Wednesday, September 18, 2013

സലിംരാജിനൊപ്പമുണ്ടായിരുന്നത് പിടികിട്ടാപ്പുള്ളി

11-Sep-2013
കോഴിക്കോട്: യുവതിയെയും യുവാവിനേയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് കോഴിക്കോട് നാട്ടുകാര്‍ തടഞ്ഞുവെച്ച മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനോടൊപ്പം പിടികിട്ടാപ്പുള്ളിയുമുണ്ടായിരുന്നതായി പൊലീസ്. ഓച്ചിറ കടാച്ചേരി സ്വദേശി റിജോയാണ് സംഘത്തിലുണ്ടായിരുന്ന പിടികിട്ടാപ്പുള്ളി. ഭാര്യ സജിനയ്ക്കൊപ്പം ലക്ഷ്യങ്ങള്‍ തട്ടിയ കേസിലെ പ്രതിയാണിയാള്‍. സംഘത്തിലുണ്ടായിരുന്ന ജുനൈദ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ്. സലിം രാജിനും സംഘത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അനധികൃതമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സലിം രാജ് ഏഴാം പ്രതിയാണ്. കോഴിക്കോട് തടമ്പാട്ട്താഴത്താണ് സലിം രാജിനെയും കൂട്ടരെയും നാട്ടുകാര്‍ തടഞ്ഞത്. കാറില്‍നിന്നും യുവാവിനെ പിടിച്ചിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഇടപ്പെട്ടത്. രാവിലെ 11ഓടെയായിരുന്നു സംഭവം. സിഫ്റ്റ് കാറിലുണ്ടായിരുന്ന യുവാവിനേയും യുവതിയേയും ഇന്നോവകാറില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘത്തോടൊപ്പം പിന്‍തുടര്‍ന്ന സലീംരാജ് തടമ്പാട്ട്താഴത്ത് വെച്ച് സിഫ്റ്റിനെ മറികടന്ന് നിര്‍ത്തി കാറോടിച്ചിരുന്ന പ്രസന്നനെ പിടിച്ചിറക്കി. ബലംപ്രയോഗിച്ച് ഇന്നോവയില്‍ കയറ്റുവാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ ഇടപ്പെട്ടത്. തുടര്‍ന്നാണ് ഇയാള്‍ സലിം രാജ് ആണെന്ന് മനസിലായതും തടഞ്ഞുവെച്ചതും. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രസന്നനൊപ്പം കാറിലുണ്ടായിരുന്ന റഷീദ സലീംരാജിന്റെ സുഹൃത്തിന്റെ ബന്ധുവാണ്. പ്രസന്നനൊപ്പമാണ് റഷീദ എരഞ്ഞിപ്പാലത്ത് കഴിയുന്നത്. സുഹൃത്തിന് വേണ്ടി റഷീദയെ രക്ഷിക്കാനാണ് ക്വട്ടേഷന്‍ സംഘത്തോടൊപ്പം എത്തിയതെന്ന് പറയുന്നു. അതേസമയം പുതിയൊരു വീട് വാങ്ങുവാനായി പോകുകയായിരുന്നു പ്രസന്നനും റഷീദയുമെന്നും ഇതിന് കരുതിയിരുന്ന പണവും സ്വര്‍ണവും കാറില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സോളാര്‍ തട്ടിപ്പ്കേസില്‍ ആരോപണമുയര്‍ന്നപ്പോഴാണ് സലീംരാജിനെ ഗണ്‍മാന്‍സ്ഥാനത്ത്നിന്ന് നീക്കിയത്. ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള സലീം രാജ് ഭ ൂമിതട്ടിപ്പ് കേസിലും പ്രതിയാണ്. സലിംരാജ് അഴിഞ്ഞാടിയത് മുഖ്യമന്ത്രിയുടെ ബലത്തില്‍: പിണറായി
12-Sep-2013
ആലപ്പുഴ: മുന്‍ ഗണ്‍മാനായ സലിംരാജ് കോഴിക്കോട് പൊതുനിരത്തില്‍ അഴിഞ്ഞാടിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബലത്തിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന എല്‍ഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കപ്പെട്ട സലിം രാജടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ ഇപ്പോഴും കിട്ടുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഗണ്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടയാള്‍ പട്ടാപ്പകല്‍ പൊതുനിരത്തില്‍ ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment