Showing posts with label Marxism. Show all posts
Showing posts with label Marxism. Show all posts

Wednesday, May 24, 2017

ഇരുള്‍ മൂടിയ കാലം - ഓ. രാജഗോപാല്‍ എംഎല്‍എ

എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് നിലപാടു പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല. കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷമാകുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായാണ് പിണറായി സര്‍ക്കാര്‍ വന്നത്. പക്ഷേ തൊട്ടതെല്ലാം തകരാറിലായി. ഇത് സ്വയം ഉണ്ടാക്കിയ സ്ഥിതിവിശേഷമാണ്. അനുകൂലമായിരുന്നു അന്തരീക്ഷം, 91 സീറ്റു നേടിയാണ് വിജയിച്ചത്.
ആശങ്കയില്ലാതെ ഭരിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് പിണറായി ഭരണം. സ്വജനപക്ഷപാതം കാണിച്ചതിന്റെ പേരില്‍ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. എല്ലാവരേയും തുല്യരായിക്കാണേണ്ട സര്‍ക്കാരിന്റെ ഭരണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയുള്ളതായി എന്നതു പകല്‍പോലെ വ്യക്തം. മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ പറഞ്ഞു, ”ഞങ്ങള്‍ക്ക് വോട്ടുചെയ്ത ആളുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണ് പ്രധാന കടമ. അതില്‍നിന്ന് ഒഴിഞ്ഞുമാറില്ല,” എന്ന്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കേണ്ടയാളാണ് ഈ സത്യപ്രതിജ്ഞാ ലംഘനം പ്രസ്താവിച്ചത്. അതായത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനം.
സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനം ഇവിടെ ഏറെക്കാലമായി നിലനില്‍ക്കുന്നു. അത് ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. ആരാണുത്തരവാദി? 2013-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമുണ്ട്, റേഷന്‍ അര്‍ഹപ്പെട്ടവര്‍ക്ക് ആവശ്യത്തിനുറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം. ഈ നിയമം രാജ്യമെമ്പാടും നടപ്പാകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ഇപ്പോള്‍ ഭരിക്കുന്ന പിണറായി സര്‍ക്കാറും മുന്‍കാലത്തെ യുഡിഎഫിന്റെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കിയില്ല. എന്നിട്ട്, കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ കുറ്റം പറയുകയാണ്. മോദിക്കെതരേ പ്രചാരണം നടത്തുകയാണ്. റേഷന്‍ കടകളില്‍ വിതരണത്തിന് അരിയും ധാന്യവുമില്ല. സംസ്ഥാനത്തു പോയിട്ട് ഒരു ജില്ലയില്‍ പോലും കേരളത്തില്‍ റേഷന്‍ വിതരണം നടപ്പാക്കാനായിട്ടില്ല. റേഷന്‍ കാര്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കിയിട്ടില്ല. അര്‍ഹരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനായിട്ടില്ല.
കേരളത്തിന് യഥാര്‍ത്ഥ കണക്കു പ്രകാരം 12 ലക്ഷം ടണ്‍ അരിയാണ് വിതരണത്തിനു വേണ്ടത്. 14 ലക്ഷം ടണ്‍ അരി കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നു. റേഷനരി കടകളില്‍ എത്താതെ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് കരിഞ്ചന്തയിലേക്ക് പോകുന്നു. ഒരു മന്ത്രിക്ക് അധികാരമേറ്റ് 41 ാം ദിവസം രാജിവെക്കേണ്ടിവന്നു. 200 ദിവസമായപ്പോള്‍ ഒരാള്‍കൂടി രാജിവെച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതാണ് കാരണം. മൂന്നാമതൊരാള്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം രാജിവെക്കേണ്ടതായിരുന്നു. ചെയ്തില്ല. രണ്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഏറ്റവും കുറച്ചുകാലംകൊണ്ട് ദുഷ്‌കര്‍മ്മങ്ങളുടെ പേരില്‍ ഇത്രമാത്രം ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്ന അവസ്ഥ ഒരു സര്‍ക്കാരിനും മുമ്പുണ്ടായിട്ടില്ല.
പോലീസും സാധാരണക്കാരും തമ്മിലുള്ള തര്‍ക്കവും പ്രശ്‌നങ്ങളും ഒരു വഴിക്ക്. പോലീസ് തലപ്പത്തെ തമ്മിലടി മറ്റൊരു ഗൗരവ വിഷയം. പോലീസ് ആസ്ഥാനത്ത് പോലീസ് തലവനും എഡിജിപിയും തമ്മില്‍ തല്ല്. പോലീസില്‍ ഗ്രൂപ്പിസം. പോലീസ് വകുപ്പു ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന് പ്രിയപ്പെട്ടയാളായ, ജനങ്ങള്‍ക്ക് വിയോജിപ്പുള്ള വിവാദനായകനായ മുന്‍ ഡിജിപിയെ പോലീസിനെ ഉപദേശിക്കാന്‍ നിയോഗിച്ചിരിക്കുന്നു. ക്രമസമാധാനം ഒരു സംസ്ഥാനത്തിന്റെയും ഭരണത്തിന്റെയും ഭരണത്തലവന്റെയും വിജയ പരാജയങ്ങളുടെ അളവുകോലാണ്. കേരളത്തില്‍ ക്രമസമാധാനം പരിതാപകരമായ സ്ഥിതിയിലാണ്. അതെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്ത് മുന്നൂറിലേറെ കൊലപാതകം.
കണ്ണൂര്‍ ജില്ലയില്‍ 14 ബിജെപി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു കൊലപാതകം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. അവര്‍ക്ക് വീടുകളില്‍ പോലും സുരക്ഷ ഇല്ലെന്നുവന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാത്തതിന്റെ പേരില്‍ സ്പീക്കറുടെ ശാസന കേള്‍ക്കേണ്ടിവന്നു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ആക്രമണം ഏറ്റവും കൂടി. അവര്‍ സിപിഎം വഞ്ചനകള്‍ തിരിച്ചറിഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രസ്ഥാനങ്ങളിലേക്കു വരുന്നതാണ് കാരണം.
വിദ്യാഭ്യാസരംഗമാണ് മറ്റൊന്ന്. പൂര്‍ണ്ണമായും കുത്തഴിഞ്ഞ്, പരാജയപ്പെട്ടു നില്‍ക്കുകയാണ് ആ വകുപ്പും മന്ത്രിയും. പത്താം ക്ലാസിലെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം മാത്രം മതി ആ വകുപ്പിന് പൂജ്യം മാര്‍ക്ക്, അല്ല നെഗറ്റീവ് മാര്‍ക്ക് കൊടുക്കാന്‍. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റേത് ഉദാര സമീപനമാണ്. കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ ചെന്നപ്പോള്‍, ഇത് നിങ്ങളുടെ വീടെന്നപോലെ കാണണമെന്നാണ് പറഞ്ഞത്. പക്ഷേ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറല്ല, സാധിക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ പലതും പിണറായി സര്‍ക്കാര്‍ പേരുമാറ്റി സംസ്ഥാനത്ത് അവതരിപ്പിക്കുകയാണ്. അതില്‍ കേന്ദ്രത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നുമില്ല. സ്വാതന്ത്ര്യം കിട്ട 75 വഷം തികയുന്ന 2020 ആകുമ്പോള്‍ എല്ലാവര്‍ക്കും വീടെന്ന സങ്കല്‍പ്പത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കേന്ദ്രം നടപ്പാക്കുന്നു, സംസ്ഥാനങ്ങള്‍ വഴി ധനസഹായം ചെയ്യുന്നു. അത് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ പേരുമാറ്റി സ്വന്തമെന്ന് വ്യാജപ്രചാരണം നടത്തുന്നു. അടല്‍ പെന്‍ഷന്‍ പദ്ധതി, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി, വിലകുറച്ച് മരുന്നു നല്‍കുന്ന പദ്ധതി, വിദ്യാഭ്യാസ സൗജന്യ പദ്ധതി, തുടങ്ങി ഇത്തരത്തില്‍ ഒട്ടേറെ.
വര്‍ഗ്ഗീയതയ്‌ക്കെതിരേ ശബ്ദ കോലാഹലമുണ്ടാക്കി, മതേതരത്വം പ്രസംഗിക്കുന്ന പിണറായി സര്‍ക്കാരും പാര്‍ട്ടിയുമാണ് ഏറ്റവും വര്‍ഗ്ഗീയത വളര്‍ത്തുന്നത്. അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയവരെ ”കുരിശെന്തു പിഴച്ചു”വെന്ന് വാദിച്ച് പിന്തിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത് തടഞ്ഞത് വര്‍ഗ്ഗീയ പ്രീണനമാണ്. പിണറായി സര്‍ക്കാര്‍ ഹിന്ദു സംഘടനകളില്‍ മാത്രമാണ് വര്‍ഗ്ഗീയത കാണുന്നത്. എല്ലാവരേയും തുല്യരായിക്കണ്ട് നീതി ഉറപ്പാക്കുമെന്ന സത്യപ്രതിജ്ഞാ വാചകം അര്‍ത്ഥമില്ലാതാക്കുന്നതാണ് ഈ നടപടികള്‍.
ഭരണമുന്നണിയിലെ തമ്മിലടി, സിപിഎമ്മിനെതിരേയുള്ള സിപിഐ വിമര്‍ശനം, പ്രതിഷേധം, പരസ്യ വിമര്‍ശനം, സമസ്ത രംഗത്തും ഭരണ പരാജയം… പിണറായി ഭരണം ജനങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്നിരിക്കുകയാണ്. ഇരുണ്ട ഒരു വര്‍ഷമാണ് പിണറായി ഭരണത്തില്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് മെയ് 24 ന് ഒരു കൊല്ലം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെയിരേ 24, 25 തീയതികളില്‍ ബിജെപി സംസ്ഥാനത്ത് സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.
പിണറായിയുടെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും ഇരുണ്ട ഒരുവര്‍ഷം വിലയിരുത്തുന്ന വേളയില്‍ത്തന്നെ, മൂന്നു വര്‍ഷമായി, പ്രകാശം പരത്തുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തേയും വിലയിരുത്തുമ്പോഴാണ് ‘ശരിയാവുന്നത്’ എവിടെയാണ്, ശരിയാക്കുന്നത് ആരാണ് എന്ന് വ്യക്തമാകുന്നത്. മെയ് 26 ന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാര്‍ ഇതിനകം ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നിറുകയില്‍ എത്തിച്ചു. വിദേശ ഭാരതീയര്‍ വിവിധ വേദികളില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
വിദ്യാഭ്യാസരംഗത്ത് കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഐഐടി മോദി സര്‍ക്കാര്‍ സ്ഥാപിച്ചുകഴിഞ്ഞു. റെയില്‍വേയില്‍ അസാധ്യമെന്നു പറഞ്ഞൊഴിഞ്ഞിരുന്നതു പലതും സാധ്യമാക്കുന്നു. യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷത്തെ ഭരണത്തില്‍ കേരളത്തിനനുവദിച്ചതിനേക്കാള്‍ വിഹിതമാണ് മോദി സര്‍ക്കാരിന്റെ ബജറ്റില്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത നടപ്പില്ലെന്നു പറഞ്ഞൊഴിഞ്ഞതാണ് മുന്‍ സര്‍ക്കാര്‍. എന്നാല്‍ ചെലവു കുറച്ച്, പുതിയ വഴിയിലൂടെ പാതി സാര്‍ത്ഥകമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ പദ്ധതി കേരളവും കേന്ദ്രവും തുല്യപങ്കു ചെലവാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ തുടക്കത്തില്‍ കേരളം മുടക്കേണ്ട രണ്ടുകോടി രൂപയുടെ മേലുള്ള തര്‍ക്കത്തില്‍ പദ്ധതി തടഞ്ഞു നില്‍ക്കുകയാണ്. ശബരി റെയില്‍ പാതയ്ക്ക് 215 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാറല്ല.
കള്ളപ്പണക്കാരെ പിടികൂടാന്‍ കൊണ്ടുവന്ന നോട്ടു പിന്‍വലിക്കല്‍ പരിപാടി, ജിഎസ്ടി ബില്‍, എന്നിവയെ കേരളം എതിര്‍ത്തു. ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്തന്നെ പറയുന്നു ഗുണമാണെന്ന്. പിന്നെന്തിനാണ് ജിഎസ്ടി ബില്‍ ഇത്ര വൈകിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പരിപാടികള്‍ ഏറെയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സ്‌കില്‍ ഡവലപ്മന്റ് മന്ത്രാലയംതന്നെ തുറന്നു. സ്റ്റാര്‍ട്ട്അപ് വില്ലേജുകള്‍, മുദ്രാ ബാങ്ക് സഹായം, സര്‍വര്‍ക്കും പെന്‍ഷന്‍, ആരോഗ്യ പരിരക്ഷ… ഇവയൊക്കെ മൂന്നു വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെയും പദ്ധതികളുടെയും ചെറിയൊരംശം മാത്രം. മൂന്നുകൊല്ലം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍, നാട്ടുകാരുടെ ക്ഷേമൈശ്വര്യകാര്യങ്ങളില്‍ പ്രകാശം പരത്തിയ ദിനങ്ങളായിരുന്നു. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രഭ വിതറുന്നതാകും മോദി ഭരണമെന്ന ശുഭപ്രതീക്ഷയ്ക്കുതന്നെയാണ് സാഹചര്യങ്ങള്‍.
Article credits .ജന്മഭൂമി

