Thursday, July 30, 2015

രാജ്യം കടപ്പെട്ട അപൂര്‍വ്വതകളോടെ ഒരു നീതി നിര്‍വ്വഹണം

ന്യൂഡല്‍ഹി: അവസാന നിമിഷവും അര്‍ധരാത്രിയില്‍ പോലും നിയമ സംവിധാനങ്ങളുടെ എല്ലാ വാതായനങ്ങളും തുറന്നിട്ട ശേഷമാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ രാജ്യം നടപ്പാക്കിയത്. മുംബൈ സ്‌ഫോടനത്തിനിരയായ സാധാരണക്കാരുടെ ജീവന് രാജ്യം വില കല്‍പിക്കുന്നുണ്ടെന്ന വിലപ്പെട്ട സന്ദേശം കൂടിയാണ് യാക്കൂബ് മേമന്റെ ഹര്‍ജികള്‍ ആവര്‍ത്തിച്ച് തള്ളിയതിലൂടെ സുപ്രീംകോടതിയും വ്യക്തമാക്കിയത്. ഒടുവില്‍ രാത്രിയില്‍ പോലും ചരിത്രത്തിലാദ്യമായി രാജ്യത്തെ പരമോന്നത നീതിപീഠം അതിന്റെ വാതിലുകള്‍ തുറന്നിട്ട് അവസാന നിമിഷവും നിയമസാദ്ധ്യതയുടെ അവസരം മേമന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
ഒന്നിലധികം തവണ തള്ളിയ വാദങ്ങള്‍ വീണ്ടും ഹര്‍ജിയാക്കിയാണ് യാക്കൂബ് മേമന്റെ അഭിഭാഷകന്‍ ഇന്നലെ രാത്രി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിനെ സമീപിച്ചത്. തന്റെ വീട്ടുവാതിലില്‍ തുറന്ന് ഒരു സാങ്കേതികത്വവും പറയാതെ ചീഫ് ജസ്റ്റീസ് ഹര്‍ജി സ്വീകരിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് കേസ് വിശദമായി പരിഗണിച്ച് വധശിക്ഷ ശരിവെച്ച മൂന്നംഗ ബഞ്ചിനോട് പുതിയ ഹര്‍ജിയില്‍ രാത്രി തന്നെ തിര്‍പ്പുണ്ടാക്കാന്‍ രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിച്ചു.
ജസ്റ്റീസ് ദീപക് മിശ്രയുടെ നേത്യത്വത്തിലുള്ള ബഞ്ചിലെ മൂന്ന് ജഡ്ജിമാരും പുലര്‍ച്ചെ 3:20 ന് സുപ്രിംകോടതിയുടെ നാലം നമ്പര്‍ കോടതി മുറിയിലെത്തി. പ്രതിഭാഗം അഭിഭാഷകനായ ആനന്ദ് ഗ്രോവറുടെ വാദം കെട്ടു. മൂന്ന് ആക്ഷേപങ്ങളാണ് ഗ്രോവര്‍ ഉന്നയിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് വില്‍പത്രം തയ്യാറാക്കാന്‍ മേമന് സാവകാശം ലഭിച്ചില്ല, നടപടിക്രമങ്ങള്‍ പാലിച്ചല്ല മരണവാറണ്ട് പുറപ്പെടുവിച്ചത്, ഔദ്യോഗിക ദുഖാചരണം നടക്കുമ്പോള്‍ വധശിക്ഷ പാടില്ല തുടങ്ങിയ മൂന്നു വാദങ്ങളെയും കോടതിമുറിയില്‍ അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തക്കി ഖണ്ഡിച്ചു.
ദയാഹര്‍ജി തള്ളിയ ശേഷം 14 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് മേമന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ആദ്യ ഹര്‍ജി തള്ളിയ ശേഷം ഇത്രയും നാള്‍ സാവകാശം അനുവദിച്ചുവെന്നായിരുന്നു കോടതിയുടെ മറുപടി. യാക്കൂബിന്റെ സഹോദരനാണ് നേരത്തെ ദയാഹര്‍ജി സമര്‍പ്പിച്ചതെന്ന അഭിഭാഷകന്റെ വാദത്തിന്റെ സാധുതയിലേക്ക് പോലും കടക്കാതെയാണ് കോടതി അംഗീകരിച്ചത്. 90 മിനിറ്റുകള്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷം വിധി പ്രസ്താവം. പുലര്‍ച്ചെ 4:55 ന് മുന്നാമത്തെ ഹര്‍ജ്ജിയും തള്ളി ന്യായാധിപന്‍മാര്‍ ഉത്തരവില്‍ ഒപ്പിട്ടു.
തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കാന്‍ സുപ്രീംകോടതി പ്രത്യേക ദൂതനെ ചുമതലപ്പെടുത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ 5:15 നാണ് യാക്കൂബ് മേമനു വേണ്ടി സമര്‍പ്പിച്ച മൂന്നാമത്തെ ഹര്‍ജ്ജിയും സുപ്രീംകോടതി തള്ളിയ വിവരം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ അറിയിച്ചത്. ശിക്ഷ നടപ്പാക്കാനുള്ള ടാഡകോടതി ഉത്തരവ് പാലിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചു.
സൂപ്രണ്ടും മജിസ്‌ട്രേറ്റും ജയില്‍ ഡോക്ടറും രണ്ട് വാര്‍ഡന്മാരോടൊപ്പം യാക്കൂബ് മേമന്റെ സെല്ലിലെത്തി ശിക്ഷ നടപ്പാക്കാനുളള തിരുമാനം അറിയിച്ചു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞെത്തിയ മേമന് ലഘുഭക്ഷണവും ചായയും നല്‍കി. പ്രാര്‍ത്ഥനയ്ക്കായി സമയം അനുവദിച്ച ശേഷം ടാഡ കോടതിയുടെ മരണ വാറണ്ട് മേമനെ മജിസ്‌ട്രേറ്റ് വായിച്ച് കേള്‍പ്പിച്ചു. മേമനെ പരിശോധിച്ച ഡോക്ടര്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തി.
6.10 ഓടെ മേമനെ വിലങ്ങണിയിച്ച് തൂക്കുമരത്തിന് സമീപത്തേക്ക് കൊണ്ടുപോയി. 6:25 ന് തുക്കുമരത്തിന് സമീപം എത്തിയ മേമനെ ആരാച്ചാര്‍ക്ക് പരിചയപ്പെടുത്തിയ ശേഷം വധശിക്ഷ നടപ്പാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. വിലങ്ങ് മാറ്റി കൈകള്‍ ആരാച്ചാല്‍ കയര്‍ പുറകില്‍ തന്നെ ബന്ധിച്ചു. 6:30 ന് കഴുമരത്തിലെക്ക് ആരാച്ചാര്‍ മേമനെ കൊണ്ടു പോയി. 6:33 ന് കറുത്ത മുഖാവരണം മേമനെ ധരിപ്പിച്ച് ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാകാന്‍ നിര്‍ദ്ദേശിച്ചു.
6:36 ന് മജിസ്‌ട്രേറ്റ് അന്തിമ അനുമതി നല്‍കി. അതേസമയം തന്നെ തുക്ക് മരത്തിന്റെ ലിവര്‍ ആരാച്ചാര്‍ വലിച്ചു. ശിക്ഷനടപ്പാക്കി. വധശിക്ഷ നടപ്പാക്കിയാല്‍ മൃതശരീരം 30 മിനിറ്റ് തുക്കുമരത്തില്‍ തന്നെ കിടക്കണം എന്നാണ് ചട്ടം . 7:07 ന് ഡോക്ടര്‍ തൂക്കുമരത്തിലെത്തി മരണം സ്ഥിരീകരിച്ചു. മജിസ്‌ട്രേറ്റ് ആരാച്ചാരെ വിളിച്ച് മ്യതദേഹം തുക്കുമരത്തില്‍ നിന്നും നീക്കാന്‍ നിര്‍ദ്ദേശിച്ചതോടെ എതാണ്ട് രണ്ട് മണിക്കൂറോളം നീണ്ട നടപടികള്‍ അവസാനിച്ചു.
Artcle redits,JanamTV,July 30-15

Tuesday, July 28, 2015

Prime Minister Narendra Modi paid a glowing tribute to former president Dr.APJ Abdul Kalam

Prime Minister Narendra Modi paid a glowing tribute to former president APJ Abdul Kalam in an article shared with Hindustan Times on Tuesday calling him his 'marg darshak'(guide) who epitomised the values of self-restraint, sacrifice and compassion.

Modi said the scientist-President never measured success by material possessions. "As a hero of our defence programme, he shifted horizons; and as a seer of the spirit, he sought to liberate doctrine from the narrow confines of partisan tension to the transcendental space of harmony,"he said.


