Showing posts with label Kerala Scams. Show all posts
Showing posts with label Kerala Scams. Show all posts

Wednesday, February 8, 2017

ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം - ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി

February 9, 2017
ഒടുവില്‍ ലോ അക്കാദമിയും സര്‍ക്കാരും കീഴടങ്ങി. സര്‍ക്കാരുകളെയും സര്‍വ്വകലാശാലയേയും രാഷ്ട്രീയ പാര്‍ട്ടികളേയും വരുതിയിലാക്കിയാണ് ഒരു കുടുംബം അക്കാദമിയുടെ പേരില്‍ അഴിഞ്ഞാടിയത്. ഗവര്‍ണര്‍,ജഡ്ജിമാര്‍, മുഖ്യമന്ത്രി എന്നിവരെയെല്ലാം പേരില്‍ നിയമപഠനത്തിന് പൊതുവേദിയെന്ന് കാണിച്ച് സര്‍ക്കാരില്‍നിന്ന് 12 ഏക്കറോളം സ്ഥലം പതിച്ചുവാങ്ങിയ അക്കാദമിയുടെ ഭരണസമിതി ഒരു കുടുംബം സ്വന്തമാക്കി. ഇതിനെ ചോദ്യം ചെയ്യാനോ അവിഹിത നടപടികള്‍ തിരുത്താനോ ഒരു നടപടിയും സര്‍ക്കാരുകള്‍ ചെയ്തില്ല.
അക്കാദമിയുടെ ഡയറക്ടറുടെ മകള്‍ പ്രിന്‍സിപ്പാളായി അധികാരത്തിലെത്തിയതോടെ അക്കാദമിയില്‍ സ്വേച്ഛാഭരണമായി. കുടുംബത്തിന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്നവര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി. അനിഷ്ടമുള്ളവരെ പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പതിവായി. അടുക്കളപ്പണി ചെയ്യിപ്പിക്കുകപോലുമുണ്ടായി. ഇത് തുടര്‍ന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ രണ്ടുംകല്‍പ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രത്യാഘാതം ഗുരുതരമാകുമെന്നറിഞ്ഞുകൊണ്ടുതന്നെ 29 ദിവസം മുമ്പ് അക്കാദമിയിലെ നിയമ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങി. ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ചും സമരം പൊളിക്കാന്‍ സംഘടിതനീക്കം ആരംഭിച്ചപ്പോഴാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചത്. ഇത് സമരത്തിന് ശക്തിയേറ്റി. വിദ്യാര്‍ത്ഥി സമരം വിജയിച്ചാല്‍ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സിപിഎമ്മിന്റെ ഭീതി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്ന അവസ്ഥയിലെത്തിച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍നിന്ന് എസ്എഫ്‌ഐ പിന്‍മാറിയതൊന്നും സമരത്തെ ദുര്‍ബലപ്പെടുത്തിയില്ല.
ഏഴ് ദിവസത്തെ നിരാഹാരത്തിനുശേഷം ആശുപത്രിയിലേക്ക് മാറ്റപ്പെട്ട മുരളീധരനുപകരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം ആരംഭിച്ചു. ഇതിന് പിന്നാലെ കെ. മുരളീധരന്‍ എംഎല്‍എയും നിരാഹാരത്തിനെത്തി. ഇതെല്ലാം മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും അങ്കലാപ്പിലാക്കി. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരം പൊളിക്കാന്‍ നോക്കി. രൂക്ഷമായ മര്‍ദ്ദനമുറകളാണ് പോലീസ് സ്വീകരിച്ചത്. ഗ്രനേഡും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. ഗ്രനേഡെറിഞ്ഞ് ബിജെപി നേതാവ് ഡോ. വാവയുടെ കണ്ണുടഞ്ഞു. എന്നിട്ടും ഒരു വിദ്യാര്‍ത്ഥിയെപ്പോലും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ചയെന്ന പേരില്‍ മനേജ്‌മെന്റിന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ മന്ത്രി ശ്രമിച്ചു. നിര്‍ദ്ദാക്ഷിണ്യം അത് തള്ളിക്കഞ്ഞതോടെ സമരത്തിന്റെ സ്വരവും രീതിയും മാറി.
ഒരു വിദ്യാര്‍ത്ഥി മരത്തില്‍കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. പോലീസ് ലാത്തി വീശലിനിടെ ഒരാള്‍ കുഴഞ്ഞുവീണുമരിച്ചു. ചൊവ്വാഴ്ചയാണ് അക്കാദമി സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് കടന്നത്. അക്കാദമിയുടെ സമീപത്ത് പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിലാണ് നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയും എബിവിപി ജോയിന്റ് സെക്രട്ടറിയുമായ ഷിമിത് മരത്തില്‍ കയറിയത്. കഴുത്തില്‍ കുരുക്കിട്ട ശേഷം, ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ താഴെയിറങ്ങില്ലെന്ന നിലപാടെടുത്തതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് അഗ്‌നിശമനസേന മരത്തിനുകീഴില്‍ സുരക്ഷ ഒരുക്കി.
ഇതിനിടെ ബിജെപി നേതാക്കള്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പ്രശ്‌നം ബോധിപ്പിച്ചു. ഗവര്‍ണറും ഇടപെട്ടു. നാലുഭാഗത്തുനിന്നും കുരുക്ക് മുറുകിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച നടത്തി സമവായവും ധാരണയും ഉണ്ടാക്കിയെന്ന് വീമ്പടിച്ച എസ്എഫ്‌ഐ ഇന്നലെയും ചര്‍ച്ച നടത്തി ഉടമ്പടിയില്‍ ഒപ്പുവച്ചു എന്നതാണ് വിചിത്രം. എസ്എഫ്‌ഐ എന്ന സംഘടനയെ പരിഹാസ്യമാക്കി മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് അക്കാദമിയുടെ കീഴടങ്ങലിലൂടെ സംഭവിച്ചത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥി സംഘനടകള്‍ സമരം പിന്‍വലിച്ചത്. അനുഭാവ സത്യഗ്രഹം നടത്തിയ ബിജെപിയും കോണ്‍ഗ്രസും സമരം നിര്‍ത്തി. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനായി.
സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനിത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി കരാറുമുണ്ടാക്കി. വിദ്യാര്‍ത്ഥികളുടെ ഒത്തൊരുമയുടെ വിജയമാണിതെന്ന് നിസംശയം പറയാം. രാഷ്ട്രീയ നിറമോ കക്ഷിബന്ധമോ നോക്കാതെ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിച്ച് നിന്നത് കേരളത്തിന് പുതുമയും പ്രത്യേകതയുമുള്ളതാണ്. പ്രിന്‍സിപ്പാളിനെ മാറ്റിയെങ്കിലും സമരത്തിനിടയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നില്ല. മാനേജ്‌മെന്റിന്റെ ഘടന, കൈവശപ്പെടുത്തിയ ഭൂമി, ക്യാമ്പസിലെ കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഉയര്‍ത്തിയിട്ടുള്ള തുടര്‍സമരങ്ങളും നടപടികളും സജീവമായി തന്നെ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
മുഖപ്രസംഗം,Janmabhumidaily

Monday, December 19, 2016

കടകംപള്ളി സഹകരണ ബാങ്ക് മാനേജര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപണം കേട്ട കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് മാനേജര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയംഗവും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വലംകൈയുമായ വി.എല്‍ ജയശങ്കറാണ് ദുരൂഹമായി മരിച്ചത്.
മന്ത്രിയുടെയും ബന്ധുക്കളുടെയും പേരില്‍ കോടിക്കണക്കിന് കള്ളപ്പണമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണത്തെത്തുടര്‍ന്ന് വാര്‍ത്തയിലിടം നേടിയ സഹകരണ സ്ഥാപനമാണ് കടകംപള്ളി ബാങ്ക്. ആദായനികുതി വകുപ്പ് ബാങ്കില്‍ പരിശോധനയും നടത്തിയിരുന്നു.
ഇതിനിടയില്‍ ജയശങ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുകൊണ്ടുപോയ ശേഷം പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയറിയതും വിവാദത്തിലായിട്ടുണ്ട്. ജയശങ്കറിനെ ചാക്ക പുള്ളി ലെയിനിലുള്ള അദ്ദേഹത്തിന്റെ വസതിയായ പ്രശാന്തിയില്‍ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് ആയ ഭാര്യ കെ. സുധാകുമാരി അഞ്ചര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജയശങ്കര്‍ കസേരയില്‍ മരിച്ച നിലയില്‍ ഇരിക്കുന്നതാണ് കണ്ടത്.
നാലേ മുക്കാലിന് ബന്ധുവായ ഫോട്ടോ ഗ്രാഫര്‍ കുടുംബഫോട്ടോ നല്‍കാന്‍ വീട്ടിലെത്തിയിരുന്നു. അഞ്ച് മണിയോടെ ജയശങ്കര്‍ ഗേറ്റിനു സമീപം നില്‍ക്കുന്നത് കണ്ടതായി സമീപത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ കുട്ടികള്‍ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ബാങ്കിലെ ജീവനക്കാരനായ ജയശങ്കറിന് ബാങ്കിലെ എല്ലാ ഇടപാടുകളെക്കുറിച്ചും കൃത്യമായി അറിയാമായിരുന്നു. നേതാക്കളുടെ നിക്ഷേപത്തെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളുമായിരുന്നു.
ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന് വാര്‍ത്ത പുറത്തുവന്ന ഉടന്‍ അത് ജയശങ്കറിന്റെ ചുമലില്‍ കെട്ടിവച്ച് നേതാക്കളെ രക്ഷിക്കാനുള്ള നീക്കം സിപിഎം നടത്തിയിരുന്നു. കള്ളപ്പണം തന്റേതാണെന്ന് ജയശങ്കര്‍ സമ്മതിച്ച് നിയമപരമായി പിഴ അടയ്ക്കുക, നേതാക്കളുടെ പേര് പുറത്ത് പറയാതിരിക്കുക, പാര്‍ട്ടി എല്ലാ സഹായവും ചെയ്യും എന്നതായിരുന്നു പദ്ധതി. ഇതുസംബന്ധിച്ച് പല തലത്തില്‍ ചര്‍ച്ചയും നടന്നു. ബാങ്കിന്റെ പ്രസിഡന്റ് അഡ്വ. ദീപക് വെള്ളിയാഴ്ച രാത്രിയിലും ജയശങ്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജയശങ്കര്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
ജയശങ്കറിന്റെ സംസ്‌കാര ചടങ്ങിനോ, വീട്ടിലോ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്താതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. ഇടപാടുകളെക്കുറിച്ച് ഭാര്യ സുധാകുമാരിക്ക് അറിവുണ്ടെന്നും മന്ത്രി എത്തിയാല്‍ അവര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയാണ് മന്ത്രി ഒഴിഞ്ഞു നിന്നതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. ജയശങ്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ജയശങ്കറിന്റെ മരണം: അന്വേഷണം വേണമെന്ന് ബിജെപി

ചരല്‍ക്കുന്ന് (പത്തനംതിട്ട): കടകംപള്ളി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരന്‍ ജയശങ്കറിന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇത് ഒരു കൊലപാതകമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയുന്ന ആളാണ് മരിച്ചത്.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വളരെ അടുത്ത അനുയായിയാണ് മരിച്ചത്. ഈ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനാണ് മന്ത്രി ശ്രമിച്ചത്. അത് വളരെ സംശയാസ്പദമാണ്. ഈ മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണം. ജയശങ്കറിന്റെ കുടുംബാംഗങ്ങളുടേയും ഭാര്യയുടേയും ഉള്‍പ്പെടെ ഉള്ളവരുടെ പരാതി പരിശോധിക്കണം. കേസ് അട്ടിമറിക്കപ്പെടാന്‍ പാടില്ല. ശക്തമായ സംശയങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
കടകംപള്ളി സഹകരണ ബാങ്കിനെതിരായുള്ള ആരോപണം വളരെ ഗുരുതരമാണ്. അവിടെ വലിയ തോതിലുള്ള കള്ളപ്പണ നിക്ഷേപം ഉണ്ട് എന്ന ആരോപണമാണുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ളവരുടെ അന്വേഷണത്തിന്റെ പരിധിയിലാണിത്. ജയശങ്കറിന്റെ മരണം ദുരുഹവും സംശയാസ്പദവുമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
News Credits,ജന്മഭൂമി 19/12/2016

