Monday, December 30, 2013

ഭസ്മാസുരന്റെ നരാവതാരം

അബദ്ധത്തില്‍ കൈ സ്വന്തം തലയില്‍വച്ച് കാലപുരി പൂകുന്നതിനു തലേന്ന് ഭസ്മാസുരന്‍ മഹാവിഷ്ണു രഹസ്യമായി ഒരു വരം നല്‍കിയിരുന്നുവെന്ന് മറാഠി ഭാഷയിലെഴുതപ്പെട്ട ‘ശിവലീലാമൃതം’ പറയുന്നു. കൊല്ലവര്‍ഷം 1126 ല്‍ ഭാരതദേശത്തില്‍ നസ്രാണിയായ പ്ലാത്തോട്ടത്തില്‍ ചാക്കോയുടെ മകന്‍ ജോര്‍ജായി നരജന്മമെടുത്ത് കേരളരാഷ്ട്രീയത്തിലെ അസുരന്മാരെയൊന്നൊന്നായി നിഗ്രഹിക്കും എന്നായിരുന്നു ആ വരം. വാര്‍ത്താചാനലുകള്‍ അതിന് ജോര്‍ജിനെ സഹായിക്കുമെന്ന ഭഗവാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടും നടപ്പായിക്കൊണ്ടിരിക്കുന്നു. ഇടതുവലതു മുന്നണികളില്‍ ഈവിധം നിഗ്രഹോത്സുകമായ രാഷ്ട്രീയജീവിതം നയിക്കുന്ന മറ്റാരുണ്ട്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ? കുരുവിള, ജോസഫ്, ഗണേശ്, തിരുവഞ്ചൂര്‍…..ജോര്‍ജിന്റെ അവതാരലക്ഷ്യം മുടക്കംകൂടാതെ മുന്നേറുകതന്നെയാണ്. നാളിതുവരെ ഒരു മധ്യമപ്രവര്‍ത്തകനും കഴിയാത്തവിധം, രാഷ്ട്രീയരംഗത്തെ അഴിമതികളും ‘വിഷയാ’സക്തികളും മറനീക്കിക്കാണിക്കുന്നതില്‍ ജോര്‍ജിനുളള സിദ്ധി അപാരമാണ് എന്നുതന്നെ പറയണം. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ മാത്രമല്ല ജോര്‍ജിന്റെ ഇരകള്‍. സിനിമാ-സിരീയല്‍ നടിമാര്‍, വ്യവസായികള്‍, ചെറുകിട രാഷ്ട്രീയക്കാര്‍, വന്‍കിട ഉദ്യോഗസ്ഥന്മാര്‍…. ആ പട്ടിക നീളുന്നു. നരാവതാരത്തില്‍ ഭസ്മാസുരന്‍ ചെയ്യാനിടയുളളതാണ് ജോര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ ജോര്‍ജിനെങ്കിലും സംശയമേതുമില്ല; ചാനലുകള്‍ക്കും. സരിതാ-ശാലു-ഗണേഷ് വേട്ടയുടെ രണ്ടാംഘട്ടത്തില്‍ ജോര്‍ജ് തന്റെ ഇരയായി പ്രഖ്യാപിച്ചയാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രമേശ് ചെന്നിത്തലക്കുവേണ്ടി നടത്തുന്ന ഒളിയുദ്ധമാണിതെന്ന് ശ്രുതിയുണ്ടെങ്കിലും നേര്‍യുദ്ധത്തിന്റെ ആളായാണ് പലരും ജോര്‍ജിനെ കാണുന്നത്. തനിക്കെതിരെ യൂത്തന്മാര്‍ പടയിളകിവന്നത് തിരുവഞ്ചൂരിന്റെ കളിയാണെന്നറിഞ്ഞതുതൊട്ടാണ് ജോര്‍ജ് രാധാകൃഷ്ണവധം ആട്ടക്കഥ ആടിത്തുടങ്ങിയത്. കലിയും കത്തിയും ഒന്നിച്ചാവാഹിച്ചാണ് പൂഞ്ഞാറന്റെ പടപ്പുറപ്പാട്. കഴിഞ്ഞയാഴ്ച അതിന്റെ തിരനോട്ടം നടന്നു. ഇനിയങ്ങോട്ട് എത്രരാത്രി എന്നേ നോക്കാനുളളൂ. തിരുവഞ്ചൂരിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും. 19ന് പീപ്പിള്‍ ചാനലിലായിരുന്നു തുടക്കം. നരേന്ദ്രമോദിയുടെ പ്രതിമായാത്രയില്‍ പങ്കെടുത്ത ജോര്‍ജ് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കോണ്‍ഗ്രസ് ഒന്നിച്ചിളകി. ഉമ്മനും രാധയും ഗുജറാത്ത് മന്ത്രിമാരോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യം പുറത്തുവിട്ട് ജോര്‍ജ് മുറിച്ചുരിക തീര്‍ത്തു. പിറ്റേദിവസം, ഈ ഭക്ഷണവേളയില്‍ പങ്കെടുത്ത ഒരു മലയാളിവ്യവസായി ഗുജറാത്തില്‍ തിരുവഞ്ചൂരിന്റെ ബിനാമിയാണെന്ന് ജോര്‍ജ് തട്ടിവിട്ടു. സംഗതി പുകിലായി. ജോര്‍ജിനെതിരെ വാളോങ്ങിയ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം മാളത്തില്‍ ഒളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ജോര്‍ജിന്റെ കോട്ടയം സംഭവത്തെ സമര്‍ഥമായി കാവിപൂശി ഒപ്പംനിന്നു. നരേന്ദ്രമോദിയുടെ വക്താക്കളായി സ്വയം ഈ ചാനല്‍ മുദ്രകുത്തിക്കഴിഞ്ഞതിനാല്‍, 21 ന് അവിടെയായി ജോര്‍ജിന്റെ അരങ്ങ്. തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ അഭിലാഷ് മുരളീധരനെന്ന വ്യവസായിയുടെ ഒന്നിലധികം സ്ഥാപനങ്ങളില്‍ ഡയറക്ടറാണെന്നും ഇത് തിരുവഞ്ചൂരിന്റെ പണം ആ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുളളതു കൊണ്ടാണെന്നും ജോര്‍ജ് പറഞ്ഞു. 