Tuesday, October 18, 2016

സുഹൃത്തേ .. കണ്ണൂർ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.

പുരാണ കഥകളിൽ കേട്ട രാക്ഷസനില്ലേ?
അജ്ഞാത വനത്തിന് നടുവിലെ പേരറിയാത്ത മരത്തിന്റെ പൊത്തിൽ തന്റെ ജീവൻ ഒളിപ്പിച്ച് വെച്ചിട്ട് ലോകത്ത് മുഴുവൻ ഉപദ്രവങ്ങൾ വിതയ്ക്കുന്ന ദുഷ്ട രാക്ഷസൻ. ആ രാക്ഷസനാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി! അതിന്റെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാട്ടു മരം കണ്ണൂർ ജില്ലയും! ആ മരത്തെ സംരക്ഷിക്കാൻ രാക്ഷസൻ എന്തും ചെയ്യും.അതിന്റെ പരിസരത്തേക്ക് വരുന്നവരെ പോലും കൊന്നു കളയും.വിനോദത്തിന് വേണ്ടി പോലും ആളെ കൊല്ലാൻ അനുവദിക്കുന്ന അവന്റെ തത്വശാസ്ത്ര പ്രകാരം, നിലനിൽപ്പിന് വേണ്ടിയുള്ള കൊലപാതകം വിശുദ്ധ കർമ്മമാണ്‌.
ആലങ്കാരികമായി പറഞ്ഞതല്ല. യാഥാർഥ്യമതാണ്.34 വർഷം തുടർച്ചയായി ഭരിച്ചു മുടിച്ച ബംഗാളിലെ പാർട്ടി കോട്ടകളത്രയും തകർന്നു തരിപ്പണമായ ശേഷമിപ്പോൾ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തിയുള്ള പ്രദേശം കണ്ണൂരാണ്. നമ്മുടെ കോഴിക്കോടിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ത്രിപുരയെ മാറ്റിനിർത്തിയാൽ രാജ്യത്താകെ പാർട്ടി ഗ്രാമങ്ങൾ അവശേഷിക്കുന്ന ഒരേയൊരു ജില്ലയും കണ്ണൂരാണ്.കണ്ണൂരിലെ സ്വാധീനം നഷ്ടപ്പെട്ടാൽ മലബാർ മേഖലയിലാകെ പാർട്ടി തളരുകയും ക്രമേണ ബംഗാളിലെ പോലെ കേരളത്തിലും അവർ നാമാവശേഷമാവുകയും ചെയ്യും.
ലോക്സഭയിലേക്ക് രണ്ടംഗങ്ങളെ മാത്രം അയക്കാൻ സാധിക്കുന്ന ത്രിപുരയിലെ പ്രാദേശിക കക്ഷിയായി ചുരുങ്ങി ദേശീയ രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തരായി തീരുക എന്നതാണ് അതിന്റെ തുടർച്ച.അങ്ങനെയാണ് എന്തു വില കൊടുത്തും കണ്ണൂർ പിടിച്ചു നിർത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടമാകുന്നത്.അവിടെ തന്നെയാണ് കണ്ണൂരിലെ സ്വയം സേവകരുടെ സംഘടനാ പ്രവർത്തനമെന്നത് വെറും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ എന്നതിലുപരി ദേശീയമാനമുള്ള രാഷ്ട്രീയ പ്രവർത്തനം തന്നെയാകുന്നതും.
നിർണ്ണായക സന്ധികളിലെല്ലാം രാജ്യത്തെ ഒറ്റു കൊടുത്തിട്ടുള്ള, ദേശ വിരുദ്ധതയും ദേശീയതാ വിരുദ്ധതയും ആശയ പ്രമാണമായി സ്വീകരിച്ചിട്ടുള്ള, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ എല്ലാ കാലത്തും വെല്ലുവിളിയുയർത്തിയിട്ടുള്ള, നമ്മുടെ മൂല്യങ്ങളേയും വിശ്വാസങ്ങളേയും സംസ്കാരത്തെയുമെല്ലാം എന്നുമെന്നും തകർക്കാനായി പരിശ്രമിച്ചിട്ടുള്ള,കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ക്ഷുദ്ര സംഘടനയെ ഈ രാജ്യത്ത് നിന്ന് തന്നെ നിഷ്കാസനം ചെയ്യാനുള്ള പ്രവർത്തനത്തിലാണ് അവർ വ്യാപൃതരായിരിക്കുന്നത്.
കൊല്ലാൻ മടിയില്ലാത്ത രാക്ഷസനും മരിക്കാൻ ഭയമില്ലാത്ത മനുഷ്യരും തമ്മിലാണ് കണ്ണൂരിലെ സംഘർഷം.അവിടുത്തെ രാഷ്ട്രീയത്തിന് ഇങ്ങനെയാവാനേ സാധിക്കൂ.നമുക്കെല്ലാം നിസ്സഹായരായി കണ്ടു നിൽക്കാനും.
അതിങ്ങനെയല്ലാതെ ആവണമെങ്കിൽ ‘തങ്ങളുടെ സ്വാധീനം’ എന്നതിനെ പറ്റിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ച്ചപ്പാട് തന്നെ മാറേണ്ടതുണ്ട്.
പക്ഷെ ചരിത്രത്തിലെല്ലായ്പ്പോഴും അവർക്കതിനർത്ഥം “തങ്ങളല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥ” എന്നു തന്നെയായിരുന്നു.
ലോകത്തെവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അധികാരത്തിലെത്തിയിട്ടുണ്ടോ അവിടെയെല്ലാം അവരതാണ് നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത്.
1936-38 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ സ്റ്റാലിന്റെ കാർമികത്വത്തിൽ അരങ്ങേറിയ മഹാ ശുദ്ധീകരണ യജ്ഞം എന്ന് വിളിക്കപ്പെടുന്ന” ദി ഗ്രേറ്റ് പർജ്” (The Great Purge) നമ്മൾ പഠിച്ചിട്ടുള്ളതാണ്.
റഷ്യ തന്നെ പിന്നീട് പുറത്തു വിട്ട ഔദ്യോഗിക വിശദീകരണ പ്രകാരം പ്രതി വിപ്ലവകാരികളെന്നും പ്രസ്ഥാനത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തപ്പെട്ട ആറു ലക്ഷത്തി എൺപതിനായിരം ആളുകളെയാണ് സ്റ്റാലിൻ ഭരണകൂടം 3 വർഷം കൊണ്ട് വധിച്ചു കളഞ്ഞത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ യഥാർത്ഥ എണ്ണം 12 ലക്ഷത്തിനടുത്താണ്.ഗ്രേറ്റ് പർജിന്റെ ചൈനീസ് പതിപ്പായ മാവോയുടെ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിൽ (The Proletarian Cultural Revolution 1966-76) കൊലചെയ്യപ്പെട്ട വിപ്ലവത്തിന്റെ ശത്രുക്കളുടെ എണ്ണം ഏഴു ലക്ഷത്തി അമ്പിത്തിനായിരത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയിലാണ്.
1959-60 കാലഘട്ടത്തിലരങ്ങേറിയ ക്യൂബൻ പർജിൽ (The Cuban Purge) വധിക്കപ്പെട്ടത് ഇരുപതിനായിരം പ്രതി വിപ്ലവകാരികൾ ആയിരുന്നെങ്കിൽ, 1976-79 കാലത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപതിയായ പോൾ പോട്ടിന് കീഴിൽ കംബോഡിയയിൽ കൊന്ന് ശുദ്ധീകരിക്കപ്പെട്ട “വിയറ്റ്നാമീസ് മനസ്സും ഖേമർ ഉടലുമുള്ള” വർഗ്ഗ ശത്രുക്കൾ ഏതാണ്ട് രണ്ട് ലക്ഷത്തോളം വരും.
അതവിടുത്തെ ആകെ വിയറ്റ്നാമീസ് ജനസംഘയുടെ നേർപകുതിയായിരുന്നു എന്നോർക്കണം.
ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് കീഴിൽ പുലരുന്ന ഉത്തര കൊറിയയിൽ ഓരോ വർഷവും നൂറു കണക്കിനാളുകളാണ് പരമാവധികാരിയായ കിം ജോംഗ് ഉന്നിന്റെ ചെറിയ ഇഷ്ടക്കേടിന് പാത്രമായത് മൂലം മാത്രം വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നത്.
1977 മുതൽ 2011 വരെ തുടർച്ചയായി തങ്ങൾ ഭരിച്ച ബംഗാളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 28000 ആണെന്ന് നിയമസഭയിൽ പ്രസ്താവിച്ചത് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ തന്നെയാണ്. എന്നാൽ മെയിൻസ്ട്രീം വീക്‌ലി പുറത്തു വിട്ട പഠന പ്രകാരം 34 വർഷങ്ങൾക്കിടയിലെ യഥാർത്ഥ കൊലകണക്ക് 55000ന് മുകളിലാണ്.
ലോകത്തെ പലഭാഗങ്ങളിലായി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിപ്ലവ വിരുദ്ധരെന്നും വർഗ്ഗ ശത്രുക്കളെന്നും പ്രസ്ഥാനത്തിന്റെ വിരോധികളെന്നും കുലംകുത്തികളെന്നും വിളിച്ച് കൊന്നു തള്ളിയ മനുഷ്യരുടെ ആകെ എണ്ണമെടുത്താൽ, അത് ജർമനിയിലെ ജ്യൂവിഷ് ഹോളോകോസ്റ്റും (Jewish Holocaust) ജപ്പാനിലെ ഏഷ്യൻ ഹോളോകോസ്റ്റും (Japan Asian Holocaust) അടക്കം ലോകത്തിന്ന് വരെ അരങ്ങേറിയ മുഴുവൻ വംശഹത്യകളിലുമായി വധിക്കപ്പെട്ട മുഴുവൻ മനുഷ്യരുടെയും എണ്ണത്തിൽ അധികമാകുമെന്ന് ‘ദി ബ്ലാക്ക് ബുക് ഓഫ് കമ്മ്യൂണിസം’ എന്ന പുസ്തകത്തിൽ സ്റ്റീവൻ റോസ്ഫീൽഡ് നിരീക്ഷിച്ചിട്ടുണ്ട്. ഇതേ ഉന്മൂലന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണൂരിലും പിന്തുടരുന്നത്.
