Showing posts with label OOmmen Chandy. Show all posts
Showing posts with label OOmmen Chandy. Show all posts

Monday, June 13, 2016

ബംഗാളിൽ കോൺഗ്രസ് സഖ്യം രക്ഷിച്ചെന്ന് സിപിഎം

കൊൽക്കത്ത : ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമായിരുന്നേനെയെന്ന് സിപിഎം ബംഗാൾ ഘടകം. ബംഗാൾ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ കൂടിയ സിപിഎം സസ്ഥാന സമിതിയിലാണ് ഈ അഭിപ്രായം ഉയർന്നത്. കോൺഗ്രസുമായുള്ള സഖ്യം തുടരാനും തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.
ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം എ ബേബിയുമടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് സഖ്യത്തിന് അനുകൂലമായി തീരുമാനമുണ്ടായത് .
പതിമൂന്നോളം സംസ്ഥാന സമിതി അംഗങ്ങൾ സഖ്യത്തിന് എതിരായി നിലപാടെടുത്തു . എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ഉൾപ്പെടെ അൻപതിലധികം പേർ കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചു.
അതിനിടെ സിപിഎമ്മുമായി ബംഗാളിൽ ഉണ്ടാക്കിയ സഖ്യം തുടരുമെന്ന് കോൺഗ്രസ് ബംഗാൾ ഘടകം അദ്ധ്യക്ഷൻ ആധിർ ചൗധരി വ്യക്തമാക്കി. സഖ്യം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ലെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് തൂത്തുവാരിയ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് 26 സീറ്റുകളാണ് ലഭിച്ചത് . കോൺഗ്രസ് 44 സീറ്റുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്രാവശ്യം 14 സീറ്റുകളാണ് നഷ്ടമായത് . കോൺഗ്രസ് സഖ്യമില്ലായിരുന്നെങ്കിൽ ഇതിലും ദയനീയമായിരുന്നേനെ എന്ന വിശകലനം പാർട്ടി ബംഗാളിൽ നേരിടുന്ന പ്രതിസന്ധി വരച്ചു കാട്ടുന്നതാണ് .
News Credits Janamtv News

Wednesday, May 4, 2016

ദളിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തില്‍ തിളച്ച് പാര്‍ലമെന്റ്

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റിലും പ്രതിഷേധം അലയടിച്ചു. ലോക്സഭയില്‍ ബി.ജെ.പി. അംഗങ്ങളും രാജ്യസഭയില്‍ ഇടത് അംഗങ്ങളുമാണ് വിഷയമുന്നയിച്ചത്.വിഷയം ലോക്സഭയിലുയരുമ്പോള്‍ കേരളത്തില്‍നിന്നുള്ള എല്‍.ഡി.എഫ്-യു.ഡി.എഫ്. അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
തുടര്‍ച്ചയായി കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും നേരേ ആക്രമണങ്ങളുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ മൗനംപാലിക്കുകയാണെന്ന് .ബി.ജെ.പി. ആരോപിച്ചു. ഇതിനുപിന്നാലെയാണ്, സംഭവം അതിഗൗരവമുള്ളതാണെന്നും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയെ അറിയിച്ചത്.
ലോക്സഭയുടെ ശൂന്യവേളയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയാണ് വിഷയമുന്നയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹെ ആവശ്യപ്പെട്ടു. ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയും മറ്റ് വനിതാ എം.പി.മാരും ഹെയെ പിന്തുണച്ചു.
കേരളത്തില്‍ സ്ത്രീപീഡനം തുടര്‍ക്കഥയാവുകയാണെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. കിളിരൂരില്‍ ഒരു പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുകൊന്നു. സംഭവത്തില്‍ വി.ഐ.പി.കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില രാഷ്ട്രീയനേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ല.
റെയില്‍വേ യാത്രക്കാരിയെ ബലാത്സംഗംചെയ്തു കൊന്ന ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍, വധശിക്ഷ തെറ്റാണെന്നു വാദിക്കുകയാണ് ചിലര്‍ ചെയ്തത്.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു
സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കുന്നെന്നും സഭയുടെ വികാരം സര്‍ക്കാറിനെ അറിയിക്കുമെന്നും വെങ്കയ്യ പറഞ്ഞു.രാജ്യസഭയില്‍ സി.പി.എം. അംഗം സി.പി. നാരായണനാണ് വിഷയമവതരിപ്പിച്ചത്. കേരളത്തില്‍ പെരുമ്പാവൂരിനു പിന്നാലെ കാസര്‍കോട്ടും തിരുവനന്തപുരത്തും പെണ്‍കുട്ടികള്‍ക്കുനേരേ അക്രമമുണ്ടായെന്നും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു എല്ലാ മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണിതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനും അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ബി.ജെ.പി. അംഗം തരുണ്‍ വിജയ്, സി.പി.ഐ. അംഗം ഡി. രാജ, ബി.എസ്.പി. അംഗം എസ്.സി. മിശ്ര എന്നിവരും സംസാരിച്ചു.
ജിഷ വധക്കേസ്‌ : സര്‍ക്കാരിനും ഇടത്‌ എം.എല്‍.എയ്‌ക്കും ഉത്തരവാദിത്വമുണ്ട്‌: കാനം രാജേന്ദ്രന്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സന്ദര്‍ശിച്ചു. വിഎസിനോടും ഇന്നസെന്റ് എം.പിയോടും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനും വാര്‍ഡ് മെമ്പര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്മ ഉന്നയിച്ചത്.
വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും സുരക്ഷിതത്വം വേണമെന്നും ആവശ്യപ്പെട്ട് സാജു പോള്‍ എം.എല്‍.എ.യെ പലതവണ കണ്ട് പരാതി നല്‍കിയെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി
പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഖ്യമന്ത്രി വികസനം ഉയര്‍ത്തിക്കാട്ടുന്ന സംസ്‌ഥാനത്താണ്‌ ഒറ്റമുറിവീട്ടില്‍ ജിഷയും കുടുംബവും താമസിച്ചിരുന്നത്‌. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇടത്‌ എം.എല്‍.എ. സാജു പോളിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നു കാനം പറഞ്ഞു.

Wednesday, February 17, 2016

കേരളം കടമെടുത്ത്‌ മുടിയുന്നു : സാമ്പത്തികസ്‌ഥിതി ഗുരുതരമെന്ന്‌ സി.എ.ജി.

തിരുവനന്തപുരം : പ്രാഥമിക ചെലവുകള്‍ക്കു പോലും ആശ്രയം വായ്‌പ. കടമെടുക്കുന്ന പണത്തില്‍ പകുതിയിലധികവും വിനിയോഗിക്കുന്നത്‌ കമ്മി നികത്തലിന്‌. ചെലവ്‌ അതിവേഗം ഉയരുന്നു. വരുമാനമാകട്ടെ, പ്രതീക്ഷിച്ചതിലും ബഹുദൂരം താഴെ. അഞ്ചു വര്‍ഷം കൊണ്ട്‌ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി ഗുരുതരമായെന്നു വ്യക്‌തമാക്കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്‌ നിയമസഭയില്‍.
അഞ്ചു വര്‍ഷം കൊണ്ട്‌ സര്‍ക്കാരിന്റെ ചെലവുകള്‍ ഇരട്ടിയായെന്നും പ്രാഥമിക ചെലവുകള്‍ക്കു പോലും കടത്തെ ആശ്രയിക്കേണ്ട സ്‌ഥിതിയിലാണെന്നും 2015-ലെ സി.എ.ജി. റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. കടമെടുക്കുന്ന തുക പോലും കമ്മി നികത്താനായാണ്‌ ഉപയോഗിക്കുന്നത്‌. ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതും വരുമാനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാത്തതിനാല്‍ വീണ്ടും കടമെടുക്കേണ്ടിവരുന്നതും സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതിയെ അതീവ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ സി.എ.ജി. റിപ്പോര്‍ട്ട്‌ നല്‍കുന്ന സൂചന.
2014-15 ല്‍ കടമെടുത്ത 18,509 കോടി രൂപയില്‍ പലിശ, മുതല്‍ തിരിച്ചടവ്‌ എന്നിവയ്‌ക്കു ശേഷം ബാക്കിയായത്‌ വെറും 5365 കോടി! 2010-11ല്‍ 38,791 കോടിയായിരുന്ന ചെലവ്‌ 2014-15 ആയപ്പോഴേക്കും 76,744 കോടിയായി - വര്‍ധന 98 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 10,500 കോടിയുടെ വര്‍ധന. റവന്യു കമ്മി കുറയ്‌ക്കാനും കടം നിയന്ത്രിക്കാനുമായി 2003-ല്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തരവാദിത്വ നിയമം ലക്ഷ്യം കണ്ടതുമില്ല.
ചെലവ്‌ കുതിച്ചുയര്‍ന്നിട്ടും കഴിഞ്ഞ നാലു വര്‍ഷവും ലക്ഷ്യമിട്ട വരുമാനം നേടാന്‍ കഴിഞ്ഞില്ല. അതോടെ റവന്യു, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സ്‌ഥിതിയായി. നാലു വര്‍ഷവും റവന്യു കമ്മിയും ധനകമ്മിയും പ്രാഥമിക കമ്മിയും പ്രതീക്ഷയ്‌ക്കപ്പുറം വര്‍ധിച്ചു. ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനത്തിന്റെ വളര്‍ച്ച വളരെ കുറവ്‌. കടം ഒഴികെയുള്ള വരവുകളുടെയുടെയും മൊത്തം ചെലവിന്റെയും വര്‍ധന തമ്മിലെ വ്യത്യാസം നെഗറ്റീവാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ചെലവും പലിശബാധ്യതയും കൂടുന്നതിനനുസരിച്ച്‌ വരുമാനം കൂടാത്തതാണ്‌ വായ്‌പ അനിവാര്യമായ സ്‌ഥിതിയുണ്ടാക്കുന്നത്‌. വായ്‌പയെ അമിതമായി ആശ്രയിക്കുന്ന സംസ്‌ഥാനത്തിന്‌ അടുത്ത ഏഴു വര്‍ഷത്തിനകം ഇതുവരെ എടുത്ത മൊത്തം കടത്തിന്റെ 41.1 ശതമാനമായ 42,362.01 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വരും. ഈ ഗുരുതര സാഹചര്യം നേരിടാന്‍ തക്ക വരുമാനവര്‍ധന ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്‌ ശ്രമിച്ചില്ലെങ്കില്‍ സ്‌ഥിതി വളരെ ദയനീയമാകും. മൊത്തം റവന്യു വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ചയുണ്ടെങ്കിലും തനത്‌ നികുതികളിലെ വളര്‍ച്ച 10 ശതമാനം മാത്രം.
2014-15ല്‍ 64,842.34 കോടിയുടെ റവന്യു വരുമാനം ലക്ഷ്യമിട്ടെങ്കിലും അതില്‍ 5,637.85 കോടി കുറവാണ്‌ ലഭിച്ചത്‌. ലക്ഷ്യമിട്ട തുകയില്‍ എക്‌സൈസ്‌ വരുമാനം 90 ശതമാനവും വാഹനനികുതി 86 ശതമാനവും സ്‌റ്റാമ്പ്‌ ഡ്യൂട്ടി 70 ശതമാനവും കേന്ദ്ര വിഹിതം 79 ശതമാനവുമാണു ലഭിച്ചത്‌. ഭാഗ്യക്കുറിയില്‍ 5445 കോടി വരുമാനമുണ്ടായെങ്കിലും കമ്മിഷനും ചെലവും കൂടിയതു മൂലം അറ്റാദായം 960 കോടി മാത്രമായി. മൊത്തം ചെലവിന്റെ 93.5 ശതമാനവും റവന്യൂ ചെലവിനായി പോകുകയാണ്‌. അതുകൊണ്ടു തന്നെ മറ്റു മേഖലകളില്‍ കുറഞ്ഞ പരിഗണനയേ കിട്ടിയിട്ടുള്ളൂ.
അഞ്ചു വര്‍ഷവും റവന്യു ചെലവിന്റെ 60 ശതമാനത്തിലധികവും ശമ്പളം, വേതനം, പെന്‍ ഷന്‍, പലിശ എന്നിവയ്‌ക്കായാണു വിനിയോഗിച്ചത്‌. പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ്‌ വര്‍ധിക്കുന്നത്‌ പലിശ ബാധ്യത ഉയരുന്നതിനും വഴിവയ്‌ക്കുന്നു. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 2014 ഏപ്രിലില്‍ 1,24, 081 കോടിയായിരുന്നത്‌ 2015 അ വസാനം 1,41,947 കോടിയായി.

വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട , വര്‍ഷത്തിനിടെ ഖജനാവിലേക്ക്‌ എത്തിയത്‌ 100 കോടി രൂപ

കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കസ്‌റ്റംസ്‌ നടത്തിയ കള്ളക്കടത്ത്‌ സ്വര്‍ണവേട്ടയില്‍ ഖജനാവിലേക്ക്‌ എത്തിയത്‌ 100 കോടി രൂപ. പ്രതിവര്‍ഷം ശരാശരി 150 കിലോ സ്വര്‍ണമാണ്‌ കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ മാത്രം പിടികൂടുന്നത്‌. ഈ സ്വര്‍ണം ലേലം ചെയ്യുന്നതിലൂടെ ഓരോ വര്‍ഷവും ഏകദേശം 35 കോടി രൂപ ലഭിക്കുന്നുണ്ട്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നു കഴിഞ്ഞ വര്‍ഷം 9500 കിലോ സ്വര്‍ണമാണ്‌ നികുതി അടച്ച്‌ കേരളത്തിലേക്കു കൊണ്ടുവന്നത്‌. കടത്തിക്കൊണ്ടുവന്ന 267 കിലോ സ്വര്‍ണം ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സും പിടികൂടി.
കള്ളക്കടത്ത്‌ സ്വര്‍ണം മലബാറിലെ വിവിധ ജില്ലകളിലേക്കാണ്‌ ഒഴുകുന്നത്‌. കടത്തിക്കൊണ്ടുവരുന്ന 24 കാരറ്റ്‌ സ്വര്‍ണം തൃശൂര്‍, കോഴിക്കോട്‌, മാഹി, മുംബൈ എന്നിവിടങ്ങളിലെ വന്‍കിട ആഭരണശാലകളില്‍ എത്തിച്ച്‌ ചെമ്പ്‌ ചേര്‍ത്ത്‌ 22 കാരറ്റാക്കി ജുവലറികളില്‍ വില്‍പ്പന നടത്തുകയാണ്‌ പതിവ്‌. പിടികൂടുന്ന സ്വര്‍ണം സ്വര്‍ണം വെയര്‍ഹൗസിലാണ്‌ ആദ്യം സൂക്ഷിക്കുക. പിന്നീട്‌ റിസര്‍വ്‌ ബാങ്കിലേക്കു മാറ്റും. സ്വര്‍ണക്കടത്ത്‌ കേസുകള്‍ക്ക്‌ ആയുസ്‌ ആറു മാസം മാത്രമാണ്‌. സ്വര്‍ണക്കടത്ത്‌ പിടികൂടിയാല്‍ കസ്‌റ്റംസ്‌ ആക്‌ട്‌ പ്രകാരം ആറു മാസത്തിനകം തെളിവുകള്‍ കണ്ടെത്തി കുറ്റപത്രം നല്‍കണമെന്ന വ്യവസ്‌ഥയാണ്‌ കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നത്‌.
പ്രധാന പ്രതികളെല്ലാം വിദേശ മലയാളികളായതാണ്‌ കേസ്‌ നടത്തിപ്പിലെ പ്രധാന പ്രതിസന്ധിയെന്ന്‌ കസ്‌റ്റംസ്‌ പറയുന്നു. കേസിലുള്‍പ്പെടുന്ന വിദേശമലയാളികളെ ഇന്ത്യയിലെത്തിക്കാന്‍ കസ്‌റ്റംസ്‌ നിയമത്തില്‍ പ്രത്യേക വകുപ്പില്ല. നികുതി വെട്ടിച്ച്‌ നടത്തിയ സ്വര്‍ണക്കടത്ത്‌ ആറു മാസത്തിനകം തെളിയിക്കാനാകാതെ വന്നാല്‍ പ്രതികള്‍ക്ക്‌ കസ്‌റ്റംസിനെതിരെ കേസ്‌ നല്‍കാമെന്ന വ്യവസ്‌ഥയും കേസുകള്‍ അവസാനിപ്പിക്കാന്‍ ഉദ്യോഗസ്‌ഥരെ നിര്‍ബന്ധിതരാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ ആറു മാസത്തിനകം അവസാനിപ്പിക്കുകയാണു പതിവെന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെ ഉന്നത കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ പറയുന്നു.
പിടിക്കപ്പെടുന്നവരെ റിമാന്‍ഡ്‌ ചെയ്യണമെന്നുണ്ടെങ്കില്‍ കുറഞ്ഞത്‌ ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെകുക്കണം. 20 ലക്ഷം രൂപയുടെ വരെ സ്വര്‍ണം പിടികൂടിയാല്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഓഫീസില്‍നിന്ന്‌ ജാമ്യം ലഭിക്കും. നിയമത്തിലെ ഇത്തരം പഴുതുകളും ഉദ്യോഗസ്‌ഥരുടെ അഴിമതിയുമെല്ലാം മുതലെടുത്താണ്‌ കേരളത്തിലേക്ക്‌ സ്വര്‍ണം ഒഴുകുന്നത്‌.
രാജ്യത്ത്‌ 2015ല്‍ 3,500 കിലോ സ്വര്‍ണം പിടികൂടിയെന്നാണ്‌ കസ്‌റ്റംസിന്റെ ഔദ്യോഗിക കണക്ക്‌. ഇതിന്‌ 1000 കോടിക്ക്‌ മുകളില്‍ വിലവരും. യഥാര്‍ഥ കണക്ക്‌ ഇതിനേക്കാള്‍ 10 ശതമാനം കൂടുതലായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. സാമ്പത്തികമാന്ദ്യം പിടിച്ചുനിര്‍ത്താന്‍ രണ്ട്‌ വര്‍ഷത്തിനിടെ സ്വര്‍ണ ഇറക്കുമതിയില്‍ 10 ശതമാനംവരെ നികുതി വര്‍ധിപ്പിച്ചതാണ്‌ കള്ളക്കടത്ത്‌ വര്‍ധിക്കാന്‍ കാരണം.
നേപ്പാളില്‍നിന്ന്‌ ഇന്ത്യയിലേക്കുള്ള കള്ളക്കടത്തും ഇരട്ടിയായി. വര്‍ഷത്തില്‍ 80 മുതല്‍ 100 കിലോ സ്വര്‍ണമാണ്‌ ഇവിടെനിന്ന്‌ പിടികൂടാറ്‌. ഇറക്കുമതി നികുതി വര്‍ധിച്ചതോടെ കള്ളക്കടത്ത്‌ സംഘങ്ങള്‍ ദുബായ്‌, ചൈന, തായ്‌ലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്ന്‌ കൂടുതല്‍ സ്വര്‍ണം നേപ്പാളിലെത്തിക്കും. അവിടെ നിന്ന്‌ ഇന്ത്യയിലേക്ക്‌. കസ്‌റ്റംസ്‌ നിരീക്ഷണം കുറവായതാണ്‌ നേപ്പാളില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്റെ ആകര്‍ഷണം.
മണിപ്പൂരിലെ മുറെ അതിര്‍ത്തി, ഗുജറാത്തിലെ കണ്ട്‌ല തുറമുഖം, പശ്‌ചിമ ബംഗാളിലെ ബംഗ്ലാദേശ്‌ അതിര്‍ത്തി, ശ്രീലങ്കയെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന പഴയകാല തുറമുഖ വഴികള്‍, ദുബായ്‌, തായ്‌ലന്‍ഡ്‌ വിമാനത്താവളങ്ങള്‍ എന്നിവയിലൂടെയും ഇന്ത്യയിലേക്ക്‌ വ്യാപകമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന്‌ റവന്യൂ ഇന്റലിജന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
News Credits,Mangalam Daily

Wednesday, February 10, 2016

പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയെന്ന് സിബിഐ

എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്രം ജയരാജനാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .
പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജൻ ശ്രമിക്കുന്നത് . ജയരാജന്റെ മുൻ കൂർ ജാമ്യഹർജി തള്ളണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം .
മുന്‍‌കൂര്‍ ജാമ്യം വേണമെന്ന ജയരാജന്‍റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്
Janamtv News

മനോജ് വധക്കേസില്‍ ജയരാജന്‍ ബുദ്ധികേന്ദ്രം; അറസ്റ്റ് അനിവാര്യം: സി.ബി.ഐ
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സി.ബി.ഐയുടെ എതിര്‍സത്യവാങ്മൂലം. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണ്. കൊലയാളി സംഘങ്ങളുമായി ജയരാജന് അടുത്ത ബന്ധമാണുള്ളത്. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും നാലു പേജുള്ള എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിന്റെ മൂന്നും നാലും പേജുകളിലാണ് ജയരാജനെതിരെ കടുത്ത നിലപാട് സി.ബി.ഐ വ്യക്തമാക്കുന്നത്.
മുന്‍പ് പല കേസികളിലും ജയരാജനെതിരെ അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടിയെ ്ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും മറതീര്‍ക്കുകയുമായാണ്. ജനകീയ പ്രക്ഷോഭം അഴിച്ചുവിട്ട് തനിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നു. യു.എ.പി.എ ചാര്‍ജ് ചെയ്തിരുന്ന കേസാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുത്.
നിയമത്തെ മറികടക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നുവെന്നും സി.ബി.ഐ പറയുന്നു.
ജയരാജന്റെ അറസ്റ്റ് അനിവാര്യമാണ്. കുറ്റപത്രം രഹസ്യ സ്വഭാവമുള്ളതാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.ബി.ഐ പറയുന്നു. കീഴ് കോടതിയില്‍ മുന്‍പ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തേക്കാള്‍ ശക്തമായ ഭാഷയിലാണ് ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലം.
ജയരാജന്‍ മുന്‍പ് മൂന്നു തവണ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കെ.ടി ശങ്കരനും ജസ്റ്റീസ് കെ.പി ജ്യോതീന്ദ്രനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനാണ് ജയരാജനു വേണ്ടി ഹാജരായിരിക്കുന്നത്. കൊലയാളി വിക്രമന്‍ ജയരാജന്റെ ഡ്രൈവറാണെന്ന സി.ബി.ഐയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് വാദം. വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
Mangalam Daily Reports