Read the full text of the article below.
BHARAT has lost a Ratna, but the light from this jewel will guide us towards APJ Abdul Kalam's dream-destination: India as a knowledge superpower, in the first rank of nations. Our scientist-President -and one who was genuinely loved and admired across the masses - never measured success by material possessions. For him, the counterpoint to poverty was the wealth of knowledge, in both its scientific and spiritual manifestations. As a hero of our defence programme, he shifted horizons; and as a seer of the spirit, he sought to liberate doctrine from the narrow confines of partisan tension to the transcendental space of harmony.
Every great life is a prism, and we bathe in those rays that find their way to us. His profound idealism was secure because it rested on a foundation of realism. Every child of deprivation is a realist. Poverty does not encourage illusions. Poverty is a terrible inheritance; a child can be defeated even before he or she has begun to dream. But Kalamji refused to be defeated by circumstances. As a boy, he had to support his studies by earning money as a newspaper vendor; today, page after page of the same newspapers are filled with his obituary notices. He said that he would not be presumptuous enough to say that his life could be a role model for anybody; but if some poor child living in an obscure and underprivileged social setting found some solace in the way his destiny had been shaped, it could perhaps help such children liberate themselves from the bondage of illusory backwardness and helplessness. He is my marg darshak, as well as that of every such child.
His character, commitment and inspirational vision shine through his life. He was unencumbered by ego; flattery left him cold. He was equally at ease before an audience of suave, globe-trotting ministers and a class of young students. The first thing that struck one about him was that, uniquely, he combined the honesty of a child with the energy of a teenager and the maturity of an adult. He took little from the world, and gave all he could to society. A man of deep faith, he epitomised the three great virtues of our civilization: dama, self-restraint; dana, sacrifice; and daya, compassion.
But this persona was powered by the fire of endeavour. His vision for the nation was anchored in freedom, development and strength. Given our history, freedom had a political context of course; but it also included freedom of the mind and expansion of intellectual space. He wanted India to leap out of the under-developed trough, and eliminate the curse of poverty through inclusive economic growth. Wisely, he suggested that politicians spend only 30% of their time on politics, and 70% on development; a suggestion which he often followed up by calling in MPs from a state and discussing the socio-economic issues of their region with them. The third pillar, strength, was not born of aggression, but of understanding. An insecure nation will rarely discover the route to prosperity. Strength commands respect. His contributions in our nuclear and space achievements have given India the muscle to be confident of her place in the region and the world.
His memory is best honoured by the creation of new institutions that nurture science and technology, and enable us to find a beneficial equation with the awesome power of nature. Too often, greed makes us predators of our environment. Kalamji saw poetry in a tree, and energy that could be harnessed in water, wind and sun. We should learn to look at our world through his eyes, and with the same missionary zeal.
Human beings can shape their lives through will, persistence, ability and sheer courage. But we have not been given the right to script where we are born, or how and when we die. However, if Kalamji had been offered an option, this is how he would perhaps have chosen to say goodbye: on his feet, and in front of a classroom of his beloved students. As a bachelor, he was childless. But that is wrong. He was a father to every Indian child, teaching, cajoling, urging, exciting, clearing darkness wherever he found it with the radiance of his vision and the passion of his involvement. He saw the future, and showed the way. As I entered the room where his body lay in state, I noticed the painting at the entrance that depicted a few lines from an inspirational book he wrote for children, Ignited Minds. The good that he did will not be interred with his bones, because his children will preserve his memory through their lives and work, and gift it to their children.
Article Credits,Hindustan Times,28/07/2015

സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകൾ നൽകിയ കർമ്മയോഗി

ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക്‌ 'അഗ്നിച്ചിറകുകൾ' എന്നും.

