Showing posts with label Narendra Modi. Show all posts
Showing posts with label Narendra Modi. Show all posts

Sunday, March 12, 2017

125 കോടി ജനങ്ങളുടെ കരുത്തിൽ ഒരു പുതിയ ഭാരതം ജനിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: 125 കോടി ജനങ്ങളുടെ കരുത്തിലും കഴിവിലും ഒരു പുതിയ ഭാരതം ഉദയം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ലക്ഷണങ്ങളാണ് പുതുതായുണ്ടാകുന്ന ഭാരതീയജനതാപാർട്ടിയുടെ തിരഞ്ഞെടുപ്പു വിജയങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനത്തിലൂന്നിയാകും രാഷ്ട്രം നിലകൊളളുക. രാഷ്ട്രത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ ഗാന്ധിജിയും, സർദാർ പട്ടേലും, ഡോ. അം‌ബേദ്‌കറുമെല്ലാം സ്വപ്നം കണ്ട, അവരെല്ലാം അഭിമാനിക്കുന്ന ഒരു രാജ്യമായി ഭാരതത്തെ വാർത്തെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ സന്ദേശവുമായി സുരേഷ് ഗോപി വിസ്മയയുടെ വീട്ടിലെത്തി

കണ്ണൂർ: കണ്ണൂര്‍ അണ്ടലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ്‌ കുമാറിന്റെ കുടുംബത്തെ ചലച്ചിത്രതാരം സുരേഷ്‌ഗോപി എം.പി സന്ദര്‍ശിച്ചു. തന്റെ അച്ഛനെ കൊന്നതെന്തിനെന്ന് ചോദിച്ചുകൊണ്ടുളള സന്തോഷ്‌ കുമാറിന്റെ മകള്‍ വിസ്മയയുടെ സാമൂഹ്യമാദ്ധ്യമങ്ങളിലെ പോസ്റ്റ് ദേശീയ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തന്റെ സന്ദര്‍ശനമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരത സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ യുദ്ധസമാനമായ നീക്കത്തിന് ദേശീയതലത്തില്‍ ബി.ജെ.പി തുടക്കം കുറിക്കുമെന്ന് സുരേഷ്‌ഗോപി എം.പി പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെയാണ് ധര്‍മ്മടം അണ്ടലൂരിലെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ സുരേഷ്‌ഗോപി എത്തിയത്. സന്തോഷിന്റെ ഭാര്യ ബേബി, മക്കളായ സാരംഗ്, വിസ്മയ എന്നിവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച്, അവരെ സാന്ത്വനപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
News credits,Janamtv

Tuesday, January 3, 2017

കോണ്‍ഗ്രസ് സമരത്തില്‍; രാഹുല്‍ പുതുവത്സരാഘോഷത്തിലും

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക സമരം പ്രഖ്യാപിക്കുമ്പോള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ വിദേശത്ത് പുതുവത്സര ആഘോഷത്തില്‍. നിര്‍ണായക സമയത്ത് പാര്‍ട്ടിയോടൊപ്പം നില്‍ക്കാതെ ആഘോഷവുമായി കറങ്ങിനടക്കുന്ന രാഹുലിനെതിരെ നേതാക്കളില്‍ അമര്‍ഷം. ഇന്ന് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സ്ഥിരീകരിക്കാനാകുന്നില്ല.
അതേ സമയം കൂറ്റന്‍ റാലിയില്‍ പങ്കെടുത്ത് മോദി ഉത്തര്‍പ്രദേശില്‍ നിറഞ്ഞുനില്‍ക്കുന്നു. അവധിയെടുക്കാതെ 365 ദിവസവും 18 മണിക്കൂര്‍ ജോലി ചെയ്യുന്ന മോദിയുടെ എതിരാളിയായി ആഘോഷത്തിന് അവധിയെടുത്ത് മുങ്ങുന്ന രാഹുലിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് സമരത്തിനിടെ നേതാക്കളുടെ തന്നെ ചോദ്യം.
പുതുവത്സരത്തലേന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കാത്തിരുന്ന മോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് രാഹുല്‍ ലണ്ടനിലേക്ക് പറന്നത്. നോട്ട് റദ്ദാക്കലിന് അമ്പത് ദിവസം പിന്നിടുമ്പോള്‍ മോദി എന്തു പറയുമെന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. മോദിയുടെ പ്രസംഗത്തിന് പ്രതിപക്ഷത്തിന്റെ മുഴുവന്‍ നേതാവായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന രാഹുലിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ട്വിറ്ററിലൂടെ പ്രതികരിക്കാമെങ്കിലും വിദേശത്തെ ആഘോഷത്തിനിടയില്‍ ഇന്ത്യയെക്കുറിച്ചോര്‍ത്ത് ‘വേദനി’ക്കുന്നതില്‍ അനൗചിത്യമുണ്ട്.
ഒരു മാസത്തെ സമരം തിങ്കളാഴ്ച ആരംഭിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ നേതാക്കളുടെ പത്രസമ്മേളനമാണ്. രാജ്യവ്യാപക പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുലിന്റെ അഭാവം വിശദീകരിക്കാന്‍ നേതാക്കള്‍ ബുദ്ധിമുട്ടുന്നു. അനാരോഗ്യം കാരണം സോണിയ സജീവവുമല്ല. ആറിന് കലക്ടറേറ്റ് ഉപരോധമാണ്. ഇതിന് മുന്‍പെങ്കിലും രാഹുലെത്താനാണ് പാര്‍ട്ടിയുടെ പ്രാര്‍ത്ഥന. 2015ല്‍ ബജറ്റ് സമ്മേളനത്തില്‍ ആരോടും പറയാതെ പറന്ന് രാഹുല്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.
നോട്ട് റദ്ദാക്കലിന്റെ പ്രയാസങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചിരുന്ന തുടക്കത്തില്‍ പ്രതിപക്ഷം ഒന്നാകെ നടത്തിയ ദേശീയ പ്രക്ഷോഭം പൊളിഞ്ഞതിന് പിന്നാലെയാണ് പുതിയ സമരനാടകവുമായി കോണ്‍ഗ്രസ് വീണ്ടുമെത്തുന്നത്. നവംബറില്‍ ഇടതുപാര്‍ട്ടികള്‍ ഒരാഴ്ച നടത്തിയ പ്രക്ഷോഭം ജനങ്ങള്‍ അറിഞ്ഞതേയില്ല. നവംബര്‍ 28ലെ സംയുക്ത പ്രതിഷേധം പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു. കേരളത്തില്‍ ഇടത്പക്ഷം ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സഹകരിച്ചില്ല. ബംഗാളില്‍ ഇടതും കോണ്‍ഗ്രസ്സും നടത്തിയ ഹര്‍ത്താല്‍ മമത പരാജയപ്പെടുത്തി. ഭൂകമ്പ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതോടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചു.
ബിജെപിയെയും മോദിയെയും നേരിടാന്‍ രാഹുലിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തിരിച്ചറിവുണ്ട്. സര്‍ക്കാരിനെതിരായ ശക്തമായ ആയുധമായിരുന്നു നോട്ട് റദ്ദാക്കല്‍. ഇത് മുതലെടുക്കാന്‍ രാഹുലിന് സാധിച്ചില്ലെന്ന് മാത്രമല്ല പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയവും ഇത് തെളിയിക്കുന്നു. പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടപ്പോള്‍ ഇനിയെന്തിന് സമരമെന്നും ചോദ്യമുയരുന്നു.
Article Credits,Janmabhumidaily

Sunday, November 6, 2016

ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം രണ്ടാമതെത്തി

ന്യൂഡൽഹി : ചരക്ക് സേവന നികുതിയും മേക്ക് ഇൻ ഇന്ത്യയുമുൾപ്പെടെയുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വീകാര്യത കൂട്ടുന്നതായി റിപ്പോർട്ട് . ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം ഇന്തോനേഷ്യയ്ക്ക് പിന്നിൽ രണ്ടാമതെത്തി . ചുവപ്പ് നാടയുടെ കുരുക്കഴിച്ച് രാജ്യത്തെ ബിസിനസ് കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളാണ് സൂചികയിൽ ഇന്ത്യൻ സ്ഥാനം ഉയർത്താൻ കാരണമായത്.
ഗ്രാന്ത് തോർണ്ട്ടൺ അന്താരാഷ്ട്ര ബിസിനസ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ പാദത്തേക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഭാരതം രണ്ടാമതെത്തിയത്. ശുഭപ്രതീക്ഷ സൂചികയിലെ ഉയർന്ന റാങ്ക് സർക്കാരിന്റെ പ്രവർത്തനം ബിസിനസ് മേഖലയിൽ ഗുണപരമായി പ്രതിഫലിച്ചത് കൊണ്ടാണെന്ന് ഗ്രാൻഡ് തോർണ്ട്ടൺ ഇന്ത്യ മാനേജർ ഹരീഷ് എച്ച് വി പറഞ്ഞു.
ബിസിനസുമായി ബന്ധപ്പെട്ട തൊഴിൽ പ്രതീക്ഷയിൽ ആഗോളതലത്തിൽ ഭാരതം ഒന്നാമതെത്തിയിട്ടുണ്ട് . കഴിഞ്ഞ പാദത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളുമായി നല്ല ബന്ധം സ്ഥാപിക്കാൻ സർക്കാരിനു കഴിഞ്ഞതാണ് ഈ മാറ്റത്തിനു കാരണമെന്നും ഹരീഷ് വ്യക്തമാക്കുന്നു. 36 സാമ്പത്തിക മേഖലകളിലെ 2,500 ഓളം ബിസിനസ് സംരംഭങ്ങളുടെ ഇടയിൽ സർവേ നടത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
Article credits Janamtv News

Tuesday, October 18, 2016

ഭാരതമാണ് താരം

എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ സ്ഥാനം ലോകരാജ്യങ്ങളില്‍ ഏറെ ഉന്നതിയിലാണെന്ന് ഒരിക്കല്‍ക്കൂടി ബോധ്യമാക്കി. ഇത്തവണ ഗോവയില്‍ ഉച്ചകോടി നിശ്ചയിക്കുമ്പോള്‍ തന്നെ താരമാകാന്‍ പോകുന്നത് ഭാരതമാണെന്ന് ഏതാണ്ട് വ്യക്തമായതാണ്. ഉച്ചകോടിയിലെ ചര്‍ച്ചകളിലും തീരുമാനങ്ങളിലുമെല്ലാം മേല്‍ക്കൈ ഭാരതത്തിനായി. ചടുലമായ നീക്കങ്ങളും സന്ദര്‍ഭോചിതമായ ഇടപെടലുകളിലുമെല്ലാം മികച്ച ഭരണാധികാരി എന്ന പേരെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി.
ഉച്ചകോടി നടന്നുകൊണ്ടിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ട്രംപ് പ്രസ്താവിച്ചത്. ഊര്‍ജസ്വലനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ഭാരതവുമായി ബന്ധം ശക്തിപ്പെടുത്താനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച് നീങ്ങാനും ട്രംപ് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. ലോകം ഇന്ന് ഉറ്റുനോക്കുന്ന നേതാവ് നരേന്ദ്രമോദിയായിക്കഴിഞ്ഞു. അതുകൊണ്ടാണ് വന്‍ ശക്തികളായ ചൈനയും റഷ്യയുമെല്ലാം നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നത്. പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ നല്‍കില്ലെന്ന് റഷ്യപ്രഖ്യാപിച്ചത് ഗോവ ഉച്ചകോടിയിലാണ്. അതേസമയം ഭാരതവുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടാനും റഷ്യ തയ്യാറായി.
ഭാരതവും റഷ്യയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് ഗോവയില്‍ ധാരണയായത്. രാജ്യാതിര്‍ത്തികള്‍ കാക്കാന്‍ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനവും കാമോവ് ഹെലിക്കോപ്റ്ററുകളും യുദ്ധക്കപ്പലുകളും റഷ്യയില്‍ നിന്നു വാങ്ങാന്‍ തീരുമാനമായിരിക്കുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച വളരെ ഫലപ്രദമായി. തമിഴ്‌നാട്ടിലെ കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ 16 കരാറുകളിലാണ് ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്.
പ്രതിരോധം, ഊര്‍ജ്ജം, സാമ്പത്തിക സഹകരണം തുടങ്ങിയ രംഗങ്ങളിലാണ് കരാറുകള്‍. പ്രതിരോധ മേഖലയില്‍ മാത്രം 39,000 കോടി രൂപയുടെ കരാറുകള്‍. ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുവരെ രക്ഷാ കവചം തീര്‍ക്കുന്ന അതീവ നൂതന വ്യോമ പ്രതിരോധ സംവിധാനമായ ട്രയംഫിന് മാത്രം മുപ്പതിനായിരത്തിലധികം കോടി രൂപ വരും. ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധ മേഖലയായ സിയാച്ചിനിലേക്കുവരെ പറന്നുയരാന്‍ സാധിക്കുന്ന ഇരുനൂറ് കാമോവ് 226റ്റി ഹെലിക്കോപ്റ്ററുകളും റഷ്യയില്‍നിന്നു വാങ്ങും. 6,000 കോടി രൂപയുടെ പ്രതിരോധ ഇടപാടാണിത്. ഇതിനുപുറമേ ഗ്രിഗറോവിച്ച് വിഭാഗത്തില്‍പ്പെട്ട നാല് മിസൈല്‍ വേധ യുദ്ധക്കപ്പലുകള്‍ ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കും.
ആറുലക്ഷം കോടിക്ക് അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി സൈന്യത്തിന്റെ ആധുനീകരണത്തിന് തുടക്കമിട്ട ശേഷമാണ് റഷ്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. അതിര്‍ത്തി ഭീഷണിനേരിട്ടുകൊണ്ടിരിക്കവെ ഉടലെടുത്ത ഈ കരാറുകള്‍ വളരെ ശ്രദ്ധേയമാണ്.മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയും, ഭീകരവാദവും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ ഏറെ ആശങ്കയാണ് ഉച്ചകോടി പ്രകടിപ്പിച്ചത്. സന്തുലിത വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും മനുഷ്യാവകാശ സംരക്ഷണത്തിനും വിവരസാങ്കേതികവിദ്യയും വാര്‍ത്താവിനിമയസംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും മികച്ചതാണ്.
സാങ്കേതികവിദ്യയുടെ രംഗത്ത് വികസിത, അവികസിത രാജ്യങ്ങള്‍ തമ്മിലുള്ള വിടവ് നികത്തണം. ഭീകരര്‍ സാങ്കേതികവിദ്യ ദുരുപയോഗിക്കുന്നത് തടയാന്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്നും ആഗോളസ്രോതസ്സ് എന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ അവസരസമത്വം ഉറപ്പാക്കണമെന്നും ഉച്ചകടിയുടെ അഭ്യര്‍ത്ഥന ഭാവി ശുഭകരമാക്കുമെന്നതില്‍ സംശയമില്ല. രാജ്യാന്തര ഭീകരവാദത്തെ യോജിച്ച് നേരിടണമെന്ന ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് നിര്‍ദ്ദേശം വച്ചത് ഭാരതമാണ്.
അംഗരാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ ഉച്ചകോടി ശക്തിയായി അപലപിക്കുകയും ചെയ്തു. മതം, വംശം, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, വര്‍ണം എന്നിങ്ങനെ ഏതിന്റെ പേരിലുള്ളതായാലും ഭീകരവാദം അംഗീകരിക്കാനാവില്ലെന്ന് ഭാരതം, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനം ശുഭസൂചകമാണ്. ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ ബംഗാള്‍ ഉള്‍ക്കടല്‍ തീര രാഷ്ട്രങ്ങളുടെ സമ്മേളനവും ഗോവയില്‍ ചേര്‍ന്നു. ഭാരതത്തിന്റെ തന്ത്രപ്രധാന സ്ഥാനത്തുള്ള ഈ രാജ്യങ്ങളുടെ കൂട്ടായ്മയും ഭീകരതക്കെതിരെ പൊരുതാന്‍ ഉറച്ച തീരുമാനമെടുത്തതും ഭാരതത്തിന് നേട്ടമായി. എല്ലാ അര്‍ത്ഥത്തിലും നരേന്ദ്രമോദിക്ക് നമോവാകം നല്‍കാന്‍ ഗോവ ഉച്ചകോടി വഴിവച്ചു.
Article Credits ,Janmabhumidaily , October 18, 2016