900 പേജ് വരുന്ന രേഖകള്‍ തന്റെ കയ്യിലുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് തെണ്ടിത്തിരിഞ്ഞു നടന്ന അഭിലാഷ് സ്വര്‍ണ്ണക്കടത്തുകാരനും ഭൂമിതട്ടിപ്പുകാരനും സ്റ്റീല്‍പ്ലാന്റുകളുടെ ഉടമയുമായതെങ്ങനെ? ജോര്‍ജിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ആരുമുണ്ടായില്ല. 22 ന് മാതൃഭൂമി ന്യൂസ് ആയി ജോര്‍ജിന്റെ വേദി. ഇതിനിടെ ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മാതൃഭൂമി ചാനലുകളിലെത്തി അഭിലാഷ് സ്വയം ന്യായീകരിച്ച് തിരുവഞ്ചൂരിനെ കുപ്പിയിലിറക്കി. തിരുവഞ്ചൂരിനെക്കാള്‍ വലിയ നേതാവും അഭിലാഷിന്റെ പിന്നിലുണ്ട് എന്ന് ജോര്‍ജ് പറഞ്ഞത് ചാനല്‍ചര്‍ച്ചയാക്കിയില്ല; അത് ഉമ്മന്‍ചാണ്ടി തന്നെയാണെന്ന് ചില ചാനലുകള്‍ സൂചിപ്പിച്ചിട്ടും. പക്ഷെ കെ.സി. വേണുഗോപാലിനും ആന്റോ ആന്റണിക്കും അഭിലാഷുമായി ബിനാമി ബന്ധമുണ്ടെന്ന് ജോര്‍ജ് തറപ്പിച്ചു പറഞ്ഞു. അഥവാ ചാനല്‍ പറയിച്ചും-ശ്രദ്ധിക്കുക. ഇന്നുവരെ ഒരു നേതാവും ഈ ആരോപണം നിഷേധിച്ചിട്ടില്ല; വിശദീകരണം നല്‍കിയിട്ടുമില്ല. സരിതക്കേസിലുള്‍പ്പെടെ ജോര്‍ജ് വിരല്‍ ചൂണ്ടുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഇവര്‍. അന്ന് മാനനഷ്ടക്കേസ് കൊടുക്കുമെന്നു പറഞ്ഞിട്ട് ഒന്നും ചെയ്യാത്തവര്‍. അഭിലാഷ് മുരളീധരനെക്കാള്‍ വലിയ കൊമ്പന്മാരുടെ കമ്പനികളില്‍ വന്‍തുക ശമ്പളംപറ്റി കഴിയുന്ന തങ്ങളുടെ മക്കളെയോര്‍ത്താവണം, എന്തായാലും സി.പി.എം. നേതാക്കള്‍ നിശ്ശബ്ദത പാലിച്ചു. 22 ന്, കോണ്‍ഗ്രസ് നേതാക്കളും വക്താക്കളും പൂര്‍ണ്ണമായും ചാനല്‍ചര്‍ച്ചകളില്‍നിന്നു വിട്ടുനിന്നു. തിരുവഞ്ചൂരിനെക്കാള്‍ വലിയ ഏതുനേതാവിനാണ് അഭിലാഷുമായി സാമ്പത്തിക ബന്ധമുളളതെന്ന് ജോര്‍ജ് വെളിപ്പെടുത്തുന്നകാലം വരും. സ്വന്തമായി ഒന്നും കണ്ടെത്താന്‍ കഴിവില്ലാത്ത ചാനലുകള്‍ അതുവരെ കാത്തിരിക്കേണ്ടിയും വരും. ചുരുക്കത്തില്‍, ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളത്തില്‍ വാര്‍ത്താചാനലുകളുടെ ജീവനോര്‍ജജം തന്നെ പി.സി. ജോര്‍ജാണ്. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളും ഇടപെടലുകളുമില്ലെങ്കില്‍ എന്താകുമായിരുന്നു, ഇക്കാലത്തെ വാര്‍ത്താചാനല്‍ രാഷ്ട്രീയം എന്നാലോചിക്കാവുന്നതാണ്. കേരളരാഷ്ട്രീയം താന്‍ ശുദ്ധീകരിക്കും എന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു ജോര്‍ജ്. ഏതറ്റംവരെ ഈ ശുദ്ധീകരണ പ്രക്രിയ പോകും എന്നേ കാണാനുളളൂ. ഒന്നുറപ്പ്. യു.ഡി.എഫിലെ അഴിമതിഭൂതങ്ങളും കാമാസുരന്മാരും വിരണ്ടുകഴിഞ്ഞു. ഇനി ആരുടെ ശിരസ്സിലാണ് ജോര്‍ജിന്റെ കൈ വീഴുക എന്നാര്‍ക്കറിയാം?
Article Credits,കാഴ്ച,Shaji Jacob.Reportertv Channel News, Dec 24, 2013

