Wednesday, July 27, 2016

കോടിയേരിയുടെ ആഹ്വാനം പ്രാവർത്തികമാക്കി അണികൾ, പതിനേഴുകാരന് ക്രൂരമർദ്ദനം

അഴീക്കോട്: കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിലെ ആഹ്വാനം അണികള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി. അഴീക്കോട് ചെമ്മരശ്ശേരിപ്പാറയില്‍ ഇന്നലെ രാത്രി പതിനേഴ് വയസ്സുകാരനായ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഇരുമ്പുവടികൊണ്ടടിച്ചു പരിക്കേല്‍പിച്ചു. കണ്ണൂരില്‍ വീണ്ടും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് സി.പി.എം.
ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ചെമ്മരശ്ശേരിപ്പാറയിലെ സൗരവിനെയാണ് ഒരു സംഘം സി.പി.എമ്മുകാര്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ടും ഇടിക്കട്ടകൊണ്ടുമുള്ള മര്‍ദ്ദനമേറ്റ സൗരവിന് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ട്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് സമയത്തും സൗരവിന് നേരെ സി.പി.എം ആക്രമണമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തില്‍ ഇങ്ങോട്ട് ആക്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള ആഹ്വാനമാണ് നടത്തിയതെന്നാണ് പാര്‍ട്ടിയുടെ വ്യാഖ്യാനമെങ്കിലും ഒരു പ്രകോപനവുമില്ലാതെയാണ് അഴീക്കോട് ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ ആക്രമണമഴിച്ചുവിട്ടത്.
കോടിയേരിയുടെ അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തോടെ കണ്ണൂരിൽ ഒട്ടൊന്നു ശാന്തമായ രാഷ്ട്രീയ അക്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ് സി.പി.എം അക്രമിസംഘം.
News Credits,Janamtv.com

No comments:

Post a Comment