Saturday, November 26, 2016

സഹകരണമേഖലയ്ക്കായി മുതലക്കണ്ണീര്‍

വന്‍ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ പതിയെ സാധാരണനിലയിലേക്കെത്തുകയാണ്. അതിന്റെ പേരില്‍ രാഷ്ട്രീയ കൊയ്ത്തിനിറങ്ങിയവര്‍ക്ക് ഒരുതരത്തിലുമുള്ള സമാധാനം കിട്ടിയിട്ടില്ല.
സമൂഹത്തിലെ ഛിദ്രവാസനകള്‍ക്ക് ആവോളം വെള്ളവും വളവും ചേര്‍ത്തുകൊടുത്ത് അസ്വസ്ഥത വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് ഏതറ്റംവരെ പോകാനും അത്തരക്കാര്‍ തയ്യാറായിരിക്കുന്നു. പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനുപകരം എങ്ങനെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തിലെ ഇടത്-വലതു മുന്നണികളും അവര്‍ക്ക് പിന്‍പാട്ട് പാടുന്നവരും അതിന് കൈമെയ് മറന്ന് രംഗത്തുവന്നു. കള്ളനും അവന് കഞ്ഞിവെച്ചവരുംകൂടി ആളെക്കൂട്ടി നടത്തുന്ന സമരാഭാസമായി ഇപ്പോഴത്തെ സംഭവഗതികള്‍ അധപ്പതിച്ചിരിക്കുകയാണ്.
കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും അവരെ നയിക്കുന്ന ബിജെപിയും ശ്രമിക്കുന്നു എന്ന ആക്ഷേപത്തിന് ഇടത്-വലത് മുന്നണികള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നു. ഏതൊക്കെ തരത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അട്ടിമറിക്കാമോ അങ്ങനെയൊക്കെ അവര്‍ ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് നിയമസഭയില്‍ കണ്ടത്. സഹകരണ മേഖലയ്ക്കുനേരെ ഉണ്ടെന്നു പറയുന്ന കേന്ദ്രഭീഷണിയെ ചെറുക്കാനായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
സഹകരണമേഖലയിലെ ഭീഷണി വിശകലനം ചെയ്ത് അറിയുന്നതിനു പകരം നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അധിക്ഷേപിക്കാനാണ് അംഗങ്ങള്‍ ശ്രമിച്ചത്. ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ യുക്തിയുക്തമായി സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാനായിരുന്നില്ല അജണ്ടാധിഷ്ഠിത നിലപാടുമായി എത്തിയ അംഗങ്ങള്‍ ശ്രമിച്ചത്. പലപ്പോഴും തടസ്സപ്പെടുത്തി.
സഹകരണമേഖല മൊത്തം കള്ളപ്പണക്കാര്‍ക്ക് തീറെഴുതിക്കൊടുത്തുവെന്നോ, അത്തരക്കാരാലാണ് സഹകരണമേഖല നിയന്ത്രിക്കപ്പെടുന്നതെന്നോ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല; റിസര്‍വ് ബാങ്ക് നിരീക്ഷിച്ചിട്ടുമില്ല. എന്നാല്‍ മറ്റു ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിന്റെ കൊമ്പുകുലുക്കി സാമ്പത്തികമേഖലയില്‍ മുക്രയിട്ടു നടക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈത്താങ്ങുകൊണ്ടാണ്. ഈ കൈത്താങ്ങിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടാല്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് കണ്ടെത്താനാവും.
സാധാരണക്കാരുടെ ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ സഹകരണമേഖലയ്ക്കു കഴിയുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയം കണക്കില്‍പ്പെടാത്തതും ദുരൂഹതയുള്ളതുമായ ഇടപാടുകള്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം അവര്‍ക്കുണ്ട്. അത് രാഷ്ട്രീയമാവാം; മതതാല്‍പ്പര്യവുമാവാം. എന്തായാലും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. അതിനെതിരെ നിയമസഭ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി വികാര പ്രകടനം നടത്തിയതുകൊണ്ടോ, കേന്ദ്രസര്‍ക്കാറിനെ ഭള്ള് പറഞ്ഞതുകൊണ്ടോ കാര്യമില്ല. സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തി കാര്യങ്ങള്‍ കണ്ണുതുറന്നു കണ്ട് നടപടിയെടുക്കണം.
ഏതായാലും നിയമസഭാ പ്രത്യേകസമ്മേളനത്തില്‍ ഒരു കാര്യം ശ്രദ്ധേയമായി. സംസാരിച്ച പലരും സഹകരണമേഖലയുടെ തുടക്കത്തിലെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുകയുണ്ടായി. പാവപ്പെട്ടവരുടെയും അന്തിപ്പട്ടിണിക്കാരന്റെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ കണക്കില്‍പ്പെടാത്ത കോടികള്‍ സഹകരണ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നറിയണം. പാവങ്ങളെ കരുവാക്കിയുള്ള ഈ ചതുരംഗക്കളിക്കു നേരെയാണ് റിസര്‍വ് ബാങ്ക് വിരല്‍ചൂണ്ടിയത്. അത് സഹകരണമേഖല തകരാതിരിക്കാനാണ്, പാവപ്പെട്ടവന് എന്നും ആശ്വാസം കിട്ടാനാണ്.
സാമ്പത്തിക ഫാസിസമെന്നും, പ്രാഞ്ചിയേട്ടന്റെ സമീപനമെന്നും സാമ്പത്തികാടിമത്തമെന്നുമൊക്കെ വിലയിരുത്തി കേന്ദ്രത്തിനെതിരെ ദുഷ്ടലാക്കോടെ നീങ്ങുന്നവര്‍ തന്നെയാണ് സഹകരണമേഖലയ്ക്ക് ഉദകക്രിയ ചെയ്യുന്നതെന്ന് പറയാതിരുന്നുകൂടാ. അനാവശ്യമായ ഭീതിയുയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സമീപനമാണ് തല്‍പ്പരകക്ഷികള്‍ പുലര്‍ത്തുന്നത്. അത് ആ മേഖല തളരാനാണ് ഇടവരിക. തന്നെ തഴയുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാറിനെതിരെ ഒരക്ഷരം പറയാനാവാത്ത കാലുഷ്യം വി.എസ് നിയമസഭയില്‍ ബിജെപി കേരള അധ്യക്ഷനും പാര്‍ട്ടിക്കുമെതിരെ ഓക്കാനിച്ചുകൂട്ടുകയായിരുന്നു.
അതിനെ വിശേഷിപ്പിക്കാന്‍ പറ്റിയ വാക്കുകള്‍ മലയാളത്തിലില്ല. മടിയില്‍ കനമുള്ള ചെന്നിത്തലയ്ക്കും മറ്റും വഴിയില്‍ ഭയം തോന്നുന്നതിന്റെ പിന്നിലും എന്താണെന്ന് ആര്‍ക്കാണറിയാത്തത്. അവരൊക്കെ ആദായനികുതി വകുപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പരസ്യം ശ്രദ്ധിച്ചശേഷം നിയമസഭയില്‍ എത്തിയിരുന്നെങ്കില്‍ വിടുവായത്തം ഒഴിവാക്കാമായിരുന്നു.
Article credits ജന്മഭൂമി

Wednesday, May 4, 2016

ദളിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തില്‍ തിളച്ച് പാര്‍ലമെന്റ്

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റിലും പ്രതിഷേധം അലയടിച്ചു. ലോക്സഭയില്‍ ബി.ജെ.പി. അംഗങ്ങളും രാജ്യസഭയില്‍ ഇടത് അംഗങ്ങളുമാണ് വിഷയമുന്നയിച്ചത്.വിഷയം ലോക്സഭയിലുയരുമ്പോള്‍ കേരളത്തില്‍നിന്നുള്ള എല്‍.ഡി.എഫ്-യു.ഡി.എഫ്. അംഗങ്ങള്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല.
തുടര്‍ച്ചയായി കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും നേരേ ആക്രമണങ്ങളുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ മൗനംപാലിക്കുകയാണെന്ന് .ബി.ജെ.പി. ആരോപിച്ചു. ഇതിനുപിന്നാലെയാണ്, സംഭവം അതിഗൗരവമുള്ളതാണെന്നും സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയെ അറിയിച്ചത്.
ലോക്സഭയുടെ ശൂന്യവേളയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹെയാണ് വിഷയമുന്നയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹെ ആവശ്യപ്പെട്ടു. ബി.ജെ.പി. അംഗം മീനാക്ഷി ലേഖിയും മറ്റ് വനിതാ എം.പി.മാരും ഹെയെ പിന്തുണച്ചു.
കേരളത്തില്‍ സ്ത്രീപീഡനം തുടര്‍ക്കഥയാവുകയാണെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. കിളിരൂരില്‍ ഒരു പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുകൊന്നു. സംഭവത്തില്‍ വി.ഐ.പി.കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചില രാഷ്ട്രീയനേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ല.
റെയില്‍വേ യാത്രക്കാരിയെ ബലാത്സംഗംചെയ്തു കൊന്ന ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍, വധശിക്ഷ തെറ്റാണെന്നു വാദിക്കുകയാണ് ചിലര്‍ ചെയ്തത്.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് വധശിക്ഷയാണു നല്‍കേണ്ടതെന്ന് മീനാക്ഷി ലേഖി പറഞ്ഞു
സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കുന്നെന്നും സഭയുടെ വികാരം സര്‍ക്കാറിനെ അറിയിക്കുമെന്നും വെങ്കയ്യ പറഞ്ഞു.രാജ്യസഭയില്‍ സി.പി.എം. അംഗം സി.പി. നാരായണനാണ് വിഷയമവതരിപ്പിച്ചത്. കേരളത്തില്‍ പെരുമ്പാവൂരിനു പിന്നാലെ കാസര്‍കോട്ടും തിരുവനന്തപുരത്തും പെണ്‍കുട്ടികള്‍ക്കുനേരേ അക്രമമുണ്ടായെന്നും സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു എല്ലാ മലയാളികള്‍ക്കും അപമാനമുണ്ടാക്കുന്ന സംഭവമാണിതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനും അഭിപ്രായപ്പെട്ടു.
പാര്‍ലമെന്ററികാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ബി.ജെ.പി. അംഗം തരുണ്‍ വിജയ്, സി.പി.ഐ. അംഗം ഡി. രാജ, ബി.എസ്.പി. അംഗം എസ്.സി. മിശ്ര എന്നിവരും സംസാരിച്ചു.
ജിഷ വധക്കേസ്‌ : സര്‍ക്കാരിനും ഇടത്‌ എം.എല്‍.എയ്‌ക്കും ഉത്തരവാദിത്വമുണ്ട്‌: കാനം രാജേന്ദ്രന്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സന്ദര്‍ശിച്ചു. വിഎസിനോടും ഇന്നസെന്റ് എം.പിയോടും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനും വാര്‍ഡ് മെമ്പര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്മ ഉന്നയിച്ചത്.
വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്നും സുരക്ഷിതത്വം വേണമെന്നും ആവശ്യപ്പെട്ട് സാജു പോള്‍ എം.എല്‍.എ.യെ പലതവണ കണ്ട് പരാതി നല്‍കിയെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി
പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഖ്യമന്ത്രി വികസനം ഉയര്‍ത്തിക്കാട്ടുന്ന സംസ്‌ഥാനത്താണ്‌ ഒറ്റമുറിവീട്ടില്‍ ജിഷയും കുടുംബവും താമസിച്ചിരുന്നത്‌. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇടത്‌ എം.എല്‍.എ. സാജു പോളിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നു കാനം പറഞ്ഞു.