Saturday, January 30, 2016

ആരോപണ വിധേയര്‍ക്കെല്ലാം യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ : ബാബു മന്ത്രിതന്നെ; മാണിക്ക്‌ മടങ്ങിവരാം

തിരുവനന്തപുരം: ബാര്‍ കോഴയാരോപണക്കേസില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്ായന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു സമര്‍പ്പിച്ച രാജി മുഖ്യമന്ത്രി തള്ളി.
വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കിയ പശ്‌ചാത്തലത്തിലാണിത്‌. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌ യു.ഡി.എഫ്‌. കക്ഷിനേതാക്കളുടെ യോഗം അംഗീകരിച്ചു. ഇതേ കേസില്‍ രാജിവച്ച കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള രാഷ്‌ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോടു മന്ത്രിസഭയിലേക്ക്‌ മടങ്ങിവരാന്‍ ആവശ്യപ്പെടും.
ബാബുവിന്റെ രാജി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ അതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുതന്നെ വന്‍തിരിച്ചടിയായേനേ. കോടതി പരാമര്‍ശം വന്നയുടന്‍ രാജിവച്ച ബാബുവിന്റെ പാത പിന്തുടരാന്‍ മുഖ്യമന്ത്രിയും ബാധ്യസ്‌ഥനാകുമായിരുന്നു. തൃശൂര്‍ വിജിലന്‍സ്‌ കോടതിവിധിയേത്തുടര്‍ന്നു ബാബു മന്ത്രിസ്‌ഥാനം രാജിവച്ചെങ്കിലും ഹൈക്കോടതിയില്‍നിന്നു രണ്ടുമാസത്തേക്കു സ്‌റ്റേ ലഭിച്ച സാഹചര്യത്തില്‍ അതിനു പ്രസക്‌തിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്‌ അദ്ദേഹം യു.ഡി.എഫ്‌. യോഗത്തെ അറിയിച്ചു.
യു.ഡി.എഫില്‍ നില്‍ക്കുന്നിടത്തോളം മുന്നണി തീരുമാനം ബാബു അംഗീകരിക്കേണ്ടതുണ്ടെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.ഒരേ കേസില്‍ വിവേചനമരുതെന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണു മാണിയോടു മന്ത്രിസഭയിലേക്കു മടങ്ങിവരാന്‍ യോഗം ആവശ്യപ്പെട്ടത്‌. ഇക്കാര്യത്തില്‍ നിയമതടസമുണ്ടോയെന്നു പരിശോധിച്ച്‌ മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണു തീരുമാനമെടുക്കേണ്ടത്‌.മുഖ്യമന്ത്രിയും കെ.എം. മാണിയും ബജറ്റ്‌ അവതരിപ്പിക്കരുതെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം യു.ഡി.എഫ്‌. തള്ളി.
അന്ന്‌ ആരാണോ ധനമന്ത്രി, അദ്ദേഹം ബജറ്റ്‌ അവതരിപ്പിക്കും. നിയമസഭയില്‍ ചര്‍ച്ചചെയ്‌തു പാസാക്കുകയും ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ. ബാബു എന്നിവര്‍ക്കു മുന്നണിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി പി.പി. തങ്കച്ചന്‍ അറിയിച്ചു.
രാഷ്‌ട്രീയപ്രചാരണജാഥകള്‍ നടക്കുന്നതിനാല്‍ മുസ്ലിം ലീഗ്‌ നേതാക്കളും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി യോഗത്തിനിടെ ടെലിഫോണില്‍ ബന്ധപ്പെട്ടാണു തീരുമാനങ്ങളെടുത്തത്‌.
മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി
കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്‌. യോഗത്തിന്റെ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട്‌ നന്ദിയുണ്ട്‌. മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
News Credits, Managalam Daily

Monday, January 25, 2016

അടിതെറ്റി സര്‍ക്കാര്‍ : ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു

കൊച്ചി : കെ. ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു. ബാബുവിനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിജിലന്‍സ്‌ കോടതി ബാബുവിനെതിരേ കേസ്‌ എടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതിനു പിന്നാലെ ഹൈക്കോടതി വിധിയും തിരിച്ചടിച്ചതോടെ സര്‍ക്കാരിനും മുന്‍ എക്‌സൈസ്‌ മന്തി കെ. ബാബുവിനും ഈവിധി ഇരട്ടപ്രഹരമായി. ബാബുവിനെ കേസില്‍ നിന്ന്‌ ഊരാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ നടത്തിയ നീക്കത്തിനാണ്‌ കോടതിയില്‍ നിന്ന്‌ തിരിച്ചടിയേറ്റത്‌. വിജിലന്‍സ്‌ ഉത്തരവ്‌ ചോദ്യം ചെയേ്േണ്ടത്‌ ഉചിതമായ നടപടിക്രമങ്ങളിലൂടെയാണെന്നു വ്യക്‌തമാക്കിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ.എം.ഷെഫീക്ക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌.
കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന ഉത്തരവ്‌ പ്രാബല്യത്തില്‍ വന്നതിനാല്‍ അതു നിയമാനുസൃതമായ നടപടികളില്‍ ചോദ്യം ചെയ്യുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടത്‌. വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്‍.ശങ്കര്‍ റെഡി പ്രത്യേക സത്യവാങ്‌മൂലവും ഈ ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ചു. സി.ബി.ഐ. അന്വേഷണ ഹര്‍ജിയില്‍ തിങ്കളാഴ്‌ച ഹൈക്കോടതി വിധി പ്രസ്‌താവിക്കാനിരിക്കേയാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടതെന്നും ഇത്‌ ജുഡീഷ്യല്‍ മര്യാദയുടെ ലംഘനമാണെന്നും എ.ജി.വാദിച്ചു. കേസെടുക്കണമെന്ന നിര്‍ദേശത്തിനു പുറമേ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയെന്നും പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി എ.ജി.വാദിച്ചു. വിജിലന്‍സ്‌ കോടതി അധികാരപരിധി വിട്ട്‌ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള അടിയന്തര സാഹചര്യമില്ലെന്നും എ.ജി.വാദിച്ചു.
എന്നാല്‍ വിചാരണ കോടതിയിലെ നടപടികള്‍ക്കു സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജികളും വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിയും വ്യത്യസ്‌തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌ സ്വകാര്യ അന്യായമാണ്‌. അതില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ ഈ ഹര്‍ജികളില്‍ ചോദ്യം ചെയ്യാനാവില്ല.വിജിലന്‍സ്‌ കോടതിയിലെ പരാതിക്കാരന്‍ ഈ കേസില്‍ കക്ഷിയല്ലെന്നും കോടതി വ്യക്‌തമാക്കി. വിജിലന്‍സ്‌ കോടതി ഉത്തരവിനെതിരേ പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചതായി കെ.ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ സ്‌റ്റേ അപേക്ഷയോടൊപ്പം കെ. ബാബുവിന്റെ ഹര്‍ജിയും പരിഗണിക്കണമെന്ന്‌ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച കോടതി, സിംഗിള്‍ ബെഞ്ചാണ്‌ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി. അതീവ ഗൗരവതരമായ വിഷയത്തിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. പരാതിപ്പെട്ടപ്പോള്‍ ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ നിലവില്‍ വന്നല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടിയ കേസിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. ബോധിപ്പിച്ചു. എന്നാല്‍ ബാബുവിനെതിരേയുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ എന്തുകൊണ്ട്‌ വിചാരണ കോടതിയില്‍ ഹാജരാക്കിയില്ലെന്നു കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട്‌ ഹാജരാക്കുന്നതിനു തടസം ഉണ്ടായിരുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. അതേസമയം ഹൈക്കോടതി വിധിക്കായി വിജിലന്‍സ്‌ കോടതി കാത്തിരിക്കണമായിരുന്നു എന്ന വാദം ശരിയായിരിക്കാമെങ്കിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ പുറപ്പെടുവിച്ച സാഹചര്യത്തില്‍ അതു നിയമപരമായി ചോദ്യംചെയ്യുകയാണു വേണ്ടതെന്നും കോടതി വ്യക്‌തമാക്കി. കെ. ബാബുവിനെ രക്ഷിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും ഉപഹര്‍ജി രാഷ്‌ട്രീയപ്രേരിതമാണെന്നും വി.എസ്‌. സുനില്‍കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്‌ തമ്പാന്‍ ബോധിപ്പിച്ചു.
കോടതി വിധിക്കുശേഷം സമാന സാഹചര്യത്തില്‍ മുന്‍മന്ത്രി കെ.എം. മാണി രാജി സമര്‍പ്പിച്ച്‌ രണ്ട്‌ മണിക്കൂറിനകം മുഖ്യമന്ത്രി രാജി സ്വീകരിച്ചെങ്കിലും കെ. ബാബുവിന്റെ കാര്യത്തില്‍ 48 മണിക്കുറുകള്‍ കഴിഞ്ഞിട്ടും രാജി സ്വീകരിക്കാതെ കോടതിയെ സമീപിച്ച്‌ കാത്തിരിക്കുകയാണ്‌ സര്‍ക്കാരെന്നും അഭിഭാഷകന്‍ ആരോപിച്ചു. തന്റെ ഹര്‍ജിയില്‍ വിജിലന്‍സ്‌ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌റ്റേ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന്‌ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരും കെ. ബാബുവും തമ്മിലുള്ള ഒത്തുകളിയാണ്‌ കെ. ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി ഹര്‍ജി നല്‍കിയെന്ന്‌ അറിയിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
വിജിലന്‍സ്‌ ജഡ്‌ജിക്കെതിരേ എ.ജി.; അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി: വിജിലന്‍സ്‌ കോടതി ജഡ്‌ജിക്കെതിരേ രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചായിരുന്നു സ്‌റ്റേ ആവശ്യപ്പെട്ട്‌ എ.ജിയുടെ നീക്കം. വിജിലന്‍സ്‌ കോടതി രാഷ്‌ട്രീയം കളിക്കുകയാണെന്നും അതിരുകടന്നുവെന്നും എ.ജി: കെ.പി. ദണ്ഡപാണി കോടതി മുമ്പാകെ പരാതി ഉന്നയിച്ചു.
വിജിലന്‍സിനെതിരേ വിചാരണക്കോടതി നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി കോടതിയെ ചൊടിപ്പിക്കാന്‍ എ.ജി. ശ്രമിച്ചെങ്കിലും പത്രവാര്‍ത്തകളില്‍ സ്വാധീനിക്കപ്പെടുന്നവരല്ല കോടതിയെന്നും ഇത്‌ കണക്കിലെടുക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.
ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സിന്റെ എഫ്‌.ഐ.ആറിലെ കണ്ടെത്തലുകള്‍ ജുഡീഷ്യല്‍ പുനരവലോകനത്തിന്‌ വിധേയമാക്കണമോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ എത്രത്തോളം ഇടപെടാമെന്നത്‌ സംബന്ധിച്ച്‌ കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസിലെ മുഴുവന്‍ കക്ഷികളുടെയും വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ സി.ബി.ഐക്ക്‌ കൈമാറണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്‌ വി.എസ്‌. സുനില്‍കുമാര്‍ എം.എല്‍.എയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളില്‍ ബാബുവിനും ബിജു രമേശിനും നോട്ടീസയയ്‌ക്കാനും കോടതി ഉത്തരവിട്ടു.
ബാര്‍ കോഴക്കേസില്‍ ലോകായുക്‌തയും തൃശൂര്‍ വിജിലന്‍സ്‌ കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും വിജിലന്‍സ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ എ.ജിയോട്‌ കോടതി ആവശ്യപ്പെട്ടു. കെ. ബാബുവിനെതിരായ ആരോപണങ്ങള്‍ മന്ത്രിക്കെതിരായ അഴിമതിയാരോപണം എന്ന നിലയിലും 2013 ല്‍ നടന്ന സംഭവമെന്ന നിലയിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്ുംമുയമ്പ്‌ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ടെന്ന്‌ കോടതി പറഞ്ഞു. അതിനാല്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്‌ നടപടിയില്‍ തെറ്റില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഡയറക്‌ടര്‍ അംഗീകരിക്കുകയും തുടര്‍നടപടികള്‍ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്‌തതിനാല്‍ കോടതി ഉത്തരവ്‌ പുറപ്പെടുവിക്കേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്‌.
അതിനാല്‍ പ്രാഥമികാന്വേഷണത്തിന്റെ നിയമസാധുതയാണ്‌ പരിശോധിക്കേണ്ടത്‌. സാധാരണ നിലയില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തശേഷം കേസ്‌ തെളിവില്ലെന്നു കണ്ടെത്തി റഫര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ കോടതിക്ക്‌ തുടരന്വേഷണത്തിന്‌ ഉത്തരവിടാമെന്നും മതിയായ കാരണങ്ങളില്ലാതെ റിട്ട്‌ അധികാരം ഉപയോഗിച്ച്‌ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ അന്വേഷണം നടത്തുകയും തെളിവില്ലെന്നു കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ പ്രാഥമികാന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.
News Credits,Mangalam Daily,26 Jan 2016