എ. പി. ജെ. അബ്ദുൾ കലാം പ്രതിനിധാനം ചെയ്യുന്നത് ഭാരതത്തിന്റെ ബഹുസ്വരതയുടെ സദ്ഫലത്തെയാണ്‌. 1947-ൽ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതും പിന്നീട് ഉത്തരവാദിത്വമുള്ള ഒരു ജാനാധിപത്യരാജ്യമായി മാറിയതും അവളുടെ ജനതയോടും ഈ ലോകത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാനും, അവളുടെ മക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനും, മുഴുവൻ ലോകത്തിനും മാതൃകയാകാനുമായിരുന്നു. പല രാജ്യങ്ങളും അവരുടെ മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും തുല്യ അവസരങ്ങൾ എന്നുള്ള തത്വത്തെ ഭാരതം അതിന്റെ പൂർണതയിൽ പ്രാവർത്തികമാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്.
ഡോ. എ. പി. ജെ. അബ്ദുൾ കലാം എന്ന പൗരന്റെ മതം ഒരിക്കലും ഭാരതം ചർച്ചാവിഷയമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മഹദ്സംഭാവനകൾ ആയിരുന്നു ഭാരതത്തിന് പ്രധാനം. ഒരു വലതുപക്ഷ ഹിന്ദുപാർട്ടി എന്നറിയപ്പെട്ടിരുന്ന ബി. ജെ. പി. ഒരു ന്യൂനപക്ഷമതക്കാരനെ ഇന്ത്യയുടെ രാഷ്ട്രപതിയും സർവ്വസൈന്യാധിപനുമാക്കാൻ തീരുമാനമെടുത്തപ്പോൾ, അതിൽ മതചിന്തകൾ ഉണ്ടായിരുന്നില്ല. ആ തീരുമാനം സർവ്വരാലും ആദരിക്കപ്പെട്ടു.
പ്രചോദനം എന്ന വാക്കിന്റെ നേർപര്യായമായിരുന്നു കലാം . ശത്രുരാജ്യപൌരന്മാരാൽപ്പോലും പ്രകീർത്തിക്കപ്പെടുമ്പോഴും അദ്ദേഹം ചിലരാൽ അപഹസിക്കപ്പെട്ടിരുന്നു എന്ന് പറയാതെവയ്യ. അതിൽ ഒരു കൂട്ടർ, ഇന്ത്യയിലെ ശാസ്ത്രപ്രവർത്തകർ തന്നെയായിരുന്നു. ഔദ്യോഗിക ഗവേഷണബിരുദം ( പി. എച്ച്. ഡി.) എടുക്കാത്ത വ്യക്തി എന്നനിലക്ക് കലാമിനെ ഒരു ശാസ്ത്രജ്ഞൻ ആയി കാണാൻ ബുദ്ധിമുട്ടാണ് എന്ന് തുറന്നുപറഞ്ഞവരുണ്ട്.
രാഷ്ട്രപതിയാകുംമുൻപ് ഒരിക്കൽ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്ന കലാമിനായി അവിടെ ഇരുന്നവരിൽ ഒരാൾപോലും സീറ്റ് നൽകാതെയിരുന്നതിനാൽ സെമിനാർ ഹാളിന്റെ ഒരു ഭാഗത്തുള്ള പടിക്കെട്ടിൽ ഇരിക്കേണ്ടിവന്ന സംഭവം കേട്ടിട്ടുണ്ട്. അതേപോലെയാണ്, അദ്ദേഹം ജനിച്ച മതത്തിലെ ചില വിശ്വാസികൾ, കലാം വച്ചു പുലർത്തുന്ന സർവ്വമതസമഭാവനയുടെ പേരിൽ കലാമിനെ അവിശ്വാസിയെന്നപോലെ അവഹേളിച്ചിരുന്നതും. ഒരു സൂഫിയുടെ മനസ്സായിരുന്നു അദ്ദേഹത്തിന്. അവിടെ എല്ലാ ധർമ്മങ്ങളും നിരീശ്വരവാദവും സമാദരിക്കപ്പെട്ടിരുന്നു.
വിക്രം സാരാഭായിയുടെ ശരിയായ പിൻഗാമി എന്നാണു കലാമിനെ വിളിക്കേണ്ടത്. വിക്രം സാരാഭായി രാഷ്ട്രത്തിനായി നെയ്ത ആകാശസ്വപ്നങ്ങളെ അവയുടെ പരിധിയും കടത്തിയ ആളായിരുന്നു അബ്ദുൾ കലാം. പി. എസ്. എൽ. വി. എഞ്ചിനോടെ രോഹിണിയിൽത്തുടങ്ങിയ കലാം ദൌത്യം അവസാനിച്ചത് മിസൈലുകളിൽ മാത്രമല്ല, ഇന്ത്യക്കായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കൽ, സൂപ്പർപ്ലെയ്ൻ വികസനം, ബഹിരാകാശദൗത്യശേഷി നമ്മുടെ ഗവേഷണത്തിനു നൽകൽ എന്നീ അനേകം കാര്യങ്ങളിലാണ്.
ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാനും മംഗൾയാനും താരതമ്യേന പറക്കൽപരിധികുറഞ്ഞ വിഭാഗത്തിൽപ്പെട്ട റോക്കറ്റ് എഞ്ചിനായ പി. എസ്. എൽ. വി. ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. മാത്രവുമല്ല, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പോലും ഇന്ന് നമ്മൾ ബഹിരാകാശത്ത് എത്തിക്കുകയും, ബഹിരാകാശവ്യവസായം എന്നൊരു മേഖലയിൽ ഇന്ത്യക്ക് അപരിമേയമായ സാധ്യതകൾ തുറന്നുനൽകുകയും ചെയ്ത വികസനം ആണ് കലാമിന്റെ നേതൃത്വത്തിൽ നടന്നത്. ഇന്ത്യയുടെ സൂപ്പർ പ്ലെയ്ൻ പദ്ധതികൾ വിജയത്തിലെത്തിയാൽ കൈവരിക്കുന്നത് 'നക്ഷത്രയുദ്ധം' പോലുള്ള ബഹിരാകാശത്തുനിന്നും ആയുധങ്ങൾ ഉപയോഗിച്ച് എവിടെയും ആക്രമിക്കാനുള്ള ശേഷി ആയിരിക്കും.
റോക്കറ്റുകൾ, മിസൈലുകൾ, ആണവായുധം എന്നിവയ്ക്കപ്പുറം മറ്റു ചില മേഖലകളിൽക്കൂടി കലാം ഗവേഷണതാൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും മെഡിക്കൽ ഗവേഷണത്തിൽ. 1998-ൽ കാർഡിയോളജിസ്റ്റ് ഡോ. ബി. സോമരാജുവുമായിച്ചേർന്ന് കലാം വളരെ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കാവുന്ന കൊറോണറി സ്റ്റെന്റ് വികസിപ്പിച്ചിരുന്നു. 'കലാം- രാജു സ്റ്റെന്റ്' എന്ന് അതറിയപ്പെടുന്നു. 2012-ൽ വീണ്ടും ഇവർ ഒരുമിച്ച്, മെഡിക്കൽ മേഖലയിലെ ആവശ്യങ്ങൾക്കായി 'കലാം- രാജു ടാബ്ലെറ്റ്' എന്ന് വിളിക്കുന്ന ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടർ വികസിപ്പിക്കുകയുണ്ടായി. കൂടാതെ പല അന്താരാഷ്ട്രസ്ഥാപനങ്ങളുമായും കലാം ബന്ധം പുലർത്തിയിരുന്നു.
ദക്ഷിണകൊറിയയിലെ സോൾ നഗരത്തിലുള്ള കൊറിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രശസ്ത ന്യൂറോസയന്റിസ്റ്റ് ഡോ. ഹീ സപ് ഷിൻ എന്ന കൊറിയയുടെ ആദ്യ നാഷണൽ സയന്റിസ്റ്റിന്റെ ഗവേഷണശാലയുമായി കലാം പുലർത്തിയിരുന്ന ബന്ധം അതിനുള്ള ഉദാഹരണങ്ങളിൽ ഒന്നുമാത്രം. പല വിദേശശാസ്ത്രജ്ഞരും കലാമുമായി സഹകരിക്കാൻ ഉത്സുകരായിരുന്നു. 2003-ൽ എൻ. ബി. ആർ. സി. ഉദ്ഘാടനവേളയിൽവച്ച് വൈദ്യശാസ്ത്രനോബേൽ ജേതാവായ ഡോ. ടോർസ്റ്റൻ വീസൽ കലാമിന് സ്വന്തം പ്രബന്ധങ്ങളുടെ മുഴുവൻ ഒരു കോപ്പി വീതം സമ്മാനിച്ചിരുന്നു.
ഭാരതത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം 1931 ൽ തമിഴ്നാട്ടിലെ രാമായണകഥാപ്രശസ്തവും ഇന്ത്യയുടെ ഇതിഹാസനായകനായ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം നിലകൊള്ളുന്നതുമായ രാമേശ്വരം ദ്വീപിലാണ് ജനിച്ചത്. പിതാവ് അവിടെ ഒരു ബോട്ടുടമയായിരുന്ന ജൈനുലാബിദീൻ. മാതാവ് വീട്ടമ്മയും വാത്സല്യനിധിയുമായിരുന്ന ആഷിയമ്മ. അവുൾ പക്കിർ ജൈനുലാബിദീൻ അബ്ദുൾ കലാം എന്ന പൂർണനാമധാരിയായ ശ്രീ. കലാമിന്റെ ബാല്യം രാമേശ്വരം ദ്വീപിൽത്തന്നെയായിരുന്നു.
ദരിദ്രമായ സാഹചര്യങ്ങളിൽനിന്നുംവന്ന കലാമിന്റെ പിതാവ് ശ്രീ. ജൈനുലാബിദീൻ രാമേശ്വരത്തെത്തുന്ന തീർഥാടകരെ സ്വന്തം ബോട്ടിൽ ധനുഷ്കോടിയിലെത്ത്ക്കുന്ന പ്രവർത്തികൾ ചെയ്തിരുന്നു. വൈദ്യുതിയില്ലാത്ത ആ വീട്ടിൽ അച്ഛനമ്മമാർ കലാമിന്റെ പഠനത്തിൽ ശ്രദ്ധ ചെലുത്തുകയും രാത്രിയിലും അവിരാമം പഠനം തുടരാൻ അദ്ദേഹത്തിന് പ്രത്യേകമായി ഒരു വിളക്ക് നൽകുകയും ചെയ്തിരുന്നു. കൊച്ചുകലാം വീടുകളിൽ പത്രങ്ങൾ എത്തിക്കുന്ന ചുമതലയും ഏറ്റെടുത്തിരുന്നു. പ്രതികൂലമായിവന്ന നിരവധി സാഹചര്യങ്ങളെ അതിജീവിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാൻ കലാമിനായി. ഒപ്പം ആ ബാല്യത്തിൽ തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന രാമേശ്വരം ക്ഷേത്രത്തിലെ പ്രധാനപൂജാരി പക്ഷി ലക്ഷ്മണശാസ്ത്രികളുടെ ഭവനത്തിൽ ചെലവിടാനും അദ്ദേഹത്തിന് സാധിച്ചു. സർവ്വധർമസമഭാവനയുടെ സുഗന്ധപുഷ്പങ്ങൾ ഹൃദയത്തിൽ വിടർന്നുപരിലസിച്ച ബാല്യമായിരുന്നു കലാമിന്റേത്.
രാമേശ്വരം ഷ്വാർട്സ് മെട്രിക്കുലേഷൻ സ്കൂളിലെ പഠനശേഷം അക്കാലത്തും ഇന്നും മഹാവിദ്യാലയമായി നിലകൊള്ളുന്ന തിരുച്ചിറപ്പള്ളി സെന്റ്‌. ജോസഫ്സ് കോളേജിൽ ആണ് കലാം ചേർന്നത്. അന്ന് ആ കലാലയം മദ്രാസ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. അവിടെ നിന്നും 1954-ൽ ഭൌതികശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ എയ്റോസ്പേസ് എഞ്ചിനീയറിംങ്ങിന് ചേർന്നു. പഠനകാലത്ത് അവിടെവച്ച് ഒരു പ്രൊജക്റ്റ് കൃത്യം മൂന്നുദിവസങ്ങൾക്കുള്ളിൽ തീർക്കണം എന്നുള്ള അന്ത്യശാസനം ഡീനിൽനിന്നും ലഭിച്ചപ്പോൾ, രാവും പകലും അദ്ധ്വാനിച്ച്, കൃത്യമായും വിജയകരമായും ആ പദ്ധതി പൂർണതയിലെത്തിക്കാൻ അന്ന് കലാമിനായി. ആ എഞ്ചിനീയറിംഗ് പഠനകാലം ആയിരിക്കണം ഒരുപക്ഷേ, പിൽക്കാലത്ത് എപ്പോഴും സ്വന്തം ജോലിയായി മാറിയ സമയബന്ധിതമായി പദ്ധതിനിർവ്വഹണം എന്ന ശീലത്തിലേക്ക് കലാമിനെ നയിച്ചത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിലെ പഠനശേഷം കലാം ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഒരു ട്രെയിനി ആയിട്ട് ഉണ്ടായിരുന്നു. 1958-ൽ അത് പൂർത്തിയാക്കിയ കലാം, ഒരു വൈമാനികൻ ആകണം എന്നുള്ള താല്പര്യത്തോടെ ഒന്നുരണ്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷിച്ചത്. അവയുടെ അഭിമുഖപരീക്ഷയിലേക്ക് വിളിക്കപ്പെട്ടു എങ്കിലും വിജയം കൈവരിക്കാൻ ആകാത്തതിനാൽ ഒരു പോർവിമാന പൈലറ്റ്‌ ആകണം എന്നുള്ള കലാമിന്റെ ആഗ്രഹം നടപ്പായില്ല. ഈ ഘട്ടത്തിലാണ് കലാം ഋഷികേശ് സന്ദർശിക്കുന്നതും ഗംഗാസ്നാനശേഷം "കണ്ടാൽ ബുദ്ധനെപ്പോലെയുണ്ടാകും" എന്ന് കലാംതന്നെ വിശേഷിപ്പിച്ച സ്വാമി ശിവാനന്ദനെ കാണുന്നതും.
അഭിമുഖപരീക്ഷയിലെ തന്റെ പരാജയവും മോഹഭംഗവും സ്വാമിയോട് കലാം തുറന്നുപറഞ്ഞു. വിധി സ്വീകരിച്ച് മുന്നോട്ടു പോകുക എന്ന് സ്വാമിജി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു പൈലറ്റ്‌ ആകാനല്ല കലാമിന്റെ വിധിയെന്നും, അത് ഇപ്പോൾ വെളിപ്പെടുത്താനാകില്ല എങ്കിലും സുനിശ്ചിതമാണ് എന്നും സ്വാമിജി കലാമിനോട് പറഞ്ഞു. കലാമിനെ കാത്തിരിക്കുന്ന ജീവിതനിയോഗങ്ങൾ തേടി യാത്രചെയ്യാനാണ് അന്ന് സ്വാമി ശിവാനന്ദൻ കലാമിനോട് ആവശ്യപ്പെട്ടത്. കലാം ആ ഉപദേശം ചെവിക്കൊണ്ടു. തിരികെ എത്തിയ കലാമിന്, ആയിടയ്ക്ക് അദ്ദേഹം അപേക്ഷിച്ചിരുന്ന ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡവലപ്‌മെന്റ് ആൻഡ്‌ പ്രൊഡക്ഷൻ (ഡി. ടി. ഡി. ആൻഡ്‌ പി.- എയർ) എന്നസ്ഥാപനത്തിൽ പ്രതിമാസം 250 രൂപാ ശമ്പളത്തിൽ സയന്റിക് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. അവിടെവച്ച്, വിമാനങ്ങൾ പറത്തുകയല്ല, ഒരുപക്ഷേ, നിർമ്മിക്കുകയാണ് തന്റെ നിയോഗം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ജോലി ഏറ്റവും നന്നായി നിർവ്വഹിക്കുന്നതിന്റെ പേരിൽ കലാം അവിടെ മേലധികാരികളാൽ പ്രശംസിക്കപ്പെട്ടിരുന്നു.
