Wednesday, September 7, 2016

ആന്റണി എന്തേ ബാബുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു?

ഒന്നരവര്‍ഷം മുന്‍പ് ബാബുവിന്റെ അനധികൃത സമ്പാദ്യവും ബിനാമി ഇടപാടുകളും ‘ജന്മഭൂമി’ പുറത്തുകൊണ്ടുവന്നപ്പോള്‍ പലരും നെറ്റിചുളിച്ചു. ബാബു വല്ലാതെ കയര്‍ത്ത് സംസാരിച്ചു. മാത്രമല്ല നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസ് വഴി ‘ജന്മഭൂമി’യെ ഭീഷണിപ്പെടുത്താനും നോക്കി. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമനടപടിയെ നേരിടുമെന്നും അറിയിച്ചശേഷം ബാബുവില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
മലയാളികളെ നാണം കെടുത്തിയ സോളാര്‍ തട്ടിപ്പിന് പിറകെ ഉയര്‍ന്ന ബാര്‍ കോഴയുടെ ചുരുളുകള്‍ അഴിയുകയാണ്. കെ.എം.മാണിയിലാണ് ബാര്‍ കോഴ തുടങ്ങിയതും തീരുന്നതും എന്ന ധാരണ ഇപ്പോള്‍ മാറി. മാണിയോടൊപ്പമല്ല അതിനേക്കാള്‍ മീതെയാണ് കെ.ബാബുവിന് അഴിമതിയില്‍ സ്ഥാനമെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും മാത്രമല്ല ബിനാമികളിലേക്കും അഴിമതി സമ്പാദ്യം പരന്നു. കോടികളുടെ ആസ്തിയാണ് കെ.ബാബുവാരിക്കൂട്ടുകയും വെട്ടിപ്പിടിക്കുകയും ചെയ്തിട്ടുള്ളത്. ഇതുവരെയുണ്ടായ കണ്ടെത്തലുകള്‍ ആരെയും ഞെട്ടിക്കുന്നു.
എല്ലാ പരിശോധനയും പൂര്‍ത്തിയാകുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന അഴിമതിയാണ് ബാര്‍ കോഴയെന്ന് വ്യക്തമാകും. ഇത് ബാബുവിലും മാണിയിലും അവസാനിക്കില്ല. സമുന്നതരായ ഇരുപത് നേതാക്കള്‍ക്ക് ബാര്‍ കോഴയിലൂടെ കോടികള്‍ നേടിക്കൊടുത്തു. അതിലേക്ക് അന്വേഷണം നീളുകയാണ്. ഒന്നരവര്‍ഷം മുന്‍പ് ബാബുവിന്റെ അനധികൃത സമ്പാദ്യവും ബിനാമി ഇടപാടുകളും ‘ജന്മഭൂമി’ പുറത്തുകൊണ്ടുവന്നപ്പോള്‍ പലരും നെറ്റിചുളിച്ചു. ബാബു വല്ലാതെ കയര്‍ത്ത് സംസാരിച്ചു. മാത്രമല്ല നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസ് വഴി ‘ജന്മഭൂമി’യെ ഭീഷണിപ്പെടുത്താനും നോക്കി. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമനടപടിയെ നേരിടുമെന്നും അറിയിച്ചശേഷം ബാബുവില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
അഷ്ടിക്ക് വകയില്ലാതെ കഴിഞ്ഞതാണ് ബാബുവിന്റെ കുട്ടിക്കാലം. അങ്കമാലിയില്‍ ചെറിയൊരു ചായക്കടയിലെ വരുമാനമായിരുന്നു ബാബുവിന്റെ അംഗസംഖ്യയേറിയ കുടുംബത്തിനുണ്ടായിരുന്നത്. കടയിലെ വരുമാനം ഒന്നിനും തികയാതെ വന്നപ്പോള്‍ അത് നിര്‍ത്തി. പോലീസ് സ്റ്റേഷനിലും വില്ലേജാഫീസിലും കക്ഷികള്‍ക്ക് പരാതിയും അപേക്ഷയും എഴുതിക്കൊടുത്ത് കിട്ടുന്ന വരുമാനമായിരുന്നു ബാബുവിന്റെ പിതാവിന്. ഒറ്റ ഖദര്‍ ഷര്‍ട്ടുമിട്ട് അങ്കമാലിയില്‍ കെഎസ്‌യു പ്രവര്‍ത്തനത്തിനിറങ്ങിയ ബാബുവിന്റെ കഷ്ടപ്പാട് കണ്ടുകൊണ്ടുതന്നെയാണ് പഠിത്തം കഴിഞ്ഞ ബാബുവിനെ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്കമാലി മുനിസിപ്പാലിറ്റിയായപ്പോള്‍ ആദ്യ ചെയര്‍മാനായി ഒന്നരവര്‍ഷത്തോളം. അതിനുശേഷമാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായെത്തുന്നത്.