Friday, October 14, 2016

മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍. ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, മതതിന്റെ പേരില്‍ രാജ്യത്ത് അതിക്രമം അനുവദിയ്ക്കില്ലെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സിലാണ് നരേന്ദ്രമോദി സര്‍ക്കാരിനെ പ്രശംസിച്ച് ക്രിസ്തീയ സഭകള്‍ രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തികള്‍ മാതൃകാപരവും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്നതാണെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ സ്ഥാപക അദ്ധ്യക്ഷന്‍ റെവറന്റ് ജോസഫ് ഡിസൂസ അഭിപ്രായപ്പെട്ടു.
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭീകരവാദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ക്രിസ്തുമത വിശ്വാസികള്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ജോസഫ് ഡിസൂസ പറഞ്ഞു.
അതേസമയം രാജ്യത്ത് മതപരമായ അതിക്രമം അനുവദിക്കില്ലെന്നും ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിതെന്നും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
News Credit,Janamtv.com

Monday, October 3, 2016

കേരളത്തിലെ ഐഎസ്: പേര് അന്‍സാറുള്‍ ഖിലാഫ

കൊച്ചി/കണ്ണൂര്‍: പാനൂര്‍ കനകമലയില്‍ അഞ്ച് ഐഎസ് ഭീകരരും കുറ്റ്യാടിയില്‍ ഒരാളും അറസ്റ്റിലായതോടെ വെളിവായത് അന്താരാഷ്ട്ര ഭീകരസംഘടനക്ക് കേരളത്തിലുള്ള വേരോട്ടം. കേരളത്തിലെ ഐഎസ് ഘടകത്തിന്റെ പേര് അന്‍സാറുള്‍ ഖിലാഫ എന്നാണെന്ന് വ്യക്തമായി. ഐഎസ്ബന്ധമുള്ള തൊടുപുഴ ഉണ്ടപ്ലാാവ് മാളിയേക്കല്‍ വീട്ടില്‍ ഹാജമുഹമ്മദിന്റെ മകന്‍ സുബഹാനി ( 22) തിരുനല്‍വേലിയില്‍ അറസ്റ്റിലായി.
പാനൂര്‍ അണിയാരം മദീന മന്‍സിലില്‍ മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്‌വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ. ജാസീം, കോയമ്പത്തൂര്‍ അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയാണ് കനകമലയില്‍ എന്‍ഐഎ പിടിച്ചത്. കുറ്റ്യാടിയില്‍ റംഷാദ്, കോയമ്പത്തൂരില്‍ ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മലബാറില്‍ നിന്ന് പോയി ഐഎസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിന് വഴിവെച്ചത്.
നാലു മാസമായി നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഫോണ്‍ പിന്തുടര്‍ന്നാണ് കനകമലയിലുണ്ടെന്നറിഞ്ഞത്. കേരളാ പോലീസിനെയും അറിയിക്കാതെയായിരുന്നു ഐജി അനുരാഗ്, എസ്പി ഷൗക്കത്തലി എന്നിവരുടെ നടപടി. ദക്ഷിണേന്ത്യയിലെ ഐഎസിന്റെ സ്ലീപിംഗ്‌സെല്ലില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുത്തതായും കണ്ടെത്തി. തീവ്രസ്വഭാവമുളള ചില ഇസ്സാമിക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തിലാണ്.
തടിയന്റവിടെ നസീറുമായി ബന്ധമുളളവരും, നിരവധി തീവ്രവാദക്കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ ഹാലിമുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തിലാണ്. മന്‍സീദ് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനാണ്. അണിയാരം മദീന മന്‍സിലില്‍ മഹമൂദ്ഹസീന ദമ്പതികളുടെ മകനാണ്. ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ ക്രിസ്ത്യാനിയായ ഫിലീപ്പീന്‍സ്‌കാരി ആന്‍സിയെ പ്രണയിച്ച് ഇയാള്‍ വിവാഹം ചെയ്യുകയായിരുന്നു. ആന്‍സിയെ പിന്നീട് മതംമാറ്റി മറിയം ആക്കി.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
ജാസിം, റംഷാദ് എന്നിവര്‍ സഹോദരന്മാരുടെ മക്കളാണ്. വളയന്നൂരിലെ നങ്ങീലങ്കണ്ടി അബ്ദുള്ളയുടെ മകനാണ് എന്‍.കെ. ജാസിം (25). അബ്ദുള്ളയുടെ സഹോദരന്‍ അഷറഫിന്റെ മകനാണ് റംഷാദ് എന്ന ആമു(24).
വിവിധ കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനും പ്രധാന വ്യക്തികളെ വകവരുത്താനും പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രം എന്‍ഐഎയെ അന്വേഷണത്തിന് നിയോഗിച്ചത്. പിടിയിലായവരുടെ വീടുകളില്‍ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
News Credits,Janmabhumidaily

Thursday, September 29, 2016

പാരാ റെജിമെന്റിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാക്കിസ്ഥാന്‍ വിറച്ചു

ന്യൂദല്‍ഹി: ഭാരത സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത മിന്നലാക്രമണമാണ് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ പാരാ റെജിമെന്റ് നടത്തിയത്. മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശമുണ്ടാകാതെ രീതിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാന്‍ സൈന്യത്തിനായി.
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് സമീപം ഹെലികോപ്ടറില്‍ ഇറങ്ങിയ ശേഷമായിരുന്നു പാരാ റെജിമെന്റിന്റെ ആക്രമണം. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിരീക്ഷണത്തിലായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. കെട്ടിടങ്ങള്‍ക്കും മറ്റ് ചുറ്റുപാടുകള്‍ക്കും അധികം നാശം ഉണ്ടാക്കാതെ ലക്ഷ്യം വയ്ക്കുന്നതിനെ മാത്രം ആക്രമിക്കുന്ന രീതിയാണിത്. നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യത തീരെ കുറവാണ്.
ആക്രമണ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അജിത് ദോവലും മനോഹര്‍ പരീക്കറും പ്രധാനമന്ത്രിയെ അറിയിച്ചുകൊണ്ടിരുന്നു. ആധുനിക ഹെലികോപ്റ്ററുകളില്‍ അതിര്‍ത്തി കടന്ന സൈന്യം പരച്യൂട്ട് ഉപയോഗിച്ചാണ് പാക് അധീന കശ്മീരിലിറങ്ങിയത്. ഏകദേശം മൂന്ന് കിലോമീറ്ററോളം ഉള്ളില്‍ കടന്നായിരുന്നു ഭാരത സൈന്യത്തിന്റെ ആക്രമണം.
അര കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ അകലത്തുള്ള തീവ്രവാദി കേന്ദ്രങ്ങളാണ് ഭാരത സൈന്യം തകര്‍ത്തെറിഞ്ഞത്. ദൗത്യത്തില്‍ പങ്കെടുത്ത ഭാരത സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തി.

നരകത്തിൽ പോയാലും തീർത്തിട്ട് തിരിച്ചു വരും: ഭാരതത്തിന്റെ സ്വന്തം പാരാ എസ് എഫ്

ദീർഘദൂര ഓട്ടമത്സരമായ മാരത്തണിൽ ഓടിത്തീർക്കേണ്ടത് 42.195 കിലോമീറ്ററാണ് .പരിശീലനം സിദ്ധിച്ച മാരത്തൺ ഓട്ടക്കാർ പോലും മാരത്തൺ കഴിയുമ്പോൾ അവശരാകും . ദീർഘനാളത്തെ തയ്യാറെടുപ്പും മറ്റെല്ലാ സൗകര്യങ്ങളും മാരത്തൺ ഓടുന്ന കായിക താരങ്ങൾക്ക് ലഭിക്കും. ഒരു ഭാരവും കൂടെ എടുക്കേണ്ടതുമില്ല. പക്ഷേ ലോകത്തെ ഏറ്റവും മികച്ച സ്പെഷ്യൽ ഫോഴ്സുകളിലൊന്നായ ഭാരതത്തിന്റെ പാര എസ് എഫിൽ അംഗമാകണമെങ്കിൽ ഒറ്റ ഉദ്യമത്തിൽ ഓടിത്തീർക്കേണ്ടത് എത്ര കിലോമീറ്ററാണെന്നറിയുമോ ?
100 കിലോമീറ്റർ ! അതും പതിനേഴ് കിലോ ഭാരമുള്ള യുദ്ധസാമഗ്രികളും ആയുധവുമായി.
അതി കഠിനമായ പരിശീലനത്തിന്റെ 90 ദിവസം നീണ്ടു നിൽക്കുന്ന പ്രോബേഷൻ പീരിയഡ് . മനസ്സും ശരീരവും ഒരു പോലെ തളർത്തുന്ന മുറകൾ . വിശ്രമമില്ലാതെ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലന വിഷയങ്ങൾ . അതിനു ശേഷമുള്ള 100 കിലോമീറ്റർ ഓട്ടം . ഓരോ പാരാ എസ് എഫ് വോളണ്ടിയറും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് കടക്കേണ്ടത് സാധാരണ മനുഷ്യന് സാദ്ധ്യമാകാത്ത നിരവധി കടമ്പകളാണ്.
ഭാരതത്തിന്റെ പാരച്യൂട്ട് റെജിമെന്റിന് പതിറ്റാണ്ടുകളുടെ പോരാട്ട വീര്യത്തിന്റെയും ഉജ്ജ്വലവിജയങ്ങളുടേയും ചരിത്രമുണ്ട് . 1941 ഒക്ടോബർ 29 നാണ് പാരച്യൂട്ട് റെജിമെന്റ് സ്ഥാപിതമാകുന്നത് .പിന്നീടിങ്ങോട്ട് യുദ്ധതന്ത്രത്തിന്റെയും അനുപമമായ സൈനിക വീര്യത്തിന്റെയും പ്രതീകമായി അത് മാറി. രണ്ടാം ലോക മഹായുദ്ധത്തിൽ മ്യാന്മറിൽ ഓപ്പറേഷൻ ഡ്രാക്കുള വിജയകരമായി നടത്തിയതിന് പാരച്യൂട്ട് റെജിമെന്റിന് ലഭിച്ചത് അഭിനന്ദന പ്രവാഹങ്ങളാണ് .
1945 മാർച്ച് ഒന്നിനാണ് ഭാരതത്തിന്റെ സൈനികർ മാത്രമുൾപ്പെട്ട പാരച്യൂട്ട് റെജിമെന്റ് രൂപീകരിച്ചത്. പിന്നീട് പാകിസ്ഥാൻ രൂപവത്കരിക്കപ്പെട്ടപ്പോൾ റെജിമെന്റ് രണ്ടായി വിഭജിക്കപ്പെട്ടു. 1948 ൽ കശ്മീർ ആക്രമിച്ചപ്പോഴാണ് പാരച്യൂട്ട് റെജിമെന്റിന്റെ സൈനിക വൈഭവത്തിന്റെ ചൂട് പാകിസ്ഥാൻ അറിഞ്ഞത്.
1965 ലെ യുദ്ധത്തിലാണ് റെജിമെന്റിൽ നിന്നും പ്രത്യേക കമാൻഡോ സംഘം എന്ന ആശയം ഉടലെടുത്തത് . വിവിധ റെജിമെന്റുകളിൽ നിന്ന് തെരഞ്ഞെടുത്ത സൈനികർ മേജർ മേഘ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കമാണ് ഇതിന് വഴി തെളിച്ചത് . അങ്ങനെ 1966 ജൂലൈ ഒന്നിന് ആദ്യ കമാൻഡോ സംഘമായ 9 പാര രൂപീകൃതമായി.1971 ലെ ബംഗ്ളാദേശ് വിമോചന യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച പാരച്യൂട്ട് റെജിമെന്റിന് നിലവിൽ 9 പാര എസ് എഫ് ബറ്റാലിയനുകളാണുള്ളത് .
90 ദിവസം നീണ്ടു നിൽക്കുന്ന കഠിന പരിശീലനത്തിലൂടെയാണ് പാര ട്രൂപ്പറെ തെരഞ്ഞെടുക്കുന്നത് . പാര സ്പെഷ്യൽ ഫോഴ്സിലെത്തെണമെങ്കിൽ വീണ്ടുമൊരു ആറുമാസ പരിശീലനം പൂർത്തിയാക്കണം .പരിശീലനം തുടങ്ങുമ്പോഴുള്ളവരിൽ നിന്നും വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും കഠിനമായ പരിശീലന കടമ്പകൾ പൂർത്തിയാക്കുന്നത് .കായിക ശേഷിയേക്കാൾ മാനസികമായി ഏത് ആക്രമണത്തെയും , കഷ്ടപ്പാടിനേയും നേരിടാനുള്ള കഴിവാണ് പരിശോധിക്കപ്പെടുക . ഏത് കരയിലും വെള്ളത്തിലും ആകാശത്തിലും ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാനും ദൗത്യം പൂർത്തിയാക്കാനും കഴിയുന്ന രീതിയിൽ ഓരോ കമാൻഡോയും സുശിക്ഷിതരാക്കപ്പെടുന്നു.
ബലിദാൻ മുദ്രയും മറൂൺ ബെററ്റുമാണ് പാരാ എസ് എഫിന്റെ സവിശേഷതകൾ. ഓരോ കമാൻഡോയുടേയും അഭിമാന മുദ്രകൾ . ഇത് സാധ്യമാക്കാൻ അവൻ പിന്നിടുന്നത് അതി കഠിനമായ പരിശീലനമുറകളാണ് . നരകത്തിൽ പോയാൽ പോലും പണി തീർത്ത് തിരിച്ച് വരാൻ പ്രാപ്തരാക്കുന്ന മുറകൾ . യഥാർത്ഥ ആയുധം ഉപയോഗിച്ചാണ് പരിശീലനം . ഒരു ചെറിയ തെറ്റ് പോലും ജീവൻ നഷ്ടപ്പെടുത്തും . ജോഡികളായി തിരിഞ്ഞുള്ള ആക്രമണമായതിനാൽ കൂടെയുള്ളയാൾക്ക് വെടിയേൽക്കാതെ സെന്റിമീറ്ററുകൾ മാത്രം അകലെയുള്ള ലക്ഷ്യം തകർക്കാനുള്ള പരിശീലനം അത്യാവശ്യമാണ്. പരിശീലനത്തിനിടയിൽ മരണം സ്വാഭാവികവുമാണ്.
ഭാരതത്തിന്റെ അഭിമാനമായ പാരാ എസ് എഫിൽ ബലിദാൻ മുദ്രയും മറൂൺ ബെററ്റുമണിഞ്ഞ് കമാൻഡോ ആയി സേവനമനുഷ്ഠിക്കാൻ കഴിയുന്നത് അത്ര എളുപ്പമല്ലെന്ന് ചുരുക്കം
Article Credits,Janamtv.com & Janmabhumidaily.com

