എം. നേതൃത്വം പിന്‍വലിക്കുകയും ചെയ്‌തു. അതിനു മുഖ്യമായ ഒരു കാരണം സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളില്‍ ചിലതു തന്നെയും അപഹാസ്യമാണ്‌ സോളാര്‍ സമരം എന്ന്‌ തുറന്നു പറഞ്ഞതാണ്‌. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലൈ ആദ്യ വാരത്തിലാണ്‌ സോളാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം സമരമാരംഭിച്ചത്‌. ഈ പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. അതിന്റെ പശ്‌ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം രാജിവയ്‌ക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത്‌. ബഹളവും വാക്കൗട്ടും കാരണം സഭയ്‌ക്കു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. സഭ ബഹിഷ്‌കരിച്ചുവെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ എല്ലാ ദിവസവും ഹാജര്‍ ബുക്കില്‍ ഒപ്പുവച്ച്‌ പ്രതിദിന അലവന്‍സ്‌ വാങ്ങിയെന്നതു മറ്റൊരു കാര്യം. നിയമസഭയ്‌ക്കു പ്രവര്‍ത്തിക്കാനാവാതെ വന്നതുമൂലം സഭാ സമ്മേളനം ചുരുക്കി നേരത്തെ പിരിഞ്ഞു. ജൂലൈ 22-നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മറ്റു പ്രമുഖ നേതാക്കളും സെക്രട്ടേറിയറ്റ്‌ നടയില്‍ രാപകല്‍ സമരമാരംഭിച്ചു. അടുത്ത ദിവസം മുതല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ രാപകല്‍ സമരം ഏറ്റെടുക്കുകയും ചെയ്‌തു.ഓഗസ്‌റ്റ് മാസമായപ്പോള്‍ പ്രക്ഷോഭരീതി മാറി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ അനിശ്‌ചിത കാലത്തേക്കു തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കുന്ന വന്‍ പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ രണ്ടു ദിവസം തികയുന്നതിനു മുമ്പ്‌ സമരക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ നാടകീയമായി ആ പ്രക്ഷോഭം പിന്‍വലിച്ചു. രാജി ഇല്ലെങ്കിലും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചു എന്നതിന്റെ പേരിലാണ്‌ സമരം പിന്‍വലിച്ചതെന്ന്‌ സി.പി.എം. നേതൃത്വം പ്രഖ്യാപിച്ചു. പക്ഷെ പ്രഖ്യാപനം അനുസരിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സിറ്റിംഗ്‌ ഹൈക്കോടതി ജഡ്‌ജിമാരെ കിട്ടിയില്ല. ജഡ്‌ജിമാര്‍ക്കു വേറെ ജോലികളുള്ളതുകൊണ്ട്‌ രാഷ്‌ട്രീയ തര്‍ക്ക പ്രശ്‌നങ്ങള്‍ക്കായി അവരെ വിനിയോഗിക്കാന്‍ സമയമില്ല എന്നതാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണം. പക്ഷെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്‌ സി.പി.എം. പ്രവര്‍ത്തകരും മുന്നണി ഘടകകക്ഷികളും സമരം തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു സമരരീതി. അതിനു പുറമെ ജില്ലകള്‍ തോറുമുള്ള സത്യഗ്രഹവും മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്തലും കരിങ്കൊടി വീശലുമായി സമരം തുടര്‍ന്നു. പിന്നീടാണ്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസ്‌ ഉപരോധിക്കുന്ന സമരപരിപാടി പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഔദ്യോഗിക വസതി ഉപരോധിക്കുന്ന സമരം. ഒന്നരമാസം മുമ്പ്‌ പ്രതിരോധ സമര തീയതി പ്രഖ്യാപിച്ചു. കാരണം ആവശ്യം മുഖ്യമന്ത്രിയുടെ രാജിയും. ഉമ്മന്‍ചാണ്ടിയുടെ രാജിയാണ്‌ ആവശ്യമെങ്കില്‍ എന്തിന്‌ അദ്ദേഹത്തിന്‌ ഒന്നരമാസത്തെ കാലയളവു നല്‍കണം. ഒന്നരമാസം മുഖ്യമന്ത്രി പദത്തിലിരുന്ന്‌ എന്തു ദുര്‍ഭരണവും എന്ത്‌ അഴിമതിയും നടത്തിക്കോട്ടെ എന്ന്‌ സി.