Saturday, January 23, 2016

സരിതയുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടതായി ഡിജിപി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി ഡിജിപി ടി.പി സെന്‍കുമാര്‍. സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സരിതയെ വിളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് നശിപ്പിക്കപ്പെട്ടതായി ഡിജിപി മൊഴി നല്‍കിയിരിക്കുന്നത്.
ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐജി ടിജെ ജോസ് ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇപ്പോള്‍ സേവനദാതാക്കളിലും ലഭ്യമല്ല. ജോസിനെതിരെ നടപടി എടുത്തതായി അറിയില്ലെന്നും സെന്‍കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സരിതയെ അറസ്റ്റു ചെയ്ത ദിവസം തന്നെ എന്തു കൊണ്ട് അവരുടെ വീട്ടില്‍ പരിശോധന നടത്തിയില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ ചോദിച്ചു. അന്വേഷണവും ഈ വിധം തന്നെയാണോ നടക്കുന്നതെന്നും കമ്മീഷന്‍ ആരാഞ്ഞു. സരിതയുടെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്ന് ഡിജിപി കമ്മീഷന് മുന്‍പാകെ തുറന്ന് സമ്മതിച്ചു.
News Credits,Mangalam Daily

ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു

കൊച്ചി: ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. ബാബുവിനെതിരായ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തിലായിരിക്കുമെന്നും അറിയിച്ചു. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശമാണ് കോടതി ഇന്ന് നടത്തിയത്.
വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. കെ.ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്ന് ചോദിച്ച കോടതി വിജിലന്‍സിന് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനന്റെ അവസ്ഥയാണോയെന്നും ചോദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
വിജിലന്‍സിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല.
കോടതിയെ മണ്ടനാക്കരുതെന്ന് പറഞ്ഞ കോടതി വിജിലന്‍സ് കോടതിയെ കൊഞ്ഞനം കുത്തുകയാണോ എന്നും ചോദിച്ചു

Friday, January 15, 2016

പറയാന്‍ ഭയമെന്നു മുന്‍ ജയില്‍ മേധാവി സരിതയുടെ കത്തില്‍ മന്ത്രിമാരുടെ പേരുണ്ട്‌

കൊച്ചി:സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായരുടെ വിവാദകത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 13 പ്രമുഖരുടെയും ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നു മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്‌ അന്വേഷണ കമ്മിഷനു മൊഴിനല്‍കി. അപകടം പിടിച്ചതായതിനാല്‍ പേരുകള്‍ പറയാന്‍ സന്നദ്ധനല്ലെന്നും ജസ്‌റ്റിസ്‌ ശിവരാജന്‍ മുമ്പാകെ അലക്‌സാണ്ടര്‍ ജേക്കബ്‌ വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ പേര്‌ കത്തിലില്ല. മറ്റു പേരുകള്‍ പറയാന്‍ ബുദ്ധിമുട്ടുമുണ്ട്‌. സര്‍ക്കാര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും വിവാദങ്ങളില്‍പെട്ടാല്‍ സ്‌ഥിതി ഗൗരവമുള്ളതാകും. ഒരു ജേക്കബ്‌ തോമസ്‌ ഒഴിച്ചാല്‍, അധികമാര്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല. അതിനാല്‍ കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ കമ്മിഷനെ അറിയിച്ചു. സോളാര്‍ കേസില്‍ അറസ്‌റ്റിലായി പത്തനംതിട്ട ജില്ലാജയിലില്‍ കഴിഞ്ഞ സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി: ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനുശേഷം തിരികെയെത്തിച്ച സരിതയെ ജയില്‍ ജീവനക്കാര്‍ ദേഹപരിശോധന നടത്തിയപ്പോഴാണു കത്ത്‌ കണ്ടെടുത്തത്‌. തുടര്‍ന്നു ജയില്‍ സൂപ്രണ്ട്‌ തന്നെ വിവരമറിയിച്ചു. 21 താളുകളില്‍ ഇരുവശത്തുമായി എഴുതിയ കത്ത്‌ 42 പേജുണ്ടായിരുന്നു. ജയിലില്‍നിന്നോ പോലീസ്‌ സ്‌റ്റേഷനില്‍നിന്നോ ലഭിക്കുന്ന കടലാസല്ല കത്തെഴുതാന്‍ ഉപയോഗിച്ചത്‌. ദേഹപരിശോധനയില്‍ കണ്ടെത്തിയ കത്ത്‌ ജയില്‍ അധികൃതരാണു സൂക്ഷിച്ചിരുന്നതെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ വ്യക്‌തമാക്കി. പിന്നീടു ജയില്‍ചട്ടപ്രകാരം സൂപ്രണ്ട്‌ ഇതു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനു കൈമാറി. അഭിഭാഷകനില്‍നിന്ന്‌ പേജുകളുടെ എണ്ണം രേഖപ്പെടുത്തിയ കൈപ്പറ്റ്‌ രസീത്‌ വാങ്ങിയിരുന്നു. ജയില്‍ ജീവനക്കാരാണു കത്തിന്റെ ഉള്ളടക്കം തന്നോടു പറഞ്ഞത്‌. കത്ത്‌ നേരില്‍ കാണുകയോ വായിക്കുകയോ ചെയ്‌തിട്ടില്ല. ജയില്‍ മേധാവി സ്‌ഥാനത്തുനിന്നു വിരമിച്ചതിനാലും അന്നു വിവരങ്ങള്‍ കൈമാറിയ ജീവനക്കാര്‍ ഇന്നു മാറ്റിപ്പറയുമോയെന്ന ആശങ്കയുള്ളതിനാലുമാണു പേരുകള്‍ വെളിപ്പെടുത്താത്തത്‌. സരിത കത്ത്‌ പുറത്തുവിടുകയും അതില്‍ താന്‍ പറഞ്ഞ പേരുകള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നിയമനടപടിക്കു വിധേയനാകേണ്ടിവരുമെന്ന ഭയമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ മൊഴിനല്‍കി. സുരക്ഷാകാരണങ്ങളാല്‍ സരിതയെ പത്തനംതിട്ട ജയിലില്‍നിന്നു മാറ്റണമെന്ന്‌ ഇപ്പോഴത്തെ സംസ്‌ഥാന പോലീസ്‌ മേധാവിയും അന്ന്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതനുസരിച്ചാണ്‌ അവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിലേക്കു മാറ്റിയത്‌. ജയിലില്‍ സരിതയെ അമ്മയ്‌ക്കൊപ്പം സന്ദര്‍ശിച്ച യുവാവ്‌ ബന്ധുവായിരുന്നില്ല. വ്യാജവിലാസം ഉപയോഗിച്ചാണ്‌ ഇയാള്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതെന്നു പിന്നീട്‌ അന്വേഷണത്തില്‍ വ്യക്‌തമായി. എന്നാല്‍ സന്ദര്‍ശകന്‍ ആരാണെന്നു കണ്ടെത്താനായില്ല. സരിതയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ഒറ്റദിവസം മാത്രം സന്ദര്‍ശനാനുമതി തേടി നൂറ്റമ്പതോളം അപേക്ഷ ലഭിച്ചു. അതില്‍ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നെന്നും പേരു പറഞ്ഞാല്‍ കേരളം ഞെട്ടുമെന്നും മുന്‍ ജയില്‍ മേധാവി പറഞ്ഞു. സരിതയ്‌ക്കു വിദേശത്തുനിന്നടക്കം നിരവധി കോളുകള്‍ എത്തിയിരുന്നു. എന്നാല്‍, അമ്മയുടെയും അഭിഭാഷകന്റെയുമൊഴികെ മറ്റു കോളുകള്‍ കണക്‌റ്റ്‌ ചെയേ്ണ്ടെന്നേു ജയില്‍ സൂപ്രണ്ടിനു കര്‍ശനനിര്‍ദേശം നല്‍കി. സരിതയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച അന്നുരാത്രി ആയുധവുമായി ഒരുസംഘം വാഹനത്തില്‍ ജയില്‍ പരിസരത്തെത്തി. വിവരം പോലീസ്‌ അറിഞ്ഞതോടെ സംഘം രക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ അഭിഭാഷകനും അമ്മയ്‌ക്കും ഏറ്റവുമടുത്ത ബന്ധുവിനുമൊഴികെ ആര്‍ക്കും സന്ദര്‍ശനാനുമതി നല്‍കരുതെന്നു ജയില്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണു ബന്ധുവായിച്ചമഞ്ഞ്‌ യുവാവ്‌ ജയിലിലെത്തിയത്‌. ഈ സന്ദര്‍ശനശേഷം സരിതയുടെ മനോഭാവത്തില്‍ മാറ്റംവന്നതായി ജയില്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു. ജയില്‍ ഗേറ്റിനു പുറത്തു സമാന്തര സന്ദര്‍ശക ഡയറി സ്‌ഥാപിക്കുകയും ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ജയില്‍ ഐ.ജിയായിരുന്ന എച്ച്‌. ഗോപകുമാറിന്റെ സന്ദര്‍ശനം മാധ്യമങ്ങളെ തെറ്റായ രീതിയില്‍ അറിയിക്കുകയും ചെയ്‌തതിനാണു ഹെഡ്‌ വാര്‍ഡന്‍ ശ്രീരാമനെ ചീമേനി തുറന്ന ജയിലിലേക്കു സ്‌ഥലംമാറ്റിയതെന്നും മുന്‍ ജയില്‍ മേധാവി കമ്മിഷനെ അറിയിച്ചു.