കാലത്ത് ഭാരതം സ്വന്തമായി പ്രതിരോധരംഗത്തെ ഗവേഷണം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി 1958-ൽ ഭാരതത്തിന്റെ അഭിമാനസ്ഥാപനമായ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി. ആർ. ഡി. ഓ.) സ്ഥാപിതമായി. ആകാശ യുദ്ധത്തിലെ ഇന്ത്യയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി ഡി. ആർ. ഡി. ഓ. യുടെ ഉപവിഭാഗമായി എയ്റോനോട്ടിക്കൽ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റ് 1959-ലും തുടങ്ങി. ഈ സ്ഥാപനത്തിൽ അതിന്റെ മേധാവിയായിരുന്ന മേദിരേത്തയുടെ ക്ഷണപ്രകാരം കലാം 1960-ൽ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു. അവിടെ വച്ചാണ്, എയർക്രാഫ്റ്റ് നിർമ്മാണവും വെള്ളത്തിലും കരയിലും ഒരേപോലെ സഞ്ചരിക്കുന്ന വാഹനമായ ഹോവർക്രാഫ്റ്റ് നിർമ്മാണവും സാങ്കേതികമായി പരസ്പരബന്ധമുള്ളവയായി കലാം നിരീക്ഷിക്കുന്നത്. ഈ ആശയത്തിൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോൻ വളരെയധികം താൽപര്യം കാണിക്കുകയും, ആ പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തു.
അതേത്തുടർന്ന് കലാം ശിവവാഹനമായി 'നന്ദി'യുടെ പേരിൽ രൂപകൽപ്പന ചെയ്ത ആദ്യ ഇന്ത്യൻ ഹോവർക്രാഫ്റ്റ് നിർമ്മിച്ചു. 550 കിലോ ഭാരം 40 മില്ലിമീറ്റർ കനത്തിൽ ഒരു എയർകുഷ്യന് മുകളിൽ ഉയർന്നുനിൽക്കുന്ന തരത്തിൽ ഉണ്ടാക്കപ്പെട്ട ആ വാഹനത്തിന്റെ ടെസ്റ്റിൽ സുരക്ഷാഭടന്മാരുടെ ആശങ്കകളെ അവഗണിച്ചുംകൊണ്ട് പ്രതിരോധമന്ത്രി കൃഷ്ണമേനോനും പങ്കാളിയായി.കലാം എന്ന വൻ ശാസ്ത്രജ്ഞനെ രാജ്യത്തെ മേധാവികൾ തിരിച്ചറിയാൻ സഹായിച്ചത് നന്ദി എന്ന ഹോവർക്രാഫ്റ്റ് കാരണമായിരുന്നു.
ഹോവർക്രാഫ്റ്റ് പരീക്ഷണം വിജയിച്ച് ഏതാനും ദിവസങ്ങൾക്കകം ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി. ഐ. എഫ്. ആർ. ) ഡയറക്ടറും മലയാളിയുമായ പ്രഗൽഭശാസ്ത്രജ്ഞൻ ഡോ. എം. ജി. കെ. മേനോൻ കലാമിനെ കാണാനെത്തി. നന്ദിയിൽ മേനോനെ കയറ്റി കലാം സ്വയം അത് ഓടിച്ച് കാണിച്ചുകൊടുത്തു. ഒരു പ്രതിഭയെയാണ് താൻ കണ്ടെത്തിയത് എന്ന് മനസ്സിലാക്കിയ ഡോ. എം. ജി. കെ. മേനോൻ ടി. ഐ. എഫ്. ആറിലെ പ്രഗൽഭമതികളെ ഒരുമിപ്പിച്ച് രൂപകൽപ്പന നൽകിയ ഇൻകോസ്പാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഇന്ത്യൻ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിലേക്ക് കലാമിനെ ഒരു റോക്കറ്റ് എഞ്ചിനീയർ ആയി നിയമിച്ചു.
കലാമിന്റെ റോക്കറ്റ് ചരിത്രം അവിടെ നിന്ന് ആരംഭിക്കുന്നു. ഇൻകോസ്പാറിൽ വച്ചാണ് കലാം വിക്രം സാരാഭായിയെ കാണുന്നത്. അതിപ്രഗത്ഭമതികളായ ആ ടീമംഗങ്ങൾ ഇന്ത്യക്ക് റോക്കറ്റുകൾ നിർമ്മിക്കാൻ അനവരതം യത്നിച്ചു. ആയിടെ, 1962-ൽ കേരളത്തിലെ തുമ്പയിൽ ഇവർ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. അതോടൊപ്പം കലാമിന് ആറുമാസത്തെ അമേരിക്കൻ പരിശീലനം ലഭിക്കാനും അവസരം കിട്ടി.
ഇവിടെനിന്നങ്ങോട്ട്‌ എല്ലാം ലോകമറിഞ്ഞ ചരിത്രങ്ങളാണ്. ഭാരതത്തിന്റെ അഭിമാനമായ പി. എസ്. എൽ. വി. റോക്കറ്റ് അവർ വികസിപ്പിച്ചു. ഭാരതത്തിൽ പലയിടങ്ങളിലും ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിതമായി. ഇൻകോസ്പാർ ഐ. എസ്. ആർ. ഓ. അഥവാ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആയിമാറി. ഇടക്കാലത്ത് അവിചാരിതമായി വിക്രം സാരാഭായി മരണമടഞ്ഞു. തിരുവനന്തപുരത്തെ കേന്ദ്രം വിക്രം സാരാഭായിയുടെ പേരിലുള്ള സ്മരണാഞ്ജലിയായി മാറി. പക്ഷേ, ആരുടേയും വിടവാങ്ങൽ ഒന്നിനെയും തടഞ്ഞില്ല.
ഭാരതം റോക്കറ്റിൽ നിന്നും മിസൈലിലേക്കും ഒപ്പം ആണവസ്വാശ്രയത്വത്തിലേക്കും കടന്നു. അഗ്നിയും പ്രഥ്വിയും അണുബോംബും ജനിച്ചു. അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ നടന്ന ആണവപരീക്ഷണങ്ങൾ വഴി ഒരു ലോകശക്തിയായി ഭാരതം സ്വയം അവരോധിക്കുകയും ലോകം അത് അംഗീകരിക്കുകയും ചെയ്തു. രാജ്യാഭിമാനം വാനോളമുയർന്നു. ഒരൊറ്റ മനുഷ്യൻ ഒരു രാജ്യത്തിന്റെയും, അതിലെ നൂറുകോടിജനതയുടെയും ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും തീപിടിപ്പിക്കുന്ന നാളുകൾ ആയി അത് മാറി. സ്വതന്ത്രയാകുംമുൻപേ ഭാരതത്തിന് അഭിമാനം നൽകി സി. വി. രാമൻ നോബേൽ പുരസ്കാരിതനായിരുന്നു. പക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ശാസ്ത്രജ്ഞൻ ദൈവത്തെപ്പോലെ വാഴത്തപ്പെട്ടു. അദ്ദേഹത്തെ ഒന്നുകാണാൻ ആയിരങ്ങൾ ഓടിയെത്തി. സർവ്വകലാശാലകൾ അദ്ദേഹത്തിന് പി. എച്ച്. ഡി. നൽകാൻ മത്സരിച്ചു.
കലാമിനെക്കാണാൻ തിരക്കുകൂട്ടിയെത്തിവരിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ അഭിലാഷങ്ങളുടെ തീക്കുഞ്ഞുങ്ങൾ ആണവർ എന്ന് അബ്ദുൾ കലാം തിരിച്ചറിഞ്ഞു. അഗ്നി പടർത്തേണ്ടത് ആരിലാണ് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞ കലാം ഭാരതത്തിന്റെ ഭാവിമുകുളങ്ങളെത്തേടി അവരുടെ അടുക്കലേക്കു പോകാൻ തുടങ്ങി. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തുനിന്നും സേവനകാലഘട്ടം അവസാനിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന കലാം അതെല്ലാം പെട്ടെന്ന് ഉപേക്ഷിച്ച് കുരുന്നുമനസ്സുകളിൽ ദേശസ്നേഹത്തിന്റെയും സ്വപ്നങ്ങളുടെയും അഗ്നി ജ്വലിപ്പിക്കുന്ന അവധൂതനായി ഭാരതം മുഴുവൻ ചുറ്റിക്കറങ്ങി.
ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക്‌ 'അഗ്നിച്ചിറകുകൾ' എന്നും.
2002-ൽ ആണ് ഭാരതം നൽകിയ ഏറ്റവും വലിയ നിയോഗം, ഭാരതത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം കലാമിന് ലഭിക്കുന്നത്. അതിനുമുൻപേതന്നെ, 1997-ൽ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നു. 2002-ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ നേരിട്ടുള്ള ക്ഷണപ്രകാരം കലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് കലാമിനെ പിന്തുണച്ചതോടെ ബി. ജെ. പി. യുടെയും കോണ്‍ഗ്രസിന്റെയും ഒരുമിച്ചുള്ള പിന്തുണയുള്ള സ്ഥാനാർഥിയായി കലാം മാറി.
ഇടതുപക്ഷം, പക്ഷേ, കലാമിനെതിരെ സ്ഥാനാർഥിയായി ക്യാപ്റ്റൻ ലക്ഷ്മിയെ അവതരിപ്പിച്ചു. ദേശീയതയുടെ രണ്ടു പ്രതീകങ്ങൾ തമ്മിലുണ്ടായ പോരാട്ടം. പക്ഷേ, വിജയം പ്രതീക്ഷിച്ചപോലെ കലാമിനു തന്നെയായിരുന്നു. ഭാരതഗണരാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി കലാം 2002 ജൂലൈ 25-ന് സത്യപ്രതിജ്ഞ ചെയ്തു. അഞ്ചു വർഷങ്ങൾക്കുശേഷം ബി. ജെ. പി. ക്ക് അധികാരം നഷ്ടപ്പെട്ടശേഷം വന്ന രാഷ്ട്രപതിതെരഞ്ഞെടുപ്പിലും കലാം തന്നെയാകണം സ്ഥാനാർഥിയും അടുത്ത രാഷ്ട്രനാഥനും എന്നുള്ള ജനവികാരം ശക്തമായിരുന്നു. പക്ഷേ, അധികാരത്തിൽ തിരികെയെത്തിയ കോണ്‍ഗ്രസ്സ് പ്രതിഭാപാട്ടീലിനെ ആ സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചപ്പോൾ, രാഷ്ട്രപതിയായി കലാമിനെ കണ്ട ഇന്ത്യൻ ജനതയ്ക്ക് ആ കസേരയിൽ പ്രതിഭാപാട്ടീൽ ഇരിക്കുന്നത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ കലാമിന്റെ വ്യക്തിത്വം ഇന്നാട്ടിലെ ജനതയെ മാറ്റിക്കളഞ്ഞിരുന്നു.
ആണവശാസ്ത്രജ്ഞനും ഗവേഷകനും കവിയും തത്വജ്ഞാനിയും എല്ലാം ആയിരുന്നു ശ്രീ, കലാം. തന്റെ ചിന്തകളെ അദ്ദേഹം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രകാശിപ്പിച്ചപ്പോൾ ഈ ലോകം അറിഞ്ഞത് അദ്ദേഹം അനതിരസാധാരണനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും രാഷ്ട്രചേതനയെ ഉദ്ദീപിപ്പിക്കാനും, രാജ്യത്തെ വികസിപ്പിക്കാനും അതിനായി, വളരുന്ന തലമുറയെ സജ്ജരാക്കാനും ഉദ്ദേശിച്ചുള്ളവയായിരുന്നു. ആ പ്രവർത്തനം വിഷൻ 2020 എന്ന പേരിൽ സമൂർത്തമായി. കേന്ദ്രവും സംസ്ഥാനങ്ങളും ഗവേഷണ-വിദ്യാഭ്യാസസ്ഥാപനങ്ങളും ആ ദർശനം ഏറ്റെടുത്തു. വികസനപദ്ധതികൾക്ക് 2020 എന്ന ഒരു ലക്ഷ്യമുണ്ടായി.
കൊച്ചി സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു ഡോ. പി. കെ. അബ്ദുൾ അസീസ്‌ കൊച്ചിയിൽ സ്വദേശി ശാസ്ത്രപ്രസ്ഥാനം അബ്ദുൾ കാലാമിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തി 2005-ൽ സംഘടിപ്പിച്ച സ്വാശ്രയഭാരത്‌ പരിപാടിയിൽ സംസാരിക്കുമ്പോൾ, "ശാസ്ത്രത്തോടും വിദ്യാഭ്യാസത്തോടുമുള്ള അഭിവാഞ്ഛയാണ് ഭാരതത്തിന്റെ ശരിയായ മതം" എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അബ്ദുൾ കലാമിനെ ഭാരതം ഹർഷോന്മാദത്തോടെ രാഷ്ട്രപതിയായി സ്വീകരിച്ച സംഭവം ഈ പ്രസ്താവനയെ പൂർണമായും ശരിവയ്ക്കുന്നു.
1947-ൽ ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ വിനാശകാരിയായ ഒരു വിഭജനത്തിന്റെ ഫലമായി സൃഷ്ടിച്ച രണ്ടു രാജ്യങ്ങളിൽ, ബഹുസ്വരതയെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യം പാകിസ്ഥാൻ ആയിരുന്നു. ആ രാജ്യം ഇന്നനുഭവിക്കുന്ന മുഴുവൻ ദോഷങ്ങൾക്കും കാരണം ഈ ഉപഭൂഖണ്ഡം വച്ചു പുലർത്തുന്ന ബഹുസ്വരതാസങ്കൽപ്പങ്ങളെ നിരാകരിച്ചതുതന്നെയാണെന്ന് നിസ്സംശയം പറയാനാകും. 2007 ജൂലൈയിൽ രാഷ്ട്രപതിയുടെ കേസേരയിൽനിന്നിറങ്ങുംമുൻപേ ഒരു മഹാജനതയെ അവരുടെ ചിന്തയിലും ഭാവനയിലും സ്വപ്നങ്ങളിലും പരിവർത്തനത്തിന് വിധേയമാക്കിയ ആ മഹദ് വ്യക്തിത്വം 2015, മറ്റൊരു ജൂലൈയിൽ സ്വപ്നങ്ങളുടെ തീ നമ്മുടെ മനസ്സുകളിൽ ശേഷിപ്പിച്ചു കൊണ്ട് വിടപറഞ്ഞിരിക്കുന്നു.
ശ്രീ. കലാമിന്റെ ചരമവിവരമറിഞ്ഞ ജനങ്ങളുടെ ഒരു ചോദ്യം, ഇങ്ങനെ ഒരു രാഷ്ട്രപതിയെ ഇന്ത്യക്ക് എന്നെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നുള്ളതായിരുന്നു. അങ്ങനെയൊരു രാഷ്ട്രപതിയെ മാത്രമല്ല, അത്തരമൊരു ശാസ്ത്രകാരനെയും ഭാരതത്തിന് ലഭിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അത്രയും വ്യത്യസ്തനും മഹാനുംതന്നെ ആയിരുന്നു എ. പി. ജെ. അബ്ദുൾ കലാം. ഒരിക്കലും ഒരു രാഷ്ട്രീയനേതാവാകാതെ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തികൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനാകാതെ രാഷ്ട്രപതിയായി എന്നപോലെ ഗവേഷണഡിഗ്രിക്കായി ഗവേഷണം ചെയ്യാതെ ശാസ്ത്രജ്ഞനായി മാറിയ ആളും കൂടിയായിരുന്നു . ഒരു ഗവേഷകൻ ആകാൻ പി. എച്ച്. ഡി. എന്നൊരു ഡിഗ്രിയല്ല പകരം ഗവേഷകത്വം തികഞ്ഞ മനോഭാവം ആണ് ശാസ്ത്രജ്ഞന്റെ അടിസ്ഥാനയോഗ്യത എന്ന് അദ്ദേഹം തെളിയിച്ചു.
ഭാരതീയ യുവ മനസ്സുകളിൽ അഗ്നി ജ്വലിപ്പിച്ച എ. പി. ജെ.അബ്ദുൾ കലാമെന്ന മഹാമനീഷി വിടവാങ്ങിയപ്പോൾ രാഷ്ട്രത്തിന് നഷ്ടമായത് ഭാരതമെന്നല്ല ലോകം കണ്ട ഏറ്റവും വലിയ സ്വപനദായകനെയാണ് . ആ സ്വപ്നങ്ങളുടെ സമ്പൂർണസാക്ഷാൽക്കാരം തന്നെ ആയിരിക്കും ഭാരതത്തിന്റെ അടുത്ത ലക്ഷ്യവും .
Article credits ഡോ. എസ് ബാലരാമകൈമൾ,Janamtv