സി.പി.എം. വീണ്ടും രാധാകൃഷ്‌ണന്റെ ചാക്കില്‍

തിരുവനന്തപുരം: പ്ലീനത്തോടനുബന്ധിച്ച്‌ ദേശാഭിമാനിയുടെ മുന്‍പേജില്‍ പരസ്യം നല്‍കി പാര്‍ട്ടിയെ കളങ്കപ്പെടുത്തിയ വിവാദവ്യവസായി വി.എം.രാധാകൃഷ്‌ണന്റെ ചാക്കില്‍ വീണ്ടും സി.പി.എം. പെട്ടു. പാര്‍ട്ടിയുമായി ചാക്കു രാധാകൃഷ്‌ണന്‍ നടത്തിയ ഭൂമികച്ചവടമാണ്‌ ഇക്കുറി ചൂടേറിയ ചര്‍ച്ചയ്‌ക്കു കാരണം. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമിയും കെട്ടിടവും രാധാകൃഷ്‌ണന്റെ കമ്പനി വാങ്ങിയതിന്റെ രേഖകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത്‌ ദേശാഭിമാനി പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ടര സെന്റും കെട്ടിടവും കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണു ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ ്രൈപവറ്റ്‌ ലിമിറ്റഡ്‌ വാങ്ങുന്നത്‌. മൂന്നുകോടി മുപ്പതു ലക്ഷത്തിനായിരുന്നു ഇടപാട്‌. ദേശാഭിമാനി ജനറല്‍ മാനേജരും സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനും ക്യാപിറ്റില്‍ സിറ്റിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡാനിഷ്‌ കെ.ചാക്കോയും കോട്ടയ്‌ക്കകം സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലാണു പ്രമാണം രജിസ്‌റ്റര്‍ ചെയ്‌തത്‌. കോയമ്പത്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ്‌ ആന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ ്രൈപവറ്റ്‌ ലിമിറ്റഡ്‌, കമ്പനി രജിസ്‌ട്രാര്‍ക്കു കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനും 11നും നല്‍കിയ രേഖപ്രകാരം സ്‌ഥാപനത്തിന്റെ ഡയറക്‌ടര്‍ വെര്‍ക്കോട്‌ രാധാകൃഷണന്‍ മഞ്ചേരിത്തൊടിയെന്ന വി.എം. രാധാകൃഷ്‌ണനാണ്‌. ജൂലൈ ആറിനു രാധാകൃഷ്‌ണന്‍ ഡയറക്‌ടര്‍ സ്‌ഥാനം രാജിവച്ചു. ജൂലൈ 17 നു കമ്പനി നല്‍കിയ രേഖയില്‍ എം.ഡി. ഡാനിഷ്‌ കെ.ചാക്കോയാണ്‌. അന്നേ ദിവസം തന്നെയാണു ദേശാഭിമാനി ഭൂമി ഇടപാടും നടക്കുന്നത്‌. മൂന്നു ദിവസത്തിനുശേഷം കമ്പനി രജിസ്‌ട്രാര്‍ക്കു നല്‍കിയ ഫോം 32ല്‍ കമ്പനിയുടെ ഡയറക്‌ടര്‍ വീണ്ടും വി.എം. രാധാകൃഷ്‌ണന്‍. അതായത്‌ ഇടപാടിനുവേണ്ടി മാത്രം മൂന്നു ദിവസത്തേക്കു ഡാനിഷിനെ ക്യാപിറ്റല്‍ സിറ്റിയുടെ എം.ഡിയാക്കി. സി.പി.എമ്മുമായുള്ള കച്ചവടം മറച്ചുവയ്‌ക്കാനാണ്‌ ഈ താല്‍കാലിക ആള്‍മാറാട്ടമെന്നാണ്‌ ആക്ഷേപം. രാധാകൃഷ്‌ണന്‍ ഭാരവാഹിയായ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരനാണു ഡാനിഷെന്ന്‌ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവല്ല ഓതറ സ്വദേശിയായ ഡാനിഷിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്‌ ദുരൂഹമാണ്‌. പാലക്കാട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്‌ണ ഹെല്‍ത്ത്‌ കെയര്‍ സര്‍വീസ്‌ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്യാനായി പാലക്കാട്‌ ജില്ലാ രജിസ്‌ട്രാര്‍ക്കു നല്‍കിയ അപേക്ഷ പ്രകാരം സൊസൈറ്റിയുടെ സെക്രട്ടറി വ്യവസായി വി.എം.രാധാകൃഷ്‌ണനാണ്‌. രക്‌തദാന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണു സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. രാധാകൃഷ്‌ണന്റെ ഉടമസ്‌ഥതയിലുള്ള കുന്നമ്മേടുള്ള സൂര്യാടവറിലാണു സൊസൈറ്റിയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. സിവില്‍ സ്‌റ്റേഷനു സമീപമുള്ള സൂര്യ ഇന്‍ക്ലെയ്വിലെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള രക്‌ത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ രക്‌തബാങ്കിലെ ചീഫ്‌ ടെക്‌നീഷ്യനാണു ഡാനിഷ്‌ കെ.ചാക്കോയെന്നു വ്യക്‌തമായി. തിരുവല്ലയിലെ ഇടത്തരം കുടുംബത്തില്‍പെട്ട ഡാനിഷ്‌ 10 വഷമായി ഈ സ്‌ഥാപത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
News Credits,Mangalam Daily,30 Dec 2013