Tuesday, April 26, 2016

വെളളാപ്പളളി നടേശന് ടി.പിയുടെ അവസ്ഥ വരുമെന്ന് ഭീഷണി

കണിച്ചുകുളങ്ങര: എൻ.ഡി. എയുമായി സഹകരിച്ച് ഈ വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മുന്നോട്ടു പോയാൽ വെളളാപ്പളളി നടേശനും, മകൻ തുഷാർ വെളളാപ്പളളിക്കും ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ വരുമെന്ന് ഭീഷണിക്കത്ത്.
ഡി.വൈ.എഫ്.ഐ. മാത്തൂർ പഞ്ചായത്ത് കമ്മറ്റിയെന്ന് വിലാസം വച്ചിരിക്കുന്ന കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ്.
News Credits,Janamtv.com

Thursday, March 3, 2016

കോണ്‍ഗ്രസ് രാജ്യത്ത് പാകിയത് ദാരിദ്ര്യത്തിന്റെ വിത്തുകളെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് രാജ്യത്ത് പാകിയത് ദാരിദ്ര്യത്തിന്റെ വിത്തുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അറുപത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാവങ്ങളെ സഹായിച്ചെങ്കില്‍ അത് ആരും നിഷേധിക്കില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യയിലെ പാവങ്ങള്‍ ഇന്ന് ഇത്രയും കഷ്ടപ്പെടില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്് നന്ദി അറിയിച്ചുകൊണ്ട് നടത്തിയ സുദീര്‍ഘമായ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാകും. പാര്‍ലമെന്റ തടസപ്പെടരുതെന്ന രാഷ്ട്രപതിയുടെ വാക്കുകളും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ടാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ഒപ്പം വികസന പദ്ധതികളില്‍ പ്രതിപക്ഷത്തിന്റെ സഹകരണവും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാത്ത കേരള സര്‍ക്കാരിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്ന അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് പറഞ്ഞത്. താന്‍ അത് അംഗീകരിക്കുകയും ചെയ്തു. 2012 ലെ സിഎജി റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളാണ് ഇതിന് തെളിവെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ എതിര്‍ത്ത പ്രധാനമന്ത്രി ബജറ്റില്‍ അതിന് കൂടുതല്‍ തുക വകയിരുത്തിയതിനെ നയപ്രഖ്യാപനത്തിന്‍മേലുളള ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ചിലര്‍ക്ക് ശാരീരിക വളര്‍ച്ചയുണ്ടായെങ്കിലും മാനസീകപക്വത കൈവരിച്ചിട്ടില്ല. ചിലര്‍ കാര്യം മനസിലായില്ലെങ്കിലും വെറുതെ എതിര്‍ക്കാന്‍ വേണ്ടി പ്രതിഷേധിക്കുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതില്‍ കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കില്‍ അത് പങ്കുവെയ്ക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ ചെയ്യാത്തതല്ല പ്രതിപക്ഷത്തിന്റെ പ്രശ്‌നം. അവരെക്കാള്‍ നന്നായി ഈ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നതാണ് അവരുടെ പ്രശ്‌നമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ക്രിയാത്മകമായ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്നും എങ്ങനെയാണ് എല്ലാ മേഖലയിലും പുരോഗതിയുണ്ടാക്കുന്നതെന്നും എന്‍ഡിഎ സര്‍ക്കാരാണ് കാട്ടിത്തന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. അടുത്ത ദിവസം മാദ്ധ്യമങ്ങളില്‍ എന്ത് വരുത്താമെന്നും എങ്ങനെ മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാമെന്നുമുളള കാര്യങ്ങളിലാണ് നമ്മള്‍ ആശങ്കപ്പെടുന്നതെന്നും ഈ സ്ഥിതി പാടേ മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പരം ചെളിവാരിയെറിയുകയാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ ആ സമയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സുതാര്യതയാണ് നഷ്ടപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്്ക്കണം. അതിന് പ്രതിപക്ഷത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷത്തെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഈ ഭരണത്തില്‍ പുതുമുഖമായ തനിക്ക് പരിചയസമ്പന്നരുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഭരണകര്‍ത്താക്കളില്‍ നിന്ന് കൂടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല വികസനമാണ് അവര്‍ക്ക് വേണ്ടത്. അതിന് പ്രതിപക്ഷവും സഹകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
News Credit,Janamtv News

Wednesday, February 10, 2016

പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയെന്ന് സിബിഐ

എറണാകുളം : സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പല മൃഗീയ കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു . കതിരൂർ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്രം ജയരാജനാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു .
പാർട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജൻ ശ്രമിക്കുന്നത് . ജയരാജന്റെ മുൻ കൂർ ജാമ്യഹർജി തള്ളണമെന്നാവശ്യപ്പെട്ട് സി ബി ഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം .
മുന്‍‌കൂര്‍ ജാമ്യം വേണമെന്ന ജയരാജന്‍റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചത്
Janamtv News

മനോജ് വധക്കേസില്‍ ജയരാജന്‍ ബുദ്ധികേന്ദ്രം; അറസ്റ്റ് അനിവാര്യം: സി.ബി.ഐ
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സി.ബി.ഐയുടെ എതിര്‍സത്യവാങ്മൂലം. മനോജ് വധക്കേസിലെ ബുദ്ധികേന്ദ്രം ജയരാജനാണ്. കൊലയാളി സംഘങ്ങളുമായി ജയരാജന് അടുത്ത ബന്ധമാണുള്ളത്. പല മൃഗീയ കുറ്റകൃത്യങ്ങളിലും ജയരാജന്‍ പങ്കാളിയാണ്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും നാലു പേജുള്ള എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സത്യവാങ്മൂലത്തിന്റെ മൂന്നും നാലും പേജുകളിലാണ് ജയരാജനെതിരെ കടുത്ത നിലപാട് സി.ബി.ഐ വ്യക്തമാക്കുന്നത്.
മുന്‍പ് പല കേസികളിലും ജയരാജനെതിരെ അന്വേഷണം വന്നപ്പോള്‍ പാര്‍ട്ടിയെ ്ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും മറതീര്‍ക്കുകയുമായാണ്. ജനകീയ പ്രക്ഷോഭം അഴിച്ചുവിട്ട് തനിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നു. യു.എ.പി.എ ചാര്‍ജ് ചെയ്തിരുന്ന കേസാണെന്നും ഒരു കാരണവശാലും ജാമ്യം നല്‍കരുത്.
നിയമത്തെ മറികടക്കാന്‍ ജയരാജന്‍ ശ്രമിക്കുന്നുവെന്നും സി.ബി.ഐ പറയുന്നു.
ജയരാജന്റെ അറസ്റ്റ് അനിവാര്യമാണ്. കുറ്റപത്രം രഹസ്യ സ്വഭാവമുള്ളതാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.ബി.ഐ പറയുന്നു. കീഴ് കോടതിയില്‍ മുന്‍പ് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തേക്കാള്‍ ശക്തമായ ഭാഷയിലാണ് ഹൈക്കോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലം.
ജയരാജന്‍ മുന്‍പ് മൂന്നു തവണ തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കുന്നതിനെതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കെ.ടി ശങ്കരനും ജസ്റ്റീസ് കെ.പി ജ്യോതീന്ദ്രനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനാണ് ജയരാജനു വേണ്ടി ഹാജരായിരിക്കുന്നത്. കൊലയാളി വിക്രമന്‍ ജയരാജന്റെ ഡ്രൈവറാണെന്ന സി.ബി.ഐയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് വാദം. വിക്രമന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും പ്രതിഭാഗം വാദിക്കുന്നു.
Mangalam Daily Reports

Saturday, January 30, 2016

ആരോപണ വിധേയര്‍ക്കെല്ലാം യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ : ബാബു മന്ത്രിതന്നെ; മാണിക്ക്‌ മടങ്ങിവരാം

തിരുവനന്തപുരം: ബാര്‍ കോഴയാരോപണക്കേസില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്ായന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു സമര്‍പ്പിച്ച രാജി മുഖ്യമന്ത്രി തള്ളി.
വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കിയ പശ്‌ചാത്തലത്തിലാണിത്‌. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌ യു.ഡി.എഫ്‌. കക്ഷിനേതാക്കളുടെ യോഗം അംഗീകരിച്ചു. ഇതേ കേസില്‍ രാജിവച്ച കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള രാഷ്‌ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോടു മന്ത്രിസഭയിലേക്ക്‌ മടങ്ങിവരാന്‍ ആവശ്യപ്പെടും.
ബാബുവിന്റെ രാജി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ അതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുതന്നെ വന്‍തിരിച്ചടിയായേനേ. കോടതി പരാമര്‍ശം വന്നയുടന്‍ രാജിവച്ച ബാബുവിന്റെ പാത പിന്തുടരാന്‍ മുഖ്യമന്ത്രിയും ബാധ്യസ്‌ഥനാകുമായിരുന്നു. തൃശൂര്‍ വിജിലന്‍സ്‌ കോടതിവിധിയേത്തുടര്‍ന്നു ബാബു മന്ത്രിസ്‌ഥാനം രാജിവച്ചെങ്കിലും ഹൈക്കോടതിയില്‍നിന്നു രണ്ടുമാസത്തേക്കു സ്‌റ്റേ ലഭിച്ച സാഹചര്യത്തില്‍ അതിനു പ്രസക്‌തിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. ഇത്‌ അദ്ദേഹം യു.ഡി.എഫ്‌. യോഗത്തെ അറിയിച്ചു.
യു.ഡി.എഫില്‍ നില്‍ക്കുന്നിടത്തോളം മുന്നണി തീരുമാനം ബാബു അംഗീകരിക്കേണ്ടതുണ്ടെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.ഒരേ കേസില്‍ വിവേചനമരുതെന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണു മാണിയോടു മന്ത്രിസഭയിലേക്കു മടങ്ങിവരാന്‍ യോഗം ആവശ്യപ്പെട്ടത്‌. ഇക്കാര്യത്തില്‍ നിയമതടസമുണ്ടോയെന്നു പരിശോധിച്ച്‌ മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണു തീരുമാനമെടുക്കേണ്ടത്‌.മുഖ്യമന്ത്രിയും കെ.എം. മാണിയും ബജറ്റ്‌ അവതരിപ്പിക്കരുതെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം യു.ഡി.എഫ്‌. തള്ളി.
അന്ന്‌ ആരാണോ ധനമന്ത്രി, അദ്ദേഹം ബജറ്റ്‌ അവതരിപ്പിക്കും. നിയമസഭയില്‍ ചര്‍ച്ചചെയ്‌തു പാസാക്കുകയും ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ. ബാബു എന്നിവര്‍ക്കു മുന്നണിയോഗം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി പി.പി. തങ്കച്ചന്‍ അറിയിച്ചു.
രാഷ്‌ട്രീയപ്രചാരണജാഥകള്‍ നടക്കുന്നതിനാല്‍ മുസ്ലിം ലീഗ്‌ നേതാക്കളും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി യോഗത്തിനിടെ ടെലിഫോണില്‍ ബന്ധപ്പെട്ടാണു തീരുമാനങ്ങളെടുത്തത്‌.
മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി
കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്‌. യോഗത്തിന്റെ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട്‌ നന്ദിയുണ്ട്‌. മന്ത്രിസഭയിലേക്ക്‌ തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
News Credits, Managalam Daily