അതങ്ങനെയല്ലാതാവാതെ, കണ്ണൂരും ഇങ്ങനെയല്ലാതാവില്ല.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രമിത്തിന്റെ കാര്യം നോക്കൂ.2002ലാണ് രമിത്തിന്റെ അച്ഛനായ ഉത്തമൻ എന്ന ബസ് ഡ്രൈവറെ കമ്മ്യൂണിസ്റ്റ് കൊലപാതകി സംഘം ഓടിച്ചിരുന്ന ബസ് തടഞ്ഞു നിർത്തി ഡ്രൈവിംഗ് സീറ്റിലിട്ട് വെട്ടി കൊലപ്പെടുത്തുന്നത്.തങ്ങളുടെ പാർട്ടി മാത്രമുള്ള പിണറായി ഗ്രാമത്തിൽ ബി.എം.എസിന് വേണ്ടി പ്രവർത്തിച്ചു എന്നതായിരുന്നു ഉത്തമനെ വധശിക്ഷയ്ക്ക് അർഹനാക്കിയ കുറ്റം.അത് കൊണ്ടും പക തീരാതെ ഉത്തമന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപ യാത്രക്ക് നേരെയും അവർ ആക്രമണം അഴിച്ചു വിട്ടു.
ബോംബേറിൽ അമ്മുവമ്മ എന്നൊരു സാധു വൃദ്ധയും ഷിഹാബുദ്ധീൻ എന്നൊരു ജീപ്പ് ഡ്രൈവറും മരണത്തിനിരകളായി. ഉത്തമന്റെ വിധവയും രണ്ടു കുഞ്ഞുങ്ങളും മാത്രമുള്ള വീടിന് നേരെ തുടരെ തുടരെ ആക്രമണങ്ങൾ ആവർത്തിച്ചു.വീടിന്റെ ഉമ്മറത്ത് ഇടയ്ക്കിടെ മുന്നറിയിപ്പെന്ന പോലെ റീത്തുകൾ പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞ വട്ടം രമിത്തിന്റെ വീട്ടിൽ പതിവ് വിരട്ടിനെത്തിയ സംഘം അവന്റെ അമ്മയുടെ കഴുത്തിൽ വാള് വെച്ച് പറഞ്ഞത് “ഉത്തമന്റെ പൊടി പോലും പിണറായിയിൽ ഞങ്ങൾ ബാക്കി വയ്ക്കില്ല” എന്നായിരുന്നത്രേ.ആ രമിത്താണ് ഇന്നലെ കൊലചെയ്യപെട്ടത്.
സജീവ രാഷ്ട്രീയ പ്രവർത്തനത്തിലില്ലാത്ത, ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലാത്ത രമിത്തിനെ വധശിക്ഷക്കർഹനാക്കിയ കുറ്റം അവൻ ഉത്തമന്റെ പൊടിയായിരുന്നു എന്നത് മാത്രമാണ്.ആ വീട്ടിലിനി ആണുങ്ങളാരും ബാക്കിയില്ല.
“ഭയം” വിതയ്ക്കുക എന്നതാണ് അവരുടെ സംഘടനാ പ്രവർത്തനത്തിന്റെ രീതി. വധിക്കപ്പെടാനുള്ള ഒരാളുടെ യോഗ്യത അവന്റെ മരണത്തിന് മറ്റുള്ളവരിൽ എത്ര തോതിൽ ഭീതി പടർത്താനാവും എന്നത് മാത്രമാണ്. ഉത്തമന്റെയും രമിത്തിന്റെയും അനുഭവം കണ്ട പിണറായിയിലെ ഒരാൾ പോലും ഇനി സിപിഎമ്മിനെ എതിർക്കാനോ സംഘപരിവാറിൽ പ്രവർത്തിക്കാനോ ധൈര്യപ്പെടുകയില്ല. അങ്ങനെയാണ് പാർട്ടിയുടെ നീതിശാസ്ത്രത്തിൽ അവരുടെ കൊലപാതകങ്ങൾ ന്യായമാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം അമ്പതോളം വീടുകളാണ് പിണറായി ഗ്രാമത്തിൽ ആക്രമിക്കപെട്ടത്. ശോഭയാത്രയിൽ കുട്ടികളെ പങ്കെടുപ്പിച്ചു, രാഖി കെട്ടി, മകനോ മകളോ കോളേജിൽ എബിവിപിയിലാണ് തുടങ്ങിയ നിസ്സാര കുറ്റങ്ങളുടെ പേരിൽ പ്രത്യേക രാഷ്ട്രീയ അനുഭാവമൊന്നുമില്ലാത്തവരുടെ വീടുകൾ പോലും തകർത്തു തരിപ്പണമാക്കപ്പെടുന്നു. വീട്ടുസാധനങ്ങളും വാഹനങ്ങളും നശിപ്പിക്കുക, കിണറ്റിലും കുടിവെള്ള സ്രോതസ്സിലും മാലിന്യം കലർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വെച്ച് ആയുധങ്ങളുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അങ്ങനെ ഒന്നുകിൽ നാടുപേക്ഷിച്ച് പോവുക അല്ലെങ്കിൽ പാർട്ടിക്ക് വിധേയരായി ജീവിക്കുക എന്ന രണ്ടേ രണ്ട് സാദ്ധ്യതകൾ മാത്രം അവർക്ക് മുന്നിൽ അവശേഷിപ്പിക്കുക.
ഇങ്ങനെയാണ് പാർട്ടി കണ്ണൂരിലെ സ്വന്തം ഗ്രാമങ്ങൾ സംരക്ഷിക്കുന്നത്.സഹിഷ്ണുതാവാദിയുടേയും മാനവികവാദിയുടേയും ജനാധിപത്യവാദിയുടേയുമൊക്കെ മാരീച വേഷങ്ങൾ ധരിച്ച് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന മായാ രാക്ഷസൻ അവന്റെ കാട്ടിൽ മാത്രം പുറത്തെടുക്കുന്ന തനി സ്വരൂപമാണിത്.
‘അവളെ പേടിച്ചാരും നേര്‍വഴി നടപ്പീല’ എന്ന അദ്ധ്യാത്മ രാമായണത്തിലെ താടകാ വർണ്ണനയോട് വളരെ അടുത്ത് നിൽക്കുന്നുണ്ടിത്.
ആശയാധിഷ്ഠിതവും ജനകീയവും സൗമ്യവുമായ തിരുവിതാംകൂർ രാഷ്ട്രീയ ശൈലി പൂർണ്ണമായും അക്രമാധിഷ്ഠിതമായ മലബാർ ശൈലിക്ക് കീഴടങ്ങിയതിന്റെ ദുരന്തമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനത്തെ പാർട്ടി ഇന്ന് മുഴുവനായും കണ്ണൂർ നേതൃത്വത്താലാണ് നിയന്ത്രിക്കപ്പെടുന്നത്.
കണ്ണൂരിലെ ആദ്യ ആർ.എസ്.എസ് ബലിദാനിയായ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിൽ പ്രതിയായിരുന്ന ആളാണ് ഇന്ന് കേരളാ മുഖ്യമന്ത്രി. അതിന് ശേഷം നടന്ന കരിമ്പിൽ സതീശന്റെ കൊലപാതക കേസിലെ പ്രതിയാകട്ടേ, ഇന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമാണ്.
കണ്ണൂരിലെ കളരിയിൽ നിന്ന് അഭ്യാസം പഠിച്ചും പഠിപ്പിച്ചും വന്നവരായത് കൊണ്ടാണ്, ആ രാഷ്ട്രീയ ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ആയത് കൊണ്ടാണ്, അധികാരമേറ്റ് വെറും അഞ്ചു മാസം കൊണ്ട് ഏഴു കൊലപാതകങ്ങൾ കണ്ണൂരിൽ നടന്നിട്ടും ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രിക്ക് മൗനം പാലിക്കാൻ സാധിക്കുന്നതും പാർട്ടി സെക്രട്ടറിക്ക് പൊതുയോഗം വിളിച്ചു കൂട്ടി പാടത്തെ പണിക്ക് വരമ്പിൽ കൂലി കൊടുക്കണമെന്ന് കേഡർമാരെ ഗുണദോഷിക്കാൻ സാധിക്കുന്നതും.
കണ്ണൂരിലെ സംഘപരിവാറിന്റെ മാത്രമല്ല, കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റേയുമെല്ലാം പ്രവർത്തന ശൈലി കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് എന്ന് ശ്രദ്ധിച്ചിട്ടില്ലേ? അല്ലെങ്കിൽ സുധാകരനെ പോലൊരു നേതാവ് കോൺഗ്രസ്സിന് കേരളത്തിൽ വേറെവിടെയാണുള്ളത്??
കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനോഭാവം മാറാതെ, പാർട്ടിയുടെ രാഷ്ട്രീയ ശൈലിയും സിദ്ധാന്തവും മാറാതെ, തങ്ങളുടെ സ്വാധീന മേഖലയിൽ തങ്ങൾ മാത്രമെന്ന ഏകാധിപത്യ പ്രത്യയശാസ്ത്രം മാറാതെ കണ്ണൂർ ഇങ്ങനെയല്ലാതാവില്ല.
കൊലപാതകം ആര് ചെയ്താലും അതംഗീകരിക്കാനാവില്ല എന്നുറപ്പിക്കുമ്പോഴും, അക്രമരാഷ്ട്രീയത്തിനെ ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല എന്നതിൽ സംശയമില്ലാതിരിക്കുമ്പോഴും, കണ്ണൂരിൽ സമാധാനം പുലരാൻ രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടതുണ്ട് എന്നതിൽ പൂർണ്ണ ബോധ്യമുള്ളപ്പോഴും, ഏകപക്ഷീയമായ ആക്രമണത്തേയും നിവൃത്തി കെട്ടവന്റെ പ്രതിരോധത്തേയും ഒരേ തരത്തിൽ കാണാൻ സാധിക്കുകയില്ലെന്ന് പറയാതെ വയ്യ.
ഗാന്ധി മാർഗ്ഗത്തിലുള്ള രാഷ്ട്രീയമാണ് ഏറ്റവും അഭികാമ്യമെന്ന് പറയുമ്പോൾ തന്നെയും അഹിംസയെന്നാൽ ഭീരുത്വമല്ലെന്നും, ഹിംസക്കും ഭീരുത്വത്തിനും ഇടയിൽ നിന്നൊന്നിന്നെ തിരഞ്ഞെടുക്കേണ്ടി വന്നാൽ നിശ്ചയമായും ഞാൻ ഹിംസയെ തന്നെ തിരഞ്ഞെടുക്കും എന്ന് പറഞ്ഞ ഗാന്ധിയെ കൂടി ഓർക്കാതെയും വയ്യ.
വികാരരഹിതമായ നിഷ്പക്ഷത ചിലപ്പോഴൊക്കെ അപാരമായ ആത്മവഞ്ചനയാണ്. ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ നിഷ്പക്ഷനായിരിക്കുക എന്നാൽ, ആട്ടിൻകുട്ടിയെ കൊന്നു തിന്നാൻ ചെന്നായയെ അനുവദിക്കുക എന്ന് തന്നെയാണാർത്ഥം. ധർമ്മയുദ്ധത്തിൽ മൂകസാക്ഷികളില്ല എന്ന് പറയാറുണ്ടല്ലോ.
ധർമ്മത്തിനൊപ്പമെന്ന് സംശയാതീതമായി പ്രഖ്യാപിക്കാത്തവർ പോലും അധർമ്മത്തിന്റെ പക്ഷത്തായിരുന്നെന്ന് ഗണിക്കപ്പെടുമത്രേ.
ഞാൻ നിഷ്പക്ഷനല്ലെന്ന് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന രാക്ഷസന്റെ പതനത്തോടെയല്ലാതെ കണ്ണൂരിലെ രാഷ്ട്രീയത്തിന് മാറ്റം വരില്ലെന്ന് എനിക്കുറപ്പാണ്.
Article Credits,അഡ്വ. ശങ്കു ടി ദാസ്,Janamtv.com

