Sunday, November 22, 2015

നവകേരളം- പുതിയ രാഷ്‌ട്രീയം

വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണ ദര്‍ശനങ്ങളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ സ്വന്തം ജീവിതത്തില്‍, സമൂഹത്തിനുവേണ്ടി ഒരു ലക്ഷ്യം കണ്ടെത്തി ഉത്സാഹത്തോടെ അത്‌ പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ട്‌ പതിറ്റാണ്ടിലധികം എസ്‌.എന്‍.ഡി.പി. യോഗത്തിനായി സമര്‍പ്പിച്ചത്‌.
സാഹചര്യങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ ഒന്നിച്ച്‌ നില്‍ക്കണമെന്നും ഇന്ന്‌ അനുഭവിക്കുന്ന നീതി നിഷേധത്തില്‍ നിന്നും മോചനം നേടാന്‍ മുന്നോട്ടുവരണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചത്‌. 1950 ല്‍ ഹിന്ദുമഹാമണ്ഡലത്തിനായി പ്രവര്‍ത്തിച്ച മഹാത്മാക്കളായ ആര്‍. ശങ്കറും മന്നത്ത്‌ പത്മനാഭനും കണ്ട സ്വപ്‌നം അന്ന്‌ യാഥാര്‍ത്ഥ്യമാക്കാന്‍ പല കാരണങ്ങളാലും കഴിഞ്ഞില്ല. ആ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ഒരു കൂട്ടായ്‌മ സൃഷ്‌ടിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.
ഇവിടെ നടന്ന എല്ലാ രാഷ്‌ട്രീയ പരീക്ഷണങ്ങളും സാമൂഹ്യ നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ ഒരു പുതിയ രാഷ്‌ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ടുവെച്ചത്‌. സംസ്‌ഥാനത്തിന്റെ വികസനനേട്ടങ്ങള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്‌ നിഷേധിക്കുകയും അധികാരവും സമ്പത്തും ചിലരിലേക്ക്‌ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്‌ സ്വാതന്ത്രത്തിനുശേഷമുള്ള കേരളത്തിന്റെ രാഷ്‌ട്രീയ സാമ്പത്തിക രംഗം പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്നത്‌.
1953 ന്‌ ശേഷം വന്ന മുന്നണി പരീക്ഷണങ്ങളെല്ലാം തന്നെ ഭൂരിപക്ഷസമുദായത്തിന്റെ ന്യായമായ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ്‌ നടന്നത്‌. 1957 ല്‍ പ്രഗത്ഭനായ പ്രഫ. ജോസഫ്‌ മുണ്ടശേരിയെ വിദ്യാഭ്യാസ വകുപ്പ്‌ ഏല്‍പ്പിച്ച കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം 2006 ആയപ്പോഴേക്കും വിദ്യാഭ്യാസ വകുപ്പിനെ അരമനകളുടെ തൊഴുത്തില്‍ കെട്ടുന്നതാണ്‌ കണ്ടത്‌. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെയാണ്‌ കഞ്ഞിയെന്ന്‌ തെളിയിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റേയും നയം.
പ്രധാന വകുപ്പുകള്‍ ചില വിഭാഗങ്ങള്‍ക്ക്‌ തീറെഴുതിയതിന്റെ ഫലം അറിയണമെങ്കില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്‌, വ്യവസായം തുടങ്ങിയ വകുപ്പുകളിലെ ചില വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്‌ഥന്മാര്‍ നേടിയെടുത്ത ജീവിതസൗകര്യങ്ങളും കോണ്‍ട്രാക്‌ടര്‍മാരും മറ്റുചില ഗുണഭോക്‌താക്കളും നേടിയ ഭൗതികസൗകര്യങ്ങളും പരിശോധിച്ചാല്‍ മതി.
അടുത്ത കാലത്ത്‌ അഞ്ചാം മന്ത്രിയെ ഒരു ആത്മീയ നേതാവ്‌ പ്രഖ്യാപിച്ചത്‌ നമ്മള്‍ കണ്ടു. മന്ത്രിസഭയിലെ പുതിയ അംഗത്തിന്റെ പേരും മേല്‍വിലാസവും വകുപ്പും മുഖ്യമന്ത്രി അറിഞ്ഞത്‌ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണെന്ന്‌ പറയുമ്പോള്‍ കേരള രാഷ്‌ട്രീയം എവിടെ നില്‍ക്കുന്നുയെന്ന്‌ മനസിലാക്കുവാന്‍ ബുദ്ധിമുട്ടില്ല. ജമാഅത്തെ ഇസ്ലാമിയിലൂടെ ജനാധിപത്യം സ്‌ഥാപിക്കാമെന്നും മഅദ്‌നിയുടെ അനുഗ്രഹമുണ്ടെങ്കില്‍ പി.ഡി.പിയിലൂടെ സോഷ്യലിസം കൈവരിക്കാമെന്നും ഒക്കെ ഒരു നാണവുമില്ലാതെ പറയുന്നവര്‍ക്കെതിരേ പ്രതികരിക്കാന്‍, വോട്ടുചെയ്യാന്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കൊരു പാര്‍ട്ടി ആവശ്യമാണ്‌. കേരളത്തിലെ വിദ്യാഭ്യാസ രംഗം പൂര്‍ണമായും വര്‍ഗീയവത്‌ക്കരിക്കപ്പെട്ടുകഴിഞ്ഞു. വെളിച്ചം അറിവാണെന്നിരിക്കെ അത്‌ പകരുന്ന നിലവിളക്കില്‍പോലും മതത്തെ കാണുന്നു.
അഴിമതി നടത്തിയെന്ന്‌ പരമോന്നത നീതിപീഠമായ സുപ്രീംകോടതി കണ്ടെത്തി ജയിലില്‍ അടച്ച നേതാവിന്‌, അവിടെ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിയ ഭരണക്കാരെ അദ്ദേഹം കൈവിട്ടപ്പോള്‍ ജയിലില്‍ അടയ്‌ക്കാന്‍ കാരണക്കാരായവര്‍ അദ്ദേഹത്തിന്‌ ചുവപ്പ്‌ പരവതാനി വിരിച്ച്‌ സ്വന്തം മുന്നണിയില്‍ പ്രവേശനം നല്‍കി. ആത്മവഞ്ചനേ-നിന്റെ പേര്‌ രാഷ്‌ട്രീയമെന്നോ?
പുതിയ രാഷ്‌ട്രീയ പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്ന മുദ്രാവാക്യങ്ങള്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ സുഖലോലുപരായി കഴിയുന്ന രാഷ്‌ട്രീയ തമ്പൂരാക്കന്മാരുടെ ഉറക്കം കെടുത്തുമെന്ന്‌ ഞങ്ങള്‍ക്കറിയാം. ജനാഭിലാഷത്തിന്റെ ആഴം അളക്കുവാന്‍ ഏതാനും മാസങ്ങള്‍ക്കകം നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പുവരെ കാത്തിരുന്നാല്‍ മതി. മക്കളെ കോടികള്‍ മുടക്കി വിദേശത്ത്‌ പഠിപ്പിക്കുന്നവര്‍ ദശലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത കൊട്ടാര സദൃശ്യമായ മണിമാളകയില്‍ താമസിക്കുന്നവര്‍, ലോകത്തിലെ സമ്പന്നന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ വ്യവസായ പ്രമുഖന്മാരുടെ കീഴില്‍ മക്കളുടെ സുഖജീവിതം ഉറപ്പാക്കിയവര്‍ ഇവരെല്ലാം ആരെല്ലാമാണെന്നും അവരുടെ പൂര്‍വകാലം എങ്ങനെയായിരുന്നുവെന്നും മനസിലാക്കുവാനുള്ള സാമാന്യ ബുദ്ധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്‌ ലഭിച്ചപ്പോഴാണ്‌ രക്‌തസാക്ഷികളുടെ എണ്ണം കുറഞ്ഞത്‌.
കേരളത്തില്‍ രാഷ്‌ട്രീയം ഒരു വ്യവസായമായി മാറിയിരിക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമാണ്‌ മൂന്നാറിലെ പാവപ്പെട്ട തൊഴിലാളി സ്‌ത്രീകളിലൂടെ കേരള ജനത കണ്ടത്‌. സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാര്‍ക്കെതിരേ പടനയിച്ചതുകൊണ്ടുമാത്രമാണ്‌ വി.എസ്‌. അച്യുതാനന്ദന്‌ ഇവിടെ ഇരിപ്പിടം ലഭിച്ചത്‌. പണിയെടുപ്പത്‌ നാങ്കളെ, കാശടിപ്പത്‌ നീങ്കളെ എന്ന്‌ ആ സാധു സ്‌ത്രീകള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തലയില്‍ മുണ്ടിട്ട്‌ സ്‌ഥലം വിട്ടവര്‍ പ്രസ്‌ ക്ലബുകളില്‍ ചെന്നിരുന്ന്‌ വീരസ്യം പറയുന്നതും നമ്മള്‍ കണ്ടു. കോടികള്‍ സമ്പാദിച്ച കേരള രാഷ്‌ട്രീയ നേതാക്കളോട്‌ എന്താണ്‌ താങ്കളുടെ ജോലി? എന്നുചോദിച്ചാല്‍ ഒരു മറുപടിയെ ഉള്ളു ജനസേവനം. ഇതിനെതിരെയുള്ള കേരളസമൂഹത്തിന്റെ പ്രതികരിക്കലാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി.
ഇന്നും ഒരു ദളിതന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോയിലില്ല എന്ന വസ്‌തുതയും വിസ്‌മരിക്കാന്‍ കഴിയില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാ ഹൈന്ദവ വിഭാഗങ്ങളോടും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ സി.പി.എം. കാട്ടിയ നന്ദികേട്‌ ചരിത്രത്തിന്റെ ഭാഗമാണ്‌്.
കേരളത്തിലെ ജനങ്ങള്‍ ഇടത്‌ വലത്‌ ചേരികളില്‍ ഏതെങ്കിലും ഒന്നിനെ മാത്രമേ മാറിമാറി സ്വീകരിക്കുയെന്നും മൂന്നാമതൊരു രാഷ്‌ട്രീയ സംവിധാനം അവര്‍ ത്യജിക്കുമെന്നുമാണ്‌ കുഴലൂത്തുകാരായ ചില രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ചരിത്ര ബോധമില്ലാതെ ഇവര്‍ പറയുന്ന അഭിപ്രായങ്ങള്‍ വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ 2016 ലെ പൊതുതെരഞ്ഞെടുപ്പ്‌ തെളിയിക്കും. പുതിയ പാര്‍ട്ടി ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ല മറിച്ച്‌ സാഹോദര്യവും സമഭാവനയും തുല്യതയും അടിത്തറ പാകിയ ഒരു നവ രാഷ്‌ട്രീയ സംവിധാനമാണ്‌.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്‌ഥാനം കേരള രാഷ്‌ട്രീയത്തില്‍ വളര്‍ത്തിയെടുക്കാനാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതിനുഗുണമായ ചില ആശയങ്ങളും മുദ്രാവാക്യങ്ങളുമാണ്‌ ഞങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നത്‌.
1. ഭൂമി
ഭൂമിയുടെ പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞു വരുന്ന നമ്മുടെ സംസ്‌ഥാനത്ത്‌ സമ്പത്ത്‌ കുറച്ച്‌ വ്യക്‌തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്‌. ഇതിനു പരിഹാരമായി സ്വകാര്യ തോട്ടങ്ങള്‍ക്ക്‌ പരിധി ഏര്‍പ്പെടുത്തണം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള നഗര സ്വത്തിനും പരിധി ഏര്‍പ്പെടുത്തണം. അധികമുള്ള ഭൂമി ഭൂരഹിതരായ പാവങ്ങള്‍ക്ക്‌ വീതിച്ചു നല്‍കണം. പാട്ടക്കരാര്‍ കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിട്ടപ്പെടുത്തി ഭൂരഹിതര്‍ക്കായി വീതിച്ചുനല്‍കാന്‍ കഴിയണം.
2.ഭവന പദ്ധതി
നിലവിലുള്ള ഭവനപദ്ധതികള്‍ എല്ലാംതന്നെ പാവപ്പെട്ടവനെ കടക്കാരനും ഭവനരഹിതനും ആക്കുന്ന സ്വഭാവത്തിലുള്ളതാണ്‌. ഇതിന്‌ മാറ്റം വരുത്തി, പാവങ്ങള്‍ക്ക്‌ അനുവദിക്കുന്ന വീട്‌ പണിതീര്‍ത്ത്‌ അവര്‍ക്ക്‌ കയറി താമസിക്കുവാന്‍ പാകത്തിലാക്കി വീടിന്റെ താക്കോല്‍ നല്‍കുന്ന സംവിധാനത്തിലാക്കണം.
3. സാമൂഹ്യ ക്ഷേമം
പാവപ്പെട്ടവര്‍ക്ക്‌ നല്‍കുന്ന ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത്‌ 5000 രൂപയായി നിശ്‌ചയിക്കണം. സച്ചാര്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തതിനു തുല്യമായി എല്ലാ ആനുകൂല്യങ്ങളും മുന്നോക്ക പിന്നാക്ക വ്യത്യാസമില്ലാതെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും നല്‍കണം.
4. ഭക്ഷ്യസുരക്ഷ, പൊതു വിതരണവും
റേഷന്‍ വിതരണം കുറ്റമറ്റതാക്കുകയും അത്‌ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ആവശ്യമായ അളവില്‍ നല്‍കുകയും ചെയ്യണം.
5. ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വികസനം
ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ കോളനിവല്‍ക്കണത്തിലൂടെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സംവിധാനം അവസാനിപ്പിച്ച്‌, സാമൂഹിക സുരക്ഷയോടെ പൊതു ചുറ്റുപാടില്‍ ജീവിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.
6. സാമ്പത്തികം
അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുകയും, ലക്ഷങ്ങള്‍ ചെലവഴിച്ച്‌ മണിമാളികകള്‍ പണിതുയര്‍ത്തുകയും ചെയ്‌തവരുടെ വരുമാന സ്രോതസ്‌ അന്വേഷിച്ച്‌ അധിക സ്വത്തുക്കള്‍ കണ്ടുകെട്ടണം. 7. വിദ്യാഭ്യാസം ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക്‌ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും നല്‍കണം. എല്ലാ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേയും നിയമനം പി.എസ്‌.സിക്ക്‌ വിടണം. നിലവിലുള്ള സംവരണത്തില്‍ കുറവുവരുത്താതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തണം.
8. സേവന മേഖല
സര്‍ക്കാര്‍ സര്‍വിസിലെ അഴിമതിയും കൈക്കൂലിയും കെടുകാര്യസ്‌ഥതയും അവസാനിപ്പിച്ച്‌, പൊതുജനങ്ങള്‍ക്ക്‌ സേവനങ്ങള്‍ ലഭിക്കുന്നതിന്‌ കാലപരിധി നിശ്‌ചയിക്കുക.
9. പരിസ്‌ഥിതി സംരക്ഷണം വനം കയ്യേറുന്നവര്‍ക്കും പരിസ്‌ഥിതിനാശം വരുത്തുന്നവര്‍ക്കും കനത്ത ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്തണം.
10. ആരോഗ്യം
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആധുനിക ചികിത്സാസൗകര്യങ്ങളും ഡോക്‌ടര്‍മാരുടെ സേവനവും മരുന്നും ഉണ്ടാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായും മറ്റുള്ളവര്‍ക്ക്‌ ന്യായമായ ഫീസ്‌ ചുമത്തിയും ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
11. ക്രമസമാധാനം ഈ മേഖലയില്‍ വിമു
ക്‌തഭടന്മാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജിന്‌ രൂപം നല്‍കണം. സൈബര്‍ ക്രൈം നടത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തണം.
12. കൃഷി
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക്‌ ആവശ്യമായ വിത്തും വളവും പരിജ്‌ഞാനവും നല്‍കുകയും അതോടൊപ്പം വിളസംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യണം.
13. ക്ഷേത്ര സംരക്ഷണം വരുമാനം കുറഞ്ഞ്‌ ജീര്‍ണാ
വസ്‌ഥയിലുള്ള ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയാറാക്കണം. സ്വകാര്യ ക്ഷേത്രങ്ങളിലേതുള്‍പ്പെടെ ശാന്തിമാര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നല്‍കണം. ദേവസ്വം ബോര്‍ഡുകളില്‍ രാഷ്‌ട്രീയക്കാരെ ഒഴിവാക്കി ക്ഷേത്രവിശ്വാസികളെ ഭരണം ഏല്‍പ്പിക്കണം.
14. ജനറല്‍
പഞ്ചായത്ത്‌ അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റ്‌ അംഗങ്ങള്‍ വരെയുള്ളവരുടെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുകയും, യാഥാര്‍ത്ഥ്യവുമായി ഇത്‌ ശരിയാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം.
മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌ സമഗ്രവും സര്‍വാശ്ലേഷിയുമായ വികസനവും ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരവും മുന്നില്‍ കണ്ടുകൊണ്ടാണ്‌. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സാമൂഹ്യനീതി എന്നിവ അടിസ്‌ഥാനമാക്കിയുള്ള ഒരു നവകേരള സൃഷ്‌ടിയാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം.
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, പണ്ഡിറ്റ്‌ കറുപ്പന്‍, കണ്ടന്‍കുമാരന്‍, പൊയ്‌കയില്‍ കുമാരഗുരു തുടങ്ങിയ ഗുരുവര്യന്മാരുടേയും നവോത്ഥാന നായകരുടേയും മാനവീയ ദര്‍ശനങ്ങള്‍ക്ക്‌, രാഷ്‌ട്രീയ മാനം നല്‍കാനും സാമൂഹ്യനീതിയും സോഷ്യലിസവും മതേതരത്വവും അതിന്റെ യഥാര്‍ത്ഥ അന്തസത്തയ്‌ക്ക് നിരക്കുന്ന രീതിയില്‍ നടപ്പിലാക്കാനുമാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്‌. വിവേചനങ്ങള്‍ ഇല്ലാത്ത സമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിനായി സംഘടിച്ച്‌ ശക്‌തരാകുവാനും രാഷ്‌ട്രീയ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുവാനും കേരള ജനത തയാറാകുമെന്നാണ്‌ എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം.
Article Credits,Vellappilly Nadesan,Mangalam Daily,Nov 22 2015

