Monday, October 3, 2016

കേരളത്തിലെ ഐഎസ്: പേര് അന്‍സാറുള്‍ ഖിലാഫ

കൊച്ചി/കണ്ണൂര്‍: പാനൂര്‍ കനകമലയില്‍ അഞ്ച് ഐഎസ് ഭീകരരും കുറ്റ്യാടിയില്‍ ഒരാളും അറസ്റ്റിലായതോടെ വെളിവായത് അന്താരാഷ്ട്ര ഭീകരസംഘടനക്ക് കേരളത്തിലുള്ള വേരോട്ടം. കേരളത്തിലെ ഐഎസ് ഘടകത്തിന്റെ പേര് അന്‍സാറുള്‍ ഖിലാഫ എന്നാണെന്ന് വ്യക്തമായി. ഐഎസ്ബന്ധമുള്ള തൊടുപുഴ ഉണ്ടപ്ലാാവ് മാളിയേക്കല്‍ വീട്ടില്‍ ഹാജമുഹമ്മദിന്റെ മകന്‍ സുബഹാനി ( 22) തിരുനല്‍വേലിയില്‍ അറസ്റ്റിലായി.
പാനൂര്‍ അണിയാരം മദീന മന്‍സിലില്‍ മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്‌വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ. ജാസീം, കോയമ്പത്തൂര്‍ അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയാണ് കനകമലയില്‍ എന്‍ഐഎ പിടിച്ചത്. കുറ്റ്യാടിയില്‍ റംഷാദ്, കോയമ്പത്തൂരില്‍ ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മലബാറില്‍ നിന്ന് പോയി ഐഎസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിന് വഴിവെച്ചത്.
നാലു മാസമായി നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഫോണ്‍ പിന്തുടര്‍ന്നാണ് കനകമലയിലുണ്ടെന്നറിഞ്ഞത്. കേരളാ പോലീസിനെയും അറിയിക്കാതെയായിരുന്നു ഐജി അനുരാഗ്, എസ്പി ഷൗക്കത്തലി എന്നിവരുടെ നടപടി. ദക്ഷിണേന്ത്യയിലെ ഐഎസിന്റെ സ്ലീപിംഗ്‌സെല്ലില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുത്തതായും കണ്ടെത്തി. തീവ്രസ്വഭാവമുളള ചില ഇസ്സാമിക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തിലാണ്.
തടിയന്റവിടെ നസീറുമായി ബന്ധമുളളവരും, നിരവധി തീവ്രവാദക്കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ ഹാലിമുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തിലാണ്. മന്‍സീദ് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനാണ്. അണിയാരം മദീന മന്‍സിലില്‍ മഹമൂദ്ഹസീന ദമ്പതികളുടെ മകനാണ്. ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ ക്രിസ്ത്യാനിയായ ഫിലീപ്പീന്‍സ്‌കാരി ആന്‍സിയെ പ്രണയിച്ച് ഇയാള്‍ വിവാഹം ചെയ്യുകയായിരുന്നു. ആന്‍സിയെ പിന്നീട് മതംമാറ്റി മറിയം ആക്കി.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
News Credits,Janmabhumidaily

No comments:

Post a Comment