ഭാരതമാണ് താരം

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ സ്ഥാനം ലോകരാജ്യങ്ങളില്‍ ഏറെ ഉന്നതിയിലാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യമാക്കി. ഇത്തവണ ഗോവയില്‍ ഉച്ചകോടി നിശ്ചയിക്കുമ്പോള്‍ തന്നെ താരമാകാന്‍ പോകുന്നത് ഭാരതമാണെന്ന് ഏതാണ്ട് വ്യക്തമായതാണ്. ഉച്ചകോടിയിലെ ചര്‍ച്ചകളിലും തീരുമാനങ്ങളിലുമെല്ലാം മേല്‍ക്കൈ ഭാരതത്തിനായി. ചടുലമായ നീക്കങ്ങളും സന്ദര്‍ഭോചിതമായ ഇടപെടലുകളിലുമെല്ലാം മികച്ച ഭരണാധികാരി എന്ന പേരെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി.
ഉച്ചകോടി നടന്നുകൊണ്ടിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ട്രംപ് പ്രസ്താവിച്ചത്. ഊര്‍ജസ്വലനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ഭാരതവുമായി ബന്ധം ശക്തിപ്പെടുത്താനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച് നീങ്ങാനും ട്രംപ് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ലോകം ഇന്ന് ഉറ്റുനോക്കുന്ന നേതാവ് നരേന്ദ്രമോദിയായിക്കഴിഞ്ഞു. അതുകൊണ്ടാണ് വന്‍ ശക്തികളായ ചൈനയും റഷ്യയുമെല്ലാം നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നത്. പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ നല്‍കില്ലെന്ന് റഷ്യപ്രഖ്യാപിച്ചത് ഗോവ ഉച്ചകോടിയിലാണ്. അതേസമയം ഭാരതവുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടാനും റഷ്യ തയ്യാറായി.
ഭാരതവും റഷ്യയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് ഗോവയില്‍ ധാരണയായത്. രാജ്യാതിര്‍ത്തികള്‍ കാക്കാന്‍ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനവും കാമോവ് ഹെലിക്കോപ്റ്ററുകളും യുദ്ധക്കപ്പലുകളും റഷ്യയില്‍ നിന്നു വാങ്ങാന്‍ തീരുമാനമായിരിക്കുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച വളരെ ഫലപ്രദമായി. തമിഴ്‌നാട്ടിലെ കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ 16 കരാറുകളിലാണ് ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്.
പ്രതിരോധം, ഊര്‍ജ്ജം, സാമ്പത്തിക സഹകരണം തുടങ്ങിയ രംഗങ്ങളിലാണ് കരാറുകള്‍. പ്രതിരോധ മേഖലയില്‍ മാത്രം 39,000 കോടി രൂപയുടെ കരാറുകള്‍. ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുവരെ രക്ഷാ കവചം തീര്‍ക്കുന്ന അതീവ നൂതന വ്യോമ പ്രതിരോധ സംവിധാനമായ ട്രയംഫിന് മാത്രം മുപ്പതിനായിരത്തിലധികം കോടി രൂപ വരും. ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയായ സിയാച്ചിനിലേക്കുവരെ പറന്നുയരാന്‍ സാധിക്കുന്ന ഇരുനൂറ് കാമോവ് 226റ്റി ഹെലിക്കോപ്റ്ററുകളും റഷ്യയില്‍നിന്നു വാങ്ങും. 6,000 കോടി രൂപയുടെ പ്രതിരോധ ഇടപാടാണിത്. ഇതിനുപുറമേ ഗ്രിഗറോവിച്ച് വിഭാഗത്തില്‍പ്പെട്ട നാല് മിസൈല്‍ വേധ യുദ്ധക്കപ്പലുകള്‍ ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കും.
ആറുലക്ഷം കോടിക്ക് അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി സൈന്യത്തിന്റെ ആധുനീകരണത്തിന് തുടക്കമിട്ട ശേഷമാണ് റഷ്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. അതിര്‍ത്തി ഭീഷണിനേരിട്ടുകൊണ്ടിരിക്കവെ ഉടലെടുത്ത ഈ കരാറുകള്‍ വളരെ ശ്രദ്ധേയമാണ്.മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയും, ഭീകരവാദവും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ ഏറെ ആശങ്കയാണ് ഉച്ചകോടി പ്രകടിപ്പിച്ചത്. സന്തുലിത വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വിവരസാങ്കേതികവിദ്യയും വാര്‍ത്താവിനിമയസംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും മികച്ചതാണ്.
സാങ്കേതികവിദ്യയുടെ രംഗത്ത് വികസിത, അവികസിത രാജ്യങ്ങള്‍ തമ്മിലുള്ള വിടവ് നികത്തണം. ഭീകരര്‍ സാങ്കേതികവിദ്യ ദുരുപയോഗിക്കുന്നത് തടയാന്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്നും ആഗോളസ്രോതസ്സ് എന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ അവസരസമത്വം ഉറപ്പാക്കണമെന്നും ഉച്ചകടിയുടെ അഭ്യര്‍ത്ഥന ഭാവി ശുഭകരമാക്കുമെന്നതില്‍ സംശയമില്ല. രാജ്യാന്തര ഭീകരവാദത്തെ യോജിച്ച് നേരിടണമെന്ന ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് നിര്‍ദ്ദേശം വച്ചത് ഭാരതമാണ്.
അംഗരാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഉച്ചകോടി ശക്തിയായി അപലപിക്കുകയും ചെയ്തു. മതം, വംശം, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, വര്‍ണം എന്നിങ്ങനെ ഏതിന്റെ പേരിലുള്ളതായാലും ഭീകരവാദം അംഗീകരിക്കാനാവില്ലെന്ന് ഭാരതം, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനം ശുഭസൂചകമാണ്. ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ തീര രാഷ്ട്രങ്ങളുടെ സമ്മേളനവും ഗോവയില്‍ ചേര്‍ന്നു. ഭാരതത്തിന്റെ തന്ത്രപ്രധാന സ്ഥാനത്തുള്ള ഈ രാജ്യങ്ങളുടെ കൂട്ടായ്മയും ഭീകരതക്കെതിരെ പൊരുതാന്‍ ഉറച്ച തീരുമാനമെടുത്തതും ഭാരതത്തിന് നേട്ടമായി. എല്ലാ അര്‍ത്ഥത്തിലും നരേന്ദ്രമോദിക്ക് നമോവാകം നല്‍കാന്‍ ഗോവ ഉച്ചകോടി വഴിവച്ചു.
Article Credits ,Janmabhumidaily , October 18, 2016