Sunday, September 4, 2016

മാധ്യമങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധം: മുരളീധരന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്‍. സെക്രട്ടേറിയറ്റിലേക്കും വിവിധ വകുപ്പുകളിലേക്കും കടന്നുചെല്ലാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനു് സര്‍ക്കാര്‍ കടിഞ്ഞാണിട്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റിലേക്കും മന്ത്രിയാഫീസുകളിലേക്കും കടന്നുചെല്ലാനാകൂ.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വഷളാക്കിയതും പ്രശ്‌നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ മറ്റൊരു ഭാഗമായാണ്. ഒന്നരമാസത്തിലധികമായി ഹൈക്കോടതി മുതല്‍ സബ് കോടതികള്‍ വരെയുള്ള 400ലധികം കോടതികളില്‍ ചെന്ന് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല, കോടതികളിലെ വാര്‍ത്തകള്‍ പുറത്തുവരുന്നില്ല. സര്‍ക്കാരാണ് ഇതിന്റെ ഗുണഭോക്താവ്.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഇ മെയിലിലൂടെയാണ് മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വ്യക്തതവരുത്താനുമുള്ള അവസരമാണ് മുഖ്യമന്ത്രി നിഷേധിച്ചത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ വരെ സമീപിച്ചതും മന്ത്രിസഭക്ക് ജനങ്ങളില്‍നിന്ന് എന്തൊക്കയോ മറയ്ക്കാനുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.വി. മുരളീധരന്‍ പറഞ്ഞു.
News Credits ജന്മഭൂമി

