Thursday, October 29, 2015

ഭീകര സംഘങ്ങളെ പരിശീലിപ്പിച്ചത് പാകിസ്ഥാനാണെന്ന് മുഷറഫിന്റെ കുറ്റസമ്മതം

ലാഹോർ : കാശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താൻ ലഷ്കർ ഇ തോയിബ ഉൾപ്പടെയുളള ഭീകര സംഘടനകൾക്ക് പരിശീലനവും, സഹായവും നൽകിയത് തങ്ങളാണെന്ന് മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫ്. ഒസാമ ബിൻ ലാദനും, താലിബാനും ഹഖാനി ശൃംഖലയും അൽ സവാഹിരിയും തങ്ങളുടെ വീര നായകന്മാരായിരുന്നെന്നും മുഷറഫ് പറഞ്ഞു.ഒരു പാകിസ്ഥാനി മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിന്റെ വെളിപ്പെടുത്തലുകൾ വന്നത്.
1990 കളിൽ കാശ്മീരിൽ ഭീകരാക്രമണം നടത്താൻ ലഷ്കർ ഇ തോയ്ബയ്ക്ക് പരിശീലനവും, സാമ്പത്തിക സഹായവും നൽകിയിരുന്നു.അക്കാലത്ത് ലഷ്കറിന് പുറമേ മറ്‍റു പന്ത്രണ്ടോളം സംഘടനകളേയും പാക്കിസ്ഥാൻ സഹായിച്ചിട്ടുണ്ട്. ലഷ്കർ ഭീകരരായ ഹാഫിസ് സയദും സഖി ഉർ റഹ്മാൻ ലഖ്വിയും തങ്ങളുടെ വീരനായകന്മാരായിരുന്നു . മതമൗലികവാദം ഭീകരതയിലേക്ക് തിരിഞ്ഞത് പിന്നീടാണ് . അക്കാലത്തെ സാഹചര്യം മനസ്സിലാക്കി വേണം കാര്യങ്ങളെ കാണാനെന്നും മുഷറഫ് വ്യക്തമാക്കി ,br> സോവിയറ്റ് ശക്തികൾക്കെതിരെ പോരാടാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീകരവാദികളെ എത്തിച്ചു. റഷ്യക്കെതിരെ പോരാടാൻ താലിബാനെ പരിശീലിപ്പിക്കുകയും, അവരെ അങ്ങോട്ടയക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ മതതീവ്രവാദം ഭീകരവാദത്തിലേക്ക് തിരിഞ്ഞതാണ് പ്രശ്നമായത്. ഇവർ സ്വന്തം ആളുകളേയും കൊന്നൊടുക്കുകയാണെന്ന് മുഷറഫ് പറഞ്ഞു. ഇത് നിയന്ത്രിക്കണമെന്നും മുഷറഫ് അഭിപ്രായപ്പെട്ടു.എന്നാൽ ലഷ്കർ ഭീകരരായ ഹാഫിസ് സയദിനേയും സഖി ഉർ റഹ്മാൻ ലഖ്വിയേയും നിയന്ത്രിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാൻ മുഷറഫ് തയ്യാറായില്ല.
പാക് ചാര സംഘടനയായ ഐ എസ് ഐ യുടെ പിന്തുണയും സഹായവും ലഷ്കർ ഇ തോയ്ബയ്ക്കുണ്ടെന്ന ഭാരതത്തിന്റെ ആരോപണം ശരി വയ്ക്കുന്നതാണ് മുഷറഫിന്റെ മൗനം .
News credits,Janamtv

No comments:

Post a Comment