Friday, July 26, 2013

"സരിതക്കൊപ്പം എട്ടുവട്ടം സെക്രട്ടറിയറ്റില്‍ കയറി" Driver Sandeep

വി എം പ്രദീപ് പുതുപ്പള്ളി:
സുരക്ഷാ പരിശോധനയും പാസും ഇല്ലാതെ എട്ടു തവണ കാറില്‍ സരിതയുമായി സെക്രട്ടറിയറ്റില്‍ കയറിയിട്ടുണ്ടെന്ന് സരിതയുടെ മറ്റൊരു ഡ്രൈവര്‍ സന്ദീപിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായരെ പാലക്കാട് കിന്‍ഫ്രയുടെ സ്ഥലം കാണിക്കാന്‍ പോയപ്പോള്‍ സരിതയുടെ കാര്‍ ഓടിച്ചിരുന്നത് താനാണെന്നും സന്ദീപ് ഫോണില്‍ ദേശാഭിമാനിയോട് പറഞ്ഞു. ആദ്യമായാണ് ഇയാള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. നാലു മാസം മുമ്പ് ഒരു പ്രാവശ്യം സെക്രട്ടറിയറ്റിനുള്ളില്‍ കാറിനുള്ളിലിരുന്ന് സരിതയുമായി ജോപ്പന്‍ സംസാരിച്ചു. ഈ സമയം തനിക്കൊപ്പം മറ്റൊരു ഡ്രൈവറായ ശ്രീജിത്തും ഉണ്ടായിരുന്നു. സരിതയുമായി എത്തുമ്പോള്‍ തന്നെ സെക്യൂരിറ്റിക്കാര്‍ വണ്ടി കയറ്റിവിടും. ഒരിക്കലും സെക്യൂരിറ്റി ഓഫീസില്‍നിന്ന് പാസ് വാങ്ങുകയോ ആരെ കാണാനാണ് എത്തിയതെന്ന് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. നോര്‍ത്ത് ബ്ലോക്കിന്റെ മുന്നില്‍ പടിഞ്ഞാറെ അറ്റത്താണ് സരിതയുടെ ഗഘ7 ആഝ 8593 കാര്‍ പാര്‍ക്ക് ചെയ്യുക. പട്ടത്ത് കാര്‍ പാര്‍ക്ക്് ചെയ്തശേഷം ഓട്ടോറിക്ഷ പിടിച്ച് പോകുന്ന ശീലവും സരിതയ്ക്കുണ്ടായിരുന്നു. പിന്നീട് സരിത പറയുന്ന സ്ഥലത്ത് കാറുമായി എത്തണം. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയപ്പോള്‍ സരിതയുടെ മാനേജര്‍ ശരണും ഉണ്ടായിരുന്നു. എറണാകുളത്തു നിന്നാണ് പോയത്. പകല്‍ 11.30ന് പാലക്കാട് എത്തിയതായാണ് ഓര്‍മ. ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ "റേഞ്ച് റോവര്‍" കാറില്‍ എത്തി. ഒരു മണിക്കൂറോളം കിന്‍ഫ്രയില്‍ ചെലവിട്ടു. മടങ്ങുമ്പോള്‍ ഉച്ചഭക്ഷണത്തിന് ഹോട്ടലില്‍ കയറിയപ്പോഴാണ് സരിതയും ശ്രീധരന്‍ നായരും സംസാരിച്ചത്. ശ്രീധരന്‍ നായരുടെ കോന്നിയിലെ വീട്ടില്‍ രണ്ടുതവണ സരിതയുമായി പോയിട്ടുണ്ട്. എന്താണ് സംസാരിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള സരിതയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വന്നപ്പോള്‍ താനും ശ്രീജിത്തുമാണ് വീടിന് മുമ്പിലെ വഴിയില്‍നിന്ന് കൂട്ടികൊണ്ടുവന്നത്. വെള്ള ഫോര്‍ച്യൂണര്‍ കാറിലാണ് തോമസ് കുരുവിളയും മറ്റൊരാളും എത്തിയത്. പത്രത്തില്‍ പിന്നീട് ചിത്രം കണ്ടപ്പോഴാണ് തോമസ് കുരുവിളയാണെന്ന് സംശയം തോന്നിയത്. ഒരു കേന്ദ്രമന്ത്രിയെ ചൊല്ലി സരിതയും ബിജു രാധാകൃഷ്ണനും വഴക്ക് ഉണ്ടാക്കുമായിരുന്നു എന്ന് ശ്രീജിത് പറഞ്ഞ കാര്യവും സന്ദീപ് സ്ഥിരീകരിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയെ കാണാന്‍ കഴിഞ്ഞ വര്‍ഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ സരിത പോയപ്പോള്‍ കാറോടിച്ചത് താനായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ സരിതയുമായി പോയിട്ടുണ്ട്. എംഎല്‍എയുടെ ഭാര്യയാണ് സോളാര്‍ പാനല്‍ വീട്ടില്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചത്. അടൂര്‍ പ്രകാശ് അറിയിച്ച് അടൂര്‍ സ്റ്റേഡിയത്തില്‍ സോളാര്‍ ഘടിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ സരിത പോയപ്പോള്‍ കാര്‍ ഓടിച്ചതും താനായിരുന്നു. നാഗര്‍കോവിലില്‍ വിന്‍ഡ്വീല്‍ കാണിക്കാന്‍ കക്ഷികളുമായി പോയി. തലശ്ശേരി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലും സരിതയ്ക്കൊപ്പം പോയി. സോളാര്‍ പാനല്‍ കൊണ്ടുപോകാനുള്ള ടാറ്റാ എയ്സ് എന്ന വാഹനമാണ് സന്ദീപ് പ്രധാനമായും ഓടിച്ചിരുന്നത്. ഇതിന് ഓട്ടം ഇല്ലാത്തപ്പോഴാണ് കാറോടിക്കാന്‍ വിളിച്ചത്. രണ്ട് വര്‍ഷം ഡ്രൈവര്‍ ആയിരുന്നു. സരിത അറസ്റ്റിലാവുന്നതിന് ഏതാനും ദിവസം മുമ്പാണ് ജോലിയില്‍നിന്ന് പിരിഞ്ഞത്. എറണാ News Report Deshabhimani

No comments:

Post a Comment