അങ്കമാലിയിലെ രണ്ടുസെന്റ് ഭൂമിയുടെ അവകാശികളിലൊരാളായ ബാബു എങ്ങനെ ശതകോടികളുടെ ആസ്തിയുള്ള ആളായി എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്. എംഎല്‍എ സ്ഥാനത്ത് ആദ്യം മത്സരിക്കുമ്പോള്‍ എടുത്തുപറയത്തക്ക നിക്ഷേപമോ വരുമാനമോ ബാബുവിന് ഉണ്ടായിരുന്നില്ല. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയാവുകയും അഞ്ചുവര്‍ഷം ബാബു മന്ത്രിയായിരിക്കുകയും ചെയ്തപ്പോള്‍ പണമിരട്ടിപ്പിക്കുന്ന അത്ഭുതവിളക്ക് ബാബുവിന് സ്വന്തമായി. ഇതുവരെയുള്ള പരിശോധനയില്‍ ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും അവരുടെ ബന്ധുക്കളുടെയുമെല്ലാം പേരില്‍ വന്‍ സമ്പാദ്യമായി. ബാങ്കുകളില്‍ പണവും സ്വര്‍ണവും കുമിഞ്ഞുകൂടി. ഭൂമിയാണെങ്കില്‍ എവിടെയൊക്കെ, ആരുടെയൊക്കെ പേരില്‍ എന്ന് തെളിയാനിരിക്കുന്നതേയുള്ളൂ.
തന്റെ ജീവിതം തുറന്ന പുസ്തകമെന്നാണ് ആരോപണങ്ങള്‍ വന്നപ്പോള്‍ ബാബു പ്രസ്താവിച്ചത്. ബാറുകള്‍ അനുവദിച്ചതും വിദേശമദ്യ വില്‍പ്പന നിര്‍ത്തിയതുമെല്ലാം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നാണ് ബാബു ഉറക്കെ പറഞ്ഞത്. അതിന്റെ അര്‍ത്ഥം ബാര്‍ കോഴയുടെ പങ്ക് എല്ലാം മന്ത്രിമാര്‍ക്കും ഉണ്ടെന്നുതന്നെയാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും ബാബുവിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നത്. നിയമം നിയമത്തിന്റെ വഴിയെ എന്നാണയിടാറുള്ള ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ മറിച്ചൊരു ന്യായമായി. എന്നാല്‍ ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്റണി ഒരക്ഷരം മിണ്ടുന്നില്ല.
യുപിഎ ഭരണകാലത്തെ അഴിമതികളെക്കുറിച്ചന്വേഷിക്കുമ്പോള്‍ കോണ്‍ഗ്രസിനോട് പകവീട്ടുകയാണെന്നും രാഷ്ട്രീയമായി അതിനെ നേരിടുമെന്നും വീമ്പുപറയുന്ന ആന്റണി എന്തേ ബാബുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു? അതില്‍നിന്ന് തന്നെ വ്യക്തമാണ്, കാര്യങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. ബാബു മന്ത്രിയായിരിക്കെ മകളുടെ കല്യാണത്തിനെത്തിയ ആഡംബരകാറുകളുടെ നീണ്ടനിര കണ്ട് അമ്പരന്നതാണ് ആന്റണി. എന്നിട്ടും എന്തേ തുറന്നപുസ്തകത്തിലേക്ക് കണ്ണോടിച്ചില്ല.
ഇതൊരു കൂട്ടായ്മ കവര്‍ച്ചയായിരുന്നു. അന്വേഷണം നീളുമ്പോള്‍ മൗനികളായിരിക്കുന്ന പല മഹാന്മാരുടെയും ഖദറില്‍ ചെളി ഉറപ്പായും കാണാനാകും. ഇടതും വലതും ചേര്‍ന്ന് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം നടക്കുകതന്നെ വേണം.
News credits ജന്മഭൂമി

No comments:

Post a Comment