കോട്ടയം: രാജ്യസുരക്ഷയുടെ സമര്‍പ്പിതഭാവം ഉള്‍ക്കൊള്ളുന്ന സംഘടന എന്ന നിലയ്ക്കാണ് താന്‍ ആര്‍എസ്എസിനെ കാണുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ഇല്ലിക്കല്‍ ചിന്മയാ വിദ്യാലയത്തില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍പ് താന്‍ പങ്കെടുത്ത ആര്‍എസ്എസിന്റെ പരിപാടികളില്‍നിന്ന് ഒരു വ്യത്യാസം കാണുവാന്‍ സാധിച്ചു. നിങ്ങളുടെ വേഷം ട്രൗസറില്‍ നിന്ന് പാന്റ്‌സ് ആയി മാറി. അതൊരു മെച്ചപ്പെടലായി ഞാന്‍ വിലയിരുത്തുന്നു. നിങ്ങളും അങ്ങനെ ചിന്തിച്ചതിനാലാണല്ലോ, മോഹന്‍ ഭാഗവത് അദ്ധ്യക്ഷനായ ഈ കാലത്ത് ഈ മാറ്റം വരുത്തിയത്.
ഈ പരിപാടി ദര്‍ശിക്കുന്ന സമയത്ത് എന്റെ മനസ്സിന് ഏറ്റവും കുളിര്‍മ്മ തോന്നിയ കാര്യം; ഇതിന്റെ ശിക്ഷണം, ചിട്ട ഇവയെല്ലാം പുതിയ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തില്‍ യുവതലമുറയെ മനസ്സിലാക്കി കൊടുക്കേണ്ടതാണെന്നുളളതാണ്. ശിക്ഷണവും, ചിട്ടയുമാണ് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് നിഴലിച്ചു കാണുന്നുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് യോഗയുടെ പ്രചാരണവും. യോഗയും മറ്റും ആര്‍എസ്എസ്സിന്റേതാണ്, അത് നമ്മള്‍ ചെയ്യേണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് അതല്ലെന്ന് ഇന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരോഗ്യത്തിനുവേണ്ടിയുള്ള വ്യായാമ മുറയാണെന്ന് മനസ്സിലാക്കിയതിനാല്‍ അതിനുവേണ്ടി ഒരു അന്താരാഷ്ട്ര ദിനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് മനസ്സിലായതില്‍ നിന്ന് പറയുന്നത് 4 കാരണങ്ങള്‍ കൊണ്ടാണ്. 1. ഇന്ത്യയുടെ ഭരണഘടന 2. ഇന്ത്യയില്‍ ജനാധിപത്യം ഉള്ളതുകൊണ്ട് 3. വിവിധ സൈന്യങ്ങള്‍ ഉള്ളതുകൊണ്ട് 4. ആര്‍എസ്എസ് ഉള്ളതുകൊണ്ട്. ഇത് പറയാനുള്ള കാരണം അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കണ്ടതുകൊണ്ടാണ്.
അടിയന്തരാവസ്ഥയക്കെതിരെ സുശക്തമായ സമരങ്ങള്‍ ആര്‍എസ്എസ് സംഘടിപ്പിച്ചു. ഇത് ഇന്റലിജന്‍സ് വഴി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറിഞ്ഞു. ഇനിയും അടിയന്തരാവസ്ഥ മുന്നോട്ട് കൊണ്ടുപോയാല്‍ തനിക്ക് വിനയാകുമെന്ന് ഇന്ദിരയ്ക്ക് കൃത്യമായി ബോധ്യപ്പെടുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് ഏതെങ്കിലും സംഘടനയ്ക്ക് പ്രശസ്തികൊടുക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ അത് ആര്‍എസ്എസ് ആണെന്ന് പറയും. ആര്‍എസ്എസിന്റെ കൃത്യമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് അടിയന്തരാവസ്ഥയില്‍ നിന്ന് നമുക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
News Credits ,Janmabhumidaily
More media reports from national dailies visit the below links
'After Army, RSS keeps Indians safe', says former SC judge
After Constitution, Army, RSS keeps Indians safe: Former Supreme Court judge
Showing posts with label A PJ Abdul Kalam. Show all posts
Showing posts with label A PJ Abdul Kalam. Show all posts
Saturday, January 6, 2018
Tuesday, August 30, 2016
പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ പൂർണരൂപം
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ആഗസ്റ്റ് 29 ന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഈ ദിവസം രാജ്യമെങ്ങും ദേശീയ സ്‌പോര്‍ട്‌സ് ദിനമായി ആചരിച്ചു പോരുന്നു. ഞാന്‍ ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിങ്ങളേവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം 1928 ലും 1932 ലും 1936 ലും ഒളിമ്പിക് മത്സരങ്ങളില്‍ ഭാരതത്തിന് ഹോക്കിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിത്തന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്നു. നാം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം, ബ്രാഡ്മാന്റെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം ധ്യാന്‍ചന്ദിനെക്കുറിച്ചുപറഞ്ഞത് ഹി സ്‌കോര്‍സ് ഗോള്‍സ് ലൈക് റണ്‍സ് (അദ്ദേഹം റണ്ണുകളെടുക്കുന്നതുപോലെ ഗോളുകള്‍ നേടുന്നു) എന്നാണ്.
ധ്യാന്‍ചന്ദ്ജി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും ദേശസ്‌നേഹത്തിന്റെയും ജീവസ്സുറ്റ ഉദാഹരണമായിരുന്നു. ഒരിക്കല്‍ കൊല്‍ക്കത്തയില്‍ ഒരു കളിക്കിടയില്‍ ഒരു എതിര്‍കളിക്കാരന്‍ ധ്യാന്‍ചന്ദിന്റെ തലയില്‍ ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുകയുണ്ടായി. അപ്പോള്‍ കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ധ്യാന്‍ചന്ദ് ആ പത്തുമിനിറ്റിനുള്ളില്‍ മൂന്നു ഗോളുകളടിക്കുകയും ഗോളുകള്‍കൊണ്ട് മറുപടികൊടുത്തുവെന്നു പറയുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കീ ബാത്തിന്റെ സമയം വരുമ്പോഴൊക്കെ മൈഗവ് ല്‍ അല്ലെങ്കില്‍ നരേന്ദ്രമോദി ആപ്പ് ല്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ട്. വൈവിധ്യങ്ങള്‍ നിറഞ്ഞവ. എന്നാല്‍ ഇപ്രാവശ്യം എല്ലാവരും തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് റിയോ ഒളിമ്പിക്‌സിനെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ചിലതു പറയണമെന്നാണ്. സാധാരണ പൗരന്മാര്‍ക്ക് ഒളിമ്പിക്‌സിനോട് ഇത്രയും അടുപ്പവും, ഇത്രയും ഉണര്‍വ്വും നാടിന്റെ പ്രധാനമന്ത്രി ഇതെക്കുറിച്ചു ചിലതു പറയണമെന്ന് ആകാംക്ഷയോടെ അഭ്യര്‍ഥിക്കുന്നതും ഞാന്‍ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ക്രിക്കറ്റല്ലാതെയുള്ള കളികളുടെ കാര്യത്തിലും ഭാരതത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇത്രത്തോളം സ്‌നേഹവും ഇത്രയധികം ഉണര്‍വും ഇത്രയധികം അറിവുമുണ്ട്.
ഈ സന്ദേശം വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രേരണാദായകമായ കാര്യമാണ്. ശ്രീ.അജിത് സിംഗ് എന്നൊരാള്‍ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി, ദയവായി ഇപ്രാവശ്യം മന്‍കീ ബാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കളികളില്‍ അവര്‍ പങ്കുചേരുന്നതിനെക്കുറിച്ചും തീര്‍ച്ചയായും പറയണം, കാരണം അവര്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിക്കൊണ്ട് നാടിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ശ്രീ.സച്ചിന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്നത് മന്‍കീ ബാത്തില്‍ സിന്ധു, സാക്ഷി, ദീപാ കര്‍മാകര്‍ എന്നിവരെക്കുറിച്ച് തീര്‍ച്ചയായും പറയണം എന്നാണ്. നമുക്കു കിട്ടിയ മെഡലുകള്‍ പെണ്‍കുട്ടികളാണു നേടിത്തന്നത്. അവര്‍ ഒരു തരത്തിലും ആരെക്കാളും പിന്നിലല്ലെന്ന് നമ്മുടെ പുത്രിമാര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇവര്‍ ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും കോണില്‍ നിന്നുമാണ്. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികള്‍ ഭാരതത്തിനു കീര്‍ത്തിയേകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണെന്നാണു തോന്നുന്നത്.
മൈഗവ് ല്‍ ശിഖര്‍ ഠാകുര്‍ എഴുതിയത് നമുക്ക് ഒളിമ്പിക്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം സാധിക്കുമായിരുന്നുവെന്നാണ്. അദ്ദേഹം എഴുതി, ‘ആദരണീയ മോദിസര്‍, റിയോയില്‍ നാം രണ്ടുമെഡലുകള്‍ നേടിയതില്‍ ആദ്യമായി ആശംസകള്‍. എന്നാല്‍ നമ്മുടെ പ്രകടനം നന്നായിരുന്നോ എന്നതിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നു. ഇല്ല എന്നാണ് ഉത്തരം. സ്‌പോര്‍ട്‌സില്‍ നമുക്ക് നീണ്ട ദൂരം താണ്ടേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കള്‍ ഇന്നും പഠനത്തിലും അകാദമിക് വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹം ഇന്നും സ്‌പോര്‍ട്‌സിനെ സമയം നഷ്ടപ്പെടുത്തലായി കണക്കാക്കുന്നു. ഈ ചിന്താഗതി മാറ്റേണ്ടത് ആവശ്യമാണ്. സമൂഹത്തിന്റെ ഉത്സാഹം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ കാര്യം അങ്ങയേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ആര്‍ക്കുമാവില്ല.’
ഇതേപോലെ ശ്രീ.സത്യപ്രകാശ് മെഹ്‌റാ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി – മന്‍ കീ ബാത്തില്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ (പാഠ്യേതര വിഷയങ്ങളില്‍) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിശേഷിച്ചും സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ കുട്ടികളും യുവാക്കളും കൂടുതല്‍ ഉത്സാഹിക്കണം. ഒരു തരത്തില്‍ ഇതേ ചിന്താഗതിയാണ് ആയിരക്കണക്കിനാളുകള്‍ വ്യക്തമാക്കിയത്. നാം ആശിച്ചതുപോലെയുള്ള ഒരു പ്രകടനം നമുക്കു നടത്താനായില്ല എന്നത് നമുക്കു നിഷേധിക്കാനാവില്ല. ചില ഇനങ്ങളില്‍ നമ്മുടെ കളിക്കാര്‍ ഭാരതത്തില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെങ്കിലും, ഇവിടെ കാഴ്ചവച്ച നല്ല പ്രകടനം അവിടെ പ്രതീക്ഷിച്ചതുപോലെ സാധിച്ചില്ല. മെഡല്‍ പട്ടികയില്‍ നമുക്കു കേവലം രണ്ടുമെഡല്‍ മാത്രമേ കിട്ടിയുള്ളൂ.
പക്ഷേ, മെഡല്‍ കിട്ടിയില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല ഇനങ്ങളിലും നമ്മുടെ താരങ്ങള്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ചു എന്നു കാണാം. കണ്ടില്ലേ, ഷൂട്ടിംഗില്‍ നമ്മുടെ അഭിനവ് ബിന്ദ്രാജി നാലാം സ്ഥാനത്തെത്തി, വളരെ ചെറിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. ജിംനാസ്റ്റിക്‌സില്‍ ദീപാ കര്‍മാകറും നല്ല പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടു. ഒളിമ്പിക്‌സ്, ജിംനാസ്റ്റിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യത്തെ ഭാരതപുത്രിയാണ് ദീപ എന്ന കാര്യം നമുക്കെങ്ങനെ മറക്കാനാകും? ടെന്നീസില്‍ സാനിയ മിര്‍സായുടെയും രോഹന്‍ ബൊപ്പണ്ണയുടെയും ജോഡിയുടെ കാര്യത്തിലും ഇങ്ങനെതന്നെയാണു സംഭവിച്ചത്.
അത്‌ലറ്റിക്‌സില്‍ നാം നല്ല പ്രകടനം കാഴ്ചവച്ചു. പി.ടി.ഉഷയ്ക്കുശേഷം 32 വര്‍ഷത്തിനിടയില്‍ ആദ്യമായി ലളിതാ ബാബര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലിന് യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്കുശേഷം മഹിളാ ഹോക്കി ടീം ഒളിമ്പിക്‌സിലെത്തിയെന്നറിയുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്. കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ നോക്ക് ഔട്ട് സ്റ്റേജില്‍ വരെയെത്തി. നമ്മുടെ ടീം വളരെ ശക്തരാണ്. മെഡല്‍ നേടിയ അര്‍ജന്റീനാ ടീം മുഴുവന്‍ ടൂര്‍ണമെന്റില്‍ ഒരേയൊരു പ്രാവശ്യമേ തോറ്റുള്ളു. തോല്‍പ്പിച്ചവരാരായിരുന്നു…? ഭാരതത്തിന്റെ കളിക്കാരായിരുന്നു. വരും കാലം തീര്‍ച്ചയായും നമുക്കു നല്ലതു വരുത്തും.
ബോക്‌സിംഗില്‍ വികാസ് കൃഷ്ണ യാദവ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. എന്നാല്‍ ബ്രോണ്‍സ് മെഡല്‍ നേടാനായില്ല. പല കളിക്കാരുടെയും, ഉദാഹരണത്തിന് അദിതി അശോക്, ദത്തൂ ഭോകനല്‍, അതനു ദാസ് തുടങ്ങിയവരുടെ പ്രകടനം നന്നായിരുന്നു. പക്ഷേ, പ്രിയപ്പെട്ട ദേശവാസികളേ, നമുക്കു വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷേ, ചെയ്തുപോന്നതുപോലെയാണ് ഇനിയും ചെയ്യുന്നതെങ്കില്‍ ഒരുപക്ഷേ, നമുക്കു വീണ്ടും നിരാശയാകും കൈവരുക. ഞാന്‍ ഒരു കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്കു പോകും. ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണു നടക്കുന്നതെന്ന് പഠനം നടത്തും. നമുക്ക് ഇനിയും എങ്ങനെ നന്നാകാനാകും എന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാക്കും. 2020, 2024, 2028 – എന്നിങ്ങനെ ദൂരവ്യാപകമായ ചിന്താഗതിയോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളും ഇതുപോലെയുള്ള കമ്മറ്റികള്‍ ഉണ്ടാക്കണമെന്നും സ്‌പോര്‍ട്‌സ് രംഗത്ത് നമുക്ക് എന്തു ചെയ്യാനാകുമെന്നും, നമ്മുടെ ഓരോരോ സംസ്ഥാനത്തിനും എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം. സംസ്ഥാനങ്ങള്‍ ശക്തി കാട്ടാനാകുന്ന തങ്ങളുടേതായ ഒന്നോ രണ്ടോ ഇനങ്ങള്‍ തെരഞ്ഞെടുക്കണം.
സ്‌പോര്‍ട്‌സ് അസോസിയേഷനുകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് അവര്‍ നിഷ്പക്ഷതയോടെ വിചാരവിശകലനം നടത്തണം എന്നാണ്. ഭാരതത്തിലെ ഓരോ പൗരനോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് ഏതൊന്നിലാണോ താത്പര്യം അതെക്കുറിച്ചുള്ള അഭിപ്രായം നരേന്ദ്രമോദി അപ്പ് ലൂടെ എനിക്കയക്കുക. സര്‍ക്കാരിന് എഴുതുക, ചര്‍ച്ച ചെയ്ത് തങ്ങളുടെ നിവേദനം സര്‍ക്കാരിനു നല്കുക. സംസ്ഥാനസര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടത്തി തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നാം പൂര്‍ണ്ണമായും തയ്യാറെടുക്കുക. നാം, നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍, 65 ശതമാനം യുവാക്കളുള്ള നാട്, സ്‌പോര്‍ട്‌സ് രംഗത്ത് നല്ല നിലവാരത്തിലേക്കുയരണം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 5 അധ്യാപകദിനമാണ്. ഞാന്‍ പല വര്‍ഷങ്ങളായി അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വളരെ സമയം ചെലവിടാറുണ്ട്. ഒരു വിദ്യാര്‍ഥിയെപ്പോലെ സമയം ചെലവാക്കിയിരുന്നു. ചെറിയ ചെറിയ കുട്ടികളില്‍ നിന്നും ഞാന്‍ വളരെ കാര്യങ്ങള്‍ പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 5 അധ്യാപക ദിനവും അധ്യയന ദിനവുമായിരുന്നു. പക്ഷേ, ഇപ്രാവശ്യം എനിക്ക് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകണം. അതുകൊണ്ട് മന്‍ കീബാത്തില്‍ തന്നെ എന്റെ ഈ വികാരം പ്രകടിപ്പിക്കണമെന്നു തീരുമാനിച്ചു.
ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടോ അത്രതന്നെ സ്ഥാനം അധ്യാപകനുമുണ്ട്. സ്വന്തം കാര്യത്തേക്കാളധികം സ്വന്തക്കാരുടെ കാര്യത്തില്‍ വേവലാതിപ്പെടുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കു വേണ്ടി, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി, ജീവിതം അര്‍പ്പിക്കുന്നു. ഇപ്പോള്‍, റിയോ ഒളിമ്പിക്‌സിനുശേഷം നാലുപാടും പുല്ലേലാ ഗോപീചന്ദിനെക്കുറിച്ചുള്ള ചര്‍ച്ചയാണു കേള്‍ക്കുന്നത്. അദ്ദേഹം സ്‌പോര്‍ട്‌സ്മാനാണ് – അതോടൊപ്പം നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നു. ഇന്ന് ഞാന്‍ ഗോപീചന്ദിനെ ഒരു കളിക്കാരന്‍ എന്നതിനേക്കാള്‍ നല്ല അധ്യാപകനെന്ന നിലയിലാണു കാണുന്നത്. അധ്യാപകദിനത്തില്‍, പുല്ലേല ഗോപീചന്ദിനെ, അദ്ദേഹത്തിന്റെ തപസ്യയെ, സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ, തന്റെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാന്‍ സല്യൂട് ചെയ്യുന്നു.
നമ്മുടെയെല്ലാം ജീവിതത്തില്‍ അധ്യാപകരുടെ സംഭാവന നമുക്കെപ്പോഴും അനുഭവപ്പെടാറുണ്ട്. സെപ്റ്റംബര്‍ 5 ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ജീയുടെ ജന്മദിനമാണ്. നാട് ഈ ദിനം അധ്യാപകദിനമായി കൊണ്ടാടുന്നു. അദ്ദേഹം ജീവിതത്തില്‍ ഏതു പദവിയിലെത്തിയെങ്കിലും സ്വയം എന്നും അദ്ദേഹം അധ്യാപകനായിത്തന്നെ ജീവിക്കാനാണു ശ്രമിച്ചത്. ഇത്രമാത്രമല്ല, ‘ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കാത്ത ആളാണ് നല്ല അധ്യാപകന്‍’ എന്ന് അദ്ദേഹം എന്നും പറയാറുണ്ടായിരുന്നു. രാഷ്ട്പതിയുടെ പദവിയിലാണെങ്കിലും അധ്യാപകനായി ജീവിക്കുകയും അധ്യാപക മനസ്സുണ്ടായിരുന്നതുകൊണ്ട് ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമായി നിര്‍ത്തുകയും ചെയ്ത ആശ്ചര്യകരമായ ജീവിതമാണ് ഡോ.രാധാകൃഷ്ണന്‍ ജീവിച്ചുകാട്ടിയത്.
എനിക്ക് എന്റെ അധ്യാപകരുടെ അനേകം കഥകള്‍ ഓര്‍മ്മയുണ്ട്. കാരണം ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍ അധ്യാപകരായിരുന്നു ഞങ്ങളുടെ ഹീറോകള്‍. എന്റെ ഒരു അധ്യാപകന്റെ കത്ത്, ഇപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സായിരിക്കുന്നുവെങ്കിലും ഇപ്പോഴും എല്ലാമാസവും ലഭിക്കുന്നു. കൈ കൊണ്ടെഴുതിയ കത്തു വരുന്നു. ഒരു മാസം കൊണ്ട് അദ്ദേഹം ഏതെല്ലാം പുസ്തകങ്ങള്‍ വായിച്ചുവെന്ന് അതില്‍ അവിടവിടെ സൂചനകളുണ്ടാകും, ഉദ്ധരണികളുണ്ടാകും. മാസം മുഴുവന്‍ ഞാന്‍ എന്തെല്ലാം, ചെയ്തു, അവ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയായിരുന്നോ അല്ലയോ. ഇന്നും അദ്ദേഹം എന്നെ ക്ലാസ് റൂമില്‍ പഠിപ്പിക്കുന്ന പ്രതീതിയാണ്. ഇന്നും അദ്ദേഹം എനിക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ് നല്കുകയാണെന്നു പറയാം. ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തിന്റെ കൈയക്ഷരം കണ്ടാല്‍ ഈ പ്രായത്തിലും ഇത്രയും സുന്ദരങ്ങളായ അക്ഷരങ്ങള്‍ എഴുതുന്നുവല്ലോ എന്ന് അദ്ഭുതപ്പെടും.