Friday, July 24, 2015

ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി

ദീനദയാൽ ഗ്രാമ ജ്യോതി യോജനയ്ക്ക് നാളെ തുടക്കം
ന്യൂഡൽഹി : ഗ്രാമീണ ജനതയ്ക്ക് മുഴുവൻ സമയവും വൈദ്യുതി എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഊർജ്ജപദ്ധതി ദീനദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് നാളെ തുടക്കം . പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാട്നയിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും
കൃഷിക്കും വീട്ടുപയോഗത്തിനുമുള്ള വൈദ്യുതിയുടെ വിഭജനവും ആവശ്യമായ വൈദ്യുതിയുടെ കൃത്യമായ പ്രസരണവും പദ്ധതി ലക്ഷ്യമിടുന്നു. ഗുജറാത്തിൽ നടപ്പിലാക്കി വിജയിച്ച പദ്ധതിയുടെ മാതൃകയിലാണ് ദീനദയാൽ ഗ്രാമ ജ്യോതി യോജന ഭാരതമെങ്ങും നടപ്പിലാക്കുക.ഇതുവരെ 14,680 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട് . ഇതിൽ തന്നെ 5,827 കോടി രൂപ അനുവദിച്ചിരിക്കുന്നത് ബീഹാറിലെ പദ്ധതികൾക്കാണ് .
സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യക്കാനാവശ്യമായ പ്രവൃത്തികൾ ബന്ധപ്പെട്ട ലോക്സഭാംഗം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ജില്ലാ/സർക്കിൾ തല സ്കീമുകൾ തയ്യാറാക്കുകയാണ് ആദ്യപടി. പിന്നീട് ഈ സ്കീമുകൾ ചീഫ് സെക്രട്ടറി തലവനായ സ്റ്റേറ്റ് ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിക്ക് സമർപ്പിക്കണം . ഈ കമ്മിറ്റിയുടെ നിർദ്ദേശത്തോടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വഴി കേന്ദ്ര ഊർജ്ജമന്ത്രാലയത്തിൽ സമർപ്പിക്കണം.
ഊർജ്ജമന്ത്രാലയത്തിലെ മോണിട്ടറിംഗ് കമ്മിറ്റിയുടെ അനുമതിയോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത് . കേരളത്തിലും പദ്ധതി നടപ്പിലാക്കാനുള്ള പ്രാഥമിക റിപ്പോർട്ട് നോഡൽ ഏജൻസിക്ക് സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട് .
എല്ലാ ഗ്രാമങ്ങളും പൂർണമായും വൈദ്യുതീകരിക്കുന്നതോടെ കാർഷികോത്പാദനത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ . ചെറുകിട വ്യവസായങ്ങളുടേയും കുടിൽ വ്യവസായങ്ങളുടേയും പുരോഗതി, ആരോഗ്യ വിദ്യാഭ്യാസ ബാങ്കിംഗ് മേഖലകളുടെ വികസനം എന്നിവ പദ്ധതിയുടെ നേട്ടങ്ങളാണ്. റേഡിയോ , ടെലഫോൺ ,മൊബൈൽ , ഇന്റർനെറ്റ് സേവനങ്ങൾ എല്ലാ ഗ്രാമങ്ങളിലും ലഭ്യമാകുമെന്നതും പദ്ധതിയുടെമറ്റൊരു ഗുണമാണ് . ഇതിനെല്ലാമുപരി പൗരന്റെ സുരക്ഷയിലും കാര്യമായ അഭിവൃദ്ധിയുണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ .

ജെയിംസ്‌ ജോര്‍ജ്‌ സ്വയംപ്രഖ്യാപിത ബിഷപ്‌; പൊടിപൊടിച്ചത്‌ വ്യാജസര്‍ട്ടിഫിക്കറ്റ്‌ കച്ചവടം