'മുഖ്യമന്ത്രി യടക്കമുള്ളവര്‍ മാണി നിരപരാധിയെന്നു പറയുമ്പോള്‍ വിജിലന്‍സിന്‌ എന്തു പ്രസക്‌തി', സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി. കേസില്‍ ആരോപണ വിധേയനായ കെ.എം. മാണി നിരപരാധിയാണെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യപ്രസ്‌താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ്‌ തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്തു പ്രസക്‌തിയെന്നും ആരോപണവിധേയര്‍ ഉന്നതരായതിനാല്‍ സംസ്‌ഥാനത്തിനു പുറത്തുള്ള ഏജന്‍സി കേസ്‌ അന്വേഷിക്കുന്നതാണ്‌ ഉചിതമെന്നും ജസ്‌റ്റീസ്‌ ബി. സുധീന്ദ്രകുമാര്‍ നിരീക്ഷിച്ചു.
ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവ്‌ റദ്ദാക്കണമെന്നും പ്രതിയായ കെ.എം. മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ കേസ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടുക്കി അറക്കുളം സ്വദേശി സണ്ണിമാത്യു നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. കേസ്‌ രജിസ്‌റ്റര്‍ ചെയ്ാന്‍ യപര്യാപ്‌തമായ തെളിവില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന്‌ ഉത്തരവിട്ട വിജിലന്‍സ്‌ കോടതി നടപടി നിയമപരമല്ലെന്നും കോഴ ആരോപണമുന്നയിച്ച ബിജു രമേശിനെ കേസില്‍ പ്രതിചേര്‍ക്കാതെയാണ്‌ വിജിലന്‍സിന്റെ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്‌ഥന്റെ വസ്‌തുതാ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ്‌ ഡയറക്‌ടറുടെ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ വിജിലന്‍സ്‌ തുടരന്വേഷണം നടത്തുന്നതിന്റെ സാംഗത്യവും കോടതി ചോദ്യം ചെയ്‌തു. ഉന്നതര്‍ പ്രതിസ്‌ഥാനത്തുള്ള കേസില്‍ നീതിപൂര്‍വകമായി അന്വേഷണം നടക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ കേസ്‌ സി.ബി.ഐക്കു കൈമാറുന്നകാര്യം പരിശോധിക്കുമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം സി.ബി.ഐ. അന്വേഷണം സംബന്ധിച്ച കോടതി നിലപാടിനെ അഡ്വക്കേറ്റ്‌ ജനറല്‍ എതിര്‍ത്തു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷമേ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താവുവെന്നും സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം നേരത്തേ ഡിവിഷന്‍ ബഞ്ച്‌ നിരസിച്ചിട്ടുണ്ടെന്നും എ.ജി. ബോധിപ്പിച്ചു. എന്നാല്‍ കേസ്‌ അന്വേഷണം പുരോഗമിക്കുന്ന വേളയിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായതെന്നും അന്തിമറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
അതേസമയം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരായി റിവിഷന്‍ ഹര്‍ജി അപ്രസക്‌തമാണെന്നു കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ ബി.എച്ച്‌. മന്‍സൂര്‍ ബോധിപ്പിച്ചു. തുടരന്വേഷണ ഉത്തരവിനെതിരേ വിജിലന്‍സ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറ്റൊരു ബെഞ്ച്‌ തുടരന്വേഷണ തീരുമാനം ശരിവച്ചിട്ടുണ്ടെന്നും കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ കേസിലെ തുടരന്വേഷണം സി.ബി.ഐക്ക്‌ കൈമാറുകയാണ്‌ ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു.
വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌തുള്ള റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിക്കാരനായ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, ബിജു രമേശ്‌ തുടങ്ങിയവര്‍ക്ക്‌ നോട്ടീസയച്ചു. വിചാരണക്കോടതിയിലെ അന്വേഷണ രേഖകള്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ബാര്‍ കോഴക്കേസിലെ പ്രതി കെ.എം. മാണിക്കും കോടതി നോട്ടീസ്‌ അയച്ചു. ഹര്‍ജിയില്‍ ഡിസംബര്‍ 2ന്‌ കോടതി അന്തിമവാദം കേള്‍ക്കും.

Thursday, November 12, 2015

KERALA : GOD’S OWN COUNTRY OR GODLESS COUNTRY?