Monday, January 25, 2016

അടിതെറ്റി സര്‍ക്കാര്‍ : ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു

കൊച്ചി : കെ. ബാബുവിനെ രക്ഷിക്കാന്‍ ഹൈക്കോടതിയിലൂടെ സര്‍ക്കാര്‍ നടത്തിയ നീക്കം പിഴച്ചു. ബാബുവിനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിജിലന്‍സ്‌ കോടതി ബാബുവിനെതിരേ കേസ്‌ എടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതിനു പിന്നാലെ ഹൈക്കോടതി വിധിയും തിരിച്ചടിച്ചതോടെ സര്‍ക്കാരിനും മുന്‍ എക്‌സൈസ്‌ മന്തി കെ. ബാബുവിനും ഈവിധി ഇരട്ടപ്രഹരമായി. ബാബുവിനെ കേസില്‍ നിന്ന്‌ ഊരാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ നടത്തിയ നീക്കത്തിനാണ്‌ കോടതിയില്‍ നിന്ന്‌ തിരിച്ചടിയേറ്റത്‌. വിജിലന്‍സ്‌ ഉത്തരവ്‌ ചോദ്യം ചെയേ്േണ്ടത്‌ ഉചിതമായ നടപടിക്രമങ്ങളിലൂടെയാണെന്നു വ്യക്‌തമാക്കിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ.എം.ഷെഫീക്ക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌.
കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന ഉത്തരവ്‌ പ്രാബല്യത്തില്‍ വന്നതിനാല്‍ അതു നിയമാനുസൃതമായ നടപടികളില്‍ ചോദ്യം ചെയ്യുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ്‌ കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടത്‌. വിജിലന്‍സ്‌ ഡയറക്‌ടര്‍ എന്‍.ശങ്കര്‍ റെഡി പ്രത്യേക സത്യവാങ്‌മൂലവും ഈ ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ചു. സി.ബി.ഐ. അന്വേഷണ ഹര്‍ജിയില്‍ തിങ്കളാഴ്‌ച ഹൈക്കോടതി വിധി പ്രസ്‌താവിക്കാനിരിക്കേയാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടതെന്നും ഇത്‌ ജുഡീഷ്യല്‍ മര്യാദയുടെ ലംഘനമാണെന്നും എ.ജി.വാദിച്ചു. കേസെടുക്കണമെന്ന നിര്‍ദേശത്തിനു പുറമേ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയെന്നും പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി എ.ജി.വാദിച്ചു. വിജിലന്‍സ്‌ കോടതി അധികാരപരിധി വിട്ട്‌ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള അടിയന്തര സാഹചര്യമില്ലെന്നും എ.ജി.വാദിച്ചു.
എന്നാല്‍ വിചാരണ കോടതിയിലെ നടപടികള്‍ക്കു സ്‌റ്റേ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജികളും വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിയും വ്യത്യസ്‌തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌ സ്വകാര്യ അന്യായമാണ്‌. അതില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ ഈ ഹര്‍ജികളില്‍ ചോദ്യം ചെയ്യാനാവില്ല.വിജിലന്‍സ്‌ കോടതിയിലെ പരാതിക്കാരന്‍ ഈ കേസില്‍ കക്ഷിയല്ലെന്നും കോടതി വ്യക്‌തമാക്കി. വിജിലന്‍സ്‌ കോടതി ഉത്തരവിനെതിരേ പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചതായി കെ.ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ സ്‌റ്റേ അപേക്ഷയോടൊപ്പം കെ. ബാബുവിന്റെ ഹര്‍ജിയും പരിഗണിക്കണമെന്ന്‌ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച കോടതി, സിംഗിള്‍ ബെഞ്ചാണ്‌ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി. അതീവ ഗൗരവതരമായ വിഷയത്തിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കാന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. പരാതിപ്പെട്ടപ്പോള്‍ ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ നിലവില്‍ വന്നല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടിയ കേസിലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ വിചാരണ കോടതി ഉത്തരവിട്ടതെന്ന്‌ എ.ജി. ബോധിപ്പിച്ചു. എന്നാല്‍ ബാബുവിനെതിരേയുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌ എന്തുകൊണ്ട്‌ വിചാരണ കോടതിയില്‍ ഹാജരാക്കിയില്ലെന്നു കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട്‌ ഹാജരാക്കുന്നതിനു തടസം ഉണ്ടായിരുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. അതേസമയം ഹൈക്കോടതി വിധിക്കായി വിജിലന്‍സ്‌ കോടതി കാത്തിരിക്കണമായിരുന്നു എന്ന വാദം ശരിയായിരിക്കാമെങ്കിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്യണമെന്ന ഉത്തരവ്‌ പുറപ്പെടുവിച്ച സാഹചര്യത്തില്‍ അതു നിയമപരമായി ചോദ്യംചെയ്യുകയാണു വേണ്ടതെന്നും കോടതി വ്യക്‌തമാക്കി. കെ. ബാബുവിനെ രക്ഷിക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും ഉപഹര്‍ജി രാഷ്‌ട്രീയപ്രേരിതമാണെന്നും വി.എസ്‌. സുനില്‍കുമാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്‌ തമ്പാന്‍ ബോധിപ്പിച്ചു.
കോടതി വിധിക്കുശേഷം സമാന സാഹചര്യത്തില്‍ മുന്‍മന്ത്രി കെ.എം. മാണി രാജി സമര്‍പ്പിച്ച്‌ രണ്ട്‌ മണിക്കൂറിനകം മുഖ്യമന്ത്രി രാജി സ്വീകരിച്ചെങ്കിലും കെ. ബാബുവിന്റെ കാര്യത്തില്‍ 48 മണിക്കുറുകള്‍ കഴിഞ്ഞിട്ടും രാജി സ്വീകരിക്കാതെ കോടതിയെ സമീപിച്ച്‌ കാത്തിരിക്കുകയാണ്‌ സര്‍ക്കാരെന്നും അഭിഭാഷകന്‍ ആരോപിച്ചു. തന്റെ ഹര്‍ജിയില്‍ വിജിലന്‍സ്‌ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്‌റ്റേ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന്‌ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരും കെ. ബാബുവും തമ്മിലുള്ള ഒത്തുകളിയാണ്‌ കെ. ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി ഹര്‍ജി നല്‍കിയെന്ന്‌ അറിയിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
വിജിലന്‍സ്‌ ജഡ്‌ജിക്കെതിരേ എ.ജി.; അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി: വിജിലന്‍സ്‌ കോടതി ജഡ്‌ജിക്കെതിരേ രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചായിരുന്നു സ്‌റ്റേ ആവശ്യപ്പെട്ട്‌ എ.ജിയുടെ നീക്കം. വിജിലന്‍സ്‌ കോടതി രാഷ്‌ട്രീയം കളിക്കുകയാണെന്നും അതിരുകടന്നുവെന്നും എ.ജി: കെ.പി. ദണ്ഡപാണി കോടതി മുമ്പാകെ പരാതി ഉന്നയിച്ചു.
വിജിലന്‍സിനെതിരേ വിചാരണക്കോടതി നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങുന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി കോടതിയെ ചൊടിപ്പിക്കാന്‍ എ.ജി. ശ്രമിച്ചെങ്കിലും പത്രവാര്‍ത്തകളില്‍ സ്വാധീനിക്കപ്പെടുന്നവരല്ല കോടതിയെന്നും ഇത്‌ കണക്കിലെടുക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി.
ബാര്‍ കോഴ സംബന്ധിച്ച വിജിലന്‍സിന്റെ എഫ്‌.ഐ.ആറിലെ കണ്ടെത്തലുകള്‍ ജുഡീഷ്യല്‍ പുനരവലോകനത്തിന്‌ വിധേയമാക്കണമോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ എത്രത്തോളം ഇടപെടാമെന്നത്‌ സംബന്ധിച്ച്‌ കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസിലെ മുഴുവന്‍ കക്ഷികളുടെയും വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ സി.ബി.ഐക്ക്‌ കൈമാറണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്‌ വി.എസ്‌. സുനില്‍കുമാര്‍ എം.എല്‍.എയും മറ്റും സമര്‍പ്പിച്ച ഹര്‍ജികളില്‍ ബാബുവിനും ബിജു രമേശിനും നോട്ടീസയയ്‌ക്കാനും കോടതി ഉത്തരവിട്ടു.
ബാര്‍ കോഴക്കേസില്‍ ലോകായുക്‌തയും തൃശൂര്‍ വിജിലന്‍സ്‌ കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും വിജിലന്‍സ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ എ.ജിയോട്‌ കോടതി ആവശ്യപ്പെട്ടു. കെ. ബാബുവിനെതിരായ ആരോപണങ്ങള്‍ മന്ത്രിക്കെതിരായ അഴിമതിയാരോപണം എന്ന നിലയിലും 2013 ല്‍ നടന്ന സംഭവമെന്ന നിലയിലും കേസ്‌ രജിസ്‌റ്റര്‍ ചെയ്ുംമുയമ്പ്‌ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ടെന്ന്‌ കോടതി പറഞ്ഞു. അതിനാല്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്‌ നടപടിയില്‍ തെറ്റില്ല. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഡയറക്‌ടര്‍ അംഗീകരിക്കുകയും തുടര്‍നടപടികള്‍ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്‌തതിനാല്‍ കോടതി ഉത്തരവ്‌ പുറപ്പെടുവിക്കേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്‌.
അതിനാല്‍ പ്രാഥമികാന്വേഷണത്തിന്റെ നിയമസാധുതയാണ്‌ പരിശോധിക്കേണ്ടത്‌. സാധാരണ നിലയില്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തശേഷം കേസ്‌ തെളിവില്ലെന്നു കണ്ടെത്തി റഫര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ കോടതിക്ക്‌ തുടരന്വേഷണത്തിന്‌ ഉത്തരവിടാമെന്നും മതിയായ കാരണങ്ങളില്ലാതെ റിട്ട്‌ അധികാരം ഉപയോഗിച്ച്‌ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ അന്വേഷണം നടത്തുകയും തെളിവില്ലെന്നു കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ പ്രാഥമികാന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.
News Credits,Mangalam Daily,26 Jan 2016

Saturday, January 23, 2016

സരിതയുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടതായി ഡിജിപി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുടെ ടെലിഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി ഡിജിപി ടി.പി സെന്‍കുമാര്‍. സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സരിതയെ വിളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് നശിപ്പിക്കപ്പെട്ടതായി ഡിജിപി മൊഴി നല്‍കിയിരിക്കുന്നത്.
ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും ഐജി ടിജെ ജോസ് ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇപ്പോള്‍ സേവനദാതാക്കളിലും ലഭ്യമല്ല. ജോസിനെതിരെ നടപടി എടുത്തതായി അറിയില്ലെന്നും സെന്‍കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയുടെ വിവാദ കത്ത് പിടിച്ചെടുക്കാന്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സരിതയെ അറസ്റ്റു ചെയ്ത ദിവസം തന്നെ എന്തു കൊണ്ട് അവരുടെ വീട്ടില്‍ പരിശോധന നടത്തിയില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍ ചോദിച്ചു. അന്വേഷണവും ഈ വിധം തന്നെയാണോ നടക്കുന്നതെന്നും കമ്മീഷന്‍ ആരാഞ്ഞു. സരിതയുടെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിട്ടും വീട് പരിശോധിക്കാതിരുന്നത് കൃത്യവിലോപമാണെന്ന് ഡിജിപി കമ്മീഷന് മുന്‍പാകെ തുറന്ന് സമ്മതിച്ചു.
News Credits,Mangalam Daily

ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു

കൊച്ചി: ബാര്‍ കോഴയില്‍ കുടുങ്ങി എക്‌സൈസ് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. ബാബുവിനെതിരായ ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മന്ത്രി കെ.ബാബുവിനെതിരെയും പരാതിക്കാരന്‍ ബിജു രമേശിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തിലായിരിക്കുമെന്നും അറിയിച്ചു. മന്ത്രിക്കെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരെയും വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശമാണ് കോടതി ഇന്ന് നടത്തിയത്.
വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥയും നഷ്ടമായിരിക്കുന്നുവെന്നും പറഞ്ഞ കോടതി ലോകായുക്തയുണ്ടെന്ന് കരുതി വിജിലന്‍സ് അടച്ച് പൂട്ടാന്‍ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. കെ.ബാബുവിന്റെ വീടും ആസ്തിയും പരിശോധിച്ചോയെന്ന് ചോദിച്ച കോടതി വിജിലന്‍സിന് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനന്റെ അവസ്ഥയാണോയെന്നും ചോദിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.
വിജിലന്‍സിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല.
കോടതിയെ മണ്ടനാക്കരുതെന്ന് പറഞ്ഞ കോടതി വിജിലന്‍സ് കോടതിയെ കൊഞ്ഞനം കുത്തുകയാണോ എന്നും ചോദിച്ചു