കൊല്ലം: സ്വയം പ്രഖ്യാപിത ബിഷപ്‌ പരിവേഷത്തില്‍ കൊട്ടാരക്കര കിഴക്കേത്തെരുവു സ്വദേശി ജെയിംസ്‌ ജോര്‍ജ്‌ (54) നടത്തിയിരുന്നത്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കച്ചവടം.
ബിരുദം മുതല്‍ ഡോക്‌ടറേറ്റ്‌ വരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ജെയിംസ്‌ ജോര്‍ജിനെ സ്വന്തം ഉടമസ്‌ഥതയിലുള്ള കൊല്ലത്തെ വിദ്യാഭ്യാസസ്‌ഥാപനത്തില്‍നിന്നു കഴിഞ്ഞദിവസം ഈസ്‌റ്റ്‌ പോലീസ്‌ പിടികൂടിയപ്പോള്‍ വെളിച്ചത്തായതു ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍.
കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്ന സ്‌ഥാപനം നടത്തുന്ന ജെയിംസ്‌ ജോര്‍ജ്‌ ഡോ. യാക്കോബ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 30 വര്‍ഷം മുമ്പാണ്‌ ജെയിംസ്‌ ജോര്‍ജ്‌ കടപ്പാക്കടയില്‍ എത്തിയത്‌. മോഡേണ്‍ ഗ്രൂപ്പ്‌ എന്ന സ്‌ഥാപനത്തിന്റെ പേരില്‍ വിവിധ കോഴ്‌സുകള്‍ തുടക്കത്തില്‍ നടത്തിയ ഇയാള്‍ 2010 ഒക്‌ടോബറില്‍ അച്ചന്‍പട്ടം നേടി. 2011 ജനുവരിയില്‍ ബിഷപ്പായി സ്വയം പ്രഖ്യാപിച്ചു.
ഇതിനായി ഭാരതീയ ഓര്‍ത്തഡോക്‌സ്‌ സഭയെന്ന പേരില്‍ സ്വന്തം സഭയും സ്‌ഥാപിച്ചു. ബിഷപ്പിന്റെ വേഷത്തിലായിരുന്നു പിന്നീട്‌ സ്‌ഥാപനം നടത്തിയത്‌. ഇതിനിടെ ഡോ. യാക്കോബ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരും സ്വീകരിച്ചു. സ്‌ഥാപനത്തില്‍ പഠനത്തിനും റഫറന്‍സിനും ആധുനിക സംവിധാനങ്ങളോടെയുള്ള മുറികളും സജ്‌ജമാക്കി. കൊല്ലത്തെ സ്‌ഥാപനത്തിനുപുറമെ പാരിപ്പള്ളി പുലിക്കുഴിയില്‍ രണ്ടരയേക്കറില്‍ പൗള്‍ട്രി ഫാമും കരുനാഗപ്പള്ളിയില്‍ പുരയിടവും ഇയാള്‍ വാങ്ങിയതായി പോലീസ്‌ പറഞ്ഞു. ഇപ്പോള്‍ രണ്ടാമത്തെ ഭാര്യക്കൊപ്പമാണു താമസം. കടപ്പാക്കടയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്‌ വാങ്ങാന്‍ അഡ്വാന്‍സ്‌ നല്‍കിയെന്നും അറിയുന്നു. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്ന്‌ ബോട്ടണിയില്‍ ബിരുദം നേടിയശേഷം കൊല്ലം ടി.കെ.എം.കോളജില്‍ എന്‍ജിനീയറിങ്ങിന്‌ ചേര്‍ന്നതായും ഇയാള്‍ പോലീസിനോട്‌ പറഞ്ഞു.
ഡിഗ്രി, എന്‍ജിനിയറിങ്‌, ഐ.ടി.ഐ., പിഎച്ച്‌.ഡി. തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ്‌ ഇയാള്‍ വ്യാജമായി തയാറാക്കി നല്‍കിയിരുന്നത്‌. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‌ പ്രഥമദൃഷ്‌ട്യാ തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ ഇയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടിരിക്കുന്നത്‌ ആരാണെന്നും പല സര്‍വകലാശാലകളും ഇപ്പോള്‍ നിലവിലുണ്ടോയെന്ന്‌ അന്വേഷിക്കുമെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട്ട്‌ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതിനെത്തുടര്‍ന്നാണ്‌ ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌ കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്നും ജെയിംസ്‌ ജോര്‍ജാണ്‌ സ്‌ഥാപനം നടത്തുന്നതെന്നും സീനത്ത്‌ പോലീസിനോട്‌ പറഞ്ഞു. തുടര്‍ന്നാണു കൊല്ലത്തെ സ്‌ഥാപനത്തില്‍ പോലീസ്‌ പരിശോധന നടത്തിയതും ജെയിംസ്‌ ജോര്‍ജിനെ അറസ്‌റ്റ്‌ ചെയ്‌തതും. ഇതര സംസ്‌ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മോഡേണ്‍ ഗ്രൂപ്പ്‌ സ്വന്തമായി അടിച്ചു വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കുപുറമേ അഞ്ചുലക്ഷം രൂപയും പിടിച്ചെടുത്തു.
ബിലാസ്‌പുരിലെ ഡോ. സി.വി. രാമന്‍ സര്‍വകലാശാല, ഛത്തീസ്‌ഗഡ്‌, മേഘാലയ സി.എം.ജെ., സിംഘാനിയ എന്നീ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടേയും നാഗാലാന്‍ഡ്‌, സിക്കിം, ചില വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വന്‍ശേഖരവും കണ്ടെത്തി. രജിസ്‌ട്രാറുടെ ഒപ്പ്‌ പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്‌തമാണെന്ന്‌ പോലീസ്‌ കണ്ടെത്തി. ആവശ്യക്കാര്‍ക്കു മൂന്നുവര്‍ഷംമുമ്പ്‌ പരീക്ഷയെഴുതിയെന്ന രീതിയിലാണു വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിവന്നത്‌. ആറുമാസംകൊണ്ട്‌ ഡിഗ്രി, പി.ജി., പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നു പത്രപ്പരസ്യം നല്‍കിയാണ്‌ ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്‌. വിശ്വാസ്യതയ്‌ക്കുവേണ്ടി സ്‌ഥാപനത്തില്‍ ക്ലാസും പ്രാഥമിക പരീക്ഷകളും നടത്താറുണ്ടായിരുന്നു. 10,000 മുതല്‍ ലക്ഷങ്ങള്‍വരെയാണു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ ഈടാക്കിയിരുന്നത്‌. വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടിപ്പോകുന്നവരാണു വന്‍ തുക നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നത്‌. പലതിലും സ്‌ഥാപനത്തില്‍വച്ചു തന്നെ വ്യാജ ഹോളാഗ്രാമും ഒപ്പും പതിച്ചുനല്‍കുകയാണു പതിവെന്നും പോലീസ്‌ പറഞ്ഞു.
2005ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഛത്തീസ്‌ഗഡ്‌ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണു വ്യാപകമായി നല്‍കിയിരുന്നത്‌. ഇപ്പോള്‍ കടപ്പാക്കടയിലെ ഫ്രാങ്ക്‌ഫിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എയര്‍ ഹോസ്‌റ്റസ്‌ ട്രെയിനിങ്‌ സെന്ററിന്റെ മറവിലായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വിതരണം. എയര്‍ ഹോസ്‌റ്റസ്‌ പരിശീലനകേന്ദ്രം നടത്താനുള്ള കരാര്‍ ഇതുവരെ നടപ്പായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. സ്‌ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്‌തു. ഇതിനിടെ ഇയാളുടെ സഹായിയായ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ഉദയകുമാറും പിടിയിലായി. ജെയിംസ്‌ ജോര്‍ജിന്റെ മുഖ്യസഹായിയും സൂത്രധാരനുമായ കരുനാഗപ്പള്ളി സ്വദേശിയെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.
എ.സി.പിമാരായ എം.എസ്‌. സന്തോഷ്‌, റെക്‌സ്‌ ബോബി അര്‍വിന്‍, കണ്‍ട്രോള്‍ റൂം സി.ഐ: ബി.പങ്കജാക്ഷന്‍, ഈസ്‌റ്റ്‌ എസ്‌.ഐ: യു.പി.വിപിന്‍കുമാര്‍, ആര്‍.കുമാര്‍, ഷാഡോ പോലീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
Article credits Mangalam Daily,25 July 2015

Sunday, July 19, 2015

പത്ത് എക്സ്പ്രസ് ഹൈവേകളുടെ നിർമാണം ഉടൻ ആരംഭിക്കും ; ഗഡ്കരി

ന്യൂഡൽഹി : ത്വരിത ഗതിയിലുള്ള റോഡ് വികസനം ലക്ഷ്യമിട്ട് പത്ത് എക്സ്പ്രസ് ഹൈവേകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. രാഷ്ട്രത്തിന്റെ സാമ്പത്തിക വികസനത്തിനുതകുന്ന രീതിയിൽ കൂടുതൽ റോഡുകളുടെ നിർമാണത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി പറഞ്ഞു.
മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേയുടെ മാതൃകയിലാണ് ഇവ നിർമ്മിക്കുക . പുതിയ പദ്ധതിയിൽ നാഗ്പൂർ - മുംബൈ , ബംഗളൂരു - ചെന്നൈ, ബറോഡ - മുംബൈ , കത്ര - അമൃത്സർ , ലുധിയാന - ഡൽഹി തുടങ്ങിയ റോഡുകൾ ഉൾപ്പെടുന്നതായും ഗഡ്കരി സൂചിപ്പിച്ചു. ഈ റോഡുകൾ നിലവിൽ വരുന്നതോടെ യാത്രാസമയം കുറയുക മാത്രമല്ല സാമ്പത്തിക വികസനം ത്വരിതപ്പെടുക കൂടി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനകം റോഡപകടങ്ങളിൽ അൻപത് ശതമാനം കുറവു വരുത്തുക എന്ന ലക്ഷ്യവും മന്ത്രാലയത്തിനുണ്ട് . മാത്രമല്ല ജിഡിപിയുടെ രണ്ട് ശതമാനം സംഭാവന ചെയ്യാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ആറ് ലക്ഷം കോടിയുടെ പദ്ധതികളാണ് ഉപരിതല ഗതാഗത മന്ത്രാലയം നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി അൻപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേ ഗഡ്കരി മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നിർമ്മിച്ചതാണ് . സംസ്ഥാനത്ത് മേൽപ്പാതകളുടെ ശൃംഖല സ്ഥാപിച്ചതും ഫ്ലൈഓവർ മാൻ എന്ന് വിളിപ്പേരുള്ള ഗഡ്കരിയാണ് .

ഭീകരവാദികൾക്ക് മയ്യത്ത് നമസ്കാരം നടത്തരുതെന്ന് ഫത്വ

ബറേലി : ഭീകരപ്രവർത്തനം നടത്തുന്നവരുടെ മയ്യത്ത് നമസ്കാരം ചെയ്യരുതെന്ന് ഫത്വ. ഉത്തർപ്രദേസിലെ ബറേലിയിൽ ദർഗ അല ഹസ്രത്ത് സെമിനാരിയാണ് ഫത്വ പുറപ്പെടുവിച്ചത് . ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് സുപ്രധാനമായ ഫത്വ പുറപ്പെടുവിച്ചത് .
ഭീകരതയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുമായി സഹകരിക്കരുതെന്ന് ദർഗ പണ്ഡിതർ ഈദ് സന്ദേശത്തിൽ നിർദ്ദേശം നൽകി. മതപണ്ഡിതരും മൗലാനയും മുഫ്തിയുമൊന്നും ഭീകരവാദികഉടെ മയ്യത്ത് നമസ്കാരം നടത്തരുതെന്നുള്ള ശക്തമായ സന്ദേശമാണ് സുന്നി ബറെൽവി മർകസ് നൽകിയതെന്ന് തഹരീക് ഇ തഹാഫുസ് സുന്നിയത്ത് ജനറൽ സെക്രട്ടറി മുഫ്തി മൊഹമ്മദ് സലിം നൂറി പറഞ്ഞു . ഭീകരതയ്ക്കെതിരായ ശക്തമായ സന്ദേശമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദർഗ അല ഹസ്രത്ത് സെമിനാരിയുടെ പുരോഗമനത്തിലധിഷ്ഠിതമായ ഫത്വകൾ നേരത്തെയും വാർത്തയായിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസം നേടുന്ന കാര്യത്തിലും സ്ത്രീകൾ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന കാര്യത്തിലും പുരോഗമനത്തിലൂന്നിയ ഫത്വകൾ ദർഗ പുറപ്പെടുവിച്ചിട്ടുണ്ട് .
മുംബൈ ഭീകരാക്രമണം നടത്തിയ അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ ചിലയിടങ്ങളിൽ മയ്യത്ത് നമസ്കാരം നടന്നത് ഏറെ വിവാദമായിരുന്നു . ഇത്തരം നിലപാടുകളെ പൂർണമായും തള്ളിക്കളയുന്നതാണ് ദർഗ അല ഹസ്രത്ത് സെമിനാരി പുറപ്പെടുവിച്ച ഫത്വ.