Thursday, January 12, 2017

നോട്ടുരഹിത സമ്പദ് വ്യവസ്ഥ: കേന്ദ്രപദ്ധതി പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: രാജ്യത്തെ നോട്ടുരഹിത സമ്പദ്‌വ്യവസ്ഥ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി നെടുമ്പാശേരിയില്‍ കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തില്ല.
പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഐടി സെക്രട്ടറി യഥാസമയം എത്തിയില്ല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞു. സ്ഥലം എംഎല്‍എ വിട്ടുനിന്നു. സ്ഥലം എംപി ഇന്നസെന്റ് പരാതി ഒഴിവാക്കാനെന്നപോലെ ഇടയ്ക്ക് വന്നുപോയി. നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം ‘ഇത് പരാജയം’ എന്ന് പ്രസ്താവിച്ച് എതിര്‍ പ്രചരണത്തിന് തുടക്കമിട്ടതാണ് കേരളം. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് കേരളം ശ്രമിച്ചത്. അത് തുടരുകയാണെന്നാണ് ‘ഡിജിധന്‍’ പദ്ധതിയോടുള്ള നിസ്സഹകരണവും തെളിയിച്ചത്.
ജനങ്ങളെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോടാണ് സംസ്ഥാനം നിസ്സഹകരണം കാട്ടിയത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത പണ്ടത്തെ രാഷ്ട്രീയ വാശിയോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ഡിജി ധന്‍ പരിപാടിയേയും സമീപിച്ചത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഒന്നായി ഈ പദ്ധതിയില്‍ എറണാകുളത്തെ മോദി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഊര്‍ജ്ജവകുപ്പു മന്ത്രി പീയൂഷ് ഗോയലാണ് സമാപന പരിപാടിക്കെത്തിയത്.
ഉച്ചയ്ക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്ത്രി സി. രവീന്ദ്രനാഥ് പരിപാടിക്കെതിരായി അഭിപ്രായം പറഞ്ഞത്. ”എത്ര ഡിജിറ്റലായാലും മണ്ണിനെയും മനുഷ്യനേയും മറക്കരുതെന്നും ഇത്തരം ഇടപാടുകളിലെ ചതിക്കുഴികളോട് കരുതിയിരിക്കണമെന്നും”മന്ത്രി പറഞ്ഞു.
കേരളത്തിന് വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇതുവരെ കണക്കില്‍ പെടാതെ കിടന്ന പലയിനത്തിലുള്ള പണം രേഖകളിലായി. നികുതി വരുമാനം കൂടി. ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചു. പലിശ കുറഞ്ഞു. ഇതിന്റെയെല്ലാം നേട്ടം സാധാരണക്കാര്‍ക്കാണ്.
നോട്ടിനുപകരമുള്ള സാങ്കേതിക സംവിധാനം മൊബൈല്‍ ഫോണ്‍ പോലും വേണ്ടാതെ വിരലടയാളംകൊണ്ട് നടപ്പിലാകാന്‍ പോകുകയാണ്. കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി.
ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ റേഷന്‍ കടകളും നോട്ടുവേണ്ടാത്ത ഇടപാടിലേക്കു മാറും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് കള്ളപ്പണം കുറയ്ക്കും, അഴിമതി ഇല്ലാതാക്കും. എല്ലാവര്‍ക്കും തുല്യ അവസരം ഉണ്ടാകണമെന്ന ഡോ. അംബേദ്കറുടെ സ്വപ്‌നമാണ് ബാങ്കിങ് മേഖലയില്‍ നടപ്പാകുന്നത്, പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ വനവാസി കോളനിയായി. നിലമ്പൂരിലെ നെടുങ്കയം കോളനി ഈ നേട്ടം കൈവരിച്ചതില്‍ മന്ത്രി പീയൂഷ് അഭിനന്ദിച്ചു.
പരിപാടിയില്‍ അതിഥിയായിരുന്ന ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി. ആര്‍. ശ്രീജേഷ്, നാളെ കേരളവും ഡിജിറ്റലായേ പറ്റൂ എന്ന് പറഞ്ഞു. ഇന്ന് കുറച്ച് കഷ്ടപ്പെട്ടാലും നാളെ അത് ഗുണകരമാണെന്നത് ആശ്വാസമാണ്. നാടോടുമ്പോള്‍ നടുവേ ഓടി ശീലമുള്ള മലയാളിക്ക്, ഇപ്പോഴത്തെ ചെറു വിഷമങ്ങള്‍ അത്ര പ്രശ്‌നമാകില്ല, എന്നാണ് പറഞ്ഞത്.
ജനപങ്കാളിത്തംവേണ്ട പരിപാടി നഗരപരിധിക്കു പുറത്ത് വിമാനത്താവളത്തിനടുത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. എങ്കിലും വലിയ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. വിവിധ ബാങ്കുകളും സര്‍ക്കാര്‍ ഐടി സ്ഥാപനങ്ങളും എണ്ണക്കമ്പനികളും നടത്തിയ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്കുണ്ടായി.
News Credits,കാവാലം ശശികുമാര്‍,Janmabhumi Daily

എം.ജി കാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോട്ടയം: നാട്ടകം പോളിക്ക് പിന്നാലെ എം.ജി സര്‍വ്വകലാശാല കാമ്പസിലും ദളിത് വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ത്ഥി കാലടി തത്തപ്പള്ളില്‍ കുമാരന്റെ മകന്‍ വിവേകി(26)നാണ് മര്‍ദ്ദനമേറ്റത്. എം.ജി. സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലിലാണ് എം.ഫില്‍ വിദ്യാര്‍ത്ഥിയായ വിവേകിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കാമ്പസിലെ ഹോസ്റ്റലില്‍ വിവേകിന്റെ മുറിയില്‍ കയറി കമ്പിവടികളും മദ്യക്കുപ്പികളും ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് വിവേക്. സംഘടനയുടെ നേതൃത്വത്തില്‍ ‘ദളിതരുടെ ഉന്നമനം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ഇതില്‍ അദ്ധ്യാപകരും യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സംഘടന സജീവമായാല്‍ എസ്എഫ്‌ഐയുടെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടാണ് സെമിനാറിന് നേതൃത്വം നല്‍കിയ വിവേകിനെ മര്‍ദ്ദിക്കാന്‍ കാരണം. ‘നീ എസ്എഫ്‌ഐക്കെതിരെ സംഘടന ഉണ്ടാക്കുമോടാ’ എന്നും ‘നിന്നെയൊക്കെ കൊന്നുകളഞ്ഞാല്‍ ഒരുത്തനും ചോദിക്കാനില്ല’എന്നും പറഞ്ഞായിരുന്നു അക്രമം.
മുറിയിലേയ്ക്ക് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ഗാന്ധിനഗര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മുറി പൂര്‍ണമായും തല്ലിത്തകര്‍ത്ത അക്രമികള്‍ ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അരുണ്‍, ശ്യാംലാല്‍, സച്ചു സദാനന്ദന്‍, ഹേമന്ദ് എന്നിവരാണ് അക്രമം അഴിച്ചുവിട്ടതെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പുറമേ എം.ജി വി.സിക്കും വിവേക് പരാതി നല്കിയിട്ടുണ്ട്.
അരമണിക്കൂറോളം മുറിക്കുള്ളില്‍ അഴിഞ്ഞാടിയ അക്രമികള്‍ വിവേക് കുഴഞ്ഞു വീണതിനെതുടര്‍ന്നാണ് മുറിവിട്ടത്. പിന്നീട് സമീപ മുറികളിലെ വിദ്യാര്‍ത്ഥികളാണ് വിവേകിനെ ആശുപത്രിയിലെത്തിച്ചത്.
അക്രമികളെ അറസ്റ്റുചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവേകിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
News credits,Janmabhumidaily

Tuesday, January 3, 2017

സിപിഎമ്മുകാര്‍ തകര്‍ത്ത സ്‌കൂള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒറ്റ രാത്രി കൊണ്ട് പൂര്‍വ്വസ്ഥിതിയിലാക്കി

കണ്ണൂര്‍: ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാ വര്‍ഗിന് വേദിയായതിന്റെ പേരില്‍ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്ത സ്‌കൂള്‍ കെട്ടിടം ഒറ്റ രാത്രി കൊണ്ട് അറ്റകുറ്റപ്പണി നടത്തി പൂര്‍വ്വസ്ഥിതിയിലാക്കി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാതൃകയായി. കണ്ണൂര്‍ വളപട്ടണത്തെ നിത്യാനന്ദ സ്‌കൂളിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുളളില്‍ പുനര്‍ജ്ജന്‍മം നല്‍കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കേണ്ടതിനാല്‍ തിങ്കളാഴ്ച രാത്രിയോടെ തന്നെ സ്വയംസേവകര്‍ സ്‌കൂളിന്റെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു.
മഴു, ഇരുമ്പുവടി തുടങ്ങിയ മാരാകായുധങ്ങളുമായി എത്തിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മുപ്പതോളം സിപിഎം അക്രമികള്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തത്.
നൂറ്റിയറുപത്തിയെട്ടോളം ജനല്‍ചില്ലുകള്‍ തകര്‍ത്തു. ജലവിതരണപൈപ്പുകളും ടോയ്‌ലറ്റില്‍ നിന്നുള്ള പൈപ്പുകളും തകര്‍ത്തു. കുട്ടികള്‍ക്ക് കൈകഴുകാനുള്ള ടാപ്പുകള്‍ മഴുകൊണ്ട് വെട്ടിമുറിച്ചു. ചൊവ്വാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ കുട്ടികളുടെ അദ്ധ്യയനം പോലും മുടങ്ങുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കുട്ടികള്‍ ഒരിക്കലും ഇരകളാകരുതെന്ന തിരിച്ചറിവില്‍ സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈ മെയ് മറന്ന് അധ്വാനിക്കുകയായിരുന്നു.
പ്രദേശത്തെ സ്വയംസേവകരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. മുഴുവന്‍ ജനല്‍ചില്ലുകളും പൈപ്പുകളും ടാപ്പുകളും മാറ്റിസ്ഥാപിച്ചു. പുലര്‍ച്ചെയോടെ സകലപണിയും പൂര്‍ത്തിയാക്കി. നൂറോളം സ്വയം സേവകരാണ് സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പരിശ്രമിച്ചത്.
ആര്‍.എസ്.എസ് ക്യാമ്പ് നടത്താന്‍ അനുവദിച്ചതിനാല്‍ സ്‌കൂളിലെ പഠനം മുടങ്ങിയെന്ന തരത്തില്‍ സംഭവത്തെ ചിത്രീകരിക്കാനും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമായിരുന്നു സിപിഎം ലക്ഷ്യമിട്ടിരുന്നത്. ഈ നീക്കമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവന മനോഭാവത്തില്‍ നിഷ്പ്രഭമായത്.
News Credits,Janamtv News

