Saturday, September 13, 2014

വേദന പങ്കുവെച്ച് രാംമാധവ് ബലിദാനികളുടെ വീട്ടില്‍

തലശ്ശേരി: സിപിഎം ഭീകരതയ്ക്കിരയായി ബലിദാനികളായവരുടെ വീടുകള്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംമാധവ് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, ബിഎംഎസ് പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലെത്തിയാണ് രാംമാധവ് കുടുംബാംഗങ്ങളോടൊപ്പം വേദന പങ്കിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കിഴക്കെ കതിരൂരിലെ മനോജിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. മനോജിന്റെ സഹോദരങ്ങളായ മഹേഷ്, ഉദയകുമാര്‍, സുനില്‍, ധന്യ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
തുടര്‍ന്ന് എരുവട്ടി പൊട്ടന്‍പാറയിലെ സുരേഷ്‌കുമാറിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. സുരേഷിന്റെ അമ്മയുടെയും ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന വേദനകള്‍ അദ്ദേഹം പങ്കിട്ടു. തങ്ങളുടെ ആശ്രയമാണ് സുരേഷിന്റെ മരണത്തോടെ ഇല്ലാതായതെന്ന് അമ്മ നളിനി വിതുമ്പലോടെ പറഞ്ഞു. ഒറ്റക്കല്ലെന്നും രാജ്യത്തെ സംഘപ്രവര്‍ത്തകര്‍ മുഴുവനും കൂടെയുണ്ടെന്നും രാംമാധവ് അവരെ അറിയിച്ചു. ഭാര്യ നിഷ, മക്കളായ സിദ്ധാര്‍ത്ഥ്, സയനന്ദ്, അച്ഛന്‍ നാണു, സഹോദരങ്ങളായ സുധര്‍മ്മ, സുനില്‍കുമാര്‍ എന്നിവരോടും അദ്ദേഹം സംസാരിച്ചു.
സംഘപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാംമാധവ് പറഞ്ഞു. ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമ്പോഴാണ് സിപിഎം ആയുധമെടുക്കുന്നത്. സംഘപരിവാര്‍ നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബന്ധുക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
തലശ്ശേരി: സിപിഎം ഭീകരതയ്ക്കിരയായി ബലിദാനികളായവരുടെ വീടുകള്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംമാധവ് സന്ദര്‍ശിച്ചു. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, ബിഎംഎസ് പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലെത്തിയാണ് രാംമാധവ് കുടുംബാംഗങ്ങളോടൊപ്പം വേദന പങ്കിട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ കിഴക്കെ കതിരൂരിലെ മനോജിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. മനോജിന്റെ സഹോദരങ്ങളായ മഹേഷ്, ഉദയകുമാര്‍, സുനില്‍, ധന്യ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
തുടര്‍ന്ന് എരുവട്ടി പൊട്ടന്‍പാറയിലെ സുരേഷ്‌കുമാറിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. സുരേഷിന്റെ അമ്മയുടെയും ഭാര്യയുടെയും കണ്ണീരില്‍ കുതിര്‍ന്ന വേദനകള്‍ അദ്ദേഹം പങ്കിട്ടു. തങ്ങളുടെ ആശ്രയമാണ് സുരേഷിന്റെ മരണത്തോടെ ഇല്ലാതായതെന്ന് അമ്മ നളിനി വിതുമ്പലോടെ പറഞ്ഞു. ഒറ്റക്കല്ലെന്നും രാജ്യത്തെ സംഘപ്രവര്‍ത്തകര്‍ മുഴുവനും കൂടെയുണ്ടെന്നും രാംമാധവ് അവരെ അറിയിച്ചു. ഭാര്യ നിഷ, മക്കളായ സിദ്ധാര്‍ത്ഥ്, സയനന്ദ്, അച്ഛന്‍ നാണു, സഹോദരങ്ങളായ സുധര്‍മ്മ, സുനില്‍കുമാര്‍ എന്നിവരോടും അദ്ദേഹം സംസാരിച്ചു.
സംഘപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാംമാധവ് പറഞ്ഞു. ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമ്പോഴാണ് സിപിഎം ആയുധമെടുക്കുന്നത്. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബന്ധുക്കളും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
BJP will face CPI(M) violence democratically :Ram Madhav
Bharatiya Janata Party (BJP) general secretary Ram Madhav has said the party will confront the Communist Party of India (Marxist)’s “ideology of violence” in a democratic way, adding that the BJP will put an end to the culture of violence in the region.
Addressing a public function at Thalassery organised by the BJP on Friday to mobilise people’s outrage against the CPI(M)’s politics of violence, Mr. Madhav said the BJP and Rashtriya Swyamsevak Sangh (RSS) had lost 77 of its workers in the last four decades, most of them being killed by CPI(M) workers.
News Credits

No comments:

Post a Comment