പി.എം. ഔദാര്യമായിരുന്നോ അത്‌? ആര്‍ക്കറിയാം. അങ്ങനെ ആരംഭിച്ച ഔദ്യോഗിക വസതി വളഞ്ഞുവയ്‌ക്കല്‍ സമരമല്ലേ പൊളിഞ്ഞു പാളീസായത്‌? ഈ സമരം മൂലം ഒരു മണിക്കൂര്‍ പോലും ഉമ്മന്‍ചാണ്ടിയെ ഔദ്യോഗിക വസതിയില്‍ വളഞ്ഞുവയ്‌ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ വഴിപാടു സമരത്തിനായി സമരസഖാക്കള്‍ ക്ലിഫ്‌ ഹൗസില്‍ എത്തുന്നതിനു മുമ്പ്‌ മുഖ്യമന്ത്രി തന്റെ ജോലികള്‍ക്കായി സെക്രട്ടേറിയറ്റിലേക്ക്‌ പോയിക്കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ ജനസമ്പര്‍ക്ക പരിപാടിക്കായി മറ്റു ജില്ലകളിലേക്കും മറ്റു ചില ദിസങ്ങളില്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഡല്‍ഹിയിലേക്കും പോയി. ഒരു സമരത്തെ ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും എതിര്‍ക്കുന്നത്‌ സമരം ചെയ്യുന്നവര്‍ക്ക്‌ അല്‌പമെങ്കിലും അന്തസുണ്ടാക്കിയേനെ. പക്ഷേ വലിയ വിളംബരത്തോടെ തുടങ്ങിയ സമരത്തെ ഒരു സര്‍ക്കാരും മുഖ്യമന്ത്രിയും അവജ്‌ഞയോടും പുച്‌ഛത്തോടും കൂടി അവഗണിച്ചു എന്നതിനേക്കാള്‍ വലിയ അപമാനം ഏതെങ്കിലും ഒരു പാര്‍ട്ടിക്ക്‌ കേരളത്തിന്റെ ചരിത്രത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? ഈ വഴിപാടു സമരത്തിനിടയില്‍ എത്രയെത്ര അപഹാസ്യകരമായ രംഗങ്ങളുണ്ടായി. ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിന്‌ സി.പി.എം. നേതൃത്വം ഒരു ദിവസത്തെ അവധി നല്‍കി. കാരണം തിരുവിതാംകൂറിലെ ഇളയ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ നിര്യാതനായതാണ്‌. ഇന്ത്യയിലെ രാജഭരണങ്ങള്‍ അവസാനിക്കുകയും ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടി ജനങ്ങളുടെ കൈയില്‍ അധികാരമെത്തുകയും ചെയ്‌തിട്ട്‌ അറുപത്തിയാറു വര്‍ഷമായി. പഴയ തിരുവിതാംകൂര്‍ രാജാവിന്റെ അനന്തരാവകാശിയുടെ മുമ്പില്‍ പോലും തൊഴുതു വഴങ്ങി നില്‍ക്കുന്നവരാണ്‌ വര്‍ത്തമാന കേരളത്തിലെ സി.പി.എം. നേതാക്കള്‍ എന്നവര്‍ തെളിയിച്ചു. ഇനി എത്ര തലമുറ വരെ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ഈ രാജഭക്‌തിയുണ്ടാകുമെന്ന്‌ ആര്‍ക്കറിയാം? റഷ്യയിലെ ജനങ്ങള്‍ സാര്‍ ചക്രവര്‍ത്തിമാരെ ആദരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കിയതു കൊണ്ടായിരിക്കണം കേരളത്തിലെ കമ്യൂണിസ്‌റ്റുകള്‍ക്കുള്ള ഈ രാജഭക്‌തിയെന്നു തോന്നുന്നു. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു? സി.പി.എമ്മിന്റെ മാര്‍ത്താണ്ഡവര്‍മ ഭക്‌തി കൊണ്ട്‌ കാര്യം അവസാനിച്ചില്ല. പിന്നെ ക്രിസ്‌മസ്‌ പ്രമാണിച്ച്‌ ക്ലിഫ്‌ ഹൗസ്‌ പ്രതിരോധ സമരത്തിനു സി.പി.എം. രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. യേശുക്രിസ്‌തുവും ഒരു വലിയവിപ്ലവകാരിയായിരുന്നല്ലോ? അതുകൊണ്ട്‌ ആ വിപ്ലവകാരിയുടെ ജന്മദിനവും പിറ്റേദിവസവും സത്യക്രിസ്‌ത്യാനിയായ ഉമ്മന്‍ചാണ്ടിയും കുടുംബാംഗങ്ങളും ആഘോഷിച്ചുകൊള്ളട്ടെ എന്നു കരുതിയാവണം ലോകത്തിലെങ്ങും കാണാത്തവിധം അല്ലെങ്കില്‍ ഇറ്റലിയില്‍ പോലും സംഭവിക്കാത്ത വിധം സി.പി.എം. സമരത്തിനു രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചത്‌ എന്നു വേണം കരുതാന്‍. എന്തെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരാണ്‌ കേരളത്തിലെ ജനങ്ങള്‍, പ്രത്യേകിച്ച്‌ ഇടതുപക്ഷ മുന്നണി സമരത്തൊഴിലാളിക്കൂട്ടങ്ങള്‍?