പിഞ്ചുകുഞ്ഞിനെ സിപിഎമ്മുകാര്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു

തിരൂര്‍(മലപ്പുറം): സിപിഎമ്മിന്റെ ക്രൂരത പിഞ്ചുകുഞ്ഞിനോടും. തിരൂരില്‍ അച്ഛനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ സിപിഎം അക്രമികള്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു. തിരൂര്‍ പടിഞ്ഞേറേക്കര തൃക്കണാശ്ശേരി സുരേഷിന്റെ മകന്‍ കാശിനാഥിനെയാണ് വന്യമൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സിപിഎമ്മുകാര്‍ ഉപദ്രവിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാറില്‍ ചിട്ടിയുടെ പണം നല്‍കാന്‍ മറ്റൊരാളുടെ വീട്ടിലേക്ക് പോകുകയായിരുന്നു സുരേഷും കുഞ്ഞും. ആ സമയം മൂന്നുപേര്‍ വഴിയില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് കണ്ട് വാഹനം നിര്‍ത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മൂന്നുപേരും കാറില്‍ നിന്ന് സുരേഷിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. പേടിച്ച് അലറിക്കരഞ്ഞ കുഞ്ഞിനെ അക്രമികളിലൊരാള്‍ കാലില്‍തൂക്കിയെടുത്ത് റോഡിലേക്കെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടികൂടിയ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
കുറച്ചുനാളുകളായി അഴിമുഖം, പടിഞ്ഞാറേക്കര ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സ്ത്രീകള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നടപടിയെടുക്കാതെ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.
News Credits,ജന്മഭൂമി,സ്വന്തം ലേഖകന്‍ January 4, 2017

Sunday, November 27, 2016

മമതയുമായി കൈകോര്‍ത്ത സിപിഎം നാണംകെട്ടു

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൈകോര്‍ത്ത സിപിഎം ഒടുവില്‍ നാണംകെട്ടു. ഇടത്പാര്‍ട്ടികളുടെ ഇന്നത്തെ ഹര്‍ത്താല്‍ ബംഗാളില്‍ ശക്തമായി നേരിടുമെന്ന് മമത പ്രഖ്യാപിച്ചു.
ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളവും ആനുകൂല്യവും റദ്ദാക്കുമെന്ന് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായ പ്രതിഷേധം അംഗീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി ബസുദേവ് ബാനര്‍ജിയും വ്യക്തമാക്കി. ജോലിക്ക് ഹാജരാകാനാവശ്യപ്പെട്ട് ധനകാര്യവകുപ്പ് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി നടത്താനും മമതക്ക് പദ്ധതിയുണ്ട്.
ദേശീയതലത്തിലെ സംയുക്ത സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിലും ബംഗാളിലും സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പ്രതിപക്ഷത്തെ ഭിന്നത വെളിവാക്കി. കേരളത്തില്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ബംഗാളില്‍ ഹര്‍ത്താലിനൊപ്പമാണ്. ദേശീയതലത്തിലെ സഹകരണം സംസ്ഥാനത്ത് വേണ്ടെന്ന് മമത സിപിഎമ്മിന് വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞു. നോട്ട് റദ്ദാക്കിയ തീരുമാനം റദ്ദാക്കാനാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംഘത്തില്‍ നിന്ന് സിപിഎം വിട്ടുനിന്നിരുന്നു. അഴിമതിയില്‍ നിന്ന് രക്ഷപ്പെടാനാണ് മമതയുടെ നീക്കമെന്നാണ് സിപിഎം ആദ്യം ആരോപിച്ചത്. എന്നാല്‍ പിന്നീട് പാര്‍ലമെന്റിലും പുറത്തും നടന്ന പ്രതിഷേധങ്ങളില്‍ തൃണമൂലും ഇടത് എംപിമാരും കൈകോര്‍ത്തു.
കേന്ദ്രത്തെ ഒരുമിച്ചെതിര്‍ത്തവര്‍ ഇപ്പോള്‍ പരസ്പരം ആരോപണമുന്നയിക്കുന്നു. ബിജെപിയുമായി സിപിഎം ഒത്തുകളിക്കുന്നതിന്റെ ഭാഗമാണ് ഹര്‍ത്താലെന്ന് മമത പറയുന്നു. മമതയുടെ ഒന്നാം നമ്പര്‍ ശത്രു ഇപ്പോഴും ബിജെപിയല്ല ഇടതുപക്ഷമാണെന്ന് വ്യക്തമായെന്നാണ് ഇതിന് സിപിഎമ്മിന്റെ മറുപടി.
ബന്ദിനെ എതിര്‍ത്ത് ജെഡിയുവും
ന്യൂദല്‍ഹി: നോട്ട് നിരോധനത്തിനെതിരെ ഭാരത ബന്ദ് നടത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രിക്ക് പുറമേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത്. ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദിനൊപ്പമില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ജെഡിയു ഉന്നത നേതാക്കളുടെ യോഗശേഷമാണ് നിതീഷ്‌കുമാര്‍ തീരുമാനം പ്രഖ്യാപിച്ചത്.
മുതിര്‍ന്ന നേതാക്കളായ കെ.സി ത്യാഗി, ആര്‍സിപി സിങ്, സംസ്ഥാന പ്രസിഡന്റ് വസിഷ്ട നാരായണ്‍ സിങ് തുടങ്ങിയവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. നോട്ട് പിന്‍വലിക്കലിനെ ആദ്യ ദിനം മുതല്‍ തന്നെ നിതീഷ്‌കുമാര്‍ പിന്തുണച്ചിരുന്നതായും ബിമാനി സ്വത്തുക്കളിന്മേലും നടപടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും ആര്‍സിപി സിങ് പറഞ്ഞു. അതിനാല്‍ തന്നെ തിങ്കളാഴ്ച നടക്കുന്ന പ്രതിഷേധവുമായി യോജിക്കില്ലെന്നും സിങ് പറഞ്ഞു.
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവുമായും കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗധരിയുമായും ചര്‍ച്ച നടത്തിയ നിതീഷ് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് ഇരുവരെയും അറിയിച്ചു. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി നോട്ടുകള്‍ നിരോധിച്ച നടപടിക്കൊപ്പമാണ് താനെന്ന് നിതീഷ് കുമാര്‍ പാട്‌നയില്‍ പറഞ്ഞു. തനിക്ക് ബോധ്യമുള്ള കാര്യങ്ങളില്‍ വേറിട്ട രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നത് ഇതാദ്യമായല്ലെന്നും നിതീഷ് പറഞ്ഞു. ബിജെപി സഖ്യത്തില്‍ നിന്നപ്പോള്‍ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ച കാര്യം നിതീഷ് ഓര്‍മ്മിപ്പിച്ചു.
ജെഡിയു ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ പാട്‌നയില്‍ അതീവരഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലാലുപ്രസാദ് യാദവിനൊപ്പമുള്ള രാഷ്ട്രീയ സഖ്യം ഭരണത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ വീണ്ടും ബിജെപിക്കൊപ്പം ചേരാനുള്ള താല്‍പ്പര്യം നിതീഷ് കുമാര്‍ അറിയിച്ചതായാണ് സൂചന. ജെഡിയു നേതാവ് ശരത് യാദവ് അടക്കമുള്ളവരുടെ പിന്തുണയും നിതീഷ് ഇക്കാര്യത്തില്‍ വാങ്ങിയിട്ടുണ്ട്.
ഇടതു-വലതു മുന്നണികള്‍ക്ക് രാഷ്ട്രീയ അസഹിഷ്ണുത: രാജഗോപാല്‍
തൃശൂര്‍: കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്ക് രാഷ്ട്രീയ അസഹിഷ്ണുതയാണെന്ന് ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. സംസ്ഥാന നിയമസഭയില്‍ 139 എംഎല്‍എമാരും സംസാരിക്കുന്നത് മുഴുവന്‍ താന്‍ സശ്രദ്ധം കേട്ടിരുന്നിട്ടും തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
News & Article Credit,Janmabhumi Daily