Friday, October 14, 2016

മുഖ്യമന്ത്രിയുടെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി

കണ്ണൂരിൽ നടത്തിയ ഓരോ കൊലപാതകത്തേയും രാഷ്ട്രീയ കാരണം പറഞ്ഞ് ന്യായീകരിക്കുകയാണ് സിപിഎം പതിവ്.
രാഷ്ട്രീയ കാരണം എന്നത് അവർക്ക് തന്നെ മനസ്സിലാകുന്ന ന്യായീകരണമാകും എന്നതാണ് യാഥാർത്ഥ്യം. പാർട്ടി ഗ്രാമങ്ങളിൽ കടന്നു ചെന്ന് ശാഖാ പ്രവർത്തനം തുടങ്ങുക, ബിജെപി കൊടി ഉയർത്തുക, ബിജെപി പ്രകടനം കാണാൻ കവലയിൽ ചെന്ന് നിൽക്കുക, ബിജെപി ഹർത്താലിന് കടയടക്കുക, സിപിഎമ്മിന് എതിരെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുക, സിപിഎം അക്രമത്തിന് സാക്ഷി പറയുക, ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് മകളെ / സഹോദരിയെ വിവാഹം കഴിച്ചു നൽകുക, ബിജെപി പ്രവർത്തകന്‍റെ ശവസംസ്കാരത്തിന് പോവുക, വിലാപയാത്രയിൽ പങ്കെടുക്കുക, ചികിത്സയിൽ കഴിയുന്ന ബിജെപിക്കാരനെ സന്ദർശിക്കുക, ബിജെപി പ്രവർത്തകനോട് കവലയിൽ വെച്ച് കുശലം പറയുക, അവർ ഓടിക്കുന്ന ഓട്ടോ റിക്ഷാ സവാരിക്ക് വിളിക്കുക, തുടങ്ങി പൊതുസമൂഹം കേട്ടാൽ ചിരിച്ചു തള്ളുന്നവയാണ് രാഷ്ട്രീയ കാരണങ്ങൾ.
രാഷ്ട്രീയ എതിരാളികളോടുള്ള സിപിഎമ്മിന്‍റെ പക കുപ്രസിദ്ധമാണ്. വെട്ടിയും ബോംബെറിഞ്ഞും കല്ലെറിഞ്ഞും തീവച്ചും വാഹനം ഇടിപ്പിച്ചുമൊക്കെ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള സിപിഎമ്മിന്‍റെ കഴിവ് സമൂഹം നിരവധി തവണ കണ്ടതാണ്. കൊല്ലൽ മാത്രമല്ല കൊല്ലാക്കൊലയും പാർട്ടിക്ക് വഴങ്ങും. ഊരു വിലക്ക് കൽപ്പിക്കുക, കിണറ്റിൽ മനുഷ്യ വിസർജ്ജ്യവും തലമുടിയും കലക്കുക, കരി ഓയിൽ അഭിഷേകം നടത്തുക, പൊതുജനമധ്യത്തിൽ അപഹസിക്കുക എന്നിവയെല്ലാം പാർട്ടിയുടെ ശിക്ഷാ രീതിയാണ്. പാർട്ടി വിട്ടുപോയ എം.വി രാഘവനോടുളള വൈരാഗ്യം തീർത്തത് പാപ്പിനിശ്ശേരിയിലെ പാമ്പു വളർത്തൽ കേന്ദ്രം തീയിട്ട് പാമ്പിനെ കൊന്നായിരുന്നു.
എന്നാൽ ഇപ്പോള്‍ നടത്തിയ രമിത്തിന്‍റെ കൊലപാതകം സിപിഎം പകയുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ്. ഇന്നത്തെ മുഖ്യമന്ത്രിയും മുൻ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയന്‍റെ വീടിനു അടുത്ത് തന്നെയാണ് രമിത്തിന്‍റെ വീടും. പിണറായി ഗ്രാമത്തിൽ സംഘ സന്ദേശം എത്തിച്ചു എന്ന ഒറ്റക്കാരണത്താലാണ് രമിത്തിന്‍റെ അച്ഛനും ബിഎംഎസ് പ്രവർത്തകനുമായ ഉത്തമനെ സിപിഎം ഇല്ലാതാക്കിയത്. ഉത്തമൻ ഓടിക്കുന്ന ബസ് തടഞ്ഞു നിർത്തി ബസിനുള്ളിൽ ഇട്ടാണ് സിപിഎം വൈരാഗ്യം തീർത്തത്.
ഉത്തമനോടുള്ള പക അവിടം കൊണ്ടും അവസാനിപ്പിക്കാൻ സിപിഎം തയ്യാറായില്ല. വിലാപയാത്രക്ക് നേരെ ബോംബെറിയാനും സിപിഎം കാട്ടാളൻമാര്‍ തയ്യാറായി. അമ്മു അമ്മ എന്ന നിരപരാധിയായ 70 കാരിയും ജീപ്പ് ഡ്രൈവർ ഷിഹാബുദീനും അന്നത്തെ ബോംബേറിൽ കൊല്ലപ്പെട്ടു. ബോംബുമായി വന്നവരോട് അമ്മുഅമ്മ ഇരുകൈയും തൊഴുത് യാചിച്ചിട്ടും വെറുതേ വിടാൻ സിപിഎം ക്രിമിനലുകള്‍ തയ്യാറായില്ല. 2002 ലായിരുന്നു ആ സംഭവം. 14 വര്‍ഷങ്ങൾക്കിപ്പുറത്തും അടങ്ങാത്ത പകയാണ് ഇന്ന് സിപിഎം വീട്ടിയത്. നിരവധി തവണ ഉത്തമന്‍റെ വീടാക്രമിച്ച് ഭാര്യയേയും മക്കളേയും ഇല്ലാതാക്കാൻ സിപിഎം ശ്രമിച്ചു കൊണ്ടിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും അത് ആവർത്തിച്ചു. ഒരു കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന യുവാവിനെ സ്വന്തം വീട്ടു മുറ്റത്ത് വെച്ച് അമ്മയുടേയും സഹോദരിയുടേയും മുന്നിൽ തന്നെ വെട്ടി വീഴ്ത്തി 2016 ഒക്ടോബർ 12 ന് സിപിഎം കലി തീർത്തു.
ഇനിയും എത്ര രമിത്തുമാർ ഉണ്ടാകണം സിപിഎമ്മിന്‍റെ രക്തദാഹം തീരാൻ? കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന നിലയിൽ തിരിച്ചടിക്കാൻ കഴിവില്ലാത്ത പ്രസ്ഥാനമല്ല ബിജെപിയെന്ന് സിപിഎമ്മിന് അറിയാത്തതല്ല. പക്ഷേ പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തിനും ഇത് ചേർന്നതല്ലെന്ന തിരിച്ചറിവിലും ഇത് അവസാനത്തേതാകും എന്ന പ്രതീക്ഷയിലുമാണ് ബിജെപി മുന്നോട്ട് നീങ്ങുന്നത്. ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യത്തിൽ ഉള്ള എല്ലാ മാർഗ്ഗങ്ങളിലൂടേയുമാണ് ബിജെപി ഇതിനെ പ്രതിരോധിക്കുന്നത്. ഇനിയും അങ്ങനെ തന്നെ ആകണമാണെന്നാണ് ബിജെപി ആഗ്രഹിക്കുന്നതും. പക്ഷേ അപ്പോഴും ബിജെപിയാണ് നാട്ടിലെ ക്രമസമാധാനം തകർക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വന്തം അണികളെ കയറൂരി വിട്ട് അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്.
നാട്ടിൽ സമാധാനം പുലരാൻ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറയേണ്ട മുഖ്യമന്ത്രി ഏകപക്ഷീയമായി സംസാരിക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. അതിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിഞ്ഞ് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
News Credits,Janmabhumi Daily.com