ആറന്മുള: ഭൂമി പോക്കുവരവു ഉമ്മന്‍ചാണ്ടി സര്‍ക്കാരി​​​െ​ന്‍റ കാലത്തെന്ന് രേഖകള്‍: മുഖ്യമന്ത്രിയുടെ വാദം വീണ്ടും പൊളിയുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവളനിര്‍മാണത്തിനു വിശാലമായ വയല്‍മേഖല പോക്കുവരവു ചെയ്‌തുകൊടുത്തതു വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം പൊളിയുന്നു. ഭൂമിയുടെ പോക്കുവരവു നടന്നത്‌ ഈ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണെന്നു രേഖകള്‍ വ്യക്‌തമാക്കുന്നു. ഭൂമി പോക്കുവരവു ചെയ്യാന്‍ പത്തനംതിട്ട ജില്ലാകലക്‌ടറായിരുന്ന പി. വേണുഗോപാല്‍ ഉത്തരവിട്ടത്‌ 2011 നവംബര്‍ 18 നാണ്‌. ഇതു സംബന്ധിച്ച്‌ 2012 ഫെബ്രുവരിയില്‍ ചീഫ്‌ സെക്രട്ടറിക്കു ജില്ലാകലക്‌ടര്‍ കത്തയച്ചിരുന്നു. ഭൂമിയുടെ പോക്കുവരവ്‌ ഇതുവരെ നടന്നിട്ടില്ലെന്ന്‌ ഈ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ 2012 ഫെബ്രുവരി 17 നു ശേഷമാണു പോക്കുവരവു നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. സംഭവം പരസ്യമായതോടെ വിവാദ ഉത്തരവ്‌ റദ്ദാക്കാനും ജില്ലാ കലക്‌ടര്‍ നടപടി സ്വീകരിച്ചു. എന്നാല്‍, ഇതിനെതിരേ വിമാനത്താവളനിര്‍മാതാക്കളായ കെ.ജി.എസ്‌. ഗ്രൂപ്പ്‌ ഹൈക്കോടതിയെ സമീപിച്ചു. കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. ആറന്മുള പുഞ്ചപ്പാടം നികത്തി എയര്‍സ്‌ട്രിപ്പ്‌ നിര്‍മിക്കാന്‍ കോഴഞ്ചേരി എഡ്യൂക്കേഷണല്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.ജെ. ഏബ്രഹാം കലമണ്ണില്‍ വാങ്ങിയ 232 ഏക്കര്‍ ഉള്‍പ്പെടെ 106.5313 ഹെക്‌ടര്‍ പാടശേഖരമാണു പോക്കുവരവു ചെയ്‌തുകൊടുത്തത്‌. നിയമം മറികടന്ന്‌ 15 ഏക്കറില്‍ കൂടുതല്‍ ഭൂമി വാങ്ങിയ ഏബ്രഹാം കലമണ്ണിലിന്റെ പേരില്‍, പിന്നീടു മിച്ചഭൂമിക്കേസ്‌ എടുക്കുന്നതിനു സംസ്‌ഥാന ലാന്‍ഡ്‌ ബോര്‍ഡ്‌ അനുമതി നല്‍കിയിരുന്നു. വിമാനത്താവള നിര്‍മാണം ആരംഭിക്കത്തക്കവിധം, ചട്ടപ്രകാരം സത്വരനടപടി സ്വീകരിക്കണമെന്നുകാട്ടി 2010 നവംബര്‍ 12 നാണ്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ക്കു കത്തയച്ചത്‌. നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ക്കു വിധേയമായി, സ്വന്തംനിലയില്‍ ഭൂമി കണ്ടെത്തി, മുന്നോട്ടുപോകാമെന്നു ചൂണ്ടിക്കാട്ടി ഇടതുമന്ത്രിസഭ അതിനുമുമ്പുതന്നെ പദ്ധതിക്കു തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നിലവിലുള്ള നിയമവ്യവസ്‌ഥകള്‍ പാലിക്കണമെന്ന വാചകം പദ്ധതി നടപ്പാക്കുന്നതിനു കെ.ജി.എസിനു തടസമായി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം, ഭൂപരിധിനിയമം, ഭൂപരിഷ്‌കരണനിയമം എന്നിവ മറികടക്കാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നു വ്യക്‌തമായതിനാലാണു വ്യവസായവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയെയും അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനെയും സ്വാധീനിച്ച്‌ ആറന്മുള ഗ്രാമത്തെ മുഴുവന്‍ വ്യവസായ മേഖലയായി പ്രഖ്യാപിക്കാന്‍ കെ.ജി.എസ്‌. കൂട്ടുനിന്നത്‌. ആറന്മുള വിമാനത്താവളത്തിനു ഭൂമി നികത്തിയത്‌ ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതും തെറ്റാണെന്നു തെളിയുന്നു. 2003-04 ലാണ്‌ ഭൂമിയുടെ മുന്‍ ഉടമ ഏബ്രഹാം കലമണ്ണില്‍ വയല്‍ മധ്യത്തിലൂടെ ഒഴുകിയിരുന്ന കോഴിത്തോടും തോട്‌ പുറമ്പോക്കും കൈയേറി മണ്ണിട്ടുനികത്തിയത്‌. എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി. വയല്‍ നികത്തിയതിനെതിരേ അന്നു വന്‍ ജനകീയ പ്രക്ഷോഭമുണ്ടായി. വയല്‍ മധ്യത്തിലെ കരിമാരം കുന്ന്‌ ഇടിച്ചു വയല്‍ നികത്താന്‍ ഉപയോഗിച്ച ജെ.സി.ബി. നാട്ടുകാര്‍ തീയിട്ടതു സംബന്ധിച്ച കേസ്‌ ഇപ്പോഴും നിലവിലുണ്ട്‌. കെ.എസ്‌.കെ.ടി.യുവും വയല്‍ നികത്തിയതിനെതിരേ കേസ്‌ കൊടുത്തിരുന്നു.
News Credits,Mangalam Daily,Dec 30, 2013

മോഡിയെ പിന്തുണച്ചു വെള്ളാപ്പള്ളി

കോട്ടയം: നരേന്ദ്രമോഡി അധികാരത്തിലെത്തിയാല്‍ രാജ്യം മുടിയില്ലെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ്‌ അദ്ദേഹം മോഡിയെ പിന്തുണച്ചത്‌.
ബി.ജെ.പിക്ക്‌ ഇപ്പോള്‍ ഹിന്ദുത്വമുഖമില്ല. മോഡിക്ക്‌ ഇത്രയും പ്രചാരം നല്‍കിയത്‌ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരുടെ കൊള്ളരുതായ്‌മയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയുണ്ടാകും. കേന്ദ്രഭരണം പരാജയമാണെന്ന തോന്നല്‍ ജനത്തിനുണ്ട്‌. കോണ്‍ഗ്രസ്‌ ഭരണം ഒരുവഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കുമാണ്‌. ഹിന്ദുക്കളെ പരസ്‌പരം തല്ലിക്കാനുള്ള അടവുനയമാണ്‌ സര്‍ക്കാരിന്റേത്‌. പി.സി. ജോര്‍ജ്‌ പറയുന്നതു മുഴുവനും ശരിയാണ്‌. എന്നാല്‍ ഭരണത്തിലിരുന്നുകൊണ്ട്‌ പ്രതിപക്ഷത്തിന്റെ രീതിയില്‍ സംസാരിക്കുന്നതു ശരിയല്ല. സര്‍ക്കാരിനു കൂട്ടുത്തരവാദിത്തം നഷ്‌ടമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
News Credits Mangalam Daily,December 30, 2013