എന്റെ അക്ഷരം വളരെ മോശമായതുകൊണ്ട് ആരുടെയെങ്കിലും നല്ല അക്ഷരം കണ്ടാല്‍ എന്റെ മനസ്സില്‍ വളരെയധികം ആദരവു തോന്നും. എന്റെ ഈ അനുഭവം നിങ്ങള്‍ക്കുമുണ്ടാകാം. നിങ്ങളുടെ അധ്യാപകരില്‍ നിന്നുണ്ടായ നല്ല അനുഭവങ്ങള്‍, ലോകത്തോടു പറഞ്ഞാല്‍ അധ്യാപകരോടുള്ള വീക്ഷണത്തില്‍ മാറ്റം വരും, അഭിമാനം തോന്നും, സമൂഹത്തില്‍ നമ്മുടെ അധ്യാപകരുടെ അഭിമാനമുയര്‍ത്തുക യെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. നരേന്ദ്രമോദി ആപ്പ് ല്‍ നിങ്ങളുടെ അധ്യാപകര്‍ക്കൊപ്പമുള്ള ഫോട്ടോ, അധ്യാപകരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങള്‍, പ്രേരകങ്ങളായ എന്തെങ്കിലും കാര്യങ്ങള്‍ തീര്‍ച്ചയായും പങ്കുവയ്ക്കണം. അധ്യാപകരുടെ സംഭാവനകളെ വിദ്യാര്‍ഥികളുടെ കണ്ണുകള്‍കൊണ്ടു കാണുകയെന്നതുതന്നെ വളരെ വിലപ്പെട്ട കാര്യമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഗണേശോത്സവം അടുത്തുവരുന്നു. ഗണേശന്‍ വിഘ്‌നങ്ങള്‍ മാറ്റുന്നു… നമ്മുടെ നാടിന്റെ, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ കുടുംബത്തിന്റെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വിഘ്‌നങ്ങളില്ലാതിരിക്കട്ടെ. എന്നാല്‍ ഗണേശോത്സവത്തിന്റെ കാര്യം പറയുമ്പോള്‍ ലോകമാന്യ തിലകനെക്കുറിച്ച് ഓര്‍മ്മ വരുന്നതു സ്വഭാവികമാണ്. പൊതുഗണേശോത്സവം തുടങ്ങി വച്ചത് ലോകമാന്യ തിലകനാണ്. അതിലൂടെ അദ്ദേഹം ഈ മതപരമായ ആഘോഷത്തെ ദേശത്തെ ഉണര്‍ത്താനുള്ള സന്ദര്‍ഭമാക്കി മാറ്റി. സാമൂഹിക സംസ്‌കാരത്തിന്റെ ആഘോഷമാക്കി. ഗണേശോത്സവത്തിലൂടെ സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കട്ടെ. സമൂഹത്തിന് പുതിയ ഓജസ്സും തേജസ്സും ലഭിക്കുന്ന പരിപാടികളാകണം സംഘടിപ്പിക്കുന്നത്. അതോടൊപ്പം അദ്ദേഹം നല്കിയ മന്ത്രം, സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണെന്ന മന്ത്രം പ്രധാനമായിരിക്കട്ടെ. ആ മന്ത്രം സ്വാതന്ത്ര്യസമരത്തിന് ശക്തിയേകിയിരുന്നു.
ഇന്നും, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗണേശോത്സവം നടക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ യുവാക്കളും ഈ ആഘോഷത്തിനായി വളരെ തയ്യാറെടുപ്പുകള്‍ നടത്തുന്നു, വളരെ ഉത്സാഹവുമുണ്ടാകും. ചിലര്‍ ഇപ്പോഴും ലോകമാന്യതിലകന്‍ ഏതൊരു വികാരമാണോ മുന്നോട്ടു വച്ചത്, അത് അനുകരിക്കാന്‍ അകമഴിഞ്ഞ് ശ്രമിക്കുന്നു. പൊതു വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു, ലേഖനമത്സരങ്ങള്‍ നടത്തുന്നു, പൂക്കളമത്സരങ്ങള്‍ നടത്തുന്നു. അതിലെ ദൃശ്യങ്ങളില്‍ സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ വളരെ കലാപൂര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു തരത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഒരു വലിയ മുന്നേറ്റമാണ് ഗണേശോത്സവത്തിലൂടെ നടക്കുന്നത്. ലോകമാന്യ തിലകന്‍ സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണ് എന്ന് പ്രേരകമന്ത്രം നല്കി. എന്നാല്‍ നാം സ്വതന്ത്ര ഭാരതത്തിലാണു ജീവിക്കുന്നത്. ഇന്നത്തെ മന്ത്രം സുരാജ് – സദ്ഭരണം – നമ്മുടെ അവകാശമാണ് എന്നായിക്കൂടേ. നമുക്കിനി സുരാജിലേക്കാണു പോകേണ്ടത്. അത് നമ്മുടെ പ്രഥമഗണനീയ വിഷയമാകട്ടെ. ഈ മന്ത്രത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് ഗണേശോത്സവത്തിന്റെ സന്ദേശം നല്കാനാവില്ലേ? വരൂ.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഉത്സവം സമൂഹത്തിന്റെ ശക്തിയാണെന്നതു ശരിയാണ്. ഉത്സവം വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിന് പുതിയ പ്രാണനേകുന്നു. ഉത്സവമില്ലാതെ ജീവിതം അസാധ്യമാണ്. എന്നാല്‍ അതിനെ കാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്രാവശ്യം പലരും എനിക്ക് വിശേഷിച്ചും എഴുതിയത് ഗണേശോത്സവത്തെക്കുറിച്ചും ദുര്‍ഗ്ഗാ പൂജയെക്കുറിച്ചുമാണ്. അവരുടെ വേവലാതി പരിസ്ഥിതിയെക്കുറിച്ചാണ് ശ്രീ.ശങ്കര്‍ നാരായണപ്രസാദ് എന്നു പേരുള്ള ഒരാള്‍ വളരെ മനസ്സര്‍പ്പിച്ചു പറയുന്നു, ‘മോദീജീ, പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത് എന്ന് അങ്ങ് ജനങ്ങളോടു പറയൂ. ഗ്രാമത്തിലെ കുളത്തിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ്ജിയെ ഉപയോഗിച്ചൂകൂടേ. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ പ്രതിമകള്‍ പരിസ്ഥിതിക്ക് യോജിച്ചതല്ല. അദ്ദേഹവും മറ്റു പലരും വളരെ വേദന വ്യക്തമാക്കിയിരിക്കുന്നു. എനിക്കും നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നമുക്ക് ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും മണ്ണുകൊണ്ടുള്ള പ്രതിമകള്‍ ഉണ്ടാക്കി നമ്മുടെ പഴയ പാരമ്പര്യത്തിലേക്കു മടങ്ങിക്കൂടേ എന്നാണ്.
പരിസ്ഥിതി സംരക്ഷിക്കല്‍, നമ്മുടെ നദികളും തടാകങ്ങളും സംരക്ഷിക്കല്‍, അതിലുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും ആ ജലത്തിലെ ചെറു ജീവജാലങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയും ഈശ്വരസേവ തന്നെയാണ്. ഗണേശന്‍ വിഘ്‌നഹരനാണ്. അതുകൊണ്ടുതന്നെ വിഘ്‌നമുണ്ടാക്കുന്ന ഗണേശനെ നമ്മളുണ്ടാക്കാന്‍ പാടില്ല. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നെനിക്കറിയില്ല. പക്ഷേ, ഇതു ഞാന്‍ മാത്രമല്ല പറയുന്നത്, പലരും പറയുന്നു. പലരുടെയും കാര്യം പലപ്രാവശ്യം കേട്ടിരിക്കുന്നു – പൂനയിലെ ഒരു പ്രതിമാനിര്‍മ്മാതാവ് ശ്രീ.അഭിജീത് ധോംണ്ട്ഫലേ, കോല്ഹാപൂരിലെ നിസര്‍ഗ് മിത്ര്, വിജ്ഞാന്‍ പ്രബോധിനി എന്നീ സംഘടനകള്‍, വിദര്‍ഭയിലെ നിസര്‍ഗ്ഗ്-കട്ടാ, പൂനയിലെ ജ്ഞാന പ്രബോധിനി, മുംബൈയിലെ ഗിരഗാംവചാ രാജാ. ഇങ്ങനെയുള്ള അനേകം സ്ഥാപനങ്ങളും മണ്ണുകൊണ്ടുള്ള ഗണേശനെ ഉണ്ടാക്കാന്‍ വളരെ അധ്വാനിക്കുന്നു, പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദപരമായ ഗണേശോത്സവം എന്നതും സാമൂഹ്യ സേവനമാണ്. ദൂര്‍ഗ്ഗാ പൂജയ്ക്ക് ഇനിയും സമയമുണ്ട്. പ്രതിമകളുണ്ടാക്കിയിരുന്ന പഴയ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിക്കും… തടാകത്തിലെ നദിയിലെ ചേറുകൊണ്ട് ഉണ്ടാക്കിയാല്‍ അത് വീണ്ടും അതില്‍ത്തന്നെ ചെന്നു ലയിച്ചു ചേരുമെന്നതുകൊണ്ട് പരിസ്ഥിതിക്ക് കാര്യമായ ഹാനി സംഭവിക്കുന്നുമില്ല. നിങ്ങളേവര്‍ക്കും ഗണേശചതുര്‍ഥിയുടെ അനേകം ശുഭാശംസകള്‍ നേരുന്നു..
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതരത്‌നം മദര്‍ തെരേസ – സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. അവര്‍ അല്‍ബേനിയായിലാണു ജനിച്ചത്. അവരുടെ ഭാഷയും ഇംഗ്ലീഷുമായിരുന്നില്ല. എന്നാല്‍ അവര്‍ ജീവിതം രൂപപ്പെടുത്തി, ദരിദ്രരെ സേവിക്കാന്‍ തക്കതാക്കുന്നതിന് വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്. സന്യാസിമാരില്‍ നിന്നും, ഋഷിമാരില്‍ നിന്നും മുനിമാരില്‍ നിന്നും മഹാപുരുഷന്മാരില്‍ നിന്നും അനുനിമിഷം നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു. നാം എന്തെങ്കിലുമൊക്കെ നേടിക്കൊണ്ടിരിക്കും, പഠിച്ചുകൊണ്ടിരിക്കും, എന്തെങ്കിലുമൊക്കെ നല്ലതു ചെയ്തുകൊണ്ടിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വികസനം ഒരു ജനമുന്നേറ്റമാകുമ്പോള്‍ എത്രവലിയ മാറ്റമാണുണ്ടാകുന്നത്. ജനശക്തിയെ ഈശ്വരന്റെതന്നെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്നു. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നിര്‍മ്മലമായ ഗംഗയ്ക്കുവേണ്ടി, ഗംഗയെ ശുദ്ധീകരിക്കാന്‍, ആളുകളെ ബന്ധപ്പെടുത്താനുള്ള വിജയപ്രദമായ ശ്രമം നടത്തി. ഈ മാസം 20 ന് ഗംഗയുടെ തീരത്തെ ഗ്രാമ മുഖ്യന്മാരുടെ ഒരു യോഗം അലഹാബാദില്‍ വിളിച്ചു കൂട്ടുകയുണ്ടായി. പുരുഷന്മാരുമുണ്ടായിരുന്നു, സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ അലഹാബാദില്‍ വരുകയും ഗംഗാതീരത്തെ ഗ്രാമ മുഖ്യന്മാര്‍ ഗംഗാതീരത്തെ തങ്ങളുടെ ഗ്രാമങ്ങളില്‍ തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ശീലം ഉടന്‍ നിര്‍ത്തിക്കുമെന്നും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ജനമുന്നേറ്റം നടത്തുമെന്നും ഗംഗ ശുദ്ധീകരിക്കുന്നതില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഗ്രാമം ഗംഗയെ മലിനമാക്കില്ലെന്നും ഗംഗാമാതാവിനെ സാക്ഷിയാക്കി ശപഥം ചെയ്തു. ഈ ഒരു ദൃഢനിശ്ചയത്തിനായി, ചിലര്‍ ഉത്തരാഖണ്ഡില്‍ നിന്ന് ചിലര്‍ ഉത്തര്‍ പ്രദേശില്‍ നിന്ന്, ചിലര്‍ ബീഹാറില്‍ നിന്ന്, ചിലര്‍ ഝാര്‍ഖണ്ഡില്‍ നിന്ന്, ചിലര്‍ പശ്ചിമ ബംഗാളില്‍ നിന്ന് അലഹബാദില്‍ എത്തിയതിന് ഏവരെയും അഭിനന്ദിക്കുന്നു. ഈ ഒരു ആശയത്തെ നടപ്പില്‍ വരുത്തിയതിന് ഞാന്‍ ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും, മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു. ജനശക്തി സംഭരിച്ച് ഗംഗ ശുദ്ധീകരിക്കുന്നതില്‍ മഹത്തായ കാല്‍വയ്പ്പിന്റെ പേരില്‍ ഞാന്‍ ആ 5 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോടും നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങള്‍ ചിലപ്പോള്‍ എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ആ ആശയങ്ങള്‍ രൂപപ്പെടുത്തിയ ആളുകളോട് എന്റെ മനസ്സില്‍ ഒരു വിശേഷാല്‍ ആദരവ് ഉണ്ടാവുകയും ചെയ്യുന്നു. ജൂലായ് 15 ന് ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ ഏകദേശം 1700 ലധികം സ്‌കൂളുകളിലെ ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ച് തങ്ങളുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതി. ചിലര്‍ ഇംഗ്ലീഷിലെഴുതി, ചിലര്‍ ഹിന്ദിയിലെഴുതി, ചിലര്‍ ഛത്തീസ്ഗഢിയിലെഴുതി. അവര്‍ ആ കത്തില്‍ അവരുടെ അച്ഛനമ്മമാരോടു പറഞ്ഞത് തങ്ങളുടെ വീടുകളില്‍ ടോയ്‌ലറ്റ് – ശൗചാലയം – വേണമെന്നായിരുന്നു. അതിനായി അവര്‍ ആവശ്യപ്പെട്ടു, ചിലര്‍ എഴുതിയത് ഈ വര്‍ഷം തങ്ങളുടെ ജന്മദിനം ആഘോഷിച്ചില്ലെങ്കിലും തീര്‍ച്ചയായും ടോയ്‌ലറ്റ് ഉണ്ടാക്കണമെന്നായിരുന്നു. ഏഴുമുതല്‍ പതിനേഴു വരെ വയസ്സുള്ള കുട്ടികളാണ് ഇതു ചെയ്തത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോള്‍ അവരുടെ കൈയില്‍ ടീച്ചര്‍ക്കു കൊടുക്കാനുള്ള കത്തുണ്ടായിരുന്നു. വലിയ സ്വാധീനമാണ്, വൈകാരികമായ ഇടപെടലാണ് അതുകൊണ്ടുണ്ടായത്. നിശ്ചിത തീയതിക്കകം ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുക്കുമെന്ന വാഗ്ദാനമാണ് ആ കത്തുകളില്‍ അച്ഛനമ്മമാര്‍ നല്കിയിരുന്നത്. ഈ ആശയം ആരുടെ മനസ്സിലാണോ ഉദിച്ചത്, അവരെയും ഈ ശ്രമം നടത്തിയവരെയും ആ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. അച്ഛനമ്മമാരെ വിശേഷിച്ചും അഭിനന്ദിക്കുന്നു. കാരണം അവര്‍ തങ്ങളുടെ കുട്ടികളുടെ കത്തിനെ ഗൗരവത്തിലെടുത്ത് ടോയ്‌ലെറ്റുണ്ടാക്കുവാന്‍ തീരുമാനിച്ചു. ഇതാണു നമുക്കു പ്രേരണയേകുന്നത്.
കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലെ പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി മല്ലമ്മ. ഈ കുട്ടി സ്വന്തം കുടുംബത്തിനെതിരെ സത്യാഗ്രഹം നടത്തി. അവള്‍ ആഹാരം പോലും വേണ്ടെന്നു വച്ചു. സ്വന്തമായി എന്തെങ്കിലും നേടാനല്ല, നല്ല വസ്ത്രത്തിനുവേണ്ടിയല്ല, എന്തെങ്കിലും മധുരപലഹാരം തിന്നാനല്ല, മറിച്ച് വീട്ടില്‍ ശൗചാലയം വേണമെന്നു പറഞ്ഞാണ് മല്ലമ്മ സത്യാഗ്രഹം നടത്തിയത്. കുടുംബത്തിന് സാമ്പത്തികമായി കഴിവില്ലായിരുന്നു. കുട്ടി ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മല്ലമ്മ ശൗചാലയത്തിനായി സത്യാഗ്രഹം നടത്തുന്നുവെന്നറിഞ്ഞ ഗ്രാമ മുഖ്യന്‍ മൊഹമ്മദ് ശഫി പതിനെട്ടായിരം രൂപയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുകയും ഒരു ആഴ്ചയ്ക്കുള്ളില്‍ തന്നെ ടോയ്‌ലറ്റ് ഉണ്ടാക്കുകയും ചെയ്തു. മല്ലമ്മയെന്ന പെണ്‍കുട്ടിയുടെ ശക്തിയും മൊഹമ്മദ് ശഫീയെപ്പോലുള്ള ഗ്രാമ മുഖ്യനും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എങ്ങനെയൊക്കെയാണു വഴി തുറക്കപ്പെടുന്നത്.. ഇതാണ് ജനശക്തി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതമെന്നത് എല്ലാ ഭാരതീയരുടെയും സ്വപ്നമായിരിക്കയാണ്. ചില ഭാരതീയരുടെ ദൃഢനിശ്ചയമായിരിക്കുന്നു. ചിലര്‍ ഭാരതീയര്‍ ഇതിനെ തങ്ങളുടെ ലക്ഷ്യമാക്കിയിരിക്കുന്നു. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും തങ്ങളുടേതായ പങ്കു വഹിക്കുന്നു. പുതിയ പുതിയ ശ്രമങ്ങളെക്കുറിച്ച് ദിവസേന വാര്‍ത്തകളെത്തുന്നു. ഭാരത സര്‍ക്കാര്‍ പുതിയ ഒരു ആശയം മുന്നോട്ടു വച്ച് ആഹ്വാനം നടത്തിയിരിക്കുന്നു – രണ്ടു മിനിട്ട്, മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഉണ്ടാക്കുക, ഈ ഷോര്‍ട് ഫിലിം ഭാരത സര്‍ക്കാരിനയക്കുക… വെബ് സൈറ്റില്‍ ഇതെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഈ ഷോര്‍ട് ഫിലിമുകളുടെ മത്സരത്തില്‍ വിജയികള്‍ക്ക് ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ പുരസ്‌കാരം നല്കും.
ടിവി ചാനലുകാരോടും എനിക്കു പറയാനുള്ളത് നിങ്ങളും ഇതുപോലുള്ള സിനിമയുണ്ടാക്കാന്‍ ആഹ്വാനം പുറപ്പെടുവിക്കുകയും മത്സരം നടത്തുകയും ചെയ്യണമെന്നാണ്. ക്രിയേറ്റിവിറ്റിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശക്തിയേകും. പുതിയ മുദ്രാവാക്യങ്ങള്‍ ലഭിക്കും, പുതിയ രീതികളെക്കുറിച്ചറിയാനാകും, പുതിയ പ്രേരണ ലഭിക്കും…. ഇതെല്ലാം ജനങ്ങളുടെയും സാധാരണ കലാകാരന്മാരുടെയും പങ്കുചേരലിലൂടെയാകും. സിനിമയുണ്ടാക്കാന്‍ വലിയ സ്റ്റുഡിയോ വേണമെന്നോ, വലിയ ക്യാമറ വേണമെന്നോ ഇല്ല. ഇപ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിന്റെ ക്യാമറ കൊണ്ടും സിനിമയുണ്ടാക്കാനാകും. വരൂ… മുന്നേറാം.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ അയല്‍ക്കാരുമായി നമുക്ക് നല്ല ബന്ധമായിരിക്കണമെന്നും സ്വാഭാവികമായിരിക്കണമെന്നും സജീവമായിരിക്കണമെന്നും ഭാരതം എന്നും ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഹത്തായ കാര്യം നടന്നു. നമ്മുടെ രാഷ്ട്രപതി, ആദരണീയനായ പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ ഒരു പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ആകാശവാണി മൈത്രി ചാനല്‍’. രാഷ്ട്രപതി ഒരു റേഡിയോ ചാനല്‍ ഉദ്ഘാടനം ചെയ്യണോ എന്നു പലര്‍ക്കും തോന്നിയേക്കാം. പക്ഷേ, ഇത് സാധാരണമായ ഒരു റേഡിയോ ചാനലല്ല. ഒരു വലിയ ചുവടുവയ്പ്പാണ്. നമ്മുടെ അയല്‍പക്കത്ത് ബംഗ്ലാദേശുണ്ട്. ബംഗ്ലാ ദേശും പശ്ചിമബംഗാളും ഒരേ സാംസ്‌കാരിക പാരമ്പര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു എന്നു നമുക്കറിയാം. ഇവിടെ ‘ആകാശവാണി മൈത്രി’യും അവിടെ ‘ബാംഗ്ലാദേശ് ബേതാര്‍’. അവര്‍ പരസ്പരം തങ്ങളുടെ പരിപാടികള്‍ പങ്കുവയ്ക്കും, ഇരുവശത്തുമുള്ള ബാഗ്ലാഭാഷക്കാരായ ആളുകള്‍ ആകാശവാണിയുടെ പരിപാടികള്‍ ആസ്വദിക്കും. വ്യക്തി ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആകാശവാണിയുടെ സംഭാവന വളരെ വലുതാണ്. രാഷ്ട്രപതി ഇത് ഉദ്ഘാടനം ചെയ്തു. അവര്‍ ഇക്കാര്യത്തില്‍ നമ്മളുമായി സഹകരിച്ചതില്‍ ഞാന്‍ ബാംഗ്ലാദേശിനോടും നന്ദി വ്യക്തമാക്കുന്നു. വിദേശനയത്തിലും തങ്ങളുടെ പങ്കുവഹിക്കുന്നതില്‍ ഞാന്‍ ആകാശവാണിക്ക് ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളെനിക്ക് പ്രധാനമന്ത്രിയെന്ന ജോലിയാകാം നല്കിയത്. പക്ഷേ, ഞാനും നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ചില വൈകാരിക സംഭവങ്ങള്‍ എന്റെ ഹൃദയത്തെ അധികം സ്പര്‍ശിക്കുന്നു. ഇത്തരം വികാരംകൊള്ളിക്കുന്ന സംഭവങ്ങള്‍ പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു, പ്രേരണയേകുകയും ചെയ്യുന്നു; ഇതാണ് ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പ്രേരണയേകുന്നത്.