Tuesday, August 30, 2016

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ആഗസ്റ്റ് 29 ന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഈ ദിവസം രാജ്യമെങ്ങും ദേശീയ സ്‌പോര്‍ട്‌സ് ദിനമായി ആചരിച്ചു പോരുന്നു. ഞാന്‍ ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിങ്ങളേവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം 1928 ലും 1932 ലും 1936 ലും ഒളിമ്പിക് മത്സരങ്ങളില്‍ ഭാരതത്തിന് ഹോക്കിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിത്തന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്നു. നാം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം, ബ്രാഡ്മാന്റെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം ധ്യാന്‍ചന്ദിനെക്കുറിച്ചുപറഞ്ഞത് ഹി സ്‌കോര്‍സ് ഗോള്‍സ് ലൈക് റണ്‍സ് (അദ്ദേഹം റണ്ണുകളെടുക്കുന്നതുപോലെ ഗോളുകള്‍ നേടുന്നു) എന്നാണ്.
ധ്യാന്‍ചന്ദ്ജി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും ദേശസ്‌നേഹത്തിന്റെയും ജീവസ്സുറ്റ ഉദാഹരണമായിരുന്നു. ഒരിക്കല്‍ കൊല്‍ക്കത്തയില്‍ ഒരു കളിക്കിടയില്‍ ഒരു എതിര്‍കളിക്കാരന്‍ ധ്യാന്‍ചന്ദിന്റെ തലയില്‍ ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുകയുണ്ടായി. അപ്പോള്‍ കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ധ്യാന്‍ചന്ദ് ആ പത്തുമിനിറ്റിനുള്ളില്‍ മൂന്നു ഗോളുകളടിക്കുകയും ഗോളുകള്‍കൊണ്ട് മറുപടികൊടുത്തുവെന്നു പറയുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കീ ബാത്തിന്റെ സമയം വരുമ്പോഴൊക്കെ മൈഗവ് ല്‍ അല്ലെങ്കില്‍ നരേന്ദ്രമോദി ആപ്പ് ല്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ട്. വൈവിധ്യങ്ങള്‍ നിറഞ്ഞവ. എന്നാല്‍ ഇപ്രാവശ്യം എല്ലാവരും തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് റിയോ ഒളിമ്പിക്‌സിനെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ചിലതു പറയണമെന്നാണ്. സാധാരണ പൗരന്മാര്‍ക്ക് ഒളിമ്പിക്‌സിനോട് ഇത്രയും അടുപ്പവും, ഇത്രയും ഉണര്‍വ്വും നാടിന്റെ പ്രധാനമന്ത്രി ഇതെക്കുറിച്ചു ചിലതു പറയണമെന്ന് ആകാംക്ഷയോടെ അഭ്യര്‍ഥിക്കുന്നതും ഞാന്‍ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ക്രിക്കറ്റല്ലാതെയുള്ള കളികളുടെ കാര്യത്തിലും ഭാരതത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇത്രത്തോളം സ്‌നേഹവും ഇത്രയധികം ഉണര്‍വും ഇത്രയധികം അറിവുമുണ്ട്.
ഈ സന്ദേശം വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രേരണാദായകമായ കാര്യമാണ്. ശ്രീ.അജിത് സിംഗ് എന്നൊരാള്‍ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി, ദയവായി ഇപ്രാവശ്യം മന്‍കീ ബാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കളികളില്‍ അവര്‍ പങ്കുചേരുന്നതിനെക്കുറിച്ചും തീര്‍ച്ചയായും പറയണം, കാരണം അവര്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിക്കൊണ്ട് നാടിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ശ്രീ.സച്ചിന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്നത് മന്‍കീ ബാത്തില്‍ സിന്ധു, സാക്ഷി, ദീപാ കര്‍മാകര്‍ എന്നിവരെക്കുറിച്ച് തീര്‍ച്ചയായും പറയണം എന്നാണ്. നമുക്കു കിട്ടിയ മെഡലുകള്‍ പെണ്‍കുട്ടികളാണു നേടിത്തന്നത്. അവര്‍ ഒരു തരത്തിലും ആരെക്കാളും പിന്നിലല്ലെന്ന് നമ്മുടെ പുത്രിമാര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇവര്‍ ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും കോണില്‍ നിന്നുമാണ്. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികള്‍ ഭാരതത്തിനു കീര്‍ത്തിയേകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണെന്നാണു തോന്നുന്നത്.
മൈഗവ് ല്‍ ശിഖര്‍ ഠാകുര്‍ എഴുതിയത് നമുക്ക് ഒളിമ്പിക്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം സാധിക്കുമായിരുന്നുവെന്നാണ്. അദ്ദേഹം എഴുതി, ‘ആദരണീയ മോദിസര്‍, റിയോയില്‍ നാം രണ്ടുമെഡലുകള്‍ നേടിയതില്‍ ആദ്യമായി ആശംസകള്‍. എന്നാല്‍ നമ്മുടെ പ്രകടനം നന്നായിരുന്നോ എന്നതിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നു. ഇല്ല എന്നാണ് ഉത്തരം. സ്‌പോര്‍ട്‌സില്‍ നമുക്ക് നീണ്ട ദൂരം താണ്ടേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കള്‍ ഇന്നും പഠനത്തിലും അകാദമിക് വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹം ഇന്നും സ്‌പോര്‍ട്‌സിനെ സമയം നഷ്ടപ്പെടുത്തലായി കണക്കാക്കുന്നു. ഈ ചിന്താഗതി മാറ്റേണ്ടത് ആവശ്യമാണ്. സമൂഹത്തിന്റെ ഉത്സാഹം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ കാര്യം അങ്ങയേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ആര്‍ക്കുമാവില്ല.’
ഇതേപോലെ ശ്രീ.സത്യപ്രകാശ് മെഹ്‌റാ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി – മന്‍ കീ ബാത്തില്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ (പാഠ്യേതര വിഷയങ്ങളില്‍) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിശേഷിച്ചും സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ കുട്ടികളും യുവാക്കളും കൂടുതല്‍ ഉത്സാഹിക്കണം. ഒരു തരത്തില്‍ ഇതേ ചിന്താഗതിയാണ് ആയിരക്കണക്കിനാളുകള്‍ വ്യക്തമാക്കിയത്. നാം ആശിച്ചതുപോലെയുള്ള ഒരു പ്രകടനം നമുക്കു നടത്താനായില്ല എന്നത് നമുക്കു നിഷേധിക്കാനാവില്ല. ചില ഇനങ്ങളില്‍ നമ്മുടെ കളിക്കാര്‍ ഭാരതത്തില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെങ്കിലും, ഇവിടെ കാഴ്ചവച്ച നല്ല പ്രകടനം അവിടെ പ്രതീക്ഷിച്ചതുപോലെ സാധിച്ചില്ല. മെഡല്‍ പട്ടികയില്‍ നമുക്കു കേവലം രണ്ടുമെഡല്‍ മാത്രമേ കിട്ടിയുള്ളൂ.
പക്ഷേ, മെഡല്‍ കിട്ടിയില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല ഇനങ്ങളിലും നമ്മുടെ താരങ്ങള്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ചു എന്നു കാണാം. കണ്ടില്ലേ, ഷൂട്ടിംഗില്‍ നമ്മുടെ അഭിനവ് ബിന്ദ്രാജി നാലാം സ്ഥാനത്തെത്തി, വളരെ ചെറിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. ജിംനാസ്റ്റിക്‌സില്‍ ദീപാ കര്‍മാകറും നല്ല പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടു. ഒളിമ്പിക്‌സ്, ജിംനാസ്റ്റിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യത്തെ ഭാരതപുത്രിയാണ് ദീപ എന്ന കാര്യം നമുക്കെങ്ങനെ മറക്കാനാകും? ടെന്നീസില്‍ സാനിയ മിര്‍സായുടെയും രോഹന്‍ ബൊപ്പണ്ണയുടെയും ജോഡിയുടെ കാര്യത്തിലും ഇങ്ങനെതന്നെയാണു സംഭവിച്ചത്.
അത്‌ലറ്റിക്‌സില്‍ നാം നല്ല പ്രകടനം കാഴ്ചവച്ചു. പി.ടി.ഉഷയ്ക്കുശേഷം 32 വര്‍ഷത്തിനിടയില്‍ ആദ്യമായി ലളിതാ ബാബര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലിന് യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്കുശേഷം മഹിളാ ഹോക്കി ടീം ഒളിമ്പിക്‌സിലെത്തിയെന്നറിയുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്. കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ നോക്ക് ഔട്ട് സ്റ്റേജില്‍ വരെയെത്തി. നമ്മുടെ ടീം വളരെ ശക്തരാണ്. മെഡല്‍ നേടിയ അര്‍ജന്റീനാ ടീം മുഴുവന്‍ ടൂര്‍ണമെന്റില്‍ ഒരേയൊരു പ്രാവശ്യമേ തോറ്റുള്ളു. തോല്‍പ്പിച്ചവരാരായിരുന്നു…? ഭാരതത്തിന്റെ കളിക്കാരായിരുന്നു. വരും കാലം തീര്‍ച്ചയായും നമുക്കു നല്ലതു വരുത്തും.
ബോക്‌സിംഗില്‍ വികാസ് കൃഷ്ണ യാദവ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. എന്നാല്‍ ബ്രോണ്‍സ് മെഡല്‍ നേടാനായില്ല. പല കളിക്കാരുടെയും, ഉദാഹരണത്തിന് അദിതി അശോക്, ദത്തൂ ഭോകനല്‍, അതനു ദാസ് തുടങ്ങിയവരുടെ പ്രകടനം നന്നായിരുന്നു. പക്ഷേ, പ്രിയപ്പെട്ട ദേശവാസികളേ, നമുക്കു വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷേ, ചെയ്തുപോന്നതുപോലെയാണ് ഇനിയും ചെയ്യുന്നതെങ്കില്‍ ഒരുപക്ഷേ, നമുക്കു വീണ്ടും നിരാശയാകും കൈവരുക. ഞാന്‍ ഒരു കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്കു പോകും. ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണു നടക്കുന്നതെന്ന് പഠനം നടത്തും. നമുക്ക് ഇനിയും എങ്ങനെ നന്നാകാനാകും എന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാക്കും. 2020, 2024, 2028 – എന്നിങ്ങനെ ദൂരവ്യാപകമായ ചിന്താഗതിയോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളും ഇതുപോലെയുള്ള കമ്മറ്റികള്‍ ഉണ്ടാക്കണമെന്നും സ്‌പോര്‍ട്‌സ് രംഗത്ത് നമുക്ക് എന്തു ചെയ്യാനാകുമെന്നും, നമ്മുടെ ഓരോരോ സംസ്ഥാനത്തിനും എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം. സംസ്ഥാനങ്ങള്‍ ശക്തി കാട്ടാനാകുന്ന തങ്ങളുടേതായ ഒന്നോ രണ്ടോ ഇനങ്ങള്‍ തെരഞ്ഞെടുക്കണം.
സ്‌പോര്‍ട്‌സ് അസോസിയേഷനുകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് അവര്‍ നിഷ്പക്ഷതയോടെ വിചാരവിശകലനം നടത്തണം എന്നാണ്. ഭാരതത്തിലെ ഓരോ പൗരനോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് ഏതൊന്നിലാണോ താത്പര്യം അതെക്കുറിച്ചുള്ള അഭിപ്രായം നരേന്ദ്രമോദി അപ്പ് ലൂടെ എനിക്കയക്കുക. സര്‍ക്കാരിന് എഴുതുക, ചര്‍ച്ച ചെയ്ത് തങ്ങളുടെ നിവേദനം സര്‍ക്കാരിനു നല്കുക. സംസ്ഥാനസര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടത്തി തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നാം പൂര്‍ണ്ണമായും തയ്യാറെടുക്കുക. നാം, നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍, 65 ശതമാനം യുവാക്കളുള്ള നാട്, സ്‌പോര്‍ട്‌സ് രംഗത്ത് നല്ല നിലവാരത്തിലേക്കുയരണം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 5 അധ്യാപകദിനമാണ്. ഞാന്‍ പല വര്‍ഷങ്ങളായി അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വളരെ സമയം ചെലവിടാറുണ്ട്. ഒരു വിദ്യാര്‍ഥിയെപ്പോലെ സമയം ചെലവാക്കിയിരുന്നു. ചെറിയ ചെറിയ കുട്ടികളില്‍ നിന്നും ഞാന്‍ വളരെ കാര്യങ്ങള്‍ പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 5 അധ്യാപക ദിനവും അധ്യയന ദിനവുമായിരുന്നു. പക്ഷേ, ഇപ്രാവശ്യം എനിക്ക് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകണം. അതുകൊണ്ട് മന്‍ കീബാത്തില്‍ തന്നെ എന്റെ ഈ വികാരം പ്രകടിപ്പിക്കണമെന്നു തീരുമാനിച്ചു.
ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടോ അത്രതന്നെ സ്ഥാനം അധ്യാപകനുമുണ്ട്. സ്വന്തം കാര്യത്തേക്കാളധികം സ്വന്തക്കാരുടെ കാര്യത്തില്‍ വേവലാതിപ്പെടുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കു വേണ്ടി, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി, ജീവിതം അര്‍പ്പിക്കുന്നു. ഇപ്പോള്‍, റിയോ ഒളിമ്പിക്‌സിനുശേഷം നാലുപാടും പുല്ലേലാ ഗോപീചന്ദിനെക്കുറിച്ചുള്ള ചര്‍ച്ചയാണു കേള്‍ക്കുന്നത്. അദ്ദേഹം സ്‌പോര്‍ട്‌സ്മാനാണ് – അതോടൊപ്പം നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നു. ഇന്ന് ഞാന്‍ ഗോപീചന്ദിനെ ഒരു കളിക്കാരന്‍ എന്നതിനേക്കാള്‍ നല്ല അധ്യാപകനെന്ന നിലയിലാണു കാണുന്നത്. അധ്യാപകദിനത്തില്‍, പുല്ലേല ഗോപീചന്ദിനെ, അദ്ദേഹത്തിന്റെ തപസ്യയെ, സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ, തന്റെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാന്‍ സല്യൂട് ചെയ്യുന്നു.
നമ്മുടെയെല്ലാം ജീവിതത്തില്‍ അധ്യാപകരുടെ സംഭാവന നമുക്കെപ്പോഴും അനുഭവപ്പെടാറുണ്ട്. സെപ്റ്റംബര്‍ 5 ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ജീയുടെ ജന്മദിനമാണ്. നാട് ഈ ദിനം അധ്യാപകദിനമായി കൊണ്ടാടുന്നു. അദ്ദേഹം ജീവിതത്തില്‍ ഏതു പദവിയിലെത്തിയെങ്കിലും സ്വയം എന്നും അദ്ദേഹം അധ്യാപകനായിത്തന്നെ ജീവിക്കാനാണു ശ്രമിച്ചത്. ഇത്രമാത്രമല്ല, ‘ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കാത്ത ആളാണ് നല്ല അധ്യാപകന്‍’ എന്ന് അദ്ദേഹം എന്നും പറയാറുണ്ടായിരുന്നു. രാഷ്ട്പതിയുടെ പദവിയിലാണെങ്കിലും അധ്യാപകനായി ജീവിക്കുകയും അധ്യാപക മനസ്സുണ്ടായിരുന്നതുകൊണ്ട് ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമായി നിര്‍ത്തുകയും ചെയ്ത ആശ്ചര്യകരമായ ജീവിതമാണ് ഡോ.രാധാകൃഷ്ണന്‍ ജീവിച്ചുകാട്ടിയത്.
എനിക്ക് എന്റെ അധ്യാപകരുടെ അനേകം കഥകള്‍ ഓര്‍മ്മയുണ്ട്. കാരണം ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍ അധ്യാപകരായിരുന്നു ഞങ്ങളുടെ ഹീറോകള്‍. എന്റെ ഒരു അധ്യാപകന്റെ കത്ത്, ഇപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സായിരിക്കുന്നുവെങ്കിലും ഇപ്പോഴും എല്ലാമാസവും ലഭിക്കുന്നു. കൈ കൊണ്ടെഴുതിയ കത്തു വരുന്നു. ഒരു മാസം കൊണ്ട് അദ്ദേഹം ഏതെല്ലാം പുസ്തകങ്ങള്‍ വായിച്ചുവെന്ന് അതില്‍ അവിടവിടെ സൂചനകളുണ്ടാകും, ഉദ്ധരണികളുണ്ടാകും. മാസം മുഴുവന്‍ ഞാന്‍ എന്തെല്ലാം, ചെയ്തു, അവ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയായിരുന്നോ അല്ലയോ. ഇന്നും അദ്ദേഹം എന്നെ ക്ലാസ് റൂമില്‍ പഠിപ്പിക്കുന്ന പ്രതീതിയാണ്. ഇന്നും അദ്ദേഹം എനിക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ് നല്കുകയാണെന്നു പറയാം. ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തിന്റെ കൈയക്ഷരം കണ്ടാല്‍ ഈ പ്രായത്തിലും ഇത്രയും സുന്ദരങ്ങളായ അക്ഷരങ്ങള്‍ എഴുതുന്നുവല്ലോ എന്ന് അദ്ഭുതപ്പെടും.
എന്റെ അക്ഷരം വളരെ മോശമായതുകൊണ്ട് ആരുടെയെങ്കിലും നല്ല അക്ഷരം കണ്ടാല്‍ എന്റെ മനസ്സില്‍ വളരെയധികം ആദരവു തോന്നും. എന്റെ ഈ അനുഭവം നിങ്ങള്‍ക്കുമുണ്ടാകാം. നിങ്ങളുടെ അധ്യാപകരില്‍ നിന്നുണ്ടായ നല്ല അനുഭവങ്ങള്‍, ലോകത്തോടു പറഞ്ഞാല്‍ അധ്യാപകരോടുള്ള വീക്ഷണത്തില്‍ മാറ്റം വരും, അഭിമാനം തോന്നും, സമൂഹത്തില്‍ നമ്മുടെ അധ്യാപകരുടെ അഭിമാനമുയര്‍ത്തുക യെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. നരേന്ദ്രമോദി ആപ്പ് ല്‍ നിങ്ങളുടെ അധ്യാപകര്‍ക്കൊപ്പമുള്ള ഫോട്ടോ, അധ്യാപകരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങള്‍, പ്രേരകങ്ങളായ എന്തെങ്കിലും കാര്യങ്ങള്‍ തീര്‍ച്ചയായും പങ്കുവയ്ക്കണം. അധ്യാപകരുടെ സംഭാവനകളെ വിദ്യാര്‍ഥികളുടെ കണ്ണുകള്‍കൊണ്ടു കാണുകയെന്നതുതന്നെ വളരെ വിലപ്പെട്ട കാര്യമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഗണേശോത്സവം അടുത്തുവരുന്നു. ഗണേശന്‍ വിഘ്‌നങ്ങള്‍ മാറ്റുന്നു… നമ്മുടെ നാടിന്റെ, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ കുടുംബത്തിന്റെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വിഘ്‌നങ്ങളില്ലാതിരിക്കട്ടെ. എന്നാല്‍ ഗണേശോത്സവത്തിന്റെ കാര്യം പറയുമ്പോള്‍ ലോകമാന്യ തിലകനെക്കുറിച്ച് ഓര്‍മ്മ വരുന്നതു സ്വഭാവികമാണ്. പൊതുഗണേശോത്സവം തുടങ്ങി വച്ചത് ലോകമാന്യ തിലകനാണ്. അതിലൂടെ അദ്ദേഹം ഈ മതപരമായ ആഘോഷത്തെ ദേശത്തെ ഉണര്‍ത്താനുള്ള സന്ദര്‍ഭമാക്കി മാറ്റി. സാമൂഹിക സംസ്‌കാരത്തിന്റെ ആഘോഷമാക്കി. ഗണേശോത്സവത്തിലൂടെ സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കട്ടെ. സമൂഹത്തിന് പുതിയ ഓജസ്സും തേജസ്സും ലഭിക്കുന്ന പരിപാടികളാകണം സംഘടിപ്പിക്കുന്നത്. അതോടൊപ്പം അദ്ദേഹം നല്കിയ മന്ത്രം, സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണെന്ന മന്ത്രം പ്രധാനമായിരിക്കട്ടെ. ആ മന്ത്രം സ്വാതന്ത്ര്യസമരത്തിന് ശക്തിയേകിയിരുന്നു.
ഇന്നും, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗണേശോത്സവം നടക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ യുവാക്കളും ഈ ആഘോഷത്തിനായി വളരെ തയ്യാറെടുപ്പുകള്‍ നടത്തുന്നു, വളരെ ഉത്സാഹവുമുണ്ടാകും. ചിലര്‍ ഇപ്പോഴും ലോകമാന്യതിലകന്‍ ഏതൊരു വികാരമാണോ മുന്നോട്ടു വച്ചത്, അത് അനുകരിക്കാന്‍ അകമഴിഞ്ഞ് ശ്രമിക്കുന്നു. പൊതു വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു, ലേഖനമത്സരങ്ങള്‍ നടത്തുന്നു, പൂക്കളമത്സരങ്ങള്‍ നടത്തുന്നു. അതിലെ ദൃശ്യങ്ങളില്‍ സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ വളരെ കലാപൂര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു തരത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഒരു വലിയ മുന്നേറ്റമാണ് ഗണേശോത്സവത്തിലൂടെ നടക്കുന്നത്. ലോകമാന്യ തിലകന്‍ സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണ് എന്ന് പ്രേരകമന്ത്രം നല്കി. എന്നാല്‍ നാം സ്വതന്ത്ര ഭാരതത്തിലാണു ജീവിക്കുന്നത്. ഇന്നത്തെ മന്ത്രം സുരാജ് – സദ്ഭരണം – നമ്മുടെ അവകാശമാണ് എന്നായിക്കൂടേ. നമുക്കിനി സുരാജിലേക്കാണു പോകേണ്ടത്. അത് നമ്മുടെ പ്രഥമഗണനീയ വിഷയമാകട്ടെ. ഈ മന്ത്രത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് ഗണേശോത്സവത്തിന്റെ സന്ദേശം നല്കാനാവില്ലേ? വരൂ.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഉത്സവം സമൂഹത്തിന്റെ ശക്തിയാണെന്നതു ശരിയാണ്. ഉത്സവം വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിന് പുതിയ പ്രാണനേകുന്നു. ഉത്സവമില്ലാതെ ജീവിതം അസാധ്യമാണ്. എന്നാല്‍ അതിനെ കാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്രാവശ്യം പലരും എനിക്ക് വിശേഷിച്ചും എഴുതിയത് ഗണേശോത്സവത്തെക്കുറിച്ചും ദുര്‍ഗ്ഗാ പൂജയെക്കുറിച്ചുമാണ്. അവരുടെ വേവലാതി പരിസ്ഥിതിയെക്കുറിച്ചാണ് ശ്രീ.ശങ്കര്‍ നാരായണപ്രസാദ് എന്നു പേരുള്ള ഒരാള്‍ വളരെ മനസ്സര്‍പ്പിച്ചു പറയുന്നു, ‘മോദീജീ, പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത് എന്ന് അങ്ങ് ജനങ്ങളോടു പറയൂ. ഗ്രാമത്തിലെ കുളത്തിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ്ജിയെ ഉപയോഗിച്ചൂകൂടേ. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ പ്രതിമകള്‍ പരിസ്ഥിതിക്ക് യോജിച്ചതല്ല. അദ്ദേഹവും മറ്റു പലരും വളരെ വേദന വ്യക്തമാക്കിയിരിക്കുന്നു. എനിക്കും നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നമുക്ക് ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും മണ്ണുകൊണ്ടുള്ള പ്രതിമകള്‍ ഉണ്ടാക്കി നമ്മുടെ പഴയ പാരമ്പര്യത്തിലേക്കു മടങ്ങിക്കൂടേ എന്നാണ്.