Monday, December 16, 2013

Narendra Modi condoles passing away of High Highness Late Utradam Thirunal Marthanda Varma

The NDA’s PM candidate Shri Narendra Modi condoled the passing away of the Maharaja of Travancore, His Highness Late Utradam Thirunal Marthanda Varma. Shri Narendra Modi spoke to the family of the deceased Maharaja and offered his condolences. In a statement, Shri Modi described His Highness Late Utradam Thirunal Marthanda Varma as a person of simple living and high thinking. Shri Modi recalled his visit to Kerala during which he met the late Maharaja. Shri Modi said that he was impressed with the late Maharaja’s devotion and attachment to the Shri Padmanabha Temple. Shri Modi said that His Highness Late Utradam Thirunal Marthanda Varma gave a sense of pride to all Keralites and that Keralites have lost a father figure who understood the problems of the common people. Earlier, Shri Narendra Modi Tweeted on the demise of the Late Maharaja, noting his tremendous contribution in strengthening culture. Shri Modi also wrote that the Late Maharaja was a kind, warm and erudite personality.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (91) നാടുനീങ്ങി

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിലെ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (91) നാടുനീങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.20 ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു വിയോഗം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം ആറു മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭൗതികദേഹം രാവിലെ മുതല്‍ കോട്ടയ്ക്കകം ലെവി ഹാളില്‍ പൊതുര്‍ശനത്തിന് വച്ചിരിക്കുകയാണ്. 2.30 വരെ പൊതുദര്‍ശനം തുടരും. സൂര്യസ്തമയത്തിനു മുന്‍പ് ഓടെ കവടിയാര്‍ കൊട്ടാരത്തില്‍ സംസ്‌കാരം നടക്കും. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ കാരണവരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായിരുന്നു. പട്ടം പാലസില്‍ (തുളസി ഹില്‍ പാലസ്) ആയിരുന്നു ഇത്രാടം തിരുനാളിന്റെ താമസം. മരണസമയത്ത് മകള്‍ പാര്‍വതീവര്‍മ്മ, മകന്‍ പത്മനാഭവര്‍മ്മ പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി, മൂലം തിരുനാള്‍ രാമവര്‍മ (അടുത്ത അനന്തരാവകാശി) തുടങ്ങി കുടുംബാംഗങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയാണ് സഹോദരി. 2005ല്‍ പരേതയായ രാധാദേവിയാണ് ഭാര്യ. ലഫ്.കേണല്‍ കൃഷ്ണ ഗോപിനാഥന്റെ മകളായിരുന്നു രാധാദേവി. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനാണ് ഉത്രാടം തിരുനാള്‍. ഇളയരാജാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നു. 1922 മാര്‍ച്ച് 22ന് (മീനമാസത്തിലെ ഉത്രാടം നാള്‍)തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ മഹാറാണി സേതു പാര്‍വ്വതി ഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ്മ കോച്ചുകോയിക്കല്‍ തമ്പരാന്റെയും മകനായി ജനനം. രണ്ടാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം മദ്രാസിലേക്ക് താമസം മാറ്റി. അഞ്ചാം വയസ്സില്‍ വിദ്യാരംഭം. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം പ്ലൈമൗണ്ട് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇംണ്ടിലേക്ക് പോയി. പഠനശേഷം 1956ല്‍ ബംഗലൂരുവില്‍ വ്യവസായ സ്ഥാപനം തുടര്‍ന്നി. പിന്നീട് വളരെക്കാലം ബംഗലൂരുവിലായിരുന്നു താമസം. 1991ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയതോടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. വിദ്യാഭ്യാസ കാലത്തും തുടര്‍ന്നും കൊട്ടാരത്തിലെ മുറജപങ്ങളും മുറയ്ക്ക് നടന്നു. കായികരംഗത്തും കുതിരസവാരിയിലും യാത്രയിലും ഫൊട്ടോഗ്രഫിയിലും ഏറെ തത്പരനായിരുന്നു ഉത്രാടം തിരുനാള്‍. ലോകയാത്രകളിലുടനീളം ചിത്രങ്ങള്‍ ഒപ്പിയെടുത്തു. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ചരിത്രമുഹൂര്‍ത്തങ്ങളും ആകാശകാഴ്ചകളും അദ്ദേഹത്തിന്റെ ചിത്ര ശേഖരത്തിലുണ്ട്. ശ്രീപത്മനാഭന്റെ ദാസനായ അദ്ദേഹം ആരോഗ്യം അനുവദിക്കുന്നതുവരെ ക്ഷേത്രദര്‍ശനംമുടക്കിയിരുന്നില്ല. ശ്രീപത്മനാഭയെ കണ്ടശേഷമായിരുന്നു ജലപാനം പോലും. ശംഖുമുരദയുള്ള കാറില്‍ ശ്രീപത്മനാഭനെ വണങ്ങാനുള്ള ബെന്‍സ് കാറിലെ അദ്ദേഹത്തിന്റെ യാത്ര തലസ്ഥാന നഗരത്തിലെ പതിവ് കാഴ്ചയായിരുന്നു. പ്രൗഡോജ്വലമായ ആ യാത്ര ഇനി തലസ്ഥാനവാസികള്‍ക്ക് നിറമുള്ള ഓര്‍മ്മയാകും. കഴിഞ്ഞ വര്‍ഷം നവതിയാഘോഷത്തിന് സമ്മാനമായി ലഭിച്ച റോല്‍സ് റോയ്‌സ് കാറില്‍ അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയെങ്കിലും ആ കാര്‍ പിന്നീട് ഉടമയ്ക്കു തന്നെ മടക്കി നല്‍കി. രാജഭരണത്തിന്റെയും ബ്രീട്ടീഷ് കോളനി വാഴ്ചയുടെയും ജനാധിപത്യത്തിന്റെയും ഭരണാനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു. യൗവനകാലത്ത് കോളനിവാഴ്ച അവസാനിച്ച് നാട് ജനാധിപത്യത്തിലേക്കും കടന്നപ്പോഴും പിന്നീട് രാജഭരണത്തിന് പ്രസക്തി നഷ്ടപ്പെട്ടപ്പോഴും അദ്ദേഹം എല്ലാത്തിനും സാക്ഷിയായി. വോട്ട് ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ജനാധിപതര്യത്തെ തള്ളിപ്പറഞ്ഞില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യം കാട്ടാനോ ആരെയെങ്കിലും തള്ളിപ്പറയാനോ അദ്ദേഹം തയ്യാറായില്ല. തന്നെ കാണാനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാജകീയമായി തന്നെ അദ്ദേഹം സ്വീകരിച്ചു. നവംബര്‍ 11ന് കേരള സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് രാജകുമാരനുമായി അനാരോഗ്യങ്ങള്‍ മാറ്റിവച്ച് കൊച്ചിയില്‍ എത്തി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ചരിത്രത്തിന്റെ ഓര്‍മ്മപുതുക്കലായിരുന്നു. കൂടിക്കാഴ്ചയില്‍ തിരുവിതാംകൂര്‍ പവന്‍ ചാള്‍സിന് സമ്മാനിക്കാനും അദ്ദേഹം പറന്നില്ല. എളിമയുടെയും പാണ്ഡിത്യത്തിന്റെയും പ്രതീകമായിരുന്ന ഉത്രാടം തിരുനാള്‍ നാടുനീങ്ങിയതോടെ രാജവംശത്തിലെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. 'തൃപ്പടിദാനം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. 2010 ജുണില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ച് ലോകമറിഞ്ഞതോടെയാണ് ചേരവംശത്തിലെ അന്‍പത്തിയഞ്ചാമത് ശ്രീപത്മനാഭ ദാസനായ അദ്ദേഹത്തിന്റെ മഹത്വം ലോകമെമ്പാടും അറിയപ്പെട്ടത്.
Reports Mangalam Daily,December 16, 2013