മാണിക്കനുകൂലമായി റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌ എസ്‌.പി. സുകേശനെ മാനസികമായി തകര്‍ത്ത്‌: പി.സി. ജോര്‍ജ്‌

കോട്ടയം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ്‌ എസ്‌.പി. സുകേശന്‍ മാന്യനായ ഉദ്യോഗസ്‌ഥനായിരുന്നുവെന്നും അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകര്‍ത്താണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പുതിയ റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയെടുത്തതെന്നും കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ ലീഡര്‍ പി.സി. ജോര്‍ജ്‌. അരുവിക്കര തെരഞ്ഞെടുപ്പിന്റെ സമയത്തു സുകേശന്റെ ഭാര്യയ്‌ക്കു കരുനാഗപ്പള്ളിയില്‍നിന്ന്‌ അരുവിക്കരയിലേക്കു ട്രാന്‍സ്‌ഫര്‍ നല്‍കിയതിന്റെ രഹസ്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാണിയെ വെള്ളപൂശുന്ന പുതിയ റിപ്പോര്‍ട്ട്‌ കോടതിയിലെത്തുമ്പോള്‍ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണണം. പണം വാങ്ങിയതിനു തെളിവുണ്ടെന്നു കോടതിതന്നെ പറഞ്ഞിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണു കോടതി തുടരന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ സര്‍ക്കാരിന്റെ സ്വാധീനത്തിനു വഴങ്ങി മാണിയെ വെള്ള പൂശുന്ന റിപ്പോര്‍ട്ട്‌ വരുന്നത്‌ നീതിന്യായ വ്യവസ്‌ഥയെ അവഹേളിക്കുന്നതിനു തുല്യമാണ്‌. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ യു.ഡി.എഫുകാര്‍ക്കെതിരേയുള്ള ഒരു കേസും തെളിയില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.

Wednesday, January 13, 2016

അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .
ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു .
തലസ്ഥാനമായ കൊൽക്കത്തയ്ക്ക് സമീപം തല്പുക്കൂറിൽ നിന്നാണ് മറ്റൊരു വാർത്ത പുറത്ത് വന്നത് . സർക്കാർ എയ്ഡഡ് മദ്രസയിലെ പ്രധാനാദ്ധ്യാപകൻ ഇപ്പോൾ ഊരുവിലക്കിലാണത്രെ .മദ്രസയിൽ പോയിട്ട് മദ്രസ നിൽക്കുന്ന സ്ഥലത്ത് പോലും അദ്ദേഹത്തിന് പ്രവേശനമില്ലത്രെ . കഴിഞ്ഞ വർഷം ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ച് തല അടിച്ചു പൊളിച്ചിരുന്നു . അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി ഒപ്പിട്ടാണ് അദ്ദേഹം ജോലിയിൽ തുടരുന്നത്.
തീർച്ചയായും അസഹിഷ്ണുതയുടെ വാർത്തകൾ തന്നെയാണിത് . പക്ഷേ എന്തോ അസഹിഷ്ണുതാ വാദക്കാർ നിശ്ശബ്ദരാണ് . ബീഹാർ തെരഞ്ഞെടുപ്പിനു മുൻപ് വരെ മുടിയഴിച്ചാടിയും മുണ്ടുപൊക്കിച്ചാടിയും മാദ്ധ്യമ മത്തങ്ങകളിൽ കയറിക്കൂടിയ സാംസ്കാരിക നായകരും (കൂലി) എഴുത്തുകാരും അവാർഡ് ക്രയവിക്രയം നടത്തുന്നവരും പാകിസ്ഥാനിലേക്ക് പോയ അവസ്ഥയാണ് ഇപ്പോൾ. ആദ്യ സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഈയടുത്ത് നടന്ന സംഭവങ്ങളുടെ പേരിലുമല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന സ്വയം പ്രഖ്യാപിത ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കിയത് .
ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമാണ് . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം ഇപ്പോൾ മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ . രാജ്യം ഭരിക്കുന്ന സർക്കാരിന്റെ അസഹിഷ്ണുതയിൽ ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാനാവുന്നില്ല , ജീവിക്കാനാകുന്നില്ല എന്നൊക്കെയുള്ള വാദങ്ങൾ അരങ്ങ് തകർക്കുന്ന കാലത്താണ് ഈ സംഭവമെന്നോർക്കണം . രണ്ടാമത്തെ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ദേശീയ ഗാനം മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചു എന്നതാണ്. പക്ഷേ ദേശീയഗാനം പഠിപ്പിച്ചതിന് കാസി മാസൂം അക്തർ എന്ന അദ്ധ്യാപകന് കിട്ടിയത് തലയ്ക്കടിയാണ് . ഒപ്പം ഊരുവിലക്കും.
ഹിന്ദുത്വ ഗാനമാണത്രെ ജനഗണമന . ഇസ്ലാം വിരുദ്ധമാണത്രെ ദേശീയഗാനം . പണ്ട് ഹിന്ദുവും മുസ്ലീമും തോളോട് തോൾ ചേർന്ന് നിന്ന് ഉച്ചത്തിൽ പാടിയ ഒരു ഗാനമായിരുന്നു വന്ദേമാതരം . പിന്നീടാണല്ലോ വന്ദേമാതരം ഹറാമായത്
ധീരദേശാഭിമാനികൾക്ക് പുളകച്ചാർത്തുകൾ സമ്മാനിച്ച, ദേശീയതയുടെ അപ്രതിരോധ്യമായ ഇച്ഛാശക്തി സമ്മാനിച്ച വന്ദേമാതരം അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു . ഇന്നത് പാടിയാൽ അവൻ ജിംഗോയിസ്റ്റായി . അത് പാടാൻ സൗകര്യമില്ലെന്ന് പറയുന്നവൻ സ്വത്വവാദിയുമായി . ആ വിധിയിതാ ജനഗണമനയേയും കാത്തിരിക്കുന്നു .
സത്യത്തിൽ എവിടെയാണ് അസഹിഷ്ണുത ? ന്യൂനപക്ഷങ്ങൾക്ക് തെരുവിലിറങ്ങാനും പോലീസിന്റെ പോലും വാഹനങ്ങൾ കത്തിക്കാനും കഴിയുന്ന ഭാരതത്തിൽ എന്ത് അസഹിഷ്ണുതയാണുള്ളത് ? ദേശീയഗാനം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്റെ തലയ്ക്കടിക്കാൻ സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എന്ത് ഫാസിസമാണുള്ളത് ? ഈ പറയുന്നവർ ഫാസിസമുള്ള നാട് കണ്ടിട്ടുണ്ടോ . അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ ? ഒന്നു ചോദിക്കട്ടെ . തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ . കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ?
രാജ്യത്ത് നടക്കുന്ന ഏത് ചെറിയ സംഭവമായാൽ പോലും അതിന്റെ ഒരു വശത്ത് ഏതെങ്കിലും വഴിയിൽ സംഘപരിവാറിനെ കൂട്ടിക്കെട്ടാൻ കഴിയുമെങ്കിൽ ആർത്തട്ടഹസിക്കുന്ന ചാനലുകളും വാർത്താ അവതാരകരും നിശ്ശബ്ദരാണ് . ഫേസ്ബുക്കിൽ എഴുതിവിടുന്ന മാദ്ധ്യമ വൈതാളികരാകട്ടെ ഇങ്ങനെയുള്ള സംഭവങ്ങൾ അറിഞ്ഞിട്ടു പോലുമില്ല .
സമൂഹത്തിൽ അശാന്തി പടർത്താതിരിക്കാനാണ് ഈ ജാഗ്രതയെങ്കിൽ സന്തോഷമുണ്ട് . പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് നിങ്ങൾ പടർത്തിയ അശാന്തിയ്ക്ക് ആരു സമാധാനം പറയും ?
ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
ബാബാസാഹബ് അംബേദ്കർ ” പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമാണ് .
പ്രീണനം ഒന്നും അവസാനിപ്പിക്കുന്നില്ല . പുതിയ അവകാശവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നത് .
Article Credits വായുജിത്,Janam News
A Video Report by Zee News


Wednesday, December 30, 2015

പാമ്പാടിയിൽ പ്രോട്ടോക്കോൾ ലംഘനമില്ലേയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി രാജ്യത്തിന് സമർപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിക്കേസിലെ പ്രതി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കില്ലേയെന്ന ചോദ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഉന്നയിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ്. ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രജതജൂബിലി ആഘോഷ ചടങ്ങിൽ സോണിയ ഗാന്ധിയെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത് വിവാദമായിരുന്നു. പരിപാടി നടക്കുന്ന വേദിയിലേക്ക്

മുഖ്യമന്ത്രിയുടെ മറുപടി

കോട്ടയം :പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യണമെന്നത് എല്ലാവരുടേയും അഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . അങ്ങനെയുള്ളപ്പോൾ പ്രോട്ടോക്കോൾ ഒരു തടസ്സമേ അല്ലെന്നും ഉമ്മൻ ചാണ്ടി പാമ്പാടിയിൽ പറഞ്ഞു .
മുഖ്യമന്ത്രി ഉള്ള വേദിയിൽ ഒരു എം പി എങ്ങനെ സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്യും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു . ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം .സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്നാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചിരുന്നു.
News Credits,JanamTv News

Monday, December 21, 2015

രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ എഴുതിയെടുത്തു; ലാപ്‌ടോപ്പ്‌ പോലീസ്‌ പൂഴ്‌ത്തി: സരിത