പരിസ്ഥിതി സംരക്ഷിക്കല്‍, നമ്മുടെ നദികളും തടാകങ്ങളും സംരക്ഷിക്കല്‍, അതിലുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും ആ ജലത്തിലെ ചെറു ജീവജാലങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയും ഈശ്വരസേവ തന്നെയാണ്. ഗണേശന്‍ വിഘ്‌നഹരനാണ്. അതുകൊണ്ടുതന്നെ വിഘ്‌നമുണ്ടാക്കുന്ന ഗണേശനെ നമ്മളുണ്ടാക്കാന്‍ പാടില്ല. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നെനിക്കറിയില്ല. പക്ഷേ, ഇതു ഞാന്‍ മാത്രമല്ല പറയുന്നത്, പലരും പറയുന്നു. പലരുടെയും കാര്യം പലപ്രാവശ്യം കേട്ടിരിക്കുന്നു – പൂനയിലെ ഒരു പ്രതിമാനിര്‍മ്മാതാവ് ശ്രീ.അഭിജീത് ധോംണ്ട്ഫലേ, കോല്ഹാപൂരിലെ നിസര്‍ഗ് മിത്ര്, വിജ്ഞാന്‍ പ്രബോധിനി എന്നീ സംഘടനകള്‍, വിദര്‍ഭയിലെ നിസര്‍ഗ്ഗ്-കട്ടാ, പൂനയിലെ ജ്ഞാന പ്രബോധിനി, മുംബൈയിലെ ഗിരഗാംവചാ രാജാ. ഇങ്ങനെയുള്ള അനേകം സ്ഥാപനങ്ങളും മണ്ണുകൊണ്ടുള്ള ഗണേശനെ ഉണ്ടാക്കാന്‍ വളരെ അധ്വാനിക്കുന്നു, പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദപരമായ ഗണേശോത്സവം എന്നതും സാമൂഹ്യ സേവനമാണ്. ദൂര്‍ഗ്ഗാ പൂജയ്ക്ക് ഇനിയും സമയമുണ്ട്. പ്രതിമകളുണ്ടാക്കിയിരുന്ന പഴയ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിക്കും… തടാകത്തിലെ നദിയിലെ ചേറുകൊണ്ട് ഉണ്ടാക്കിയാല്‍ അത് വീണ്ടും അതില്‍ത്തന്നെ ചെന്നു ലയിച്ചു ചേരുമെന്നതുകൊണ്ട് പരിസ്ഥിതിക്ക് കാര്യമായ ഹാനി സംഭവിക്കുന്നുമില്ല. നിങ്ങളേവര്‍ക്കും ഗണേശചതുര്‍ഥിയുടെ അനേകം ശുഭാശംസകള്‍ നേരുന്നു..
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതരത്‌നം മദര്‍ തെരേസ – സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. അവര്‍ അല്‍ബേനിയായിലാണു ജനിച്ചത്. അവരുടെ ഭാഷയും ഇംഗ്ലീഷുമായിരുന്നില്ല. എന്നാല്‍ അവര്‍ ജീവിതം രൂപപ്പെടുത്തി, ദരിദ്രരെ സേവിക്കാന്‍ തക്കതാക്കുന്നതിന് വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്. സന്യാസിമാരില്‍ നിന്നും, ഋഷിമാരില്‍ നിന്നും മുനിമാരില്‍ നിന്നും മഹാപുരുഷന്മാരില്‍ നിന്നും അനുനിമിഷം നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു. നാം എന്തെങ്കിലുമൊക്കെ നേടിക്കൊണ്ടിരിക്കും, പഠിച്ചുകൊണ്ടിരിക്കും, എന്തെങ്കിലുമൊക്കെ നല്ലതു ചെയ്തുകൊണ്ടിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വികസനം ഒരു ജനമുന്നേറ്റമാകുമ്പോള്‍ എത്രവലിയ മാറ്റമാണുണ്ടാകുന്നത്. ജനശക്തിയെ ഈശ്വരന്റെതന്നെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്നു. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നിര്‍മ്മലമായ ഗംഗയ്ക്കുവേണ്ടി, ഗംഗയെ ശുദ്ധീകരിക്കാന്‍, ആളുകളെ ബന്ധപ്പെടുത്താനുള്ള വിജയപ്രദമായ ശ്രമം നടത്തി. ഈ മാസം 20 ന്‌ ഗംഗയുടെ തീരത്തെ ഗ്രാമ മുഖ്യന്മാരുടെ ഒരു യോഗം അലഹാബാദില്‍ വിളിച്ചു കൂട്ടുകയുണ്ടായി. പുരുഷന്മാരുമുണ്ടായിരുന്നു, സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ അലഹാബാദില്‍ വരുകയും ഗംഗാതീരത്തെ ഗ്രാമ മുഖ്യന്മാര്‍ ഗംഗാതീരത്തെ തങ്ങളുടെ ഗ്രാമങ്ങളില്‍ തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ശീലം ഉടന്‍ നിര്‍ത്തിക്കുമെന്നും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ജനമുന്നേറ്റം നടത്തുമെന്നും ഗംഗ ശുദ്ധീകരിക്കുന്നതില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഗ്രാമം ഗംഗയെ മലിനമാക്കില്ലെന്നും ഗംഗാമാതാവിനെ സാക്ഷിയാക്കി ശപഥം ചെയ്തു. ഈ ഒരു ദൃഢനിശ്ചയത്തിനായി, ചിലര്‍ ഉത്തരാഖണ്ഡില്‍ നിന്ന് ചിലര്‍ ഉത്തര്‍ പ്രദേശില്‍ നിന്ന്, ചിലര്‍ ബീഹാറില്‍ നിന്ന്, ചിലര്‍ ഝാര്‍ഖണ്ഡില്‍ നിന്ന്, ചിലര്‍ പശ്ചിമ ബംഗാളില്‍ നിന്ന് അലഹബാദില്‍ എത്തിയതിന് ഏവരെയും അഭിനന്ദിക്കുന്നു. ഈ ഒരു ആശയത്തെ നടപ്പില്‍ വരുത്തിയതിന് ഞാന്‍ ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും, മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു. ജനശക്തി സംഭരിച്ച് ഗംഗ ശുദ്ധീകരിക്കുന്നതില്‍ മഹത്തായ കാല്‍വയ്പ്പിന്റെ പേരില്‍ ഞാന്‍ ആ 5 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോടും നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങള്‍ ചിലപ്പോള്‍ എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ആ ആശയങ്ങള്‍ രൂപപ്പെടുത്തിയ ആളുകളോട് എന്റെ മനസ്സില്‍ ഒരു വിശേഷാല്‍ ആദരവ് ഉണ്ടാവുകയും ചെയ്യുന്നു. ജൂലായ് 15 ന് ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ ഏകദേശം 1700 ലധികം സ്‌കൂളുകളിലെ ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ച് തങ്ങളുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതി. ചിലര്‍ ഇംഗ്ലീഷിലെഴുതി, ചിലര്‍ ഹിന്ദിയിലെഴുതി, ചിലര്‍ ഛത്തീസ്ഗഢിയിലെഴുതി. അവര്‍ ആ കത്തില്‍ അവരുടെ അച്ഛനമ്മമാരോടു പറഞ്ഞത് തങ്ങളുടെ വീടുകളില്‍ ടോയ്‌ലറ്റ് – ശൗചാലയം – വേണമെന്നായിരുന്നു. അതിനായി അവര്‍ ആവശ്യപ്പെട്ടു, ചിലര്‍ എഴുതിയത് ഈ വര്‍ഷം തങ്ങളുടെ ജന്മദിനം ആഘോഷിച്ചില്ലെങ്കിലും തീര്‍ച്ചയായും ടോയ്‌ലറ്റ് ഉണ്ടാക്കണമെന്നായിരുന്നു. ഏഴുമുതല്‍ പതിനേഴു വരെ വയസ്സുള്ള കുട്ടികളാണ് ഇതു ചെയ്തത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോള്‍ അവരുടെ കൈയില്‍ ടീച്ചര്‍ക്കു കൊടുക്കാനുള്ള കത്തുണ്ടായിരുന്നു. വലിയ സ്വാധീനമാണ്, വൈകാരികമായ ഇടപെടലാണ് അതുകൊണ്ടുണ്ടായത്. നിശ്ചിത തീയതിക്കകം ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുക്കുമെന്ന വാഗ്ദാനമാണ് ആ കത്തുകളില്‍ അച്ഛനമ്മമാര്‍ നല്കിയിരുന്നത്. ഈ ആശയം ആരുടെ മനസ്സിലാണോ ഉദിച്ചത്, അവരെയും ഈ ശ്രമം നടത്തിയവരെയും ആ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. അച്ഛനമ്മമാരെ വിശേഷിച്ചും അഭിനന്ദിക്കുന്നു. കാരണം അവര്‍ തങ്ങളുടെ കുട്ടികളുടെ കത്തിനെ ഗൗരവത്തിലെടുത്ത് ടോയ്‌ലെറ്റുണ്ടാക്കുവാന്‍ തീരുമാനിച്ചു. ഇതാണു നമുക്കു പ്രേരണയേകുന്നത്.
കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലെ പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി മല്ലമ്മ. ഈ കുട്ടി സ്വന്തം കുടുംബത്തിനെതിരെ സത്യാഗ്രഹം നടത്തി. അവള്‍ ആഹാരം പോലും വേണ്ടെന്നു വച്ചു. സ്വന്തമായി എന്തെങ്കിലും നേടാനല്ല, നല്ല വസ്ത്രത്തിനുവേണ്ടിയല്ല, എന്തെങ്കിലും മധുരപലഹാരം തിന്നാനല്ല, മറിച്ച് വീട്ടില്‍ ശൗചാലയം വേണമെന്നു പറഞ്ഞാണ് മല്ലമ്മ സത്യാഗ്രഹം നടത്തിയത്. കുടുംബത്തിന് സാമ്പത്തികമായി കഴിവില്ലായിരുന്നു. കുട്ടി ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മല്ലമ്മ ശൗചാലയത്തിനായി സത്യാഗ്രഹം നടത്തുന്നുവെന്നറിഞ്ഞ ഗ്രാമ മുഖ്യന്‍ മൊഹമ്മദ് ശഫി പതിനെട്ടായിരം രൂപയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുകയും ഒരു ആഴ്ചയ്ക്കുള്ളില്‍ തന്നെ ടോയ്‌ലറ്റ് ഉണ്ടാക്കുകയും ചെയ്തു. മല്ലമ്മയെന്ന പെണ്‍കുട്ടിയുടെ ശക്തിയും മൊഹമ്മദ് ശഫീയെപ്പോലുള്ള ഗ്രാമ മുഖ്യനും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എങ്ങനെയൊക്കെയാണു വഴി തുറക്കപ്പെടുന്നത്.. ഇതാണ് ജനശക്തി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതമെന്നത് എല്ലാ ഭാരതീയരുടെയും സ്വപ്നമായിരിക്കയാണ്. ചില ഭാരതീയരുടെ ദൃഢനിശ്ചയമായിരിക്കുന്നു. ചിലര്‍ ഭാരതീയര്‍ ഇതിനെ തങ്ങളുടെ ലക്ഷ്യമാക്കിയിരിക്കുന്നു. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും തങ്ങളുടേതായ പങ്കു വഹിക്കുന്നു. പുതിയ പുതിയ ശ്രമങ്ങളെക്കുറിച്ച് ദിവസേന വാര്‍ത്തകളെത്തുന്നു. ഭാരത സര്‍ക്കാര്‍ പുതിയ ഒരു ആശയം മുന്നോട്ടു വച്ച് ആഹ്വാനം നടത്തിയിരിക്കുന്നു – രണ്ടു മിനിട്ട്, മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഉണ്ടാക്കുക, ഈ ഷോര്‍ട് ഫിലിം ഭാരത സര്‍ക്കാരിനയക്കുക… വെബ് സൈറ്റില്‍ ഇതെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഈ ഷോര്‍ട് ഫിലിമുകളുടെ മത്സരത്തില്‍ വിജയികള്‍ക്ക് ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ പുരസ്‌കാരം നല്കും.
ടിവി ചാനലുകാരോടും എനിക്കു പറയാനുള്ളത് നിങ്ങളും ഇതുപോലുള്ള സിനിമയുണ്ടാക്കാന്‍ ആഹ്വാനം പുറപ്പെടുവിക്കുകയും മത്സരം നടത്തുകയും ചെയ്യണമെന്നാണ്. ക്രിയേറ്റിവിറ്റിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശക്തിയേകും. പുതിയ മുദ്രാവാക്യങ്ങള്‍ ലഭിക്കും, പുതിയ രീതികളെക്കുറിച്ചറിയാനാകും, പുതിയ പ്രേരണ ലഭിക്കും…. ഇതെല്ലാം ജനങ്ങളുടെയും സാധാരണ കലാകാരന്മാരുടെയും പങ്കുചേരലിലൂടെയാകും. സിനിമയുണ്ടാക്കാന്‍ വലിയ സ്റ്റുഡിയോ വേണമെന്നോ, വലിയ ക്യാമറ വേണമെന്നോ ഇല്ല. ഇപ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിന്റെ ക്യാമറ കൊണ്ടും സിനിമയുണ്ടാക്കാനാകും. വരൂ… മുന്നേറാം.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ അയല്‍ക്കാരുമായി നമുക്ക് നല്ല ബന്ധമായിരിക്കണമെന്നും സ്വാഭാവികമായിരിക്കണമെന്നും സജീവമായിരിക്കണമെന്നും ഭാരതം എന്നും ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഹത്തായ കാര്യം നടന്നു. നമ്മുടെ രാഷ്ട്രപതി, ആദരണീയനായ പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ ഒരു പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ആകാശവാണി മൈത്രി ചാനല്‍’. രാഷ്ട്രപതി ഒരു റേഡിയോ ചാനല്‍ ഉദ്ഘാടനം ചെയ്യണോ എന്നു പലര്‍ക്കും തോന്നിയേക്കാം. പക്ഷേ, ഇത് സാധാരണമായ ഒരു റേഡിയോ ചാനലല്ല. ഒരു വലിയ ചുവടുവയ്പ്പാണ്. നമ്മുടെ അയല്‍പക്കത്ത് ബംഗ്ലാദേശുണ്ട്. ബംഗ്ലാ ദേശും പശ്ചിമബംഗാളും ഒരേ സാംസ്‌കാരിക പാരമ്പര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു എന്നു നമുക്കറിയാം. ഇവിടെ ‘ആകാശവാണി മൈത്രി’യും അവിടെ ‘ബാംഗ്ലാദേശ് ബേതാര്‍’. അവര്‍ പരസ്പരം തങ്ങളുടെ പരിപാടികള്‍ പങ്കുവയ്ക്കും, ഇരുവശത്തുമുള്ള ബാഗ്ലാഭാഷക്കാരായ ആളുകള്‍ ആകാശവാണിയുടെ പരിപാടികള്‍ ആസ്വദിക്കും. വ്യക്തി ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആകാശവാണിയുടെ സംഭാവന വളരെ വലുതാണ്. രാഷ്ട്രപതി ഇത് ഉദ്ഘാടനം ചെയ്തു. അവര്‍ ഇക്കാര്യത്തില്‍ നമ്മളുമായി സഹകരിച്ചതില്‍ ഞാന്‍ ബാംഗ്ലാദേശിനോടും നന്ദി വ്യക്തമാക്കുന്നു. വിദേശനയത്തിലും തങ്ങളുടെ പങ്കുവഹിക്കുന്നതില്‍ ഞാന്‍ ആകാശവാണിക്ക് ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളെനിക്ക് പ്രധാനമന്ത്രിയെന്ന ജോലിയാകാം നല്കിയത്. പക്ഷേ, ഞാനും നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ചില വൈകാരിക സംഭവങ്ങള്‍ എന്റെ ഹൃദയത്തെ അധികം സ്പര്‍ശിക്കുന്നു. ഇത്തരം വികാരംകൊള്ളിക്കുന്ന സംഭവങ്ങള്‍ പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു, പ്രേരണയേകുകയും ചെയ്യുന്നു; ഇതാണ് ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പ്രേരണയേകുന്നത്.
കഴിഞ്ഞ ദിവസം ഹൃദയസ്പൃക്കായ ഒരു കത്തു കിട്ടി. ഏകദേശം 84 വയസ്സുള്ള ഒരു അമ്മ, റിട്ടയേഡ് ടീച്ചര്‍, എനിക്ക് ഒരു കത്തയച്ചു. പേരു പറയുന്നതില്‍ നിന്ന് കത്തിലൂടെ ആ അമ്മ വിലക്കിയിരുന്നില്ലെങ്കില്‍ ഇന്ന് ആ അമ്മയുടെ പേരു പറഞ്ഞ് നിങ്ങളോടു സംസാരിക്കണമെന്നാണ് മനസ്സാഗ്രഹിക്കുന്നത്. കത്തില്‍ അമ്മ എഴുതിയിരുന്നു, ‘അങ്ങ് ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാന്‍ ഗ്യാസ് സ്ബസിഡി ഉപേക്ഷിക്കുകയും പിന്നീട് അത് മറക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു ആള്‍ വന്ന് എനിക്ക് ഒരു കത്തു തന്നിട്ടു പോയി. ഗിവ് ഇറ്റ് അപ്പിന്റെ പേരില്‍ എനിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തു കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഭാരത പ്രധാനമന്ത്രിയുടെ കത്ത് ഒരു പത്മശ്രീയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല.
ദേശവാസികളേ, ആരെല്ലാം ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചോ അവര്‍ക്കെല്ലാം കത്തെഴുതാനുള്ള ശ്രമമാണു ഞാന്‍ നടത്തിയത്. ആ കത്ത് എന്റെ പ്രതിനിധി നേരിട്ട് കൈമാറണമെന്നുമാഗ്രഹിച്ചു. ഒരു കോടിയിലധികം ആളുകള്‍ക്ക് കത്തയക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതനുസരിച്ചാണ് ആ അമ്മയ്ക്ക് എന്റെ കത്തു കിട്ടിയത്. അങ്ങ് നല്ല കാര്യമാണു ചെയ്യുന്നതെന്ന് ആ അമ്മ എനിക്കെഴുതി. ദരിദ്രരായ അമ്മമാര്‍ക്ക് അടുപ്പിലെ പുകയില്‍ നിന്നു മോചനമേകാനുള്ള അങ്ങയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. റിട്ടയേര്‍ഡ് ടീച്ചറായ എനിക്ക് വൈകാതെ 90 വയസ്സാകും. അതുകൊണ്ട് ഞാന്‍ അമ്പതിനായിരം രൂപയുടെ സംഭാവന അങ്ങയ്ക്ക് അയയ്ക്കുന്നു. ഇതുകൂടി അങ്ങ് ദരിദ്രരായ അമ്മമാരെ അടുപ്പിലെ പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉപയോഗിക്കണം.
ഒരു സാധാരണ അധ്യാപികയെന്ന നിലയില്‍ പെന്‍ഷന്‍ കൊണ്ട് ഇപജീവനം നടത്തുന്ന ഒരു അമ്മ അമ്പതിനായിരും രൂപ ദരിദ്രരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അടുപ്പിലെ പുകയില്‍ നിന്ന് മോചനമേകാന്‍, ഗ്യാസ് കണക്ഷന്‍ നല്കാനായി കൊടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. അമ്പതിനായിരും രൂപയുടെ പ്രശ്‌നമല്ല. ആ അമ്മയുടെ ചിന്താഗതിയാണു പ്രധാനം. ഇങ്ങനെയുള്ള കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ആശീര്‍വ്വാദം കൊണ്ടാണ് എന്റെ ഈ നാട് ഭാവിയില്‍ വിശ്വാസമര്‍പ്പിച്ച് സുശക്തമാകുന്നത്. ആ കത്ത് പ്രധാനമന്ത്രിയെന്ന നിലയിലല്ല എനിക്കെഴുതിയിരിക്കുന്നത്. നേരെ കത്തെഴുതി – ‘മോദീ ഭൈയാ…’ സ്വയം കഷ്ടപ്പെട്ടുകൊണ്ട് എന്നും ആര്‍ക്കെങ്കിലും നന്മചെയ്യാനായി ശ്രമിക്കുന്ന ആ അമ്മയെ ഞാന്‍ പ്രണമിക്കുന്നു. സ്വയം കഷ്ടം സഹിച്ച് എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുതിരുന്ന ഭാരതത്തിലെ കോടിക്കണക്കിന് അമ്മമാരെയും പ്രണമിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ക്ഷാമം കാരണം നാം കഷ്ടപ്പെട്ടു. പക്ഷേ, ഈ ആഗസ്റ്റ് മാസം നിരന്തരമായ മഴ കാരണം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. നാടിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും വീണ്ടും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പ്രാദേശിക സ്വതന്ത്രസ്ഥാപനങ്ങളും സാമൂഹ്യ സ്ഥാപനങ്ങളും പൗരന്മാരും എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ വളരെയേറെ ശ്രമിച്ചു. പക്ഷേ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മറ്റു ചില വാര്‍ത്തകള്‍കൂടി കേട്ടു.. അത് കൂടുതല്‍ ഓര്‍മ്മവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഐക്യത്തിന്റെ ശക്തി എന്താണെന്നും, ഒരുമിച്ചു മുന്നേറിയാല്‍ എത്ര വലിയ പരിണതിയുണ്ടാക്കാമെന്നും ഈ വര്‍ഷത്തെ ആഗസ്റ്റ് മാസം ഓര്‍മ്മപ്പെടുത്തും.
ആഗസ്റ്റ് 2016 ശക്തമായ രാഷ്ട്രീയ വൈരം വച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍, പരസ്പരം എതിര്‍ക്കാന്‍ ഒരവസരവും കൈവിടാത്ത പാര്‍ട്ടികള്‍, നാടെങ്ങുമുള്ള ഏകദേശം 90 പാര്‍ട്ടികള്‍, പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ജിഎസ്ടി നിയമം പാസാക്കി. ഇതിന്റെ ക്രെഡിറ്റ് എല്ലാ പാര്‍ട്ടികള്‍ക്കുമാണ്. എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ഒരു ദിശയിലേക്കു നടന്നാല്‍ എത്ര വലിയ കാര്യമാണ് സാധിക്കാനാകുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അതേപോലെ കാശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു. ലോകത്തിനും സന്ദേശമേകി, വിഘടനവാദികള്‍ക്കും സന്ദേശമേകി.. കാശ്മീരിലെ പൗരന്മാരോടു നമുക്കുള്ള അനുഭാവവും വ്യക്തമാക്കപ്പെട്ടു.
കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളുമായി ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. അത് കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണെങ്കില്‍ പറയേണ്ടത്, ഐക്യവും മമതയും മൂലമന്ത്രമായിരുന്നുവെന്നാണ്. നമ്മുടെ എല്ലാവരുടെയും അഭിപ്രായം, എല്ലാ ദേശവാസികളുടെയും അഭിപ്രായം, ഗ്രാമ മുഖ്യന്‍മാര്‍ മുതല്‍ പ്രധാനമന്ത്രിവരെയുള്ളവരുടെ അഭിപ്രായം, കാശ്മീരില്‍ ആരുടെ ജീവന്‍ പോയാലും, അത് ഏതെങ്കിലും യുവാവിന്റേതാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്റേതാണെങ്കിലും ആ നഷ്ടം നമ്മുടേതുതന്നെയാണ്. നമ്മുടെ സ്വന്തക്കാരുടേതാണ്. നമ്മുടെ നാടിന്റേതുതന്നെയാണ്. ഈ ചെറിയ കുട്ടികളെ മുന്നോട്ടു തള്ളി വിട്ട് കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടി വരും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യം വളരെ വലുതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഐക്യത്തിന്റെ ബന്ധനത്തില്‍ നിര്‍ത്തുന്നതില്‍ പൗരനെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍, സര്‍ക്കാരെന്ന നിലയില്‍ നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വം ഐക്യത്തിനു ശക്തിപകരുന്ന കാര്യങ്ങള്‍ക്കു ബലമേകുക, അതിനെ കൂടുതല്‍ വ്യക്തമാക്കുക എന്നതാണ്. അപ്പോഴേ, നാടിന് ഉജ്ജ്വലമായ ഭാവി ഉണ്ടാക്കാനാകൂ. അതുണ്ടാകുകയും ചെയ്യും. എനിക്ക് നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ട്. ഇന്ന് ഇത്രമാത്രം.. വളരെയേറെ നന്ദി.
Translation and Publishing Credits ,Janamtv.com