M Surendra Nathan Writes (The writer is Mumbai-based Lawyer and Law Lecturer)
For over fifty years of communist activism in Kerala, its ideologies of violence, atheism, purported rationalism, etc. have reached every nook and corner of the State. There is nothing called “collective consciousness of Godliness” amongst the Kerala Hindus.
In the wake of Delhi Police raiding Kerala House Canteen upon receiving clues that its canteen regularly served beefs to the bigwigs coming from Kerala, in direct defiance of the law and contempt towards the popular sentiments of the majority citizens of Bharat; the Chief Minister of Kerala, Oommen Chandy, threatening to drag the police to the court, etc. may be of great news value and amusements for the entire Hindus of Bharat, except those living in that State. It is, therefore, essential to analyse the historical background of the evolution of food preference of Keralites. If you happened to ask any common Hindu native of Kerala of Communist background regarding Hinduism, he/she would instantly respond to you by saying: “Oh! Religion is opium of the mass” while you would have heard or read in the media regarding reports concerning the former Kerala Marxist Chief Minister, VS Achuthanandan, openly declaring during the election campaign just prior to his assuming power in 2006: “It is the Government’s obligation to bring all the Mullahs and Madrassa teachers of Kerala on the pay-role of the Government”. True to the communist promises, he had ensured that he implemented the said election promise after coming to power. Achuthanandan, the CPI (M) Politburo member and one-time CM of Kerala publicly declared that the CPI (M) would never pursue Gandhian non-violence and in fact the aforesaid declaration is regarded by the political Pandits in Bharat as a call that legitimised the culture of violence and counter violence which devalued the rule of law and/or expunged every semblance of human values from the State.
Kerala is the only State in the country which has a gory tradition of political annihilation, popularly known as “the game of toppling of governments”. Since the formation of the State and since the first communist government came to power in 1957, there were numerous instances of “formation of governments” mostly by political parties represented by the CPI (M) and intermittently by the IUML, President’s Rule, Indian National Congress, Praja Socialist Party, etc. till today, who upon coming to power on the political stage turn-by-turn on this toppling game remains seated for strange periods, ranging from few days to five years. Except one of two governments, none of them ever completed the prescribed term of office. Nowhere in the entire world can one find such radical political thinking and consciousness as that of the citizens of Kerala, although the State is a small narrow strip of land bordering the Arabian Sea.
Thus, Kerala is Bharat’s cent percent literate state while at the same time it has the history of the highest number of political murders; it has the highest number of suicide rates compared with the rest of Bharateeya states; it has the highest number of people afflicted with mental ailments and various psycho-somatic disorders (all the mental hospitals in the State are burst at the seams); it has the highest number of divorce rates amongst its married people; it has the highest number of youths of opposite sex living together without marriage ever since the UPA-Parliament enacted the legislation, viz. “The Protection of Women From Domestic Violence Act, 2004” which for the first time in Bharat introduced the concept of living without marriage known as “Live-In-Relationship”, which was the brainchild of militant feminist and Bharat’s foremost communist ideologue, Indira Jaising, who is an iconic woman amongst the college-going girls of Kerala; it has the highest per capita alcohol consumption amongst its male population; it has the highest number of loss of man-hours due to industrial unrest; it has organised the highest number of strikes and hartals at the instance of the CPI-M cadres at the drop of a hat; it has the highest number of Rationalist NGOs who attack everything dear to Hinduism and its faith system, branding them as ‘superstition’ and such Rationalists NGOs regularly carry on street activism like the “Mangalsutra Burning”, “Beef Festivals”, etc. in total defiance of the sentiments of the majority citizens of the country.
Political activism in Kerala starts at the High School level. In fact, the present CM of Kerala, Oommen Chandy, is credited to have the dubious distinction of carrying on the highest number of “Student Agitations” during his school and college days, qualifying him to become the CM of such a violent State. Sporadic political murders are a daily occurrence in the State, particularly in the northern District of Kannur from where all the communist stalwarts like AK Gopalan, Pinarayi Vijayan, etc. hails. Presently on account of the daily unabated murders, arsons and violence, such reports have lost its news-worthiness in the media, although the District is known amongst the Malayalees world over as “Killing Field”.
Kerala received a worldwide attention in 1956 when EM Shankaran Namboodiripad (popularly known as “EMS”), a top-class Brahmin, founded the “world’s first democratically elected communist government”. He lived and dedicated his entire life for the cause of popularising communism in the State. It was in 1945 during his college life that EMS was enamored by the success of implanting communism in the Republic of San Marino (a City State near Italy) that he focused every bit of his living moment, every breath that he took for espousing the cause of communism. His whole time, money, energy and efforts were directed to establish communist government in Kerala. For this purpose he adopted unprecedented down-to-earth strategies. Thus, with a view to wooing the Muslims of Kerala, he individually met each and every Muslim League leaders and sought their help for which he promised them, in return, that upon his assuming power as CM of the State, the Muslims would be allowed to carve a separate District for themselves. Accordingly, the District of Malappuram was created by him during his tenure as CM.
Malappuram located in the central part of Kerala is a miniature of the Kingdom of Saudi Arabia where the Muslims are allowed to live undisturbed by carrying on the practice and propagation of Islam and to receive funding from wealthy Arabs of the Kingdom of Saudi Arabia. In the District of Malappuram, one can find cow slaughter houses at every nook and corner and a thriving leather industry. The unwritten law strictly enforced by threat and social excommunication in the District is that if at all any Muslim of the District wanted to sell his land it should be offered to only Muslims. Similarly if at all any of the remaining Hindus of the District wanted to sell his/her land it should be bought only by the Muslim.
Similarly, with a view to wooing the Dalits of Kerala, EMS adopted various drastic steps for the appeasement of the Dalits. Thus, he described Mahatma Gandhi as a “Hindu Fundamentalist”. He fully agreed with the view of Kancha Illaiah, a self-proclaimed Dalit leader, that “Gandhi and his ‘Brahmin’ principles such as vegetarianism, swadeshi, cow protection, Brahmacharya and non-violence, etc. should be out-rightly shunned and discarded forever”. EMS also regularly visited the houses of Dalits and took part in their social functions at which dishes of beef were served which he partook, affirming to them with his purported logic that “there is nothing wrong in eating beef when one can eat mutton”. Thus, the hotels and restaurants run by Muslims and Christians across the length and breadth of Kerala started serving beef as a prominent unavoidable dish since the time communists captured power in the State in the 1950s.
EMS during his life time often described RSS as “militant organisation” without any shred of evidence and encouraged the CPI (M) workers to attack RSS cadres. It is a curious case of the CPI (M) workers belonging to Hinduism with its murderous violence-ridden ideologies of Karl Marx, Lenin and Mao attacking RSS professing ancient Sanathan Dharma and nationalist ideologies which one can never find in any human settlement at any point of time in the history anywhere in the world. It is precisely this reason that Kerala had become a fertile ground for the Islamic fundamentalism to entrench deeply in the social milieu of the State, the intensity and enormity of which has since then alarmingly grew in the state. Presently the State is regarded as the nursery of Islamic fundamentalism, financially and logistically supported by Saudi Arabia and Pakistan. Thus, in the recent past, a College Professor TJ Joseph’s right palm was chopped-off by Islamists for making a reference in a question paper concerning Prophet Mohammed, PBUH. Abdul Nasar Madani, who is regarded as the Bin Laden of Kerala and he and his wife are rated to have carried out large scale bombings, killings and destruction of properties in Kerala and in the neighboring States and who is presently languishing in jail in Karnataka is a coalition political partner-member, highly respected by all the communist stalwarts, including the present CM Oommen Chandy. It is these realities that the food preference of Muslims writ large in the State, which totally engulfed the vegetarianism of Kerala propagated by Hindu Saints.
It is pertinent to state here that similar to the grabbing of world-wide attention on the formation of the first Communist Government in Kerala in the democratic Bharat, it was in Kerala in post-independence of the country, which brought the first Islamic rule by Indian Union Muslim League (IUML) under CH Mohammed Koya, a hard-core Muslim fundamentalist. Strangely IUML was also a coalition partner in the defeated UPA Government at the Centre under the leadership of Congress party, although it was the former Congress Parliament who carried out the amendment to the preamble to the constitution of Bharat, thereby introducing the term ‘Secular’, although the Bharateeya Constitution had always been inherently secular on account of the ancient civilisation, equally embracing all the religions on the concept of Vasudeva Kutumbakam.
During the rule of IUML and by all the subsequent governments coming to power with the support of IUML, there were periodic overhauling of the books and other educational material prescribed for the educational institutions of the State funded by the government of Kerala. Thus, upon being discovered in any prescribed book or any reference carrying any negative portrayal of Islamic Intellectuals was out-rightly removed from the syllabus. [There are numerous instances of “book burning” campaigns by Muslim students of the State in this regard]. Similarly any study concerning Hindu warriors and saints were strictly prohibited in the name of ‘secularism’.
In fact it is only in Kerala that the text book concerning the life and time of Chatrapati Shivaji Maharaj was banned throughout the State by a government Notification. It is pertinent to state here that during my childhood pursuing my educational life at a Government High School, I had to study the life of Hindu saints, warriors and Kings like Raja Harish Chandra, Shivaji, etc. whose lives were centered around human nature of compassion, love, spirituality, nationalism, moral philosophy, vegetarianism, etc. However, those studies were removed from the syllabus of educational institutions funded by the government and in their places books pertaining to the life and time of public prostitutes [like “The Autobiography of a Sex Worker” By Nalini Jameela); the life and time of notorious thief (like “The Autobio-graphy of Maniyan Pillai, The Thief”) etc. were introduced. Likewise, a compilations of poems, viz. “Ode to the Sea” authored by a Saudi Arabian fundamentalist who was active in the high ranks of al-Qaida, viz. Ibrahim Al-Rubaish alias Ibrahim Sulayman Muhammed Arbaysh, was a text book prescribed for the undergraduate students at Calicut University located at the heart of the Islamic District of Kerala, Malappuram, where 90 per cent of the regular students, staff, officers, VC, etc. are Muslims.
The Nobel laureate Gabriel Garcia Marquez had opined that “Every country should have national heroes as otherwise it would be something like a house without doors”. Kerala, however, has no real State or Bharateeya national heroes. Its heroes were/are Marxist leaders of China, Russia, etc. and Islamic countries like Saudi Arabia. Presently none of the youths who were born after the Communist Government consolidated power in the State knows anything about the ancient spirituality, human values-based scriptures, folklores and civilisation as they were consistently deprived of these studies of virtues by all the successive governments in the State in the name of “secularism”.
The question, therefore, of beef being regularly served at the Kerala House canteen at the far-off New Delhi, in direct contempt of the popular sentiments of the Hindus of Bharat as a whole, the threat held out by the Communist-minded CM of the State of dragging the Delhi Police to the court, etc. are to be taken in the light of the factors which evolved the historic unusual non-vegetarian food preference of Keralites.

Article Credits,The Organizer,2015/11/9

നഗരസഭകളിൽ ബി.ജെ.പി.യുടെ ശക്തിപ്രകടനം

ഏഴ് നഗരസഭകളിൽ രണ്ടാം സ്ഥാനത്ത്
15 നഗരസഭകളിലും തൃശ്ശൂർ കോർപ്പറേഷനിലും
നിർണായകസാന്നിധ്യം

കോഴിക്കോട്: തിരുവനന്തപുരം-2 കോർപ്പറേഷനിൽ 34 സീറ്റോടെ രണ്ടാംസ്ഥാനത്തെത്തി വൻ മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി. പല നഗരസഭകളിലും നിർണായക ശക്തിയായി.
പാലക്കാട് നഗരസഭയിൽ ഭൂരിപക്ഷം നേടാനായില്ലെങ്കിലും 24 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
മാവേലിക്കര(8 സീറ്റ്), തൃപ്പൂണിത്തുറ(13), കൊടുങ്ങല്ലൂർ(16), ഷൊറണൂർ(7- യു.ഡി.എഫിനൊപ്പം), പരപ്പനങ്ങാടി (4), താനൂർ(8), കാസർകോട്(14) എന്നീ ഏഴ് നഗരസഭകളിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. കായംകുളം(7 സീറ്റ്), മാവേലിക്കര(8), പന്തളം(7), വൈക്കം(2), ഏറ്റുമാനൂർ(5), തൊടുപുഴ(8), ചാലക്കുടി(1), ഇരിങ്ങാലക്കുട(3), കുന്ദംകുളം(6), ചെർപ്പുളശ്ശേരി(2), മണ്ണാർക്കാട്(3), തിരൂർ(1), ഫറോക്ക്(1), സുൽത്താൻ ബത്തേരി(1), ഇരിട്ടി(5) എന്നീ 15 നഗരസഭകളും തൃശ്ശൂർ കോർപ്പറേഷനും(6) ആര് ഭരിക്കണമെന്ന്‌ തീരുമാനിക്കുന്നതിൽ ബി.ജെ.പി.യും നിർണായക ശക്തിയായിരിക്കും.
നെയ്യാറ്റിൻകര(5), നെടുമങ്ങാട്(4), വർക്കല(3), ആറ്റിങ്ങൽ(4), പറവൂർ(3), തിരുവല്ല(4), ഒറ്റപ്പാലം(6), തലശ്ശേരി(6) എന്നീ നഗരസഭകളിൽ ശക്തമായ സാന്നിധ്യമറിയിക്കാനും അവർക്കായി. ഓരോ സീറ്റേ നേടായുള്ളൂവെങ്കിലും ഫറോക്ക്, ചാലക്കുടി, തിരൂർ, സുൽത്താൻ ബത്തേരി നഗരസഭകളിൽ ഇടത്, വലത് മുന്നണികൾ ഫോട്ടോ ഫിനിഷിലെത്തിയതാണ് ബി.ജെ.പി.യുടെ നേട്ടം നിർണായകമാക്കിയത്.
നഗരസഭാ വാർഡുകൾ/ഡിവിഷനുകളുടെ കാര്യത്തിൽ ബി.ജെ.പി. കൂടുതൽ നേട്ടമുണ്ടാക്കിയത് തിരുവനന്തപുരം(50), പാലക്കാട്(44), തൃശ്ശൂർ(34) ജില്ലകളിലാണ്. വയനാട് ജില്ലയിൽ മാത്രമാണ് അവർക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയത്. ആകെയുള്ള മൂന്ന് നഗരസഭകളിൽ ലഭിച്ചത് ഒരു സീറ്റ് മാത്രം. മറ്റു ജില്ലകളിലെ കണക്ക്: കൊല്ലം- 7, ആലപ്പുഴ- 23, പത്തനംതിട്ട- 18, കോട്ടയം- 18, ഇടുക്കി- 9, എറണാകുളം- 25, മലപ്പുറം- 19, കോഴിക്കോട്- 13, കണ്ണൂർ- 15, കാസർകോട്- 19.
ബി.ജെ.പി. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ആകെ നേടിയ വാർഡുകൾ/ഡിവിഷനുകൾ: ഗ്രാമപ്പഞ്ചായത്ത് -932, ബ്ലോക്ക് പഞ്ചായത്ത്- 21, ജില്ലാ പഞ്ചായത്ത്- 3, മുനിസിപ്പാലിറ്റി- 236, കോർപ്പറേഷൻ- 51.
News Credits Mathrubhumi Daily