പക്ഷെ ഇന്ത്യയിലെ ദേശീയ ഇംഗ്ലീഷ്‌ പത്രങ്ങള്‍ എഴുതിയത്‌ ക്ലിഫ്‌ ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യ എന്ന വീട്ടമ്മയുടെ മുമ്പിലാണ്‌ സി.പി.എം. നേതൃത്വം മുട്ടു കുത്തിയതെന്നാണ്‌. ഒരു വിധത്തില്‍ അതു ശരിയാണ്‌. സാധാരണക്കാരെ വല്ലാതെ നരകിപ്പിക്കുന്ന വഴിതടയലും സമരങ്ങളും കാരണം ജനങ്ങള്‍ പൊറുതിമുട്ടിക്കഴിഞ്ഞു. പക്ഷേ സി.പി.എം. നേതൃത്വത്തിന്‌ ഒരേയൊരു സമരമാര്‍ഗമേ അറിയൂ. ഇല്ലായ്‌മക്കാരായ സാധാരണ ജനങ്ങളെ നരകിപ്പിച്ചുകൊണ്ടുള്ള സമരം. അവരുടെ പ്രതീകമായാണ്‌ സന്ധ്യ സി.പി.എം. നേതൃത്വത്തിന്റെ ധിക്കാരത്തിനെതിരെ ശബ്‌ദമുയര്‍ത്തിയത്‌. സന്ധ്യയെ മുതലാളിത്ത മൂരാച്ചിത്വത്തിന്റെ പ്രതീകമെന്നോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏജെന്റെന്നോ സി.പി.എം. നേതൃത്വം പറഞ്ഞതുകൊണ്ടു കാര്യമില്ല. സത്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അനീതിയേയും ജനദ്രോഹത്തേയും എതിര്‍ക്കാന്‍ സന്ധ്യ കാണിച്ച ധീരതയ്‌ക്കു പാരിതോഷികമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി എന്ന വ്യവസായി അഞ്ചുലക്ഷം പാരിതോഷികം നല്‍കിയതാണ്‌് പിന്നെ വലിയ വിവാദ വിഷയമായത്‌. സമരങ്ങള്‍ കൊണ്ടു സഹികെട്ട ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ ഒരു വീട്ടമ്മ ധീരത കാട്ടിയെന്നതിനാണ്‌ വി ഗാര്‍ഡ്‌ വ്യവസായ സ്‌ഥാപനങ്ങളുടെ ഉടമയായ കൊച്ചൗസേപ്പ്‌ ആ പാരിതോഷികം നല്‍കിയത്‌. പിന്നെ സി.പി.എം. നേതൃത്വത്തിന്റെ എല്ലാ വിരോധവും കൊച്ചൗസേപ്പിന്റെ നേരെയായി. ഇലക്‌ട്രിസിറ്റി സ്‌റ്റെബിലൈസര്‍ വീട്ടിലിരുന്നു നിര്‍മിച്ച്‌ അതു സൈക്കിളില്‍ കൊണ്ടുനടന്നു വില്‍ക്കുന്ന ഒരു കുടില്‍ വ്യവസായിയായിട്ടാണ്‌ കൊച്ചൗസേപ്പ്‌ വ്യവസായ ജീവിതമാരംഭിച്ചത്‌. അദ്ദേഹത്തെ മര്യാദയുടെ എല്ലാ സീമയും ലംഘിച്ച്‌ അധിക്ഷേപിച്ചു സംസാരിച്ച സി.പി.എം. നേതാക്കള്‍ മനസിലാക്കിയിട്ടില്ലാത്ത ഒരു കാര്യം കൊച്ചൗസേപ്പ്‌ ഒരു ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായിരുന്നു എന്നതാണ്‌. പക്ഷെ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപജീവന മാര്‍ഗമോ സമ്പാദ്യ മാര്‍ഗമോ ആയി കാണാന്‍ കഴിയാത്തതുകൊണ്ട്‌ സഹപ്രവര്‍ത്തകരില്‍ പലരേയും പോലെ അദ്ദേഹം രാഷ്‌ട്രീയ രംഗത്തു തുടര്‍ന്നില്ല എന്നേയുള്ളൂ. എന്നു മാത്രമല്ല എ.