കഴിഞ്ഞ ദിവസം ഹൃദയസ്പൃക്കായ ഒരു കത്തു കിട്ടി. ഏകദേശം 84 വയസ്സുള്ള ഒരു അമ്മ, റിട്ടയേഡ് ടീച്ചര്‍, എനിക്ക് ഒരു കത്തയച്ചു. പേരു പറയുന്നതില്‍ നിന്ന് കത്തിലൂടെ ആ അമ്മ വിലക്കിയിരുന്നില്ലെങ്കില്‍ ഇന്ന് ആ അമ്മയുടെ പേരു പറഞ്ഞ് നിങ്ങളോടു സംസാരിക്കണമെന്നാണ് മനസ്സാഗ്രഹിക്കുന്നത്. കത്തില്‍ അമ്മ എഴുതിയിരുന്നു, ‘അങ്ങ് ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാന്‍ ഗ്യാസ് സ്ബസിഡി ഉപേക്ഷിക്കുകയും പിന്നീട് അത് മറക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു ആള്‍ വന്ന് എനിക്ക് ഒരു കത്തു തന്നിട്ടു പോയി. ഗിവ് ഇറ്റ് അപ്പിന്റെ പേരില്‍ എനിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തു കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഭാരത പ്രധാനമന്ത്രിയുടെ കത്ത് ഒരു പത്മശ്രീയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല.
ദേശവാസികളേ, ആരെല്ലാം ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചോ അവര്‍ക്കെല്ലാം കത്തെഴുതാനുള്ള ശ്രമമാണു ഞാന്‍ നടത്തിയത്. ആ കത്ത് എന്റെ പ്രതിനിധി നേരിട്ട് കൈമാറണമെന്നുമാഗ്രഹിച്ചു. ഒരു കോടിയിലധികം ആളുകള്‍ക്ക് കത്തയക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതനുസരിച്ചാണ് ആ അമ്മയ്ക്ക് എന്റെ കത്തു കിട്ടിയത്. അങ്ങ് നല്ല കാര്യമാണു ചെയ്യുന്നതെന്ന് ആ അമ്മ എനിക്കെഴുതി. ദരിദ്രരായ അമ്മമാര്‍ക്ക് അടുപ്പിലെ പുകയില്‍ നിന്നു മോചനമേകാനുള്ള അങ്ങയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. റിട്ടയേര്‍ഡ് ടീച്ചറായ എനിക്ക് വൈകാതെ 90 വയസ്സാകും. അതുകൊണ്ട് ഞാന്‍ അമ്പതിനായിരം രൂപയുടെ സംഭാവന അങ്ങയ്ക്ക് അയയ്ക്കുന്നു. ഇതുകൂടി അങ്ങ് ദരിദ്രരായ അമ്മമാരെ അടുപ്പിലെ പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉപയോഗിക്കണം.
ഒരു സാധാരണ അധ്യാപികയെന്ന നിലയില്‍ പെന്‍ഷന്‍ കൊണ്ട് ഇപജീവനം നടത്തുന്ന ഒരു അമ്മ അമ്പതിനായിരും രൂപ ദരിദ്രരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അടുപ്പിലെ പുകയില്‍ നിന്ന് മോചനമേകാന്‍, ഗ്യാസ് കണക്ഷന്‍ നല്കാനായി കൊടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. അമ്പതിനായിരും രൂപയുടെ പ്രശ്‌നമല്ല. ആ അമ്മയുടെ ചിന്താഗതിയാണു പ്രധാനം. ഇങ്ങനെയുള്ള കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ആശീര്‍വ്വാദം കൊണ്ടാണ് എന്റെ ഈ നാട് ഭാവിയില്‍ വിശ്വാസമര്‍പ്പിച്ച് സുശക്തമാകുന്നത്. ആ കത്ത് പ്രധാനമന്ത്രിയെന്ന നിലയിലല്ല എനിക്കെഴുതിയിരിക്കുന്നത്. നേരെ കത്തെഴുതി – ‘മോദീ ഭൈയാ…’ സ്വയം കഷ്ടപ്പെട്ടുകൊണ്ട് എന്നും ആര്‍ക്കെങ്കിലും നന്മചെയ്യാനായി ശ്രമിക്കുന്ന ആ അമ്മയെ ഞാന്‍ പ്രണമിക്കുന്നു. സ്വയം കഷ്ടം സഹിച്ച് എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുതിരുന്ന ഭാരതത്തിലെ കോടിക്കണക്കിന് അമ്മമാരെയും പ്രണമിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ക്ഷാമം കാരണം നാം കഷ്ടപ്പെട്ടു. പക്ഷേ, ഈ ആഗസ്റ്റ് മാസം നിരന്തരമായ മഴ കാരണം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. നാടിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും വീണ്ടും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പ്രാദേശിക സ്വതന്ത്രസ്ഥാപനങ്ങളും സാമൂഹ്യ സ്ഥാപനങ്ങളും പൗരന്മാരും എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ വളരെയേറെ ശ്രമിച്ചു. പക്ഷേ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മറ്റു ചില വാര്‍ത്തകള്‍കൂടി കേട്ടു.. അത് കൂടുതല്‍ ഓര്‍മ്മവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഐക്യത്തിന്റെ ശക്തി എന്താണെന്നും, ഒരുമിച്ചു മുന്നേറിയാല്‍ എത്ര വലിയ പരിണതിയുണ്ടാക്കാമെന്നും ഈ വര്‍ഷത്തെ ആഗസ്റ്റ് മാസം ഓര്‍മ്മപ്പെടുത്തും.
ആഗസ്റ്റ് 2016 ശക്തമായ രാഷ്ട്രീയ വൈരം വച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍, പരസ്പരം എതിര്‍ക്കാന്‍ ഒരവസരവും കൈവിടാത്ത പാര്‍ട്ടികള്‍, നാടെങ്ങുമുള്ള ഏകദേശം 90 പാര്‍ട്ടികള്‍, പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ജിഎസ്ടി നിയമം പാസാക്കി. ഇതിന്റെ ക്രെഡിറ്റ് എല്ലാ പാര്‍ട്ടികള്‍ക്കുമാണ്. എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ഒരു ദിശയിലേക്കു നടന്നാല്‍ എത്ര വലിയ കാര്യമാണ് സാധിക്കാനാകുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അതേപോലെ കാശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു. ലോകത്തിനും സന്ദേശമേകി, വിഘടനവാദികള്‍ക്കും സന്ദേശമേകി.. കാശ്മീരിലെ പൗരന്മാരോടു നമുക്കുള്ള അനുഭാവവും വ്യക്തമാക്കപ്പെട്ടു.
കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളുമായി ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. അത് കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണെങ്കില്‍ പറയേണ്ടത്, ഐക്യവും മമതയും മൂലമന്ത്രമായിരുന്നുവെന്നാണ്. നമ്മുടെ എല്ലാവരുടെയും അഭിപ്രായം, എല്ലാ ദേശവാസികളുടെയും അഭിപ്രായം, ഗ്രാമ മുഖ്യന്‍മാര്‍ മുതല്‍ പ്രധാനമന്ത്രിവരെയുള്ളവരുടെ അഭിപ്രായം, കാശ്മീരില്‍ ആരുടെ ജീവന്‍ പോയാലും, അത് ഏതെങ്കിലും യുവാവിന്റേതാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്റേതാണെങ്കിലും ആ നഷ്ടം നമ്മുടേതുതന്നെയാണ്. നമ്മുടെ സ്വന്തക്കാരുടേതാണ്. നമ്മുടെ നാടിന്റേതുതന്നെയാണ്. ഈ ചെറിയ കുട്ടികളെ മുന്നോട്ടു തള്ളി വിട്ട് കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടി വരും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യം വളരെ വലുതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഐക്യത്തിന്റെ ബന്ധനത്തില്‍ നിര്‍ത്തുന്നതില്‍ പൗരനെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍, സര്‍ക്കാരെന്ന നിലയില്‍ നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വം ഐക്യത്തിനു ശക്തിപകരുന്ന കാര്യങ്ങള്‍ക്കു ബലമേകുക, അതിനെ കൂടുതല്‍ വ്യക്തമാക്കുക എന്നതാണ്. അപ്പോഴേ, നാടിന് ഉജ്ജ്വലമായ ഭാവി ഉണ്ടാക്കാനാകൂ. അതുണ്ടാകുകയും ചെയ്യും. എനിക്ക് നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ട്. ഇന്ന് ഇത്രമാത്രം.. വളരെയേറെ നന്ദി.
Translation and Publishing Credits ,Janamtv.com
ആഗസ്റ്റ് 29 ന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ്. ഈ ദിവസം രാജ്യമെങ്ങും ദേശീയ സ്‌പോര്‍ട്‌സ് ദിനമായി ആചരിച്ചു പോരുന്നു. ഞാന്‍ ധ്യാന്‍ചന്ദിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് നിങ്ങളേവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം 1928 ലും 1932 ലും 1936 ലും ഒളിമ്പിക് മത്സരങ്ങളില്‍ ഭാരതത്തിന് ഹോക്കിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിത്തന്നതില്‍ മഹത്തായ പങ്കു വഹിച്ചിരുന്നു. നാം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരെല്ലാം, ബ്രാഡ്മാന്റെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം ധ്യാന്‍ചന്ദിനെക്കുറിച്ചുപറഞ്ഞത് ഹി സ്‌കോര്‍സ് ഗോള്‍സ് ലൈക് റണ്‍സ് (അദ്ദേഹം റണ്ണുകളെടുക്കുന്നതുപോലെ ഗോളുകള്‍ നേടുന്നു) എന്നാണ്.
ധ്യാന്‍ചന്ദ്ജി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും ദേശസ്‌നേഹത്തിന്റെയും ജീവസ്സുറ്റ ഉദാഹരണമായിരുന്നു. ഒരിക്കല്‍ കൊല്‍ക്കത്തയില്‍ ഒരു കളിക്കിടയില്‍ ഒരു എതിര്‍കളിക്കാരന്‍ ധ്യാന്‍ചന്ദിന്റെ തലയില്‍ ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുകയുണ്ടായി. അപ്പോള്‍ കളി അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ധ്യാന്‍ചന്ദ് ആ പത്തുമിനിറ്റിനുള്ളില്‍ മൂന്നു ഗോളുകളടിക്കുകയും ഗോളുകള്‍കൊണ്ട് മറുപടികൊടുത്തുവെന്നു പറയുകയും ചെയ്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കീ ബാത്തിന്റെ സമയം വരുമ്പോഴൊക്കെ മൈഗവ് ല്‍ അല്ലെങ്കില്‍ നരേന്ദ്രമോദി ആപ്പ് ല്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിക്കാറുണ്ട്. വൈവിധ്യങ്ങള്‍ നിറഞ്ഞവ. എന്നാല്‍ ഇപ്രാവശ്യം എല്ലാവരും തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് റിയോ ഒളിമ്പിക്‌സിനെക്കുറിച്ച് ഞാന്‍ തീര്‍ച്ചയായും ചിലതു പറയണമെന്നാണ്. സാധാരണ പൗരന്മാര്‍ക്ക് ഒളിമ്പിക്‌സിനോട് ഇത്രയും അടുപ്പവും, ഇത്രയും ഉണര്‍വ്വും നാടിന്റെ പ്രധാനമന്ത്രി ഇതെക്കുറിച്ചു ചിലതു പറയണമെന്ന് ആകാംക്ഷയോടെ അഭ്യര്‍ഥിക്കുന്നതും ഞാന്‍ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ക്രിക്കറ്റല്ലാതെയുള്ള കളികളുടെ കാര്യത്തിലും ഭാരതത്തിലെ പൗരന്മാര്‍ക്കിടയില്‍ ഇത്രത്തോളം സ്‌നേഹവും ഇത്രയധികം ഉണര്‍വും ഇത്രയധികം അറിവുമുണ്ട്.
ഈ സന്ദേശം വായിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രേരണാദായകമായ കാര്യമാണ്. ശ്രീ.അജിത് സിംഗ് എന്നൊരാള്‍ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി, ദയവായി ഇപ്രാവശ്യം മന്‍കീ ബാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും കളികളില്‍ അവര്‍ പങ്കുചേരുന്നതിനെക്കുറിച്ചും തീര്‍ച്ചയായും പറയണം, കാരണം അവര്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിക്കൊണ്ട് നാടിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ശ്രീ.സച്ചിന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്നത് മന്‍കീ ബാത്തില്‍ സിന്ധു, സാക്ഷി, ദീപാ കര്‍മാകര്‍ എന്നിവരെക്കുറിച്ച് തീര്‍ച്ചയായും പറയണം എന്നാണ്. നമുക്കു കിട്ടിയ മെഡലുകള്‍ പെണ്‍കുട്ടികളാണു നേടിത്തന്നത്. അവര്‍ ഒരു തരത്തിലും ആരെക്കാളും പിന്നിലല്ലെന്ന് നമ്മുടെ പുത്രിമാര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇവര്‍ ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും കോണില്‍ നിന്നുമാണ്. ഭാരതത്തിലങ്ങോളമിങ്ങോളമുള്ള പെണ്‍കുട്ടികള്‍ ഭാരതത്തിനു കീര്‍ത്തിയേകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണെന്നാണു തോന്നുന്നത്.
മൈഗവ് ല്‍ ശിഖര്‍ ഠാകുര്‍ എഴുതിയത് നമുക്ക് ഒളിമ്പിക്‌സില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം സാധിക്കുമായിരുന്നുവെന്നാണ്. അദ്ദേഹം എഴുതി, ‘ആദരണീയ മോദിസര്‍, റിയോയില്‍ നാം രണ്ടുമെഡലുകള്‍ നേടിയതില്‍ ആദ്യമായി ആശംസകള്‍. എന്നാല്‍ നമ്മുടെ പ്രകടനം നന്നായിരുന്നോ എന്നതിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നു. ഇല്ല എന്നാണ് ഉത്തരം. സ്‌പോര്‍ട്‌സില്‍ നമുക്ക് നീണ്ട ദൂരം താണ്ടേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കള്‍ ഇന്നും പഠനത്തിലും അകാദമിക് വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സമൂഹം ഇന്നും സ്‌പോര്‍ട്‌സിനെ സമയം നഷ്ടപ്പെടുത്തലായി കണക്കാക്കുന്നു. ഈ ചിന്താഗതി മാറ്റേണ്ടത് ആവശ്യമാണ്. സമൂഹത്തിന്റെ ഉത്സാഹം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ കാര്യം അങ്ങയേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ആര്‍ക്കുമാവില്ല.’
ഇതേപോലെ ശ്രീ.സത്യപ്രകാശ് മെഹ്‌റാ നരേന്ദ്രമോദി ആപ്പ് ല്‍ എഴുതി – മന്‍ കീ ബാത്തില്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില്‍ (പാഠ്യേതര വിഷയങ്ങളില്‍) ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിശേഷിച്ചും സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ കുട്ടികളും യുവാക്കളും കൂടുതല്‍ ഉത്സാഹിക്കണം. ഒരു തരത്തില്‍ ഇതേ ചിന്താഗതിയാണ് ആയിരക്കണക്കിനാളുകള്‍ വ്യക്തമാക്കിയത്. നാം ആശിച്ചതുപോലെയുള്ള ഒരു പ്രകടനം നമുക്കു നടത്താനായില്ല എന്നത് നമുക്കു നിഷേധിക്കാനാവില്ല. ചില ഇനങ്ങളില്‍ നമ്മുടെ കളിക്കാര്‍ ഭാരതത്തില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെങ്കിലും, ഇവിടെ കാഴ്ചവച്ച നല്ല പ്രകടനം അവിടെ പ്രതീക്ഷിച്ചതുപോലെ സാധിച്ചില്ല. മെഡല്‍ പട്ടികയില്‍ നമുക്കു കേവലം രണ്ടുമെഡല്‍ മാത്രമേ കിട്ടിയുള്ളൂ.
പക്ഷേ, മെഡല്‍ കിട്ടിയില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ പല ഇനങ്ങളിലും നമ്മുടെ താരങ്ങള്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ചു എന്നു കാണാം. കണ്ടില്ലേ, ഷൂട്ടിംഗില്‍ നമ്മുടെ അഭിനവ് ബിന്ദ്രാജി നാലാം സ്ഥാനത്തെത്തി, വളരെ ചെറിയ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. ജിംനാസ്റ്റിക്‌സില്‍ ദീപാ കര്‍മാകറും നല്ല പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി. വളരെ ചെറിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടു. ഒളിമ്പിക്‌സ്, ജിംനാസ്റ്റിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യത്തെ ഭാരതപുത്രിയാണ് ദീപ എന്ന കാര്യം നമുക്കെങ്ങനെ മറക്കാനാകും? ടെന്നീസില്‍ സാനിയ മിര്‍സായുടെയും രോഹന്‍ ബൊപ്പണ്ണയുടെയും ജോഡിയുടെ കാര്യത്തിലും ഇങ്ങനെതന്നെയാണു സംഭവിച്ചത്.
അത്‌ലറ്റിക്‌സില്‍ നാം നല്ല പ്രകടനം കാഴ്ചവച്ചു. പി.ടി.ഉഷയ്ക്കുശേഷം 32 വര്‍ഷത്തിനിടയില്‍ ആദ്യമായി ലളിതാ ബാബര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലിന് യോഗ്യത നേടി. 36 വര്‍ഷങ്ങള്‍ക്കുശേഷം മഹിളാ ഹോക്കി ടീം ഒളിമ്പിക്‌സിലെത്തിയെന്നറിയുന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്. കഴിഞ്ഞ 36 വര്‍ഷത്തിനിടയില്‍ ആദ്യമായി പുരുഷ ഹോക്കിയില്‍ നോക്ക് ഔട്ട് സ്റ്റേജില്‍ വരെയെത്തി. നമ്മുടെ ടീം വളരെ ശക്തരാണ്. മെഡല്‍ നേടിയ അര്‍ജന്റീനാ ടീം മുഴുവന്‍ ടൂര്‍ണമെന്റില്‍ ഒരേയൊരു പ്രാവശ്യമേ തോറ്റുള്ളു. തോല്‍പ്പിച്ചവരാരായിരുന്നു…? ഭാരതത്തിന്റെ കളിക്കാരായിരുന്നു. വരും കാലം തീര്‍ച്ചയായും നമുക്കു നല്ലതു വരുത്തും.
ബോക്‌സിംഗില്‍ വികാസ് കൃഷ്ണ യാദവ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. എന്നാല്‍ ബ്രോണ്‍സ് മെഡല്‍ നേടാനായില്ല. പല കളിക്കാരുടെയും, ഉദാഹരണത്തിന് അദിതി അശോക്, ദത്തൂ ഭോകനല്‍, അതനു ദാസ് തുടങ്ങിയവരുടെ പ്രകടനം നന്നായിരുന്നു. പക്ഷേ, പ്രിയപ്പെട്ട ദേശവാസികളേ, നമുക്കു വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷേ, ചെയ്തുപോന്നതുപോലെയാണ് ഇനിയും ചെയ്യുന്നതെങ്കില്‍ ഒരുപക്ഷേ, നമുക്കു വീണ്ടും നിരാശയാകും കൈവരുക. ഞാന്‍ ഒരു കമ്മറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ വിഷയത്തിന്റെ ആഴങ്ങളിലേക്കു പോകും. ലോകത്തില്‍ എന്തെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണു നടക്കുന്നതെന്ന് പഠനം നടത്തും. നമുക്ക് ഇനിയും എങ്ങനെ നന്നാകാനാകും എന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാക്കും. 2020, 2024, 2028 – എന്നിങ്ങനെ ദൂരവ്യാപകമായ ചിന്താഗതിയോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുകളും ഇതുപോലെയുള്ള കമ്മറ്റികള്‍ ഉണ്ടാക്കണമെന്നും സ്‌പോര്‍ട്‌സ് രംഗത്ത് നമുക്ക് എന്തു ചെയ്യാനാകുമെന്നും, നമ്മുടെ ഓരോരോ സംസ്ഥാനത്തിനും എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം. സംസ്ഥാനങ്ങള്‍ ശക്തി കാട്ടാനാകുന്ന തങ്ങളുടേതായ ഒന്നോ രണ്ടോ ഇനങ്ങള്‍ തെരഞ്ഞെടുക്കണം.