Saturday, December 14, 2013

അരയ്‌ക്കുതാഴെ തളര്‍ന്ന കുട്ടികളുടെ അച്‌ഛന്‍ മുഖ്യമന്ത്രിയെ കാണാനാകാതെ തൂങ്ങിമരിച്ചു

അഞ്ചല്‍ (കൊല്ലം): അരയ്‌ക്കുതാഴെ തളര്‍ന്ന രണ്ട്‌ ആണ്‍മക്കളെ ചുമലേറ്റി ജനസമ്പര്‍ക്കപരിപാടിക്കെത്തിയ ഗൃഹനാഥന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ കഴിയാത്ത നിരാശയില്‍ ജീവനൊടുക്കി. അഞ്ചല്‍, തോയിത്തല ശ്രീദേവിമന്ദിരത്തില്‍ സുശീലനാ(47)ണു മക്കള്‍ക്കു ചികിത്സാസഹായം ലഭിക്കാത്തതില്‍ മനംനൊന്ത്‌ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്‌. സുശീലന്റെ മരണത്തോടെ ഭാര്യയും കിടക്കയില്‍നിന്ന്‌ എഴുന്നേല്‍ക്കാനാവാത്ത രണ്ടു മക്കളും അനാഥരായി. മൂത്തമകന്‍ അതുലിന്‌ എട്ടുവയസുള്ളപ്പോഴാണ്‌ അപൂര്‍വരോഗം പിടിപെട്ടത്‌. അരയ്‌ക്കുതാഴെ പൂര്‍ണമായി തളര്‍ന്നതിനേത്തുടര്‍ന്നു നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇളയകുട്ടി അഖിലിനും എട്ടുവയസായപ്പോള്‍ ഇതേ രോഗം പിടിപെട്ടു. ശയ്യാവലംബികളായ മക്കളെ കണ്ണിലെണ്ണയൊഴിച്ചു ശുശ്രൂഷിച്ചിരുന്നതു സുശീലനാണ്‌. ഭാര്യ കശുവണ്ടി ഫാക്‌ടറിയില്‍ ജോലിചെയ്‌താണു കുടുംബം പുലര്‍ത്തിയിരുന്നത്‌. ഭാര്യക്കു ജോലിയില്ലാത്തപ്പോള്‍ സുശീലനും കൂലിപ്പണിക്കു പോയിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ ബി.ആര്‍.സിയില്‍നിന്ന്‌ അധ്യാപകര്‍ വീട്ടിലെത്തിയാണു കുട്ടികളെ പഠിപ്പിച്ചിരുന്നത്‌. ഇരുവരും പഠിക്കാന്‍ സമര്‍ഥരായിരുന്നു. പ്രതിസന്ധികള്‍ തരണം ചെയ്‌ത്‌ അതുല്‍ 10-ാം ക്ലാസ്‌ വരെയെത്തി, അഖില്‍ ഏഴിലും. മക്കളുടെ ചികിത്സക്കായി ആകെയുള്ള 10 സെന്റ്‌ ഭൂമിയും വീടും പണയപ്പെടുത്തി. ഒരുപാടു പണം ചെലവഴിച്ച്‌ കടത്തിലായി. മക്കളുടെ ചികിത്സയ്‌ക്കു മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണു ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച്‌ അറിഞ്ഞത്‌. മുമ്പ്‌ അപേക്ഷിച്ചവര്‍ക്കുപുറമേ പുതുതായി നല്‍കുന്ന അപേക്ഷകളും പരിഗണിക്കുമെന്നറിഞ്ഞ്‌ ഒരു പ്രാദേശികനേതാവിനൊപ്പം 12-നു രാവിലെ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന കൊല്ലത്ത്‌ രണ്ടുമക്കളുമൊത്ത്‌ എത്തി. വന്‍ജനക്കൂട്ടത്തിനിടെ അര്‍ധരാത്രിവരെ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയെ കണ്ട്‌ അപേക്ഷ നല്‍കാനായില്ല. ഒടുവില്‍ പ്രാദേശികനേതാവു മുഖേന അപേക്ഷ മുഖ്യമന്ത്രിയുടെ പി.എയെ ഏല്‍പ്പിച്ചു മടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിലെത്തിയ സുശീലന്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിലുള്ള കടുത്ത നിരാശ ഭാര്യയോടു പ്രകടിപ്പിച്ചു. സന്ധ്യയോടെ പുറത്തിറങ്ങിയ സുശീലനെ പിന്നീട്‌ റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എന്നാല്‍, സുശീലന്റെ ആത്മഹത്യ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തതിനാലാണെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ അറിയിച്ചു. മുഖ്യമന്ത്രി ഇവരില്‍നിന്ന്‌ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പ്രത്യേക പരിഗണനവേണ്ട കേസായതിനാല്‍ അപേക്ഷ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സുശീലനെ അറിയിച്ചിരുന്നു. സുശീലന്റെ മക്കള്‍ക്കു ചികിത്സാസഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ്‌ ബി.പി.എല്‍. ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിശോധിച്ച്‌ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