Thursday, June 30, 2016

എൻ എസ് ജി അംഗത്വം :കിണഞ്ഞു ശ്രമിച്ചിട്ടും ഇന്ത്യക്കെതിരായി നാല് രാജ്യങ്ങൾ മാത്രം . ചൈനയ്ക്ക് നിരാശ

ബെയ്ജിംഗ് : എൻ എസ് ജി അംഗത്വ വിഷയത്തിൽ ഇന്ത്യക്കെതിരെ കൂടുതൽ രാജ്യങ്ങൾ അണിനിരക്കാത്തതിൽ ചൈനയ്ക്ക് നിരാശ. ഇതിനു വേണ്ടി നിയോഗിച്ച വിദേശകാര്യ ഉദ്യോഗസ്ഥന്റെ സേവനം നിർത്തലാക്കാൻ ചൈന തീരുമാനിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നതിലും ചൈനയ്ക്ക് ഞെട്ടൽ.
വിദേശ കാര്യമന്ത്രാലയത്തിലെ ആയുധ വിഭാഗം ഡയറക്ടർ ജനറൽ വാംഗ് ക്വിന്നിനെയാണ് ചൈന തിരിച്ചു വിളിച്ചത്. പ്രവേശനം തടയാൻ കഴിഞ്ഞെങ്കിലും കൂടുതൽ ലോക രാജ്യങ്ങളെ ഭാരതത്തിനെതിരെ അണി നിരത്താൻ കഴിയാത്തതിനെ തുടർന്നാണ് വാംഗ് ക്വിന്നിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
അംഗരാജ്യങ്ങളിൽ മൂന്നിലൊന്ന് പേർ ചൈനീസ് നിലപാടിനെ പിന്തുണയ്ക്കുമെന്നാണ് വാംഗ് ക്വിൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത് . 44 രാഷ്ട്രങ്ങൾ ഇന്ത്യയെ പിന്തുണച്ചപ്പോൾ നാലു രാജ്യങ്ങൾ മാത്രമാണ് ഇന്ത്യ വിരുദ്ധ നിലപാട് എടുത്തത്. തെക്കൻ ചൈന കടലിൽ ചൈനയുടെ അധിനിവേശത്തിനെതിരെ ഫിലിപ്പീൻസ് അന്തർദ്ദേശീയ കോടതിയിൽ കൊടുത്ത പരാതി പരിഗണിക്കാനിരിക്കെ ഈ നയതന്ത്ര പരാജയം ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഫിലിപ്പീൻസിന് അനുകൂലമായി വിധി ഉണ്ടാകുമെന്ന് എറെക്കുറെ ഉറപ്പാണെന്നിരിക്കെ വിധിയെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണയ്ക്കുമെന്നതാണ് ചൈന അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം . അന്താരാഷ്ട്ര കോടതിയുടെ വിധിക്ക് നിയമസാധുതയില്ലെന്ന വാദവുമായി ലോക രാഷ്ട്രങ്ങളിൽ പ്രചാരണത്തിനൊരുങ്ങുന്ന ചൈനയ്ക്ക് ഇന്ത്യയുടെ നിലപാട് തിരിച്ചടിയാകും.
എൻ എസ് ജി യിൽ തങ്ങൾക്കനുകൂലമായി കൂടുതൽ രാജ്യങ്ങളെ അണിനിരത്താൻ ശ്രമിച്ച് പരാജയപ്പെട്ട ചൈനയ്ക്ക് യു എൻ സമുദ്ര നിയമ സമിതിയിൽ ഇതേ അവസ്ഥ തന്നെ നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ഫിലിപ്പീൻസിന് ചില മേഖലകളെങ്കിലും വിട്ടു നൽകാൻ ചൈന നിർബന്ധിതരാകും.
News Credits Janamtv.com

Monday, June 13, 2016

ഇത് വികസന യാഗത്തിനുള്ള സമയം: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര്‍ഗീയതയും സാമ്രാജ്യത്വ ഭരണവും അഴിമതിയും എന്നെന്നേക്കുമായി തുടച്ചുനീക്കിയാലേ വികസനം സാധ്യമാവുകയുള്ളൂ.
അലഹബാദ്: ഉത്തര്‍ പ്രദേശില്‍ വന്‍ വികസനം കൊണ്ടുവരാനുള്ള വികസന യാഗത്തിന്റെ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അലഹബാദില്‍ നടക്കുന്ന ബി.ജെ.പി. ദേശീയ കാര്യനിര്‍വഹണ സമിതി യോഗത്തില്‍ പൊതു ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അലഹബാദില്‍ മോദി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

വര്‍ഗീയതയും സാമ്രാജ്യത്വ ഭരണവും അഴിമതിയും എന്നെന്നേക്കുമായി തുടച്ചുനീക്കിയാലേ വികസനം സാധ്യമാവുകയുള്ളൂ. ചരിത്രം സൃഷ്ടിക്കുന്നതിന്റെ വക്കിലാണ് നമ്മള്‍ അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് നമ്മുടെ പ്രധാന നമ്മുടെ പ്രധാന കര്‍ത്തവ്യം
ആസമില്‍ നടന്നതുപോലെയുള്ള വികസനം ഉത്തര്‍പ്രദേശിലും നടക്കണം, ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ് ഈ വികസനം കൊണ്ടുവരാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ടത്
ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും മായാവതിയേയും മുലായം സിങിനേയും തിരഞ്ഞെടുത്ത് നിങ്ങള്‍ ചെയ്യുന്ന മണ്ടത്തരം നിര്‍ത്തിയല്ലാതെ ഇവിടെ വികസനം നടക്കില്ല. വികസനം നടക്കാതെ പുതിയ ജോലി സാധ്യതകള്‍ ഉണ്ടാവില്ല.
എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ഒത്തുകളിയാണ് യു.പിയില്‍ നടക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും അഴിമതി ആരോപണങ്ങള്‍ നടത്തുമെന്നല്ലാതെ ആരും നടപടിയെടുക്കുന്നത് കാണാന്‍ സാധിക്കില്ല.
വികസനമാണ് ഞങ്ങളുടെ പ്രഥമലക്ഷ്യം. കല്യാണ്‍ സിങിന്റെയും രാജ്‌നാഥ് സിങിന്റെയും ഭരണത്തില്‍ ഇവിടെ വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്.
സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായി കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ വിധം ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൊണ്ടുവന്നത് ഞങ്ങളുടെ സര്‍ക്കാരാണ്
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു ലക്ഷം കോടിയുടെ വികസന ഫണ്ട് യു.പിയ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയില്ല.
News Credits Mathrubhumi Daily

Tuesday, April 26, 2016

വെളളാപ്പളളി നടേശന് ടി.പിയുടെ അവസ്ഥ വരുമെന്ന് ഭീഷണി

കണിച്ചുകുളങ്ങര: എൻ.ഡി. എയുമായി സഹകരിച്ച് ഈ വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മുന്നോട്ടു പോയാൽ വെളളാപ്പളളി നടേശനും, മകൻ തുഷാർ വെളളാപ്പളളിക്കും ടി.പി. ചന്ദ്രശേഖരന്റെ അവസ്ഥ വരുമെന്ന് ഭീഷണിക്കത്ത്.
ഡി.വൈ.എഫ്.ഐ. മാത്തൂർ പഞ്ചായത്ത് കമ്മറ്റിയെന്ന് വിലാസം വച്ചിരിക്കുന്ന കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ്.
News Credits,Janamtv.com