Tuesday, October 11, 2016

‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍/മരുമക്കള്‍ വന്ന വഴി

തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല. ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്.
‘രാഷ്ട്രീയക്കാരന്റെ മക്കളെന്താ തെണ്ടി നടക്കണോ ?’ മക്കള്‍, മരുമക്കള്‍ നിയമനം സജീവ ചര്‍ച്ചയായപ്പോള്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ചോദ്യമാണിത്. എല്‍ഡിഎഫ് ഭരണം വന്നശേഷം വ്യവസായവകുപ്പില്‍ തരക്കേടില്ലാത്ത ജോലി ലഭിച്ച മകനെ ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദന്റെ മറുചോദ്യം.
രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനാകുന്നതും ജോലിയിലെത്തുന്നതും തെറ്റൊന്നുമല്ല. പക്ഷേ അത് നേരായ മാര്‍ഗ്ഗത്തിലാകണം.
നിയമന നിരോധനം നീക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയ ഇടതുമുന്നണി ഭരണം ലഭിച്ചപ്പോള്‍ വാക്കുപാലിച്ചു. പക്ഷേ ജോലി ലഭിച്ചത് മക്കള്‍ക്കും മരുമക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാകുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യാതിരിക്കാനാവില്ല. അതേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ.
ഞങ്ങളിതൊന്നുമറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും കൈമലര്‍ത്താമോ? പാര്‍ട്ടി അറിയാതെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിയമനം നടന്നു എന്നത് വിചിത്രമാണ്. സിപിഎം ഭരണത്തില്‍ സെക്രട്ടേറിയറ്റിന് മുകളില്‍ കാക്കപറക്കണമെങ്കില്‍ പോലും പാര്‍ട്ടി അറിയണം. എന്നിട്ടാണോ എം.ഡി-ജനറല്‍ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള നിയമനം? വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ ശ്രീമതി. ആയ കാലത്ത് പാര്‍ട്ടിക്കും മഹിളാ പ്രസ്ഥാനത്തിനുംവേണ്ടി ഏറെ അദ്ധ്വാനിച്ചു. അതിന് പാര്‍ട്ടി അവരെ എംഎല്‍എ ആക്കി. മന്ത്രിയാക്കി. ഇപ്പോള്‍ ലോക്‌സഭാംഗവും.
ശ്രീമതി ആരോഗ്യമന്ത്രിയായപ്പോള്‍ മകന്‍ നടത്തിയ സേവനം മരുന്നുവിതരണ കമ്പനിയുണ്ടാക്കി മാതൃസേവനം നടത്തി എന്നുള്ളതാണ്. അല്ലാതെ പാര്‍ട്ടിക്കുവേണ്ടി എന്തെങ്കിലും ത്യജിക്കുകയോ സ്ഥാനത്തിനുതകുന്ന വിധം പഠിക്കുകയോ ചെയ്തതായി അറിവില്ല. യോഗ്യതയും പരിചയവുമുള്ളവര്‍ക്കുള്ള സ്ഥാനങ്ങളിലെങ്ങനെ പുത്തന്‍കൂറ്റുകാരനായ സുധീറിന് പദവി കിട്ടി? ഉത്തരം ലളിതം. ജയരാജന്റെ ബന്ധുബലം. പഠനത്തോടൊപ്പം പാര്‍ട്ടിക്കായി അടികൊടുക്കുകയും വാങ്ങുകയും ചെയ്ത ഒട്ടേറെപേര്‍ വേലയും കൂലിയുമില്ലാതെ കഴിയുന്നുണ്ട്. അവര്‍ക്കായി ഒരുവാതിലും തുറക്കാതെ ആശ്രിത നിയമനം നടത്തിയ മന്ത്രിയെ മാലകൊണ്ടാണോ ചൂലുകൊണ്ടാണോ സ്വീകരിക്കേണ്ടത്?
തന്റെ ബന്ധുക്കളെ മാത്രം നിയമിച്ചാല്‍ പിടിവീഴുമെന്ന് ഉറപ്പായും ജയരാജനറിയാം. അതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചത്. ജയരാജന്‍ ഭാര്യവഴിക്കുള്ള ബന്ധുവിന്റെ രക്ഷകന്‍ മാത്രമായില്ല.
ജ്യേഷ്ഠന്റെ താല്‍പര്യവും പരിഗണിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സെറാമിക്‌സില്‍ ജനറല്‍ മാനേജരുമാക്കി. ഒരിക്കല്‍പോലും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഈ സ്ഥാപനം നിലനില്‍പ്പിനായി കഷ്ടപ്പെട്ട കാലങ്ങളെത്രയോയാണ്. അവിടെയാണ് കമ്പനിയെ രക്ഷിക്കാന്‍ മികവോ പരിചയമോ യോഗ്യതയോ ഇല്ലാത്ത ഒരു മഹതിയെ ക്ഷണിച്ചുവരുത്തി കൂടിയിരുത്തുന്നതിന് തീരുമാനിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ മുഖ്യചുമതലക്കാരില്‍ ഒരാളായി ആരോഗ്യമന്ത്രി ഷൈലജയുടെ മകനെ നിശ്ചയിച്ചു. അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം തടയാനാണ് മകന്റെ ജോലി വിവാദത്തിലാക്കുന്നതെന്നാണ് ഷൈലജയുടെ വേവലാതി.
തെക്കന്‍ലോബി പിണങ്ങാതിരിക്കാനാണ് ആനത്തലവട്ടം ആനന്ദന്റെ മകന് കിന്‍ഫ്രയില്‍ നിയമനം നല്‍കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായ ആനത്തലവട്ടം ആനന്ദന്‍ സിപിഎമ്മിന്റെ നാവാണ്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമാണ് ആനന്ദന്റേത്. മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ കോലിയക്കോട് കൃഷ്ണന്‍നായരെയും പിണക്കാന്‍ ജയരാജന് മനസ്സുവന്നില്ല. തന്റെ മകന്‍ ഉണ്ണികൃഷ്ണന് നല്ല യോഗ്യതയുണ്ടെന്നാണ് കോലിയക്കോട് അവകാശപ്പെടുന്നത്. ഇതൊക്കെ അറിയപ്പെടുന്ന നിയമനം. അറിയപ്പെടാത്ത നിയമനങ്ങളോരോന്നും പുറത്തുവിടാന്‍ സഖാക്കള്‍ തയ്യാറാവുകയാണ്.
അടികൊള്ളാനും കൊടിപിടിക്കാനുമൊന്നും അവസരം നല്‍കാതെ പിണറായിയും കോടിയേരിയുമെല്ലാം മക്കളെ സ്വദേശത്തും വിദേശത്തുമായി ഉന്നത സ്ഥാനങ്ങളിലെത്തിച്ചു. നാട്ടില്‍ കഴിയുന്നവര്‍ക്കും നേട്ടം വേണ്ടേ എന്ന് ചോദിക്കുന്നത് സ്വാഭാവികം. പക്ഷേ അത് നേതാക്കളുടെ ഈ ബന്ധുക്കളില്‍ മാത്രം ഒതുങ്ങുന്നതാണ് അനൗചിത്യം.
പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനീഷിന്റെ വളര്‍ച്ചയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നല്ലൊരു തല്ലുകാരന്‍ എന്ന കുപ്രസിദ്ധി, ഒരു ഡസനിലധികം കേസ്. മറ്റൊന്നും നേടാതെ നാടുവിട്ട മകന്‍ എങ്ങനെ സഹസ്രകോടികളുടെ മുതല്‍മുടക്കുള്ള കമ്പനി വൈസ് പ്രസിഡന്റായി എന്ന ചോദ്യം പ്രസക്തമാണ്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഉന്നത ബിരുദം നേടി തേരാപാരാ നടക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരിക്കെ മകന്‍ ബിനീഷിന് ദുബായില്‍ രവിപിള്ള തന്റെ കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവി നല്‍കിയതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്ന് വിശ്വസിക്കണോ?
ബന്ധുനിയമനങ്ങള്‍ക്കും മക്കള്‍ രാഷ്ട്രീയത്തിനുമെതിരെ ഒരുപാട് സംസാരിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ അവസരം ലഭിച്ചപ്പോഴൊക്കെ സ്വന്തക്കാര്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കാന്‍ അവര്‍ക്ക് മടിയോ മനസാക്ഷിക്കുത്തോ ഉണ്ടായിട്ടില്ല.
രാഷ്ട്രീയത്തിലെ ബന്ധുബലത്തെ വിമര്‍ശിച്ചിരുന്ന ഇഎംഎസ് ബന്ധുക്കളുടെ ഉയര്‍ച്ചയ്ക്ക് ബോധപൂര്‍വ്വം ശ്രമിച്ചത് മറുന്നുകൂടാ. മുഖ്യമന്ത്രിയായിരിക്കെ ഒരു കടക്കാരന്‍ സാഹിബിന് നമ്പൂതിരിപ്പാട് കത്ത് നല്‍കിയത് ആവേശപൂര്‍വ്വം പറയുന്നവരുണ്ട്:
”ഈ കത്തുമായി വരുന്ന മാലതി എന്റെ മകളാണ്. രണ്ട് വോയല്‍ സാരി നല്‍കാന്‍ താല്‍പര്യം. അല്‍പം ബുദ്ധിമുട്ടാണ്. ശമ്പളം കിട്ടിയാല്‍ തിരികെ തരാം”. അതേ ഇഎംഎസ് ജീവിച്ചിരിക്കെ അടുത്ത ബന്ധു രാമന്‍ ഭട്ടതിരിപ്പാടിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി. അധികം വൈകാതെ മകളുടെ ഭര്‍ത്താവും ദേവസ്വംബോര്‍ഡ് പ്രസിഡന്റായി. ധനകാര്യ ചിന്തയില്‍ മാത്രം മുഴുകിയിരുന്ന മകനെ നിയമസഭയിലെത്തിക്കാനും ആഗ്രഹിച്ചു. ഏ.കെ. ഗോപാലന്റെ ഭാര്യ ലോക്‌സഭാംഗമായി. പിന്നെ മന്ത്രിയും. ഇ.കെ. നായനാരുടെ കൊച്ചുമകന്‍ സൂരജിന് മുന്തിയ നിയമനം ലഭിക്കാന്‍ ഇ.പി. ജയരാജന്‍ മന്ത്രിയാകേണ്ടി വന്നു.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് കയര്‍ ബോര്‍ഡിന്റെ ഉന്നതപദവി ലഭിച്ചത് എല്ലാ യോഗ്യതയും ഒത്തുവന്നതുകൊണ്ടാണെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ അഴിമതിക്കെതിരെ പറയരുത്. അധികാരത്തിന് പുറത്തുനില്‍ക്കുമ്പോള്‍ വലിയ വായില്‍ വര്‍ത്തമാനം വിളമ്പാം. അധികാരത്തിലെത്തി അഴിമതി നടത്തിയില്ലെങ്കില്‍ അതിന് നല്‍കാം എഴുന്നേറ്റ് നിന്നൊരു കയ്യടി. സിപിഎം അത് അര്‍ഹിക്കുന്നില്ലെന്നതിന് ഏറ്റവും ഒടുവില്‍ ഇ.പി. ജയരാജന്‍ സാക്ഷി.
Article Credits,കെ. കുഞ്ഞിക്കണ്ണന്‍ October 10, 2016,Janmabhumidaily.com

Saturday, October 8, 2016

ബന്ധു നിയമനം: ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജിലും രോഷപ്രകടനം

തിരുവനന്തപുരം: ഭാര്യാസഹോദരിയുടെ മകനെ സ്വന്തം വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കി നിയമിച്ച സംഭവത്തില്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജിലും രോഷപ്രകടനം. ഫെയ്‌സ്ബുക്കിലെ പോസ്റ്റുകളില്‍ അഭിപ്രായം അറിയിക്കാനുളള കമന്റ് ബോക്‌സിലാണ് മന്ത്രിയുടെ വഴിവിട്ട നിയമനത്തോടുളള രോഷം പാര്‍ട്ടി അനുഭാവികളടക്കം പങ്കുവെക്കുന്നത്. ജയരാജന്റെ പ്രവര്‍ത്തിയില്‍ ശക്തമായ വിയോജിപ്പാണ് പല കമന്റുകളിലും പ്രകടിപ്പിക്കുന്നത്.
ജയരാജനെയും ഭാര്യാസഹോദരിയും എംപിയുമായ പി.കെ ശ്രീമതിയെയും പരിഹസിക്കുന്ന കമന്റുകളും കുറവല്ല. കേരള സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളില്‍ ഇ.പി ജയരാജന്റെ ബന്ധുക്കളെ ആവശ്യമുണ്ടെന്നാണ് ഒരാള്‍ പറയുമ്പോള്‍ ചിറ്റപ്പന്‍ നയം വെറും ചെറ്റപ്പന്‍ നയം ആണെന്ന് പാര്‍ട്ടി കോടതി കണ്ടെത്തിയതിനാല്‍ ചിറ്റപ്പന്റെ മോഹം ആവിയായി എന്നാണ് മറ്റൊരു കമന്റ്. സഖാവ് ഇപ്പോള്‍ ബഡായി ബംഗ്‌ളാവിന്റെ ഫളോറിലാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം.
കേരളത്തിലെ എല്ലാവരും മാതൃകയാക്കേണ്ട അമ്മായിയമ്മ എന്നാണ് പികെ ശ്രീമതിയെ കമന്റുകളില്‍ പരിഹസിക്കുന്നത്. കഴിഞ്ഞ തവണ മന്ത്രിയായിരിക്കെ മരുമകള്‍ക്ക് പഴ്‌സണല്‍ സ്റ്റാഫില്‍ നിയമനം നല്‍കിയ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ഈ കമന്റ്. എന്ത് ചോദിച്ചാലും അറിയില്ല എന്ന് മറുപടി നല്‍കുന്ന മുഖ്യമന്ത്രി നവരാത്രി വ്രതത്തിലാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. 5 വര്‍ഷം കഴിയുമ്പോള്‍ കേരളം കുഞ്ഞമ്മയുടെ മകള്‍ക്ക് എഴുതിക്കൊടുത്തുവെന്ന് പറയല്ലേയെന്ന് ഉപദേശിക്കുന്നു ചിലര്‍.
കമന്റ് ബോക്‌സിലെത്തി രോഷം തീര്‍ക്കുന്ന സിപിഎം അനുഭാവികളും കുറവല്ല. പോ്‌സറ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ല് കൊള്ളാനും മാത്രമല്ല തെറ്റിനെ തെറ്റെന്ന് വിളിച്ചുപറയാന്‍ ചങ്കുറപ്പുളളവരാണ് സിപിഎം പ്രവര്‍ത്തകരെന്നും ഇവര്‍ ജയരാജനെ ഓര്‍മ്മിപ്പിക്കുന്നു.
പഴയതുപോലെ കമ്മറ്റി ചേരാനൊന്നും നില്‍ക്കില്ലെന്നും പാര്‍ട്ടിയുടെ പേരും പദവിയും ഉപയോഗിച്ച് ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും സഹായം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാല്‍ പ്രവര്‍ത്തകരോട് മറുപടി പറയേണ്ടി വരുമെന്നുമാണ് മറ്റൊരു കമന്റ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമുളള ഒരു കാരണമായി തീരുകയാണ് താങ്കളെന്നും ചിലര്‍ പരിഹസിക്കുന്നു.
ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ സ്വന്തം കായിക പ്രതിഭയാക്കിയപ്പോഴാണ് ഇതിന് മുമ്പ് ജയരാജനെ സോഷ്യല്‍ മീഡിയ പരിഹസിച്ചത്. അബദ്ധങ്ങളും ആശ്രിത നിയമനങ്ങളും തുടരുമ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങള്‍ ഇപിയെ പിടികൂടുകയാണ്.
പി.കെ ശ്രീമതിയുടെ മകന്‍ പി.കെ സുധീറിനെ വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചതാണ് വിവാദമായത്. പ്രതിഷേധം ശക്തമായതോടെ നിയമനം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.