ഇ പി ജയരാജൻ രാജി വച്ചു

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തേത്തുടർന്ന് പ്രതിസന്ധിയിലായ ഇ.പി ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചു. സ്ഥാനമേറ്റ് 142ആം ദിവസമാണ് ഇ.പി.ജയരാജൻ രാജി വയ്ക്കുന്നത്.
രാവിലെ പത്തു മണിയോടെ ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണ്ണായകമായ തീരുമാനത്തേത്തുടർന്ന് ജയരാജൻ രാജി വച്ചത്.
അനധികൃത നിയമനങ്ങളുടെ പേരിൽ പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും കടുത്ത വിമർശനം ജയരാജൻ ഏറ്റുവാങ്ങിയിരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതൽ വിടുവായത്തം മുഖമുദ്രയാക്കിയതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങൾക്കാണ് ജയരാജൻ തിരി കൊളുത്തിയത്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോർജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരിൽ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തിൽ തിരിച്ചടി കിട്ടുന്നതിനാണ് രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചത്.
അനധികൃത നിയമനവിവാദത്തേത്തുടർന്ന് ജയരാജനെതിരേ വിജിലൻസ് ത്വരിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെയും, സർക്കാരിന്റെയും മുഖം രക്ഷിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് ജയരാജനോട് രാജി ആവശ്യപ്പെടാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിർബന്ധിതമായത്.
വിജിലൻസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണമെന്ന് എം ടി രമേശ്
തിരുവനന്തപുരം: ഇ പി ജയരാജൻ രാജി വെച്ചതു കൊണ്ട് പ്രശ്നം തീരുന്നില്ലെന്ന് ബിജെപി. മുഖ്യമന്ത്രി അറിയാതെയാണ് നിയമനങ്ങൾ നടന്നതെന്ന് വിശ്വസിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. നിയമന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകൽ പോലെ വ്യക്തമാണ്. അതിനാൽ തന്നെ വിജലിൻസ് അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉൾപ്പെടുത്തണമെന്ന് രമേശ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്‍റെ രാജി മഹാകാര്യമായി ഉയർത്തിപ്പിടിക്കുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണ് ജയരാജൻ രാജി വെച്ചത്. ആരോപണം ഉയര്‍ന്നപ്പോൾ മുതൽ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാൽ ആർക്കും രക്ഷപ്പെടുത്താനാകാത്ത വിധം കുരുക്ക് മുറുകിയപ്പോൾ രാജി വെക്കേണ്ടി വന്നതാണ്. 100 ദിവസം കൊണ്ട് തന്നെ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തിൽ യുഡിഎഫുമായി എൽഡിഎഫിന് വ്യത്യാസമില്ലെന്ന് തെളിഞ്ഞു.
ഇ പി ജയരാജനെതിരായ വാർത്ത പുറത്തു വരരുതെന്ന് ചിന്ത മൂലമാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാദ്ധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നിൽ അഭിഭാഷകരുടെ വേഷം ധരിച്ച സിപിഎം ആജ്ഞാനുവർത്തികളാണ്. കോടതിയിൽ നിന്ന് മാദ്ധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ബിജെപി ആരോപണം ശരിയെന്ന് ഇതോടെ തെളിഞ്ഞു. എന്തിനാണ് ജയരാജന്‍റെ കേസ് പരിഗണനക്ക് വന്നപ്പോൾ മാത്രം മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
ചിറ്റപ്പന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
ബന്ധു നിയമന വിവാദത്തില്‍ പെട്ട വ്യവസായ മന്ത്രി ഇപി ജയരാജന്റെ രാജി ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ജയരാജനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് നവ മാദ്ധ്യമങ്ങള്‍. ചിറ്റപ്പന്‍ ജയരാജന്‍ എന്ന പുതിയ പേരാണ് സോഷ്യല്‍ മീഡിയ ജയരാജന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഇതാദ്യമായല്ല ജയരാജന്‍ സോഷ്യല്‍മീഡിയ ട്രോളുകളിലെ പ്രധാന കഥാപാത്രമാകുന്നത്. ബോക്‌സര്‍ മുഹമ്മദ് അലിയെ ചാനല്‍ ചര്‍ച്ചയില്‍ അനുസ്മരിച്ചതോടെയാണ് ജയരാജന്‍ സോഷ്യല്‍മീഡിയയിലെ താരമാകുന്നത്. സംസ്ഥാനത്തിനായി മുഹമ്മദ് അലി സ്വര്‍ണ്ണം നേടിയെന്നടക്കമുള്ള ജയരാജന്റെ പ്രതികരണത്തെ ഏറ്റെടുക്കുകയായിരുന്നു ഇരയെ കാത്തിരുന്ന ട്രോളന്‍മാര്‍.
പിന്നീട് അഞ്ജു ബോബി ജോര്‍ജിനെ പുറത്താക്കിയപ്പോഴും ജയരാജന്‍ തന്നെയായിരുന്നു ട്രോളന്‍മാരുടെ പ്രധാന ഇര. ഒടുവില്‍ ബന്ധു നിയമന വിവാദം ആളിക്കത്തി രാജിവച്ചപ്പോഴും ജയരാജനെ ട്രോളന്‍മാര്‍ വെറുതെവിടുന്നില്ല.
‘ജയരാജേട്ടാ രാജിവച്ചതില്‍ കായിക കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ ‘കേരളത്തിന്റെ സ്വന്തം മുഹമ്മദ് അലിയുടെ അനുഗ്രഹം എന്നും താങ്കളുടെ കൂടെയുണ്ടാകും.’ ‘നിങ്ങളെപ്പോലെയൊരു ചിറ്റപ്പനില്ലല്ലോ എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സങ്കടമുണ്ട്.’ ‘അഞ്ജു ബോബി ജോര്‍ജ് ഏതു പള്ളിയിലാണ് പോയി പ്രാര്‍ത്ഥിച്ചത് എന്നറിഞ്ഞിരുന്നെങ്കില്‍ അവിടം വരെ ഒന്ന് പോകാമായിരുന്നു.’ ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.
എന്തായാലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരില്‍ അവഹേളിച്ചു പുറത്താക്കിയ ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയത് ആഘോഷിക്കുകയാണ് നവ മാദ്ധ്യമങ്ങളും ട്രോളന്‍മാരും.
News Credit ,Janamtv.com

മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍. ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, മതതിന്റെ പേരില്‍ രാജ്യത്ത് അതിക്രമം അനുവദിയ്ക്കില്ലെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സിലാണ് നരേന്ദ്രമോദി സര്‍ക്കാരിനെ പ്രശംസിച്ച് ക്രിസ്തീയ സഭകള്‍ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തികള്‍ മാതൃകാപരവും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്നതാണെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ സ്ഥാപക അദ്ധ്യക്ഷന്‍ റെവറന്റ് ജോസഫ് ഡിസൂസ അഭിപ്രായപ്പെട്ടു.
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭീകരവാദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ക്രിസ്തുമത വിശ്വാസികള്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ജോസഫ് ഡിസൂസ പറഞ്ഞു.
അതേസമയം രാജ്യത്ത് മതപരമായ അതിക്രമം അനുവദിക്കില്ലെന്നും ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിതെന്നും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
News Credit,Janamtv.com