Wednesday, January 13, 2016

അസഹിഷ്ണുതയുളളവർ കേൾക്കുന്നുണ്ടോ ? ബംഗാളിൽ നിന്ന് വാർത്തകളുണ്ട്

പശ്ചിമബംഗാളിലെ മാൽഡയിൽ കാലിയചൗക്ക് പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ് . പോലീസുകാരെ സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട് ആക്രമിച്ചു . സ്റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളും തീയിട്ടു .
ബാരക്കുകൾ തീവച്ച് നശിപ്പിച്ചു . പോലീസിന്റേതുൾപ്പെടെ ഇരുപത്തിനാലോളം വാഹനങ്ങൾ കത്തിച്ചു. അതിൽ അതിർത്തി രക്ഷാ സേനയുടെ ഒരു വാഹനവും ഉൾപ്പെടുന്നു.ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് ആക്രമിച്ചു . ട്രെയിനു കല്ലെറിഞ്ഞു .പാളങ്ങൾ നശിപ്പിച്ചു . വീടുകൾ കൊള്ളയടിക്കുക പോലും ചെയ്തു .
തലസ്ഥാനമായ കൊൽക്കത്തയ്ക്ക് സമീപം തല്പുക്കൂറിൽ നിന്നാണ് മറ്റൊരു വാർത്ത പുറത്ത് വന്നത് . സർക്കാർ എയ്ഡഡ് മദ്രസയിലെ പ്രധാനാദ്ധ്യാപകൻ ഇപ്പോൾ ഊരുവിലക്കിലാണത്രെ .മദ്രസയിൽ പോയിട്ട് മദ്രസ നിൽക്കുന്ന സ്ഥലത്ത് പോലും അദ്ദേഹത്തിന് പ്രവേശനമില്ലത്രെ . കഴിഞ്ഞ വർഷം ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ച് തല അടിച്ചു പൊളിച്ചിരുന്നു . അതിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി ഒപ്പിട്ടാണ് അദ്ദേഹം ജോലിയിൽ തുടരുന്നത്.
തീർച്ചയായും അസഹിഷ്ണുതയുടെ വാർത്തകൾ തന്നെയാണിത് . പക്ഷേ എന്തോ അസഹിഷ്ണുതാ വാദക്കാർ നിശ്ശബ്ദരാണ് . ബീഹാർ തെരഞ്ഞെടുപ്പിനു മുൻപ് വരെ മുടിയഴിച്ചാടിയും മുണ്ടുപൊക്കിച്ചാടിയും മാദ്ധ്യമ മത്തങ്ങകളിൽ കയറിക്കൂടിയ സാംസ്കാരിക നായകരും (കൂലി) എഴുത്തുകാരും അവാർഡ് ക്രയവിക്രയം നടത്തുന്നവരും പാകിസ്ഥാനിലേക്ക് പോയ അവസ്ഥയാണ് ഇപ്പോൾ. ആദ്യ സംഭവം നടന്നത് ബംഗാളിലെ എന്തെങ്കിലും പ്രശ്നത്തിന്റെ പേരിലല്ല . ഈയടുത്ത് നടന്ന സംഭവങ്ങളുടെ പേരിലുമല്ല . ഉത്തർപ്രദേശിൽ കമലേഷ് തിവാരിയെന്ന സ്വയം പ്രഖ്യാപിത ഹിന്ദു മഹാസഭാ നേതാവ് പ്രവാചക നിന്ദ നടത്തി എന്ന ആരോപണമാണ് മാൽഡയിലെ ചിലർക്ക് പ്രശ്നങ്ങളുണ്ടാക്കിയത് .
ഡിസംബർ 3 ന് വിവാദ പരാമർശം നടത്തിയ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു . ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസുമെടുത്തു . ആൾ ജയിലിലുമാണ് . പക്ഷേ ഉത്തർപ്രദേശിലും രാജസ്ഥാനിലും ഒരുമാസത്തിനു ശേഷം ഇപ്പോൾ മാൽഡയിലും പ്രതിഷേധം നടത്തിയ ലക്ഷക്കണക്കിന് മുസ്ലിങ്ങൾക്ക് തിവാരിയെ തൂക്കിക്കൊല്ലണം . മതനിന്ദയ്ക്ക് ശിക്ഷ തൂക്കിക്കൊല്ലലാണത്രേ . രാജ്യം ഭരിക്കുന്ന സർക്കാരിന്റെ അസഹിഷ്ണുതയിൽ ഇവിടെ ഒരു കാക്കയ്ക്ക് പോലും പറക്കാനാവുന്നില്ല , ജീവിക്കാനാകുന്നില്ല എന്നൊക്കെയുള്ള വാദങ്ങൾ അരങ്ങ് തകർക്കുന്ന കാലത്താണ് ഈ സംഭവമെന്നോർക്കണം . രണ്ടാമത്തെ സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ ചെയ്ത തെറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രത്തിന്റെ ദേശീയ ഗാനം മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചു എന്നതാണ്. പക്ഷേ ദേശീയഗാനം പഠിപ്പിച്ചതിന് കാസി മാസൂം അക്തർ എന്ന അദ്ധ്യാപകന് കിട്ടിയത് തലയ്ക്കടിയാണ് . ഒപ്പം ഊരുവിലക്കും.
ഹിന്ദുത്വ ഗാനമാണത്രെ ജനഗണമന . ഇസ്ലാം വിരുദ്ധമാണത്രെ ദേശീയഗാനം . പണ്ട് ഹിന്ദുവും മുസ്ലീമും തോളോട് തോൾ ചേർന്ന് നിന്ന് ഉച്ചത്തിൽ പാടിയ ഒരു ഗാനമായിരുന്നു വന്ദേമാതരം . പിന്നീടാണല്ലോ വന്ദേമാതരം ഹറാമായത്
ധീരദേശാഭിമാനികൾക്ക് പുളകച്ചാർത്തുകൾ സമ്മാനിച്ച, ദേശീയതയുടെ അപ്രതിരോധ്യമായ ഇച്ഛാശക്തി സമ്മാനിച്ച വന്ദേമാതരം അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു . ഇന്നത് പാടിയാൽ അവൻ ജിംഗോയിസ്റ്റായി . അത് പാടാൻ സൗകര്യമില്ലെന്ന് പറയുന്നവൻ സ്വത്വവാദിയുമായി . ആ വിധിയിതാ ജനഗണമനയേയും കാത്തിരിക്കുന്നു .
സത്യത്തിൽ എവിടെയാണ് അസഹിഷ്ണുത ? ന്യൂനപക്ഷങ്ങൾക്ക് തെരുവിലിറങ്ങാനും പോലീസിന്റെ പോലും വാഹനങ്ങൾ കത്തിക്കാനും കഴിയുന്ന ഭാരതത്തിൽ എന്ത് അസഹിഷ്ണുതയാണുള്ളത് ? ദേശീയഗാനം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്റെ തലയ്ക്കടിക്കാൻ സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ എന്ത് ഫാസിസമാണുള്ളത് ? ഈ പറയുന്നവർ ഫാസിസമുള്ള നാട് കണ്ടിട്ടുണ്ടോ . അതിനെക്കുറിച്ച് വായിച്ചിട്ടുണ്ടോ ? ഒന്നു ചോദിക്കട്ടെ . തൊട്ടയൽപക്കമായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളില്ലേ . കാണിച്ചു തരാമോ ഇങ്ങനെ ഏതെങ്കിലും ഒരു സംഭവം ? . അവിടെ സ്വന്തം പെൺകുട്ടികളെ പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്ത് അവസാനം മതം മാറ്റുക പോലും ചെയ്യുമ്പോൾ കരയാനല്ലാതെ എവിടെയെങ്കിലും അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് കാണിക്കാൻ കഴിയുമോ ?
രാജ്യത്ത് നടക്കുന്ന ഏത് ചെറിയ സംഭവമായാൽ പോലും അതിന്റെ ഒരു വശത്ത് ഏതെങ്കിലും വഴിയിൽ സംഘപരിവാറിനെ കൂട്ടിക്കെട്ടാൻ കഴിയുമെങ്കിൽ ആർത്തട്ടഹസിക്കുന്ന ചാനലുകളും വാർത്താ അവതാരകരും നിശ്ശബ്ദരാണ് . ഫേസ്ബുക്കിൽ എഴുതിവിടുന്ന മാദ്ധ്യമ വൈതാളികരാകട്ടെ ഇങ്ങനെയുള്ള സംഭവങ്ങൾ അറിഞ്ഞിട്ടു പോലുമില്ല .
സമൂഹത്തിൽ അശാന്തി പടർത്താതിരിക്കാനാണ് ഈ ജാഗ്രതയെങ്കിൽ സന്തോഷമുണ്ട് . പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് നിങ്ങൾ പടർത്തിയ അശാന്തിയ്ക്ക് ആരു സമാധാനം പറയും ?
ക്ഷമിക്കുക.. ഈ മാദ്ധ്യമ പ്രവർത്തനം രാജ്യത്തിന് ഹിതകരമല്ലെന്ന് പറയാതിരിക്കാനാവില്ല . ഈ ആക്ടിവിസം , ഈ സാംസ്കാരിക പടുനായകത്വം രാഷ്ട്രത്തെ നശിപ്പിക്കാനേ ഉതകുകയുള്ളൂ . ഈ പ്രീണനം , ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചെയ്യുന്ന ഇത്തരം നാറിയ കളികൾ ഒടുവിൽ അവനവന് നേരേ പാഞ്ഞുവരുന്ന കോടാലിയാകാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
ബാബാസാഹബ് അംബേദ്കർ ” പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയത് ഇന്നും പ്രസക്തമാണ് .
പ്രീണനം ഒന്നും അവസാനിപ്പിക്കുന്നില്ല . പുതിയ അവകാശവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണത് ചെയ്യുന്നത് .
Article Credits വായുജിത്,Janam News
A Video Report by Zee News


Thursday, January 7, 2016

പത്താന്‍കോട്ടില്‍ സംഭവിച്ചത്: സൈന്യം വിശദീകരിക്കുന്നു

ചണ്ഡിഗഢ്: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിടുന്നതില്‍ വീഴ്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്ക് സൈന്യത്തിന്റെ മറുപടി. പത്താന്‍കോട്ടില്‍ തന്നെ ആവശ്യത്തിന് സൈനികര്‍ ഉണ്ടായിരുന്നിട്ടും ഓപ്പറേഷന്‍ ദാംഗു എന്ന് പേരിട്ട സൈനിക നടപടിക്ക് എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് എന്‍എസ്ജിയെ വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്കാണ് സൈന്യം വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയത്.
പരിശീലനത്തിനെത്തിയ 23 വിദേശ സൈനികരും 3000 ത്തോളം കുടുംബങ്ങളുമാണ് ആക്രമണം നടന്ന ക്യാമ്പില്‍ ഉണ്ടായിരുന്നത്. ക്യാമ്പില്‍ കടന്ന ഭീകരര്‍ ഇവിടെയുളളവരെ ബന്ദികളാക്കാനുള്ള സാദ്ധ്യത നിലനിന്നിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ വിദഗ്ധരായ കമാന്‍ഡോകളുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. അതുകൊണ്ടാണ് എന്‍എസ്ജിയെ വിളിച്ചതെന്ന് സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. ബന്ദിയാക്കല്‍ പോലുളള സങ്കീര്‍ണ ഘട്ടങ്ങളില്‍ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കുന്ന സംഘത്തെയാണ് എന്‍എസ്ജി അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍, മ്യാന്‍മര്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയവരായിരുന്നു ക്യാമ്പിലുണ്ടായിരുന്ന വിദേശ സൈനികര്‍. വ്യോമസേന അംഗങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപമായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സൈനിക നടപടി അത്ര എളുപ്പമായിരുന്നില്ല. ധൃതിപിടിച്ചുള്ള നടപടിയിലൂടെ വ്യോമസേനാ താവളത്തിന് കൂടുതല്‍ നാശനഷ്ടം വരുത്തേണ്ടെന്ന നിലപാടിലായിരുന്നു സൈന്യമെന്നും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു.
ടാങ്കുകള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ഗ്രനേഡുകളുമായാണ് ഭീകരര്‍ എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയുടെ സ്വത്തുക്കളും യുദ്ധോപകരണങ്ങളും നശിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇവ സംരക്ഷിച്ച് ഭീകരരെ പ്രതിരോധിക്കാന്‍ സൈന്യം തീരുമാനിച്ചത്. കൂടുതല്‍ ആളപായം ഒഴിവാക്കാന്‍ മിതമായ രീതിയില്‍ മാത്രമാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ഉണ്ടായ ആദ്യദിനം രാത്രി പത്ത് മണിക്കൂറോളം തീവ്രവാദികള്‍ നിശബ്ദരായിരുന്നു. ഇവര്‍ വീണ്ടും വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യം പ്രത്യാക്രമണം പുനരാരംഭിച്ചത്. പിറ്റേന്ന് വ്യോമതാവളത്തിലെ ബാരക്കുകളിലേക്ക് രണ്ട് തീവ്രവാദികള്‍ കടന്നു. ഈ സമയമാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയിരുന്ന ആറ് വ്യോമസേനാംഗങ്ങളെ കമാന്‍ഡോകള്‍ രക്ഷപെടുത്തിയത്. മേല്‍ക്കൂരയിലൂടെ ഇറങ്ങി വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് ഇവരെ പുറത്തെത്തിച്ചത്. ഇതിന് ശേഷം തീവ്രവാദികളെ വധിക്കാനായി ഐഇഡി ചിപ്പ് ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു.
വയര്‍ കട്ടറുകളും റേഡിയോ സെറ്റുകളും ജെയ്‌ഷെ ഇ മുഹമ്മദിന്റെ ലഘുലേഖകളും ഭീകരരില്‍ നിന്ന് കണ്ടെടുത്തതായും ലഫ്. ജനറല്‍ കെ.ജെ സിംഗ് പറഞ്ഞു. വ്യോമതാവളം നിലനില്‍ക്കുന്നത് ദാംഗു എന്ന സ്ഥലത്താണ്. അതുകൊണ്ടാണ് സൈനിക നടപടിക്ക് ഓപ്പേറഷന്‍ ദാംഗു എന്ന് പേരിട്ടത്.
News Credits,Janamtv News

ആഗോള സാമ്പത്തിക രംഗം : ഇന്ത്യൻ തിളക്കം തുടരുമെന്ന് ലോക ബാങ്ക്

വാഷിംഗ്ടൺ : ലോക സാമ്പത്തികരംഗത്തെ പ്രകാശ കേന്ദ്രമായി ഭാരതം തുടരുന്നുവെന്ന് ലോക ബാങ്ക് . രാജ്യം 2016 -17 ൽ 7.8 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നും ലോക ബാങ്ക് റിപ്പോർട്ട്.
അടുത്ത മൂന്ന് വർഷത്തേക്ക് ഭാരതം സാമ്പത്തിക വളർച്ചയിൽ ഒന്നാമതായി തന്നെ തുടരുമെന്നും ലോകബാങ്കിന്റെ ഗ്ലോബൽ എക്കണോമിക് പ്രോസ്പെക്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു . ആഭ്യന്തര നയങ്ങളിൽ വന്ന പരിഷ്കാരമാണ് ഇതിനു കാരണമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ഭാരതത്തിന്റെ പ്രകടനം തെക്കേ ഏഷ്യയ്ക്ക് മൊത്തത്തിൽ ഗുണകരമാണെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാരിന്റ പരിഷ്കരണ നയങ്ങൾ പർലമെന്റിൽ പാസാക്കാൻ കഴിയാത്തതിലുള്ള ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു . പാർലമെന്റ് ഉപരിസഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട് . എങ്കിലും ഊർജ്ജ മേഖലയിലെ പരിഷ്കരണങ്ങൾ വൻ മാറ്റമാണുണ്ടക്കിയത്.
ഈ വർഷം 7.8 ശതമാനം വളർച്ച നേടുന്ന ഭാരതം അടുത്ത രണ്ട് വർഷം 7.9 ശതമാനം വളർച്ചയിലേക്കെത്തുമെന്നാണ് ലോക ബാങ്കിന്റെ നിഗമനം . എന്നാൽ 2016 ൽ 6.7 ശതമാനം വളർച്ച നേടുന്ന ചൈന അടുത്ത രണ്ട് വർഷങ്ങളിൽ അത് കുറഞ്ഞ് 6.5 ശതമാനത്തിലെത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .
മറ്റ് വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിന്റെ സാമ്പത്തിക വളർച്ച സ്ഥിരവും ദൃഢതയുള്ളതുമാണെന്നും ലോക ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു .

Tuesday, December 29, 2015

അസത്യ പ്രചാരണം : പിണറായിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ കുമ്മനം രാജശേഖരൻ വക്കീൽ നോട്ടീസയച്ചു

തിരുവനന്തപുരം : സിപിഎം നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വക്കീൽ നോട്ടീസയച്ചു . ആരാധനാലയങ്ങളുടെ പരിസരത്ത് കച്ചവടം ചെയ്യുന്ന അന്യമതസ്ഥരെ ഒഴിവാക്കണമെന്ന് കുമ്മനം പ്രസ്താവന നടത്തിയെന്ന അസത്യപ്രചാരണത്തിനെതിരെയാണ് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനായ ആർ. കൃഷ്ണരാജാണ് കുമ്മനത്തിന് വേണ്ടി വക്കീൽ നോട്ടീസയച്ചത് .
2015 ഡിസംബർ 19 ന് നടത്തിയ പത്രസമ്മേളനത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്നാരോപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനും പൊതുവേദികളിൽ പ്രസംഗങ്ങൾ നടത്തിയതിനുമാണ് പിണറായിക്കെതിരെ നോട്ടീസ് അയച്ചത് . കുമ്മനം രാജശേഖരനെ മതഭ്രാന്തനെന്നും വർഗീയവാദിയെന്നും വിളിച്ചു കൊണ്ട് പൊതുവേദിയിൽ നടത്തിയ പരാമർശങ്ങളും നോട്ടീസിൽ അക്കമിട്ട് നിരത്തുന്നുണ്ട് .
ഇത്തരം പരാമർശങ്ങൾ തന്നെ വ്യക്തിഹത്യ ചെയ്യാനും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനും വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു . ന്യൂനപക്ഷ സമൂഹങ്ങളിൽ അരക്ഷിതാവസ്ഥ വളർത്തി വോട്ട് നേടുകയെന്ന ഹീന ഉദ്ദേശ്യമാണിതിന് പിന്നിലെന്നും നോട്ടീസിൽ പറയുന്നു . ഇന്ത്യൻ പീനൽ കോഡിന്റെ 499 -)0 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണിത് .
അസത്യ പ്രചാരണങ്ങൾ നടത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേയും ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത് . ജനങ്ങളെ വിഭജിക്കാനും അന്യമതസ്ഥരോട് വിദ്വേഷം ഉണ്ടാക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള പ്രസ്താവന നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പത്രക്കുറിപ്പിറക്കിയതിനെതിരെയാണ് നോട്ടീസയച്ചത് . ഇങ്ങനെയൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി മനപൂർവ്വം വ്യക്തി നടത്തുകയാണെന്ന് കുമ്മനത്തിനു വേണ്ടി അഭിഭാഷകനയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു
അതുകൊണ്ട് തന്നെ പത്രസമ്മേളനം വിളിച്ച് നിരുപാധികം മാപ്പപേക്ഷിക്കുകയും അത് ഫേസ്ബുക്കിലും പത്രങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും വക്കീൽ നോട്ടീസിൽ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട് . ഇല്ലെങ്കിൽ സിവിലും ക്രിമിനലും അടക്കുമുള്ള കേസ് കൊടുക്കാൻ താൻ നിർബന്ധിതനാകുമെന്നും കുമ്മനത്തിനു വേണ്ടി അഭിഭാഷകൻ വ്യക്തമാക്കുന്നു.
ക്ഷേത്രങ്ങൾക്ക് സമീപമുള്ള അന്യമതസ്ഥരുടെ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കണമെന്ന് കുമ്മനം പറഞ്ഞതായി പിണറായി വിജയൻ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ ആരോപിച്ചതാണ് വിവാദമായത് . പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഈ വാദം ഏറ്റുപിടിച്ചിരുന്നു . എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കുമ്മനം ഈ അസത്യപ്രചാരണത്തിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു .
News Credits,Janamtv News