Sunday, November 8, 2015

താമര ശക്‌തിയായി; ഇനി ലക്ഷ്യം നിയമസഭയില്‍ വിരിയുക

കോട്ടയം : ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും അവകാശവാദങ്ങള്‍ക്കിടെ യഥാര്‍ഥ നേട്ടം കൊയ്‌തത്‌ ബി.ജെ.പി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌ ബി.ജെ.പി. സ്വന്തമാക്കിയത്‌.
കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌ മൂന്ന്‌ പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ 15 ഗ്രാമപഞ്ചായത്തുകളിലാണ്‌ ഭരണം പിടിച്ചത്‌. ഇത്തവണ പാലക്കാട്‌ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബഹുമതി നേടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറില്‍ നിന്ന്‌ 34-ലേക്കാണ്‌ കുതിച്ചത്‌.
കഴിഞ്ഞ തവണ ഒരൊറ്റ സീറ്റില്ലാതിരുന്ന കോഴിക്കോട്ട്‌ ഇക്കുറി ഏഴും കൊല്ലത്ത്‌ അഞ്ചും അംഗങ്ങളാണ്‌ ബി.ജെ.പി.ക്കുള്ളത്‌.
ഒരംഗം മാത്രമുണ്ടായിരുന്ന തൃശൂരില്‍ ആറ്‌ സീറ്റായി. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ ഭരണം ഇക്കുറി ബി.ജെ.പിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. പല മുനിസിപ്പാലികളിലും ഒട്ടേറെ ഗ്രാമപഞ്ചായത്തുകളിലും ഭരണം തൃശങ്കുവിലായതിന്റെ കാരണവും ബി.ജെ.പി.യുടെ കുതിപ്പാണ്‌. മൊത്തം 933 ഗ്രാമപഞ്ചായത്തംഗങ്ങളും 236 മുനിസിപ്പല്‍ അംഗങ്ങളും 51 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 21 ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളും രണ്ട്‌ ജില്ലാ പഞ്ചായത്തംഗങ്ങളുമാണ്‌ ബി.ജെ.പിക്കുവേണ്ടി ഇത്തവണ വിജയിച്ചത്‌.
തിരുവനന്തപുരം, കാസര്‍ഗോഡ്‌, തൃശൂര്‍, പാലക്കാട്‌ ജില്ലകളിലാണ്‌ ബി.ജെ.പി.ക്ക്‌ ഏറെ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത്‌. ഈ ജില്ലകളില്‍ പലയിടത്തും ശക്‌തമായ ത്രികോണ മത്സരമാണ്‌ നടന്നത്‌. ഈഴവ സമുദായവുമായി ചേര്‍ന്ന്‌ രൂപീകരിച്ച സമത്വമുന്നണിക്ക്‌ കാര്യമായ വേരോട്ടം ഇല്ലാത്ത ഈ ജില്ലകളില്‍ നേടിയ നേട്ടം ബി.ജെ.പിയുടെ രാഷ്‌ട്രീയ അടിത്തറ വികസിച്ചു എന്നതിന്റെ തെളിവാണ്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത്‌ അഞ്ച്‌ സീറ്റ്‌ എന്ന ലക്ഷ്യമാണ്‌ ബി.ജെ.പി. മുന്നോട്ടുവയ്‌ക്കുന്നത്‌.
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ നില അനുസരിച്ച്‌ നേമം, മഞ്ചേശ്വരം, കഴക്കൂട്ടം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. മുന്നിലാണ്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനേക്കാളും പത്ത്‌ ശതമാനത്തിലേറെ വോട്ടിന്റെ വര്‍ധനവാണ്‌ ബി.ജെ.പി. നേടിയത്‌. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സമീപനം ബി.ജെ.പിയുടെ വോട്ട്‌ ബാങ്കിനെ ഒരുമിപ്പിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞതായാണ്‌ പാര്‍ട്ടിയുടെ വിലയിരുത്തല്‍.