കൊച്ചി : സോളാര്‍ കേസ്‌ പരിഗണിച്ച എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നെന്നു സോളാര്‍ അന്വേഷണ കമ്മിഷനില്‍ സരിത എസ്‌. നായരുടെ വെളിപ്പെടുത്തല്‍. തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ പോലീസ്‌ പിടിച്ചെടുത്ത സ്വകാര്യ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അടക്കമുള്ള സാധനങ്ങള്‍ കോടതിയിലെത്തിക്കാതെ പോലീസ്‌ പൂഴ്‌ത്തിയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
പത്തനംതിട്ട ജയിലില്‍വച്ച്‌ താനെഴുതിയ കത്ത്‌ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ തയാറാണെന്നും ബിജു രാധാകൃഷ്‌ണന്‍ തന്നെ ക്രോസ്‌ വിസ്‌താരം ചെയ്യുന്നതിനോട്‌ എതിര്‍പ്പില്ലെന്നും സരിത പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സരിത നല്‍കിയ രഹസ്യമൊഴി അട്ടിമറിച്ചെന്ന ആരോപണം വന്‍ വിവാദം സൃഷ്‌ടിച്ചിരുന്നു. മൊഴി താന്‍ എഴുതിയെടുത്തില്ലെന്നും അത്‌ എഴുതിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമായിരുന്നു മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവിന്റെ നിലപാട്‌. ഇതു പരാതിയായി ഹൈക്കോടതിക്കു മുന്നില്‍ എത്തുകയും ചെയ്‌തു.
എന്നാല്‍ മജിസ്‌ട്രേറ്റിനോട്‌ 20 മിനിറ്റ്‌ സംസാരിച്ചെന്നും അദ്ദേഹം അതു കുറിച്ചെടുത്തെന്നുമാണ്‌ സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. അക്കാര്യങ്ങള്‍ പരാതിയായി എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ചാണ്‌ പത്തനംതിട്ട ജയിലില്‍ വച്ച്‌ വിശദമായ കുറിപ്പ്‌ എഴുതിയത്‌.
പെരുമ്പാവൂര്‍ പോലീസ്‌ തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ കാറിലുണ്ടായിരുന്ന ആറ്‌ സി.ഡിയും മൂന്നു പെന്‍ ഡ്രൈവും 54,000 രൂപയും നാല്‌ മൊബൈല്‍ ഫോണും ഒരു ലാപ്‌ടോപ്പും പോലീസ്‌ കൊണ്ടുപോയി. എന്നാല്‍ ലാപ്‌ടോപ്പും മൂന്നു മൊബൈല്‍ ഫോണും പിടിച്ചെടുത്തെന്നു മാത്രമാണു രേഖപ്പെടുത്തിയത്‌. അന്നുതന്നെ തന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌ത്‌ സ്വകാര്യ ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും ബിസിനസ്‌ സംബന്ധമായ രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
ജയിലില്‍ വച്ച്‌ എഴുതിയ കത്ത്‌ ഹാജരാക്കുന്നത്‌ അന്വേഷണത്തിനു സഹായകരമാകുമെന്ന്‌ ബോധ്യപ്പെട്ടാല്‍ അതു ഹാജരാക്കുമെന്നു സരിത പറഞ്ഞു. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ബിജു രാധാകൃഷ്‌ണന്‌ തന്നെ വിസ്‌തരിക്കാം, അതിനെ എതിര്‍ക്കില്ല.
കത്ത്‌ സംബന്ധിച്ച്‌ പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട്‌ വിശ്വനാഥ കുറുപ്പും അഡ്വ. ഫെനി ബാലകൃഷ്‌ണനും കമ്മിഷനു നല്‍കിയ മൊഴി പൂര്‍ണമായും ശരിയല്ലെന്ന്‌ മൊഴിയെടുക്കലിനിടെ സരിത പറഞ്ഞു. 21 പേജെന്ന്‌ സൂപ്രണ്ടും 19 എന്നു ഫെനിയും പറഞ്ഞത്‌ ശരിയല്ല. പേജിന്റെ എണ്ണം അതിലും കൂടുതലുണ്ട്‌. ജയില്‍ സൂപ്രണ്ട്‌ പറയുന്നതുപോലെ പേജിന്റെ ഒരുവശത്ത്‌ മാത്രമല്ല, ഇരുവശങ്ങളിലും എഴുതിയിരുന്നു.
2013 ജൂലൈ 24-ന്‌ കത്ത്‌ വാങ്ങാന്‍ അഡ്വ. ഫെനി ജയിലില്‍ എത്തുമ്പോള്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്‌കുമാര്‍ പുറത്ത്‌ കാത്തുനിന്നിരുന്നു. പ്രദീപ്‌ കുമാര്‍ വഴി കത്ത്‌ ബാലകൃഷ്‌ണപിള്ളയ്‌ക്കു കൈമാറാനാണ്‌ഫെനിയോടു നിര്‍ദേശിച്ചത്‌. മൂന്നുദിവസത്തിനുശേഷം കത്ത്‌ ബാലകൃഷ്‌ണ പിള്ളയ്‌ക്കു കൈമാറിയതായി അറിഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകനായ എസ്‌. രാജീവിനെ കത്ത്‌ ഏല്‍പ്പിക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയിരുന്നതായും സരിത കമ്മിഷനെ അറിയിച്ചു.
മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്‌ 2014 ഫെബ്രുവരി 21-ന്‌ ജയില്‍ മോചിതയായ താന്‍ ആദ്യം പോയത്‌ ഫെനി ബാലകൃഷ്‌ണന്റെ വീട്ടിലേക്കാണ്‌. അന്നുതന്നെ ബാലകൃഷ്‌ണപിള്ളയുടെ ബന്ധുവായ ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലുള്ള വീട്ടിലേക്കു പോയി. ഏതാനും ദിവസം അവിടെ താമസിച്ചതായും സരിത കമ്മിഷനോടു പറഞ്ഞു.
ടീം സോളാറിന്റെ പ്രചാരണാര്‍ഥം 2011 ജൂണ്‍ 10-ന്‌ എറണാകുളം ഡ്രീം ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ സിനിമാ താരങ്ങളായ മമ്മൂട്ടി, കവിയൂര്‍ പൊന്നമ്മ, മന്ത്രി കെ.പി. മോഹനന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംബന്ധിച്ചിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ തുറന്ന എനര്‍ജി മാര്‍ട്ടുകള്‍ ഉദ്‌ഘാടനം ചെയ്‌തത്‌ മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, കെ.സി. ജോസഫ്‌, പി.കെ. ജയലക്ഷ്‌മി, പി.ജെ. ജോസഫ്‌, കോഴിക്കോട്‌ എം.പി. എം.കെ. രാഘവന്‍ എന്നിവരായിരുന്നു. 2005 മുതല്‍ താനുമായി ബന്ധമുണ്ടെന്ന അഡ്വ. ഫെനി ബാലകൃഷ്‌ണന്റെ മൊഴി തെറ്റാണ്‌. തന്റെ ആദ്യ വിവാഹമോചനക്കേസില്‍ ഫെനി ബാലകൃഷ്‌ണന്‍ ഹാജരായിട്ടില്ല. താനായിരുന്നില്ല. പരാതിക്കാരി. ഭര്‍ത്താവ്‌ രാജേന്ദ്രനാഥാണ്‌ കുടുംബകോടതിയെ സമീപിച്ചത്‌. 2012 ഡിസംബറിലാണ്‌ ഫെനി ബാലകൃഷ്‌ണനെ കാണുന്നതും പരിചയപ്പെടുന്നതും. ബിജു രാധാകൃഷ്‌ണന്റെ ലീഗല്‍ അഡൈ്വസര്‍ എന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഫെനി തന്നെ ആദ്യം ഫോണില്‍ വിളിച്ചതെന്നും സരിത പറഞ്ഞു.
കമ്മിഷന്‍ മുമ്പാകെ ഹാജരാകുന്ന സരിത ഉള്‍പ്പെടെയുള്ളവരെ വിസ്‌തരിക്കാന്‍ വൈമുഖ്യമുണ്ടെന്നു കാണിച്ച്‌ തന്റെ വക്കീല്‍ വക്കാലത്ത്‌ ഒഴിഞ്ഞുവെന്നും താന്‍ നേരിട്ടാകും ഇനി വാദം നടത്തുന്നതെന്നും കാണിച്ച്‌ ബിജു രാധാകൃഷ്‌ണന്‍ ജയില്‍ സൂപ്രണ്ട്‌ മുഖേന കമ്മിഷന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.
News Credits,Mangalam Daily,22/12/2015

Sunday, November 8, 2015

താമര ശക്‌തിയായി; ഇനി ലക്ഷ്യം നിയമസഭയില്‍ വിരിയുക

കോട്ടയം : ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും അവകാശവാദങ്ങള്‍ക്കിടെ യഥാര്‍ഥ നേട്ടം കൊയ്‌തത്‌ ബി.ജെ.പി. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌ ബി.ജെ.പി. സ്വന്തമാക്കിയത്‌.
കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌ മൂന്ന്‌ പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ 15 ഗ്രാമപഞ്ചായത്തുകളിലാണ്‌ ഭരണം പിടിച്ചത്‌. ഇത്തവണ പാലക്കാട്‌ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബഹുമതി നേടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറില്‍ നിന്ന്‌ 34-ലേക്കാണ്‌ കുതിച്ചത്‌.
കഴിഞ്ഞ തവണ ഒരൊറ്റ സീറ്റില്ലാതിരുന്ന കോഴിക്കോട്ട്‌ ഇക്കുറി ഏഴും കൊല്ലത്ത്‌ അഞ്ചും അംഗങ്ങളാണ്‌ ബി.ജെ.പി.ക്കുള്ളത്‌.
ഒരംഗം മാത്രമുണ്ടായിരുന്ന തൃശൂരില്‍ ആറ്‌ സീറ്റായി. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ ഭരണം ഇക്കുറി ബി.ജെ.പിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. പല മുനിസിപ്പാലികളിലും ഒട്ടേറെ ഗ്രാമപഞ്ചായത്തുകളിലും ഭരണം തൃശങ്കുവിലായതിന്റെ കാരണവും ബി.ജെ.പി.യുടെ കുതിപ്പാണ്‌. മൊത്തം 933 ഗ്രാമപഞ്ചായത്തംഗങ്ങളും 236 മുനിസിപ്പല്‍ അംഗങ്ങളും 51 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 21 ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളും രണ്ട്‌ ജില്ലാ പഞ്ചായത്തംഗങ്ങളുമാണ്‌ ബി.ജെ.പിക്കുവേണ്ടി ഇത്തവണ വിജയിച്ചത്‌.
തിരുവനന്തപുരം, കാസര്‍ഗോഡ്‌, തൃശൂര്‍, പാലക്കാട്‌ ജില്ലകളിലാണ്‌ ബി.ജെ.പി.ക്ക്‌ ഏറെ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞത്‌. ഈ ജില്ലകളില്‍ പലയിടത്തും ശക്‌തമായ ത്രികോണ മത്സരമാണ്‌ നടന്നത്‌. ഈഴവ സമുദായവുമായി ചേര്‍ന്ന്‌ രൂപീകരിച്ച സമത്വമുന്നണിക്ക്‌ കാര്യമായ വേരോട്ടം ഇല്ലാത്ത ഈ ജില്ലകളില്‍ നേടിയ നേട്ടം ബി.ജെ.പിയുടെ രാഷ്‌ട്രീയ അടിത്തറ വികസിച്ചു എന്നതിന്റെ തെളിവാണ്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത്‌ അഞ്ച്‌ സീറ്റ്‌ എന്ന ലക്ഷ്യമാണ്‌ ബി.ജെ.പി. മുന്നോട്ടുവയ്‌ക്കുന്നത്‌.
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ നില അനുസരിച്ച്‌ നേമം, മഞ്ചേശ്വരം, കഴക്കൂട്ടം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. മുന്നിലാണ്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനേക്കാളും പത്ത്‌ ശതമാനത്തിലേറെ വോട്ടിന്റെ വര്‍ധനവാണ്‌ ബി.ജെ.പി. നേടിയത്‌. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സമീപനം ബി.ജെ.പിയുടെ വോട്ട്‌ ബാങ്കിനെ ഒരുമിപ്പിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞതായാണ്‌ പാര്‍ട്ടിയുടെ വിലയിരുത്തല്‍.

