Sunday, September 13, 2015

തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുപ്രതിമ തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയെന്ന് നാട്ടുകാര്‍

തലശ്ശേരി: തലശ്ശേറി നങ്ങാറത്ത് പീടികയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍. ശ്രീമുദ്ര സാംസ്‌കാരികവേദി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ഗുരുദേവ പ്രതിമയുമായി സി.പി.എം പ്രാദേശിക നേതാവ് പുറത്തേക്ക് പോകുന്നത് കണ്ട കൊമ്മല്‍വയല്‍ സ്വദേശിയായ സ്ത്രീയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായും നാട്ടുകാര്‍ പറയുന്നു.
പാര്‍ട്ടിയുടെ സ്വാധീന മേഖലയില്‍ താമസിക്കുന്ന ഇവര്‍ പാര്‍ട്ടിക്കാരെ ഭയന്നാണ് പരസ്യമായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കുന്നത്. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കും ദൃക്സാക്ഷികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് പിറ്റേന്ന് രാവിലെ 8.30ന് സിപിഎം പൊലീസിന് നല്‍കിയ പരാതിയില്‍ കൊടിമരവും സ്തൂപവും തകര്‍ത്തതായി മാത്രമേപറയുന്നുള്ളു. പിന്നീട് 10 മണിയോടെ കോടിയേരി ബാലകൃഷ്ണന്‍, എ.എന്‍ ഷംസീര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തിയ ശേഷമാണ് ഗുരുപ്രതിമ തകര്‍ത്തതായി മറ്റൊരു പരാതി നല്‍കിയത്.
സി.പി.എം നേതൃത്വത്തിലുള്ള സാംസ്‌കാരികവേദിയുടെ ഓഫീസിലെ ഫ്രീസര്‍ വെയ്ക്കുന്ന മുറിയില്‍ അലക്ഷ്യമായി ഇട്ടിരുന്ന പ്രതിമയാണിത്. ഇതിനുളളില്‍ കടന്നിട്ടുള്ള നാട്ടുകാര്‍ ഇത് കണ്ടിട്ടുമുണ്ട്. ചതയദിനാഘോഷത്തിന് ഉപയോഗിക്കുന്ന പ്രതിമ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് മാറ്റി, പകരം ഓഫീസിലുണ്ടായിരുന്ന പഴയ പ്രതിമ എടുത്ത് തകര്‍ത്ത ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് വിവരം.
ശ്രീമുദ്ര സാംസ്‌കാരികവേദിയുടെ ഓഫീസിലെ ജനലുകളും ഓഫീസിന് പുറത്തുണ്ടായിരുന്ന കൊടിമരവും സ്തൂപവും തകര്‍ത്തതിന്റെ പേരില്‍ പത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മറവില്‍ പ്രതിമ തകര്‍ത്തത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് സിപിഎം പ്രചരിപ്പിക്കുകയായിരുന്നു.
news Credits: Janamtv

No comments:

Post a Comment