സ്‌പോര്‍ട്‌സ് അസോസിയേഷനുകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് അവര്‍ നിഷ്പക്ഷതയോടെ വിചാരവിശകലനം നടത്തണം എന്നാണ്. ഭാരതത്തിലെ ഓരോ പൗരനോടും ഞാന്‍ അഭ്യര്‍ഥിക്കുന്നത് ഏതൊന്നിലാണോ താത്പര്യം അതെക്കുറിച്ചുള്ള അഭിപ്രായം നരേന്ദ്രമോദി അപ്പ് ലൂടെ എനിക്കയക്കുക. സര്‍ക്കാരിന് എഴുതുക, ചര്‍ച്ച ചെയ്ത് തങ്ങളുടെ നിവേദനം സര്‍ക്കാരിനു നല്കുക. സംസ്ഥാനസര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടത്തി തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നാം പൂര്‍ണ്ണമായും തയ്യാറെടുക്കുക. നാം, നൂറ്റി ഇരുപത്തിയഞ്ചു കോടി ജനങ്ങള്‍, 65 ശതമാനം യുവാക്കളുള്ള നാട്, സ്‌പോര്‍ട്‌സ് രംഗത്ത് നല്ല നിലവാരത്തിലേക്കുയരണം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറേണ്ടതുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, സെപ്റ്റംബര്‍ 5 അധ്യാപകദിനമാണ്. ഞാന്‍ പല വര്‍ഷങ്ങളായി അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം വളരെ സമയം ചെലവിടാറുണ്ട്. ഒരു വിദ്യാര്‍ഥിയെപ്പോലെ സമയം ചെലവാക്കിയിരുന്നു. ചെറിയ ചെറിയ കുട്ടികളില്‍ നിന്നും ഞാന്‍ വളരെ കാര്യങ്ങള്‍ പഠിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സെപ്റ്റംബര്‍ 5 അധ്യാപക ദിനവും അധ്യയന ദിനവുമായിരുന്നു. പക്ഷേ, ഇപ്രാവശ്യം എനിക്ക് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകണം. അതുകൊണ്ട് മന്‍ കീബാത്തില്‍ തന്നെ എന്റെ ഈ വികാരം പ്രകടിപ്പിക്കണമെന്നു തീരുമാനിച്ചു.
ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടോ അത്രതന്നെ സ്ഥാനം അധ്യാപകനുമുണ്ട്. സ്വന്തം കാര്യത്തേക്കാളധികം സ്വന്തക്കാരുടെ കാര്യത്തില്‍ വേവലാതിപ്പെടുന്ന അധ്യാപകരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കു വേണ്ടി, തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി, ജീവിതം അര്‍പ്പിക്കുന്നു. ഇപ്പോള്‍, റിയോ ഒളിമ്പിക്‌സിനുശേഷം നാലുപാടും പുല്ലേലാ ഗോപീചന്ദിനെക്കുറിച്ചുള്ള ചര്‍ച്ചയാണു കേള്‍ക്കുന്നത്. അദ്ദേഹം സ്‌പോര്‍ട്‌സ്മാനാണ് – അതോടൊപ്പം നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം മുന്നോട്ടു വയ്ക്കുന്നു. ഇന്ന് ഞാന്‍ ഗോപീചന്ദിനെ ഒരു കളിക്കാരന്‍ എന്നതിനേക്കാള്‍ നല്ല അധ്യാപകനെന്ന നിലയിലാണു കാണുന്നത്. അധ്യാപകദിനത്തില്‍, പുല്ലേല ഗോപീചന്ദിനെ, അദ്ദേഹത്തിന്റെ തപസ്യയെ, സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ, തന്റെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാന്‍ സല്യൂട് ചെയ്യുന്നു.
നമ്മുടെയെല്ലാം ജീവിതത്തില്‍ അധ്യാപകരുടെ സംഭാവന നമുക്കെപ്പോഴും അനുഭവപ്പെടാറുണ്ട്. സെപ്റ്റംബര്‍ 5 ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ജീയുടെ ജന്മദിനമാണ്. നാട് ഈ ദിനം അധ്യാപകദിനമായി കൊണ്ടാടുന്നു. അദ്ദേഹം ജീവിതത്തില്‍ ഏതു പദവിയിലെത്തിയെങ്കിലും സ്വയം എന്നും അദ്ദേഹം അധ്യാപകനായിത്തന്നെ ജീവിക്കാനാണു ശ്രമിച്ചത്. ഇത്രമാത്രമല്ല, ‘ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കാത്ത ആളാണ് നല്ല അധ്യാപകന്‍’ എന്ന് അദ്ദേഹം എന്നും പറയാറുണ്ടായിരുന്നു. രാഷ്ട്പതിയുടെ പദവിയിലാണെങ്കിലും അധ്യാപകനായി ജീവിക്കുകയും അധ്യാപക മനസ്സുണ്ടായിരുന്നതുകൊണ്ട് ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമായി നിര്‍ത്തുകയും ചെയ്ത ആശ്ചര്യകരമായ ജീവിതമാണ് ഡോ.രാധാകൃഷ്ണന്‍ ജീവിച്ചുകാട്ടിയത്.
എനിക്ക് എന്റെ അധ്യാപകരുടെ അനേകം കഥകള്‍ ഓര്‍മ്മയുണ്ട്. കാരണം ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍ അധ്യാപകരായിരുന്നു ഞങ്ങളുടെ ഹീറോകള്‍. എന്റെ ഒരു അധ്യാപകന്റെ കത്ത്, ഇപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സായിരിക്കുന്നുവെങ്കിലും ഇപ്പോഴും എല്ലാമാസവും ലഭിക്കുന്നു. കൈ കൊണ്ടെഴുതിയ കത്തു വരുന്നു. ഒരു മാസം കൊണ്ട് അദ്ദേഹം ഏതെല്ലാം പുസ്തകങ്ങള്‍ വായിച്ചുവെന്ന് അതില്‍ അവിടവിടെ സൂചനകളുണ്ടാകും, ഉദ്ധരണികളുണ്ടാകും. മാസം മുഴുവന്‍ ഞാന്‍ എന്തെല്ലാം, ചെയ്തു, അവ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശരിയായിരുന്നോ അല്ലയോ. ഇന്നും അദ്ദേഹം എന്നെ ക്ലാസ് റൂമില്‍ പഠിപ്പിക്കുന്ന പ്രതീതിയാണ്. ഇന്നും അദ്ദേഹം എനിക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ് നല്കുകയാണെന്നു പറയാം. ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തിന്റെ കൈയക്ഷരം കണ്ടാല്‍ ഈ പ്രായത്തിലും ഇത്രയും സുന്ദരങ്ങളായ അക്ഷരങ്ങള്‍ എഴുതുന്നുവല്ലോ എന്ന് അദ്ഭുതപ്പെടും.
എന്റെ അക്ഷരം വളരെ മോശമായതുകൊണ്ട് ആരുടെയെങ്കിലും നല്ല അക്ഷരം കണ്ടാല്‍ എന്റെ മനസ്സില്‍ വളരെയധികം ആദരവു തോന്നും. എന്റെ ഈ അനുഭവം നിങ്ങള്‍ക്കുമുണ്ടാകാം. നിങ്ങളുടെ അധ്യാപകരില്‍ നിന്നുണ്ടായ നല്ല അനുഭവങ്ങള്‍, ലോകത്തോടു പറഞ്ഞാല്‍ അധ്യാപകരോടുള്ള വീക്ഷണത്തില്‍ മാറ്റം വരും, അഭിമാനം തോന്നും, സമൂഹത്തില്‍ നമ്മുടെ അധ്യാപകരുടെ അഭിമാനമുയര്‍ത്തുക യെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്. നരേന്ദ്രമോദി ആപ്പ് ല്‍ നിങ്ങളുടെ അധ്യാപകര്‍ക്കൊപ്പമുള്ള ഫോട്ടോ, അധ്യാപകരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങള്‍, പ്രേരകങ്ങളായ എന്തെങ്കിലും കാര്യങ്ങള്‍ തീര്‍ച്ചയായും പങ്കുവയ്ക്കണം. അധ്യാപകരുടെ സംഭാവനകളെ വിദ്യാര്‍ഥികളുടെ കണ്ണുകള്‍കൊണ്ടു കാണുകയെന്നതുതന്നെ വളരെ വിലപ്പെട്ട കാര്യമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഗണേശോത്സവം അടുത്തുവരുന്നു. ഗണേശന്‍ വിഘ്‌നങ്ങള്‍ മാറ്റുന്നു… നമ്മുടെ നാടിന്റെ, നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ കുടുംബത്തിന്റെ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വിഘ്‌നങ്ങളില്ലാതിരിക്കട്ടെ. എന്നാല്‍ ഗണേശോത്സവത്തിന്റെ കാര്യം പറയുമ്പോള്‍ ലോകമാന്യ തിലകനെക്കുറിച്ച് ഓര്‍മ്മ വരുന്നതു സ്വഭാവികമാണ്. പൊതുഗണേശോത്സവം തുടങ്ങി വച്ചത് ലോകമാന്യ തിലകനാണ്. അതിലൂടെ അദ്ദേഹം ഈ മതപരമായ ആഘോഷത്തെ ദേശത്തെ ഉണര്‍ത്താനുള്ള സന്ദര്‍ഭമാക്കി മാറ്റി. സാമൂഹിക സംസ്‌കാരത്തിന്റെ ആഘോഷമാക്കി. ഗണേശോത്സവത്തിലൂടെ സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കട്ടെ. സമൂഹത്തിന് പുതിയ ഓജസ്സും തേജസ്സും ലഭിക്കുന്ന പരിപാടികളാകണം സംഘടിപ്പിക്കുന്നത്. അതോടൊപ്പം അദ്ദേഹം നല്കിയ മന്ത്രം, സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണെന്ന മന്ത്രം പ്രധാനമായിരിക്കട്ടെ. ആ മന്ത്രം സ്വാതന്ത്ര്യസമരത്തിന് ശക്തിയേകിയിരുന്നു.
ഇന്നും, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഗണേശോത്സവം നടക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ യുവാക്കളും ഈ ആഘോഷത്തിനായി വളരെ തയ്യാറെടുപ്പുകള്‍ നടത്തുന്നു, വളരെ ഉത്സാഹവുമുണ്ടാകും. ചിലര്‍ ഇപ്പോഴും ലോകമാന്യതിലകന്‍ ഏതൊരു വികാരമാണോ മുന്നോട്ടു വച്ചത്, അത് അനുകരിക്കാന്‍ അകമഴിഞ്ഞ് ശ്രമിക്കുന്നു. പൊതു വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നു, ലേഖനമത്സരങ്ങള്‍ നടത്തുന്നു, പൂക്കളമത്സരങ്ങള്‍ നടത്തുന്നു. അതിലെ ദൃശ്യങ്ങളില്‍ സമൂഹത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ വളരെ കലാപൂര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു. ഒരു തരത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഒരു വലിയ മുന്നേറ്റമാണ് ഗണേശോത്സവത്തിലൂടെ നടക്കുന്നത്. ലോകമാന്യ തിലകന്‍ സ്വരാജ് നമ്മുടെ ജന്മസിദ്ധമായ അവകാശമാണ് എന്ന് പ്രേരകമന്ത്രം നല്കി. എന്നാല്‍ നാം സ്വതന്ത്ര ഭാരതത്തിലാണു ജീവിക്കുന്നത്. ഇന്നത്തെ മന്ത്രം സുരാജ് – സദ്ഭരണം – നമ്മുടെ അവകാശമാണ് എന്നായിക്കൂടേ. നമുക്കിനി സുരാജിലേക്കാണു പോകേണ്ടത്. അത് നമ്മുടെ പ്രഥമഗണനീയ വിഷയമാകട്ടെ. ഈ മന്ത്രത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് ഗണേശോത്സവത്തിന്റെ സന്ദേശം നല്കാനാവില്ലേ? വരൂ.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ഉത്സവം സമൂഹത്തിന്റെ ശക്തിയാണെന്നതു ശരിയാണ്. ഉത്സവം വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിന് പുതിയ പ്രാണനേകുന്നു. ഉത്സവമില്ലാതെ ജീവിതം അസാധ്യമാണ്. എന്നാല്‍ അതിനെ കാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്രാവശ്യം പലരും എനിക്ക് വിശേഷിച്ചും എഴുതിയത് ഗണേശോത്സവത്തെക്കുറിച്ചും ദുര്‍ഗ്ഗാ പൂജയെക്കുറിച്ചുമാണ്. അവരുടെ വേവലാതി പരിസ്ഥിതിയെക്കുറിച്ചാണ് ശ്രീ.ശങ്കര്‍ നാരായണപ്രസാദ് എന്നു പേരുള്ള ഒരാള്‍ വളരെ മനസ്സര്‍പ്പിച്ചു പറയുന്നു, ‘മോദീജീ, പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ ഉപയോഗിക്കരുത് എന്ന് അങ്ങ് ജനങ്ങളോടു പറയൂ. ഗ്രാമത്തിലെ കുളത്തിലെ മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശ്ജിയെ ഉപയോഗിച്ചൂകൂടേ. പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ടുണ്ടാക്കിയ പ്രതിമകള്‍ പരിസ്ഥിതിക്ക് യോജിച്ചതല്ല. അദ്ദേഹവും മറ്റു പലരും വളരെ വേദന വ്യക്തമാക്കിയിരിക്കുന്നു. എനിക്കും നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നമുക്ക് ഗണേശന്റെയും ദുര്‍ഗ്ഗാദേവിയുടെയും മണ്ണുകൊണ്ടുള്ള പ്രതിമകള്‍ ഉണ്ടാക്കി നമ്മുടെ പഴയ പാരമ്പര്യത്തിലേക്കു മടങ്ങിക്കൂടേ എന്നാണ്.
പരിസ്ഥിതി സംരക്ഷിക്കല്‍, നമ്മുടെ നദികളും തടാകങ്ങളും സംരക്ഷിക്കല്‍, അതിലുണ്ടാകുന്ന മലിനീകരണത്തില്‍ നിന്നും ആ ജലത്തിലെ ചെറു ജീവജാലങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയും ഈശ്വരസേവ തന്നെയാണ്. ഗണേശന്‍ വിഘ്‌നഹരനാണ്. അതുകൊണ്ടുതന്നെ വിഘ്‌നമുണ്ടാക്കുന്ന ഗണേശനെ നമ്മളുണ്ടാക്കാന്‍ പാടില്ല. ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നെനിക്കറിയില്ല. പക്ഷേ, ഇതു ഞാന്‍ മാത്രമല്ല പറയുന്നത്, പലരും പറയുന്നു. പലരുടെയും കാര്യം പലപ്രാവശ്യം കേട്ടിരിക്കുന്നു – പൂനയിലെ ഒരു പ്രതിമാനിര്‍മ്മാതാവ് ശ്രീ.അഭിജീത് ധോംണ്ട്ഫലേ, കോല്ഹാപൂരിലെ നിസര്‍ഗ് മിത്ര്, വിജ്ഞാന്‍ പ്രബോധിനി എന്നീ സംഘടനകള്‍, വിദര്‍ഭയിലെ നിസര്‍ഗ്ഗ്-കട്ടാ, പൂനയിലെ ജ്ഞാന പ്രബോധിനി, മുംബൈയിലെ ഗിരഗാംവചാ രാജാ. ഇങ്ങനെയുള്ള അനേകം സ്ഥാപനങ്ങളും മണ്ണുകൊണ്ടുള്ള ഗണേശനെ ഉണ്ടാക്കാന്‍ വളരെ അധ്വാനിക്കുന്നു, പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദപരമായ ഗണേശോത്സവം എന്നതും സാമൂഹ്യ സേവനമാണ്. ദൂര്‍ഗ്ഗാ പൂജയ്ക്ക് ഇനിയും സമയമുണ്ട്. പ്രതിമകളുണ്ടാക്കിയിരുന്ന പഴയ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭിക്കും… തടാകത്തിലെ നദിയിലെ ചേറുകൊണ്ട് ഉണ്ടാക്കിയാല്‍ അത് വീണ്ടും അതില്‍ത്തന്നെ ചെന്നു ലയിച്ചു ചേരുമെന്നതുകൊണ്ട് പരിസ്ഥിതിക്ക് കാര്യമായ ഹാനി സംഭവിക്കുന്നുമില്ല. നിങ്ങളേവര്‍ക്കും ഗണേശചതുര്‍ഥിയുടെ അനേകം ശുഭാശംസകള്‍ നേരുന്നു..
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതരത്‌നം മദര്‍ തെരേസ – സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. അവര്‍ അല്‍ബേനിയായിലാണു ജനിച്ചത്. അവരുടെ ഭാഷയും ഇംഗ്ലീഷുമായിരുന്നില്ല. എന്നാല്‍ അവര്‍ ജീവിതം രൂപപ്പെടുത്തി, ദരിദ്രരെ സേവിക്കാന്‍ തക്കതാക്കുന്നതിന് വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്. സന്യാസിമാരില്‍ നിന്നും, ഋഷിമാരില്‍ നിന്നും മുനിമാരില്‍ നിന്നും മഹാപുരുഷന്മാരില്‍ നിന്നും അനുനിമിഷം നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ലഭിക്കുന്നു. നാം എന്തെങ്കിലുമൊക്കെ നേടിക്കൊണ്ടിരിക്കും, പഠിച്ചുകൊണ്ടിരിക്കും, എന്തെങ്കിലുമൊക്കെ നല്ലതു ചെയ്തുകൊണ്ടിരിക്കും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വികസനം ഒരു ജനമുന്നേറ്റമാകുമ്പോള്‍ എത്രവലിയ മാറ്റമാണുണ്ടാകുന്നത്. ജനശക്തിയെ ഈശ്വരന്റെതന്നെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്നു. ഭാരത സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 5 സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നിര്‍മ്മലമായ ഗംഗയ്ക്കുവേണ്ടി, ഗംഗയെ ശുദ്ധീകരിക്കാന്‍, ആളുകളെ ബന്ധപ്പെടുത്താനുള്ള വിജയപ്രദമായ ശ്രമം നടത്തി. ഈ മാസം 20 ന് ഗംഗയുടെ തീരത്തെ ഗ്രാമ മുഖ്യന്മാരുടെ ഒരു യോഗം അലഹാബാദില്‍ വിളിച്ചു കൂട്ടുകയുണ്ടായി. പുരുഷന്മാരുമുണ്ടായിരുന്നു, സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ അലഹാബാദില്‍ വരുകയും ഗംഗാതീരത്തെ ഗ്രാമ മുഖ്യന്മാര്‍ ഗംഗാതീരത്തെ തങ്ങളുടെ ഗ്രാമങ്ങളില്‍ തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്ന ശീലം ഉടന്‍ നിര്‍ത്തിക്കുമെന്നും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ജനമുന്നേറ്റം നടത്തുമെന്നും ഗംഗ ശുദ്ധീകരിക്കുന്നതില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും തങ്ങളുടെ ഗ്രാമം ഗംഗയെ മലിനമാക്കില്ലെന്നും ഗംഗാമാതാവിനെ സാക്ഷിയാക്കി ശപഥം ചെയ്തു. ഈ ഒരു ദൃഢനിശ്ചയത്തിനായി, ചിലര്‍ ഉത്തരാഖണ്ഡില്‍ നിന്ന് ചിലര്‍ ഉത്തര്‍ പ്രദേശില്‍ നിന്ന്, ചിലര്‍ ബീഹാറില്‍ നിന്ന്, ചിലര്‍ ഝാര്‍ഖണ്ഡില്‍ നിന്ന്, ചിലര്‍ പശ്ചിമ ബംഗാളില്‍ നിന്ന് അലഹബാദില്‍ എത്തിയതിന് ഏവരെയും അഭിനന്ദിക്കുന്നു. ഈ ഒരു ആശയത്തെ നടപ്പില്‍ വരുത്തിയതിന് ഞാന്‍ ഭാരത സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും, മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു. ജനശക്തി സംഭരിച്ച് ഗംഗ ശുദ്ധീകരിക്കുന്നതില്‍ മഹത്തായ കാല്‍വയ്പ്പിന്റെ പേരില്‍ ഞാന്‍ ആ 5 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോടും നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങള്‍ ചിലപ്പോള്‍ എന്റെ മനസ്സിനെ സ്പര്‍ശിക്കുന്നു. ആ ആശയങ്ങള്‍ രൂപപ്പെടുത്തിയ ആളുകളോട് എന്റെ മനസ്സില്‍ ഒരു വിശേഷാല്‍ ആദരവ് ഉണ്ടാവുകയും ചെയ്യുന്നു. ജൂലായ് 15 ന് ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ ഏകദേശം 1700 ലധികം സ്‌കൂളുകളിലെ ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒരുമിച്ച് തങ്ങളുടെ മാതാപിതാക്കള്‍ക്ക് കത്തെഴുതി. ചിലര്‍ ഇംഗ്ലീഷിലെഴുതി, ചിലര്‍ ഹിന്ദിയിലെഴുതി, ചിലര്‍ ഛത്തീസ്ഗഢിയിലെഴുതി. അവര്‍ ആ കത്തില്‍ അവരുടെ അച്ഛനമ്മമാരോടു പറഞ്ഞത് തങ്ങളുടെ വീടുകളില്‍ ടോയ്‌ലറ്റ് – ശൗചാലയം – വേണമെന്നായിരുന്നു. അതിനായി അവര്‍ ആവശ്യപ്പെട്ടു, ചിലര്‍ എഴുതിയത് ഈ വര്‍ഷം തങ്ങളുടെ ജന്മദിനം ആഘോഷിച്ചില്ലെങ്കിലും തീര്‍ച്ചയായും ടോയ്‌ലറ്റ് ഉണ്ടാക്കണമെന്നായിരുന്നു. ഏഴുമുതല്‍ പതിനേഴു വരെ വയസ്സുള്ള കുട്ടികളാണ് ഇതു ചെയ്തത്. അടുത്ത ദിവസം സ്‌കൂളിലെത്തിയപ്പോള്‍ അവരുടെ കൈയില്‍ ടീച്ചര്‍ക്കു കൊടുക്കാനുള്ള കത്തുണ്ടായിരുന്നു. വലിയ സ്വാധീനമാണ്, വൈകാരികമായ ഇടപെടലാണ് അതുകൊണ്ടുണ്ടായത്. നിശ്ചിത തീയതിക്കകം ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുക്കുമെന്ന വാഗ്ദാനമാണ് ആ കത്തുകളില്‍ അച്ഛനമ്മമാര്‍ നല്കിയിരുന്നത്. ഈ ആശയം ആരുടെ മനസ്സിലാണോ ഉദിച്ചത്, അവരെയും ഈ ശ്രമം നടത്തിയവരെയും ആ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. അച്ഛനമ്മമാരെ വിശേഷിച്ചും അഭിനന്ദിക്കുന്നു. കാരണം അവര്‍ തങ്ങളുടെ കുട്ടികളുടെ കത്തിനെ ഗൗരവത്തിലെടുത്ത് ടോയ്‌ലെറ്റുണ്ടാക്കുവാന്‍ തീരുമാനിച്ചു. ഇതാണു നമുക്കു പ്രേരണയേകുന്നത്.
കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലെ പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി മല്ലമ്മ. ഈ കുട്ടി സ്വന്തം കുടുംബത്തിനെതിരെ സത്യാഗ്രഹം നടത്തി. അവള്‍ ആഹാരം പോലും വേണ്ടെന്നു വച്ചു. സ്വന്തമായി എന്തെങ്കിലും നേടാനല്ല, നല്ല വസ്ത്രത്തിനുവേണ്ടിയല്ല, എന്തെങ്കിലും മധുരപലഹാരം തിന്നാനല്ല, മറിച്ച് വീട്ടില്‍ ശൗചാലയം വേണമെന്നു പറഞ്ഞാണ് മല്ലമ്മ സത്യാഗ്രഹം നടത്തിയത്. കുടുംബത്തിന് സാമ്പത്തികമായി കഴിവില്ലായിരുന്നു. കുട്ടി ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മല്ലമ്മ ശൗചാലയത്തിനായി സത്യാഗ്രഹം നടത്തുന്നുവെന്നറിഞ്ഞ ഗ്രാമ മുഖ്യന്‍ മൊഹമ്മദ് ശഫി പതിനെട്ടായിരം രൂപയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുകയും ഒരു ആഴ്ചയ്ക്കുള്ളില്‍ തന്നെ ടോയ്‌ലറ്റ് ഉണ്ടാക്കുകയും ചെയ്തു. മല്ലമ്മയെന്ന പെണ്‍കുട്ടിയുടെ ശക്തിയും മൊഹമ്മദ് ശഫീയെപ്പോലുള്ള ഗ്രാമ മുഖ്യനും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എങ്ങനെയൊക്കെയാണു വഴി തുറക്കപ്പെടുന്നത്.. ഇതാണ് ജനശക്തി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതമെന്നത് എല്ലാ ഭാരതീയരുടെയും സ്വപ്നമായിരിക്കയാണ്. ചില ഭാരതീയരുടെ ദൃഢനിശ്ചയമായിരിക്കുന്നു. ചിലര്‍ ഭാരതീയര്‍ ഇതിനെ തങ്ങളുടെ ലക്ഷ്യമാക്കിയിരിക്കുന്നു. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാവരും തങ്ങളുടേതായ പങ്കു വഹിക്കുന്നു. പുതിയ പുതിയ ശ്രമങ്ങളെക്കുറിച്ച് ദിവസേന വാര്‍ത്തകളെത്തുന്നു. ഭാരത സര്‍ക്കാര്‍ പുതിയ ഒരു ആശയം മുന്നോട്ടു വച്ച് ആഹ്വാനം നടത്തിയിരിക്കുന്നു – രണ്ടു മിനിട്ട്, മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ ഉണ്ടാക്കുക, ഈ ഷോര്‍ട് ഫിലിം ഭാരത സര്‍ക്കാരിനയക്കുക… വെബ് സൈറ്റില്‍ ഇതെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഈ ഷോര്‍ട് ഫിലിമുകളുടെ മത്സരത്തില്‍ വിജയികള്‍ക്ക് ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ പുരസ്‌കാരം നല്കും.
ടിവി ചാനലുകാരോടും എനിക്കു പറയാനുള്ളത് നിങ്ങളും ഇതുപോലുള്ള സിനിമയുണ്ടാക്കാന്‍ ആഹ്വാനം പുറപ്പെടുവിക്കുകയും മത്സരം നടത്തുകയും ചെയ്യണമെന്നാണ്. ക്രിയേറ്റിവിറ്റിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശക്തിയേകും. പുതിയ മുദ്രാവാക്യങ്ങള്‍ ലഭിക്കും, പുതിയ രീതികളെക്കുറിച്ചറിയാനാകും, പുതിയ പ്രേരണ ലഭിക്കും…. ഇതെല്ലാം ജനങ്ങളുടെയും സാധാരണ കലാകാരന്മാരുടെയും പങ്കുചേരലിലൂടെയാകും. സിനിമയുണ്ടാക്കാന്‍ വലിയ സ്റ്റുഡിയോ വേണമെന്നോ, വലിയ ക്യാമറ വേണമെന്നോ ഇല്ല. ഇപ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണിന്റെ ക്യാമറ കൊണ്ടും സിനിമയുണ്ടാക്കാനാകും. വരൂ… മുന്നേറാം.. ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ അയല്‍ക്കാരുമായി നമുക്ക് നല്ല ബന്ധമായിരിക്കണമെന്നും സ്വാഭാവികമായിരിക്കണമെന്നും സജീവമായിരിക്കണമെന്നും ഭാരതം എന്നും ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മഹത്തായ കാര്യം നടന്നു. നമ്മുടെ രാഷ്ട്രപതി, ആദരണീയനായ പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ ഒരു പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ആകാശവാണി മൈത്രി ചാനല്‍’. രാഷ്ട്രപതി ഒരു റേഡിയോ ചാനല്‍ ഉദ്ഘാടനം ചെയ്യണോ എന്നു പലര്‍ക്കും തോന്നിയേക്കാം. പക്ഷേ, ഇത് സാധാരണമായ ഒരു റേഡിയോ ചാനലല്ല. ഒരു വലിയ ചുവടുവയ്പ്പാണ്. നമ്മുടെ അയല്‍പക്കത്ത് ബംഗ്ലാദേശുണ്ട്. ബംഗ്ലാ ദേശും പശ്ചിമബംഗാളും ഒരേ സാംസ്‌കാരിക പാരമ്പര്യത്തോടെ ഇന്നും നിലനില്‍ക്കുന്നു എന്നു നമുക്കറിയാം. ഇവിടെ ‘ആകാശവാണി മൈത്രി’യും അവിടെ ‘ബാംഗ്ലാദേശ് ബേതാര്‍’. അവര്‍ പരസ്പരം തങ്ങളുടെ പരിപാടികള്‍ പങ്കുവയ്ക്കും, ഇരുവശത്തുമുള്ള ബാഗ്ലാഭാഷക്കാരായ ആളുകള്‍ ആകാശവാണിയുടെ പരിപാടികള്‍ ആസ്വദിക്കും. വ്യക്തി ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആകാശവാണിയുടെ സംഭാവന വളരെ വലുതാണ്. രാഷ്ട്രപതി ഇത് ഉദ്ഘാടനം ചെയ്തു. അവര്‍ ഇക്കാര്യത്തില്‍ നമ്മളുമായി സഹകരിച്ചതില്‍ ഞാന്‍ ബാംഗ്ലാദേശിനോടും നന്ദി വ്യക്തമാക്കുന്നു. വിദേശനയത്തിലും തങ്ങളുടെ പങ്കുവഹിക്കുന്നതില്‍ ഞാന്‍ ആകാശവാണിക്ക് ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളെനിക്ക് പ്രധാനമന്ത്രിയെന്ന ജോലിയാകാം നല്കിയത്. പക്ഷേ, ഞാനും നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ്. ചിലപ്പോഴൊക്കെ ചില വൈകാരിക സംഭവങ്ങള്‍ എന്റെ ഹൃദയത്തെ അധികം സ്പര്‍ശിക്കുന്നു. ഇത്തരം വികാരംകൊള്ളിക്കുന്ന സംഭവങ്ങള്‍ പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു, പ്രേരണയേകുകയും ചെയ്യുന്നു; ഇതാണ് ഭാരതത്തിലെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പ്രേരണയേകുന്നത്.
കഴിഞ്ഞ ദിവസം ഹൃദയസ്പൃക്കായ ഒരു കത്തു കിട്ടി. ഏകദേശം 84 വയസ്സുള്ള ഒരു അമ്മ, റിട്ടയേഡ് ടീച്ചര്‍, എനിക്ക് ഒരു കത്തയച്ചു. പേരു പറയുന്നതില്‍ നിന്ന് കത്തിലൂടെ ആ അമ്മ വിലക്കിയിരുന്നില്ലെങ്കില്‍ ഇന്ന് ആ അമ്മയുടെ പേരു പറഞ്ഞ് നിങ്ങളോടു സംസാരിക്കണമെന്നാണ് മനസ്സാഗ്രഹിക്കുന്നത്. കത്തില്‍ അമ്മ എഴുതിയിരുന്നു, ‘അങ്ങ് ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഞാന്‍ ഗ്യാസ് സ്ബസിഡി ഉപേക്ഷിക്കുകയും പിന്നീട് അത് മറക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അങ്ങയുടെ ഒരു ആള്‍ വന്ന് എനിക്ക് ഒരു കത്തു തന്നിട്ടു പോയി. ഗിവ് ഇറ്റ് അപ്പിന്റെ പേരില്‍ എനിക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തു കിട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഭാരത പ്രധാനമന്ത്രിയുടെ കത്ത് ഒരു പത്മശ്രീയെക്കാള്‍ ഒട്ടും കുറഞ്ഞതല്ല.
ദേശവാസികളേ, ആരെല്ലാം ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചോ അവര്‍ക്കെല്ലാം കത്തെഴുതാനുള്ള ശ്രമമാണു ഞാന്‍ നടത്തിയത്. ആ കത്ത് എന്റെ പ്രതിനിധി നേരിട്ട് കൈമാറണമെന്നുമാഗ്രഹിച്ചു. ഒരു കോടിയിലധികം ആളുകള്‍ക്ക് കത്തയക്കാനുള്ള ശ്രമമാണു നടത്തുന്നത്. അതനുസരിച്ചാണ് ആ അമ്മയ്ക്ക് എന്റെ കത്തു കിട്ടിയത്. അങ്ങ് നല്ല കാര്യമാണു ചെയ്യുന്നതെന്ന് ആ അമ്മ എനിക്കെഴുതി. ദരിദ്രരായ അമ്മമാര്‍ക്ക് അടുപ്പിലെ പുകയില്‍ നിന്നു മോചനമേകാനുള്ള അങ്ങയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. റിട്ടയേര്‍ഡ് ടീച്ചറായ എനിക്ക് വൈകാതെ 90 വയസ്സാകും. അതുകൊണ്ട് ഞാന്‍ അമ്പതിനായിരം രൂപയുടെ സംഭാവന അങ്ങയ്ക്ക് അയയ്ക്കുന്നു. ഇതുകൂടി അങ്ങ് ദരിദ്രരായ അമ്മമാരെ അടുപ്പിലെ പുകയില്‍ നിന്ന് മോചിപ്പിക്കാന്‍ ഉപയോഗിക്കണം.
ഒരു സാധാരണ അധ്യാപികയെന്ന നിലയില്‍ പെന്‍ഷന്‍ കൊണ്ട് ഇപജീവനം നടത്തുന്ന ഒരു അമ്മ അമ്പതിനായിരും രൂപ ദരിദ്രരായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അടുപ്പിലെ പുകയില്‍ നിന്ന് മോചനമേകാന്‍, ഗ്യാസ് കണക്ഷന്‍ നല്കാനായി കൊടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിച്ചു നോക്കാം. അമ്പതിനായിരും രൂപയുടെ പ്രശ്‌നമല്ല. ആ അമ്മയുടെ ചിന്താഗതിയാണു പ്രധാനം. ഇങ്ങനെയുള്ള കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും ആശീര്‍വ്വാദം കൊണ്ടാണ് എന്റെ ഈ നാട് ഭാവിയില്‍ വിശ്വാസമര്‍പ്പിച്ച് സുശക്തമാകുന്നത്. ആ കത്ത് പ്രധാനമന്ത്രിയെന്ന നിലയിലല്ല എനിക്കെഴുതിയിരിക്കുന്നത്. നേരെ കത്തെഴുതി – ‘മോദീ ഭൈയാ…’ സ്വയം കഷ്ടപ്പെട്ടുകൊണ്ട് എന്നും ആര്‍ക്കെങ്കിലും നന്മചെയ്യാനായി ശ്രമിക്കുന്ന ആ അമ്മയെ ഞാന്‍ പ്രണമിക്കുന്നു. സ്വയം കഷ്ടം സഹിച്ച് എന്നും മറ്റുള്ളവരെ സഹായിക്കാന്‍ മുതിരുന്ന ഭാരതത്തിലെ കോടിക്കണക്കിന് അമ്മമാരെയും പ്രണമിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ വര്‍ഷം ക്ഷാമം കാരണം നാം കഷ്ടപ്പെട്ടു. പക്ഷേ, ഈ ആഗസ്റ്റ് മാസം നിരന്തരമായ മഴ കാരണം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. നാടിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും വീണ്ടും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പ്രാദേശിക സ്വതന്ത്രസ്ഥാപനങ്ങളും സാമൂഹ്യ സ്ഥാപനങ്ങളും പൗരന്മാരും എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ വളരെയേറെ ശ്രമിച്ചു. പക്ഷേ, വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലും മറ്റു ചില വാര്‍ത്തകള്‍കൂടി കേട്ടു.. അത് കൂടുതല്‍ ഓര്‍മ്മവയ്‌ക്കേണ്ടതുണ്ടായിരുന്നു. ഐക്യത്തിന്റെ ശക്തി എന്താണെന്നും, ഒരുമിച്ചു മുന്നേറിയാല്‍ എത്ര വലിയ പരിണതിയുണ്ടാക്കാമെന്നും ഈ വര്‍ഷത്തെ ആഗസ്റ്റ് മാസം ഓര്‍മ്മപ്പെടുത്തും.
ആഗസ്റ്റ് 2016 ശക്തമായ രാഷ്ട്രീയ വൈരം വച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍, പരസ്പരം എതിര്‍ക്കാന്‍ ഒരവസരവും കൈവിടാത്ത പാര്‍ട്ടികള്‍, നാടെങ്ങുമുള്ള ഏകദേശം 90 പാര്‍ട്ടികള്‍, പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ജിഎസ്ടി നിയമം പാസാക്കി. ഇതിന്റെ ക്രെഡിറ്റ് എല്ലാ പാര്‍ട്ടികള്‍ക്കുമാണ്. എല്ലാ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ഒരു ദിശയിലേക്കു നടന്നാല്‍ എത്ര വലിയ കാര്യമാണ് സാധിക്കാനാകുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അതേപോലെ കാശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു. ലോകത്തിനും സന്ദേശമേകി, വിഘടനവാദികള്‍ക്കും സന്ദേശമേകി.. കാശ്മീരിലെ പൗരന്മാരോടു നമുക്കുള്ള അനുഭാവവും വ്യക്തമാക്കപ്പെട്ടു.
കാശ്മീരുമായി ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളുമായി ഞാന്‍ നടത്തിയ ആശയവിനിമയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. അത് കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണെങ്കില്‍ പറയേണ്ടത്, ഐക്യവും മമതയും മൂലമന്ത്രമായിരുന്നുവെന്നാണ്. നമ്മുടെ എല്ലാവരുടെയും അഭിപ്രായം, എല്ലാ ദേശവാസികളുടെയും അഭിപ്രായം, ഗ്രാമ മുഖ്യന്‍മാര്‍ മുതല്‍ പ്രധാനമന്ത്രിവരെയുള്ളവരുടെ അഭിപ്രായം, കാശ്മീരില്‍ ആരുടെ ജീവന്‍ പോയാലും, അത് ഏതെങ്കിലും യുവാവിന്റേതാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്റേതാണെങ്കിലും ആ നഷ്ടം നമ്മുടേതുതന്നെയാണ്. നമ്മുടെ സ്വന്തക്കാരുടേതാണ്. നമ്മുടെ നാടിന്റേതുതന്നെയാണ്. ഈ ചെറിയ കുട്ടികളെ മുന്നോട്ടു തള്ളി വിട്ട് കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടി വരും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യം വളരെ വലുതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഐക്യത്തിന്റെ ബന്ധനത്തില്‍ നിര്‍ത്തുന്നതില്‍ പൗരനെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍, സര്‍ക്കാരെന്ന നിലയില്‍ നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്വം ഐക്യത്തിനു ശക്തിപകരുന്ന കാര്യങ്ങള്‍ക്കു ബലമേകുക, അതിനെ കൂടുതല്‍ വ്യക്തമാക്കുക എന്നതാണ്. അപ്പോഴേ, നാടിന് ഉജ്ജ്വലമായ ഭാവി ഉണ്ടാക്കാനാകൂ. അതുണ്ടാകുകയും ചെയ്യും. എനിക്ക് നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമുണ്ട്. ഇന്ന് ഇത്രമാത്രം.. വളരെയേറെ നന്ദി.
Translation and Publishing Credits ,Janamtv.com
Thursday, October 15, 2015
ദേവദുർല്ലഭം ഈ ജീവിതം
അഗ്നിച്ചിറകുകളിൽ പറന്ന് നന്മയുടെ തിളക്കം ലോകത്തിന് നൽകാൻ പ്രയത്നിച്ച മഹാമനീഷി. ഭാരതത്തെ ശക്തവും ഐശ്വര്യ പൂർണവുമായ വികസിത രാഷ്ട്രമായി കാണാൻ ആഗ്രഹിച്ച പ്രതിഭാധനൻ . ജ്വലിക്കുന്ന മനസ്സുകൾക്ക് രാഷ്ട്രചിന്തയുടെ പൊൻവെളിച്ചം പകർന്നു നൽകിയ ദേശഭക്തൻ . അതെ അവുൽ പകിർ ജൈനുലാബ്ദീൻ അബ്ദുൾ കലാമിന്റേത് ദേവദുർല്ലഭമായ ജീവിതം തന്നെയായിരുന്നു .
ഇബ്സന്റെ പാരഡൈസ് ലോസ്റ്റിൽ പ്രപഞ്ചത്തിന്റെ അനന്തത കണ്ട് അത്ഭുതം കൂറിയ പഴയ കോളേജ് വിദ്യാർത്ഥി . ഒടുവിൽ ബഹിരാകാശ യാനങ്ങളുടെ നിർമാണ ചുമതലയിലെത്തിയത് കഠിനപ്രയത്നമൊന്ന് കൊണ്ട് മാത്രമായിരുന്നു .രാമേശ്വരത്തെ ചെറുകുടിൽ ഭാരതത്തിന്റെ ആത്മീയസത്തയെ അറിഞ്ഞു വളർന്നത് കലാമിന്റെ പിൽക്കാല ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.ശ്രീരാമന്റെയും പ്രവാചകന്റെയും കഥ കേട്ടു വളർന്ന ബാല്യം ഭാരതത്തിന്റെ സാംസ്കാരിക സ്വഭാവത്തെ അതിന്റെ തനിമയോടെ തന്നെ സ്വീകരിച്ചു.
പ്രാർത്ഥിക്കുമ്പോൾ ഒരാൾ മത , ദേശ , വർണ്ണ വിഭാഗീയതകളില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ ഭാഗമായിത്തീരുകയാണെന്ന് കലാമിനെ പഠിപ്പിച്ചത് പിതാവ് ജെയ്നുലാബ്ദീനാണ് . ജീവിതയാത്രയിൽ വിഭാഗീയതകളില്ലാത്ത രാഷ്ട്രത്തെ സ്വപ്നം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ട് തന്നെയാകണം.
2015 ജൂലൈ 27 ന് ആ പ്രതിഭാധനനെ മരണം തട്ടിയെടുത്തപ്പോൾ രാജ്യമെങ്ങുമുള്ള കുട്ടികൾക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം കൂട്ടുകാരനെയാണ് . താൻ മരിച്ച ദിനം അവധി നൽകരുതെന്നും പകരം ഒരു ദിനം കൂടി പ്രവർത്തി ദിവസമാക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മരണത്തിൽ പോലും ജീവിതാദർശത്തിന്റെ സന്ദേശം നൽകി .