ആശ്രിത നിയമനം: ഇ.പി ജയരാജനെ പിണറായി വിളിച്ചുവരുത്തി ശാസിച്ചു
കോഴിക്കോട്: ആശ്രിതനിയമനത്തിലൂടെ വിവാദത്തിലായ വ്യവസായ മന്ത്രി ഇ. പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചു. രണ്ട് ബന്ധുക്കള്‍ക്ക് വ്യവസായ വകുപ്പില്‍ ഉന്നത പദവി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ ശകാരം.
ഇന്നലെ രാത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ശാസിച്ചത്. എന്നാല്‍ നിയമനങ്ങള്‍ വിവാദമായതോടെ ഇതില്‍ നിന്ന് തലയൂരാനും ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കണ്ണില്‍ പൊടിയിടാനുമുള്ള നാടകമാണിതെന്നും ആക്ഷേപമുണ്ട്.
ഈ സമയം ഗസ്റ്റ് ഹൗസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.കെ ശ്രീമതി എം.പി തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നെങ്കിലും അവരെ ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. അരമണിക്കൂര്‍ ഇരുവരും വിഷയം സംസാരിച്ചതായാണ് സിപിഎം വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
പി.കെ സുധീറിന്റെ നിയമനം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടായിരുന്നു. ഇതില്‍ നിന്ന് മുഖം രക്ഷിക്കാനുളള നാടകമാണ് ശാസനയെന്നും ആക്ഷേപം ഉണ്ട്. നിയമനത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം സുധീറിന്റെ നിയമനം റദ്ദാക്കുകയും ചെയ്തിരുന്നു.
News Credits,Janamtv.com

സാക്കിര്‍ നായിക്കിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ കേസെടുത്തു

കൊച്ചി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശൃംഖലയിലെ 12 സ്‌കൂളുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിന്റെ ഡയറക്ടര്‍മാരായ മൂന്നു വ്യവസായികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സമുദായസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം സിലബസിലുണ്ടെന്ന് എറണാകുളം വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്ന് സംശയിക്കുന്ന മലയാളി മെറിന്‍ ജേക്കബ്, ഭര്‍ത്താവ് ബെസ്റ്റിന്‍ എന്നിവര്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകരായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കന്‍ കേരളം വിട്ടവരിലേറെയും പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 12 സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏറെക്കാലമായി കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷിച്ചു വരുകയായിരുന്നു.
News Credits Janmabhumidaily

Friday, October 7, 2016

ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം; ഒറ്റപ്പെട്ട് പാകിസ്ഥാൻ

ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്‍റെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുന്നതിന്‍റെ നീരസം തുറന്ന് പ്രകടിപ്പിച്ച് പാകിസ്ഥാൻ. കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് അമേരിക്കയ്ക്കെതിരെ രൂക്ഷ വിമർശനമാണ് പാകിസ്ഥാൻ ഉന്നയിച്ചത്. റഷ്യ, ചൈന, തുടങ്ങി രാഷ്ട്രങ്ങളെ ബദലായി ഉയർത്തിക്കാട്ടി രാജ്യാന്തരതലത്തിൽ പുതിയ സമ്മർദ്ദ തന്ത്രം പയറ്റാനാണ് പാകിസ്ഥാന്‍റെ ശ്രമം.
ഭീകരസംഘടനകളെ കൂട്ടുപിടിച്ച് പാക് സൈന്യം ഇന്ത്യക്കെതിരെ നടത്തുന്ന നിഴൽയുദ്ധത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ രൂക്ഷവിമർശനമുന്നയർന്നതാണ് പാകിസ്ഥാനെ അസ്വസ്ഥമാക്കുന്നത്. കൂടാതെ ബലൂചിസ്ഥാനിലും, പാക് അധീന കാശ്മീരിലും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിവിധ ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന്‍റെ വ്യക്തമായ തെളിവ് ലഭിച്ചതോടെ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാൻ അനുമതി തേടിയുള്ള ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബില്ലിന് വർദ്ധിച്ച ജനപിന്തുണ ലഭിച്ചത്. കശ്മീരിലും പഠാൻകോടിലുമുണ്ടായ ഭീകരാക്രമണത്തിൽ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിനിടെയാണ് കാശ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിന്‍റെ നയതന്ത്ര പ്രതിനിധികളായ മുഷാഹിദ് ഹുസൈൻ സയിദും ഷസ്ര മൻസാദും അറ്റ്‍ലാന്‍റിക് കൗൺസിലിന് മുമ്പാകെ എത്തിയത്. എന്നാൽ നിരാശയായിരുന്നു ഫലം ഇതിനെത്തുടർന്നാണ് യു.എസിനെ അസ്തമിക്കുന്ന ശക്തിയെന്ന് ആക്ഷേപിച്ച് പാക് പ്രതിനിധി ഹുസൈൻ സയിദ് രംഗത്തത്തിയത്. ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് പാകിസ്ഥാന് ഉള്ളതെന്നും സയിദ് അവകാശപ്പെട്ടു.
News Credits,Janamtv.com

കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യം: സര്‍ക്കാര്‍ നിലപാട് ആപല്‍ക്കരം

തീവ്രവാദ പ്രവര്‍ത്തനങ്ങളെ ലളിതവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് ആപല്‍ക്കരമാണ്. ഒരു പതിറ്റാണ്ടിനിടയില്‍ പലതവണ കേരളത്തില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ശക്തമായ നടപടിയോ താക്കീതോ ചെയ്യാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി രാഷ്ട്രദ്രോഹികളെ പോലും പിന്തുണയ്ക്കുന്ന നിലപാട് ഇരു മുന്നണികളും സ്വീകരിച്ചിട്ടുണ്ട്. അതു കൊണ്ടാണ് തീവ്രവാദ സ്വഭാവമുള്ള കേസുകളെല്ലാം കേരളത്തിൽ അട്ടിമറിയ്ക്കപ്പെട്ടത്.
മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് ആരും പറയില്ല. സമുദായത്തിലെ ചെറിയ ന്യൂനപക്ഷമാണ് തീവ്രവാദപാതയിലേക്ക് നീങ്ങുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തെ മറയാക്കി രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. മുസ്ലീം സമുദായ സംഘടനകള്‍തന്നെ തീവ്രവാദികളെ തള്ളിപ്പറയാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ മതപ്രീണനം നടത്താന്‍ വെമ്പല്‍ കാട്ടുന്ന കപട മതേതരാഷ്ട്രീയ പാര്‍ട്ടികളാണ് തീവ്രവാദികള്‍ക്ക് കുട പിടിക്കുന്നത്. നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ മടിച്ചുനില്‍ക്കുന്നതും അതുകൊണ്ടാണ്.
കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല. എന്‍ഐഎ നേരിട്ടെത്തി അറസ്റ്റ് നടത്തിയശേഷമാണ് കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
ജന്മഭൂമി

Monday, October 3, 2016

കേരളത്തിലെ ഐഎസ്: പേര് അന്‍സാറുള്‍ ഖിലാഫ

കൊച്ചി/കണ്ണൂര്‍: പാനൂര്‍ കനകമലയില്‍ അഞ്ച് ഐഎസ് ഭീകരരും കുറ്റ്യാടിയില്‍ ഒരാളും അറസ്റ്റിലായതോടെ വെളിവായത് അന്താരാഷ്ട്ര ഭീകരസംഘടനക്ക് കേരളത്തിലുള്ള വേരോട്ടം. കേരളത്തിലെ ഐഎസ് ഘടകത്തിന്റെ പേര് അന്‍സാറുള്‍ ഖിലാഫ എന്നാണെന്ന് വ്യക്തമായി. ഐഎസ്ബന്ധമുള്ള തൊടുപുഴ ഉണ്ടപ്ലാാവ് മാളിയേക്കല്‍ വീട്ടില്‍ ഹാജമുഹമ്മദിന്റെ മകന്‍ സുബഹാനി ( 22) തിരുനല്‍വേലിയില്‍ അറസ്റ്റിലായി.
പാനൂര്‍ അണിയാരം മദീന മന്‍സിലില്‍ മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്‌വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ. ജാസീം, കോയമ്പത്തൂര്‍ അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയാണ് കനകമലയില്‍ എന്‍ഐഎ പിടിച്ചത്. കുറ്റ്യാടിയില്‍ റംഷാദ്, കോയമ്പത്തൂരില്‍ ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മലബാറില്‍ നിന്ന് പോയി ഐഎസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിന് വഴിവെച്ചത്.
നാലു മാസമായി നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഫോണ്‍ പിന്തുടര്‍ന്നാണ് കനകമലയിലുണ്ടെന്നറിഞ്ഞത്. കേരളാ പോലീസിനെയും അറിയിക്കാതെയായിരുന്നു ഐജി അനുരാഗ്, എസ്പി ഷൗക്കത്തലി എന്നിവരുടെ നടപടി. ദക്ഷിണേന്ത്യയിലെ ഐഎസിന്റെ സ്ലീപിംഗ്‌സെല്ലില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുത്തതായും കണ്ടെത്തി. തീവ്രസ്വഭാവമുളള ചില ഇസ്സാമിക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തിലാണ്.
തടിയന്റവിടെ നസീറുമായി ബന്ധമുളളവരും, നിരവധി തീവ്രവാദക്കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ ഹാലിമുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തിലാണ്. മന്‍സീദ് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനാണ്. അണിയാരം മദീന മന്‍സിലില്‍ മഹമൂദ്ഹസീന ദമ്പതികളുടെ മകനാണ്. ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ ക്രിസ്ത്യാനിയായ ഫിലീപ്പീന്‍സ്‌കാരി ആന്‍സിയെ പ്രണയിച്ച് ഇയാള്‍ വിവാഹം ചെയ്യുകയായിരുന്നു. ആന്‍സിയെ പിന്നീട് മതംമാറ്റി മറിയം ആക്കി.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
News Credits,Janmabhumidaily

‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി: ആര്‍എസ്എസിനെയും സര്‍സംഘചാലകിനെയും അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത ചമച്ച ‘ദേശാഭിമാനി’ ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. വാര്‍ത്തകള്‍ തിരുത്തി പ്രസിദ്ധീകരിക്കണമെന്നു പ്രസ് കൗണ്‍സിലിന്റെ അന്വേഷണ സമിതി ‘ദേശാഭിമാനി’ പത്രാധിപര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം നല്‍കിയ പരാതിയിലാണ് നടപടി.
2015 നവംബര്‍ 18-19 തീയതികളില്‍ കണ്ണൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത വികാസ് വര്‍ഗ്ഗിനെതിരായ അത്യന്തം ദുരുദ്യേശപരമായ വാര്‍ത്ത ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത് നവംബര്‍ 21നാണ്. സമാധാനമല്ല സംഘര്‍ഷമാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് പരിപാടിയില്‍ നിര്‍ദ്ദേശം നല്‍കിയെന്നും ക്ഷേത്രങ്ങളുടെ സമീപത്തെ അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമായിരുന്നു വാര്‍ത്ത. കണ്ണൂരില്‍ നിന്ന് സതീഷ് ഗോപി എന്ന ലേഖകന്‍ എഴുതിയ വാര്‍ത്ത മനപ്പൂര്‍വ്വം വ്യാജമായി ചമച്ചതാണെന്ന് പ്രസ് കൗണ്‍സില്‍ വിലയിരുത്തി.
ബലിദാനികളുടെ കുടുംബസഹായം നേതാക്കള്‍ തട്ടി, ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക് എന്ന വ്യാജ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചത് 2016 ജനുവരി രണ്ടിനാണ്. 35 ലക്ഷം രൂപ കാണാനില്ലെന്നും തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. വാര്‍ത്ത സത്യമെന്ന് തെളിയിക്കുന്നതിനുള്ള യാതൊന്നും ദേശാഭിമാനിക്ക് പ്രസ് കൗണ്‍സിലിന് മുന്നില്‍ ഹാജരാക്കാനായില്ല.
‘സര്‍സംഘചാലക് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത്’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് പ്രസ് കൗണ്‍സില്‍ ‘ദേശാഭിമാനി’യെ ശാസിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച അഞ്ച് കോളത്തില്‍ തന്നെ തിരുത്തും പ്രസിദ്ധീകരിക്കണം. ‘ആര്‍എസ്എസ് കൂട്ടക്കുഴപ്പത്തിലേക്ക്’ എന്ന ഏഴു കോളം വാര്‍ത്ത കളവാണെന്നും അതു സംബന്ധിച്ച തിരുത്ത് പത്രത്തില്‍ അതേ പ്രാധാന്യത്തില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രസ്‌കൗണ്‍സിലിന്റെ തീരുമാനം.
രണ്ടാഴ്ചയ്ക്കകം ‘ദേശാഭിമാനി’ തിരുത്തുകള്‍ പ്രസിദ്ധീകരിക്കണമെന്നും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ചന്ദ്രമൗലി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണ സമിതി നിര്‍ദ്ദേശിച്ചു. പത്രധര്‍മ്മത്തിന് വിരുദ്ധമായാണ് ‘ദേശാഭിമാനി’യുടെ വാര്‍ത്തയെന്ന പരാതിക്കാരന്റെ നിലപാട് പ്രസ് കൗണ്‍സില്‍ അംഗീകരിച്ചു. കേസ് മാറ്റിവെക്കണമെന്ന ‘ദേശാഭിമാനി’യുടെ ആവശ്യം കൗണ്‍സില്‍ പരിഗണിച്ചില്ല.
News Credits,Janmabhumi daily

Wednesday, September 7, 2016

പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതി താഴെത്തട്ടില്‍ അട്ടിമറിച്ച് സിപിഎം

കൊല്ലം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താവിന് വീട്ടിലെത്തിക്കുന്ന പദ്ധതി താഴെത്തട്ടില്‍ അട്ടിമറിച്ച് സിപിഎം. സര്‍ക്കാര്‍ ആനുകൂല്യം സിപിഎം പ്രാദേശിക നേതാക്കളുടെയും ജനപ്രതിനിധികളുടേയും വീടുകളില്‍ യോഗം വിളിച്ചു ചേര്‍ത്താണ് വിതരണം ചെയ്യുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് നിശ്ചിത തുക പിരിക്കുന്നുവെന്ന പരാതിക്കൊപ്പം പല സ്ഥലങ്ങളിലും ഈ നടപടി സംഘര്‍ഷത്തിനും വഴിയൊരുക്കിയിട്ടുണ്ട്.
വാര്‍ദ്ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ തുടങ്ങി എല്ലാത്തരം സാമൂഹ്യക്ഷേമ പെന്‍ഷനുകളും സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ച് നല്‍കുകയെന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം. പെന്‍ഷനുളള പണം സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
സഹകരണബാങ്കുകളില്‍ നിന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് ശേഖരിച്ച ശേഷം സിപിഎം ജനപ്രതിനിധികളുടെയോ അതല്ലെങ്കില്‍ പ്രാദേശിക നേതാക്കളുടെയോ വീടുകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള ഈ പ്രവൃത്തി ബാങ്കുദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു പലയിടങ്ങളിലും അരങ്ങേറിയത്.
കൊല്ലം കല്ലുന്താഴം കോളേജ് ഡിവിഷനില്‍ ഇത്തരമൊരു നീക്കം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു. പെന്‍ഷന്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും പാര്‍ട്ടി ഇടപെടല്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. ഗുണഭോക്താക്കളില്‍ പലരും ഇത്തരമൊരു യോഗത്തിന്റെ കാര്യം അറിഞ്ഞതേയുണ്ടായില്ല. പലയിടങ്ങളിലും പാര്‍ട്ടി നേതൃത്വത്തിലുള്ള പെന്‍ഷന്‍ വിതരണത്തിനിടെ പാര്‍ട്ടി ഫണ്ടിലേക്ക് പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്. പെന്‍ഷന്‍ തുകയുടെ ഒരു ശതമാനം പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാനാണ് പലരെയും നിര്‍ബന്ധിക്കുന്നത്.
News Credits Janam Tv

Sunday, September 4, 2016

പണവും ഭൂമിയും ബാബു വാരിക്കൂട്ടി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് മുന്‍ മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളും ഓഫീസുകളുമടക്കം പത്തുകേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്ത് സംബന്ധിച്ച രേഖകളും180 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു.
റെയ്ഡില്‍ കണക്കില്‍പ്പെടാത്ത എട്ട് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ബാങ്ക് ലോക്കറുകളും അഞ്ച് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. 100 കോടിരൂപ ബാബു സമ്പാദിച്ചതായാണ് വിവരം. ബിനാമികളായ ബാബുറാം, മോഹനന്‍, നന്ദകുമാര്‍, തോപ്പില്‍ ഹരി, വിജി എന്നിവര്‍ക്കെതിരെയും കേസെടുത്തു. ബാബുവിന്റെ വീട്ടില്‍ നിന്ന് തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തില്‍ 120 ഏക്കര്‍ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും മോഹനന്റെ വീട്ടില്‍ നിന്ന് 6.6 ലക്ഷം രൂപയും, തൊടുപുഴയിലെ മകളുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു. മരവിപ്പിച്ച അഞ്ച് ബാങ്ക് അകൗണ്ടുകള്‍ ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലുള്ളതാണ്. മക്കളുടേതാണ് മരവിപ്പിച്ച രണ്ട് ബാങ്ക് ലോക്കറുകള്‍.
മുന്‍ നഗരസഭാ കൗണ്‍സിലറാണ് തോപ്പില്‍ ഹരി; പേഴ്‌സണല്‍ സ്റ്റാഫായിരുന്നു നന്ദകുമാര്‍. കര്‍ത്തേടം കുടുംബാംഗമാണ്, വിജി. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും മൂത്തമകള്‍ ആതിരയുടെ തൊടുപുഴയിലെയും ഇളയമകള്‍ ഐശ്വര്യയുടെ പാലാരിവട്ടത്തെയും വസതികളിലും ബാബുറാം, മോഹനന്‍ എന്നിവരുടെ കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വസതികളിലും ബാബുറാമിന്റെ ഓഫീസിലും ആതിരയുടെ ഭര്‍തൃപിതാവിന്റെ തൊടുപുഴയിലെ വീടിനടുത്തുള്ള ഫാക്ടറി ഓഫീസിലും ഒരേ സമയമായിരുന്നു റെയ്ഡ്.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വി.എന്‍. ശശിധരന്റെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന ഏഴ് വിജിലന്‍സ് സംഘങ്ങളാണ് പരിശോധന നടത്തിയത്. എക്‌സൈസ് മന്ത്രിയായിരിക്കെ 2011-2016 കാലയളവില്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃത സ്വത്ത് ബാബു സമ്പാദിച്ചതായി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ബുധനാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തത്. ബാബു അധികാര ദുര്‍വിനിയോഗത്തിലൂടെ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചു. റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായും വ്യവസായ ഗ്രൂപ്പുകളുമായും ബിനാമികളുമായും ചേര്‍ന്ന് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. വിജിലന്‍സിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
പോളക്കുളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ റിനായ് മെഡിസിറ്റി ആശുപത്രിയില്‍ ബാബുവിന് 60 ശതമാനം പങ്കാളിത്തമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ബിനാമിയായ തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്റെ റോയല്‍ ബേക്കറി, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്റര്‍ലോക് ബ്രിക്‌സ് യൂണിറ്റ്, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാര്‍ എന്നിവരുടെ പേരില്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയില്‍ ബാബുവിന്റെ പണമുണ്ട്. തൃപ്പൂണിത്തുറ എരൂര്‍ ജംഗ്ഷനില്‍ തോപ്പില്‍ ജോജി എന്നയാള്‍ നടത്തുന്ന ഇംപാക്ട് സ്റ്റീല്‍ കമ്പനിയിലും ബാബുവിന് ഉടമസ്ഥാവകാശമുള്ളതായി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.
2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് ബാബു 45 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ ഭാര്യാപിതാവിന്റെ പേരില്‍ വാങ്ങിക്കൊടുത്തു. കെ എല്‍ 38 ഡി 6005 നമ്പര്‍ റജിസ്‌ട്രേഷനുള്ള കാര്‍ ബാര്‍ കോഴ ആരോപണം വന്നതിനെ തുടര്‍ന്ന് ജാസ്മിന്‍ എന്ന സ്ത്രീക്ക് മറിച്ചു വിറ്റു. മകള്‍ ആതിരയുടെ പേരില്‍ ഏഴ് ലക്ഷത്തോളം രൂപയുള്ള നിസാന്‍ മൈക്ര എക്‌സ് പി പ്രീമിയം ബി എസ് 4 കാറും ബാബു വിവാഹത്തോടനുബന്ധിച്ച് വാങ്ങി നല്‍കി. ബാബുവിന്റെ പേരില്‍ ഒമ്പത് ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവ കാറാണുള്ളത്.
ഇളയ മകള്‍ ഐശ്വര്യക്ക് പൂജ മില്‍ക്ക്‌സ് എന്ന പാല്‍- പാലുല്‍പന്ന കമ്പനിയാണ് ബാബു വാങ്ങിക്കൊടുത്തത്. ഇത് മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി. ഐശ്വര്യയുടെ വിവാഹം കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഢംബരത്തോടെയാണ് നടത്തിയത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ബാബു ഭൂമി വാങ്ങിക്കൂട്ടി. തമിഴ്‌നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി ബാബുവിന്റെ പേരിലുണ്ട്. കര്‍ണാടകത്തില്‍ മകള്‍ ഐശ്വര്യയുടെ ഭര്‍തൃപിതാവിന്റെ പേരിലും വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിന് സമീപം ബാബു താമസിക്കുന്ന വീട് വന്‍തുക ചെലവിട്ട് ആഢംബര വീടായി മോടിപിടിപ്പിച്ചത് മന്ത്രിയായിരുന്ന കാലത്താണ്.
മന്ത്രി എന്ന നിലയില്‍ അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് ബാബു, മൂന്നാം പ്രതി മോഹനുമായി ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ റോയല്‍ ബേക്കേഴ്‌സ് എന്ന പേരില്‍ ബിനാമി ബിസിനസ് തുടങ്ങിയതെന്ന് എഫ് ഐ ആറില്‍ പറയുന്നു.
ബിനാമികളായ മോഹനന്‍, ബാബുറാം എന്നിവര്‍ സ്വന്തമായി വരുമാന മാര്‍ഗമില്ലാത്തവരാണ്. എന്നാല്‍ ഇവര്‍ ബിഎംഡബ്ല്യൂ, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവര്‍ കൈയാളുന്ന സ്വത്തുക്കള്‍ ബാബുവിന്റെ ബിനാമിയായിട്ടാണ്. ഭൂമി ഇടപാടുകള്‍ക്കാണ് ബാബു ഉപയോഗപ്പെടുത്തിയിരുന്നത്. ബാബുവിന്റെ എസ്റ്റേറ്റ് നോക്കിനടത്തുന്നതും ബാബുറാമാണ്.
മന്ത്രി എന്ന നിലയിലെ ശമ്പളം മാത്രമായിരുന്നു ബാബുവിന്റെ വരുമാനം. ബാബുവിന് ബാങ്ക് വായ്പകളോ മറ്റും വരുമാന മാര്‍ഗങ്ങളോ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അഴിമതി നിരോധന നിയമത്തിലെ 13(1- ഡി, ഇ), 13(2) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
News Credits ജന്മഭൂമി

മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധം: മുരളീധരന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്‍. സെക്രട്ടേറിയറ്റിലേക്കും വിവിധ വകുപ്പുകളിലേക്കും കടന്നുചെല്ലാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു് സര്‍ക്കാര്‍ കടിഞ്ഞാണിട്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റിലേക്കും മന്ത്രിയാഫീസുകളിലേക്കും കടന്നുചെല്ലാനാകൂ.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വഷളാക്കിയതും പ്രശ്‌നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ മറ്റൊരു ഭാഗമായാണ്. ഒന്നരമാസത്തിലധികമായി ഹൈക്കോടതി മുതല്‍ സബ് കോടതികള്‍ വരെയുള്ള 400ലധികം കോടതികളില്‍ ചെന്ന് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല, കോടതികളിലെ വാര്‍ത്തകള്‍ പുറത്തുവരുന്നില്ല. സര്‍ക്കാരാണ് ഇതിന്റെ ഗുണഭോക്താവ്.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഇ മെയിലിലൂടെയാണ് മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വ്യക്തതവരുത്താനുമുള്ള അവസരമാണ് മുഖ്യമന്ത്രി നിഷേധിച്ചത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ വരെ സമീപിച്ചതും മന്ത്രിസഭക്ക് ജനങ്ങളില്‍നിന്ന് എന്തൊക്കയോ മറയ്ക്കാനുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.വി. മുരളീധരന്‍ പറഞ്ഞു.
News Credits ജന്മഭൂമി

Monday, August 29, 2016

കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് എം.ടി രമേശ്

കോഴിക്കോട്: കേരളത്തിലേത് ഹിന്ദു വിരുദ്ധ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്ക് കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും ഇതിന് തെളിവുകളാണെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മാത്രം തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണജയന്തി എവിടെ നടത്തണമെന്ന് തീരുമാനിക്കാനുളള അവകാശം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. ശ്രീകൃഷ്ണജയന്തി ജനകീയമായി മാറിയതിലുള്ള അസൂയയാണ് അത് വികലമായി ചിത്രീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഇത്തരം ആഘോഷങ്ങള്‍ നടത്താന്‍ തയ്യാറാകുകയും മറുഭാഗത്ത് അതിന്റെ ഭാഗമായിട്ടുളള സമ്പ്രദായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.
ഈ നാടിന്റെ പാരമ്പര്യത്തിനെതിരായി സിപിഎം സ്വീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഇടുന്നത് വിലക്കിയതിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പൂക്കളമിടുന്നത് വര്‍ഷങ്ങളായി കേരളത്തില്‍ ഉളള ശീലമാണ്. പൂക്കളമിട്ടതുകൊണ്ട് സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന അഭിപ്രായത്തിലൂടെ കഴിഞ്ഞ സര്‍ക്കാരിലെ ലീഗ് മന്ത്രിമാരുടെ പാത പിന്തുടരാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും ഇത് ഭാരതീയ പാരമ്പര്യത്തെ നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Sunday, August 28, 2016

കമ്യൂണിസ്റ്റ് കന്നി അയ്യപ്പന്‍

ഒടുവില്‍ പിണറായി വിജയനും ശബരിമലയിലെത്തി. സന്നിധാനത്തെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അയ്യപ്പനും മഴയും ഒത്തുപിടിച്ചതുകൊണ്ട് പിണറായി സഖാവിന്റെ കന്നിമലകയറ്റം നടന്നില്ല. എന്നാലും പമ്പയില്‍ വട്ടമിരുന്ന് അവലോകനം നടത്തി. വെറും അവലോകനമല്ല, ശബരിമലയെ ഒന്നാകെ ഉടച്ചുവാര്‍ക്കാനാണ് പിണറായി സര്‍ക്കാരിന്റെ പദ്ധതി. മണ്ഡലകാലം മുന്നൂറ്ററുപത്തഞ്ച് ദിവസവുമാക്കണം, ഉദയാസ്തമന പൂജ നട്ടുച്ചയ്ക്കും നടത്തണം.
ഇരുപത്തിനാല് മണിക്കൂറും ദര്‍ശനത്തിന് അവസരമൊരുക്കണം. ഡെവലപ്പ്‌മെന്റ് ഫണ്ടിലേക്ക് ഭക്തരില്‍ നിന്ന് പണമീടാക്കണം. ദര്‍ശനം ടിക്കറ്റ് വെച്ച് പൊലിപ്പിക്കണം. വിഐപികള്‍ക്കും വിവിഐപികള്‍ക്കും സെലിബ്രിറ്റീസിനുമൊക്കെ അയ്യപ്പനെ വന്നുകണ്ടുപോകാന്‍ ഫാസ്റ്റ് ട്രാക്ക്, സൂപ്പര്‍ഫാസ്റ്റ് ട്രാക്ക് ടിക്കറ്റുകള്‍ ഈടാക്കണം. അഞ്ഞൂറും ആയിരവും പതിനായിരവുമൊക്കെ ആ ഇനത്തില്‍ വരുമാനമുണ്ടാക്കണം. അയ്യപ്പന്മാരുടെ ഊരും പേരും തിരിയാന്‍ പോലീസ് നിരീക്ഷണമൊരുക്കണം, സ്ത്രീകളെയാകെ ശബരിമലയിലെത്തിക്കാന്‍ വഴി വല്ലതുമുണ്ടോ എന്ന് ആരായണം… തുടങ്ങി ശബരിമലയെ തുടച്ച് വെടിപ്പാക്കാനുള്ള ഒരുപിടി പുതിയ പദ്ധതികളുമായാണ് പിണറായിയുടെ മലകയറ്റം.
അവലോകനത്തിലെ പിണറായി മൊഴികള്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ സംഭവം വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് പോലെയെന്തോ ആണെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നതെന്ന് വ്യക്തം. ശബരിമലയിലെത്തുന്ന കോടാനുകോടി ഭക്തരില്‍ നിന്ന് എങ്ങനെ പണമൂറ്റാം എന്ന കുടിലബുദ്ധിയില്‍ നിന്നാണ് സഖാവ് പിണറായിക്ക് തിരുപ്പതി വെങ്കിടേശ്വരനോട് മതിപ്പ് തോന്നിയത്. ടിക്കറ്റ് വെച്ച് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ട്രാക്കുകള്‍ എന്ന ട്രിക്കില്‍ മാത്രമേ എന്നിട്ടും പിണറായിയുടെ കണ്ണുടക്കിയുള്ളൂ… തിരുപ്പതിമലനിരകളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സര്‍ക്കാരല്ല എന്ന മിനിമം ബോധ്യമുണ്ടായിരുന്നുവെങ്കില്‍ പിണറായി ഈ അബദ്ധത്തില്‍ ചെന്നുചാടില്ലായിരുന്നു.
മേല്‍നോട്ടം പേരിന് സര്‍ക്കാരിനാണെങ്കിലും കാര്യങ്ങള്‍ അവിടെ നിയന്ത്രിക്കുന്നത് പുരോഹിതരടങ്ങിയ ഉപദേശക സമിതിയും കര്‍ഷകപ്രതിനിധികളടങ്ങിയ സമിതിയുമാണ്. പണം, പൂജ, പ്രസാദം, ലഡ്ഡു, വനം, അണക്കെട്ട്, റോഡ്, ഗതാഗതം, കൃഷി, അടിസ്ഥാനസൗകര്യങ്ങള്‍ അടക്കം എല്ലാറ്റിന്റെയും നിയന്ത്രണം ഭക്തിയും വിശ്വാസവും മാത്രം കൈമുതലായ ആ സമിതിയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് പിണറായി സഖാവിന് ഇനിയും മനസ്സിലാക്കാത്ത വിധത്തില്‍ തിരുപ്പതി വെങ്കിടേശ്വരന്റെ പണവും പ്രതാപവും വൈഭവവും സ്വാധീനവും കോളേജുകളായും ആശുപത്രികളായും അനാഥാലയങ്ങളായും എണ്ണമറ്റ സേവാസംരംഭങ്ങളായും ഭാരതമെമ്പാടും പടര്‍ന്നുകിടക്കുന്നത്.
ശ്രീ വെങ്കിടേശ്വര വേദിക് സര്‍വകലാശാല, ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, ശ്രീ വെങ്കിടേശ്വര കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ്, ശ്രീ വെങ്കിടേശ്വര ആയുര്‍വേദ കോളേജ്, ശ്രീ വെങ്കിടേശ്വര യോഗ ഇന്‍സ്റ്റിറ്റ്യൂട്ട്, ശ്രീ വെങ്കിടേശ്വര പോളിടെക്‌നിക് ഫോര്‍ ഫിസിക്കലി ചലഞ്ച്ഡ്, ശ്രീപത്മാവതി വിമന്‍സ് പോളിടെക്‌നിക്, ശ്രീ വെങ്കിടേശ്വര കോളേജ്, ന്യൂദല്‍ഹി, ശ്രീ വെങ്കിടേശ്വര ഗോസംരക്ഷണ ശാല, ശ്രീ വെങ്കിടേശ്വര ധര്‍മരഥം സൗജന്യ ബസ് സര്‍വീസ്, ശ്രീ വെങ്കിടേശ്വര കല്യാണമണ്ഡപം, ശ്രീ വെങ്കിടേശ്വര സ്‌കൂളുകള്‍, ശ്രീ വെങ്കിടേശ്വര സെന്‍ട്രല്‍ ലൈബ്രറി, ശ്രീ വെങ്കിടേശ്വര റിസര്‍ച്ച് സെന്റര്‍, ശ്രീ വെങ്കിടേശ്വര ആശുപത്രി, ശ്രീ വെങ്കിടേശ്വര അന്നദാനകേന്ദ്രം അന്നപ്രസാദം, തിരുപ്പതി തിരുമല ദേവസ്ഥാനം ടെലിവിഷന്‍ ചാനല്‍, പിന്നെയും അനേകം അനുബന്ധ സ്ഥാപനങ്ങള്‍… ശബരിമലയില്‍ ഇത്രകാലം വീണ കാണിക്കപ്പണത്തിന്റെ ചെറിയ ഓഹരിയില്‍ പോലും ധര്‍മ്മശാസ്താവിന്റെ പേരുകൊത്തിയ ഒരു ജനസേവനകേന്ദ്രം കണികാണാനില്ലാതെപോയതെന്തുകൊണ്ടാണെന്ന് ഭരിക്കാന്‍ കുപ്പായമിട്ട് കേറിയിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചിന്തിക്കണം.
തൊട്ടിപ്പിരിവിനോട് പൊതുജനം പഴയതുപോലെ സഹകരിക്കാത്തതുകൊണ്ട് ഇനി പിരിവ് അമ്പലനടയിലായിക്കോട്ടെ എന്ന പിണറായിയന്‍ ആര്‍ത്തിയുടെ പ്രായോഗികനടപടിക്രമങ്ങളിലൊന്നുമാത്രമാണ് ഇപ്പോള്‍ കേട്ട അവലോകന നിര്‍ദ്ദേശങ്ങള്‍. മുടിഞ്ഞ സൗകര്യങ്ങളാണ് ഭക്തപരവശനായ സഖാവ് പിണറായി അയ്യപ്പന്മാര്‍ക്കായി മുന്നോട്ടുവെക്കുന്നത്. ഒരു മണ്ഡലകാലം മുഴുവന്‍ വ്രതം നോറ്റ് കല്ലും മുള്ളും ചവിട്ടി അയ്യപ്പനെകാണാനെത്തുന്ന ഭക്തര്‍ക്ക് പിണറായി എയര്‍പോര്‍ട്ട് നിര്‍മ്മിച്ചുകൊടുക്കും. പട്ടിണിക്കാരോടും പാവങ്ങളോടുമൊപ്പം മലകയറാനാവാത്ത സമ്പന്നസഖാക്കള്‍ക്ക് അയ്യപ്പനെകാണാന്‍ പ്രത്യേകം കൂപ്പണുകള്‍ ഏര്‍പ്പാടാക്കും. പിന്നാലെ ഹോംസ്റ്റേ, വിവിഐപികള്‍ക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍…. ശബരിമലയിലെ സകല വഴിപാടുകളുടെയും തുക കുത്തനെക്കൂട്ടിയതിന്റെ പിറ്റേന്നാളാണ് പമ്പാതീരത്ത് എയര്‍പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രി അയ്യപ്പന്മാരെ സഹായിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതെന്നോര്‍ക്കണം.