Wednesday, November 4, 2015

ദളിത് പീഡനം : നുണകൾ ലോകം ചുറ്റുമ്പോൾ -കാണാപ്പുറം നകുലൻ എഴുതുന്നു

ഇന്നത്തെക്കാലത്തെ ചില മാദ്ധ്യമങ്ങളുടെ പോക്കിനേക്കുറിച്ചു ചിന്തിച്ചപ്പോൾ - ഇന്നത്തെ യുവത്വത്തിന്റെ രാഷ്ട്രീയം കൂടിയാണു ചിന്തിച്ചു പോയത്.
പൊതുപ്രവർത്തനം ഒരു ജീവിതവഴിയായി തെരഞ്ഞെടുക്കാൻ പുതിയ തലമുറയിൽപ്പെട്ടവരിൽ എത്ര പേർ താൽപ്പര്യപ്പെടുന്നുണ്ട്? അതില്ലെങ്കിലും കുറഞ്ഞപക്ഷം രാഷ്ട്രീയം ഒരു അന്തസ്സുള്ള പരിപാടിയായി അനുഭവപ്പെടുകയെങ്കിലും ചെയ്യുന്നത് ഇപ്പോൾ എത്ര പേർക്ക്? അകന്നു നിൽക്കാൻ ആഗ്രഹിക്കുന്നവരാണു കൂടുതലെങ്കിൽ അതിനുള്ള യഥാർത്ഥ കാരണമെന്താണ്? അടുത്തു ചെല്ലുന്നവരുണ്ടെങ്കിൽ അവരുടെ രാഷ്ട്രീയപക്ഷം നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
പുതുതലമുറയിൽപ്പെട്ടവരെ പഴയതുപോലെ ആകർഷിക്കാൻ കഴിയാതെ വരുമ്പോൾ പല രാഷ്ട്രീയ കക്ഷികളും - പ്രത്യേകിച്ച് ഇടതുപക്ഷം - ഉയർത്തുന്ന ആക്ഷേപം "അവർ മിക്കവാറും അരാഷ്ട്രീയവാദികളായിത്തീരുന്നു" എന്നാണ്. എന്നാൽ - അതു തെറ്റായൊരു നിരീക്ഷണമാണ്. ആധുനികയുവത്വത്തിനു വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്. അന്ധമായി ഏതെങ്കിലും പക്ഷചിന്തകളോട് അടിമപ്പെട്ടു നിൽക്കാതെയുള്ള ഒരു 'അനുസരണയില്ലായ്മ'യും അക്കൂടെയുണ്ടെന്നേയുള്ളൂ. അതു സത്യത്തിൽ ഒരു അനുഗ്രഹമായിട്ടാണു കാണേണ്ടത്. വിവരസാങ്കേതിക വിപ്ലവത്തിന്റെ ഗുണഫലങ്ങൾ വിരൽത്തുമ്പിലെത്തുന്ന ഇന്നത്തെക്കാലത്ത് അസത്യമായ ആരോപണങ്ങളിലൂന്നിയ രാഷ്ട്രീയപ്രവർത്തനത്തിന് പഴയതുപോലെ പിന്തുണ കിട്ടില്ല..
പുതുതലമുറ കൂടുതലായി ബി.ജെ.പി.യോട് ആഭിമുഖ്യം കാണിക്കുന്നതും വികസനോന്മുഖതയിലൂന്നിയ ദേശീയതാവാദത്തെ പുൽകുന്നതും ഇടതുപക്ഷത്തിനു പൊതുവെ അസഹിഷ്ണുതയും ആകുലതയുമുണ്ടാക്കുന്നതായി കാണുന്നുണ്ട്. അതിനെ ചെറുക്കാനായി അവർ ശ്രമിച്ചു നോക്കുന്നുമുണ്ട്. പക്ഷേ അത്തരം ശ്രമങ്ങൾ വേണ്ടത്ര ഫലം കാണാത്തതിന്റെ പ്രധാനകാരണം യുവതലമുറയുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാത്തതാണ്. അന്ധമായ രാഷ്ട്രീയനിലപാടുകളോടുള്ള വിരക്തിയും, സത്യസന്ധവും സുതാര്യവുമായ രാഷ്ട്രീയനിലപാടുകളോടുള്ള ഐക്യദാർഢ്യവുമാണ് പുതുതലമുറയുടെ രാഷ്ട്രീയാനുഭാവം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. കുറേ നാളുകളായി കേൾക്കുന്ന ചില വാർത്തകൾ വിശകലനം ചെയ്താൽ ഇതെല്ലാം കൃത്യമായി മനസ്സിലാക്കാനാകും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ജനപ്രീതി ഉയർത്തിക്കൊണ്ടു മുന്നോട്ടു പോകുന്ന ഒരു സാഹചര്യം വന്നപ്പോൾ അതു തടയുവാനായി രാഷ്ട്രീയ എതിരാളികൾ തങ്ങളാലാവുന്നതു പരിശ്രമിക്കുമെന്നതു സ്വാഭാവികം മാത്രമാണ്. പക്ഷേ അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത വഴികൾ നിർഭാഗ്യവശാൽ അങ്ങേയറ്റം അപകടം നിറഞ്ഞതായിരുന്നു. തികച്ചും പ്രാദേശികമായ കാരണങ്ങളാൽ നടന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങേയറ്റം പെരുപ്പിച്ചു കാട്ടിയും സാമാന്യവൽക്കരിച്ചും അവയുമായൊന്നും വിദൂരബന്ധം പോലുമില്ലാതിരുന്ന ബി.ജെ.പി.യുടെ മേൽ എങ്ങനെ അവയൊക്കെ ആരോപണങ്ങളായി പതിപ്പിക്കാമെന്നതിനേപ്പറ്റി ഗവേഷണം നടത്തിയും മുന്നേറുന്നതിനിടെ ജനങ്ങളിൽ അനാവശ്യമായ ആശങ്കകളും സ്പർദ്ധയും ഉടലെടുക്കുമെന്ന ഉപോൽപ്പന്നത്തേപ്പറ്റി അവർ ലവലേശം പോലും ചിന്തിച്ചു കണ്ടില്ല. അതല്ലെങ്കിൽ - അതു തന്നെ ആയിരുന്നിരിക്കണം അവർ നിർമ്മിച്ചെടുക്കാനാഗ്രഹിച്ച പ്രധാന ഉൽപ്പന്നം..
രാഷ്ട്രീയ എതിരാളികളും മാദ്ധ്യമങ്ങളും ഉയർത്തിയ പ്രചാരണകോലാഹലങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു "ദലിത് പീഢനം" എന്നത്. അതിന്റെ സത്യാവസ്ഥകളേക്കുറിച്ചു പരിശോധിക്കുമ്പോളാണ് മുമ്പു പറഞ്ഞ "രാഷ്ട്രീയസത്യസന്ധത"യുടെ പ്രസക്തി ബോധ്യമാകുന്നത്. ആരോപണങ്ങൾ ഒന്നിൽപ്പോലും സത്യത്തിന്റെ ചെറുകണിക പോലുമില്ലായിരുന്നു എന്നറിയുമ്പോളാണ് നമ്മുടെ യുവാക്കൾ കടന്നു പോകുന്ന അന്തർസംഘർഷങ്ങളേക്കുറിച്ചു നാം ആലോചിച്ചു പോകുന്നത്. അവ എങ്ങനെയൊക്കെ അവരുടെ രാഷ്ട്രീയാനുഭാവം നിർണ്ണയിക്കപ്പെടുന്നതിനെ സ്വാധീനിയ്ക്കുന്നു എന്നതിനേക്കുറിച്ചും.
ഒന്ന്
യു.പി.യിൽ ദലിത് കുടുംബത്തെ പോലീസ് മർദ്ദിച്ചു - സ്ത്രീകളടക്കമുള്ളവരെ നഗ്നരാക്കി നടത്തിച്ചു - നരേന്ദ്രമോദി മറുപടി പറയണം. ഇതൊക്കെയായിരുന്നു ഉയർന്നു കേട്ട വിചിത്രമായ ബഹളങ്ങളിൽ ഒന്ന്! അത്ഭുതപ്പെടാതെ തരമില്ല. നരേന്ദ്രമോദി ഇതിനൊക്കെ എന്തു "മറുപടി"യാണാവോ പറയേണ്ടത്? അദ്ദേഹത്തോടായി എന്തോ പറയുകയോ - അതുമല്ലെങ്കിൽ കൃത്യം അദ്ദേഹത്തെത്തന്നെ ലക്ഷ്യം വച്ച് എന്തോ പ്രവർത്തിക്കുകയോ ചെയ്തതിനു ശേഷം പ്രതികരണത്തിനു കാത്തു നിൽക്കുന്നതു പോലെ തോന്നും - "മറുപടി പറയണം" എന്ന പ്രയോഗം കേൾക്കുമ്പോൾ.
ഇനിയിപ്പോൾ അതല്ല - രാജ്യത്ത് അപലപനീയമായ അത്തരം ഓരോ സംഭവങ്ങളുണ്ടാകുമ്പോളും പ്രധാനമന്ത്രിയുടെ "പ്രതികരണം" അറിയണം - അത്തരം കാര്യങ്ങൾ തടയാൻ അദ്ദേഹം കൂടി ഇടപെടണം - സംസ്ഥാനഗവണ്മെന്റിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെങ്കിലും നേരിട്ട് ഇടപെടണം ("ഫെഡറൽ സംവിധാന"വും കെട്ടുപാടുകളൊന്നും മൈൻഡു ചെയ്യാതെ) എന്നൊക്കെയാണോ ബഹളം വയ്ക്കുന്നവർ ഉദ്ദേശിക്കുന്നത് എന്നു പാവം ചില സദ്ബുദ്ധികളെങ്കിലും സംശയിച്ചു പോയേക്കും. എന്നാൽ അങ്ങനെയൊക്കെ യാതൊന്നും ആരും വിചാരിച്ചു വിഷമിക്കുന്നൊന്നുമില്ല എന്നതാണു യാഥാർത്ഥ്യം. കേൾക്കുന്ന മാത്രയിൽത്തന്നെ ഏതൊരാൾക്കും അമർഷവും രോഷവും തോന്നുന്ന എന്തെങ്കിലുമൊരു സംഗതി അവതരിപ്പിക്കുക - അതിനു ശേഷം നരേന്ദ്രമോദി എന്ന പേരു പറയുക. രണ്ടും തമ്മിൽ കണക്ടു ചെയ്ത് മനസ്സിൽ അവമതിപ്പിന്റെ ഒരു ചെറുബീജം നിക്ഷേപിക്കുക. അത്രയുമേ ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ അതിൽ പ്രത്യേകിച്ചു യുക്തിയുടെ അംശമൊക്കെ ചികയാൻ നിൽക്കുന്നതു പമ്പരവിഡ്ഢിത്തമാണ്.
അതെന്തുമാകട്ടെ - പച്ചക്കള്ളമായിരുന്നു മേൽപ്പറഞ്ഞ ദലിത്പീഢന ആരോപണം. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷനു മുമ്പിൽ ഒരു കുടുംബം പ്രതിഷേധിച്ചതായിരുന്നു സംഭവം. തുണിയുരിഞ്ഞതു ഗൃഹനാഥൻ തന്നെയായിരുന്നു. ആ സംഭവത്തിൽ ജാതീയതയുടെ അംശമേ ഇല്ലായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് യഥാർത്ഥ സംഭവത്തിന്റെ വീഡീയോ ഓൺലൈനിൽ ലഭ്യമായി.
സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടുവെങ്കിലും അതിന്റെ പേരിൽ നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും നേരെ കുതിരകയറിയത് എന്തിനായിരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. ഇനിയിപ്പോൾ അഥവാ യു.പി. പോലീസ് അക്രമം കാണിച്ചിരുന്നുവെങ്കിൽത്തന്നെ - അതിന്റെ പേരിൽ ബി.ജെ.പി.ക്കാർ കുറ്റക്കാർ ആകുന്നതെങ്ങനെയാണ്? "അബ്സല്യൂട്ട് നോൺസെൻസ്" എന്ന വിഭാഗത്തിൽപ്പെടുന്ന ഒരു രാഷ്ട്രീയ ആരോപണം മാത്രമായിരുന്നു അത്.
രണ്ട്
"ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതിന് ദലിതനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചുട്ടുകരിച്ചു" എന്നതായിരുന്നു മറ്റൊരു ആരോപണം! കേൾക്കുന്ന മാത്രയിൽത്തന്നെ നാം രോഷം കൊണ്ട് വിറ കൊള്ളുന്ന കാര്യം. അവിടെയും ആ ആരോപണം "സംഘപരിവാ"റിന്റെ തലയിലേയ്ക്കാണു വച്ചത് എന്ന വിചിത്രമായ കാര്യവും നാം കണ്ടു!
മാതൃഭൂമി പത്രമൊക്കെ ഒന്നാം പേജിൽ വമ്പൻ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു. കല്ലു വച്ച നുണയായിരുന്നു അത്. ദലിതരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രം തന്നെയായിരുന്നു അത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരാളോട് മയക്കുമരുന്നിന് അടിമപ്പെട്ടയൊരാൾ പണം ആവശ്യപ്പെടുകയും കൊടുക്കാതായപ്പോൾ ആക്രമിക്കുകയുമായിരുന്നു. വിവരസാങ്കേതികവിദ്യയുടെ ഗുണഫലമെന്നോണം - ആ സംഭവത്തിന്റെയും വിശദാംശങ്ങൾ അന്നു തന്നെ പുറത്തു വന്നു.
ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒന്ന് - ഒരു ക്ഷേത്രത്തിനടുത്തു വച്ചു സംഭവിച്ചു എന്ന ആകസ്മികതയല്ലാതെ - ക്ഷേത്രദർശനം എന്ന കാര്യവുമായി അതിനു യാതൊരു ബന്ധവുമില്ല. രണ്ട് - സംഭവത്തിൽ ജാതീയതയുടെ കണിക പോലുമില്ല. മൂന്ന് - അതിനു സംഘപരിവാറുമായി പുലബന്ധം പോലുമില്ല. പക്ഷേ പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെയാണ്?
തങ്ങളുടെ അജണ്ടകളുമായി പൊരുത്തപ്പെടുന്നില്ലാത്തതിനാലാവാം - ആ യാഥാർത്ഥ്യങ്ങൾ പിറ്റേദിവസം ഒരു ചെറിയ കോളം വാർത്തയായിപ്പോലും പ്രസിദ്ധീകരിച്ചു തെറ്റു തിരുത്താൻ മാതൃഭൂമിയടക്കമുള്ള പത്രങ്ങൾ തയ്യാറായില്ല. സത്യത്തിൽ - ആ വിശദാംശങ്ങളും അധികം വൈകാതെ തന്നെ ലഭ്യമായിരുന്നു എന്നതുകൊണ്ട് - നിജസ്ഥിതിയറിഞ്ഞ ശേഷം മാത്രം വാർത്ത പ്രസിദ്ധീകരിക്കണമെന്നു നിർബന്ധബുദ്ധിയുള്ള ഒരു പത്രമായിരുന്നെങ്കിൽ ആദ്യത്തെ വാർത്ത തന്നെ പ്രസിദ്ധീകരിക്കുമായിരുന്നില്ല. പക്ഷേ നരേന്ദ്രമോദിയെ താറടിക്കാൻ ഉപയോഗിക്കാമെന്ന സാദ്ധ്യതയുടെ പേരിൽ അങ്ങനെയൊരു വ്യാജവാർത്ത വല്ലാതെ ആഘോഷിക്കപ്പെട്ടു. അതേ സമയം തന്നെ, പിന്നീടു യാഥാർത്ഥ്യം പുറത്തുവരാതിരിക്കാൻ വളരെയധികം സൂക്ഷ്മത കാണിക്കുകയും ചെയ്തു.
ജനങ്ങൾക്കിടയിൽ വിദ്വേഷം വളരാനും രാജ്യത്ത് അസ്ഥിരതയുണ്ടാകാനും ഇടയാക്കുന്ന മട്ടിൽ ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക എന്ന തികഞ്ഞ രാജ്യദ്രോഹപ്രവർത്തനം തന്നെയാണ് മാതൃഭൂമി പത്രം അന്നു ചെയ്തത്. അതിനെയൊക്കെ കേവലം അനീതിയെന്നോ അധാർമ്മികമായ മാദ്ധ്യമപ്രവർത്തനമെന്നോ ഒക്കെ മാത്രം വിളിക്കുന്നത് അങ്ങേയറ്റത്തെ നിസാരവൽക്കരിക്കലാകും. രാഷ്ട്രീയവിദ്വേഷം അതിന്റെ രാക്ഷസീയഭാവം പൂണ്ട് ദംഷ്ട്രകൾ നീട്ടുന്നതായിത്തന്നെ വേണം ഇതിനെ കണക്കാക്കാൻ.
നുണയോ സത്യമോ എന്നതിനൊന്നും യാതൊരു പ്രാധാന്യവുമില്ലാത്ത തരത്തിൽ - ഒരു ആരോപണം വലിയ ബഹളത്തോടെ ഉന്നയിച്ചാൽത്തന്നെ വലിയ നേട്ടമാണെന്ന മട്ടിൽ - ബി.ജെ.പി.ക്കെതിരെ അന്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു അസുഖമായിത്തന്നെ മാറിയിട്ടുണ്ടു പലർക്കും. ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ യുവതലമുറ എന്തു ചിന്തിക്കും എന്നതേക്കുറിച്ച് അവർ ആശങ്കപ്പെട്ടു കാണുന്നില്ല. പക്ഷേ, പറയുന്നതു പച്ചക്കള്ളമാണെന്നു നൂറു ശതമാനം ഉറപ്പുള്ള അവസ്ഥയിൽ അവരുടെ മനസാക്ഷി ആർക്കൊപ്പം നിൽക്കാനാഗ്രഹിക്കുമെന്നാണു നാം കരുതേണ്ടത്?
മൂന്ന്
മൂന്നാമത്തെ സംഭവമാണു കുറേക്കൂടി ഒച്ചപ്പാടുണ്ടാക്കിയത്. ഹരിയാനയിൽ ജിതേന്ദർ എന്നൊരാളിന്റെ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികൾ തീപ്പിടുത്തത്തിൽ ദാരുണമായി കൊല്ലപ്പെടുന്നു. തീപ്പിടുത്തത്തിന്റെ കാരണം അജ്ഞാതം. ഭാര്യയ്ക്കും പൊള്ളലേറ്റു. അത്ഭുതകരമെന്നു പറയട്ടെ - ജിതേന്ദറിന്റെ വിരലുകൾക്കു മാത്രം പൊള്ളൽ! എന്തായാലും ശരി - "മേൽജാതിക്കാർ" ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്ന മട്ടിൽ വാർത്ത പുറത്തു വന്നു. അങ്ങേയറ്റം ഹീനമായ നുണപ്രചാരണങ്ങൾ അതോടെ ആരംഭിക്കുകയും ചെയ്തു.
യുക്തി, ലോജിക്, സാമാന്യബുദ്ധി മുതലായ സകല വാക്കുകളേയും ആളുകൾ വെറുത്തു പോകുക പോലും ചെയ്യുന്ന മട്ടിലുള്ള അത്ഭുതകരമായ ഒരു റിപ്പോർട്ടിങ്ങാണ് കൈരളി ചാനൽ നടത്തിയത്. "സംഘപരിവാർ ദലിത് കുട്ടികളെ ചുട്ടുകൊന്നു"വെന്നാണവർ എഴുതിപ്പിടിപ്പിച്ചു കളഞ്ഞത്!!! അവരുടെ അതിഭീകരമായ നുണപ്രചാരണങ്ങളേപ്പറ്റി അറിവുള്ളവർ പോലും അന്തം വിട്ടു പോയ ഒരു ആരോപണമായിപ്പോയി അത്. എവിടെ നിന്നാണവിടെ പെട്ടെന്നൊരു "സംഘപരിവാർ" പൊട്ടിമുളച്ചു വന്നത് എന്നു ചോദിക്കരുത്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത് എന്നു ചോദിക്കരുത്. അടിക്കേണ്ടതു ബി.ജെ.പി.യെ ആണെങ്കിൽ അതിശയകരമായ നുണകൾ അന്ധമായി ചമച്ചുവിട്ടുകളയും അവർ.
ഒരു കൊലപാതകമുണ്ടായിക്കഴിഞ്ഞാൽ ആരായാലും ആദ്യം ചെയ്യുന്നത് അതിന്റെ 'മോട്ടീവ്' കണ്ടെത്തുക എന്നതാണ്. അതിലൂടെ മാത്രമേ കൊലപാതകികളിലേയ്ക്ക് എത്താൻ കഴിയൂ. അതേക്കുറിച്ചുള്ള പല വിശദാംശങ്ങളും ആദ്യദിവസം തന്നെ ലഭ്യമായിരുന്നു താനും. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ - വാർത്തയുടെ കൂട്ടത്തിൽ അതേക്കുറിച്ചൊന്നും പറയാൻ ആർക്കും താല്പര്യമില്ലായിരുന്നു. രാഷ്ട്രീയഎതിരാളികളും മാദ്ധ്യമങ്ങളും "ബി.ജെ.പി."ക്കെതിരെ മാത്രമാണു നിരന്തരം ആക്രോശിച്ചു കൊണ്ടിരുന്നത്!
കൈരളിയുടെയും ദേശാഭിമാനിയുമൊക്കെ അത്രയ്ക്കൊരു നിലവാരത്തിലേയ്ക്കു തരം താഴാൻ മടിയുണ്ടായിരുന്ന ചില കൂട്ടർ സംഘപരിവാറിന്റെ "ഒത്താശ"യോടെ(?) ദലിതരെ പീഢിപ്പിക്കുന്നു എന്നു മാത്രം അല്പം മയപ്പെടുത്തി വാദിച്ചു. എന്ത് "ഒത്താശ"യാണു ചെയ്തതെന്ന് അവർക്കു മാത്രമേ അറിയൂ. അതേ സമയം, അങ്ങനെ പറയുന്നതു പോലും തെറ്റാണെന്ന മനസാക്ഷിക്കുത്തുള്ള മറ്റു ചില കൂട്ടരാകട്ടെ അല്പം കൂടി മയപ്പെടുത്തിയിട്ട് ഹരിയാനയിലിപ്പോൾ ബി.ജെ.പി.ഭരണമാണെന്നതു മുതലെടുത്ത് - "ബി.ജെ.പി. ഭരണത്തിൻ കീഴിൽ ദലിതരെ പീഢിപ്പിക്കുന്നു" എന്ന് ഒളിയമ്പെയ്യുക മാത്രം ചെയ്തു. എല്ലാവരും പ്രതിസ്ഥാനത്തു നിർത്തിയത് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ബി.ജെ.പി.യെ ആയിരുന്നു. രാജ്യം മുഴുവൻ വമ്പിച്ച പ്രചാരണം നടന്നു. സോഷ്യൽ മീഡീയയിലും തെരുവോരങ്ങളിലും പോസ്റ്ററുകൾ പതിക്കപ്പെട്ടു. ചാനലുകളിൽ ചർച്ചകൾ കൊഴുത്തു.
എന്നാൽ - സംഭവമുണ്ടായ അന്നു തന്നെ പുറത്തു വന്ന കാര്യങ്ങളിൽത്തന്നെയുണ്ടായിരുന്നു - അവിടെ ജാതീയതയല്ല വിഷയം എന്നത്. അതിലൊരു സംഘപരിവാർ കണക്ഷൻ ഇല്ല എന്നതും വളരെ വ്യക്തമായിരുന്നു. രണ്ടു കുടുംബങ്ങൾ തമ്മിൽ കുറച്ചു കാലങ്ങളായി നിലവിലുള്ള കുടിപ്പകയായിരുന്നു അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടത്. ബൽവന്ത് സിംഗ് എന്നൊരാളുടെയും ജിതേന്ദറിന്റെയും കുടുംബങ്ങൾ തമ്മിൽ മുമ്പേ സംഘർഷത്തിലാണ്. പൊതുവേ സർക്കാർ/സൈനിക ഉദ്യോഗസ്ഥപശ്ചാത്തലമുള്ളവരാണു ജിതേന്ദറിന്റെ കുടുംബത്തിലുള്ളത്. ബൽവന്ത്കുടുംബമാകട്ടെ കാർഷികവൃത്തിയിലേർപ്പെടുന്ന ഭൂവുടമകളും. പ്രദേശത്ത് ഒരു മേൽക്കോയ്മത്തർക്കം നിലവിലുണ്ട്.
ഒരു വർഷം മുമ്പുണ്ടായ അക്രമത്തിൽ ബൽവന്തിന്റെ മൂത്ത സഹോദരനടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ ജിതേന്ദർകുടുംബത്തിലെ 9 പേർക്കെതിരെ അന്നെടുത്ത കേസ് ഇപ്പോഴും നടക്കുന്നുമുണ്ട്. ബൽവന്ത്കുടുംബം പ്രതികാരം ചെയ്യാൻ സാധ്യതയുണ്ട് എന്നതിനാൽ കഴിഞ്ഞ 10 മാസമായി ജിതേന്ദർകുടുംബത്തിന് പോലീസ് സംരക്ഷണവും നൽകി വരികയായിരുന്നു. നവരാത്രി ആഘോഷ വേളയിൽ പോലീസിന്റെ ശ്രദ്ധയൽപ്പം മാറിയ പഴുതിൽ ബൽവന്ത്കുടുംബം തിരിച്ചടിച്ചതായി സംശയിക്കപ്പെട്ടു. ജിതേന്ദറിന്റെയും ഭാര്യ രേഖയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 11 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ ബൽവന്തിന്റെ അടുത്ത ബന്ധുക്കളും ആണ്.
പക്ഷേ ഇതൊക്കെ ആർക്കറിയണം? അറിഞ്ഞാൽത്തന്നെ അതിനൊക്കെ എന്താണു പ്രസക്തി? അതൊന്നും എവിടെയും ചർച്ച ചെയ്യപ്പെട്ടില്ല. അക്രമത്തിനിരയായത് "ദലിത്"കുടുംബമാണത്രേ. അപ്പോൾ കല്ലേറിയേണ്ടതും ക്രൂശിലേറ്റേണ്ടതും ബി.ജെ.പി.യെ ആകുന്നു. അക്രമം ചെയ്യുന്നത് ആരാണെങ്കിലും ശരി - അതിന്റെ പഴിയേൽക്കാൻ വിധിക്കപ്പെട്ടത് ബി.ജെ.പിയാകുന്നു. ഇത് പരമ്പരാഗതമായി ബി.ജെ.പി.യ്ക്കു കൈവന്നിട്ടുള്ളൊരു ദുർവിധിയാണ്.