ടി. കോവൂര്‍ അവാര്‍ഡിന്‌ അര്‍ഹനായിട്ടുള്ള കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ഒരു യുക്‌തിവാദിയുമാണ്‌. പക്ഷെ ഇന്നു കേരളത്തില്‍ കൊച്ചൗസേപ്പ്‌ സര്‍വാദരണീയനാണ്‌. അതിനു കാരണം ഒരു നിര്‍ധന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം വൃക്ക അദ്ദേഹം സംഭാവന ചെയ്‌തു എന്നതാണ്‌. അവയവദാന പ്രക്രിയയില്‍ അതിസാഹസികമായ ഒരു തീരുമാനമാണ്‌ സ്വന്തം കിഡ്‌നി സംഭാവന ചെയ്യുകയെന്നത്‌. സാധാരണ ഗതിയില്‍ ഒരു ധനികന്‌ ഊഹിക്കാന്‍ കഴിയാത്ത കാര്യമാണത്‌. അത്‌ കൊച്ചൗസേപ്പ്‌ ചെയ്‌തു. സ്വന്തം കിഡ്‌നി ഒരു പാര്‍ട്ടി സഖാവിനു സംഭാവന ചെയ്യാനുള്ള ചങ്കൂറ്റം പിണറായി വിജയനോ കോടിയേരി ബാലകൃഷ്‌ണനോ ആനത്തലവട്ടം ആനന്ദനോ എ.കെ. ബാലനോ മറ്റേതെങ്കിലും സി.പി.എം. നേതാവോ കാണിക്കുമോ. അല്ലെങ്കില്‍ അവരുടെ മക്കളെ വൃക്കദാനത്തിനു പ്രേരിപ്പിക്കുമോ? ഓര്‍ക്കുമ്പോള്‍ വിപ്ലവ നേതാക്കളുടെ മുട്ടും നെഞ്ചും വിറയ്‌ക്കും. സാധാരണ ജനങ്ങളെ നരകിപ്പിക്കുന്ന സമരരീതിയെ എതിര്‍ത്ത സന്ധ്യയേയും കൊച്ചൗസേപ്പിനേയും അപഹസിച്ച സി.പി.എം. നേതാക്കള്‍ ഒരു കാര്യം പറഞ്ഞു. സമരങ്ങള്‍ കൊണ്ടു മാത്രമേ ജനങ്ങള്‍ എന്തും നേടിയിട്ടുള്ളൂ. അതാണ്‌ സി.പി.എം. നടത്തുന്നതെന്നാണ്‌.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടയില്‍ ജനദ്രോഹ സമരം കൊണ്ടു സി.പി.എം. നേതൃത്വവും ചിന്താശക്‌തിയില്ലാത്ത അണികളും എന്തു നേട്ടങ്ങള്‍ കേരളത്തില്‍ കൈവരിച്ചിട്ടുണ്ട്‌? ഓഫീസുകളും ബാങ്കുകളും തല്ലിത്തകര്‍ത്തുകൊണ്ട്‌ ദിവസങ്ങളോളം നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ മഹാസമരം, സര്‍ക്കാര്‍ വാഹനങ്ങളും മറ്റും തീവച്ചു നശിപ്പിച്ചുകൊണ്ട്‌ പ്രീഡിഗ്രി ബോര്‍ഡ്‌ രൂപീകരണത്തിനെതിരെ നടത്തിയ ദിവസങ്ങള്‍ നീണ്ടുനിന്ന അക്രമാസക്‌തമായ സമരം, അഞ്ചു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ ജീവന്‍ ബലികൊടുത്തുകൊണ്ട്‌ സ്വാശ്രയ കോളജ്‌ തുടങ്ങുന്നതിനെതിരേ ദിവസങ്ങള്‍ നടത്തിയ സമരം, നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ നടത്തിയ സമരം. എത്ര രക്‌തം തെരുവിലൊഴുക്കി. ഈ സമരങ്ങള്‍ കൊണ്ട്‌ ജനങ്ങള്‍ക്ക്‌ എന്തു നേട്ടമുണ്ടായി? ഒഴുക്കിയ കണ്ണീരും രക്‌തവും മാത്രം നേട്ടം. എല്ലാം പൊളിഞ്ഞു പാളീസായ സമരങ്ങള്‍. കാരണം അവയെല്ലാം ജനങ്ങള്‍ക്കെതിരായ സമരങ്ങളായിരുന്നു. കമ്പ്യൂട്ടറുകള്‍ക്കെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയനെപ്പോലെയുള്ള ഒരു സി.പി.എം. നേതാവ്‌ സ്വന്തം പേരില്‍ കമ്പ്യൂട്ടറില്‍ ഫേസ്‌ ബുക്ക്‌ തുറന്നിരിക്കുന്നു എന്ന പത്രവാര്‍ത്ത എത്രയോ പ്രത്യാശാഭരിതമാണ്‌.