Sunday, December 27, 2015

സൗദിയില്‍ വഞ്ചിതരായ യുവാക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി കുമ്മനം രാജശേഖരന്‍

ആലപ്പുഴ: ജോലി തേടി പോയി സൗദിയില്‍ സ്‌പോണ്‍സറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് സ്‌നേഹവും കരുതലും പകര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ സൗദിയില്‍ നിന്ന് മോചിതരായി എത്തിയ യുവാക്കളെ രാവിലെ ആലപ്പുഴയിലെ വീടുകളിലെത്തിയാണ് കുമ്മനം സന്ദര്‍ശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് യുവാക്കളും തിരുവനന്തപുരത്ത് എത്തിയത്.
ഇവരുടേതിന് സമാനമായ അനുഭവങ്ങള്‍ നിരവധി മലയാളികള്‍ വിദേശത്ത് നേരിടുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു. വിദേശത്ത് തൊഴില്‍ തേടി പോകുന്ന മലയാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉദാസീന മനോഭാവമാണെന്നും യുവാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും കുമ്മനം പറഞ്ഞു.
ഇവരെ തിരിച്ചെത്തിച്ചതുകൊണ്ട് മാത്രമായില്ല, ഈ തട്ടിപ്പ് എങ്ങനെ നടന്നുവെന്നും പിന്നില്‍ ആരൊക്കെയാണെന്നും അന്വേഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അവസാന സംഭവമായിരിക്കണം ഇതെന്നും കുമ്മനം പറഞ്ഞു. ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ പുറത്തുകൊണ്ടുവരേണ്ട കടമ സര്‍ക്കാരിനുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
കാര്‍ത്തികപ്പള്ളി സ്വദേശി ബൈജുവിന്റെയും ഹരിപ്പാട് മുട്ടത്തുളള വിമല്‍കുമാറിന്റെയും വീടുകളിലാണ് ബിജെപി അദ്ധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിലാഷ് ബന്ധുക്കള്‍ക്കൊപ്പം ബിജെപി അധ്യക്ഷനെ കാണാന്‍ വിമലിന്റെ വീട്ടിലെത്തിയിരുന്നു. സൗദിയില്‍ നേരിട്ട ദുരനുഭവം മൂവരും കുമ്മനം രാജശേഖരനോട്് വിവരിച്ചു.
സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ സമന്വയ ആണ് യുവാക്കളെ രക്ഷപെടുത്തിയത്. സ്‌പോണ്‍സറുടെ മര്‍ദ്ദനം സഹിക്കാനാകാതെ ഓടി രക്ഷപെട്ടപ്പോള്‍ കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയില്‍ പലരും സഹായിക്കാന്‍ മടി കാട്ടിയതായി യുവാക്കള്‍ പറഞ്ഞു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്നും ഇവര്‍ വിതുമ്പലോടെ ഓര്‍ത്തെടുത്തു.
മലയാളികള്‍ തന്നെ നേതൃത്വം നല്‍കുന്ന സില്‍വര്‍ ഡോട്ട് എന്ന ഒരു കമ്പനിയിലേക്കെന്ന് പറഞ്ഞാണ് ഇവര്‍ക്ക് വീസ നല്‍കിയിരുന്നത്. ആലപ്പുഴ സ്വദേശികള്‍ തന്നെയായിരുന്നു ഇടനിലക്കാര്‍. പമ്പ് ഓപ്പറേറ്റര്‍ ജോലിയും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിയും വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച ഇവരെ തുച്ഛമായ ശമ്പളത്തില്‍ മറ്റ് ജോലികള്‍ക്കായി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സ്‌പോണ്‍സര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ യുവാക്കള്‍ വീട്ടില്‍ അയച്ചു കൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മലയാള ദൃശ്യ മാദ്ധ്യമങ്ങള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയാക്കിയതോടെ ദേശീയ മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുത്തു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്. തങ്ങളെ കൊണ്ടുപോയ ആലപ്പുഴ സ്വദേശി ഷംനാദിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
News Credits,Janamtv News

പേരക്കുട്ടിയുടെ വിവാഹ സല്‍ക്കാരത്തിന്‌ ഷെരീഫ്‌ അണിഞ്ഞത്‌ മോഡി സമ്മാനിച്ച തലപ്പാവ്‌

ലഹോര്‍: പേരക്കുട്ടിയുടെ വിവാഹസല്‍ക്കാരത്തില്‍ പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ അണിഞ്ഞത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മാനിച്ച തലപ്പാവ്‌.
ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വധൂവരന്‍മാരുടെ ബന്ധുക്കള്‍ ധരിക്കുന്ന പിങ്ക്‌ നിറമുള്ള തലപ്പാവാണ്‌ മോഡി, ഷെരീഫിനു സമ്മാനിച്ചത്‌. അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ഷെരീഫ്‌ നല്‍കുന്ന പ്രധാന്യമാണ്‌ ഇതിലൂടെ വെളിവാകുന്നതെന്ന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി പി.എം.എല്‍.എന്‍. വൃത്തങ്ങള്‍ വ്യക്‌തമാക്കി.
ക്രിസ്‌മസ്‌ ദിനത്തിലെ മോഡിയുടെ അപ്രതീക്ഷിത ലഹോര്‍ സന്ദര്‍ശനത്തിനിടെയാണ്‌ സമ്മാന കൈമാറ്റം നടന്നത്‌. നവാസ്‌ ഷെരീഫിന്റെ മകള്‍ മറിയത്തിന്റെ മകള്‍ മെഹ്‌റുന്നിസയുടെ വിവാഹച്ചടങ്ങുകള്‍ക്കിടെയാണ്‌ മോഡി ലഹോറിലെ ഷെരീഫിന്റെ വസതിയിലെത്തിയത്‌.
ഇന്നലെ നടന്ന വിവാഹ സല്‍ക്കാരത്തില്‍ 2000 പേര്‍ പങ്കെടുത്തുവെന്നാണ്‌ വിവരം.
സൗദി അമറബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വി.വി.ഐ.പികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. യു.എ.ഇ, ലണ്ടന്‍ എന്നിവിടങ്ങളിലും വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്‌.
പ്രമുഖ വ്യവസായി ചൗധിരി മുനീറിന്റെ മകന്‍ റഹീല്‍ മുനീറാണ്‌ മെഹ്‌റുന്നിസയുടെ വരന്‍. ഇരുവരും ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ വിദ്യാര്‍ഥികളായിരുന്നു.

Friday, December 25, 2015

കാബൂളില്‍ നിന്ന് ലാഹോര്‍ വഴി ഡല്‍ഹിയിലേക്ക്: ചരിത്രം തിരുത്തിയ മോദിയാത്ര

ന്യൂഡല്‍ഹി: പ്രഭാതഭക്ഷണം കാബൂളില്‍, ഈവനിങ് ടീ ലാഹോറില്‍, അത്താഴം ഇന്ത്യയില്‍. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളില്‍ ഒറ്റദിനം കൊണ്ട് ഒരു പുതിയ മാതൃക വെട്ടിത്തുറക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. അടച്ചിട്ട മുറികളിലെ അജന്‍ഡയില്ലാ ചര്‍ച്ചകള്‍ക്കും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനും ഭക്ഷണം രുചിക്കാനും സുഖവാസത്തിനുമല്ല ഭരണാധികാരികളുടെ വിദേശ സന്ദര്‍ശനമെന്ന് ഒരിക്കല്‍ കൂടി പ്രവര്‍ത്തി കൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളെ നാളിതുവരെ വിമര്‍ശിച്ചവര്‍ക്കും ഇനി വായടയ്ക്കാം. ഭരണത്തിലേറിയതു മുതല്‍ നരേന്ദ്രമോദി നടത്തുന്ന സമാനതകള്‍ ഇല്ലാത്ത ചടുല നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാകിസ്ഥാനില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനം. രാവിലെ അഫ്ഗാനില്‍ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഫ്ഗാനെ സഹായിക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും വാചാലനായ പ്രധാനമന്ത്രി അടുത്ത നിമിഷം മാത്രമാണ് ലാഹോറില്‍ സന്ദര്‍ശനം നടത്താനുളള തന്റെ തീരുമാനം പുറത്തുവിട്ടത്. മോദിയുടെ തീരുമാനം നയതന്ത്ര നിപുണരില്‍ പോലും അവിശ്വസനീയമായ അമ്പരപ്പായിരുന്നു ഉണ്ടാക്കിയത്. ഭീകരവാദം വെടിഞ്ഞാല്‍ ഇന്ത്യ നല്ല അയല്‍ക്കാരാകുമെന്ന തന്റെ വാക്കുകള്‍ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയായിരുന്നു നരേന്ദ്രമോദി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ സമയം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന്. നയതന്ത്രലോകത്ത് മേല്‍ക്കോയ്മ നേടാന്‍ മെല്ലെപ്പോക്കല്ല, മുന്‍ധാരണകള്‍ മാറ്റിവെച്ചുള്ള ചടുലതയും എതിരാളിയെ അതിശയിപ്പിക്കുന്ന ചുവടുവെയ്പ്പും ഗുണം ചെയ്യുമെന്ന് വിളിച്ചുപറയുകയായിരുന്നു നരേന്ദ്രമോദി. അധികാരത്തിലേറിയപ്പോള്‍ മുതല്‍ ലോകരാജ്യങ്ങളുമായി ബന്ധമുണ്ടാക്കാനും അതുവഴി ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളുടെ മറ്റൊരു തലം. ശത്രുപക്ഷത്തല്ല മിത്രപക്ഷത്ത് ചേര്‍ത്ത്് നിര്‍ത്തിയും ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാമെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം ഈ സന്ദര്‍ശനത്തിലൂടെ.
ഇന്ത്യ ശക്തമായി ഉന്നയിച്ച ആവശ്യമായിരുന്നു മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കുകയെന്നത്. ഇക്കാര്യത്തില്‍ അനുകൂല നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ നാമ്പുകള്‍ മുളച്ചു തുടങ്ങിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനം അതില്‍ നിര്‍ണായക വഴിത്തിരിവായി. ഇരുരാജ്യങ്ങളും വിത്തിട്ട ചര്‍ച്ചകള്‍ക്ക് വെള്ളവും വളവും നല്‍കി വിവിധ തലങ്ങളില്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഈ സന്ദര്‍ശനത്തിലാണ് രൂപമായത്.
അതിനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ കൂടിക്കാഴ്ചയും നിര്‍ണായകമായി. പ്രധാനമന്ത്രി തലത്തിലും വിദേശകാര്യമന്ത്രാലയങ്ങള്‍ തമ്മിലും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യ സെക്രട്ടറിമാരും അങ്ങനെ പല തലത്തിലായിരുന്നു ചര്‍ച്ചകള്‍ ട്രാക്കിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനൊടുവിലാണ് ഈ ചര്‍ച്ചകള്‍ക്കൊക്കെ ഊര്‍ജ്ജം പകരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദര്‍ശനവും.
ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ വെച്ചതിന്റെ പ്രതികരണം പാകിസ്ഥാനിലും അടുത്തിടെ കണ്ടുതുടങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് സഹമന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ പഴയതുപോലെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകള്‍ കുറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന പര്‍വ്വേസ് മുഷറഫും 2001 ല്‍ ആഗ്രയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എന്നത്തെയും പോലെ കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഇടിച്ചു നിന്നു. ഇതിന്റെ ഒരു രണ്ടാമിന്നിങ്‌സ് ആണ് ലാഹോര്‍ സന്ദര്‍ശനത്തിലൂടെ നരേന്ദ്രമോദി തുടങ്ങിവെച്ചിരിക്കുന്നത്.
നയതന്ത്ര ചര്‍ച്ചകളില്‍ കശ്മീര്‍ വിഷയം മാത്രമല്ല ഇരുരാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്നും കൃത്യമായ അജന്‍ഡകള്‍ വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എല്ലാ ചര്‍ച്ചകളും കശ്മീര്‍ വിഷയത്തില്‍ തട്ടി പാകിസ്ഥാന്‍ വിഫലമാക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന നിരവധി വിഷയങ്ങള്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടാനുള്ള തടസങ്ങള്‍ നീങ്ങണമെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നിലപാട്. ആദ്യം കടുംപിടുത്തം സ്വീകരിച്ചെങ്കിലും പിന്നീട് പാകിസ്ഥാന് ഇന്ത്യയുടെ നിലപാട് അംഗീകരിക്കേണ്ടി വന്നു.
പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. 2004 ജനുവരിയില്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു ഇതിന് മുന്‍പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. പന്ത്രണ്ടാം സാര്‍ക്ക് ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അടല്‍ജിയുടെ യാത്ര. തുടര്‍ന്ന് അധികാരത്തിലെത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ നിന്ന് പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികള്‍ ഉണ്ടായില്ല. പതിവുപോലെ മെല്ലെപ്പോക്ക് നയങ്ങള്‍ വിലങ്ങുതടിയായി. 2008 ലെ മുംബൈ ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളാകുകയും ചെയ്തു. ഇതോടെ സന്ദര്‍ശനത്തിന്റെയും സഹകരണത്തിന്റെയും വാതിലുകള്‍ താല്‍ക്കാലികമായി അടഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായ 1947 ന് ശേഷം അടല്‍ ബിഹാരി വാജ്‌പേയിക്ക് മുന്‍പ് മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മാത്രമാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നത്. വിഭജനത്തിന് ശേഷം 1953 ജൂലൈയില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവായിരുന്നു അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. 1960 സെപ്തംബറിലും നെഹ്‌റു പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇന്‍ഡസ് വാട്ടേഴ്‌സ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ വേണ്ടിയായിരുന്നു അത്.
പിന്നീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം 1988 ല്‍ രാജീവ് ഗാന്ധിയാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരുരാജ്യങ്ങളുടെയും ആണവ ശേഖരങ്ങള്‍ പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ അന്നത്തെ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുമായി രാജീവ് ഗാന്ധി ഒപ്പുവെച്ചു. തുടര്‍ന്ന് 1989 ലും അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. അധികാരമേറ്റ ശേഷം അടല്‍ ബിഹാരി വാജ്‌പേയിയും രണ്ട് തവണ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1999 ലായിരുന്നു ആദ്യ സന്ദര്‍ശനം. എന്നാല്‍ ഇതിന് പിന്നാലെ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുകയുമായിരുന്നു.
എന്നാല്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ പാകിസ്ഥാന്‍ സ്വീകരിക്കുകയാണ്. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അദ്ധ്യായമാകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു
News Credits,JanamTv 26/12/2015