Saturday, July 18, 2015

വ്യാജ ആധാരത്തിലൂടെ കമ്പനി കവര്‍ന്നത്‌ 30,000 ഏക്കര്‍ : ടി.ആര്‍.ആന്‍ഡ്‌ ടീ കമ്പനി ക്കെതിരേയുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ മുക്കി

പത്തനംതിട്ട : വ്യാജ ആധാരത്തിന്റെ മറവില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന്‌ഏക്കര്‍ ഭൂമി സ്വന്തമാക്കിയ ഇടുക്കിയിലെ ട്രാവന്‍ കൂര്‍ റബര്‍ ആന്‍ഡ്‌ ടീ (ടി.ആര്‍. ആന്‍ഡ്‌ ടീ)കമ്പനിയുടെ പ്രവര്‍ത്തനം ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകള്‍ ലംഘിച്ചാണെന്നും അതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തണമെന്നുമുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അവഗണിച്ചതായും രേഖകള്‍. രണ്ടുവര്‍ഷം മുമ്പാണു വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ അന്വേഷണം നടന്നിരുന്നുവെങ്കില്‍ കമ്പനിയുടെ നിയമലംഘനം പുറത്തുകൊണ്ടുവരാന്‍ കഴിയുമായിരുന്നു. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ്‌ ഗേറ്റ്‌ സ്‌ഥാപിച്ചതിനെതിരേ അടുത്തിടെ ഇ.എസ്‌. ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം അടക്കമുള്ള അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കാനും ഇതുമൂലം സാധിക്കുമായിരുന്നു. റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവമാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഇത്‌ വ്യക്‌തമാക്കുന്നു.
ഹാരിസണ്‍സ്‌ മലയാളം കമ്പനിക്കെതിരേ വിജിലന്‍സ്‌ ഡിവൈ.എസ്‌.പി എന്‍. നന്ദനന്‍പിള്ള അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടീ കമ്പനിക്കെതിരേ കൂടുതല്‍ അന്വേഷണം വേണമെന്ന്‌ ശിപാര്‍ശ ചെയ്‌തത്‌. 2013 സെപ്‌റ്റംബര്‍ മൂന്നിനാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. വിജിലന്‍സ്‌ ശിപാര്‍ളില്‍ ഒന്നുപോലും സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം റിപ്പോര്‍ട്ട്‌ തയാറാക്കിയ നന്ദനന്‍ പിള്ളയെ നിരന്തരം സ്‌ഥലംമാറ്റുകയും ചെയ്‌തു.
ടി.ആര്‍ ആന്‍ഡ്‌ ടീ കമ്പനി, ട്രാവന്‍ കൂര്‍ ടീ എസ്‌റ്റേറ്റ്‌ കമ്പനി, വുഡ്‌ ലാന്‍ഡ്‌ ടീ എസ്‌റ്റേറ്റ്‌ കമ്പനി, ശ്രീവര്‍ധന്‍ ട്രസ്‌റ്റ്‌, പെനിന്‍സുലാര്‍ പ്ലാന്റേഷന്‍സ്‌ എന്നീ അഞ്ചു കമ്പനികളുടെ ഉടമസ്‌ഥര്‍ ഒരാളാണെന്ന്‌ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ 1963ലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച്‌ 30,000 ഏക്കര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാരിസണ്‍സുമായി ചേര്‍ന്ന്‌ കമ്പനി നടത്തിയ വന്‍ തട്ടിപ്പ്‌ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്‌. ടി.കെ.വി. നായര്‍ എന്ന ആളുടെ പേരില്‍ വ്യാജമായി തയാറാക്കിയ പവര്‍ ഓഫ്‌ അറ്റോര്‍ണി ഉപയോഗിച്ചാണ്‌ ഹാരിസണ്‍സിന്റെ പക്കലുണ്ടായിരുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍പ്പെട്ട 2700 ഏക്കര്‍ വരുന്ന അമ്പനാട്‌ എസ്‌റ്റേറ്റ്‌ ടി.ആര്‍ ആന്‍ഡ്‌ ടീ കമ്പനി വിലയ്‌ക്ക്‌ വാങ്ങിയതെന്ന്‌ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.
ഇക്കാര്യം നേരത്തേ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ടി.കെ.വി. നായര്‍ എന്നൊരാളുണ്ടായിരുന്നോ എന്നും അവ്യക്‌തമാണ്‌. അമ്പനാട്‌ എസ്‌റ്റേറ്റ്‌ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഉത്തരവിറക്കിയിട്ടുണ്ട്‌. സമാനമായ നിലയില്‍ വ്യാജ ആധാരപ്രകാരമാണ്‌ പെരുവന്താനം പഞ്ചായത്തിലെ തെക്കേമലയില്‍ ടി.ആര്‍ ആന്‍ഡ്‌ ടീ കമ്പനി ഭൂമി കൈവശം വയ്‌ക്കുന്നതെന്ന്‌ റവന്യൂ അധികൃതര്‍ പറയുന്നു
News Credits, സജിത്ത്‌ പരമേശ്വരന്‍,Mangalam Daily,

Friday, July 10, 2015

കതിരൂര്‍ മനോജ് വധക്കേസ്: പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി സെഷന്‍സ് കോടതിയിലാണ് അഭിഭാഷകനായ കെ വിശ്വന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. തിങ്കളാഴ്ച പരിഗണിക്കും.
കേസില്‍ തന്നെ പ്രതിചേര്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്നും ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലാണെന്നുമാണ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ജയരാജന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സിബിഐ നേരത്തെ ജയരാജനെ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ തിരുവനന്തപുരം ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയിലും ജയരാജനെതിരേ പരാമര്‍ശമുണ്ടായിരുന്നു. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടിഐ മധുസൂദനനെ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്.
ജയരാജന്റെ വിശ്വസ്ത അനുയായിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായ വിക്രമനടക്കം 19 പേരെ പ്രതി ചേര്‍ത്ത് മാര്‍ച്ച് 7ന് തലശേരി സെഷന്‍സ് കോടതിയില്‍ കേസിലെ ആദ്യ കുറ്റപത്രം നല്‍കിയിരുന്നു. മനോജിന്റെ കൊലപാതകത്തിന് ശേഷം ജയരാജന്‍ പ്രസിഡന്റായിരുന്ന സഹരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണ് വിക്രമന്‍ രക്ഷപെട്ടത്.
മനോജിന്റെ വധത്തിനു ശേഷം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആഹ്ലാദമറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെയും ജില്ലാ നേതൃത്വത്തിന്റെയും അറിവോടെ നേരിട്ടാണ് കൊലപാതകം നടന്നതെന്നും ഗൂഢാലോചനയെകുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചത്.
News Credits JanamTV News

Thursday, July 9, 2015

വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പതിച്ചു നല്‍കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു

ജനം ഇംപാക്ട്
കൽപ്പറ്റ : വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പതിച്ചു നല്‍കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഹിന്ദു ഐക്യവേദിയും വയനാട്ടിലെ ആദിവാസി സംഘടനാ നേതാക്കളും നല്‍കിയ പരാതിയിലാണ് നടപടി. ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ഭൂമി പതിച്ചു കൊടുക്കുന്നതായി ജനം ടീ വിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
സര്‍ക്കാര്‍ ഭൂമി പൊതുസ്വത്തായതിനാല്‍ ഒരു പ്രത്യേക മതവിഭാഗത്തിന് അത് നല്‍കാനാവില്ല എന്ന മുന്‍കാല വിധികളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തത്. വയനാട്ടില്‍ ആറായിരത്തിലേറെ വനവാസി കുടുംബങ്ങള്‍ക്ക് ഭൂമിയില്ലാത്ത അവസ്ഥയാണ്. ആ സാഹചര്യത്തില്‍ ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് വനവാസി സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചത്.
ജനം ടീ വി വാര്‍ത്ത പുറത്ത് വന്ന ഉടനെ നിയമനടപടി ആവശ്യപ്പെട്ട് വനവാസികള്‍ രംഗത്തെത്തുകയായിരുന്നു. സര്‍ക്കാര്‍ വനവാസിമേഖലകളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഭൂമിക്കായി സമരം ചെയ്ത നിരവധി വനവാസികള്‍ ഇക്കാലത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യം നിലനില്‍ക്കെ സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളിക്ക് പതിച്ചു കൊടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
വനവാസി സംഘടനാ നേതാക്കളുടെ പരാതി വിശദമായി പരിശോധിച്ച ശേഷമാണ് നടപടി സ്റ്റേ ചെയ്തു കൊണ്ട് ഹൈകോടതി ഉത്തരവിട്ടത്. പതിനാലേക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി വെറും 1300 രൂപക്ക് പതിച്ചു നല്‍കാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം.
News Credits,Janamtv

കസാക്കിസ്ഥാൻ ഭാരതത്തിന് അയ്യായിരം ടൺ യുറേനിയം നൽകും

അസ്താന : ലോകത്തെ ഏറ്റവും വലിയ യുറേനിയം ഉത്പാദകരായ കസാക്കിസ്ഥാൻ ഭാരതത്തിന് അയ്യായിരം ടൺ യുറേനിയം നൽകുമെന്ന് കസാക്ക് പ്രസിഡന്റ് നുസ്രുൾസ്ഥാൻ നസർബയേവ് . അടുത്ത നാലുവർഷ കാലയളവിലാണ് ഇത് ലഭ്യമാക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കസാക്ക് സന്ദർശനത്തിന്റെ ഭാഗമായുണ്ടായ ചർച്ചകളുടെ തുടർച്ചയാണ് നസർബയേവിന്റെ പ്രഖ്യാപനം . നിലവിൽ 4650 മെഗാവാട്ട് ശേഷിയുള്ള ഭാരതത്തിന്റെ ആണവനിയങ്ങളുടെ ഉത്പാദനം പതിനാലിരട്ടി വർദ്ധിപ്പിക്കണമെന്നാണ് തീരുമാനം . ഇതിന് യുറേനിയത്തിന്റെ ഇറക്കുമതി അത്യാവശ്യമായിരുന്നു.
യുറേനിയം വാങ്ങാൻ ഭാരതവുമായി ആദ്യമായി കരാറുണ്ടാക്കിയ രാഷ്ട്രം കസാക്കിസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . രണ്ടാമതും കരാർ സാദ്ധ്യമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
News Credit,Jnamtv News