കഴിഞ്ഞ മണ്ഡലകാലത്താണ് പി. ജയരാജന്‍ അയ്യപ്പന്മാര്‍ക്കായി കഞ്ഞിസദ്യയും വിശ്രമകേന്ദ്രവും ഒരുക്കി സംഘപരിവാറാകാന്‍ ശ്രമിച്ചത്.

അഷ്ടമിരോഹിണിക്ക് കാവിക്കൊടി പിടിച്ച് ഘോഷയാത്ര നടത്താനുള്ള മോഹം ഇനിയും അടങ്ങാത്തതിനാല്‍ അന്നേദിവസം ഓണാഘോഷവും ചട്ടമ്പിസ്വാമിജയന്തിയുമൊക്കെ നടത്തി പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് പാര്‍ട്ടിയും സഖാക്കളുമൊക്കെ. കേരളത്തില്‍ മാത്രമായി ഒതുങ്ങുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു വഴി വേണമല്ലോ. ചൈനയിലെ പാര്‍ട്ടി ചുവന്ന കൊടിയും പിടിച്ച് മുതലാളിത്തം പ്രസംഗിക്കുന്നതുപോലെ ഒരിടപാടിനാണ് കുറേക്കാലമായി ശ്രമിക്കുന്നത്. ശബരിമലയിലാണെങ്കില്‍ കറുപ്പും വെളുപ്പും നീലയും കഴിഞ്ഞാല്‍ പിന്നെ നല്ല ചോപ്പന്‍ ഇരുമുടിക്കെട്ടിനാണ് ഡിമാന്റ്. എന്നാല്‍ പിന്നെ ആവഴിക്ക് നടക്കാമെന്ന ചിന്തയില്‍നിന്നാണ് അയ്യപ്പഭക്തര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് പിണറായി തന്നെ എത്തിയത്.
പിണറായിയും കടകംപള്ളിയും ഇപ്പോള്‍ പറയുന്നത് ആകെ തടസ്സം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണെന്നാണ്. പാവം ആര്‍എസ്എസാണ് എന്നാണ് ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസാണെങ്കിലും ഓച്ചിറ അമ്പലത്തില്‍ നാല് പതിറ്റാണ്ടായി ഭജനംപാര്‍ക്കുന്ന ഒരു ഭക്തശിരോമണിയാണ് പ്രയാര്‍. കോണ്‍ഗ്രസുകാരുടെ ആര്‍ത്തി തീണ്ടിയിട്ടില്ലാത്ത ഒരു നേതാവ്. താന്‍ ആര്‍എസ്എസ് അല്ലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പുംകൊണ്ട് നടക്കേണ്ട അവസ്ഥയിലാണ് പ്രയാര്‍. പുരികം വളച്ച് കണ്ണുരുട്ടി ആളെ ഭയപ്പെടുത്തി വര്‍ത്തമാനം പറഞ്ഞുശീലിച്ച പിണറായിയുടെ മുഖത്തുനോക്കി ടിക്കറ്റ് വച്ച് അയ്യപ്പനെ കാണാമെന്ന സമ്പ്രദായം ശബരിമലയില്‍ നടക്കില്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞപ്പോഴാണ് പ്രയാര്‍ ആര്‍എസ്എസുകാരനായത്. പാര്‍ട്ടി കമ്മറ്റിയില്‍ പങ്കെടുക്കുന്നതുപോലെ ശബരിമല അവലോകനയോഗത്തില്‍ വന്ന് തനിക്ക് തോന്നിയത് പറഞ്ഞിട്ടുപോകാമെന്ന സഖാവിന്റെ ധാര്‍ഷ്ട്യത്തിനാണ് അന്ന് തിരിച്ചടിയേറ്റത്.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ പള്ളികളെയും മോസ്‌കുകളെയും വിട്ട് അമ്പലങ്ങളെ മാത്രം പരിഷ്‌കരിച്ച് വെടക്കാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണ് പിണറായിയുടെ അയ്യപ്പവേഷം. കേരളത്തിലെ ഒരു മുസ്ലിം പള്ളിയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ സാധ്യമല്ല. സുന്നിവിഭാഗത്തിന്റെ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറേയില്ല. മുജാഹിദ് വിഭാഗത്തിന്റെ പള്ളികളില്‍ പ്രവേശിപ്പിക്കുമെങ്കിലും ഒരുമിച്ച് ആരാധന നടത്താന്‍ സ്വാതന്ത്ര്യമില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക വഴിയും ആരാധനയ്ക്ക് പ്രത്യേക മറ കെട്ടിയുമാണ് അനുവാദം നല്‍കുന്നത്. ഇതൊന്നും സ്ത്രീവിവേചനമായി സര്‍ക്കാരിന്റെ അജണ്ടയിലില്ല. മുത്തലാക്ക്, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നീ വിഷയങ്ങളില്‍ മുസ്ലിം സ്ത്രീസമൂഹം അനുഭവിക്കുന്ന കൊടിയ പീഡനത്തെക്കുറിച്ചും അയ്യപ്പപിണറായിക്ക് വേവലാതിയില്ല. ശബരിമലയില്‍ സ്ത്രീകള്‍ കയറണം അത്ര മാത്രം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ചോദിക്കുന്നത് സ്ത്രീകള്‍ അയ്യപ്പനെ കണ്ടാല്‍ മല ഇടിഞ്ഞുവീഴുമോ എന്നാണ്. ലക്ഷക്കണക്കിന് സ്ത്രീകള്‍ വര്‍ഷാവര്‍ഷം മല ചവിട്ടി അയ്യപ്പനെ കണ്ട് മടങ്ങുന്ന കാനനക്ഷേത്രത്തിന്റെ പവിത്രതയെക്കുറിച്ച് മാര്‍ക്‌സിസ്റ്റുകള്‍ക്ക് എന്തറിയാനാണ്? കാട്ടുകോഴിക്കെന്ത് വാവും സംക്രാന്തിയും!
News Credits janmabhumi daily

Friday, August 26, 2016

സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് : എ ഐ വൈ എഫ് നേതാവിന്റെ മാതാപിതാക്കളെ ഡി വൈ എഫ് ഐക്കാർ തല്ലിച്ചതച്ചു

ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത് കൊല്ലം : തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിഷയത്തിൽ എ ഐ വൈ എഫ് നേതാവിനേയും മാതാപിതാക്കളേയും ഡി വൈ എഫ് ഐ ക്കാർ തല്ലിച്ചതച്ചു. എ ഐ എസ് എഫ് ശൂരനാട് മണ്ഡലം സെക്രട്ടറിയും എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗവുമായ അഖിൽ കണ്ണമ്പിള്ളിക്കും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്.
എറണാകുളം ജില്ലയിൽ സി പി എമ്മും സിപിഐയും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണ് ശൂരനാട് നടന്നത് . തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനെതിരെ എ ഐ എസ് എഫ് അംഗവും ശൂരനാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ ആദിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചത്.
ആദിലിനെ ഒരു സംഘം എസ് എഫ് ഐക്കാർ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു . ഇതിൽ അഖിൽ കണ്ണമ്പിള്ളിയും മറ്റ് എ ഐ എസ് എഫ് നേതാക്കളും ഇടപെട്ടു . തുടർന്ന് ആദിലിന്റെ പരാതിയിൽ രണ്ട് എസ് എഫ് ഐക്കാരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇതിനു ശേഷമാണ് അഖിലിന്റെ വീടിന് നേരേ ആക്രമണമുണ്ടായത് . രാത്രി എട്ടരയോടെ ഡി വൈ എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വീട് വളഞ്ഞ് അക്രമം നടത്തുകയായിരുന്നു . മുൻപുണ്ടായ ഒരു അപകടത്തിൽ രണ്ട് കാൽമുട്ടുകളും തകർന്ന് നടക്കാൻ പ്രയാസമുള്ള അച്ഛനെ ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയായിരുന്നെന്ന് അഖിൽ പറയുന്നു . തടയാൻ ചെന്ന അമ്മയേയും മർദ്ദിച്ചു.
തന്റെ നേർക്ക് അക്രമികൾ തിരിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും വീടിന്റെ ചില്ലുകളെല്ലാം തകർത്തെന്നും അഖിൽ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു. ഡി വൈ എഫ് ഐക്കാർ നടത്തിയ വിപ്ളവ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് അഖിൽ പരാതിയിൽ പറയുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ അഖിലിന്റെ അച്ഛൻ രാമചന്ദ്രൻ ( 64 ) അമ്മ ലൈല ( 45 ) എന്നിവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തെത്തുടർന്ന് ശൂരനാട് സംഘർഷം നിലനിൽക്കുന്നുണ്ട് .