ഇതെഴുതുന്നതിന്റെ തലേദിവസം മേൽപ്പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ഒരു വഴിത്തിരിവുകൂടി ഉണ്ടായിട്ടുണ്ട്. പുറമേനിന്ന് ആരും അതിക്രമിച്ചു കടന്നിട്ടില്ലെന്നും, തീ കത്തിച്ചത് അകത്തു നിന്നു തന്നെയാണെന്നും സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു! രണ്ടുകുട്ടികൾ വെന്തു മരിക്കുമ്പോളും ജിതേന്ദറിന്റെ വിരലുകൾക്കു മാത്രം പൊള്ളൽ എന്നത് സാമാന്യബുദ്ധിയുള്ളവർക്കു മുമ്പേ തന്നെ സമ്മതിച്ചു കൊടുക്കാൻ സാധിക്കുമായിരുന്നതല്ല. ആ സംശയത്തെ സാധൂകരിക്കുന്ന വിവരങ്ങളാണിപ്പോൾ പുറത്തു വരുന്നത്.
ജിതേന്ദറിന്റെ ഭാഗത്തു നിന്നുമുള്ള ബോധപൂർവ്വമായ കൊലയായിരുന്നു എന്ന നിലയ്ക്കു തന്നെയാണിപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. കൂട്ട ആത്മഹത്യയ്ക്കുള്ള ശ്രമമായിരുന്നോ അതോ രേഖയേയും കുഞ്ഞുങ്ങളേയും മാത്രം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്നേ അറിയേണ്ടതുള്ളൂ.
ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളിൽ ഇതിനു വലിയ പ്രാധാന്യം ലഭിച്ചു. മലയാളത്തിലെ ചാനലുകളിലും ഇതു സ്ക്രോളിംഗ് ന്യൂസ് ആയി. പക്ഷേ അപ്പോളും "ദലിത് കൊല" എന്നു പറഞ്ഞ് അതുവരെ ബി.ജെ.പിയെ ക്രൂശിക്കാനായി മുൻപേജും മുഖപ്രസംഗങ്ങളും നിരന്തരം നീക്കിവച്ചുകൊണ്ടിരുന്ന മാതൃഭൂമി പോലുള്ള ചില മലയാളപത്രങ്ങൾ അത്യന്തം വാർത്താപ്രാധാന്യമുള്ള അക്കാര്യത്തിനായി അവസാനപേജിലെങ്കിലും ഒരൊറ്റ വരി പോലും മാറ്റി വച്ചില്ല!!!! ഹാ കഷ്ടം! എത്ര ക്രൂരമായ നിലപാടാണിത്? ബി.ജെ.പി. എന്ന രാഷ്ട്രീയ കക്ഷിയെ ഇകഴ്ത്താനുള്ള അവസരങ്ങൾ കൃത്രിമമായി സൃഷ്ടിക്കാൻ വേണ്ടി എന്തെല്ലാം ഹീനമായ മാർഗ്ഗങ്ങളാണ് ആളുകൾ അവലംബിക്കുന്നത്! മനുഷ്യത്വത്തിന്റെ അംശമെങ്കിലും മനസ്സിലുള്ളവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണോ ഇക്കൂട്ടർ ചെയ്യുന്നത്?
വാക്കാലോ പ്രവർത്തിയാലോ പാർട്ടിയ്ക്കു യാതൊരു വിധ പങ്കുമില്ലാത്ത കാര്യങ്ങളിൽ - പ്രവൃത്തിയുടെ കാര്യത്തിൽ മാത്രമല്ല - വാക്കിന്റെ കാര്യത്തിലും അങ്ങേയറ്റത്തെ ദുരാരോപണങ്ങൾ ഉന്നയിക്കാൻ ആളുകൾ പരമാവധി ശ്രമിച്ചു കാണാറുണ്ട്. തികച്ചും അസംബന്ധമായ ആരോപണങ്ങൾ തുടരെത്തുടരെ വന്നു കൊണ്ടിരുന്നാൽ സ്വാഭാവികമായി ആരും ചോദിച്ചു പോകുന്നൊരു ചോദ്യമാണു 'നാട്ടിൽ എന്തു സംഭവം നടന്നാലും കേന്ദ്രഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നതു ശരിയാണോ' എന്നത്. വി.കെ.സിംഗ് ദുഖത്തോടെ ചോദിച്ചു പോയതും അതു തന്നെയാണ്. കഷ്ടകാലത്തിന് അതിന്റെ കൂടെയൊരു ഉദാഹരണം കൂടി വന്നുപോയപ്പോൾ ഉടൻ അതിൽപ്പിടിച്ചായി കലാപം. ദലിതരെ പട്ടികളോടുപമിച്ചത്രെ! എന്തൊരസംബന്ധമാണത്? എത്ര വിലകുറഞ്ഞ ഒരു ആരോപണമാണത്! എന്തൊരു ഭോഷ്കാണത്! വി.കെ.സിംഗിനു ദലിതരെ ആക്ഷേപിക്കേണ്ട യാതൊരു കാര്യവുമില്ല - അദ്ദേഹമതു ചെയ്യുകയുമില്ല. ചെയ്തിട്ടുമില്ല. അസന്നിഗ്ദ്ധമായിത്തന്നെ പറയാൻ പറ്റും. അറിഞ്ഞോ അറിയാതെയോ വി.കെ.സിംഗ് ദലിതരെക്കുറിച്ചു മോശമായ പരാമർശം നടത്തിയിട്ടില്ല. അങ്ങനെയല്ലെന്നു ശഠിക്കുന്നവരുടെ അസുഖം വേറെയാണ്.
ഏതെങ്കിലുമൊരു പ്രത്യേക സംഭവത്തെ ഉദ്ദേശിച്ചല്ല പറയുന്നത് എന്നതു കൊണ്ട് - കൽബുർഗി കൽബുർഗി എന്ന് കുത്തിക്കുത്തിപ്പറഞ്ഞിനു ശേഷമാണു കേന്ദ്രഗവണ്മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത് എന്നുണ്ടെങ്കിൽ - അന്നേരവും ഒരു പക്ഷേ വി.കെ.സിംഗിന്റെ പ്രതികരണങ്ങളിൽ ഇത്തരം വാക്കുകൾ കടന്നു വന്നെന്നിരിക്കും. അപ്പോളവർ ബ്രാഹ്മണരെയും പട്ടികളേയും കണക്ടു ചെയ്ത് ആരോപിക്കുമോ എന്തോ? 'നാക്കു പിഴ വന്നത് ഉള്ളിലുള്ളതു പുറത്തു വന്നതാണെ'ന്നൊക്കെ വാദിച്ചു വാശി പിടിക്കുന്നവരുണ്ട്. അവരുടെ ഉള്ളിലുള്ളതു ദുരുദ്ദേശമല്ലാതെ മറ്റൊന്നുമല്ല. പറയുന്നയാളുടെയല്ല - കേൾക്കുന്നവരുടെ മനസ്സാണ് അർത്ഥം തീരുമാനിക്കുന്നത്. അപ്പോൾ, വികലമായ ഒരു അർത്ഥമാണു കേൾക്കുന്നവർക്കു കിട്ടുന്നതെങ്കിൽ അവരുടേത് വികലമായ മനസ്സാണെന്നു തന്നെയാണ് അർത്ഥം. പറഞ്ഞയാളുടെയല്ല - കേട്ടു മനസ്സിലാക്കിയവരുടെ കാഴ്ചപ്പാടുകളിലാണു ദലിത്‌വിരുദ്ധതയുള്ളത്. അതുകൊണ്ടായിരിക്കും അവർക്ക് പെട്ടെന്നു തന്നെ അങ്ങനെയൊന്നു കണക്ടു ചെയ്യാൻ തോന്നുന്നത്.
ഇനി - വാക്കുകളെ വളച്ചൊടിച്ചു വിവാദമാക്കുമ്പോൾ ആളുകൾക്കതു വിഷമമുണ്ടാക്കിയേക്കുമെന്ന അവസ്ഥ വരും. അപ്പോൾ മാന്യതയുള്ള ആരും ചെയ്യുന്ന കാര്യമാണ് ബോധപൂർവ്വമല്ലെങ്കിലും അങ്ങനെയൊരവസരം സൃഷ്ടിച്ചതിനു ക്ഷമ ചോദിക്കുക എന്നത്. ഉടൻ തന്നെ അതിൽപ്പിടിച്ച് എതിരാളികൾ ബഹളം വച്ചുകളയും. ക്ഷമ പറഞ്ഞതിനർത്ഥം കുറ്റസമ്മതമാണന്നവർ വാദിച്ചു കളയും! രാഷ്ട്രീയവിദ്വേഷം എത്ര മൂത്താലും ആളുകൾ ഇങ്ങനെ ഭ്രാന്തന്മാരായിപ്പോകാമോ എന്നു തോന്നിപ്പോകും. ബി.ജെ.പി.യെ രാഷ്ട്രീയമായി എതിർക്കണമെങ്കിൽ എതിർത്തുകൊള്ളട്ടെ. അതിനായിപ്പക്ഷേ ഇത്രയ്ക്കു നീചമായി കള്ളം പ്രചരിപ്പിക്കുന്നതെന്തിനാണ്? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിനാണ്?
ഇനിയിപ്പോൾ അഥവാ അത്തരത്തിലുള്ള വളച്ചൊടിക്കലുകൾക്കോ വിവാദങ്ങൾക്കോ ഒന്നും ഇടകൊടുക്കാതെ മൗനം ദീക്ഷിക്കാമെന്നു വച്ചാലോ - ഉടൻ അതിന്റെ പേരിലായിരിക്കും അടുത്ത കുറ്റപ്പെടുത്തൽ. അധികാരികൾക്കു മൗനമാണത്രേ! ആരാണോ എന്തോ മൗനം പാലിക്കുന്നത്? സംഭവമുണ്ടായ കുടുംബത്തിനു വേണ്ടി സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്. അന്വേഷണത്തിൽ യാതൊരു വിധ അലംഭാവവും കാട്ടുന്നുമില്ല. പക്ഷേ അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. എന്തെങ്കിലുമൊക്കെ അർത്ഥശൂന്യമായ കാരണങ്ങൾ നിരത്തി ബി.ജെ.പി.യെ ചിലർ വിമർശിച്ചിരിക്കും. അതൊരു ശാഠ്യമാണ്. അടിത്തട്ടിൽ ഉറച്ചു പോയ ശാഠ്യം.
നാല്
ഈ മൂന്നു ദുരാരോപണങ്ങളുടേയും കാറ്റു പോയപ്പോൾ - തെരഞ്ഞെടുപ്പിന് ഇനിയും കുറച്ചു ദിവസങ്ങൾ കൂടി അവശേഷിക്കുന്ന സാഹചര്യത്തിൽ - ഏറ്റാൽ ഏൽക്കട്ടെ എന്ന മട്ടിൽ കൈരളി ചാനൽ പുതിയൊരു കോമഡികൂടി അവതരിപ്പിച്ചു നോക്കിയിരുന്നു. മാവേലിക്കരയിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ദലിതനെ ആർ.എസ്.എസ്.കാർ തല്ലിയത്രേ. സാമാന്യയുക്തി തൊട്ടു തെറിച്ചിട്ടില്ലാത്ത ആ അസംബന്ധ ആരോപണവും പൊക്കിപ്പിടിച്ച് കുറേ മാർക്സിസ്റ്റ് / ഇസ്ലാമിസ്റ്റ് പ്രവർത്തകർ ആക്രോശവും നടത്തിയിരുന്നു.
എന്നാൽ - തൊട്ടടുത്ത സ്ഥലമായതു കൊണ്ടു പെട്ടെന്നു തന്നെ അതിന്റെ യാഥാർത്ഥ്യം വെളിച്ചത്തു വന്നു. മർദ്ദനമേറ്റയാളുടെ വാക്കുകൾ ഉൾക്കൊള്ളുന്ന വീഡീയോ ചാനലിലും ഓൺലൈനിലുമെല്ലാം ലഭ്യമായി. മേൽപ്പറഞ്ഞതുപോലെ യാതൊരു സംഭവവും നടന്നിരുന്നില്ല. രണ്ട് ആളുകൾ തമ്മിൽ കശപിശയുണ്ടായി എന്നതു മാത്രമാണു യാഥാർത്ഥ്യം. അതിനു സംഘത്തിനു യാതൊരു പങ്കുമില്ല. ആളുകളുടെ ജാതിയ്ക്കും ഒരു പ്രസക്തിയുമില്ല. ക്ഷേത്രപ്രവേശനം എന്ന വാക്കു തന്നെ അവിടെ പ്രയോഗിക്കേണ്ടതുമില്ല. മർദ്ദനമേറ്റയാളുടെ മകളുടെ കല്യാണം ഏതാനു ദിവസം മുമ്പ് ക്ഷേത്രത്തിൽ വച്ചു നടന്നതേയുള്ളൂ. അപ്പോൾപ്പിന്നെ അവിടെ പ്രവേശനമെന്ന വാക്ക് ഉപയോഗിക്കുന്നതു തന്നെ ശുദ്ധഭോഷ്കാണ്.
ആരോപണങ്ങളുടെ അനന്തരഫലം
ഇങ്ങനെയെല്ലാം തുടരെത്തുടരെ ദുരാരോപണങ്ങൾ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുകയും അവയുടെയെല്ലാം യാഥാർത്ഥ്യം വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ നിഷ്പക്ഷമതികളായ ചെറുപ്പക്കാരുടെ രാഷ്ട്രീയം എങ്ങനെ സ്വാധീനിക്കപ്പെട്ടു പോകും എന്നതാണു പറഞ്ഞു വന്ന വിഷയം. ബി.ജെ.പി.ക്കെതിരെ ഒരാളുടെയെങ്കിലും മനസ്സിൽ ഒരു നിഷേധാത്മകചിന്ത വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് സകല ദുരാരോപണങ്ങളും നിർമ്മിക്കപ്പെടുന്നത്. എന്നാൽ ഒട്ടനവധി ആളുകളുടെ മനസ്സിൽ ബി.ജെ.പി. അനുകൂല ചിന്തയ്ക്കു വിത്തിട്ടുകൊണ്ടാണ് ഓരോ ആരാപണവും ഒടുങ്ങുന്നത്.
ക്ഷേത്രപ്രവേശനവും ദലിതരുമൊക്കെ സംബന്ധിച്ച വ്യാജവാർത്തകൾ തുടരെ വരുകയും യാഥാർത്ഥ്യം വെളിവാകുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പലരുടെയും മനസ്സിൽ സംഘം ഇത്തരം വിഷയങ്ങളെയെല്ലാം എങ്ങനെ കാണുന്നുവെന്നും കൈകാര്യം ചെയ്യുന്നുവെന്നും അറിയാനുള്ള ആഗ്രഹം ജനിക്കും. അത് അവരെ കുറേക്കൂടി പരന്ന വായനയിലേക്കും തുറന്ന ചർച്ചകളിലേയ്ക്കും കൂടുതൽ ചിന്തകളിലേയ്ക്കും നയിക്കും. അങ്ങനെ കിട്ടുന്ന പുതിയ അറിവുകൾ അവരെ സംഘപക്ഷത്തേയ്ക്കു കൂടുതൽ അടുപ്പിക്കും.