Thursday, July 2, 2015

വയനാട്ടില്‍ 3.4 കോടി രൂപ വില വരുന്ന സര്‍ക്കാര്‍ ഭൂമി പള്ളിക്ക് പതിച്ചു നല്‍കിയത് 1300 രൂപയ്ക്ക്

തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പതിച്ചു നല്‍കാന്‍ വ്യാപക നീക്കം.
മാനന്തവാടിയിലെ 3.4 കോടി രൂപ വില വരുന്ന 13.67 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കല്ലോടി സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിക്ക് വെറും 1300 രൂപയ്ക്കാണ് റവന്യൂ വകുപ്പ് പതിച്ചു നല്‍കിയത്. ഇത് സംബന്ധിച്ച് മെയ് 23 ന് പുറത്തിറക്കിയ ഉത്തരവ് അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് ആദിവാസികള്‍ സ്ഥലത്തിനായി സര്‍ക്കാരിന്റെ കനിവ് തേടി നെട്ടോട്ടമോടുമ്പോഴാണ് മതപ്രീണനത്തിനായി സര്‍ക്കാരിന്റെ വഴിവിട്ടനീക്കം.
3.4 കോടി രൂപ വിപണി വിലയുള്ള 13.67 ഏക്കര്‍ ഭൂമി കല്ലോടി ഫെറോന പള്ളി വര്‍ഷങ്ങളായി കൈവശം വെച്ച് അനുഭവിച്ച് വരികയായിരുന്നു. ഈ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം അപേക്ഷ നല്‍കിയത്.
അപേക്ഷ പരിഗണിച്ച വയനാട് ജില്ലാ കളക്ടര്‍ സെന്റിന് 22,309 രൂപ നിരക്കില്‍ 3496403 രൂപ വിലമതിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഭൂമി ദേവാലയത്തിന് പാട്ടത്തിന് നല്‍കാന്‍ മാര്‍ച്ച് 26, ഏപ്രില്‍ 7 തീയതികളില്‍ അയച്ച കത്തുകളിലൂടെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന് 100 രൂപ നിരക്കില്‍ നിലവിലുള്ള പാട്ടവ്യവസ്ഥകള്‍ക്കും മറ്റ് നിബന്ധനകള്‍ക്കും വിധേയമായി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ച് റവന്യൂവകുപ്പ് മെയ് അഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ ഇതില്‍ തൃപ്തരാകാതെ ദേവാലയ അധികൃതരുടെ അഭ്യര്‍ഥന പരിഗണിച്ച് ഭൂമി വെറും 1300 രൂപയ്ക്ക് പതിച്ചു നല്‍കാന്‍ മെയ് 23 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുതിയ ഉത്തരവിറക്കി. മന്ത്രിസഭായോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുളള വിഷയമായി അവതരിപ്പിച്ചാണ് തിടുക്കത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാനും പതിച്ച് നല്‍കാനും മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ഭൂരഹിത കേരളത്തിനായി റവന്യൂവകുപ്പ് ഭൂമി അന്വേഷിച്ചുകൊണ്ടിരിക്കെയാണ് വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തി കോടിക്കണക്കിന് വില മതിക്കുന്ന ഭൂമി തുച്ഛമായ വിലയ്ക്ക് പതിച്ചു നല്‍കിയത്.
ഇത് സംബന്ധിച്ച റവന്യൂവകുപ്പിന്റെ ഉത്തരവുകള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതിരുന്നതും സംഭവത്തിന് പിന്നിലെ കള്ളക്കളി വെളിവാക്കുന്നു. 1957 ലെ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടിലും 60 ലെ ലാന്‍ഡ് അസൈന്‍മെന്റ്‌സ് ആക്ടിലും പുറമ്പോക്ക് ഭൂമി സര്‍ക്കാരിന്റേതാണെന്നും ഇത് പൊതുജന താല്‍പര്യത്തിന് വിധേയമായി മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മതപ്രീണനത്തിന് മുന്നില്‍ സര്‍ക്കാര്‍ ഈ നിയമങ്ങളെല്ലാം മനപ്പൂര്‍വ്വം വിസ്മരിച്ചുവെന്ന് വേണം കരുതാന്‍.
News Credits,അനില്‍ നമ്പ്യാര്‍,Janamtv,Thursday 2nd of July 2015

ORU COMMUNISTU KAARANTE GHARVAAPASI

Wednesday, July 1, 2015

Kerala assembly bypoll: Rising BJP is a threat for Left - CPM may see a Bengal-like situation in Kerala

A five-fold leap in votes for BJP in an assembly by-election in Kerala has made the poll results noteworthy, nationally. If this trend continues CPM may see a Bengal-like situation in Kerala — a big erosion of votes and cadre confidence resulting in electoral marginalisation. Despite a terribly sullied image and track record of scandals, ruling Congress won the Aruvikkara bypolls in Thiruvananthapuram district with a margin of 10,000 votes because instead of CPM, the anti-incumbency votes went to BJP. What is shocking is the number of votes BJP polled: 34,145 up from 7,690 votes in 2011 assembly polls or 14,890 in 2014 Lok Sabha election. This new trend in the short term helps Congress win elections but in the long term will make BJP a major force in Kerala.
The Sangh Parivar could never open its account in Kerala even when it began winning in neighbouring Tamil Nadu since 1984. All that is changing. In the last Lok Sabha polls, veteran O Rajagopal of BJP almost won the Thiruvananthapuram seat losing to Shashi Tharoor by just 14, 501 votes. The Left candidate, Bennett Abraham, was a poor third. That result was attributed to the Modi wave. But a closer look would reveal that most of the anti-incumbency votes against the Congress-led United Democratic Front government actually went the BJP way. Sure, when BJP polls the anti-government votes, Congress gains keeping its base intact. But, it doesn’t take long for BJP to reach the tipping point.
Sensing an opportunity now, BJP fielded Rajagopal in the bypolls too. Though BJP did not come second, the result proved it is gaining hugely at the expense of the Left. In comparison to the 2011 elections, about 34,000 more votes were polled and most of these new votes have gone to BJP because Congress and the Left have merely retained their earlier tallies.
So, the real story of this bypoll is the decline of CPM which has certain similarities with the Left’s debilitating losses in Bengal. Apart from the 35-year-old anti-incumbency, the Left in Bengal faced a serious crisis of credibility when it ordered the police to fire at people opposed to forcible land acquisition. The tide turned completely when after the Rizwanur Rahman murder, the Muslims felt that Marxists only want their votes and not their lives. When the core vote bank of the Left — the poor, the minorities and the marginalized — shifted their allegiance, party villages became inaccessible fortresses of Trinamool Congress.
Asimilar process has begun in Kerala. Congress-led UDF is seen as a minority conglomerate. It is led by a Christian, with allies Muslim League and Kerala Congress representing the interests of their respective clergy. For long, CPM was the biggest Hindu party in Kerala with leaders, though godless, hailing from the influential Ezhava and Nair communities. The other backward class Ezhavas are the single largest community in the state and CPM has not been able to nurture a new leader from this community that has traditionally supported the party. The biggest mass leader of Kerala now is undoubtedly, the 92-year-old VS Achuthananthan, an Ezhava. But every time CPM attacks Achuthananthan, it invariably pushes Ezhavas away from the party.
It is in this context, BJP becomes the party of choice for Hindus, primarily upper caste Nairs and also OBCs like Ezhavas. Just as the core voters deserted CPM in Bengal, if Nairs and Ezhavas vote for BJP as Hindus against minority consolidation within the UDF, the Left could get hit badly in Kerala.
News Credits ET July 1 2015

അരുവിക്കര ഫലം: ബിജെപിയുടെ വാദം അംഗീകരിച്ച് ഫോര്‍വേഡ് ബ്ലോക്ക്

ന്യൂഡല്‍ഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലെ യഥാര്‍ഥ പ്രതിപക്ഷമായി ബിജെപി മാറിയെന്ന വാദം അംഗീകരിച്ച് ഫോര്‍വേഡ് ബ്ലോക്ക്. കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായി ഇടതുമുന്നണിയെ ജനങ്ങള്‍ അംഗീകരിക്കുന്നി്‌ല്ലെന്ന തെളിവാണ് അരുവിക്കരയിലെ ഫലമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ജനം ടിവിയോട് പറഞ്ഞു.
രാഷ്ട്രീയമായി എതിര്‍പ്പുണ്ടെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച ആര്‍ക്കും അവഗണിക്കാനാകില്ലെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു. അരുവിക്കരയില്‍ ഇടതുമുന്നണിയുടെ മുഖ്യപ്രചാരകനായിരുന്ന വി.എസിന്റെ യോഗങ്ങളില്‍ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിളളയെ പ്രചാരണത്തിനിറക്കിയതും തിരിച്ചടിയായെന്ന് ദേവരാജന്‍ പറഞ്ഞു.
മുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ചാണ് ബാലകൃഷ്ണപിള്ളയെ സിപിഎം നേതൃത്വം അരുവിക്കര പ്രചാരണത്തില്‍ പങ്കെടുപ്പിച്ചത്. വരും ദിവസങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ സിപിഎമ്മിനെതിരായ ആയുധമായി ഇക്കാര്യം ഉപയോഗിക്കുമെന്ന സൂചനയാണ് ദേവരാജന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്.
അരുവിക്കരയിലെ ജന വിധിയിന്‍മേല്‍ ദേശിയ തലത്തില്‍ ഇടത് പാര്‍ട്ടികളില്‍ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ നിലപാട്.