Friday, October 7, 2016

ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം; ഒറ്റപ്പെട്ട് പാകിസ്ഥാൻ

ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്‍റെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുന്നതിന്‍റെ നീരസം തുറന്ന് പ്രകടിപ്പിച്ച് പാകിസ്ഥാൻ. കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് അമേരിക്കയ്ക്കെതിരെ രൂക്ഷ വിമർശനമാണ് പാകിസ്ഥാൻ ഉന്നയിച്ചത്. റഷ്യ, ചൈന, തുടങ്ങി രാഷ്ട്രങ്ങളെ ബദലായി ഉയർത്തിക്കാട്ടി രാജ്യാന്തരതലത്തിൽ പുതിയ സമ്മർദ്ദ തന്ത്രം പയറ്റാനാണ് പാകിസ്ഥാന്‍റെ ശ്രമം.
ഭീകരസംഘടനകളെ കൂട്ടുപിടിച്ച് പാക് സൈന്യം ഇന്ത്യക്കെതിരെ നടത്തുന്ന നിഴൽയുദ്ധത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ രൂക്ഷവിമർശനമുന്നയർന്നതാണ് പാകിസ്ഥാനെ അസ്വസ്ഥമാക്കുന്നത്. കൂടാതെ ബലൂചിസ്ഥാനിലും, പാക് അധീന കാശ്മീരിലും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിവിധ ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്‍റെ വ്യക്തമായ തെളിവ് ലഭിച്ചതോടെ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാൻ അനുമതി തേടിയുള്ള ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബില്ലിന് വർദ്ധിച്ച ജനപിന്തുണ ലഭിച്ചത്. കശ്മീരിലും പഠാൻകോടിലുമുണ്ടായ ഭീകരാക്രമണത്തിൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിനിടെയാണ് കാശ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിന്‍റെ നയതന്ത്ര പ്രതിനിധികളായ മുഷാഹിദ് ഹുസൈൻ സയിദും ഷസ്ര മൻസാദും അറ്റ്‍ലാന്‍റിക് കൗൺസിലിന് മുമ്പാകെ എത്തിയത്. എന്നാൽ നിരാശയായിരുന്നു ഫലം ഇതിനെത്തുടർന്നാണ് യു.എസിനെ അസ്തമിക്കുന്ന ശക്തിയെന്ന് ആക്ഷേപിച്ച് പാക് പ്രതിനിധി ഹുസൈൻ സയിദ് രംഗത്തത്തിയത്. ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് പാകിസ്ഥാന് ഉള്ളതെന്നും സയിദ് അവകാശപ്പെട്ടു.
News Credits,Janamtv.com

No comments:

Post a Comment