തുറന്ന മനസോടെ
Article Credits, കെ.എം. റോയ്,Mangalam Daily,January 6 2014

Monday, January 6, 2014

ദേശാഭിമാനി ഭൂമി ഇടപാട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ പിണറായി

തിരുവനന്തപുരം: ദേശാഭിമാനി ഭുമി ഇടപാട് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഏഷ്യാനെറ്റിന്റേത് സ്ഥാപിത താല്‍പര്യമാണ്.സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി പച്ചക്കള്ളം അവതരിപ്പിക്കരുത്. ഏഷ്യാനെറ്റ് ന്യൂസ് ദേശാഭിമാനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്. എല്ലാ കാര്യങ്ങളും പാര്‍ട്ടി അറിഞ്ഞുകൊണ്ടു തന്നെയാണ് നടത്തിയത്. ദേശാഭിമാനി ഭൂമി വാങ്ങിയ ഡാനിഷ് ചാക്കോ ഇപ്പോഴും കമ്പനി എംഡിയാണ്.ഇതുതെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരണം. അപ്പോള്‍ നോക്കാം. വാര്‍ത്ത നല്‍കിയതുസംബന്ധിച്ച് നിയമനടപടിക്കൊന്നും പാര്‍ട്ടി മുതിരുന്നില്ല. എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നത് ഒരു മാധ്യമത്തിന് ചേര്‍ന്ന പണിയല്ല. ദേശാഭിമാനിയുടെ ഭൂമി ഇടപാട് രഹസ്യമല്ല. പരസ്യമാണ്. ഇതുസംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ കൊണ്ടുവരണം. അപ്പോള്‍ നോക്കാം. നിങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്തുകൊണ്ട് മുന്നോട്ട് വന്നില്ല. നിങ്ങളുടെ താല്‍പര്യം എല്ലാവര്‍ക്കും അറിയാമെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത തെറ്റാണെങ്കില്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്ന് ചോദിച്ചപ്പോള്‍ ഒരു നിയമനടപിടയും സ്വീകരിക്കാന്‍ തയാറല്ലെന്നും ഇതുപോലെ വിളിച്ചുപറയാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി പറഞ്ഞു. ദേശാഭിമാനി ഭൂമി ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്. 2012 സെപ്റ്റംബറിലാണ് വ്യവസായി വി എം രാധാകൃഷ്ണന്റെ കമ്പനി ദേശാഭിമാനിയുടെ ഭൂമി വാങ്ങിയത്. ഇതിനു തെളിവ് എവിടെയെന്ന് പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വെല്ലുവിളിച്ചതിനാല്‍ ആ റിപ്പോര്‍ട്ട് ഞങ്ങള്‍ ഒരിക്കല്‍കൂടി സംപ്രേഷണം ചെയ്യുന്നു.തെളിവുകള്‍ സഹിതം. വി.എം.രാധാകൃഷ്ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഡാനിഷ് കെ.ചാക്കോയെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.. തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷിന്റെ സാമ്പത്തിക സ്രോതസ് ദുരൂഹമാണ്. പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് ചാരിറ്റബിള്‍ സൊസൈറ്റി. സൊസൈറ്റിയുടെ സെക്രട്ടറി വ്യവസായി വി.