Monday, June 29, 2015

അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതാണെന്ന് ഒ. രാജഗോപാല്‍. ഇനി വരുന്ന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകുന്നതിന്റെ സൂചനയാണ് അരുവിക്കരയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പ്രേത്സാഹിപ്പിച്ച പ്രതിപക്ഷമായതിനാലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ യുഡിഎഫിനെ എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചതായും ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്‌.
രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.
34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു.
അതേസമയ, ബി.ജെപിയാണ്‌ യഥാര്‍ത്ഥ പ്രതിപക്ഷമെന്ന്‌ തെളിഞ്ഞുവെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പ്രതികരിച്ചു.
അരുവിക്കരയിൽ എക്കാലത്തേയും മികച്ച നിലയിൽ ബിജെപി. 33,000ത്തിലധികം വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7694 ആയിരുന്ന വോട്ടാണ് ഇത്തവണ കുത്തനെ ഉയർന്നത്.
അരുവിക്കരയില്‍ കടുത്ത ഒരു മത്സരം കാഴ്‌ചവെയ്‌ക്കാന്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്‌ കഴിഞ്ഞു.
34,145 വോട്ടുനേടിയ രാജഗോപാല്‍ ചരിത്രനേട്ടമാണ്‌ ബി.ജെ.പിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്‌. മുന്‍വര്‍ഷം 7,694 വോട്ടാണ്‌ അരുവിക്കരയില്‍ ബി.ജെ.പിയ്‌ക്ക് നേടാനായത്‌.
Wish the Lotus in many numbers will bloom in Kerala the birth place of Adi Sankara

No comments:

Post a Comment