Wednesday, December 30, 2015

പാമ്പാടിയിൽ പ്രോട്ടോക്കോൾ ലംഘനമില്ലേയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി രാജ്യത്തിന് സമർപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിക്കേസിലെ പ്രതി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കില്ലേയെന്ന ചോദ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഉന്നയിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ്. ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രജതജൂബിലി ആഘോഷ ചടങ്ങിൽ സോണിയ ഗാന്ധിയെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത് വിവാദമായിരുന്നു. പരിപാടി നടക്കുന്ന വേദിയിലേക്ക്

മുഖ്യമന്ത്രിയുടെ മറുപടി

കോട്ടയം :പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യണമെന്നത് എല്ലാവരുടേയും അഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . അങ്ങനെയുള്ളപ്പോൾ പ്രോട്ടോക്കോൾ ഒരു തടസ്സമേ അല്ലെന്നും ഉമ്മൻ ചാണ്ടി പാമ്പാടിയിൽ പറഞ്ഞു .
മുഖ്യമന്ത്രി ഉള്ള വേദിയിൽ ഒരു എം പി എങ്ങനെ സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്യും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു . ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം .സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്നാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചിരുന്നു.
News Credits,JanamTv News

No comments:

Post a Comment