Tuesday, October 11, 2016

‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍/മരുമക്കള്‍ വന്ന വഴി

തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല. ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്.
‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍, മരുമക്കള്‍ നിയമനം സജീവ ചര്‍ച്ചയായപ്പോള്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ചോദ്യമാണിത്. എല്‍ഡിഎഫ് ഭരണം വന്നശേഷം വ്യവസായവകുപ്പില്‍ തരക്കേടില്ലാത്ത ജോലി ലഭിച്ച മകനെ ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദന്റെ മറുചോദ്യം.
രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനാകുന്നതും ജോലിയിലെത്തുന്നതും തെറ്റൊന്നുമല്ല. പക്ഷേ അത് നേരായ മാര്‍ഗ്ഗത്തിലാകണം.
നിയമന നിരോധനം നീക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയ ഇടതുമുന്നണി ഭരണം ലഭിച്ചപ്പോള്‍ വാക്കുപാലിച്ചു. പക്ഷേ ജോലി ലഭിച്ചത് മക്കള്‍ക്കും മരുമക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാകുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യാതിരിക്കാനാവില്ല. അതേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ.
ഞങ്ങളിതൊന്നുമറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൈമലര്‍ത്താമോ? പാര്‍ട്ടി അറിയാതെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിയമനം നടന്നു എന്നത് വിചിത്രമാണ്. സിപിഎം ഭരണത്തില്‍ സെക്രട്ടേറിയറ്റിന് മുകളില്‍ കാക്കപറക്കണമെങ്കില്‍ പോലും പാര്‍ട്ടി അറിയണം. എന്നിട്ടാണോ എം.ഡി-ജനറല്‍ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള നിയമനം? വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ ശ്രീമതി. ആയ കാലത്ത് പാര്‍ട്ടിക്കും മഹിളാ പ്രസ്ഥാനത്തിനുംവേണ്ടി ഏറെ അദ്ധ്വാനിച്ചു. അതിന് പാര്‍ട്ടി അവരെ എംഎല്‍എ ആക്കി. മന്ത്രിയാക്കി. ഇപ്പോള്‍ ലോക്‌സഭാംഗവും.
ശ്രീമതി ആരോഗ്യമന്ത്രിയായപ്പോള്‍ മകന്‍ നടത്തിയ സേവനം മരുന്നുവിതരണ കമ്പനിയുണ്ടാക്കി മാതൃസേവനം നടത്തി എന്നുള്ളതാണ്. അല്ലാതെ പാര്‍ട്ടിക്കുവേണ്ടി എന്തെങ്കിലും ത്യജിക്കുകയോ സ്ഥാനത്തിനുതകുന്ന വിധം പഠിക്കുകയോ ചെയ്തതായി അറിവില്ല. യോഗ്യതയും പരിചയവുമുള്ളവര്‍ക്കുള്ള സ്ഥാനങ്ങളിലെങ്ങനെ പുത്തന്‍കൂറ്റുകാരനായ സുധീറിന് പദവി കിട്ടി? ഉത്തരം ലളിതം. ജയരാജന്റെ ബന്ധുബലം. പഠനത്തോടൊപ്പം പാര്‍ട്ടിക്കായി അടികൊടുക്കുകയും വാങ്ങുകയും ചെയ്ത ഒട്ടേറെപേര്‍ വേലയും കൂലിയുമില്ലാതെ കഴിയുന്നുണ്ട്. അവര്‍ക്കായി ഒരുവാതിലും തുറക്കാതെ ആശ്രിത നിയമനം നടത്തിയ മന്ത്രിയെ മാലകൊണ്ടാണോ ചൂലുകൊണ്ടാണോ സ്വീകരിക്കേണ്ടത്?
തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല.
ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്. അവിടെയാണ് കമ്പനിയെ രക്ഷിക്കാന്‍ മികവോ പരിചയമോ യോഗ്യതയോ ഇല്ലാത്ത ഒരു മഹതിയെ ക്ഷണിച്ചുവരുത്തി കൂടിയിരുത്തുന്നതിന് തീരുമാനിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഖ്യചുമതലക്കാരില്‍ ഒരാളായി ആരോഗ്യമന്ത്രി ഷൈലജയുടെ മകനെ നിശ്ചയിച്ചു. അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം തടയാനാണ് മകന്റെ ജോലി വിവാദത്തിലാക്കുന്നതെന്നാണ് ഷൈലജയുടെ വേവലാതി.
തെക്കന്‍ലോബി പിണങ്ങാതിരിക്കാനാണ് ആനത്തലവട്ടം ആനന്ദന്റെ മകന് കിന്‍ഫ്രയില്‍ നിയമനം നല്‍കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായ ആനത്തലവട്ടം ആനന്ദന്‍ സിപിഎമ്മിന്റെ നാവാണ്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമാണ് ആനന്ദന്റേത്. മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ കോലിയക്കോട് കൃഷ്ണന്‍നായരെയും പിണക്കാന്‍ ജയരാജന് മനസ്സുവന്നില്ല. തന്റെ മകന്‍ ഉണ്ണികൃഷ്ണന് നല്ല യോഗ്യതയുണ്ടെന്നാണ് കോലിയക്കോട് അവകാശപ്പെടുന്നത്. ഇതൊക്കെ അറിയപ്പെടുന്ന നിയമനം. അറിയപ്പെടാത്ത നിയമനങ്ങളോരോന്നും പുറത്തുവിടാന്‍ സഖാക്കള്‍ തയ്യാറാവുകയാണ്.
അടികൊള്ളാനും കൊടിപിടിക്കാനുമൊന്നും അവസരം നല്‍കാതെ പിണറായിയും കോടിയേരിയുമെല്ലാം മക്കളെ സ്വദേശത്തും വിദേശത്തുമായി ഉന്നത സ്ഥാനങ്ങളിലെത്തിച്ചു. നാട്ടില്‍ കഴിയുന്നവര്‍ക്കും നേട്ടം വേണ്ടേ എന്ന് ചോദിക്കുന്നത് സ്വാഭാവികം. പക്ഷേ അത് നേതാക്കളുടെ ഈ ബന്ധുക്കളില്‍ മാത്രം ഒതുങ്ങുന്നതാണ് അനൗചിത്യം.
പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷിന്റെ വളര്‍ച്ചയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നല്ലൊരു തല്ലുകാരന്‍ എന്ന കുപ്രസിദ്ധി, ഒരു ഡസനിലധികം കേസ്. മറ്റൊന്നും നേടാതെ നാടുവിട്ട മകന്‍ എങ്ങനെ സഹസ്രകോടികളുടെ മുതല്‍മുടക്കുള്ള കമ്പനി വൈസ് പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണ്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഉന്നത ബിരുദം നേടി തേരാപാരാ നടക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കെ മകന്‍ ബിനീഷിന് ദുബായില്‍ രവിപിള്ള തന്റെ കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവി നല്‍കിയതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്ന് വിശ്വസിക്കണോ?
ബന്ധുനിയമനങ്ങള്‍ക്കും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ ഒരുപാട് സംസാരിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ അവസരം ലഭിച്ചപ്പോഴൊക്കെ സ്വന്തക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കാന്‍ അവര്‍ക്ക് മടിയോ മനസാക്ഷിക്കുത്തോ ഉണ്ടായിട്ടില്ല.
രാഷ്ട്രീയത്തിലെ ബന്ധുബലത്തെ വിമര്‍ശിച്ചിരുന്ന ഇഎംഎസ് ബന്ധുക്കളുടെ ഉയര്‍ച്ചയ്ക്ക് ബോധപൂര്‍വ്വം ശ്രമിച്ചത് മറുന്നുകൂടാ. മുഖ്യമന്ത്രിയായിരിക്കെ ഒരു കടക്കാരന്‍ സാഹിബിന് നമ്പൂതിരിപ്പാട് കത്ത് നല്‍കിയത് ആവേശപൂര്‍വ്വം പറയുന്നവരുണ്ട്:
”ഈ കത്തുമായി വരുന്ന മാലതി എന്റെ മകളാണ്. രണ്ട് വോയല്‍ സാരി നല്‍കാന്‍ താല്‍പര്യം. അല്‍പം ബുദ്ധിമുട്ടാണ്. ശമ്പളം കിട്ടിയാല്‍ തിരികെ തരാം”. അതേ ഇഎംഎസ് ജീവിച്ചിരിക്കെ അടുത്ത ബന്ധു രാമന്‍ ഭട്ടതിരിപ്പാടിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി. അധികം വൈകാതെ മകളുടെ ഭര്‍ത്താവും ദേവസ്വംബോര്‍ഡ് പ്രസിഡന്റായി. ധനകാര്യ ചിന്തയില്‍ മാത്രം മുഴുകിയിരുന്ന മകനെ നിയമസഭയിലെത്തിക്കാനും ആഗ്രഹിച്ചു. ഏ.കെ. ഗോപാലന്റെ ഭാര്യ ലോക്‌സഭാംഗമായി. പിന്നെ മന്ത്രിയും. ഇ.കെ. നായനാരുടെ കൊച്ചുമകന്‍ സൂരജിന് മുന്തിയ നിയമനം ലഭിക്കാന്‍ ഇ.പി. ജയരാജന്‍ മന്ത്രിയാകേണ്ടി വന്നു.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് കയര്‍ ബോര്‍ഡിന്റെ ഉന്നതപദവി ലഭിച്ചത് എല്ലാ യോഗ്യതയും ഒത്തുവന്നതുകൊണ്ടാണെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ അഴിമതിക്കെതിരെ പറയരുത്. അധികാരത്തിന് പുറത്തുനില്‍ക്കുമ്പോള്‍ വലിയ വായില്‍ വര്‍ത്തമാനം വിളമ്പാം. അധികാരത്തിലെത്തി അഴിമതി നടത്തിയില്ലെങ്കില്‍ അതിന് നല്‍കാം എഴുന്നേറ്റ് നിന്നൊരു കയ്യടി. സിപിഎം അത് അര്‍ഹിക്കുന്നില്ലെന്നതിന് ഏറ്റവും ഒടുവില്‍ ഇ.പി. ജയരാജന്‍ സാക്ഷി.
Article Credits,കെ. കുഞ്ഞിക്കണ്ണന്‍ October 10, 2016,Janmabhumidaily.com

Saturday, October 8, 2016

ബന്ധു നിയമനം: ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജിലും രോഷപ്രകടനം

തിരുവനന്തപുരം: ഭാര്യാസഹോദരിയുടെ മകനെ സ്വന്തം വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കി നിയമിച്ച സംഭവത്തില്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജിലും രോഷപ്രകടനം. ഫെയ്‌സ്ബുക്കിലെ പോസ്റ്റുകളില്‍ അഭിപ്രായം അറിയിക്കാനുളള കമന്റ് ബോക്‌സിലാണ് മന്ത്രിയുടെ വഴിവിട്ട നിയമനത്തോടുളള രോഷം പാര്‍ട്ടി അനുഭാവികളടക്കം പങ്കുവെക്കുന്നത്. ജയരാജന്റെ പ്രവര്‍ത്തിയില്‍ ശക്തമായ വിയോജിപ്പാണ് പല കമന്റുകളിലും പ്രകടിപ്പിക്കുന്നത്.
ജയരാജനെയും ഭാര്യാസഹോദരിയും എംപിയുമായ പി.കെ ശ്രീമതിയെയും പരിഹസിക്കുന്ന കമന്റുകളും കുറവല്ല. കേരള സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളില്‍ ഇ.പി ജയരാജന്റെ ബന്ധുക്കളെ ആവശ്യമുണ്ടെന്നാണ് ഒരാള്‍ പറയുമ്പോള്‍ ചിറ്റപ്പന്‍ നയം വെറും ചെറ്റപ്പന്‍ നയം ആണെന്ന് പാര്‍ട്ടി കോടതി കണ്ടെത്തിയതിനാല്‍ ചിറ്റപ്പന്റെ മോഹം ആവിയായി എന്നാണ് മറ്റൊരു കമന്റ്. സഖാവ് ഇപ്പോള്‍ ബഡായി ബംഗ്‌ളാവിന്റെ ഫളോറിലാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം.
കേരളത്തിലെ എല്ലാവരും മാതൃകയാക്കേണ്ട അമ്മായിയമ്മ എന്നാണ് പികെ ശ്രീമതിയെ കമന്റുകളില്‍ പരിഹസിക്കുന്നത്. കഴിഞ്ഞ തവണ മന്ത്രിയായിരിക്കെ മരുമകള്‍ക്ക് പഴ്‌സണല്‍ സ്റ്റാഫില്‍ നിയമനം നല്‍കിയ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ഈ കമന്റ്. എന്ത് ചോദിച്ചാലും അറിയില്ല എന്ന് മറുപടി നല്‍കുന്ന മുഖ്യമന്ത്രി നവരാത്രി വ്രതത്തിലാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. 5 വര്‍ഷം കഴിയുമ്പോള്‍ കേരളം കുഞ്ഞമ്മയുടെ മകള്‍ക്ക് എഴുതിക്കൊടുത്തുവെന്ന് പറയല്ലേയെന്ന് ഉപദേശിക്കുന്നു ചിലര്‍.
കമന്റ് ബോക്‌സിലെത്തി രോഷം തീര്‍ക്കുന്ന സിപിഎം അനുഭാവികളും കുറവല്ല. പോ്‌സറ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ല് കൊള്ളാനും മാത്രമല്ല തെറ്റിനെ തെറ്റെന്ന് വിളിച്ചുപറയാന്‍ ചങ്കുറപ്പുളളവരാണ് സിപിഎം പ്രവര്‍ത്തകരെന്നും ഇവര്‍ ജയരാജനെ ഓര്‍മ്മിപ്പിക്കുന്നു.
പഴയതുപോലെ കമ്മറ്റി ചേരാനൊന്നും നില്‍ക്കില്ലെന്നും പാര്‍ട്ടിയുടെ പേരും പദവിയും ഉപയോഗിച്ച് ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും സഹായം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാല്‍ പ്രവര്‍ത്തകരോട് മറുപടി പറയേണ്ടി വരുമെന്നുമാണ് മറ്റൊരു കമന്റ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമുളള ഒരു കാരണമായി തീരുകയാണ് താങ്കളെന്നും ചിലര്‍ പരിഹസിക്കുന്നു.
ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ സ്വന്തം കായിക പ്രതിഭയാക്കിയപ്പോഴാണ് ഇതിന് മുമ്പ് ജയരാജനെ സോഷ്യല്‍ മീഡിയ പരിഹസിച്ചത്. അബദ്ധങ്ങളും ആശ്രിത നിയമനങ്ങളും തുടരുമ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങള്‍ ഇപിയെ പിടികൂടുകയാണ്.
പി.കെ ശ്രീമതിയുടെ മകന്‍ പി.കെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചതാണ് വിവാദമായത്. പ്രതിഷേധം ശക്തമായതോടെ നിയമനം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

