Saturday, February 20, 2016

ജെ.എന്‍.യുവില്‍ നടന്നത്‌ ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ്‌ : ഡി. രാജയുടെ മകള്‍ക്ക്‌ ഐ.എസ്‌. അനുകൂലിയുമായി ഉറ്റബന്ധം

ന്യൂഡല്‍ഹി : സി.പി.ഐ. നേതാവ്‌ ഡി. രാജയുടെ മകള്‍ അപരാജിത, ഒളിവില്‍ കഴിയുന്ന ഐ.എസ്‌. അനുകൂല വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്‌. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യാവിരുദ്ധ പ്രകടനത്തിനും അഫ്‌സല്‍ ഗുരു അനുസ്‌മരണച്ചടങ്ങിനും നേതൃത്വം നല്‍കിയവര്‍ക്ക്‌ നക്‌സല്‍- തീവ്രവാദ സംഘടനകളുമായി അടുത്തബന്ധം.
തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ചെറുഗ്രൂപ്പുകളായി ജെ.എന്‍.യുവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും യൂണിവേഴ്‌സിറ്റി അധികൃതര്‍ മൗനംപാലിച്ചതാണ്‌ ഇപ്പോഴത്തെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്നും വിലയിരുത്തല്‍. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലീസ്‌ തെരയുന്ന ഉമര്‍ ഖാലിദടക്കമുള്ളവര്‍ ഒളിവില്‍ കഴിയുന്നതു ജെ.എന്‍.യു. കാമ്പസിലെ ഹോസ്‌റ്റലിലാണെന്നും പോലീസിനു സൂചന ലഭിച്ചു. ഈ സാഹചര്യത്തില്‍ ഹോസ്‌റ്റലില്‍ കയറി റെയ്‌ഡ്‌ നടത്തിയേക്കുമെന്ന സൂചനയാണ്‌ പോലീസ്‌ നല്‍കുന്നത്‌.
ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം ജന്ദര്‍മന്തറിലേക്ക്‌ നടത്തിയ പ്രകടനത്തിനു നേതൃത്വം നല്‍കിയതും അപരാജിത തന്നെ. മാതാപിതാക്കളും സി.പി.ഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു. അപരാജിത രാജ്യദ്രോഹ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ്‌ ഇടതുനേതാക്കള്‍ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടിരുന്നു. എം.ഫില്‍ വിദ്യാര്‍ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ്‌ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്‌.
മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ഉമര്‍ ഖാലിദ്‌ ദേശസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന ശക്‌തികളുമായാണ്‌ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. ചരിത്രഗവേഷണ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ്‌ വര്‍ഷങ്ങളായി ജെ.എന്‍.യുവുമായി ബന്ധം പുലര്‍ത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമര്‍ ഖാലിദിന്റെ പിതാവ്‌ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌. ഇപ്പോള്‍ ജമാ അത്ത്‌ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന സ്‌ഥിതിയിലുള്ള കുടുംബമാണ്‌ ഇവരുടേത്‌.
ഐ.എസ്‌- മാവോയിസ്‌റ്റ്‌ ബന്ധമുള്ള വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങള്‍ക്ക്‌ സര്‍വ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനുമതിയാണ്‌ പ്രവര്‍ത്തനം രാജ്യദ്രോഹ തലത്തിലേക്കുയര്‍ത്തിയത്‌. നക്‌സല്‍ വിദ്യാര്‍ഥി സംഘടനയായി രൂപീകരിച്ച ഡെമോക്രാറ്റിക്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) വഴിയാണ്‌ രാജ്യദ്രോഹ ശക്‌തികള്‍ കാമ്പസില്‍ നുഴഞ്ഞുകയറിയത്‌. തുടര്‍ന്ന്‌ വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന്‌ പഠനത്തിനായി കാമ്പസിലെത്തിയ വിദ്യാര്‍ഥികളുടെ സ്വാധീനത്തിലൂടെ ഐ.എസ്‌. കാമ്പസില്‍ തീവ്ര രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിത്തുപാകി. രാജ്യത്തിന്റെ നിയമവ്യവസ്‌ഥയേയും അഖണ്ഡതയേയും എതിര്‍ക്കുന്നതില്‍ തീവ്രത പോരെന്നു ചൂണ്ടികാട്ടിയാണ്‌ അടുത്തിടെ ഉമര്‍ ഖാലിദ്‌ ഡി.എസ്‌.യു. വിട്ട്‌ സ്വതന്ത്ര പ്രവര്‍ത്തനം തുടങ്ങിയത്‌.
മുന്‍ സിമി നേതാവായ പിതാവിന്റെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്ന്‌ ഖാലിദിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഉമര്‍ ഖാലിദിലൂടെ ഐ.എസ്‌. പ്രവര്‍ത്തനം കാമ്പസിനകത്ത്‌ ശക്‌തമാക്കിയി പോലീസും വ്യക്‌തമാക്കുന്നു. വിദ്യാഥികള്‍ക്കിടയില്‍ നക്‌സല്‍ പ്രവര്‍ത്തനം നടത്തുന്ന ഡി.എസ്‌.യു ഇപ്പോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. തീവ്രനിലപാടുകാരായ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗത്തെ ഉമര്‍ ഖാലിദ്‌ തന്റെ സ്വാധീന വലയത്തിലാക്കി ഐ.എസ്‌. അനുകൂല പ്രവര്‍ത്തനങ്ങളിലേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌.
കശ്‌മീരില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ പലരും ചേര്‍ന്നു പ്രത്യേക കൂട്ടായ്‌മ രൂപീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്ന സ്‌റ്റുഡന്റ്‌സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷനുമായി ഇത്തരം കൂട്ടായ്‌മകള്‍ അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്‌. ഈ കൂട്ടായ്‌മയുടെ ഭാഗമായി നക്‌സല്‍ സംഘടനകളും ചേര്‍ന്നതോടെയാണ്‌ കാമ്പസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ സജീവമായത്‌. ഇത്തരം സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നു ഉമര്‍ ഖാലിദിന്‌. നീണ്ടകാലത്തെ ആസൂത്രണത്തിനുശേഷമാണ്‌ ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്‌മരണം നടത്താന്‍ സംഘം തീരുമാനിച്ചത്‌.
ഇന്ത്യയിലെ മറ്റു യൂണിേവഴ്‌സിറ്റികളിലും ഇതിനൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്താനുള്ള ആസുത്രണം നടന്നിരുന്നെന്നും പോലീസ്‌ കണ്ടെത്തി. പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ പ്രതിചേര്‍ത്തിരുന്ന എസ്‌.എ.ആര്‍. ഗീലാനി അടക്കമുള്ളവരുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
Article Credits,Mangalam Daily,20 Feb 16

No comments:

Post a Comment