Friday, January 15, 2016

പറയാന്‍ ഭയമെന്നു മുന്‍ ജയില്‍ മേധാവി സരിതയുടെ കത്തില്‍ മന്ത്രിമാരുടെ പേരുണ്ട്‌

കൊച്ചി:സോളാര്‍ കേസ്‌ പ്രതി സരിത എസ്‌. നായരുടെ വിവാദകത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 13 പ്രമുഖരുടെയും ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നു മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്‌ അന്വേഷണ കമ്മിഷനു മൊഴിനല്‍കി. അപകടം പിടിച്ചതായതിനാല്‍ പേരുകള്‍ പറയാന്‍ സന്നദ്ധനല്ലെന്നും ജസ്‌റ്റിസ്‌ ശിവരാജന്‍ മുമ്പാകെ അലക്‌സാണ്ടര്‍ ജേക്കബ്‌ വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ പേര്‌ കത്തിലില്ല. മറ്റു പേരുകള്‍ പറയാന്‍ ബുദ്ധിമുട്ടുമുണ്ട്‌. സര്‍ക്കാര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും വിവാദങ്ങളില്‍പെട്ടാല്‍ സ്‌ഥിതി ഗൗരവമുള്ളതാകും. ഒരു ജേക്കബ്‌ തോമസ്‌ ഒഴിച്ചാല്‍, അധികമാര്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല. അതിനാല്‍ കത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ കമ്മിഷനെ അറിയിച്ചു. സോളാര്‍ കേസില്‍ അറസ്‌റ്റിലായി പത്തനംതിട്ട ജില്ലാജയിലില്‍ കഴിഞ്ഞ സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി: ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനുശേഷം തിരികെയെത്തിച്ച സരിതയെ ജയില്‍ ജീവനക്കാര്‍ ദേഹപരിശോധന നടത്തിയപ്പോഴാണു കത്ത്‌ കണ്ടെടുത്തത്‌. തുടര്‍ന്നു ജയില്‍ സൂപ്രണ്ട്‌ തന്നെ വിവരമറിയിച്ചു. 21 താളുകളില്‍ ഇരുവശത്തുമായി എഴുതിയ കത്ത്‌ 42 പേജുണ്ടായിരുന്നു. ജയിലില്‍നിന്നോ പോലീസ്‌ സ്‌റ്റേഷനില്‍നിന്നോ ലഭിക്കുന്ന കടലാസല്ല കത്തെഴുതാന്‍ ഉപയോഗിച്ചത്‌. ദേഹപരിശോധനയില്‍ കണ്ടെത്തിയ കത്ത്‌ ജയില്‍ അധികൃതരാണു സൂക്ഷിച്ചിരുന്നതെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ വ്യക്‌തമാക്കി. പിന്നീടു ജയില്‍ചട്ടപ്രകാരം സൂപ്രണ്ട്‌ ഇതു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനു കൈമാറി. അഭിഭാഷകനില്‍നിന്ന്‌ പേജുകളുടെ എണ്ണം രേഖപ്പെടുത്തിയ കൈപ്പറ്റ്‌ രസീത്‌ വാങ്ങിയിരുന്നു. ജയില്‍ ജീവനക്കാരാണു കത്തിന്റെ ഉള്ളടക്കം തന്നോടു പറഞ്ഞത്‌. കത്ത്‌ നേരില്‍ കാണുകയോ വായിക്കുകയോ ചെയ്‌തിട്ടില്ല. ജയില്‍ മേധാവി സ്‌ഥാനത്തുനിന്നു വിരമിച്ചതിനാലും അന്നു വിവരങ്ങള്‍ കൈമാറിയ ജീവനക്കാര്‍ ഇന്നു മാറ്റിപ്പറയുമോയെന്ന ആശങ്കയുള്ളതിനാലുമാണു പേരുകള്‍ വെളിപ്പെടുത്താത്തത്‌. സരിത കത്ത്‌ പുറത്തുവിടുകയും അതില്‍ താന്‍ പറഞ്ഞ പേരുകള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നിയമനടപടിക്കു വിധേയനാകേണ്ടിവരുമെന്ന ഭയമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ മൊഴിനല്‍കി. സുരക്ഷാകാരണങ്ങളാല്‍ സരിതയെ പത്തനംതിട്ട ജയിലില്‍നിന്നു മാറ്റണമെന്ന്‌ ഇപ്പോഴത്തെ സംസ്‌ഥാന പോലീസ്‌ മേധാവിയും അന്ന്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയതനുസരിച്ചാണ്‌ അവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിലേക്കു മാറ്റിയത്‌. ജയിലില്‍ സരിതയെ അമ്മയ്‌ക്കൊപ്പം സന്ദര്‍ശിച്ച യുവാവ്‌ ബന്ധുവായിരുന്നില്ല. വ്യാജവിലാസം ഉപയോഗിച്ചാണ്‌ ഇയാള്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതെന്നു പിന്നീട്‌ അന്വേഷണത്തില്‍ വ്യക്‌തമായി. എന്നാല്‍ സന്ദര്‍ശകന്‍ ആരാണെന്നു കണ്ടെത്താനായില്ല. സരിതയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ഒറ്റദിവസം മാത്രം സന്ദര്‍ശനാനുമതി തേടി നൂറ്റമ്പതോളം അപേക്ഷ ലഭിച്ചു. അതില്‍ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നെന്നും പേരു പറഞ്ഞാല്‍ കേരളം ഞെട്ടുമെന്നും മുന്‍ ജയില്‍ മേധാവി പറഞ്ഞു. സരിതയ്‌ക്കു വിദേശത്തുനിന്നടക്കം നിരവധി കോളുകള്‍ എത്തിയിരുന്നു. എന്നാല്‍, അമ്മയുടെയും അഭിഭാഷകന്റെയുമൊഴികെ മറ്റു കോളുകള്‍ കണക്‌റ്റ്‌ ചെയേ്ണ്ടെന്നേു ജയില്‍ സൂപ്രണ്ടിനു കര്‍ശനനിര്‍ദേശം നല്‍കി. സരിതയെ അട്ടക്കുളങ്ങര ജയിലിലെത്തിച്ച അന്നുരാത്രി ആയുധവുമായി ഒരുസംഘം വാഹനത്തില്‍ ജയില്‍ പരിസരത്തെത്തി. വിവരം പോലീസ്‌ അറിഞ്ഞതോടെ സംഘം രക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ അഭിഭാഷകനും അമ്മയ്‌ക്കും ഏറ്റവുമടുത്ത ബന്ധുവിനുമൊഴികെ ആര്‍ക്കും സന്ദര്‍ശനാനുമതി നല്‍കരുതെന്നു ജയില്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണു ബന്ധുവായിച്ചമഞ്ഞ്‌ യുവാവ്‌ ജയിലിലെത്തിയത്‌. ഈ സന്ദര്‍ശനശേഷം സരിതയുടെ മനോഭാവത്തില്‍ മാറ്റംവന്നതായി ജയില്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു. ജയില്‍ ഗേറ്റിനു പുറത്തു സമാന്തര സന്ദര്‍ശക ഡയറി സ്‌ഥാപിക്കുകയും ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ജയില്‍ ഐ.ജിയായിരുന്ന എച്ച്‌. ഗോപകുമാറിന്റെ സന്ദര്‍ശനം മാധ്യമങ്ങളെ തെറ്റായ രീതിയില്‍ അറിയിക്കുകയും ചെയ്‌തതിനാണു ഹെഡ്‌ വാര്‍ഡന്‍ ശ്രീരാമനെ ചീമേനി തുറന്ന ജയിലിലേക്കു സ്‌ഥലംമാറ്റിയതെന്നും മുന്‍ ജയില്‍ മേധാവി കമ്മിഷനെ അറിയിച്ചു.

മാണിക്കനുകൂലമായി റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌ എസ്‌.പി. സുകേശനെ മാനസികമായി തകര്‍ത്ത്‌: പി.സി. ജോര്‍ജ്‌

കോട്ടയം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ്‌ എസ്‌.പി. സുകേശന്‍ മാന്യനായ ഉദ്യോഗസ്‌ഥനായിരുന്നുവെന്നും അദ്ദേഹത്തെ മാനസികമായും ശാരീരികമായും തകര്‍ത്താണ്‌ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പുതിയ റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയെടുത്തതെന്നും കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ ലീഡര്‍ പി.സി. ജോര്‍ജ്‌. അരുവിക്കര തെരഞ്ഞെടുപ്പിന്റെ സമയത്തു സുകേശന്റെ ഭാര്യയ്‌ക്കു കരുനാഗപ്പള്ളിയില്‍നിന്ന്‌ അരുവിക്കരയിലേക്കു ട്രാന്‍സ്‌ഫര്‍ നല്‍കിയതിന്റെ രഹസ്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാണിയെ വെള്ളപൂശുന്ന പുതിയ റിപ്പോര്‍ട്ട്‌ കോടതിയിലെത്തുമ്പോള്‍ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണണം. പണം വാങ്ങിയതിനു തെളിവുണ്ടെന്നു കോടതിതന്നെ പറഞ്ഞിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണു കോടതി തുടരന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ സര്‍ക്കാരിന്റെ സ്വാധീനത്തിനു വഴങ്ങി മാണിയെ വെള്ള പൂശുന്ന റിപ്പോര്‍ട്ട്‌ വരുന്നത്‌ നീതിന്യായ വ്യവസ്‌ഥയെ അവഹേളിക്കുന്നതിനു തുല്യമാണ്‌. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ യു.ഡി.എഫുകാര്‍ക്കെതിരേയുള്ള ഒരു കേസും തെളിയില്ലെന്നും ജോര്‍ജ്‌ പറഞ്ഞു.

Wednesday, January 13, 2016

നിദ്രവിട്ടുണരുന്ന ഭാരതം

ഏറ്റവും നീണ്ട രാത്രി തീരാറായെന്ന് തോന്നുന്നു . ഏറ്റവും ദുസ്സഹമായ കഷ്ടപ്പാടുകൾ ഇതാ അവസാനിക്കുന്ന മട്ടായി . മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാൻ വട്ടം കൂട്ടുന്നു .ഒരു ശബ്ദം ഇപ്പോൾ നമ്മുടെ നേർക്ക് വരുന്നുണ്ട് . ചരിത്രത്തിനും ഐതിഹ്യത്തിനും എത്തി നോക്കാനാകാത്ത വണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തിൽ നിന്ന് , കർമ്മത്തിന്റേയും പ്രേമത്തിന്റേയും ജ്ഞാനത്തിന്റേയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളിൽ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളും വിധത്തിലുള്ള ഒരു ശബ്ദം . നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം. സൗമ്യവും ഗാഢവും എന്നാൽ അർത്ഥശങ്കയ്ക്ക് ഇടനൽകാത്തതുമാണ് ആ ശബ്ദം
ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയാണ് .നോക്കൂ ഉറങ്ങിക്കിടക്കുന്നവൻ ഉണർന്നെഴുന്നേൽക്കുന്നു .ഹിമാലയത്തിൽ നിന്നടിക്കുന്ന കാറ്റ് പോലെ അത് മൃതപ്രായമായ അസ്ഥിയിലും മാംസപേശികളിലും ജീവിതം പകരുന്നു .ആലസ്യം തിരോഭവിക്കുന്നു .നമ്മുടെ മാതൃഭൂമിയായ ഭാരതം അഗാധവും ദീർഘവുമായ നിദ്രയിൽ നിന്നെഴുന്നേൽക്കുകയാണ്. ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല .ഇനി ഒരിക്കലും ഭാരതം ഉറങ്ങാൻ ഭാവവുമില്ല . ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടടിക്കാൻ സാദ്ധ്യവുമല്ല .അനന്തശക്തിയുള്ള നമ്മുടെ മാതൃഭൂമി തൻകാലിൽ നിൽക്കാൻ വട്ടം കൂട്ടുകയാണ് .

സിരകളിൽ വൈദ്യുതി പ്രവഹിപ്പിക്കുന്ന വാഗ് വൈഖരിയുടെ വിളയാട്ടമാണ് വിവേകവാണികളിൽ കാണാൻ കഴിയുന്നത്. മൃതമായിരുന്ന ഭാരതത്തിന്റെ ചേതന ഉണർന്നുയരാൻ തുടങ്ങിയത് മനസിലാക്കിയ ആ മഹാപ്രതിഭ നൽകിയ സന്ദേശങ്ങൾ ഈ വർത്തമാനകാലത്തിലും സത്യമായി നിലകൊള്ളുന്നു
( വിവേകാനന്ദ സാഹിത്യ സർവ്വസ്വം – വോള്യം -3 )
Hear What Our Prime Minister Says and the People Believe

Wednesday, December 30, 2015

പാമ്പാടിയിൽ പ്രോട്ടോക്കോൾ ലംഘനമില്ലേയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി രാജ്യത്തിന് സമർപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിക്കേസിലെ പ്രതി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ അഭിമാനത്തെ ബാധിക്കില്ലേയെന്ന ചോദ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഉന്നയിച്ചത്.
സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണ്. ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രജതജൂബിലി ആഘോഷ ചടങ്ങിൽ സോണിയ ഗാന്ധിയെ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത് വിവാദമായിരുന്നു. പരിപാടി നടക്കുന്ന വേദിയിലേക്ക്

മുഖ്യമന്ത്രിയുടെ മറുപടി

കോട്ടയം :പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യണമെന്നത് എല്ലാവരുടേയും അഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . അങ്ങനെയുള്ളപ്പോൾ പ്രോട്ടോക്കോൾ ഒരു തടസ്സമേ അല്ലെന്നും ഉമ്മൻ ചാണ്ടി പാമ്പാടിയിൽ പറഞ്ഞു .
മുഖ്യമന്ത്രി ഉള്ള വേദിയിൽ ഒരു എം പി എങ്ങനെ സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്യും എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു . ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം .സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ലോക്സഭ എം പി മാത്രമായ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ഔചിത്യം ആരും ചർച്ച ചെയ്യാത്തതെന്തെന്നാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. 1991 ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ രാഷ്ട്രത്തിന് സമർപ്പിക്കുന്നു എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയിട്ടുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യസാദ്ധ്യതകൾ തേടുന്നത് കൊണ്ടാകാം സിപിഎമ്മിനും ഇടതുമുന്നണിക്കും ഇതിൽ ആക്ഷേപമില്ലാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. ഒരു സംഘടനയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ഇല്ലേയെന്ന ചോദ്യത്തോടെ ആർത്തട്ടഹസിച്ചവരുടെ ഇപ്പോഴത്തെ മൗനം നിരാശപ്പെടുത്തുന്നതാണെന്നും ഇടത് വലത് മുന്നണികളുടെ പ്രോട്ടോക്കോൾ പാലനവും കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കലും വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും കുമ്മനം രാജശേഖരൻ പരിഹസിച്ചിരുന്നു.
News Credits,JanamTv News

Thursday, December 24, 2015

സുഷമ സ്വരാജ് ഇടപെട്ടു; സൗദിയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തും

ന്യൂഡല്‍ഹി: സൗദിയില്‍ ജോലിക്കെത്തി തട്ടിപ്പിന് ഇരയായ ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെട്ടു. യുവാക്കളെ സ്‌പോണ്‍സര്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്.
വിഷയം സൗദി പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതായും യുവാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ യുവാക്കളെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ജനം ടിവി ഉള്‍പ്പെടെയുളള മലയാള മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാക്കളെ സൗദി സ്‌പോണ്‍സര്‍ തടിക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുന്ന മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ അടക്കം ദേശീയ മാദ്ധ്യമങ്ങളും വിഷയം റിപ്പോര്‍ട്ട് ചെയ്തത്.
ഹരിപ്പാട് സ്വദേശികളായ അഭിലാഷ്, ബൈജു, വിമല്‍കുമാര്‍ എന്നിവര്‍ക്കാണ് ദുരനുഭവം നേരിട്ടത്. പമ്പ് ഓപ്പറേറ്റര്‍ ജോലി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് യുവാക്കളെ സൗദിയില്‍ എത്തിച്ചതെങ്കിലും കട്ട ചുമക്കാനും മറ്റുമായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെയാണ് സ്‌പോണ്‍സര്‍ ഇവരെ മര്‍ദ്ദിച്ചത്. തിരികെ നാട്ടിലെത്തിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഇടനിലക്കാര്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു.
മര്‍ദ്ദനത്തിന് ശേഷം ഇവിടെ നിന്നും രക്ഷപെട്ട യുവാക്കള്‍ പ്രദേശത്തെ പ്രവാസി മലയാളികളുടെ സംരക്ഷണയിലായിരുന്നു. വഞ്ചിതരായ കാര്യം ഇവര്‍ വീട്ടില്‍ അറിയിച്ചതോടെയാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സില്‍വര്‍ ഡോട്ട് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കാണ് രണ്ട് പേരെ റിക്രൂട്ട് ചെയ്തിരുന്നത്.
മലയാളികളായ ചിലരെ ആയിരുന്നു കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടെ തലവന്‍മാരായി ബ്രോഷറില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പിന്നീട് വീട്ടുകാരുടെ അന്വേഷണത്തില്‍ ഇത്തരമൊരു കമ്പനി നിലവിലില്ലെന്ന് വ്യക്തമാകുകയായിരുന്നു.
News Credits,Janamtv News

Monday, December 21, 2015

പിണറായിയുടെ കള്ള പ്രചാരണങ്ങൾക്കെതിരെ കുമ്മനം .വെളിവാകുന്നത് സിപിഎമ്മിന്റെ ഗീബൽസിയൻ അജണ്ട

തിരുവനന്തപുരം : സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നടത്തിയ കള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ . ദേശാഭിമാനിയിലൂടെ ആദ്യം നുണ പ്രചാരണം നടത്തുക,പിന്നീട് ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഈ നുണ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുക. മാർക്സിസ്റ്റ് പാർട്ടി കാലങ്ങളായി നടത്തിവരുന്ന ഗീബൽസിയൻ പ്രചാരണങ്ങളുടെ പുതിയ വകഭേദമാണിതെന്ന് കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി .
ക്ഷേത്രപരിസരത്തെ ഇതര മതസ്ഥരുടെ കച്ചവടവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതായി പ്രചരിപ്പിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണ്.ഏതു മതസ്ഥരുടെ ആരാധനാലയങ്ങളായാലും അതിന്റെ ഭാഗമായുള്ള പ്രദേശങ്ങളിൽ ആര് കച്ചവടം നടത്തണമെന്നതിൽ നിയമവിധേയമായി തീരുമാനം എടുക്കേണ്ടത് ആ സ്ഥാപനങ്ങളുടെ ഭരണാധികാരികളാണ്. ഇത് കാലങ്ങളായി അങ്ങനെ തന്നെയാണ് താനും.അത് സംബന്ധിച്ച് ഒരു അഭിപ്രായം താൻ പറയേണ്ട കാര്യമില്ല.
കണ്ണൂരിൽ നടന്ന ആർ.എസ്.എസ് ബൈഠക്കിനെപ്പറ്റി ദേശാഭിമാനി നടത്തുന്ന പ്രചാരണങ്ങൾക്കെതിരേയും കുമ്മനം ആഞ്ഞടിച്ചു . ആർ.എസ്.എസിന്റെ കണ്ണൂർ ബൈഠക്കുമായി ബന്ധപ്പെട്ട് ദേശാഭിമാനി ഉയർത്തിക്കൊണ്ട് വന്ന പ്രചാരണങ്ങൾ പച്ചക്കള്ളവും അസംബന്ധജഡിലവുമാണ് . ഇത്തരം തീരുമാനങ്ങളൊന്നും അവിടെ എടുത്തിട്ടില്ല , മാത്രമല്ല തീരുമാനങ്ങൾ എടുക്കുന്ന സഭയല്ല അവിടെ നടന്നതും . അദ്ദേഹം പറഞ്ഞു
കഴിഞ്ഞ മാസം നടന്ന ഈ പരിപാടിക്കെതിരെ അന്ന് തൊട്ട് വിഷലിപ്തമായ പ്രചാരണങ്ങൾ മാർക്സിസ്റ്റുപാർട്ടിയും അവരുടെ പ്രസിദ്ധീകരണങ്ങളും നടത്തുന്നുണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികൾക്കെതിരെ പച്ചനുണകൾ പ്രചരിപ്പിക്കുന്നതിന് മാർക്സിസ്റ്റ് പാർട്ടിക്ക് പണ്ടേ മടിയില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി .
യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങൾ പൊതുസമൂഹവും മറ്റ് മാദ്ധ്യമങ്ങളും തള്ളിക്കളയണമെന്ന് അഭ്യർത്ഥിച്ച കുമ്മനം ചില മാദ്ധ്യമങ്ങൾ തെറ്റ് തിരുത്തിയത് അഭിനനന്ദനാർഹമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഭാരതീയ ജനതാപാർട്ടിക്ക് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ജനസ്വാധീനവും പിന്തുണയും കണ്ട് വിറളി പിടിച്ചാണ് മാർക്സിസ്റ്റ് പാർട്ടി ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നത് . . തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പ്രചരിപ്പിച്ച് , ക്രിസ്ത്യൻ മുസ്ലിം സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി ,അതിൽ നിന്ന് നേട്ടം കൊയ്യാനാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. സമൂഹത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന ഇത്തരം കള്ളപ്രചരണങ്ങൾ പാർട്ടി അവസാനിപ്പിക്കണം. കുമ്മനം ആവശ്യപ്പെട്ടു.
ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച കുമ്മനം രാജശേഖരൻ ഈ വിഷയത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് .
ആർ.എസ്.എസ് സർസംഘചാലക് പങ്കെടുത്ത കണ്ണൂർ ബൈഠക്കിനെതിരെ ദേശാഭിമാനി തുടങ്ങിവച്ച നുണ പ്രചാരണങ്ങൾ പിന്നീട് മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തിരുന്നു . എന്നാൽ വാർത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ചില മാദ്ധ്യമങ്ങൾ വാർത്ത പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു .
News Credits,Janamtv News,22/12/2015

രഹസ്യമൊഴി മജിസ്‌ട്രേറ്റ്‌ എഴുതിയെടുത്തു; ലാപ്‌ടോപ്പ്‌ പോലീസ്‌ പൂഴ്‌ത്തി: സരിത

കൊച്ചി : സോളാര്‍ കേസ്‌ പരിഗണിച്ച എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നെന്നു സോളാര്‍ അന്വേഷണ കമ്മിഷനില്‍ സരിത എസ്‌. നായരുടെ വെളിപ്പെടുത്തല്‍. തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ പോലീസ്‌ പിടിച്ചെടുത്ത സ്വകാര്യ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും അടക്കമുള്ള സാധനങ്ങള്‍ കോടതിയിലെത്തിക്കാതെ പോലീസ്‌ പൂഴ്‌ത്തിയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
പത്തനംതിട്ട ജയിലില്‍വച്ച്‌ താനെഴുതിയ കത്ത്‌ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ തയാറാണെന്നും ബിജു രാധാകൃഷ്‌ണന്‍ തന്നെ ക്രോസ്‌ വിസ്‌താരം ചെയ്യുന്നതിനോട്‌ എതിര്‍പ്പില്ലെന്നും സരിത പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സരിത നല്‍കിയ രഹസ്യമൊഴി അട്ടിമറിച്ചെന്ന ആരോപണം വന്‍ വിവാദം സൃഷ്‌ടിച്ചിരുന്നു. മൊഴി താന്‍ എഴുതിയെടുത്തില്ലെന്നും അത്‌ എഴുതിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമായിരുന്നു മജിസ്‌ട്രേറ്റ്‌ എന്‍.വി. രാജുവിന്റെ നിലപാട്‌. ഇതു പരാതിയായി ഹൈക്കോടതിക്കു മുന്നില്‍ എത്തുകയും ചെയ്‌തു.
എന്നാല്‍ മജിസ്‌ട്രേറ്റിനോട്‌ 20 മിനിറ്റ്‌ സംസാരിച്ചെന്നും അദ്ദേഹം അതു കുറിച്ചെടുത്തെന്നുമാണ്‌ സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. അക്കാര്യങ്ങള്‍ പരാതിയായി എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ്‌ നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ചാണ്‌ പത്തനംതിട്ട ജയിലില്‍ വച്ച്‌ വിശദമായ കുറിപ്പ്‌ എഴുതിയത്‌.
പെരുമ്പാവൂര്‍ പോലീസ്‌ തന്നെ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ കാറിലുണ്ടായിരുന്ന ആറ്‌ സി.ഡിയും മൂന്നു പെന്‍ ഡ്രൈവും 54,000 രൂപയും നാല്‌ മൊബൈല്‍ ഫോണും ഒരു ലാപ്‌ടോപ്പും പോലീസ്‌ കൊണ്ടുപോയി. എന്നാല്‍ ലാപ്‌ടോപ്പും മൂന്നു മൊബൈല്‍ ഫോണും പിടിച്ചെടുത്തെന്നു മാത്രമാണു രേഖപ്പെടുത്തിയത്‌. അന്നുതന്നെ തന്റെ വീട്‌ റെയ്‌ഡ്‌ ചെയ്‌ത്‌ സ്വകാര്യ ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും ബിസിനസ്‌ സംബന്ധമായ രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
ജയിലില്‍ വച്ച്‌ എഴുതിയ കത്ത്‌ ഹാജരാക്കുന്നത്‌ അന്വേഷണത്തിനു സഹായകരമാകുമെന്ന്‌ ബോധ്യപ്പെട്ടാല്‍ അതു ഹാജരാക്കുമെന്നു സരിത പറഞ്ഞു. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ബിജു രാധാകൃഷ്‌ണന്‌ തന്നെ വിസ്‌തരിക്കാം, അതിനെ എതിര്‍ക്കില്ല.
കത്ത്‌ സംബന്ധിച്ച്‌ പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട്‌ വിശ്വനാഥ കുറുപ്പും അഡ്വ. ഫെനി ബാലകൃഷ്‌ണനും കമ്മിഷനു നല്‍കിയ മൊഴി പൂര്‍ണമായും ശരിയല്ലെന്ന്‌ മൊഴിയെടുക്കലിനിടെ സരിത പറഞ്ഞു. 21 പേജെന്ന്‌ സൂപ്രണ്ടും 19 എന്നു ഫെനിയും പറഞ്ഞത്‌ ശരിയല്ല. പേജിന്റെ എണ്ണം അതിലും കൂടുതലുണ്ട്‌. ജയില്‍ സൂപ്രണ്ട്‌ പറയുന്നതുപോലെ പേജിന്റെ ഒരുവശത്ത്‌ മാത്രമല്ല, ഇരുവശങ്ങളിലും എഴുതിയിരുന്നു.
2013 ജൂലൈ 24-ന്‌ കത്ത്‌ വാങ്ങാന്‍ അഡ്വ. ഫെനി ജയിലില്‍ എത്തുമ്പോള്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്‌കുമാര്‍ പുറത്ത്‌ കാത്തുനിന്നിരുന്നു. പ്രദീപ്‌ കുമാര്‍ വഴി കത്ത്‌ ബാലകൃഷ്‌ണപിള്ളയ്‌ക്കു കൈമാറാനാണ്‌ഫെനിയോടു നിര്‍ദേശിച്ചത്‌. മൂന്നുദിവസത്തിനുശേഷം കത്ത്‌ ബാലകൃഷ്‌ണ പിള്ളയ്‌ക്കു കൈമാറിയതായി അറിഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകനായ എസ്‌. രാജീവിനെ കത്ത്‌ ഏല്‍പ്പിക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയിരുന്നതായും സരിത കമ്മിഷനെ അറിയിച്ചു.
മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്‌ 2014 ഫെബ്രുവരി 21-ന്‌ ജയില്‍ മോചിതയായ താന്‍ ആദ്യം പോയത്‌ ഫെനി ബാലകൃഷ്‌ണന്റെ വീട്ടിലേക്കാണ്‌. അന്നുതന്നെ ബാലകൃഷ്‌ണപിള്ളയുടെ ബന്ധുവായ ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലുള്ള വീട്ടിലേക്കു പോയി. ഏതാനും ദിവസം അവിടെ താമസിച്ചതായും സരിത കമ്മിഷനോടു പറഞ്ഞു.
ടീം സോളാറിന്റെ പ്രചാരണാര്‍ഥം 2011 ജൂണ്‍ 10-ന്‌ എറണാകുളം ഡ്രീം ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ സിനിമാ താരങ്ങളായ മമ്മൂട്ടി, കവിയൂര്‍ പൊന്നമ്മ, മന്ത്രി കെ.പി. മോഹനന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംബന്ധിച്ചിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ തുറന്ന എനര്‍ജി മാര്‍ട്ടുകള്‍ ഉദ്‌ഘാടനം ചെയ്‌തത്‌ മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, കെ.സി. ജോസഫ്‌, പി.കെ. ജയലക്ഷ്‌മി, പി.ജെ. ജോസഫ്‌, കോഴിക്കോട്‌ എം.പി. എം.കെ. രാഘവന്‍ എന്നിവരായിരുന്നു. 2005 മുതല്‍ താനുമായി ബന്ധമുണ്ടെന്ന അഡ്വ. ഫെനി ബാലകൃഷ്‌ണന്റെ മൊഴി തെറ്റാണ്‌. തന്റെ ആദ്യ വിവാഹമോചനക്കേസില്‍ ഫെനി ബാലകൃഷ്‌ണന്‍ ഹാജരായിട്ടില്ല. താനായിരുന്നില്ല. പരാതിക്കാരി. ഭര്‍ത്താവ്‌ രാജേന്ദ്രനാഥാണ്‌ കുടുംബകോടതിയെ സമീപിച്ചത്‌. 2012 ഡിസംബറിലാണ്‌ ഫെനി ബാലകൃഷ്‌ണനെ കാണുന്നതും പരിചയപ്പെടുന്നതും. ബിജു രാധാകൃഷ്‌ണന്റെ ലീഗല്‍ അഡൈ്വസര്‍ എന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഫെനി തന്നെ ആദ്യം ഫോണില്‍ വിളിച്ചതെന്നും സരിത പറഞ്ഞു.
കമ്മിഷന്‍ മുമ്പാകെ ഹാജരാകുന്ന സരിത ഉള്‍പ്പെടെയുള്ളവരെ വിസ്‌തരിക്കാന്‍ വൈമുഖ്യമുണ്ടെന്നു കാണിച്ച്‌ തന്റെ വക്കീല്‍ വക്കാലത്ത്‌ ഒഴിഞ്ഞുവെന്നും താന്‍ നേരിട്ടാകും ഇനി വാദം നടത്തുന്നതെന്നും കാണിച്ച്‌ ബിജു രാധാകൃഷ്‌ണന്‍ ജയില്‍ സൂപ്രണ്ട്‌ മുഖേന കമ്മിഷന്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.
News Credits,Mangalam Daily,22/12/2015