Thursday, October 29, 2015

മുസ്ലീം വ്യക്തി നിയമം അപരിഷ്‍‍‍കൃതമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെയുള്ളവ ഹനിക്കുന്ന നിലവിലെ നിയമം അടിയന്തരമായി പരിഷ്ക്കരിക്കണം. ബഹുഭാര്യാത്വവും മുത്തലാക്കും സ്ത്രീ വിരുദ്ധമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന് മുന്നിൽ മുസ്ലീം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസുമാർ ആവശ്യപ്പെട്ടു.
വിവാഹവും പിന്തുടർച്ചാവകാശവുമൊന്നും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല. മതത്തിൽ ഇതിനെക്കുറിച്ചുള്ള നിഷ്കർഷകളുമില്ല. 1950ൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിരുന്നു. എന്നാൽ നാളിതുവരെ മാറ്റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം തീർത്തും അപരിഷ്‍‍‍കൃതമെന്നും ബഞ്ച് വിലയിരുത്തി. ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിൽ ബഹുഭാര്യത്വത്തിനെതിരെയുള്ള മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം കൂടി ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്നായിരുന്നു ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം. 1985ൽ വിവാഹമോചിതയും അറുപതുകാരിയുമായ മുസ്ലീം വനിതക്ക് ജീവനാംശം നൽകുന്നതിനായി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ മുസ്ലീം വ്യക്തി നിയമത്തിന്റെ പഴുതുകളുപയോഗിച്ച് അന്നത്തെ കോൺഗ്രസ്സ് സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു.
1986 ലെ രാജീവ് ഗാന്ധി സർക്കാർ പസ്സാക്കിയ മുസ്ലീം വിമൻ ആക്ടും ഭരണഘടനാ ബഞ്ച് പുന:പരിശോധിക്കണമെന്നും പുതിയ ആവശ്യത്തിൽ പറയുന്നു.
News Credits Janamtv News

'മാണി 25 ലക്ഷം കോഴ വാങ്ങി' : വിന്‍സന്‍ പോള്‍ കേസ്‌ അട്ടിമറിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്ക്‌ എതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. രണ്ടു തവണയായി മാണി 25 ലക്ഷം കോഴ വാങ്ങിയെന്ന വിജിലന്‍സ്‌ എസ്‌.പി: ആര്‍. സുകേശന്റെ റിപ്പോര്‍ട്ട്‌ ശരിവച്ച കോടതി വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം. പോളിനെ രൂക്ഷമായി വിമര്‍ശിച്ചു.
പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ആദ്യ തവണ 15 ലക്ഷവും രണ്ടാം തവണ 10 ലക്ഷവും വാങ്ങിയെന്നു വിജിലന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌. പണം കൈമാറിയതിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു വിജിലന്‍സ്‌ ജഡ്‌ജി ജോണ്‍ കെ. ഇല്ലിക്കാടന്റെ ഉത്തരവില്‍ പറയുന്നു. മാണിക്കെതിരായ കേസ്‌ അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ്‌ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്‌ കോടതി തള്ളി.
കേസിലെ സത്യാവസ്‌ഥ മറച്ചുവയ്‌ക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ ശ്രമിച്ചുവെന്ന്‌ കോടതി നിരീക്ഷിച്ചു. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന സ്‌ഥാനം ഉപയോഗിച്ച്‌ സമ്മര്‍ദം ചെലുത്തിയ വിജിലന്‍സ്‌ ഡയറക്‌ടര്‍, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍നിന്ന്‌ ഒഴിവാക്കി. സുപ്രീം കോടതി വിധിന്യായങ്ങളുടെ ലംഘനം ബാര്‍ കോഴക്കേസില്‍ നടന്നെന്ന്‌ കോടതി വിലയിരുത്തി. ഡയറക്‌ടറുടെ സൂക്ഷ്‌മപരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഒരടി മുന്നോട്ടു നീങ്ങിയില്ല. അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കേണ്ടത്‌ അന്വേഷണോദ്യോഗസ്‌ഥന്‍ എസ്‌.പി: ആര്‍. സുകേശന്റെ കണ്ടത്തലുകളാണ്‌- കോടതി വ്യക്‌തമാക്കി.മന്ത്രി കെ.എം. മാണി കോഴ കൈപ്പറ്റിയെന്ന്‌ വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടില്‍ എസ്‌.പി. ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം മറികടക്കാനായി പുറത്തുള്ള അഭിഭാഷകരില്‍ നിന്ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ നിയമോപദേശം തേടി. ഉന്നത ഉദ്യോഗസ്‌ഥന്‍ എന്ന നിലയില്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു ചില അധികാരങ്ങളുണ്ട്‌. അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിടാന്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ അധികാരമുള്ളതെന്നു കോടതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട്‌ എങ്ങനെയായിരിക്കണമെന്ന്‌ തീരുമാനിക്കാന്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ അധികാരമില്ല. വസ്‌തുതാ റിപ്പോര്‍ട്ട്‌ കേസിലെ ആധികാരിക രേഖയല്ലെന്ന വിജിലന്‍സ്‌ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ വാദം കോടതി തള്ളി.
2014 മാര്‍ച്ച്‌ 22നു കെ.എം. മാണി ബാറുടമകളുമായി കൂടിക്കാഴ്‌ച നടത്തി. മാണിയുടെ വീട്ടില്‍വച്ച്‌ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ നേതാവ്‌ ജോണ്‍ കല്ലാട്ട്‌ 15 ലക്ഷം രൂപ െകെമാറിയെന്നു സാക്ഷിമൊഴികളുണ്ട്‌. ഈ തുക മാണിക്കു െകെമാറാനായാണു പിരിച്ചെടുത്തതെന്നും സാക്ഷിമൊഴിയുണ്ട്‌. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണം അസോസിയേഷന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമില്ല.
മാര്‍ച്ച്‌ 31നു നടന്ന രണ്ടാം കൂടിക്കാഴ്‌ചയ്‌ക്കു മുമ്പ്‌ 50 ലക്ഷം രൂപ പണപ്പിരിവ്‌ നടത്തി. ശാസ്‌ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത്‌ മാര്‍ച്ച്‌ 30നു ബാറുടമകള്‍ പാലയിലെത്തിയെന്നാണ്‌. കൂടിക്കാഴ്‌ചയില്‍ പണം െകെമാറിയതു സംബന്ധിച്ച്‌ അന്വേഷണ ഉദ്യോഗസ്‌ഥനു തെളിവ്‌ ലഭിച്ചില്ല. എന്നാല്‍, അസോസിയേഷന്റെ കാഷ്‌ ബുക്കില്‍ ഈ തുകയെപ്പറ്റി ശരിയായ രീതിയില്‍ രേഖപ്പെടുത്തലുകളില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്‌. അസോസിയേഷന്‍ നേതാക്കള്‍ 2014 മാര്‍ച്ചില്‍ പിരിച്ചെടുത്ത ലീഗല്‍ ഫണ്ടിനെക്കുറിച്ചും ബാങ്ക്‌ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ബാര്‍ ഉടമാ അസോസിയേഷന്‍ നേതാവ്‌ രാജ്‌കുമാര്‍ ഉണ്ണി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും ശാസ്‌ത്രീയ തെളിവുകളും ഒത്തുചേരുന്നതായി കോടതി വിലയിരുത്തി. മൂന്നാം കൂടിക്കാഴ്‌ചയില്‍ മന്ത്രി പത്തു ലക്ഷം കോഴ െകെപ്പറ്റിയതിന്‌ ആവശ്യമായ തെളിവുണ്ടെന്നും കോടതി വിലയിരുത്തി.
മാര്‍ച്ച്‌ 26നു നടന്ന മന്ത്രിസഭായോഗത്തില്‍ ബാര്‍ വിഷയത്തില്‍ നിയമമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞതു െകെക്കൂലി വാങ്ങാനാണെന്ന എസ്‌.പിയുടെ കണ്ടെത്തലുകളും കോടതി ശരിവച്ചു. ബാറുടമ ബിജു രമേശ്‌ നല്‍കിയ സി.ഡിയിലെ ശബ്‌ദരേഖയെക്കുറിച്ച്‌ ശാസ്‌ത്രീയ അന്വേഷണം വേണം. ബാറുടമയുടെ ശബ്‌ദവും ശബ്‌ദരേഖയിലെ ശബ്‌ദവും താരതമ്യം ചെയ്യേണ്ടതുണ്ട്‌. ഇതിനുശേഷം മാത്രമേ ശബ്‌ദരേഖ സംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. വസ്‌തുതാ റിപ്പോര്‍ട്ടിനും അന്തിമറിപ്പോര്‍ട്ടിനുമിടയില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
News Credits,Mangalam Daily
ബാര്‍കോഴ കേസ് തുടരന്വേഷണം: ആരോപണ പ്രത്യാരോപണങ്ങളുമായി ഇടത്-വലത് നേതാക്കള്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്ക് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എം.മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുന്നതായും തുടരന്വേഷണം നടക്കട്ടേയെന്ന് മന്ത്രി കെ.എം.മാണി വ്യക്തമാക്കി. അതേസമയം മാണി കോഴ വാങ്ങിയതായി തെളിഞ്ഞതായും സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ച ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് കോടതി തുടരന്വേഷണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടത്-വലത് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്.
വിധി വന്ന ഉടന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ കെ.എംമാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അന്വേഷണം നേരിട്ട മന്ത്രിമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കെ.എം.മാണി വ്യക്തമാക്കി.
മന്ത്രി സ്ഥാനം രാജിവെക്കണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കെ.എം. മാണി തന്നെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെ ഒരു തരത്തിലും വിധി ബാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ്് മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായി കാര്യങ്ങള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ഇടത് മുന്നണി നേതാക്കള്‍ മന്ത്രിമാരുടെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ചത്. മന്ത്രി കെ.എം.മാണിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിധിയിലൂടെ പരാജയപ്പെട്ടെന്ന് വി.എസ് സുനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ ബാര്‍കോഴ വിവാദം വീണ്ടും യുഡിഎഫിനെ പിടിച്ചുലക്കുകയാണ്. വരും ദിവസങ്ങളില്‍ കേസിന് കൂടുതല്‍ വഴിത്തിരിവുകളുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
News Credits,Janamtv News