ആശ്രിത നിയമനം: ഇ.പി ജയരാജനെ പിണറായി വിളിച്ചുവരുത്തി ശാസിച്ചു
കോഴിക്കോട്: ആശ്രിതനിയമനത്തിലൂടെ വിവാദത്തിലായ വ്യവസായ മന്ത്രി ഇ. പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചു. രണ്ട് ബന്ധുക്കള്‍ക്ക് വ്യവസായ വകുപ്പില്‍ ഉന്നത പദവി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ ശകാരം.
ഇന്നലെ രാത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ശാസിച്ചത്. എന്നാല്‍ നിയമനങ്ങള്‍ വിവാദമായതോടെ ഇതില്‍ നിന്ന് തലയൂരാനും ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കണ്ണില്‍ പൊടിയിടാനുമുള്ള നാടകമാണിതെന്നും ആക്ഷേപമുണ്ട്.
ഈ സമയം ഗസ്റ്റ് ഹൗസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.കെ ശ്രീമതി എം.പി തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നെങ്കിലും അവരെ ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. അരമണിക്കൂര്‍ ഇരുവരും വിഷയം സംസാരിച്ചതായാണ് സിപിഎം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
പി.കെ സുധീറിന്റെ നിയമനം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടായിരുന്നു. ഇതില്‍ നിന്ന് മുഖം രക്ഷിക്കാനുളള നാടകമാണ് ശാസനയെന്നും ആക്ഷേപം ഉണ്ട്. നിയമനത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം സുധീറിന്റെ നിയമനം റദ്ദാക്കുകയും ചെയ്തിരുന്നു.
News Credits,Janamtv.com

സാക്കിര്‍ നായിക്കിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ കേസെടുത്തു

കൊച്ചി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശൃംഖലയിലെ 12 സ്‌കൂളുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിന്റെ ഡയറക്ടര്‍മാരായ മൂന്നു വ്യവസായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സമുദായസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് എറണാകുളം വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്ന് സംശയിക്കുന്ന മലയാളി മെറിന്‍ ജേക്കബ്, ഭര്‍ത്താവ് ബെസ്റ്റിന്‍ എന്നിവര്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകരായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കന്‍ കേരളം വിട്ടവരിലേറെയും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 12 സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏറെക്കാലമായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷിച്ചു വരുകയായിരുന്നു.
News Credits Janmabhumidaily

Friday, October 7, 2016

ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം; ഒറ്റപ്പെട്ട് പാകിസ്ഥാൻ

ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്‍റെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുന്നതിന്‍റെ നീരസം തുറന്ന് പ്രകടിപ്പിച്ച് പാകിസ്ഥാൻ. കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് അമേരിക്കയ്ക്കെതിരെ രൂക്ഷ വിമർശനമാണ് പാകിസ്ഥാൻ ഉന്നയിച്ചത്. റഷ്യ, ചൈന, തുടങ്ങി രാഷ്ട്രങ്ങളെ ബദലായി ഉയർത്തിക്കാട്ടി രാജ്യാന്തരതലത്തിൽ പുതിയ സമ്മർദ്ദ തന്ത്രം പയറ്റാനാണ് പാകിസ്ഥാന്‍റെ ശ്രമം.
ഭീകരസംഘടനകളെ കൂട്ടുപിടിച്ച് പാക് സൈന്യം ഇന്ത്യക്കെതിരെ നടത്തുന്ന നിഴൽയുദ്ധത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ രൂക്ഷവിമർശനമുന്നയർന്നതാണ് പാകിസ്ഥാനെ അസ്വസ്ഥമാക്കുന്നത്. കൂടാതെ ബലൂചിസ്ഥാനിലും, പാക് അധീന കാശ്മീരിലും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിവിധ ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്‍റെ വ്യക്തമായ തെളിവ് ലഭിച്ചതോടെ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാൻ അനുമതി തേടിയുള്ള ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബില്ലിന് വർദ്ധിച്ച ജനപിന്തുണ ലഭിച്ചത്. കശ്മീരിലും പഠാൻകോടിലുമുണ്ടായ ഭീകരാക്രമണത്തിൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിനിടെയാണ് കാശ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിന്‍റെ നയതന്ത്ര പ്രതിനിധികളായ മുഷാഹിദ് ഹുസൈൻ സയിദും ഷസ്ര മൻസാദും അറ്റ്‍ലാന്‍റിക് കൗൺസിലിന് മുമ്പാകെ എത്തിയത്. എന്നാൽ നിരാശയായിരുന്നു ഫലം ഇതിനെത്തുടർന്നാണ് യു.എസിനെ അസ്തമിക്കുന്ന ശക്തിയെന്ന് ആക്ഷേപിച്ച് പാക് പ്രതിനിധി ഹുസൈൻ സയിദ് രംഗത്തത്തിയത്. ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് പാകിസ്ഥാന് ഉള്ളതെന്നും സയിദ് അവകാശപ്പെട്ടു.
News Credits,Janamtv.com

കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യം: സര്‍ക്കാര്‍ നിലപാട് ആപല്‍ക്കരം

തീവ്രവാദ പ്രവര്‍ത്തനങ്ങളെ ലളിതവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് ആപല്‍ക്കരമാണ്. ഒരു പതിറ്റാണ്ടിനിടയില്‍ പലതവണ കേരളത്തില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായ നടപടിയോ താക്കീതോ ചെയ്യാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി രാഷ്ട്രദ്രോഹികളെ പോലും പിന്തുണയ്ക്കുന്ന നിലപാട് ഇരു മുന്നണികളും സ്വീകരിച്ചിട്ടുണ്ട്. അതു കൊണ്ടാണ് തീവ്രവാദ സ്വഭാവമുള്ള കേസുകളെല്ലാം കേരളത്തിൽ അട്ടിമറിയ്ക്കപ്പെട്ടത്.
മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് ആരും പറയില്ല. സമുദായത്തിലെ ചെറിയ ന്യൂനപക്ഷമാണ് തീവ്രവാദപാതയിലേക്ക് നീങ്ങുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തെ മറയാക്കി രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. മുസ്ലീം സമുദായ സംഘടനകള്‍തന്നെ തീവ്രവാദികളെ തള്ളിപ്പറയാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ മതപ്രീണനം നടത്താന്‍ വെമ്പല്‍ കാട്ടുന്ന കപട മതേതരാഷ്ട്രീയ പാര്‍ട്ടികളാണ് തീവ്രവാദികള്‍ക്ക് കുട പിടിക്കുന്നത്. നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ മടിച്ചുനില്‍ക്കുന്നതും അതുകൊണ്ടാണ്.
കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല. എന്‍ഐഎ നേരിട്ടെത്തി അറസ്റ്റ് നടത്തിയശേഷമാണ് കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
ജന്മഭൂമി

Monday, October 3, 2016

കേരളത്തിലെ ഐഎസ്: പേര് അന്‍സാറുള്‍ ഖിലാഫ

കൊച്ചി/കണ്ണൂര്‍: പാനൂര്‍ കനകമലയില്‍ അഞ്ച് ഐഎസ് ഭീകരരും കുറ്റ്യാടിയില്‍ ഒരാളും അറസ്റ്റിലായതോടെ വെളിവായത് അന്താരാഷ്ട്ര ഭീകരസംഘടനക്ക് കേരളത്തിലുള്ള വേരോട്ടം. കേരളത്തിലെ ഐഎസ് ഘടകത്തിന്റെ പേര് അന്‍സാറുള്‍ ഖിലാഫ എന്നാണെന്ന് വ്യക്തമായി. ഐഎസ്ബന്ധമുള്ള തൊടുപുഴ ഉണ്ടപ്ലാാവ് മാളിയേക്കല്‍ വീട്ടില്‍ ഹാജമുഹമ്മദിന്റെ മകന്‍ സുബഹാനി ( 22) തിരുനല്‍വേലിയില്‍ അറസ്റ്റിലായി.
പാനൂര്‍ അണിയാരം മദീന മന്‍സിലില്‍ മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്‌വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ. ജാസീം, കോയമ്പത്തൂര്‍ അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയാണ് കനകമലയില്‍ എന്‍ഐഎ പിടിച്ചത്. കുറ്റ്യാടിയില്‍ റംഷാദ്, കോയമ്പത്തൂരില്‍ ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മലബാറില്‍ നിന്ന് പോയി ഐഎസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിന് വഴിവെച്ചത്.
നാലു മാസമായി നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഫോണ്‍ പിന്തുടര്‍ന്നാണ് കനകമലയിലുണ്ടെന്നറിഞ്ഞത്. കേരളാ പോലീസിനെയും അറിയിക്കാതെയായിരുന്നു ഐജി അനുരാഗ്, എസ്പി ഷൗക്കത്തലി എന്നിവരുടെ നടപടി. ദക്ഷിണേന്ത്യയിലെ ഐഎസിന്റെ സ്ലീപിംഗ്‌സെല്ലില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുത്തതായും കണ്ടെത്തി. തീവ്രസ്വഭാവമുളള ചില ഇസ്സാമിക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തിലാണ്.
തടിയന്റവിടെ നസീറുമായി ബന്ധമുളളവരും, നിരവധി തീവ്രവാദക്കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ ഹാലിമുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തിലാണ്. മന്‍സീദ് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനാണ്. അണിയാരം മദീന മന്‍സിലില്‍ മഹമൂദ്ഹസീന ദമ്പതികളുടെ മകനാണ്. ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ ക്രിസ്ത്യാനിയായ ഫിലീപ്പീന്‍സ്‌കാരി ആന്‍സിയെ പ്രണയിച്ച് ഇയാള്‍ വിവാഹം ചെയ്യുകയായിരുന്നു. ആന്‍സിയെ പിന്നീട് മതംമാറ്റി മറിയം ആക്കി.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
News Credits,Janmabhumidaily

‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി: ആര്‍എസ്എസിനെയും സര്‍സംഘചാലകിനെയും അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത ചമച്ച ‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. വാര്‍ത്തകള്‍ തിരുത്തി പ്രസിദ്ധീകരിക്കണമെന്നു പ്രസ് കൗണ്‍സിലിന്റെ അന്വേഷണ സമിതി ‘ദേശാഭിമാനി’ പത്രാധിപര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം നല്‍കിയ പരാതിയിലാണ് നടപടി.
2015 നവംബര്‍ 18-19 തീയതികളില്‍ കണ്ണൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത വികാസ് വര്‍ഗ്ഗിനെതിരായ അത്യന്തം ദുരുദ്യേശപരമായ വാര്‍ത്ത ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത് നവംബര്‍ 21നാണ്. സമാധാനമല്ല സംഘര്‍ഷമാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് പരിപാടിയില്‍ നിര്‍ദ്ദേശം നല്‍കിയെന്നും ക്ഷേത്രങ്ങളുടെ സമീപത്തെ അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമായിരുന്നു വാര്‍ത്ത. കണ്ണൂരില്‍ നിന്ന് സതീഷ് ഗോപി എന്ന ലേഖകന്‍ എഴുതിയ വാര്‍ത്ത മനപ്പൂര്‍വ്വം വ്യാജമായി ചമച്ചതാണെന്ന് പ്രസ് കൗണ്‍സില്‍ വിലയിരുത്തി.
ബലിദാനികളുടെ കുടുംബസഹായം നേതാക്കള്‍ തട്ടി, ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക് എന്ന വ്യാജ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചത് 2016 ജനുവരി രണ്ടിനാണ്. 35 ലക്ഷം രൂപ കാണാനില്ലെന്നും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. വാര്‍ത്ത സത്യമെന്ന് തെളിയിക്കുന്നതിനുള്ള യാതൊന്നും ദേശാഭിമാനിക്ക് പ്രസ് കൗണ്‍സിലിന് മുന്നില്‍ ഹാജരാക്കാനായില്ല.
‘സര്‍സംഘചാലക് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത്’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് പ്രസ് കൗണ്‍സില്‍ ‘ദേശാഭിമാനി’യെ ശാസിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച അഞ്ച് കോളത്തില്‍ തന്നെ തിരുത്തും പ്രസിദ്ധീകരിക്കണം. ‘ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക്’ എന്ന ഏഴു കോളം വാര്‍ത്ത കളവാണെന്നും അതു സംബന്ധിച്ച തിരുത്ത് പത്രത്തില്‍ അതേ പ്രാധാന്യത്തില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രസ്‌കൗണ്‍സിലിന്റെ തീരുമാനം.
രണ്ടാഴ്ചയ്ക്കകം ‘ദേശാഭിമാനി’ തിരുത്തുകള്‍ പ്രസിദ്ധീകരിക്കണമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ചന്ദ്രമൗലി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണ സമിതി നിര്‍ദ്ദേശിച്ചു. പത്രധര്‍മ്മത്തിന് വിരുദ്ധമായാണ് ‘ദേശാഭിമാനി’യുടെ വാര്‍ത്തയെന്ന പരാതിക്കാരന്റെ നിലപാട് പ്രസ് കൗണ്‍സില്‍ അംഗീകരിച്ചു. കേസ് മാറ്റിവെക്കണമെന്ന ‘ദേശാഭിമാനി’യുടെ ആവശ്യം കൗണ്‍സില്‍ പരിഗണിച്ചില്ല.
News Credits,Janmabhumi daily

പയ്യന്നൂരിൽ സേവാഭാരതി പ്രവർത്തകരെ ആക്രമിച്ച 6 സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂർ: പയ്യന്നൂരില്‍ സ്ത്രീകളുൾപ്പെടെയുള്ള സേവാഭാരതി പ്രവർത്തകരെയും ദളിത് യുവതിയെയും ആക്രമിച്ച സംഭവത്തിൽ ആറ് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇരുപത്തിയെട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് പയ്യന്നൂര്‍ കോറോത്ത് അക്ഷയശ്രീ കൂട്ടായ്മയുടെ യോഗത്തിനെത്തിയ സേവാഭാരതി പ്രവർത്തകരെയാണ് മാരകായുധങ്ങളുമായെത്തിയ സി.പി.എം സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
നിരാലംബയായ ദളിത് യുവതിക്ക് വീട് വച്ചു നല്കുന്നതുമായി ബന്ധപ്പെട്ട് കോറോം നെല്ലിയാട്ട് ഒരു വീട്ടില്‍ യോഗം ചേർന്ന സേവാഭാരതിയുടെയും അക്ഷയശ്രീയുടെയും പ്രവർത്തകരെയാണ് ഇരുനൂറോളം സി.പി.എമ്മുകാർ ആക്രമിച്ചത്. ആക്രമണത്തില്‍ ദളിത് സ്ത്രീ ഉൾപ്പെടെ മൂന്നു സ്ത്രീകൾക്കും മൂന്നു പുരുഷന്മാർക്കും പരിക്കേറ്റിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം തങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സി.പി.എമ്മുകാർ ആക്രമിച്ചതെന്ന് സ്ത്രീകള്‍ പറയുന്നു.
ആക്രമണത്തിനിടയില്‍ അക്ഷയശ്രീ സെക്രട്ടറി ധനലക്ഷ്മിയുടെ രണ്ടര വയസ്സുകാരനായ മകനും മർദ്ദനമേറ്റു. ധനലക്ഷ്മിയെ കൂടാതെ മായാ മധു, ദളിത് യുവതി ലീഷ്മ, കുഞ്ഞികൃഷ്ണൻ, ദാമോദരൻ എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
News Credits Janamtv.com

പാകിസ്ഥാൻ പണ്ടേ തോറ്റ രാജ്യം : പറയുന്നത് ഞങ്ങൾ കാര്യമാക്കാറില്ല : ഷേയ്ഖ് ഹസീന

ധാക്ക : പാകിസ്ഥാനെ പരിഹസിച്ച് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന . 1971 ബംഗ്ളാദേശ് വിമോചന യുദ്ധത്തിൽ തങ്ങളോട് തോറ്റ രാജ്യമാണ് പാകിസ്ഥാൻ . തോറ്റവർക്ക് പലതും പറയാനുണ്ടാകും . പക്ഷേ ബംഗ്ളാദേശിലെ ജനങ്ങൾക്ക് തീരെ നിസാരമായ കാര്യങ്ങൾ മാത്രമാണെന്നും ഹസീന പറഞ്ഞു.
1971 ലെ യുദ്ധക്കുറ്റവാളികളായ ജമാ അത്തെ ഇസ്ളാമി നേതാക്കൾക്ക് വധശിക്ഷ നൽകിയതിനെതിരെ പാകിസ്ഥാൻ നടത്തിയ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ഹസീന. പാകിസ്ഥാനിൽ നടത്താൻ തീരുമാനിച്ച പത്തൊൻപതാം സാർക്ക് സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കാനും ബംഗ്ളാദേശ് തീരുമാനിച്ചിരുന്നു. നയതന്ത്രപരമായി തന്നെ പാക് ഭീഷണിയെ നേരിടുമെന്നും അവർ വ്യക്തമാക്കി.
1971 ലെ യുദ്ധക്കുറ്റവാളികൾക്ക് ആരാണ് ചെല്ലും ചെലവും കൊടുത്ത് വളർത്തിയതെന്ന് ബംഗ്ളാദേശ് ജനത തിരിച്ചറിയണമെന്ന് ഹസീന പറഞ്ഞു. സിയ ഉർ റഹ്മാൻ അവരെ പുനരധിവസിപ്പിച്ചപ്പോൾ ഖാലിദ സിയ അവർക്ക് മന്ത്രിസഭയിൽ അംഗത്വം നൽകിയെന്നും ഹസീന ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകളെ ബംഗ്ളാദേശിലെ ജനങ്ങൾ രാഷ്ട്രീയമായി നേരിടുമെന്നും അവർ പറഞ്ഞു.
ബംഗ്ളാദേശ് വിമോചന യുദ്ധക്കാലത്തെ കൊടും കുറ്റവാളികളെ തൂക്കിലേറ്റുന്നതിനെതിരെ പാകിസ്ഥാൻ ശബ്ദമുയർത്തിയതിനെ തുടർന്ന് പാകിസ്ഥാൻ – ബംഗ്ളാദേശ് ബന്ധം കൂടുതൽ വഷളായിരുന്നു. എതിർ ശബ്ദത്തെ അടിച്ചൊതുക്കുന്ന നിലപാടാണ് ബംഗ്ളാദേശ് സർക്കാർ കൈക്കൊള്ളുന്നതെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു .
News credits,Janamtv.com