അറിയപ്പെടാത്തൊരു നാട്ടിൽ പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും പാവപ്പെട്ട കുട്ടിക്ക് തന്റെ ജീവിതം ഒരു പ്രചോദനമാകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടാകുമെന്ന് അദ്ദേഹം ആത്മകഥയിൽ കുറിച്ചു .താന്താങ്ങളുടെ സവിശേഷമായ പങ്ക് നിർവഹിക്കാനെത്തിയ എല്ലാ മനുഷ്യജീവിക്കും അത് കഴിയണമെന്നില്ല. എന്നാൽ ഡോ. എ പി ജെ അബ്ദുൾ കലാം പ്രപഞ്ച ശക്തിയുടെ കണക്കുകൂട്ടലുകൾക്കപ്പുറം ജീവിച്ചു മറഞ്ഞു. ഭാരതം മഹത്തായ മുന്നേറ്റങ്ങൾ നടത്തുമെന്ന് പ്രവചിച്ചുകൊണ്ട്..
രാമേശ്വരം ദ്വീപിലെ മോസ്ക് സ്ട്രീറ്റിൽ സഹോദരനെ സഹായിക്കാൻ വർത്തമാനപ്പത്രങ്ങൾ വിറ്റു നടന്ന ഒരു ബാലന്റെ കഥ , ശിവാനന്ദ സ്വാമികളും ശിവസുബ്രഹ്മണ്യ അയ്യരും ഇയ്യാദുരൈ സോളമനും പ്രൊ. കെ എ വി പണ്ടാലയും വളർത്തിയെടുത്ത ഒരു ശിഷ്യന്റെ കഥ, എം ജി കെ മേനോനാൽ കണ്ടെത്തപ്പെട്ട , പ്രൊഫ: വിക്രം സാരാഭായിയാൽ പ്രചോദിതനായ ഒരു എഞ്ചിനീയറുടെ കഥ , പരാജയങ്ങളും തിരിച്ചടികളും ഐതിഹാസികമായ വിജയങ്ങളും ഒരു പോലെ അനുഭവിച്ച ഒരു ശാസ്ത്രജ്ഞന്റെ കഥ, രാജ്യമെങ്ങും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കഥ ..
അതെ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ജീവിത കഥ ഐഹികമായ അർത്ഥത്തിൽ 2015 ജൂലൈ 27 ന് അവസാനിച്ചിട്ടുണ്ടാകാം . എന്നാൽ ഭാരത ജനതയ്ക്ക് അനന്തമായ പ്രേരണാ ശ്രോതസ്സായി , അഗ്നിച്ചിറകുകളിൽ പറന്നുയരാനുള്ള പ്രചോദനം നൽകി അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം അനശ്വരനായി നിലകൊള്ളുക തന്നെ ചെയ്യും...
Article credits,JanamtvNews
ഇബ്സന്റെ പാരഡൈസ് ലോസ്റ്റിൽ പ്രപഞ്ചത്തിന്റെ അനന്തത കണ്ട് അത്ഭുതം കൂറിയ പഴയ കോളേജ് വിദ്യാർത്ഥി . ഒടുവിൽ ബഹിരാകാശ യാനങ്ങളുടെ നിർമാണ ചുമതലയിലെത്തിയത് കഠിനപ്രയത്നമൊന്ന് കൊണ്ട് മാത്രമായിരുന്നു .രാമേശ്വരത്തെ ചെറുകുടിൽ ഭാരതത്തിന്റെ ആത്മീയസത്തയെ അറിഞ്ഞു വളർന്നത് കലാമിന്റെ പിൽക്കാല ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.ശ്രീരാമന്റെയും പ്രവാചകന്റെയും കഥ കേട്ടു വളർന്ന ബാല്യം ഭാരതത്തിന്റെ സാംസ്കാരിക സ്വഭാവത്തെ അതിന്റെ തനിമയോടെ തന്നെ സ്വീകരിച്ചു.
പ്രാർത്ഥിക്കുമ്പോൾ ഒരാൾ മത , ദേശ , വർണ്ണ വിഭാഗീയതകളില്ലാത്ത ഒരു പ്രപഞ്ചത്തിന്റെ ഭാഗമായിത്തീരുകയാണെന്ന് കലാമിനെ പഠിപ്പിച്ചത് പിതാവ് ജെയ്നുലാബ്ദീനാണ് . ജീവിതയാത്രയിൽ വിഭാഗീയതകളില്ലാത്ത രാഷ്ട്രത്തെ സ്വപ്നം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ട് തന്നെയാകണം.
2015 ജൂലൈ 27 ന് ആ പ്രതിഭാധനനെ മരണം തട്ടിയെടുത്തപ്പോൾ രാജ്യമെങ്ങുമുള്ള കുട്ടികൾക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം കൂട്ടുകാരനെയാണ് . താൻ മരിച്ച ദിനം അവധി നൽകരുതെന്നും പകരം ഒരു ദിനം കൂടി പ്രവർത്തി ദിവസമാക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മരണത്തിൽ പോലും ജീവിതാദർശത്തിന്റെ സന്ദേശം നൽകി .
അറിയപ്പെടാത്തൊരു നാട്ടിൽ പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും പാവപ്പെട്ട കുട്ടിക്ക് തന്റെ ജീവിതം ഒരു പ്രചോദനമാകുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടാകുമെന്ന് അദ്ദേഹം ആത്മകഥയിൽ കുറിച്ചു .താന്താങ്ങളുടെ സവിശേഷമായ പങ്ക് നിർവഹിക്കാനെത്തിയ എല്ലാ മനുഷ്യജീവിക്കും അത് കഴിയണമെന്നില്ല. എന്നാൽ ഡോ. എ പി ജെ അബ്ദുൾ കലാം പ്രപഞ്ച ശക്തിയുടെ കണക്കുകൂട്ടലുകൾക്കപ്പുറം ജീവിച്ചു മറഞ്ഞു. ഭാരതം മഹത്തായ മുന്നേറ്റങ്ങൾ നടത്തുമെന്ന് പ്രവചിച്ചുകൊണ്ട്..
രാമേശ്വരം ദ്വീപിലെ മോസ്ക് സ്ട്രീറ്റിൽ സഹോദരനെ സഹായിക്കാൻ വർത്തമാനപ്പത്രങ്ങൾ വിറ്റു നടന്ന ഒരു ബാലന്റെ കഥ , ശിവാനന്ദ സ്വാമികളും ശിവസുബ്രഹ്മണ്യ അയ്യരും ഇയ്യാദുരൈ സോളമനും പ്രൊ. കെ എ വി പണ്ടാലയും വളർത്തിയെടുത്ത ഒരു ശിഷ്യന്റെ കഥ, എം ജി കെ മേനോനാൽ കണ്ടെത്തപ്പെട്ട , പ്രൊഫ: വിക്രം സാരാഭായിയാൽ പ്രചോദിതനായ ഒരു എഞ്ചിനീയറുടെ കഥ , പരാജയങ്ങളും തിരിച്ചടികളും ഐതിഹാസികമായ വിജയങ്ങളും ഒരു പോലെ അനുഭവിച്ച ഒരു ശാസ്ത്രജ്ഞന്റെ കഥ, രാജ്യമെങ്ങും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കഥ ..
അതെ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ജീവിത കഥ ഐഹികമായ അർത്ഥത്തിൽ 2015 ജൂലൈ 27 ന് അവസാനിച്ചിട്ടുണ്ടാകാം . എന്നാൽ ഭാരത ജനതയ്ക്ക് അനന്തമായ പ്രേരണാ ശ്രോതസ്സായി , അഗ്നിച്ചിറകുകളിൽ പറന്നുയരാനുള്ള പ്രചോദനം നൽകി അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം അനശ്വരനായി നിലകൊള്ളുക തന്നെ ചെയ്യും...
Article credits,JanamtvNews
Tuesday, August 11, 2015
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ യു എ ഇ യിലെ ഭാരതീയ സമൂഹം ഒരുങ്ങി
മാഡിസണെ പിന്നിലാക്കാൻ ദുബായ് ഒരുങ്ങുന്നു
34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ യു എ ഇ യിലെ ഭാരതീയ സമൂഹം ഒരുങ്ങി. സന്ദർശനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ നിന്ന് ഉന്നതതല സംഘം യു എ ഇ യിൽ എത്തി.
34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്. ഇതിന് മുന്നോടിയായി കേന്ദ്ര വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു എ ഇ യിൽ എത്തി. ഈ മാസം 16ന് അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി , യു എ ഇ ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
17 ന് ദുബായിൽ, ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈകിട്ട് ആറിന് ദുബായ് ക്രിക്കറ്‍റ് സ്റ്‍റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യും. 40,000 പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ www.namoindubai.ae എന്ന വെബ്സൈറ്‍റ് വഴിയാണ് രജിസ്റ്‍റർ ചെയ്യേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന എൻട്രി പാസ്സും, കൂടാതെ എമിരേറ്റ്സ് ഐ ഡി , പാസ് പോർട്ട്, എന്നീ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശം ഉള്ളവർക്ക് മാത്രമേ പൊതുപരിപാടിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഇതിനോടകംതന്നെ 23000 ത്തോളം പേർ വെബ്സൈറ്‍റിൽ പേര് രജിസ്റ്‍റർ ചെയ്തതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
സമ്മേളനവേദിക്കു സമീപമുള്ള മെട്രോ സ്റ്‍റേഷനുകളിൽ നിന്ന് ഗതാഗതസൗകര്യം ഉണ്ടായിരിക്കും. മാഡിസൺ സ്ക്വയറിലേയും സിഡ്നി, ഷാങ്ഹായ് , ടോറന്റോ എന്നിവിടങ്ങളിലേയും സമ്മേളാനങ്ങൾ ചരിത്ര സംഭവങ്ങളായപ്പോൾ ദുബായും അക്കാര്യത്തിൽ പിന്നാക്കമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രധാനമന്ത്രിയെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് യു എ ഇ യിലെ പ്രവാസി ഭാരതീയർ.
News Credits Janamtv
34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ യു എ ഇ യിലെ ഭാരതീയ സമൂഹം ഒരുങ്ങി. സന്ദർശനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ നിന്ന് ഉന്നതതല സംഘം യു എ ഇ യിൽ എത്തി.
34 വർഷത്തിന് ശേഷമാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്. ഇതിന് മുന്നോടിയായി കേന്ദ്ര വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു എ ഇ യിൽ എത്തി. ഈ മാസം 16ന് അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി , യു എ ഇ ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
17 ന് ദുബായിൽ, ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈകിട്ട് ആറിന് ദുബായ് ക്രിക്കറ്‍റ് സ്റ്‍റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യും. 40,000 പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ www.namoindubai.ae എന്ന വെബ്സൈറ്‍റ് വഴിയാണ് രജിസ്റ്‍റർ ചെയ്യേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന എൻട്രി പാസ്സും, കൂടാതെ എമിരേറ്റ്സ് ഐ ഡി , പാസ് പോർട്ട്, എന്നീ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശം ഉള്ളവർക്ക് മാത്രമേ പൊതുപരിപാടിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഇതിനോടകംതന്നെ 23000 ത്തോളം പേർ വെബ്സൈറ്‍റിൽ പേര് രജിസ്റ്‍റർ ചെയ്തതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
സമ്മേളനവേദിക്കു സമീപമുള്ള മെട്രോ സ്റ്‍റേഷനുകളിൽ നിന്ന് ഗതാഗതസൗകര്യം ഉണ്ടായിരിക്കും. മാഡിസൺ സ്ക്വയറിലേയും സിഡ്നി, ഷാങ്ഹായ് , ടോറന്റോ എന്നിവിടങ്ങളിലേയും സമ്മേളാനങ്ങൾ ചരിത്ര സംഭവങ്ങളായപ്പോൾ ദുബായും അക്കാര്യത്തിൽ പിന്നാക്കമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് . പ്രധാനമന്ത്രിയെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് യു എ ഇ യിലെ പ്രവാസി ഭാരതീയർ.
News Credits Janamtv
Tuesday, July 28, 2015
Prime Minister Narendra Modi paid a glowing tribute to former president Dr.APJ Abdul Kalam
Prime Minister Narendra Modi paid a glowing tribute to former president APJ Abdul Kalam in an article shared with Hindustan Times on Tuesday calling him his 'marg darshak'(guide) who epitomised the values of self-restraint, sacrifice and compassion.
Modi said the scientist-President never measured success by material possessions. "As a hero of our defence programme, he shifted horizons; and as a seer of the spirit, he sought to liberate doctrine from the narrow confines of partisan tension to the transcendental space of harmony,"he said.
Read the full text of the article below.
BHARAT has lost a Ratna, but the light from this jewel will guide us towards APJ Abdul Kalam's dream-destination: India as a knowledge superpower, in the first rank of nations. Our scientist-President -and one who was genuinely loved and admired across the masses - never measured success by material possessions. For him, the counterpoint to poverty was the wealth of knowledge, in both its scientific and spiritual manifestations. As a hero of our defence programme, he shifted horizons; and as a seer of the spirit, he sought to liberate doctrine from the narrow confines of partisan tension to the transcendental space of harmony.
Every great life is a prism, and we bathe in those rays that find their way to us. His profound idealism was secure because it rested on a foundation of realism. Every child of deprivation is a realist. Poverty does not encourage illusions. Poverty is a terrible inheritance; a child can be defeated even before he or she has begun to dream. But Kalamji refused to be defeated by circumstances. As a boy, he had to support his studies by earning money as a newspaper vendor; today, page after page of the same newspapers are filled with his obituary notices. He said that he would not be presumptuous enough to say that his life could be a role model for anybody; but if some poor child living in an obscure and underprivileged social setting found some solace in the way his destiny had been shaped, it could perhaps help such children liberate themselves from the bondage of illusory backwardness and helplessness. He is my marg darshak, as well as that of every such child.
His character, commitment and inspirational vision shine through his life. He was unencumbered by ego; flattery left him cold. He was equally at ease before an audience of suave, globe-trotting ministers and a class of young students. The first thing that struck one about him was that, uniquely, he combined the honesty of a child with the energy of a teenager and the maturity of an adult. He took little from the world, and gave all he could to society. A man of deep faith, he epitomised the three great virtues of our civilization: dama, self-restraint; dana, sacrifice; and daya, compassion.
But this persona was powered by the fire of endeavour. His vision for the nation was anchored in freedom, development and strength. Given our history, freedom had a political context of course; but it also included freedom of the mind and expansion of intellectual space. He wanted India to leap out of the under-developed trough, and eliminate the curse of poverty through inclusive economic growth. Wisely, he suggested that politicians spend only 30% of their time on politics, and 70% on development; a suggestion which he often followed up by calling in MPs from a state and discussing the socio-economic issues of their region with them. The third pillar, strength, was not born of aggression, but of understanding. An insecure nation will rarely discover the route to prosperity. Strength commands respect. His contributions in our nuclear and space achievements have given India the muscle to be confident of her place in the region and the world.
His memory is best honoured by the creation of new institutions that nurture science and technology, and enable us to find a beneficial equation with the awesome power of nature. Too often, greed makes us predators of our environment. Kalamji saw poetry in a tree, and energy that could be harnessed in water, wind and sun. We should learn to look at our world through his eyes, and with the same missionary zeal.
Human beings can shape their lives through will, persistence, ability and sheer courage. But we have not been given the right to script where we are born, or how and when we die. However, if Kalamji had been offered an option, this is how he would perhaps have chosen to say goodbye: on his feet, and in front of a classroom of his beloved students. As a bachelor, he was childless. But that is wrong. He was a father to every Indian child, teaching, cajoling, urging, exciting, clearing darkness wherever he found it with the radiance of his vision and the passion of his involvement. He saw the future, and showed the way. As I entered the room where his body lay in state, I noticed the painting at the entrance that depicted a few lines from an inspirational book he wrote for children, Ignited Minds. The good that he did will not be interred with his bones, because his children will preserve his memory through their lives and work, and gift it to their children.
Article Credits,Hindustan Times,28/07/2015
Modi said the scientist-President never measured success by material possessions. "As a hero of our defence programme, he shifted horizons; and as a seer of the spirit, he sought to liberate doctrine from the narrow confines of partisan tension to the transcendental space of harmony,"he said.
Read the full text of the article below.
BHARAT has lost a Ratna, but the light from this jewel will guide us towards APJ Abdul Kalam's dream-destination: India as a knowledge superpower, in the first rank of nations. Our scientist-President -and one who was genuinely loved and admired across the masses - never measured success by material possessions. For him, the counterpoint to poverty was the wealth of knowledge, in both its scientific and spiritual manifestations. As a hero of our defence programme, he shifted horizons; and as a seer of the spirit, he sought to liberate doctrine from the narrow confines of partisan tension to the transcendental space of harmony.
Every great life is a prism, and we bathe in those rays that find their way to us. His profound idealism was secure because it rested on a foundation of realism. Every child of deprivation is a realist. Poverty does not encourage illusions. Poverty is a terrible inheritance; a child can be defeated even before he or she has begun to dream. But Kalamji refused to be defeated by circumstances. As a boy, he had to support his studies by earning money as a newspaper vendor; today, page after page of the same newspapers are filled with his obituary notices. He said that he would not be presumptuous enough to say that his life could be a role model for anybody; but if some poor child living in an obscure and underprivileged social setting found some solace in the way his destiny had been shaped, it could perhaps help such children liberate themselves from the bondage of illusory backwardness and helplessness. He is my marg darshak, as well as that of every such child.
His character, commitment and inspirational vision shine through his life. He was unencumbered by ego; flattery left him cold. He was equally at ease before an audience of suave, globe-trotting ministers and a class of young students. The first thing that struck one about him was that, uniquely, he combined the honesty of a child with the energy of a teenager and the maturity of an adult. He took little from the world, and gave all he could to society. A man of deep faith, he epitomised the three great virtues of our civilization: dama, self-restraint; dana, sacrifice; and daya, compassion.
But this persona was powered by the fire of endeavour. His vision for the nation was anchored in freedom, development and strength. Given our history, freedom had a political context of course; but it also included freedom of the mind and expansion of intellectual space. He wanted India to leap out of the under-developed trough, and eliminate the curse of poverty through inclusive economic growth. Wisely, he suggested that politicians spend only 30% of their time on politics, and 70% on development; a suggestion which he often followed up by calling in MPs from a state and discussing the socio-economic issues of their region with them. The third pillar, strength, was not born of aggression, but of understanding. An insecure nation will rarely discover the route to prosperity. Strength commands respect. His contributions in our nuclear and space achievements have given India the muscle to be confident of her place in the region and the world.
His memory is best honoured by the creation of new institutions that nurture science and technology, and enable us to find a beneficial equation with the awesome power of nature. Too often, greed makes us predators of our environment. Kalamji saw poetry in a tree, and energy that could be harnessed in water, wind and sun. We should learn to look at our world through his eyes, and with the same missionary zeal.
Human beings can shape their lives through will, persistence, ability and sheer courage. But we have not been given the right to script where we are born, or how and when we die. However, if Kalamji had been offered an option, this is how he would perhaps have chosen to say goodbye: on his feet, and in front of a classroom of his beloved students. As a bachelor, he was childless. But that is wrong. He was a father to every Indian child, teaching, cajoling, urging, exciting, clearing darkness wherever he found it with the radiance of his vision and the passion of his involvement. He saw the future, and showed the way. As I entered the room where his body lay in state, I noticed the painting at the entrance that depicted a few lines from an inspirational book he wrote for children, Ignited Minds. The good that he did will not be interred with his bones, because his children will preserve his memory through their lives and work, and gift it to their children.
Article Credits,Hindustan Times,28/07/2015
സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകൾ നൽകിയ കർമ്മയോഗി
ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക് 'അഗ്നിച്ചിറകുകൾ' എന്നും.
എ. പി. ജെ. അബ്ദുൾ കലാം പ്രതിനിധാനം ചെയ്യുന്നത് ഭാരതത്തിന്റെ ബഹുസ്വരതയുടെ സദ്ഫലത്തെയാണ്. 1947-ൽ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതും പിന്നീട് ഉത്തരവാദിത്വമുള്ള ഒരു ജാനാധിപത്യരാജ്യമായി മാറിയതും അവളുടെ ജനതയോടും ഈ ലോകത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാനും, അവളുടെ മക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനും, മുഴുവൻ ലോകത്തിനും മാതൃകയാകാനുമായിരുന്നു. പല രാജ്യങ്ങളും അവരുടെ മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും തുല്യ അവസരങ്ങൾ എന്നുള്ള തത്വത്തെ ഭാരതം അതിന്റെ പൂർണതയിൽ പ്രാവർത്തികമാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്.
ഡോ. എ. പി. ജെ. അബ്ദുൾ കലാം എന്ന പൗരന്റെ മതം ഒരിക്കലും ഭാരതം ചർച്ചാവിഷയമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മഹദ്സംഭാവനകൾ ആയിരുന്നു ഭാരതത്തിന് പ്രധാനം. ഒരു വലതുപക്ഷ ഹിന്ദുപാർട്ടി എന്നറിയപ്പെട്ടിരുന്ന ബി. ജെ. പി. ഒരു ന്യൂനപക്ഷമതക്കാരനെ ഇന്ത്യയുടെ രാഷ്ട്രപതിയും സർവ്വസൈന്യാധിപനുമാക്കാൻ തീരുമാനമെടുത്തപ്പോൾ, അതിൽ മതചിന്തകൾ ഉണ്ടായിരുന്നില്ല. ആ തീരുമാനം സർവ്വരാലും ആദരിക്കപ്പെട്ടു.