Sunday, November 22, 2015

നവകേരളം- പുതിയ രാഷ്‌ട്രീയം

വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണ ദര്‍ശനങ്ങളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ സ്വന്തം ജീവിതത്തില്‍, സമൂഹത്തിനുവേണ്ടി ഒരു ലക്ഷ്യം കണ്ടെത്തി ഉത്സാഹത്തോടെ അത്‌ പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ട്‌ പതിറ്റാണ്ടിലധികം എസ്‌.എന്‍.ഡി.പി. യോഗത്തിനായി സമര്‍പ്പിച്ചത്‌.
സാഹചര്യങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ ഒന്നിച്ച്‌ നില്‍ക്കണമെന്നും ഇന്ന്‌ അനുഭവിക്കുന്ന നീതി നിഷേധത്തില്‍ നിന്നും മോചനം നേടാന്‍ മുന്നോട്ടുവരണമെന്നും ഞാന്‍ അഭ്യര്‍ഥിച്ചത്‌. 1950 ല്‍ ഹിന്ദുമഹാമണ്ഡലത്തിനായി പ്രവര്‍ത്തിച്ച മഹാത്മാക്കളായ ആര്‍. ശങ്കറും മന്നത്ത്‌ പത്മനാഭനും കണ്ട സ്വപ്‌നം അന്ന്‌ യാഥാര്‍ത്ഥ്യമാക്കാന്‍ പല കാരണങ്ങളാലും കഴിഞ്ഞില്ല. ആ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ ഒരു കൂട്ടായ്‌മ സൃഷ്‌ടിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.
ഇവിടെ നടന്ന എല്ലാ രാഷ്‌ട്രീയ പരീക്ഷണങ്ങളും സാമൂഹ്യ നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ ഒരു പുതിയ രാഷ്‌ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ടുവെച്ചത്‌. സംസ്‌ഥാനത്തിന്റെ വികസനനേട്ടങ്ങള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്‌ നിഷേധിക്കുകയും അധികാരവും സമ്പത്തും ചിലരിലേക്ക്‌ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്‌ സ്വാതന്ത്രത്തിനുശേഷമുള്ള കേരളത്തിന്റെ രാഷ്‌ട്രീയ സാമ്പത്തിക രംഗം പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്നത്‌.
1953 ന്‌ ശേഷം വന്ന മുന്നണി പരീക്ഷണങ്ങളെല്ലാം തന്നെ ഭൂരിപക്ഷസമുദായത്തിന്റെ ന്യായമായ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ്‌ നടന്നത്‌. 1957 ല്‍ പ്രഗത്ഭനായ പ്രഫ. ജോസഫ്‌ മുണ്ടശേരിയെ വിദ്യാഭ്യാസ വകുപ്പ്‌ ഏല്‍പ്പിച്ച കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം 2006 ആയപ്പോഴേക്കും വിദ്യാഭ്യാസ വകുപ്പിനെ അരമനകളുടെ തൊഴുത്തില്‍ കെട്ടുന്നതാണ്‌ കണ്ടത്‌. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെയാണ്‌ കഞ്ഞിയെന്ന്‌ തെളിയിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റേയും നയം.
പ്രധാന വകുപ്പുകള്‍ ചില വിഭാഗങ്ങള്‍ക്ക്‌ തീറെഴുതിയതിന്റെ ഫലം അറിയണമെങ്കില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്‌, വ്യവസായം തുടങ്ങിയ വകുപ്പുകളിലെ ചില വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്‌ഥന്മാര്‍ നേടിയെടുത്ത ജീവിതസൗകര്യങ്ങളും കോണ്‍ട്രാക്‌ടര്‍മാരും മറ്റുചില ഗുണഭോക്‌താക്കളും നേടിയ ഭൗതികസൗകര്യങ്ങളും പരിശോധിച്ചാല്‍ മതി.
അടുത്ത കാലത്ത്‌ അഞ്ചാം മന്ത്രിയെ ഒരു ആത്മീയ നേതാവ്‌ പ്രഖ്യാപിച്ചത്‌ നമ്മള്‍ കണ്ടു. മന്ത്രിസഭയിലെ പുതിയ അംഗത്തിന്റെ പേരും മേല്‍വിലാസവും വകുപ്പും മുഖ്യമന്ത്രി അറിഞ്ഞത്‌ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണെന്ന്‌ പറയുമ്പോള്‍ കേരള രാഷ്‌ട്രീയം എവിടെ നില്‍ക്കുന്നുയെന്ന്‌ മനസിലാക്കുവാന്‍ ബുദ്ധിമുട്ടില്ല. ജമാഅത്തെ ഇസ്ലാമിയിലൂടെ ജനാധിപത്യം സ്‌ഥാപിക്കാമെന്നും മഅദ്‌നിയുടെ അനുഗ്രഹമുണ്ടെങ്കില്‍ പി.ഡി.പിയിലൂടെ സോഷ്യലിസം കൈവരിക്കാമെന്നും ഒക്കെ ഒരു നാണവുമില്ലാതെ പറയുന്നവര്‍ക്കെതിരേ പ്രതികരിക്കാന്‍, വോട്ടുചെയ്യാന്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കൊരു പാര്‍ട്ടി ആവശ്യമാണ്‌. കേരളത്തിലെ വിദ്യാഭ്യാസ രംഗം പൂര്‍ണമായും വര്‍ഗീയവത്‌ക്കരിക്കപ്പെട്ടുകഴിഞ്ഞു. വെളിച്ചം അറിവാണെന്നിരിക്കെ അത്‌ പകരുന്ന നിലവിളക്കില്‍പോലും മതത്തെ കാണുന്നു.
അഴിമതി നടത്തിയെന്ന്‌ പരമോന്നത നീതിപീഠമായ സുപ്രീംകോടതി കണ്ടെത്തി ജയിലില്‍ അടച്ച നേതാവിന്‌, അവിടെ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിയ ഭരണക്കാരെ അദ്ദേഹം കൈവിട്ടപ്പോള്‍ ജയിലില്‍ അടയ്‌ക്കാന്‍ കാരണക്കാരായവര്‍ അദ്ദേഹത്തിന്‌ ചുവപ്പ്‌ പരവതാനി വിരിച്ച്‌ സ്വന്തം മുന്നണിയില്‍ പ്രവേശനം നല്‍കി. ആത്മവഞ്ചനേ-നിന്റെ പേര്‌ രാഷ്‌ട്രീയമെന്നോ?
പുതിയ രാഷ്‌ട്രീയ പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്ന മുദ്രാവാക്യങ്ങള്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ സുഖലോലുപരായി കഴിയുന്ന രാഷ്‌ട്രീയ തമ്പൂരാക്കന്മാരുടെ ഉറക്കം കെടുത്തുമെന്ന്‌ ഞങ്ങള്‍ക്കറിയാം. ജനാഭിലാഷത്തിന്റെ ആഴം അളക്കുവാന്‍ ഏതാനും മാസങ്ങള്‍ക്കകം നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പുവരെ കാത്തിരുന്നാല്‍ മതി. മക്കളെ കോടികള്‍ മുടക്കി വിദേശത്ത്‌ പഠിപ്പിക്കുന്നവര്‍ ദശലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത കൊട്ടാര സദൃശ്യമായ മണിമാളകയില്‍ താമസിക്കുന്നവര്‍, ലോകത്തിലെ സമ്പന്നന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ വ്യവസായ പ്രമുഖന്മാരുടെ കീഴില്‍ മക്കളുടെ സുഖജീവിതം ഉറപ്പാക്കിയവര്‍ ഇവരെല്ലാം ആരെല്ലാമാണെന്നും അവരുടെ പൂര്‍വകാലം എങ്ങനെയായിരുന്നുവെന്നും മനസിലാക്കുവാനുള്ള സാമാന്യ ബുദ്ധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്‌ ലഭിച്ചപ്പോഴാണ്‌ രക്‌തസാക്ഷികളുടെ എണ്ണം കുറഞ്ഞത്‌.
കേരളത്തില്‍ രാഷ്‌ട്രീയം ഒരു വ്യവസായമായി മാറിയിരിക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമാണ്‌ മൂന്നാറിലെ പാവപ്പെട്ട തൊഴിലാളി സ്‌ത്രീകളിലൂടെ കേരള ജനത കണ്ടത്‌. സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാര്‍ക്കെതിരേ പടനയിച്ചതുകൊണ്ടുമാത്രമാണ്‌ വി.എസ്‌. അച്യുതാനന്ദന്‌ ഇവിടെ ഇരിപ്പിടം ലഭിച്ചത്‌. പണിയെടുപ്പത്‌ നാങ്കളെ, കാശടിപ്പത്‌ നീങ്കളെ എന്ന്‌ ആ സാധു സ്‌ത്രീകള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ തലയില്‍ മുണ്ടിട്ട്‌ സ്‌ഥലം വിട്ടവര്‍ പ്രസ്‌ ക്ലബുകളില്‍ ചെന്നിരുന്ന്‌ വീരസ്യം പറയുന്നതും നമ്മള്‍ കണ്ടു. കോടികള്‍ സമ്പാദിച്ച കേരള രാഷ്‌ട്രീയ നേതാക്കളോട്‌ എന്താണ്‌ താങ്കളുടെ ജോലി? എന്നുചോദിച്ചാല്‍ ഒരു മറുപടിയെ ഉള്ളു ജനസേവനം. ഇതിനെതിരെയുള്ള കേരളസമൂഹത്തിന്റെ പ്രതികരിക്കലാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി.
ഇന്നും ഒരു ദളിതന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോയിലില്ല എന്ന വസ്‌തുതയും വിസ്‌മരിക്കാന്‍ കഴിയില്ല. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാ ഹൈന്ദവ വിഭാഗങ്ങളോടും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ സി.പി.എം. കാട്ടിയ നന്ദികേട്‌ ചരിത്രത്തിന്റെ ഭാഗമാണ്‌്.
കേരളത്തിലെ ജനങ്ങള്‍ ഇടത്‌ വലത്‌ ചേരികളില്‍ ഏതെങ്കിലും ഒന്നിനെ മാത്രമേ മാറിമാറി സ്വീകരിക്കുയെന്നും മൂന്നാമതൊരു രാഷ്‌ട്രീയ സംവിധാനം അവര്‍ ത്യജിക്കുമെന്നുമാണ്‌ കുഴലൂത്തുകാരായ ചില രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ചരിത്ര ബോധമില്ലാതെ ഇവര്‍ പറയുന്ന അഭിപ്രായങ്ങള്‍ വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ 2016 ലെ പൊതുതെരഞ്ഞെടുപ്പ്‌ തെളിയിക്കും. പുതിയ പാര്‍ട്ടി ഏതെങ്കിലും മതങ്ങള്‍ക്കെതിരല്ല മറിച്ച്‌ സാഹോദര്യവും സമഭാവനയും തുല്യതയും അടിത്തറ പാകിയ ഒരു നവ രാഷ്‌ട്രീയ സംവിധാനമാണ്‌.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്‌ഥാനം കേരള രാഷ്‌ട്രീയത്തില്‍ വളര്‍ത്തിയെടുക്കാനാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതിനുഗുണമായ ചില ആശയങ്ങളും മുദ്രാവാക്യങ്ങളുമാണ്‌ ഞങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നത്‌.
1. ഭൂമി
ഭൂമിയുടെ പ്രതിശീര്‍ഷ ലഭ്യത കുറഞ്ഞു വരുന്ന നമ്മുടെ സംസ്‌ഥാനത്ത്‌ സമ്പത്ത്‌ കുറച്ച്‌ വ്യക്‌തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്‌. ഇതിനു പരിഹാരമായി സ്വകാര്യ തോട്ടങ്ങള്‍ക്ക്‌ പരിധി ഏര്‍പ്പെടുത്തണം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള നഗര സ്വത്തിനും പരിധി ഏര്‍പ്പെടുത്തണം. അധികമുള്ള ഭൂമി ഭൂരഹിതരായ പാവങ്ങള്‍ക്ക്‌ വീതിച്ചു നല്‍കണം. പാട്ടക്കരാര്‍ കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിട്ടപ്പെടുത്തി ഭൂരഹിതര്‍ക്കായി വീതിച്ചുനല്‍കാന്‍ കഴിയണം.
2.ഭവന പദ്ധതി
നിലവിലുള്ള ഭവനപദ്ധതികള്‍ എല്ലാംതന്നെ പാവപ്പെട്ടവനെ കടക്കാരനും ഭവനരഹിതനും ആക്കുന്ന സ്വഭാവത്തിലുള്ളതാണ്‌. ഇതിന്‌ മാറ്റം വരുത്തി, പാവങ്ങള്‍ക്ക്‌ അനുവദിക്കുന്ന വീട്‌ പണിതീര്‍ത്ത്‌ അവര്‍ക്ക്‌ കയറി താമസിക്കുവാന്‍ പാകത്തിലാക്കി വീടിന്റെ താക്കോല്‍ നല്‍കുന്ന സംവിധാനത്തിലാക്കണം.
3. സാമൂഹ്യ ക്ഷേമം
പാവപ്പെട്ടവര്‍ക്ക്‌ നല്‍കുന്ന ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത്‌ 5000 രൂപയായി നിശ്‌ചയിക്കണം. സച്ചാര്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തതിനു തുല്യമായി എല്ലാ ആനുകൂല്യങ്ങളും മുന്നോക്ക പിന്നാക്ക വ്യത്യാസമില്ലാതെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും നല്‍കണം.
4. ഭക്ഷ്യസുരക്ഷ, പൊതു വിതരണവും
റേഷന്‍ വിതരണം കുറ്റമറ്റതാക്കുകയും അത്‌ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ആവശ്യമായ അളവില്‍ നല്‍കുകയും ചെയ്യണം.
5. ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വികസനം
ആദിവാസി/പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ കോളനിവല്‍ക്കണത്തിലൂടെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സംവിധാനം അവസാനിപ്പിച്ച്‌, സാമൂഹിക സുരക്ഷയോടെ പൊതു ചുറ്റുപാടില്‍ ജീവിക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തണം.
6. സാമ്പത്തികം
അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുകയും, ലക്ഷങ്ങള്‍ ചെലവഴിച്ച്‌ മണിമാളികകള്‍ പണിതുയര്‍ത്തുകയും ചെയ്‌തവരുടെ വരുമാന സ്രോതസ്‌ അന്വേഷിച്ച്‌ അധിക സ്വത്തുക്കള്‍ കണ്ടുകെട്ടണം. 7. വിദ്യാഭ്യാസം ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ക്ക്‌ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും നല്‍കണം. എല്ലാ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേയും നിയമനം പി.എസ്‌.സിക്ക്‌ വിടണം. നിലവിലുള്ള സംവരണത്തില്‍ കുറവുവരുത്താതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തണം.
8. സേവന മേഖല
സര്‍ക്കാര്‍ സര്‍വിസിലെ അഴിമതിയും കൈക്കൂലിയും കെടുകാര്യസ്‌ഥതയും അവസാനിപ്പിച്ച്‌, പൊതുജനങ്ങള്‍ക്ക്‌ സേവനങ്ങള്‍ ലഭിക്കുന്നതിന്‌ കാലപരിധി നിശ്‌ചയിക്കുക.
9. പരിസ്‌ഥിതി സംരക്ഷണം വനം കയ്യേറുന്നവര്‍ക്കും പരിസ്‌ഥിതിനാശം വരുത്തുന്നവര്‍ക്കും കനത്ത ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്തണം.
10. ആരോഗ്യം
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആധുനിക ചികിത്സാസൗകര്യങ്ങളും ഡോക്‌ടര്‍മാരുടെ സേവനവും മരുന്നും ഉണ്ടാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായും മറ്റുള്ളവര്‍ക്ക്‌ ന്യായമായ ഫീസ്‌ ചുമത്തിയും ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
11. ക്രമസമാധാനം ഈ മേഖലയില്‍ വിമു
ക്‌തഭടന്മാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന പാക്കേജിന്‌ രൂപം നല്‍കണം. സൈബര്‍ ക്രൈം നടത്തുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തണം.
12. കൃഷി
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യഥാര്‍ത്ഥ കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക്‌ ആവശ്യമായ വിത്തും വളവും പരിജ്‌ഞാനവും നല്‍കുകയും അതോടൊപ്പം വിളസംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യണം.
13. ക്ഷേത്ര സംരക്ഷണം വരുമാനം കുറഞ്ഞ്‌ ജീര്‍ണാ
വസ്‌ഥയിലുള്ള ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയാറാക്കണം. സ്വകാര്യ ക്ഷേത്രങ്ങളിലേതുള്‍പ്പെടെ ശാന്തിമാര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നല്‍കണം. ദേവസ്വം ബോര്‍ഡുകളില്‍ രാഷ്‌ട്രീയക്കാരെ ഒഴിവാക്കി ക്ഷേത്രവിശ്വാസികളെ ഭരണം ഏല്‍പ്പിക്കണം.
14. ജനറല്‍
പഞ്ചായത്ത്‌ അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റ്‌ അംഗങ്ങള്‍ വരെയുള്ളവരുടെയും ബന്ധുക്കളുടെയും സ്വത്തുവിവരങ്ങള്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുകയും, യാഥാര്‍ത്ഥ്യവുമായി ഇത്‌ ശരിയാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം.
മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌ സമഗ്രവും സര്‍വാശ്ലേഷിയുമായ വികസനവും ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരവും മുന്നില്‍ കണ്ടുകൊണ്ടാണ്‌. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സാമൂഹ്യനീതി എന്നിവ അടിസ്‌ഥാനമാക്കിയുള്ള ഒരു നവകേരള സൃഷ്‌ടിയാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം.
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, പണ്ഡിറ്റ്‌ കറുപ്പന്‍, കണ്ടന്‍കുമാരന്‍, പൊയ്‌കയില്‍ കുമാരഗുരു തുടങ്ങിയ ഗുരുവര്യന്മാരുടേയും നവോത്ഥാന നായകരുടേയും മാനവീയ ദര്‍ശനങ്ങള്‍ക്ക്‌, രാഷ്‌ട്രീയ മാനം നല്‍കാനും സാമൂഹ്യനീതിയും സോഷ്യലിസവും മതേതരത്വവും അതിന്റെ യഥാര്‍ത്ഥ അന്തസത്തയ്‌ക്ക് നിരക്കുന്ന രീതിയില്‍ നടപ്പിലാക്കാനുമാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്‌. വിവേചനങ്ങള്‍ ഇല്ലാത്ത സമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിനായി സംഘടിച്ച്‌ ശക്‌തരാകുവാനും രാഷ്‌ട്രീയ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാകുവാനും കേരള ജനത തയാറാകുമെന്നാണ്‌ എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം.
Article Credits,Vellappilly Nadesan,Mangalam Daily,Nov 22 2015