എം.രാധാകൃഷ്ണന്‍. രക്തദാന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കുന്നമ്മേടുള്ള സൂര്യാടവറിലാണ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സിവില്‍ സ്‌റ്റേഷനു സമീപമുള്ള സൂര്യഇന്‍ക്ലെയ്വിലെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കില്‍ ഞങ്ങള്‍ അന്വേഷണം നടത്തി. ഇവിടുത്തെ ചീഫ് ടെക്‌നീഷ്യനാണ് ക്യാപിറ്റല്‍ സിറ്റിയെന്ന സ്ഥാപനത്തിന്റെ എംഡിയായ ഡാനിഷ് കെ.ചാക്കോയെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. തിരുവല്ലയിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ട ഡാനിഷ് 10 വഷമായി ഈ സ്ഥാപത്തില്‍ പ്രവര്‍ത്തിക്കുന്നു. ദേശാഭിമാനി ഭൂമി വാങ്ങാനായുള്ള ഇടനിലക്കാരനായി ഡാനിഷിനെ വിളിച്ചു.ഇവിടെ പല ചോദ്യങ്ങളുയരുന്നു. ലാബ് ടെക്‌നീഷ്യനായ ഡാനിഷെങ്ങനെ കമ്പനിയുടെ ഡയറാക്ടറായി. ഡാനിഷിനു പിന്നിലെ സാമ്പത്തിക സ്രോതസ് ആരുടേതാണ്. ദേശാഭിമാനി ഭൂമി ഇടപാടിനുവേണ്ടി ഡാനിഷിനെ എന്തിന് താല്‍ക്കാലി എംഡിയാക്കി. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധി.


News Credits ,Asianet News,Jan 06,2013

Sunday, January 5, 2014

സംസ്‌ഥാന മന്ത്രിയുമൊത്തു സരിതയുടെ 'ആദ്യരാത്രി'ബംഗളുരുവിലെ 'റെഡ്‌ചില്ലി'യിൽ

Tip of the Iceberg
പത്തനംതിട്ട: കേരളത്തിലെ ഒരു മന്ത്രി തനിക്കൊപ്പം ആദ്യമായി രാപ്പാർത്തതു ബംഗളുരുവിലെ പ്രശസ്‌തമായ റെഡ്‌ ചില്ലി എന്ന ഹോട്ടലിലായിരുന്നെന്നു സരിത എസ്‌. നായർ. മന്ത്രിക്കു ബംഗളുരുവിലുള്ള സുഹൃത്തായ സുരേഷ്‌ ആയിരുന്നു അവിടെ സ്വീകരിച്ചതെന്നും അദ്ദേഹത്തെപ്പറ്റി നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും 28 പേജുളള രഹസ്യമൊഴിയിൽ സരിത വെളിപ്പെടുത്തി. ഹൃദ്യമായ പെരുമാറ്റമായിരുന്നു സുരേഷിന്റേത്‌. മന്ത്രിയുമായി അടുത്ത ചങ്ങാത്തവും പുലർത്തിയിരുന്നു. ഹോട്ടലിൽ വേണ്ട മുന്നൊരുക്കങ്ങൾ സുരേഷ്‌ ചെയ്‌തിരുന്നു. എത്തുന്ന വിവരം മന്ത്രി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും സരിത വ്യക്‌തമാക്കി.
ഇംഗ്ലീഷിലാണു സരിത മൊഴി എഴുതിയിട്ടുള്ളത്‌. ചില കാര്യങ്ങൾ വിശദീകരിക്കാൻ മലയാളത്തിലും പരാമർശിച്ചിട്ടുണ്ട്‌. തന്റെ ജീവിതം തകർന്നു എന്നു വെളിപ്പെടുത്തുന്നവിധമുള്ള ചില കാര്യങ്ങളാണിവ. ആരുടെയും മനസിനെ പിടിച്ചുലയ്‌ക്കുന്നതാണു സരിതയുടെ രചനാശൈലി.