അധികൃതരുടെ ഉറപ്പ്‌ പാഴായി; വീടിനു മുന്നിലെ വഴി തുറക്കാതെ കാല്‍ നൂറ്റാണ്ടായി സുജാത കാത്തിരിക്കുന്നു
ചെറുതോണി : വിധി സമ്മാനിച്ച വേദനകളെ നിറഞ്ഞ മനസോടെ പുഞ്ചിരിച്ചുകൊണ്ട്‌ സ്വീകരിക്കുമ്പോഴും സുജാതയുടെ മനസ്‌ നുറുങ്ങിയിട്ടില്ല. നാല്‌പത്‌ വയസ്‌ പിന്നിടുന്നതിനിടെ ലോകത്തിന്റെ നിറവ്യത്യാസങ്ങള്‍ ഏറെ കണ്ടു. സഹന പാതകള്‍ നിരവധി താണ്ടി. പഠിച്ചു നേടിയ പ്രീഡിഗ്രി യോഗ്യതയേക്കാള്‍ പതിന്മടങ്ങ്‌ വിവരങ്ങള്‍ വായനയിലൂടെയും സ്വന്തം അനുഭവത്തിലൂടെയും സ്വായത്തമാക്കി. എന്നാല്‍ തന്റെ ചെറിയൊരു ജീവിത ആവശ്യം നിറവേറ്റണമെന്ന അപേക്ഷ ഗ്രാമീണ അധികാര കേന്ദ്രങ്ങള്‍ തികഞ്ഞ അവജ്‌ഞയോടെ തള്ളിക്കളഞ്ഞത്‌ കാല്‍ നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ മുറിപ്പാടായി മനസില്‍ അവശേഷിക്കുന്നു. മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ദൈവം വഴിതെളിച്ച പാതയിലൂടെ യാത്ര തുടരുന്ന സുജാതയ്‌ക്ക്‌ ഒരടി സഞ്ചരിക്കണമെങ്കില്‍ വീല്‍ ചെയറിന്റെ സഹായം വേണം. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ ആശുപത്രിയില്‍ പോയേ തീരൂ. പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ പോണമെന്ന്‌ ചിന്തിച്ചാലും ചെറിയൊരു പ്രതിബന്ധമുണ്ട്‌. വീടിന്‌ മുന്നില്‍ വഴിമുടക്കുന്ന രണ്ട്‌ പോസ്‌റ്റുകള്‍. തടിയംപാട്‌ ടൗണിനോട്‌ ചേര്‍ന്ന പെരുമ്പാട്ട്‌ വീടിന്റെ തൊട്ടുമുന്നിലുള്ള ഒരു വൈദ്യുതി പോസ്‌റ്റും ടെലഫോണ്‍ പോസ്‌റ്റുമാണ്‌ സുജാതയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നത്‌. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിച്ചാല്‍ മാത്രമേ വീടിന്റെ മുറ്റത്തേയ്‌ക്ക്‌ വാഹനം കടന്നുവരൂ. നിസാര ചിലവില്‍ നടത്താവുന്ന ഇക്കാര്യത്തിന്‌ അധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന്‌ മാത്രം. പോസ്‌റ്റുകള്‍ മാറ്റി സ്‌ഥാപിക്കാന്‍ കനിവുണ്ടാകണമെന്ന്‌ പ്രാദേശിക ജനപ്രതിനിധികളോട്‌ നിരവധി തവണ കേണപേക്ഷിച്ചു. ഉടന്‍ നടപടി സ്വീകരിക്കാമെന്ന മറുപടിയല്ലാതെ ഫലമൊന്നും ഉണ്ടായില്ല. രണ്ടു വര്‍ഷം മുമ്പ്‌ കെ.എസ്‌.ഇ.ബോര്‍ഡില്‍ നേരിട്ടെത്തി ആവലാതി ഉന്നയിച്ചിരുന്നു. ഇവിടെയും പ്രയോജനം ഒന്നുമുണ്ടായില്ല. ടെലിഫോണ്‍ പോസ്‌റ്റ്‌ ഇപ്പോള്‍ വെറും കാഴ്‌ച വസ്‌തു മാത്രമാണ്‌. കേബിളുകള്‍ സ്‌ഥാപിക്കപ്പെട്ടതോടെ ഈ പോസ്‌റ്റുകള്‍ ഉപയോഗത്തിലില്ല. എന്നാല്‍ സുജാതയുടെ വീടിന്‌ മുന്നില്‍ ഗതാഗതം മുടക്കാന്‍ ടെലിഫോണ്‍ പോസ്‌റ്റും പ്രധാന പങ്ക്‌ തന്നെ വഹിക്കുന്നു. 25 വര്‍ഷം മുമ്പ്‌ 1988 ല്‍ ഡിസംബര്‍ ഏഴിന്‌ മുരിക്കാശേരിക്കടുത്ത്‌ ഉപ്പുതോട്ടിലുണ്ടായ ബസപകടമാണ്‌ തടിയംപാട്‌ പെരുമ്പാട്ട്‌ സുജാതയെ കിടപ്പിലാക്കിയത്‌. അരയ്‌ക്കു താഴെ ചലനശേഷി നഷ്‌ടപ്പെട്ടെങ്കിലും നിത്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുഞ്ചിരിയോടെ നേരിടാനുള്ള മനോധൈര്യമാണ്‌ സുജാതയെ വ്യത്യസ്‌തയാക്കിയത്‌. സഹപാഠികളായ എട്ടുപേരുടെ ജീവന്‍ കവര്‍ന്ന അപകടത്തിന്റെ 25-ാം ഓര്‍മദിനമായിരുന്ന ഡിസംബര്‍ ഏഴിന്‌ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന്‌ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടാക്‌സി വാഹനം വീട്ടുമുറ്റത്തേയ്‌ക്ക്‌ കടന്നുവരാത്തതിനാല്‍ ഇത്‌ മുടങ്ങി. മറ്റാരെങ്കിലും എടുത്ത്‌ വാഹനത്തില്‍ കയറ്റുന്നകാര്യം സുജാത ഇഷ്‌ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഈ ഉദ്യമത്തിന്‌ തുനിഞ്ഞതുമില്ല. കോളജില്‍ നടന്ന പ്രത്യേക അനുസ്‌മരണ ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വപ്‌നങ്ങള്‍ക്ക്‌ നിറം പകരുമെന്ന പ്രത്യാശയില്‍ സുജാത കാത്തിരിക്കുന്നു. നിറപുഞ്ചിരിയോടെ...... News Credits,Mangalam Daily,December 15, 2013