പ്രചോദനം എന്ന വാക്കിന്റെ നേർപര്യായമായിരുന്നു കലാം . ശത്രുരാജ്യപൌരന്മാരാൽപ്പോലും പ്രകീർത്തിക്കപ്പെടുമ്പോഴും അദ്ദേഹം ചിലരാൽ അപഹസിക്കപ്പെട്ടിരുന്നു എന്ന് പറയാതെവയ്യ. അതിൽ ഒരു കൂട്ടർ, ഇന്ത്യയിലെ ശാസ്ത്രപ്രവർത്തകർ തന്നെയായിരുന്നു. ഔദ്യോഗിക ഗവേഷണബിരുദം ( പി. എച്ച്. ഡി.) എടുക്കാത്ത വ്യക്തി എന്നനിലക്ക് കലാമിനെ ഒരു ശാസ്ത്രജ്ഞൻ ആയി കാണാൻ ബുദ്ധിമുട്ടാണ് എന്ന് തുറന്നുപറഞ്ഞവരുണ്ട്.
രാഷ്ട്രപതിയാകുംമുൻപ് ഒരിക്കൽ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്ന കലാമിനായി അവിടെ ഇരുന്നവരിൽ ഒരാൾപോലും സീറ്റ് നൽകാതെയിരുന്നതിനാൽ സെമിനാർ ഹാളിന്റെ ഒരു ഭാഗത്തുള്ള പടിക്കെട്ടിൽ ഇരിക്കേണ്ടിവന്ന സംഭവം കേട്ടിട്ടുണ്ട്. അതേപോലെയാണ്, അദ്ദേഹം ജനിച്ച മതത്തിലെ ചില വിശ്വാസികൾ, കലാം വച്ചു പുലർത്തുന്ന സർവ്വമതസമഭാവനയുടെ പേരിൽ കലാമിനെ അവിശ്വാസിയെന്നപോലെ അവഹേളിച്ചിരുന്നതും. ഒരു സൂഫിയുടെ മനസ്സായിരുന്നു അദ്ദേഹത്തിന്. അവിടെ എല്ലാ ധർമ്മങ്ങളും നിരീശ്വരവാദവും സമാദരിക്കപ്പെട്ടിരുന്നു.
വിക്രം സാരാഭായിയുടെ ശരിയായ പിൻഗാമി എന്നാണു കലാമിനെ വിളിക്കേണ്ടത്. വിക്രം സാരാഭായി രാഷ്ട്രത്തിനായി നെയ്ത ആകാശസ്വപ്നങ്ങളെ അവയുടെ പരിധിയും കടത്തിയ ആളായിരുന്നു അബ്ദുൾ കലാം. പി. എസ്. എൽ. വി. എഞ്ചിനോടെ രോഹിണിയിൽത്തുടങ്ങിയ കലാം ദൌത്യം അവസാനിച്ചത് മിസൈലുകളിൽ മാത്രമല്ല, ഇന്ത്യക്കായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കൽ, സൂപ്പർപ്ലെയ്ൻ വികസനം, ബഹിരാകാശദൗത്യശേഷി നമ്മുടെ ഗവേഷണത്തിനു നൽകൽ എന്നീ അനേകം കാര്യങ്ങളിലാണ്.
ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാനും മംഗൾയാനും താരതമ്യേന പറക്കൽപരിധികുറഞ്ഞ വിഭാഗത്തിൽപ്പെട്ട റോക്കറ്റ് എഞ്ചിനായ പി. എസ്. എൽ. വി. ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. മാത്രവുമല്ല, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പോലും ഇന്ന് നമ്മൾ ബഹിരാകാശത്ത് എത്തിക്കുകയും, ബഹിരാകാശവ്യവസായം എന്നൊരു മേഖലയിൽ ഇന്ത്യക്ക് അപരിമേയമായ സാധ്യതകൾ തുറന്നുനൽകുകയും ചെയ്ത വികസനം ആണ് കലാമിന്റെ നേതൃത്വത്തിൽ നടന്നത്. ഇന്ത്യയുടെ സൂപ്പർ പ്ലെയ്ൻ പദ്ധതികൾ വിജയത്തിലെത്തിയാൽ കൈവരിക്കുന്നത് 'നക്ഷത്രയുദ്ധം' പോലുള്ള ബഹിരാകാശത്തുനിന്നും ആയുധങ്ങൾ ഉപയോഗിച്ച് എവിടെയും ആക്രമിക്കാനുള്ള ശേഷി ആയിരിക്കും.
റോക്കറ്റുകൾ, മിസൈലുകൾ, ആണവായുധം എന്നിവയ്ക്കപ്പുറം മറ്റു ചില മേഖലകളിൽക്കൂടി കലാം ഗവേഷണതാൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും മെഡിക്കൽ ഗവേഷണത്തിൽ. 1998-ൽ കാർഡിയോളജിസ്റ്റ് ഡോ. ബി. സോമരാജുവുമായിച്ചേർന്ന് കലാം വളരെ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കാവുന്ന കൊറോണറി സ്റ്റെന്റ് വികസിപ്പിച്ചിരുന്നു. 'കലാം- രാജു സ്റ്റെന്റ്' എന്ന് അതറിയപ്പെടുന്നു. 2012-ൽ വീണ്ടും ഇവർ ഒരുമിച്ച്, മെഡിക്കൽ മേഖലയിലെ ആവശ്യങ്ങൾക്കായി 'കലാം- രാജു ടാബ്ലെറ്റ്' എന്ന് വിളിക്കുന്ന ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടർ വികസിപ്പിക്കുകയുണ്ടായി. കൂടാതെ പല അന്താരാഷ്ട്രസ്ഥാപനങ്ങളുമായും കലാം ബന്ധം പുലർത്തിയിരുന്നു.
ദക്ഷിണകൊറിയയിലെ സോൾ നഗരത്തിലുള്ള കൊറിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രശസ്ത ന്യൂറോസയന്റിസ്റ്റ് ഡോ. ഹീ സപ് ഷിൻ എന്ന കൊറിയയുടെ ആദ്യ നാഷണൽ സയന്റിസ്റ്റിന്റെ ഗവേഷണശാലയുമായി കലാം പുലർത്തിയിരുന്ന ബന്ധം അതിനുള്ള ഉദാഹരണങ്ങളിൽ ഒന്നുമാത്രം. പല വിദേശശാസ്ത്രജ്ഞരും കലാമുമായി സഹകരിക്കാൻ ഉത്സുകരായിരുന്നു. 2003-ൽ എൻ. ബി. ആർ. സി. ഉദ്ഘാടനവേളയിൽവച്ച് വൈദ്യശാസ്ത്രനോബേൽ ജേതാവായ ഡോ. ടോർസ്റ്റൻ വീസൽ കലാമിന് സ്വന്തം പ്രബന്ധങ്ങളുടെ മുഴുവൻ ഒരു കോപ്പി വീതം സമ്മാനിച്ചിരുന്നു.
ഭാരതത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം 1931 ൽ തമിഴ്നാട്ടിലെ രാമായണകഥാപ്രശസ്തവും ഇന്ത്യയുടെ ഇതിഹാസനായകനായ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം നിലകൊള്ളുന്നതുമായ രാമേശ്വരം ദ്വീപിലാണ് ജനിച്ചത്. പിതാവ് അവിടെ ഒരു ബോട്ടുടമയായിരുന്ന ജൈനുലാബിദീൻ. മാതാവ് വീട്ടമ്മയും വാത്സല്യനിധിയുമായിരുന്ന ആഷിയമ്മ. അവുൾ പക്കിർ ജൈനുലാബിദീൻ അബ്ദുൾ കലാം എന്ന പൂർണനാമധാരിയായ ശ്രീ. കലാമിന്റെ ബാല്യം രാമേശ്വരം ദ്വീപിൽത്തന്നെയായിരുന്നു.
ദരിദ്രമായ സാഹചര്യങ്ങളിൽനിന്നുംവന്ന കലാമിന്റെ പിതാവ് ശ്രീ. ജൈനുലാബിദീൻ രാമേശ്വരത്തെത്തുന്ന തീർഥാടകരെ സ്വന്തം ബോട്ടിൽ ധനുഷ്കോടിയിലെത്ത്ക്കുന്ന പ്രവർത്തികൾ ചെയ്തിരുന്നു. വൈദ്യുതിയില്ലാത്ത ആ വീട്ടിൽ അച്ഛനമ്മമാർ കലാമിന്റെ പഠനത്തിൽ ശ്രദ്ധ ചെലുത്തുകയും രാത്രിയിലും അവിരാമം പഠനം തുടരാൻ അദ്ദേഹത്തിന് പ്രത്യേകമായി ഒരു വിളക്ക് നൽകുകയും ചെയ്തിരുന്നു. കൊച്ചുകലാം വീടുകളിൽ പത്രങ്ങൾ എത്തിക്കുന്ന ചുമതലയും ഏറ്റെടുത്തിരുന്നു. പ്രതികൂലമായിവന്ന നിരവധി സാഹചര്യങ്ങളെ അതിജീവിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാൻ കലാമിനായി. ഒപ്പം ആ ബാല്യത്തിൽ തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന രാമേശ്വരം ക്ഷേത്രത്തിലെ പ്രധാനപൂജാരി പക്ഷി ലക്ഷ്മണശാസ്ത്രികളുടെ ഭവനത്തിൽ ചെലവിടാനും അദ്ദേഹത്തിന് സാധിച്ചു. സർവ്വധർമസമഭാവനയുടെ സുഗന്ധപുഷ്പങ്ങൾ ഹൃദയത്തിൽ വിടർന്നുപരിലസിച്ച ബാല്യമായിരുന്നു കലാമിന്റേത്.
രാമേശ്വരം ഷ്വാർട്സ് മെട്രിക്കുലേഷൻ സ്കൂളിലെ പഠനശേഷം അക്കാലത്തും ഇന്നും മഹാവിദ്യാലയമായി നിലകൊള്ളുന്ന തിരുച്ചിറപ്പള്ളി സെന്റ്. ജോസഫ്സ് കോളേജിൽ ആണ് കലാം ചേർന്നത്. അന്ന് ആ കലാലയം മദ്രാസ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. അവിടെ നിന്നും 1954-ൽ ഭൌതികശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ എയ്റോസ്പേസ് എഞ്ചിനീയറിംങ്ങിന് ചേർന്നു. പഠനകാലത്ത് അവിടെവച്ച് ഒരു പ്രൊജക്റ്റ് കൃത്യം മൂന്നുദിവസങ്ങൾക്കുള്ളിൽ തീർക്കണം എന്നുള്ള അന്ത്യശാസനം ഡീനിൽനിന്നും ലഭിച്ചപ്പോൾ, രാവും പകലും അദ്ധ്വാനിച്ച്, കൃത്യമായും വിജയകരമായും ആ പദ്ധതി പൂർണതയിലെത്തിക്കാൻ അന്ന് കലാമിനായി. ആ എഞ്ചിനീയറിംഗ് പഠനകാലം ആയിരിക്കണം ഒരുപക്ഷേ, പിൽക്കാലത്ത് എപ്പോഴും സ്വന്തം ജോലിയായി മാറിയ സമയബന്ധിതമായി പദ്ധതിനിർവ്വഹണം എന്ന ശീലത്തിലേക്ക് കലാമിനെ നയിച്ചത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിലെ പഠനശേഷം കലാം ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഒരു ട്രെയിനി ആയിട്ട് ഉണ്ടായിരുന്നു. 1958-ൽ അത് പൂർത്തിയാക്കിയ കലാം, ഒരു വൈമാനികൻ ആകണം എന്നുള്ള താല്പര്യത്തോടെ ഒന്നുരണ്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷിച്ചത്. അവയുടെ അഭിമുഖപരീക്ഷയിലേക്ക് വിളിക്കപ്പെട്ടു എങ്കിലും വിജയം കൈവരിക്കാൻ ആകാത്തതിനാൽ ഒരു പോർവിമാന പൈലറ്റ് ആകണം എന്നുള്ള കലാമിന്റെ ആഗ്രഹം നടപ്പായില്ല. ഈ ഘട്ടത്തിലാണ് കലാം ഋഷികേശ് സന്ദർശിക്കുന്നതും ഗംഗാസ്നാനശേഷം "കണ്ടാൽ ബുദ്ധനെപ്പോലെയുണ്ടാകും" എന്ന് കലാംതന്നെ വിശേഷിപ്പിച്ച സ്വാമി ശിവാനന്ദനെ കാണുന്നതും.
അഭിമുഖപരീക്ഷയിലെ തന്റെ പരാജയവും മോഹഭംഗവും സ്വാമിയോട് കലാം തുറന്നുപറഞ്ഞു. വിധി സ്വീകരിച്ച് മുന്നോട്ടു പോകുക എന്ന് സ്വാമിജി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു പൈലറ്റ് ആകാനല്ല കലാമിന്റെ വിധിയെന്നും, അത് ഇപ്പോൾ വെളിപ്പെടുത്താനാകില്ല എങ്കിലും സുനിശ്ചിതമാണ് എന്നും സ്വാമിജി കലാമിനോട് പറഞ്ഞു. കലാമിനെ കാത്തിരിക്കുന്ന ജീവിതനിയോഗങ്ങൾ തേടി യാത്രചെയ്യാനാണ് അന്ന് സ്വാമി ശിവാനന്ദൻ കലാമിനോട് ആവശ്യപ്പെട്ടത്. കലാം ആ ഉപദേശം ചെവിക്കൊണ്ടു. തിരികെ എത്തിയ കലാമിന്, ആയിടയ്ക്ക് അദ്ദേഹം അപേക്ഷിച്ചിരുന്ന ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡവലപ്‌മെന്റ് ആൻഡ് പ്രൊഡക്ഷൻ (ഡി. ടി. ഡി. ആൻഡ് പി.- എയർ) എന്നസ്ഥാപനത്തിൽ പ്രതിമാസം 250 രൂപാ ശമ്പളത്തിൽ സയന്റിക് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. അവിടെവച്ച്, വിമാനങ്ങൾ പറത്തുകയല്ല, ഒരുപക്ഷേ, നിർമ്മിക്കുകയാണ് തന്റെ നിയോഗം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ജോലി ഏറ്റവും നന്നായി നിർവ്വഹിക്കുന്നതിന്റെ പേരിൽ കലാം അവിടെ മേലധികാരികളാൽ പ്രശംസിക്കപ്പെട്ടിരുന്നു.
കാലത്ത് ഭാരതം സ്വന്തമായി പ്രതിരോധരംഗത്തെ ഗവേഷണം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി 1958-ൽ ഭാരതത്തിന്റെ അഭിമാനസ്ഥാപനമായ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി. ആർ. ഡി. ഓ.) സ്ഥാപിതമായി. ആകാശ യുദ്ധത്തിലെ ഇന്ത്യയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി ഡി. ആർ. ഡി. ഓ. യുടെ ഉപവിഭാഗമായി എയ്റോനോട്ടിക്കൽ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റ് 1959-ലും തുടങ്ങി. ഈ സ്ഥാപനത്തിൽ അതിന്റെ മേധാവിയായിരുന്ന മേദിരേത്തയുടെ ക്ഷണപ്രകാരം കലാം 1960-ൽ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു. അവിടെ വച്ചാണ്, എയർക്രാഫ്റ്റ് നിർമ്മാണവും വെള്ളത്തിലും കരയിലും ഒരേപോലെ സഞ്ചരിക്കുന്ന വാഹനമായ ഹോവർക്രാഫ്റ്റ് നിർമ്മാണവും സാങ്കേതികമായി പരസ്പരബന്ധമുള്ളവയായി കലാം നിരീക്ഷിക്കുന്നത്. ഈ ആശയത്തിൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോൻ വളരെയധികം താൽപര്യം കാണിക്കുകയും, ആ പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തു.
അതേത്തുടർന്ന് കലാം ശിവവാഹനമായി 'നന്ദി'യുടെ പേരിൽ രൂപകൽപ്പന ചെയ്ത ആദ്യ ഇന്ത്യൻ ഹോവർക്രാഫ്റ്റ് നിർമ്മിച്ചു. 550 കിലോ ഭാരം 40 മില്ലിമീറ്റർ കനത്തിൽ ഒരു എയർകുഷ്യന് മുകളിൽ ഉയർന്നുനിൽക്കുന്ന തരത്തിൽ ഉണ്ടാക്കപ്പെട്ട ആ വാഹനത്തിന്റെ ടെസ്റ്റിൽ സുരക്ഷാഭടന്മാരുടെ ആശങ്കകളെ അവഗണിച്ചുംകൊണ്ട് പ്രതിരോധമന്ത്രി കൃഷ്ണമേനോനും പങ്കാളിയായി.കലാം എന്ന വൻ ശാസ്ത്രജ്ഞനെ രാജ്യത്തെ മേധാവികൾ തിരിച്ചറിയാൻ സഹായിച്ചത് നന്ദി എന്ന ഹോവർക്രാഫ്റ്റ് കാരണമായിരുന്നു.
ഹോവർക്രാഫ്റ്റ് പരീക്ഷണം വിജയിച്ച് ഏതാനും ദിവസങ്ങൾക്കകം ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി. ഐ. എഫ്. ആർ. ) ഡയറക്ടറും മലയാളിയുമായ പ്രഗൽഭശാസ്ത്രജ്ഞൻ ഡോ. എം. ജി. കെ. മേനോൻ കലാമിനെ കാണാനെത്തി. നന്ദിയിൽ മേനോനെ കയറ്റി കലാം സ്വയം അത് ഓടിച്ച് കാണിച്ചുകൊടുത്തു. ഒരു പ്രതിഭയെയാണ് താൻ കണ്ടെത്തിയത് എന്ന് മനസ്സിലാക്കിയ ഡോ. എം. ജി. കെ. മേനോൻ ടി. ഐ. എഫ്. ആറിലെ പ്രഗൽഭമതികളെ ഒരുമിപ്പിച്ച് രൂപകൽപ്പന നൽകിയ ഇൻകോസ്പാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഇന്ത്യൻ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിലേക്ക് കലാമിനെ ഒരു റോക്കറ്റ് എഞ്ചിനീയർ ആയി നിയമിച്ചു.
കലാമിന്റെ റോക്കറ്റ് ചരിത്രം അവിടെ നിന്ന് ആരംഭിക്കുന്നു. ഇൻകോസ്പാറിൽ വച്ചാണ് കലാം വിക്രം സാരാഭായിയെ കാണുന്നത്. അതിപ്രഗത്ഭമതികളായ ആ ടീമംഗങ്ങൾ ഇന്ത്യക്ക് റോക്കറ്റുകൾ നിർമ്മിക്കാൻ അനവരതം യത്നിച്ചു. ആയിടെ, 1962-ൽ കേരളത്തിലെ തുമ്പയിൽ ഇവർ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. അതോടൊപ്പം കലാമിന് ആറുമാസത്തെ അമേരിക്കൻ പരിശീലനം ലഭിക്കാനും അവസരം കിട്ടി.
ഇവിടെനിന്നങ്ങോട്ട് എല്ലാം ലോകമറിഞ്ഞ ചരിത്രങ്ങളാണ്. ഭാരതത്തിന്റെ അഭിമാനമായ പി. എസ്. എൽ. വി. റോക്കറ്റ് അവർ വികസിപ്പിച്ചു. ഭാരതത്തിൽ പലയിടങ്ങളിലും ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിതമായി. ഇൻകോസ്പാർ ഐ. എസ്. ആർ. ഓ. അഥവാ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആയിമാറി. ഇടക്കാലത്ത് അവിചാരിതമായി വിക്രം സാരാഭായി മരണമടഞ്ഞു. തിരുവനന്തപുരത്തെ കേന്ദ്രം വിക്രം സാരാഭായിയുടെ പേരിലുള്ള സ്മരണാഞ്ജലിയായി മാറി. പക്ഷേ, ആരുടേയും വിടവാങ്ങൽ ഒന്നിനെയും തടഞ്ഞില്ല.
ഭാരതം റോക്കറ്റിൽ നിന്നും മിസൈലിലേക്കും ഒപ്പം ആണവസ്വാശ്രയത്വത്തിലേക്കും കടന്നു. അഗ്നിയും പ്രഥ്വിയും അണുബോംബും ജനിച്ചു. അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ നടന്ന ആണവപരീക്ഷണങ്ങൾ വഴി ഒരു ലോകശക്തിയായി ഭാരതം സ്വയം അവരോധിക്കുകയും ലോകം അത് അംഗീകരിക്കുകയും ചെയ്തു. രാജ്യാഭിമാനം വാനോളമുയർന്നു. ഒരൊറ്റ മനുഷ്യൻ ഒരു രാജ്യത്തിന്റെയും, അതിലെ നൂറുകോടിജനതയുടെയും ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും തീപിടിപ്പിക്കുന്ന നാളുകൾ ആയി അത് മാറി. സ്വതന്ത്രയാകുംമുൻപേ ഭാരതത്തിന് അഭിമാനം നൽകി സി. വി. രാമൻ നോബേൽ പുരസ്കാരിതനായിരുന്നു. പക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ശാസ്ത്രജ്ഞൻ ദൈവത്തെപ്പോലെ വാഴത്തപ്പെട്ടു. അദ്ദേഹത്തെ ഒന്നുകാണാൻ ആയിരങ്ങൾ ഓടിയെത്തി. സർവ്വകലാശാലകൾ അദ്ദേഹത്തിന് പി. എച്ച്. ഡി. നൽകാൻ മത്സരിച്ചു.
