Wednesday, January 13, 2016

അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .
ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു .
തലസ്ഥാനമായ കൊൽക്കത്തയ്ക്ക് സമീപം തല്പുക്കൂറിൽ നിന്നാണ് മറ്റൊരു വാർത്ത പുറത്ത് വന്നത് . സർക്കാർ എയ്ഡഡ് മദ്രസയിലെ പ്രധാനാദ്ധ്യാപകൻ ഇപ്പോൾ ഊരുവിലക്കിലാണത്രെ .മദ്രസയിൽ പോയിട്ട് മദ്രസ നിൽക്കുന്ന സ്ഥലത്ത് പോലും അദ്ദേഹത്തിന് പ്രവേശനമില്ലത്രെ . കഴിഞ്ഞ വർഷം ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ച് തല അടിച്ചു പൊളിച്ചിരുന്നു . അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി ഒപ്പിട്ടാണ് അദ്ദേഹം ജോലിയിൽ തുടരുന്നത്.
തീർച്ചയായും അസഹിഷ്ണുതയുടെ വാർത്തകൾ തന്നെയാണിത് . പക്ഷേ എന്തോ അസഹിഷ്ണുതാ വാദക്കാർ നിശ്ശബ്ദരാണ് . ബീഹാർ തെരഞ്ഞെടുപ്പിനു മുൻപ് വരെ മുടിയഴിച്ചാടിയും മുണ്ടുപൊക്കിച്ചാടിയും മാദ്ധ്യമ മത്തങ്ങകളിൽ കയറിക്കൂടിയ സാംസ്കാരിക നായകരും (കൂലി) എഴുത്തുകാരും അവാർഡ് ക്രയവിക്രയം നടത്തുന്നവരും പാകിസ്ഥാനിലേക്ക് പോയ അവസ്ഥയാണ് ഇപ്പോൾ. ആദ്യ സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഈയടുത്ത് നടന്ന സംഭവങ്ങളുടെ പേരിലുമല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന സ്വയം പ്രഖ്യാപിത ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കിയത് .
ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമാണ് . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം ഇപ്പോൾ മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ . രാജ്യം ഭരിക്കുന്ന സർക്കാരിന്റെ അസഹിഷ്ണുതയിൽ ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാനാവുന്നില്ല , ജീവിക്കാനാകുന്നില്ല എന്നൊക്കെയുള്ള വാദങ്ങൾ അരങ്ങ് തകർക്കുന്ന കാലത്താണ് ഈ സംഭവമെന്നോർക്കണം . രണ്ടാമത്തെ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ദേശീയ ഗാനം മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചു എന്നതാണ്. പക്ഷേ ദേശീയഗാനം പഠിപ്പിച്ചതിന് കാസി മാസൂം അക്തർ എന്ന അദ്ധ്യാപകന് കിട്ടിയത് തലയ്ക്കടിയാണ് . ഒപ്പം ഊരുവിലക്കും.
ഹിന്ദുത്വ ഗാനമാണത്രെ ജനഗണമന . ഇസ്ലാം വിരുദ്ധമാണത്രെ ദേശീയഗാനം . പണ്ട് ഹിന്ദുവും മുസ്ലീമും തോളോട് തോൾ ചേർന്ന് നിന്ന് ഉച്ചത്തിൽ പാടിയ ഒരു ഗാനമായിരുന്നു വന്ദേമാതരം . പിന്നീടാണല്ലോ വന്ദേമാതരം ഹറാമായത്
ധീരദേശാഭിമാനികൾക്ക് പുളകച്ചാർത്തുകൾ സമ്മാനിച്ച, ദേശീയതയുടെ അപ്രതിരോധ്യമായ ഇച്ഛാശക്തി സമ്മാനിച്ച വന്ദേമാതരം അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു . ഇന്നത് പാടിയാൽ അവൻ ജിംഗോയിസ്റ്റായി . അത് പാടാൻ സൗകര്യമില്ലെന്ന് പറയുന്നവൻ സ്വത്വവാദിയുമായി . ആ വിധിയിതാ ജനഗണമനയേയും കാത്തിരിക്കുന്നു .
സത്യത്തിൽ എവിടെയാണ് അസഹിഷ്ണുത ? ന്യൂനപക്ഷങ്ങൾക്ക് തെരുവിലിറങ്ങാനും പോലീസിന്റെ പോലും വാഹനങ്ങൾ കത്തിക്കാനും കഴിയുന്ന ഭാരതത്തിൽ എന്ത് അസഹിഷ്ണുതയാണുള്ളത് ? ദേശീയഗാനം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്റെ തലയ്ക്കടിക്കാൻ സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എന്ത് ഫാസിസമാണുള്ളത് ? ഈ പറയുന്നവർ ഫാസിസമുള്ള നാട് കണ്ടിട്ടുണ്ടോ . അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ ? ഒന്നു ചോദിക്കട്ടെ . തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ . കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ?
രാജ്യത്ത് നടക്കുന്ന ഏത് ചെറിയ സംഭവമായാൽ പോലും അതിന്റെ ഒരു വശത്ത് ഏതെങ്കിലും വഴിയിൽ സംഘപരിവാറിനെ കൂട്ടിക്കെട്ടാൻ കഴിയുമെങ്കിൽ ആർത്തട്ടഹസിക്കുന്ന ചാനലുകളും വാർത്താ അവതാരകരും നിശ്ശബ്ദരാണ് . ഫേസ്ബുക്കിൽ എഴുതിവിടുന്ന മാദ്ധ്യമ വൈതാളികരാകട്ടെ ഇങ്ങനെയുള്ള സംഭവങ്ങൾ അറിഞ്ഞിട്ടു പോലുമില്ല .
സമൂഹത്തിൽ അശാന്തി പടർത്താതിരിക്കാനാണ് ഈ ജാഗ്രതയെങ്കിൽ സന്തോഷമുണ്ട് . പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് നിങ്ങൾ പടർത്തിയ അശാന്തിയ്ക്ക് ആരു സമാധാനം പറയും ?
ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
ബാബാസാഹബ് അംബേദ്കർ ” പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമാണ് .
പ്രീണനം ഒന്നും അവസാനിപ്പിക്കുന്നില്ല . പുതിയ അവകാശവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നത് .
Article Credits വായുജിത്,Janam News
A Video Report by Zee News


No comments:

Post a Comment