Tuesday, December 10, 2013

രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട്‌ മണ്ഡലങ്ങളിലും വിജയം നേടിയത്‌ ബിജെപി -രാഹുലിന്‌ സമ്പൂര്‍ണ്ണ തോല്‍വി - മോഡി നേടി

ന്യൂഡല്‍ഹി: സെമിഫൈനലില്‍ ബിജെപിയോട്‌ 4-0 ന്‌ തോറ്റതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്‌ നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെങ്കിലും പ്രചരണം നടന്ന നാലു സംസ്‌ഥാനങ്ങളിലും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യം ഏറ്റില്ല എന്നത്‌ തെരഞ്ഞെടുപ്പ്‌ ഫലത്തോടെ വ്യക്‌തമായി.
രാജസ്‌ഥാനില്‍ രാഹുല്‍ പ്രചരണത്തിന്‌ പോയ എട്ടില്‍ ഏഴ്‌ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികള്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി. ഒരെണ്ണത്തിന്റെ കാര്യത്തില്‍ വിവരമാകട്ടെ കാത്തിരിക്കണം എന്ന നിലയിലുമായി. രാഹുല്‍ അഭിസംബോധന ചെയ്‌ത എട്ട്‌ മണ്ഡലങ്ങളിലും വിജയം നേടിയത്‌ ബിജെപി. രാഹുല്‍ പ്രചരണം നടത്തിയ ചുരുവിലാകട്ടെ ബിഎസ്‌പി സ്‌ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്‌ ഡിസംബര്‍ 13 ലേക്ക്‌ തെരഞ്ഞെടുപ്പ്‌ മാറ്റുകയും ചെയ്‌തു. സാലമ്പൂര്‍, ഖേഡി, ചിറ്റോര്‍ഗര്‍, ബികനീര്‍, പുഷ്‌ക്കര്‍, ജോധ്‌പൂര്‍, ബന്‍സ്വാര, ചുരു എന്നിവിടങ്ങളിലാണ്‌ രാഹുല്‍ പ്രചരണത്തിനായി എത്തിയത്‌. അതേസമയം മറുവശത്ത്‌ ഓടിനടന്ന്‌ പ്രചരണത്തിന്‌ നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി എത്തിയ 20 ല്‍ 16 മണ്ഡലങ്ങളിലും ബിജെപി സ്‌ഥാനാര്‍ത്ഥികള്‍ നേടുകയും ചെയ്‌തു. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ നേടിയത്‌ രണ്ടിടങ്ങളില്‍ മാത്രമായിരുന്നു. മോഡിയെ ശക്‌തനായ എതിരാളിയായി നേരത്തേ തന്നെ വിലയിരുത്തിയിട്ടുള്ള കോണ്‍ഗ്രസിന്‌ പുതിയ സംഭവവികാസങ്ങള്‍ കടുത്ത സമ്മര്‍ദ്ദമാകും നല്‍കുക. പ്രചരണത്തിനായി മോഡി എത്തിയിടത്തെല്ലാം ശക്‌തമായ യുവജന സാന്നിദ്ധ്യം ഉണ്ടായിരുന്നു. പാര്‍ട്ടി വന്‍ വിജയം നേടുന്നതിന്‌ മോഡിയുടെ സഹായം ഉണ്ടായിരുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയായ വസുന്ധരരാജ സിന്ധ്യേ തന്നെ പറഞ്ഞിരുന്നു.