പത്തനംതിട്ട എ.ഡി.എമ്മിന്റെ നിർദേശാനുസരണമാണു രണ്ടു വർഷം മുന്പു പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ മന്ത്രിയെ തേടി സരിതയെത്തിയത്‌. (തീയതിയും സമയവും വ്യക്‌തമാക്കിയിട്ടുണ്ട്‌). മധ്യവയസ്‌കനെങ്കിലും സുമുഖനായ മന്ത്രി, സരിതയെ ഓഫീസ്‌ മുറിയിൽ സ്വീകരിച്ചു. തുടർന്നു വി.ഐ.പി. മുറിയിലേക്ക്‌ ആനയിച്ചു. സൗരോർജ പദ്ധതിയെപ്പറ്റി വിശദമായ വിവരണം തന്നെ സരിത നടത്തി. പുഞ്ചിരിയോടെയാണു മന്ത്രി വിവരണം കേട്ടത്‌. എല്ലാം മൂളിക്കേട്ടശേഷം സരിതയുടെ വിശേഷങ്ങളെപ്പറ്റിയായി മന്ത്രിയുടെ ചോദ്യം. സൗരോർജവും വ്യക്‌തിവിശേഷവും തമ്മിൽ ബന്ധമില്ലെങ്കിലും മന്ത്രിയുടെ ഉദ്ദേശ്യം സരിത തിരിച്ചറിഞ്ഞു. എല്ലാത്തിനും പൊടിപ്പും തൊങ്ങലും വച്ചു മറുപടിയും നൽകി. മന്ത്രിക്കു സരിതയെ നന്നേ പിടിച്ചു. ജീവിതത്തിൽ ഉണ്ടാകുന്ന പാളിച്ചകളെപ്പറ്റിയായി പിന്നീടുള്ള സംസാരം. സ്‌നേഹസന്പൂർണമായ ഇടപെടൽ. മന്ത്രി ഒടുവിൽ തന്റെ ഹൃദയവികാരങ്ങൾ അടുത്തറിഞ്ഞതായി സരിത പറയുന്നുണ്ട്‌. പിന്നീടാണു ബംഗളുരുവിലേക്കു ക്ഷണിച്ചത്‌. രഹസ്യ മൊബൈൽ നന്പറും മന്ത്രി നൽകി. 9061133333 എന്ന നന്പരിൽനിന്നു രാത്രി പത്തുമണിക്കുശേഷം വിളികളുടെ പ്രവാഹമായി. ചിലപ്പോൾ അർധരാത്രി കഴിഞ്ഞും വിളി തുടർന്നു. വാക്കുകളിലെ സ്‌നേഹമാണു ബംഗളുരുവിലെത്താൻ പ്രേരിപ്പിച്ചതെന്നും സരിത വ്യക്‌തമാക്കുന്നു. ബംഗളുരുവിൽ രണ്ടാം സന്ദർശനത്തിൽ കിംഗ്‌ സ്യൂട്ട്‌ ഹോട്ടലിലായിരുന്നു രാത്രിവാസം. അന്ന്‌ ഐ ഗ്രൂപ്പിന്റെ ചില നീക്കങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തുന്ന സരിത ചോദ്യങ്ങൾ മന്ത്രി ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും പറയുന്നു. ഹോട്ടലുകളിൽ രാപ്പാർക്കുന്പോൾ മന്ത്രിയുടെ അടുപ്പക്കാരനായ സുരേഷ്‌ എല്ലാത്തിനും കാവലാളായി പുറത്തുനിന്നതായാണു കരുതുന്നതെന്നും സരിത പറയുന്നുണ്ട്‌. സോളാർ പദ്ധതിക്കു വാങ്ങിയ പണം ബിജു രാധാകൃഷ്‌ണനെ കൂടാതെ കവർന്നവരുടെ പേരുകളും രഹസ്യമൊഴിയിലുണ്ട്‌. സരിതയുടെ മൊഴി തുടരുന്നു: "സോളാർ വിഷയം പാട്ടായതോടെ, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും മന്ത്രിയുടെ സുഹൃത്തുമായ ആൾ ഗൾഫിൽ ഭാര്യയുടെ അടുത്തേക്കു പറന്നു. മാസങ്ങൾക്കുശേഷമാണ്‌ അദ്ദേഹം മടങ്ങിയെത്തിയത്‌. ആരേയും ചതിക്കാൻ ഉദ്ദേശിച്ചല്ല സൗരോർജ പാനൽ സ്‌ഥാപിക്കാൻ പണം വാങ്ങിയത്‌. പദ്ധതി നടപ്പാക്കുകതന്നെയായിരുന്നു ലക്ഷ്യം. ആദ്യം, വീടുകളിലും ചില സ്‌ഥാപനങ്ങളിലും ചെറുകിട പദ്ധതികൾ സ്‌ഥാപിക്കാനാണു പണം വാങ്ങിയത്‌. പലർക്കും പാനൽ സ്‌ഥാപിച്ചു നൽകി. എന്നാൽ, വൻകിട പദ്ധതികളിലേക്കു നയിച്ചതു കോൺഗ്രസ്‌ ഉന്നതൻ അടക്കമുള്ളവരായിരുന്നു. കണക്കില്ലാതെ, പദ്ധതിക്കായി ലഭിച്ച പണം കബളിപ്പിച്ച്‌ തട്ടിയെടുത്തതു ബിജു രാധാകൃഷ്‌ണനായിരുന്നു. ലഭിച്ച പണത്തിന്റെ ഒരു ഭാഗം ചില കോൺഗ്രസ്‌ ബന്ധുക്കളും തട്ടിയെടുത്തു. തുടക്കത്തിൽതന്നെ കോൺഗ്രസ്‌ ഉന്നതൻ വിനിയോഗിച്ചതു രാഷ്‌ട്രീയവൈര്യം തീർക്കാനായിരുന്നു. കോൺഗ്രസ്‌ ഉന്നതന്റെ വിശ്വസ്‌തയായശേഷമാണ്‌ അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്തത്‌. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും വിശ്വസ്‌തയായി മാറി. എന്നാൽ, എന്നെപ്പറ്റി ശ്രീധരൻ നായർ എന്ന വ്യവസായി ആന്റിയോടു ചില കാര്യങ്ങൾ പറഞ്ഞതായും അറിഞ്ഞു.
"News Credits,സജിത്ത്‌ പരമേശ്വരൻ,Mangalam Daily ,Jan 5 2014

Wednesday, January 1, 2014

യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദേശപ്രകാരമാണു മന്ത്രിമാരുടെ പേര് പറയാതിരുന്നതെന്നു സരിതയുടെ അമ്മ

തിരുവനന്തപുരം: യു.ഡി.എഫിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സോളാര്‍ കേസിലെ പ്രതി സരിതാ എസ്‌. നായര്‍ മന്ത്രിമാരുള്‍പ്പടെയുളളവരുടെ പേര്‌ പറയാതിരുന്നതെന്നു സരിതയുടെ അമ്മ ഇന്ദിര. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ വെളിപ്പെടുത്തല്‍. സരിതയുടെ മൊഴി അട്ടിമറിച്ചു. കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുമെന്നു വാഗ്‌ദാനമുണ്ടായിരുന്നു. എന്നാല്‍ പാലിക്കപ്പെട്ടില്ല. കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുളള ശ്രമവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. മന്ത്രിമാര്‍ ഉള്‍പ്പടെയുളളവര്‍ രാഷ്‌ട്രീയമായും സാമ്പത്തികമായും സരിതയെ ഉപയോഗിച്ചു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്‌ പ്രമുഖ യു.ഡി.എഫ്‌ നേതാവാണ്‌. കേസില്‍ നിന്നും രക്ഷിക്കാമെന്നാണ്‌ അന്ന്‌് ഉറപ്പുകൊടുത്തത്‌. സരിത കാര്യങ്ങള്‍ തുറന്ന്‌ പറഞ്ഞാല്‍ അത്‌ യു.ഡി.എഫിനെയും മന്ത്രിസഭയെയും ബാധിക്കും. സരിത കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ മന്ത്രിസഭ തന്നെ താഴെ പോകുമെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. സാമ്പത്തികമായും രാഷ്‌ട്രീയമായും ചിലര്‍ സരിതയെ ഉപയോഗിച്ചിട്ടുണ്ട്‌. സരിത തന്റേടമുളള കുട്ടിയാണ്‌. അവള്‍ കാര്യങ്ങള്‍ പുറത്തു പറയുമെന്നും ഇന്ദിര പറഞ്ഞു. ഭീഷണിയാണോയെന്ന ചോദ്യത്തിന്‌ അതെയെന്നാണ്‌ അവര്‍ വ്യക്‌തമാക്കിയത്‌്. മുന്‍പ്‌ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന വ്യക്‌തിയാണ്‌ സരിതയെ സ്വാധീനിച്ചത്‌. അയാള്‍ തെക്കന്‍ ജില്ലക്കാരനാണ്‌. രാഷ്‌ട്രീയ പാരമ്പര്യമുളള കുടുംബത്തിലെ അംഗമാണ്‌. തന്റെ മകളെ സ്വാധീനിച്ചയാള്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ അംഗമല്ലെന്നും ഇന്ദിര പറഞ്ഞു.
News credit,Mangalam Daily, Jan 1 2014