'മുഖ്യമന്ത്രി യടക്കമുള്ളവര്‍ മാണി നിരപരാധിയെന്നു പറയുമ്പോള്‍ വിജിലന്‍സിന്‌ എന്തു പ്രസക്‌തി', സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ. അന്വേഷണമാണു വേണ്ടതെന്ന്‌ ഹൈക്കോടതി. കേസില്‍ ആരോപണ വിധേയനായ കെ.എം. മാണി നിരപരാധിയാണെന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യപ്രസ്‌താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ്‌ തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്തു പ്രസക്‌തിയെന്നും ആരോപണവിധേയര്‍ ഉന്നതരായതിനാല്‍ സംസ്‌ഥാനത്തിനു പുറത്തുള്ള ഏജന്‍സി കേസ്‌ അന്വേഷിക്കുന്നതാണ്‌ ഉചിതമെന്നും ജസ്‌റ്റീസ്‌ ബി. സുധീന്ദ്രകുമാര്‍ നിരീക്ഷിച്ചു.
ബാര്‍ കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവ്‌ റദ്ദാക്കണമെന്നും പ്രതിയായ കെ.എം. മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ കേസ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഇടുക്കി അറക്കുളം സ്വദേശി സണ്ണിമാത്യു നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. കേസ്‌ രജിസ്‌റ്റര്‍ ചെയ്ാന്‍ യപര്യാപ്‌തമായ തെളിവില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന്‌ ഉത്തരവിട്ട വിജിലന്‍സ്‌ കോടതി നടപടി നിയമപരമല്ലെന്നും കോഴ ആരോപണമുന്നയിച്ച ബിജു രമേശിനെ കേസില്‍ പ്രതിചേര്‍ക്കാതെയാണ്‌ വിജിലന്‍സിന്റെ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്‌ഥന്റെ വസ്‌തുതാ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ്‌ ഡയറക്‌ടറുടെ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ വിജിലന്‍സ്‌ തുടരന്വേഷണം നടത്തുന്നതിന്റെ സാംഗത്യവും കോടതി ചോദ്യം ചെയ്‌തു. ഉന്നതര്‍ പ്രതിസ്‌ഥാനത്തുള്ള കേസില്‍ നീതിപൂര്‍വകമായി അന്വേഷണം നടക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ കേസ്‌ സി.ബി.ഐക്കു കൈമാറുന്നകാര്യം പരിശോധിക്കുമെന്നും കോടതി വ്യക്‌തമാക്കി. അതേസമയം സി.ബി.ഐ. അന്വേഷണം സംബന്ധിച്ച കോടതി നിലപാടിനെ അഡ്വക്കേറ്റ്‌ ജനറല്‍ എതിര്‍ത്തു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷമേ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താവുവെന്നും സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം നേരത്തേ ഡിവിഷന്‍ ബഞ്ച്‌ നിരസിച്ചിട്ടുണ്ടെന്നും എ.ജി. ബോധിപ്പിച്ചു. എന്നാല്‍ കേസ്‌ അന്വേഷണം പുരോഗമിക്കുന്ന വേളയിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായതെന്നും അന്തിമറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
അതേസമയം വിജിലന്‍സ്‌ കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരായി റിവിഷന്‍ ഹര്‍ജി അപ്രസക്‌തമാണെന്നു കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്ര?ട്ടക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ ബി.എച്ച്‌. മന്‍സൂര്‍ ബോധിപ്പിച്ചു. തുടരന്വേഷണ ഉത്തരവിനെതിരേ വിജിലന്‍സ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറ്റൊരു ബെഞ്ച്‌ തുടരന്വേഷണ തീരുമാനം ശരിവച്ചിട്ടുണ്ടെന്നും കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ കേസിലെ തുടരന്വേഷണം സി.ബി.ഐക്ക്‌ കൈമാറുകയാണ്‌ ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു.
വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌തുള്ള റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ്‌ കോടതിയിലെ ഹര്‍ജിക്കാരനായ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, ബിജു രമേശ്‌ തുടങ്ങിയവര്‍ക്ക്‌ നോട്ടീസയച്ചു. വിചാരണക്കോടതിയിലെ അന്വേഷണ രേഖകള്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ബാര്‍ കോഴക്കേസിലെ പ്രതി കെ.എം. മാണിക്കും കോടതി നോട്ടീസ്‌ അയച്ചു. ഹര്‍ജിയില്‍ ഡിസംബര്‍ 2ന്‌ കോടതി അന്തിമവാദം കേള്‍ക്കും.