Wednesday, September 30, 2015

ഭൂമി തട്ടിപ്പ് : ബിഷപ്പ് കെ പി യോഹന്നാനെതിരെ കേസ്

തിരുവനന്തപുരം : ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് ഡോ.കെ.പി. യോഹന്നാന്‍ കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലെ രണ്ടായിരത്തി ഇരുന്നൂറ്റി അറുപത്തിമുന്നേക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെച്ചതിന് ബിഷപ്പിനെതിരെ എരുമേലി പോലീസ് കേസെടുത്തു.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി തെക്ക് മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ബിഷപ്പ് യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷുകാരനായ ജോണ്‍ മാക്കന്‍ എന്ന സായിപ്പ് ഹിന്ദുമലയര വിഭാഗക്കാരായ താമസക്കാരെ കുടിയിറക്കി ഈ ഭൂമി സ്വന്തമാക്കുകയായിരുന്നു.
1947 നു ശേഷം വിദേശ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ ഭൂമി കൈവശം വെക്കാനോ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ അധികാരമില്ലെന്നിരിക്കെ യോഹന്നാന്‍ എങ്ങനെ ഇത് തട്ടിയെടുത്തുവെന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നു. ബി.സി. ചെറുവള്ളി എസ്‌റ്റേറ്റ് എന്ന പേരില്‍ ഈ ഭൂമിയില്‍ റബ്ബര്‍ കൃഷി നടത്തുകയാണ് യോഹന്നാന്‍. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഈ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും യോഹന്നാന്‍ ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമയായി തുടരുകയാണ്.
1957 ലെ ഭൂസംരക്ഷണ നിയമപ്രകാരം 7 വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വെയ്ക്കുന്നത് കുറ്റകരമാണ്. 5 വര്‍ഷം മുതല്‍ 7 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും സര്‍ക്കാരില്‍ അറിയിക്കാതെ മറച്ചുവെക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും 3 മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. അനധികൃതമായി കൈവശംവെയ്ക്കുന്ന സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഈ മാസം 15 ാം തീയതിയാണ് എരുമേലി പോലീസ് സ്‌റ്റേഷനില്‍ യോഹന്നാനെതിരെ കേസെടുത്തത്.
News Credits,Janamtv News30th of September 2015,

Wednesday, August 12, 2015

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് :ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാന്‍ നടപടി തുടങ്ങി

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ ഇന്റര്‍പോളിന്റെ പിടിയിലായ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാന്‍ സി.ബി.ഐ നടപടി ആരംഭിച്ചു. ഇതിനായി സി.ബി.ഐ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. യു.എ.ഇയില്‍ തടഞ്ഞുവച്ചിരിക്കുന്ന പ്രതിയെ അവിടെ പ്രാഥമിക വിചാരണ നടത്തിയ ശേഷമായിരിക്കും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. ഉതുപ്പിനെതിരായ കുറ്റങ്ങള്‍ യു.എ.ഇ സര്‍ക്കാരിനെയും ഇന്റര്‍പോളിനെയും ബോധ്യപ്പെടുത്തണം. യു.എ.ഇയിലെ കോടതി നടപടികള്‍ക്കായി ഉതുപ്പിനെതിരായ തെളിവുകള്‍ അറബിയിലേക്ക് മാറ്റിയെഴുതുകയാണ്.
അതേസമയം, ഉതുപ്പ് ഇന്ത്യയില്‍ നിന്നും കടത്തിയ പണം സംബന്ധിച്ച് ആദായ നികുതി വകുപ്പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കി. ഉതുപ്പ് 400 കോടി രൂപ പുറത്തേക്ക് കടത്തിയെന്നും അഞ്ചര കോടി രൂപ മാത്രമാണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും കണക്കെടുപ്പില്‍ ബോധ്യപെട്ടു.
കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ടിംഗ് അധികാരത്തിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതോടെയാണ് ഉതുപ്പിനെതിരെ സി.ബി.ഐ കേസെടുത്തത്. ഇതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന ഉതുപ്പിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്റപോളിന്റെ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉതുപ്പിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എ.ഇയില്‍ തടഞ്ഞുവച്ചിരിക്കുന്നതായി ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്നും സി.ബി.ഐയ്ക്ക് അറിയിപ്പ് ലഭിച്ചത്.
News Credits Mangalam Daily,12/08/15

Thursday, August 6, 2015

പിന്‍വലിച്ച ഭൂമിപതിവ്‌ ചട്ടം: തകര്‍ന്നത്‌ വമ്പന്മാരുടെ സ്വപ്‌നം

ഇടുക്കി : മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കൈവശഭൂമിക്കു പട്ടയം നല്‍കാനുള്ള നീക്കം വിവാദത്തെത്തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ ഉള്ളുകളികള്‍ പുറത്ത്‌. ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ്‌ വഴി സാധൂകരിക്കപ്പെടുമായിരുന്നത്‌ മന്ത്രിബന്ധുവിന്റേതും ഇടത്‌-വലത്‌ രാഷ്‌ട്രീയക്കാരുടേതും പ്രമുഖ ചലച്ചിത്ര നടന്റെ ബന്ധുവിന്റേതും ഉള്‍െപ്പടെയുള്ള കൈയേറ്റങ്ങള്‍. മൂന്നാര്‍, നെല്ലിയാമ്പതി പ്രദേശങ്ങളില്‍ വന്‍കിട കൈയേറ്റങ്ങള്‍ക്കു പിന്നില്‍ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ഒത്താശ വ്യക്‌തമായതിനു പിന്നാലെയാണ്‌ ചട്ടം ഭേദഗതി ഉണ്ടായത്‌. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ മിക്കവാറും എല്ലാ കൈയേറ്റങ്ങള്‍ക്കും പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. കെ.ഡി.എച്ച്‌. വില്ലേജിലാണ്‌ ഏറ്റവും കൂടുതല്‍ ഭൂമി കൈയേറിയത്‌.
മന്ത്രിസഭയിലെ പ്രമുഖന്റെ ബന്ധുവും സി.പി.എം. നേതാവിന്റെ അനുജനും സി.പി.എം. ഏരിയാനേതാവും ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്റെ ബന്ധുക്കളും ഇവിടെ ഭൂമി സ്വന്തമാക്കിയിരുന്നു. ഒരു പ്രമുഖ ചലച്ചിത്ര നടന്റെ സഹോദരങ്ങളും പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു.
ഈ കൈയേറ്റങ്ങളില്‍ ഭൂരിപക്ഷവും നടന്നത്‌ 2003 ലാണ്‌. റവന്യു വകുപ്പ്‌ കൊണ്ടുവന്ന ഭേദഗതി നടപ്പായിരുന്നെങ്കില്‍ ഇവര്‍ക്ക്‌ കോടിക്കണക്കിന്‌ രൂപയുടെ ഭൂമി സ്വന്തമാകുമായിരുന്നു. കൈയേറ്റഭൂമിയില്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കേണ്ട സാഹചര്യവും ഉണ്ടാകുമായിരുന്നു. മന്ത്രിയുടെ ബന്ധു ചിന്നക്കനാലില്‍ ഭൂമി കൈയേറി കോടികള്‍ വിലമതിക്കുന്ന റിസോര്‍ട്ടാണു നിര്‍മിച്ചത്‌. ആനയിറങ്കല്‍ അണക്കെട്ടിനു സമീപത്ത്‌ ഏക്കറുകളോളം ഭൂമിയും ഇദ്ദേഹം കൈവശം വച്ചിരുന്നു. അണക്കെട്ട്‌ നിര്‍മിക്കാന്‍ എത്തിയ തമിഴ്‌ തൊഴിലാളികള്‍ക്കു നല്‍കിയ പട്ടയം സ്വന്തമാക്കിയാണ്‌ ഇവര്‍ ഭൂമി കൈയേറിയത്‌. പ്രമുഖ സി.പി.എം. നേതാവിന്റെ ബന്ധു ചിന്നക്കനാല്‍ ഗ്യാപ്പ്‌ റോഡിനു സമീപം ഏക്കറുകള്‍ കൈയേറിയത്‌ മുന്‍പേയുണ്ടായിരുന്ന സര്‍വേ നമ്പരിന്റെ മറവിലാണ്‌.
ഈ ഭൂമി ഇയാള്‍ മറിച്ചുവില്‍ക്കുകയും ചെയ്‌തു. സ്‌ഥലത്തെ പ്രമുഖനേതാവ വിവാദനായകനായ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനുമായി ചേര്‍ന്ന്‌ മൂന്നാറിനു സമീപം ഏക്കറുകളാണു സ്വന്തമാക്കിയത്‌. ഇവിടെ ഇപ്പോള്‍ ഒരു പ്രമുഖ സ്‌ഥാപനം പ്രവര്‍ത്തിക്കുന്നു. ചിന്നക്കനാലിനു സമീപമാണ്‌ സി.പി.എം. ഏരിയാനേതാവ്‌ ഏക്കറുകളോളം ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്‌. യു.ഡി.എഫില്‍ പ്രമുഖ സ്‌ഥാനം വഹിക്കുന്ന നേതാവിന്റെ ബന്ധുവും പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഉടമസ്‌ഥരും കൈയേറ്റങ്ങള്‍ക്കെതിരേ വാദിക്കുന്ന ഒരു പ്രമുഖ അഭിഭാഷകനും ഭൂമി കൈയേറിയവരില്‍ ഉള്‍പ്പെടുന്നു. ഈ അഭിഭാഷകന്റെ ഉടമസ്‌ഥതയില്‍ മൂന്നാറില്‍ ഒരു റിസോര്‍ട്ടും ഉണ്ടായിരുന്നു. ചലച്ചിത്ര നടന്റെ ബന്ധുക്കള്‍ 1993 ലെ പട്ടയം ദുരുപയോഗം ചെയ്‌താണ്‌ ഭൂമി സ്വന്തമാക്കിയത്‌. ചില പാര്‍ട്ടി ഓഫീസുകളുടെ കെട്ടിടങ്ങളും കൈയേറ്റ ഭൂമിയിലുണ്ടായിരുന്നു.
വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്‌. ചില കൈയേറ്റഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്‌തിരുന്നു. കൈയേറ്റമൊഴിപ്പിക്കല്‍ നിലച്ചതിനു പിന്നാലെ ഭൂമി കൈവശമുള്ളവര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു. ഇതില്‍ പല കേസുകളും കോടതി പരിഗണനയിലാണ്‌. ചില കേസുകള്‍ മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിഗണനയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യൂവകുപ്പ്‌ വിട്ടു നല്‍കുന്നില്ലെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു.
മൂന്നാറിനു സമാനമായി കൈയേറ്റമൊഴിപ്പിക്കല്‍ നടന്ന വാഗമണിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. സര്‍ക്കാര്‍ തിരികെപ്പിടിച്ച ഭൂമിയില്‍ ഏറിയ പങ്കും കൈയേറ്റക്കാര്‍ വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്‌.
News Credits:എം.എസ്‌. സന്ദീപ്‌,Mangalam Daily,8/08/15