ജാതീയമായ അശ്പൃശ്യത മുതലായവയുടെ കാര്യത്തിൽ സ്വാമി വിവേകാനന്ദനോ ശ്രീനാരായണഗുരുദേവനോ പോലെയൊക്കെയുള്ള അവതാരപുരുഷന്മാർക്കു പോലും കൈവശമില്ലാതിരുന്ന ഒരു മാന്ത്രികദണ്ഡൊന്നും സംഘം നിർമ്മിച്ചെടുത്തിട്ടില്ല. പക്ഷേ - ഉച്ചനീചത്വങ്ങളില്ലാത്ത സമാജസൃഷ്ടിയ്ക്കു വേണ്ടി ഉജ്ജ്വലമായ ഒരു കർമ്മപദ്ധതി ആവിഷ്കരിച്ചിട്ടുള്ളതും നടപ്പിലാക്കിയിട്ടുള്ളതും ഇപ്പോളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഏക പ്രസ്ഥാനം രാഷ്ട്രീയ സ്വയംസേവക സംഘം തന്നെയാണ്. ഗാന്ധിജിയും അംബേദ്ക്കറും പോലെയുള്ള മഹാരഥന്മാർ സംഘത്തെ ശ്ലാഘിച്ചിട്ടുള്ളതും ഈയൊരു സവിശേഷതയെ അടിസ്ഥാനമാക്കിയാണ്.
സംഘപ്രസ്ഥാനങ്ങൾ ദലിത് വിരുദ്ധമാണെന്നു വാദിക്കുന്നത് നട്ടുച്ചയ്ക്കു കൂരിരുട്ടാണെന്നു വാദിക്കുന്നതു പോലെ മഠയത്തരമാണ്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ തടയുന്നുവെന്നും തല്ലുന്നുവെന്നുമൊക്കെയുള്ള തികഞ്ഞ അസംബന്ധവാദങ്ങൾ അവതരിപ്പിക്കുന്നവർ അറിയുന്നില്ല - ദലിതനു കേവലം ക്ഷേത്രപ്രവേശനമല്ല - സാക്ഷാൽ ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന മട്ടിലുള്ള അതിവിപ്ലവകരമായ സംഗതികളാണു സംഘം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന്.
ചില ക്ഷേത്രങ്ങളിലും മറ്റും ജാതീയതയുമായി ബന്ധപ്പെട്ടു നിലവിലുള്ള അനാചാരങ്ങളെ ചെറുക്കുന്നതിനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നതു സംഘമാണെന്നതും ശ്രദ്ധേയമാണ്. ദലിതന്റെ ജീവിതചക്രം ചലിപ്പിക്കുന്നതിൽ നിർണ്ണായകമായിരുന്ന പരമ്പരാഗതമായ പല ഘടകങ്ങളേയും സാംസ്കാരികമായ വിവിധ അംശങ്ങളേയും ചോർത്തിക്കളഞ്ഞ് അവനെ രാഷ്ട്രീയമായ ഒരു അടിമയാക്കി മാറ്റിയെടുത്തു എന്നതല്ലാതെ അധികം നേട്ടങ്ങളെന്തെങ്കിലും തങ്ങൾക്ക് അവകാശപ്പെടാനുണ്ടോ എന്ന് ഇടതുപക്ഷം ഒരു ആത്മവിചിന്തനം നടത്തേണ്ടതും ആവശ്യമാണ്.
സത്യത്തിൽ - ആദ്ധ്യാത്മികകാര്യങ്ങളോ ആചാരാനുഷ്ഠാനങ്ങളോ സംബന്ധിച്ച ഒരു അളവുകോൽ കൊണ്ടല്ല - അധികാരപങ്കാളിത്തമെന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചുകൊണ്ടാണ് ദലിതുകളുടെ ഉയർച്ചയേയും അതിനു വിവിധപ്രസ്ഥാനങ്ങളുടെ സംഭാവനകളേയും വിലയിരുത്തേണ്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും സംഘവും ഏതാണ്ട് ഒരേ കാലത്തു തന്നെയാണ് ഇന്ത്യയിൽ ഉദയം ചെയ്തത്. ഇരു കൂട്ടരും ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്നും അടിച്ചമർത്തപ്പെട്ട അടിസ്ഥാനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ എന്തൊക്കെ നേട്ടമുണ്ടാക്കിയെന്നുമൊരു താരതമ്യം ചെയ്യുന്നതു കൗതുകകരമായിരിക്കും. ഒരു അതീവപിന്നാക്കക്കാരനെ - ഒരു ദലിതനെ - പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത - അതും പാർട്ടി രാജ്യം ഭരിക്കുന്ന സമയത്തു തെരഞ്ഞെടുത്ത - ഏക ദേശീയ പാർട്ടി ബി.ജെ.പി.യാണ് എന്നതു മറക്കാതെ വേണം ഇതു സംബന്ധിച്ച ഏതൊരു രാഷ്ട്രീയചർച്ചയും തുടങ്ങുവാൻ. അതു മനസ്സിൽ വച്ചുകൊണ്ടു മാത്രമേ "ദലിത് വിരുദ്ധ"മെന്ന അസംബന്ധവാദങ്ങൾക്കു മുതിരുകയും ചെയ്യാവൂ.
സംഘപ്രസ്ഥാനങ്ങൾക്ക് എത്രയോ പിന്നാക്കക്കാരെ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടു വരുവാനും അവരെ അധികാരം ഏൽപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. പിന്നാക്ക-ദലിത് വിഭാഗങ്ങളിൽ നിന്നുള്ള എത്രയോ നേതാക്കന്മാർ. വിവിധ സംസ്ഥാനങ്ങളിൽ എത്രയോ മന്ത്രിമാർ. എത്രയോ മുഖ്യമന്ത്രിമാർ. എന്തിനധികം പറയുന്നു - ഒരു പിന്നാക്കക്കാരന്റെ കയ്യിൽ രാജ്യത്തിന്റെയാകമാനം തന്നെ അധികാരം ഏൽപ്പിച്ചു കൊടുക്കാൻ അവർക്കു സാധിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് എന്തു നേട്ടമാണുണ്ടാക്കാനായിട്ടുള്ളത്? ഇപ്പോളും കേവലം ഒരു കൈ വിരലിലെണ്ണാവുന്നയിടങ്ങളിൽ മാത്രം അധികാരത്തിലെത്താൻ സാധിച്ചിട്ടുള്ള അവർക്ക് അതാതു പ്രദേശങ്ങളിലെ പിന്നാക്കക്കാരന്റെ കയ്യിലേയ്ക്ക് അധികാരത്തിന്റെ ചെങ്കോൽ ഏല്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ? കേരളത്തിന്റെ സാഹചര്യമെടുത്താൽ - അധികാരം ലഭിച്ചു തുടങ്ങിയതിനു ശേഷം എത്രയോ പതിറ്റാണ്ടുകൾക്കു ശേഷമാണ് അവർക്കൊരു ഈഴവനെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ സാധിച്ചത്? അതും ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് തീരുമാനം തിരുത്തിച്ചപ്പോൾ മാത്രം. ഒരു ഈഴവസ്ത്രീ മുഖ്യമന്ത്രിയാകുമെന്ന അവസ്ഥ വന്നപ്പോൾ അവരെ ഒഴിവാക്കിയിട്ട് ഒരാളെ രാജി വയ്പിച്ച് അവിടെ വീണ്ടും ഇലക്ഷൻ നടത്തി പുതിയ മുഖ്യമന്ത്രിയെ ജയിപ്പിച്ചെടുത്ത ചരിത്രമാണു കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്.
ചെറുപ്പക്കാർ എല്ലാം കാണുന്നുണ്ട്. കേൾക്കുന്നുമുണ്ട്. ആരോപണങ്ങളിലെ നേരും നുണയും തിരിച്ചറിയാനുള്ള ശേഷി അവർക്കുണ്ട്. ഏതു പാർട്ടിയ്ക്കാണ് അന്ധമായ രാഷ്ട്രീയനിലപാടുകളുള്ളത് എന്നും ആർക്കാണു സത്യസന്ധവും സുതാര്യവുമായ നിലപാടുകളുള്ളത് എന്നും തിരിച്ചറിയാനുള്ള പക്വതയും രാഷ്ട്രീയാവബോധവും അവർക്കുണ്ട്. അതിന്റെ പ്രതിഫലനം സമൂഹത്തിലുണ്ടാകും. അത് തെരഞ്ഞെടുപ്പു ഫലങ്ങളെ സ്വാഭാവികമായും സ്വാധീനിക്കും. അതിലൊന്നും അസഹിഷ്ണുതപ്പെട്ടിട്ടു കാര്യമില്ല.
വാൽക്കഷണം
പിന്നാക്ക ദലിത് വിഭാഗങ്ങളേപ്പറ്റി പലതും പരാമർശിച്ചു നിർത്തുമ്പോൾ - അതീവപിന്നാക്കക്കാരായ പട്ടികവർഗ്ഗക്കാർ - ആദിവാസികൾ - എന്നിവരേക്കുറിച്ചും അവർക്കു വേണ്ടി പ്രവർത്തിക്കുന്നവരേക്കുറിച്ചും കൂടിയൊന്നു സൂചിപ്പിക്കാതിരിക്കുന്നതു ശരിയല്ലെന്നു തോന്നുന്നു. കഴിഞ്ഞയിടെ, ആദിവാസിക്ഷേമത്തിനായി നിലകൊള്ളുന്ന സന്നദ്ധപ്രവർത്തകയായ ധന്യാരാമന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടതായി ഓർക്കുന്നു. ആദിവാസി കുട്ടികൾക്കു വിദ്യയുടെ വെളിച്ചം പകർന്നു നൽകുന്ന ഏകൽവിദ്യാലയങ്ങളുടെ മഹനീയതയേക്കുറിച്ചായിരുന്നു പോസ്റ്റ്. അതിൽ ആവേശപൂർവ്വം ലൈക്കു ചെയ്തവരിൽ എത്ര പേർക്ക് അറിയാമെന്നറിയില്ല - അതിനു പിന്നിലെ കഠിനാധ്വാനവും ത്യാഗവും വിയർപ്പും സംഘപരിവാറിന്റേതാണെന്ന്.
ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള പൊതുപ്രവർത്തനശൈലി ഇതിനകം കണ്ടു പരിചയിച്ചു കഴിഞ്ഞ സിന്ധു ജോയിയുടെ ഒരു കമന്റും ഓർമ്മ വരുന്നു. അരുവിക്കര ഇലക്ഷന്റെ സമയത്തായിരുന്നു അത്. മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ ഉൾവനത്തിലുള്ള ആദിവാസി സെറ്റിൽമെന്റുകളിൽ സ്ലിപ്പു വിതരണത്തിനായി തപ്പിപ്പിടിച്ചു ചെന്നപ്പോൾ അവിടെയെല്ലാം ബി.ജെ.പി. നേരത്തേ തന്നെ സ്ലിപ്പു വിതരണം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നതു കണ്ട് അവരുടെ പ്രവർത്തനമികവിനെയോർത്ത് അതിശയിച്ചതായിരുന്നു വിഷയം..
സിന്ധു ഉൾപ്പെടെയുള്ള ഇടതു വലതു രാഷ്ട്രീയപ്രവർത്തകർ മലയിറങ്ങി മറ്റു തിരക്കുകളിലേയ്ക്കു മടങ്ങിയിട്ട് മാസങ്ങൾ പലതായി. എന്നാൽ, അന്നവിടെ സിന്ധുവിനെ അതിശയിപ്പിച്ച സംഘപ്രവർത്തകർ ഇപ്പോളും ആ കാടിന്റെ മക്കളോടൊപ്പം തന്നെയുണ്ട്. മാത്രവുമല്ല അവരവിടെ എത്തിപ്പെട്ടത് ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിന്റെ സമയത്ത് ആയിരുന്നില്ല താനും. "രാഷ്ട്രീയം" എന്ന വാക്കിന് വിശാലമായ അനേകം അർത്ഥങ്ങളുണ്ടെന്നു മനസ്സിലാക്കുന്നവരാണവർ. അതു മനസ്സിലാകാത്തവർക്ക് അവരെയും മനസ്സിലാകണമെന്നില്ല.
എല്ലാ കാര്യങ്ങളും എല്ലാവർക്കുമൊന്നും അറിവുണ്ടാകണമെന്നില്ല. എന്നു വച്ച് സത്യം സത്യമല്ലാതാകുന്നില്ല. കണ്ണുള്ളവർ കാണട്ടെ. കാഴ്ചകൾ ചിന്തയെ ഉണർത്തട്ടെ.
Article Credits:Janamtv News