കലാമിനെക്കാണാൻ തിരക്കുകൂട്ടിയെത്തിവരിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ അഭിലാഷങ്ങളുടെ തീക്കുഞ്ഞുങ്ങൾ ആണവർ എന്ന് അബ്ദുൾ കലാം തിരിച്ചറിഞ്ഞു. അഗ്നി പടർത്തേണ്ടത് ആരിലാണ് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞ കലാം ഭാരതത്തിന്റെ ഭാവിമുകുളങ്ങളെത്തേടി അവരുടെ അടുക്കലേക്കു പോകാൻ തുടങ്ങി. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തുനിന്നും സേവനകാലഘട്ടം അവസാനിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന കലാം അതെല്ലാം പെട്ടെന്ന് ഉപേക്ഷിച്ച് കുരുന്നുമനസ്സുകളിൽ ദേശസ്നേഹത്തിന്റെയും സ്വപ്നങ്ങളുടെയും അഗ്നി ജ്വലിപ്പിക്കുന്ന അവധൂതനായി ഭാരതം മുഴുവൻ ചുറ്റിക്കറങ്ങി.
ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക് 'അഗ്നിച്ചിറകുകൾ' എന്നും.
2002-ൽ ആണ് ഭാരതം നൽകിയ ഏറ്റവും വലിയ നിയോഗം, ഭാരതത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം കലാമിന് ലഭിക്കുന്നത്. അതിനുമുൻപേതന്നെ, 1997-ൽ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നു. 2002-ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ നേരിട്ടുള്ള ക്ഷണപ്രകാരം കലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് കലാമിനെ പിന്തുണച്ചതോടെ ബി. ജെ. പി. യുടെയും കോണ്‍ഗ്രസിന്റെയും ഒരുമിച്ചുള്ള പിന്തുണയുള്ള സ്ഥാനാർഥിയായി കലാം മാറി.
ഇടതുപക്ഷം, പക്ഷേ, കലാമിനെതിരെ സ്ഥാനാർഥിയായി ക്യാപ്റ്റൻ ലക്ഷ്മിയെ അവതരിപ്പിച്ചു. ദേശീയതയുടെ രണ്ടു പ്രതീകങ്ങൾ തമ്മിലുണ്ടായ പോരാട്ടം. പക്ഷേ, വിജയം പ്രതീക്ഷിച്ചപോലെ കലാമിനു തന്നെയായിരുന്നു. ഭാരതഗണരാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി കലാം 2002 ജൂലൈ 25-ന് സത്യപ്രതിജ്ഞ ചെയ്തു. അഞ്ചു വർഷങ്ങൾക്കുശേഷം ബി. ജെ. പി. ക്ക് അധികാരം നഷ്ടപ്പെട്ടശേഷം വന്ന രാഷ്ട്രപതിതെരഞ്ഞെടുപ്പിലും കലാം തന്നെയാകണം സ്ഥാനാർഥിയും അടുത്ത രാഷ്ട്രനാഥനും എന്നുള്ള ജനവികാരം ശക്തമായിരുന്നു. പക്ഷേ, അധികാരത്തിൽ തിരികെയെത്തിയ കോണ്‍ഗ്രസ്സ് പ്രതിഭാപാട്ടീലിനെ ആ സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചപ്പോൾ, രാഷ്ട്രപതിയായി കലാമിനെ കണ്ട ഇന്ത്യൻ ജനതയ്ക്ക് ആ കസേരയിൽ പ്രതിഭാപാട്ടീൽ ഇരിക്കുന്നത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ കലാമിന്റെ വ്യക്തിത്വം ഇന്നാട്ടിലെ ജനതയെ മാറ്റിക്കളഞ്ഞിരുന്നു.
ആണവശാസ്ത്രജ്ഞനും ഗവേഷകനും കവിയും തത്വജ്ഞാനിയും എല്ലാം ആയിരുന്നു ശ്രീ, കലാം. തന്റെ ചിന്തകളെ അദ്ദേഹം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രകാശിപ്പിച്ചപ്പോൾ ഈ ലോകം അറിഞ്ഞത് അദ്ദേഹം അനതിരസാധാരണനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും രാഷ്ട്രചേതനയെ ഉദ്ദീപിപ്പിക്കാനും, രാജ്യത്തെ വികസിപ്പിക്കാനും അതിനായി, വളരുന്ന തലമുറയെ സജ്ജരാക്കാനും ഉദ്ദേശിച്ചുള്ളവയായിരുന്നു. ആ പ്രവർത്തനം വിഷൻ 2020 എന്ന പേരിൽ സമൂർത്തമായി. കേന്ദ്രവും സംസ്ഥാനങ്ങളും ഗവേഷണ-വിദ്യാഭ്യാസസ്ഥാപനങ്ങളും ആ ദർശനം ഏറ്റെടുത്തു. വികസനപദ്ധതികൾക്ക് 2020 എന്ന ഒരു ലക്ഷ്യമുണ്ടായി.
കൊച്ചി സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു ഡോ. പി. കെ. അബ്ദുൾ അസീസ് കൊച്ചിയിൽ സ്വദേശി ശാസ്ത്രപ്രസ്ഥാനം അബ്ദുൾ കാലാമിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തി 2005-ൽ സംഘടിപ്പിച്ച സ്വാശ്രയഭാരത് പരിപാടിയിൽ സംസാരിക്കുമ്പോൾ, "ശാസ്ത്രത്തോടും വിദ്യാഭ്യാസത്തോടുമുള്ള അഭിവാഞ്ഛയാണ് ഭാരതത്തിന്റെ ശരിയായ മതം" എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അബ്ദുൾ കലാമിനെ ഭാരതം ഹർഷോന്മാദത്തോടെ രാഷ്ട്രപതിയായി സ്വീകരിച്ച സംഭവം ഈ പ്രസ്താവനയെ പൂർണമായും ശരിവയ്ക്കുന്നു.
1947-ൽ ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ വിനാശകാരിയായ ഒരു വിഭജനത്തിന്റെ ഫലമായി സൃഷ്ടിച്ച രണ്ടു രാജ്യങ്ങളിൽ, ബഹുസ്വരതയെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യം പാകിസ്ഥാൻ ആയിരുന്നു. ആ രാജ്യം ഇന്നനുഭവിക്കുന്ന മുഴുവൻ ദോഷങ്ങൾക്കും കാരണം ഈ ഉപഭൂഖണ്ഡം വച്ചു പുലർത്തുന്ന ബഹുസ്വരതാസങ്കൽപ്പങ്ങളെ നിരാകരിച്ചതുതന്നെയാണെന്ന് നിസ്സംശയം പറയാനാകും. 2007 ജൂലൈയിൽ രാഷ്ട്രപതിയുടെ കേസേരയിൽനിന്നിറങ്ങുംമുൻപേ ഒരു മഹാജനതയെ അവരുടെ ചിന്തയിലും ഭാവനയിലും സ്വപ്നങ്ങളിലും പരിവർത്തനത്തിന് വിധേയമാക്കിയ ആ മഹദ് വ്യക്തിത്വം 2015, മറ്റൊരു ജൂലൈയിൽ സ്വപ്നങ്ങളുടെ തീ നമ്മുടെ മനസ്സുകളിൽ ശേഷിപ്പിച്ചു കൊണ്ട് വിടപറഞ്ഞിരിക്കുന്നു.
ശ്രീ. കലാമിന്റെ ചരമവിവരമറിഞ്ഞ ജനങ്ങളുടെ ഒരു ചോദ്യം, ഇങ്ങനെ ഒരു രാഷ്ട്രപതിയെ ഇന്ത്യക്ക് എന്നെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നുള്ളതായിരുന്നു. അങ്ങനെയൊരു രാഷ്ട്രപതിയെ മാത്രമല്ല, അത്തരമൊരു ശാസ്ത്രകാരനെയും ഭാരതത്തിന് ലഭിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അത്രയും വ്യത്യസ്തനും മഹാനുംതന്നെ ആയിരുന്നു എ. പി. ജെ. അബ്ദുൾ കലാം. ഒരിക്കലും ഒരു രാഷ്ട്രീയനേതാവാകാതെ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തികൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനാകാതെ രാഷ്ട്രപതിയായി എന്നപോലെ ഗവേഷണഡിഗ്രിക്കായി ഗവേഷണം ചെയ്യാതെ ശാസ്ത്രജ്ഞനായി മാറിയ ആളും കൂടിയായിരുന്നു . ഒരു ഗവേഷകൻ ആകാൻ പി. എച്ച്. ഡി. എന്നൊരു ഡിഗ്രിയല്ല പകരം ഗവേഷകത്വം തികഞ്ഞ മനോഭാവം ആണ് ശാസ്ത്രജ്ഞന്റെ അടിസ്ഥാനയോഗ്യത എന്ന് അദ്ദേഹം തെളിയിച്ചു.
ഭാരതീയ യുവ മനസ്സുകളിൽ അഗ്നി ജ്വലിപ്പിച്ച എ. പി. ജെ.അബ്ദുൾ കലാമെന്ന മഹാമനീഷി വിടവാങ്ങിയപ്പോൾ രാഷ്ട്രത്തിന് നഷ്ടമായത് ഭാരതമെന്നല്ല ലോകം കണ്ട ഏറ്റവും വലിയ സ്വപനദായകനെയാണ് . ആ സ്വപ്നങ്ങളുടെ സമ്പൂർണസാക്ഷാൽക്കാരം തന്നെ ആയിരിക്കും ഭാരതത്തിന്റെ അടുത്ത ലക്ഷ്യവും .
Article credits ഡോ. എസ് ബാലരാമകൈമൾ,Janamtv
എ. പി. ജെ. അബ്ദുൾ കലാം പ്രതിനിധാനം ചെയ്യുന്നത് ഭാരതത്തിന്റെ ബഹുസ്വരതയുടെ സദ്ഫലത്തെയാണ്. 1947-ൽ ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതും പിന്നീട് ഉത്തരവാദിത്വമുള്ള ഒരു ജാനാധിപത്യരാജ്യമായി മാറിയതും അവളുടെ ജനതയോടും ഈ ലോകത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാനും, അവളുടെ മക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനും, മുഴുവൻ ലോകത്തിനും മാതൃകയാകാനുമായിരുന്നു. പല രാജ്യങ്ങളും അവരുടെ മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും തുല്യ അവസരങ്ങൾ എന്നുള്ള തത്വത്തെ ഭാരതം അതിന്റെ പൂർണതയിൽ പ്രാവർത്തികമാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്.
ഡോ. എ. പി. ജെ. അബ്ദുൾ കലാം എന്ന പൗരന്റെ മതം ഒരിക്കലും ഭാരതം ചർച്ചാവിഷയമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മഹദ്സംഭാവനകൾ ആയിരുന്നു ഭാരതത്തിന് പ്രധാനം. ഒരു വലതുപക്ഷ ഹിന്ദുപാർട്ടി എന്നറിയപ്പെട്ടിരുന്ന ബി. ജെ. പി. ഒരു ന്യൂനപക്ഷമതക്കാരനെ ഇന്ത്യയുടെ രാഷ്ട്രപതിയും സർവ്വസൈന്യാധിപനുമാക്കാൻ തീരുമാനമെടുത്തപ്പോൾ, അതിൽ മതചിന്തകൾ ഉണ്ടായിരുന്നില്ല. ആ തീരുമാനം സർവ്വരാലും ആദരിക്കപ്പെട്ടു.
പ്രചോദനം എന്ന വാക്കിന്റെ നേർപര്യായമായിരുന്നു കലാം . ശത്രുരാജ്യപൌരന്മാരാൽപ്പോലും പ്രകീർത്തിക്കപ്പെടുമ്പോഴും അദ്ദേഹം ചിലരാൽ അപഹസിക്കപ്പെട്ടിരുന്നു എന്ന് പറയാതെവയ്യ. അതിൽ ഒരു കൂട്ടർ, ഇന്ത്യയിലെ ശാസ്ത്രപ്രവർത്തകർ തന്നെയായിരുന്നു. ഔദ്യോഗിക ഗവേഷണബിരുദം ( പി. എച്ച്. ഡി.) എടുക്കാത്ത വ്യക്തി എന്നനിലക്ക് കലാമിനെ ഒരു ശാസ്ത്രജ്ഞൻ ആയി കാണാൻ ബുദ്ധിമുട്ടാണ് എന്ന് തുറന്നുപറഞ്ഞവരുണ്ട്.
രാഷ്ട്രപതിയാകുംമുൻപ് ഒരിക്കൽ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്ന കലാമിനായി അവിടെ ഇരുന്നവരിൽ ഒരാൾപോലും സീറ്റ് നൽകാതെയിരുന്നതിനാൽ സെമിനാർ ഹാളിന്റെ ഒരു ഭാഗത്തുള്ള പടിക്കെട്ടിൽ ഇരിക്കേണ്ടിവന്ന സംഭവം കേട്ടിട്ടുണ്ട്. അതേപോലെയാണ്, അദ്ദേഹം ജനിച്ച മതത്തിലെ ചില വിശ്വാസികൾ, കലാം വച്ചു പുലർത്തുന്ന സർവ്വമതസമഭാവനയുടെ പേരിൽ കലാമിനെ അവിശ്വാസിയെന്നപോലെ അവഹേളിച്ചിരുന്നതും. ഒരു സൂഫിയുടെ മനസ്സായിരുന്നു അദ്ദേഹത്തിന്. അവിടെ എല്ലാ ധർമ്മങ്ങളും നിരീശ്വരവാദവും സമാദരിക്കപ്പെട്ടിരുന്നു.
വിക്രം സാരാഭായിയുടെ ശരിയായ പിൻഗാമി എന്നാണു കലാമിനെ വിളിക്കേണ്ടത്. വിക്രം സാരാഭായി രാഷ്ട്രത്തിനായി നെയ്ത ആകാശസ്വപ്നങ്ങളെ അവയുടെ പരിധിയും കടത്തിയ ആളായിരുന്നു അബ്ദുൾ കലാം. പി. എസ്. എൽ. വി. എഞ്ചിനോടെ രോഹിണിയിൽത്തുടങ്ങിയ കലാം ദൌത്യം അവസാനിച്ചത് മിസൈലുകളിൽ മാത്രമല്ല, ഇന്ത്യക്കായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കൽ, സൂപ്പർപ്ലെയ്ൻ വികസനം, ബഹിരാകാശദൗത്യശേഷി നമ്മുടെ ഗവേഷണത്തിനു നൽകൽ എന്നീ അനേകം കാര്യങ്ങളിലാണ്.
ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാനും മംഗൾയാനും താരതമ്യേന പറക്കൽപരിധികുറഞ്ഞ വിഭാഗത്തിൽപ്പെട്ട റോക്കറ്റ് എഞ്ചിനായ പി. എസ്. എൽ. വി. ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. മാത്രവുമല്ല, മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ പോലും ഇന്ന് നമ്മൾ ബഹിരാകാശത്ത് എത്തിക്കുകയും, ബഹിരാകാശവ്യവസായം എന്നൊരു മേഖലയിൽ ഇന്ത്യക്ക് അപരിമേയമായ സാധ്യതകൾ തുറന്നുനൽകുകയും ചെയ്ത വികസനം ആണ് കലാമിന്റെ നേതൃത്വത്തിൽ നടന്നത്. ഇന്ത്യയുടെ സൂപ്പർ പ്ലെയ്ൻ പദ്ധതികൾ വിജയത്തിലെത്തിയാൽ കൈവരിക്കുന്നത് 'നക്ഷത്രയുദ്ധം' പോലുള്ള ബഹിരാകാശത്തുനിന്നും ആയുധങ്ങൾ ഉപയോഗിച്ച് എവിടെയും ആക്രമിക്കാനുള്ള ശേഷി ആയിരിക്കും.
റോക്കറ്റുകൾ, മിസൈലുകൾ, ആണവായുധം എന്നിവയ്ക്കപ്പുറം മറ്റു ചില മേഖലകളിൽക്കൂടി കലാം ഗവേഷണതാൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും മെഡിക്കൽ ഗവേഷണത്തിൽ. 1998-ൽ കാർഡിയോളജിസ്റ്റ് ഡോ. ബി. സോമരാജുവുമായിച്ചേർന്ന് കലാം വളരെ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കാവുന്ന കൊറോണറി സ്റ്റെന്റ് വികസിപ്പിച്ചിരുന്നു. 'കലാം- രാജു സ്റ്റെന്റ്' എന്ന് അതറിയപ്പെടുന്നു. 2012-ൽ വീണ്ടും ഇവർ ഒരുമിച്ച്, മെഡിക്കൽ മേഖലയിലെ ആവശ്യങ്ങൾക്കായി 'കലാം- രാജു ടാബ്ലെറ്റ്' എന്ന് വിളിക്കുന്ന ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടർ വികസിപ്പിക്കുകയുണ്ടായി. കൂടാതെ പല അന്താരാഷ്ട്രസ്ഥാപനങ്ങളുമായും കലാം ബന്ധം പുലർത്തിയിരുന്നു.
ദക്ഷിണകൊറിയയിലെ സോൾ നഗരത്തിലുള്ള കൊറിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രശസ്ത ന്യൂറോസയന്റിസ്റ്റ് ഡോ. ഹീ സപ് ഷിൻ എന്ന കൊറിയയുടെ ആദ്യ നാഷണൽ സയന്റിസ്റ്റിന്റെ ഗവേഷണശാലയുമായി കലാം പുലർത്തിയിരുന്ന ബന്ധം അതിനുള്ള ഉദാഹരണങ്ങളിൽ ഒന്നുമാത്രം. പല വിദേശശാസ്ത്രജ്ഞരും കലാമുമായി സഹകരിക്കാൻ ഉത്സുകരായിരുന്നു. 2003-ൽ എൻ. ബി. ആർ. സി. ഉദ്ഘാടനവേളയിൽവച്ച് വൈദ്യശാസ്ത്രനോബേൽ ജേതാവായ ഡോ. ടോർസ്റ്റൻ വീസൽ കലാമിന് സ്വന്തം പ്രബന്ധങ്ങളുടെ മുഴുവൻ ഒരു കോപ്പി വീതം സമ്മാനിച്ചിരുന്നു.
ഭാരതത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാം 1931 ൽ തമിഴ്നാട്ടിലെ രാമായണകഥാപ്രശസ്തവും ഇന്ത്യയുടെ ഇതിഹാസനായകനായ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം നിലകൊള്ളുന്നതുമായ രാമേശ്വരം ദ്വീപിലാണ് ജനിച്ചത്. പിതാവ് അവിടെ ഒരു ബോട്ടുടമയായിരുന്ന ജൈനുലാബിദീൻ. മാതാവ് വീട്ടമ്മയും വാത്സല്യനിധിയുമായിരുന്ന ആഷിയമ്മ. അവുൾ പക്കിർ ജൈനുലാബിദീൻ അബ്ദുൾ കലാം എന്ന പൂർണനാമധാരിയായ ശ്രീ. കലാമിന്റെ ബാല്യം രാമേശ്വരം ദ്വീപിൽത്തന്നെയായിരുന്നു.
ദരിദ്രമായ സാഹചര്യങ്ങളിൽനിന്നുംവന്ന കലാമിന്റെ പിതാവ് ശ്രീ. ജൈനുലാബിദീൻ രാമേശ്വരത്തെത്തുന്ന തീർഥാടകരെ സ്വന്തം ബോട്ടിൽ ധനുഷ്കോടിയിലെത്ത്ക്കുന്ന പ്രവർത്തികൾ ചെയ്തിരുന്നു. വൈദ്യുതിയില്ലാത്ത ആ വീട്ടിൽ അച്ഛനമ്മമാർ കലാമിന്റെ പഠനത്തിൽ ശ്രദ്ധ ചെലുത്തുകയും രാത്രിയിലും അവിരാമം പഠനം തുടരാൻ അദ്ദേഹത്തിന് പ്രത്യേകമായി ഒരു വിളക്ക് നൽകുകയും ചെയ്തിരുന്നു. കൊച്ചുകലാം വീടുകളിൽ പത്രങ്ങൾ എത്തിക്കുന്ന ചുമതലയും ഏറ്റെടുത്തിരുന്നു. പ്രതികൂലമായിവന്ന നിരവധി സാഹചര്യങ്ങളെ അതിജീവിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാൻ കലാമിനായി. ഒപ്പം ആ ബാല്യത്തിൽ തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന രാമേശ്വരം ക്ഷേത്രത്തിലെ പ്രധാനപൂജാരി പക്ഷി ലക്ഷ്മണശാസ്ത്രികളുടെ ഭവനത്തിൽ ചെലവിടാനും അദ്ദേഹത്തിന് സാധിച്ചു. സർവ്വധർമസമഭാവനയുടെ സുഗന്ധപുഷ്പങ്ങൾ ഹൃദയത്തിൽ വിടർന്നുപരിലസിച്ച ബാല്യമായിരുന്നു കലാമിന്റേത്.
രാമേശ്വരം ഷ്വാർട്സ് മെട്രിക്കുലേഷൻ സ്കൂളിലെ പഠനശേഷം അക്കാലത്തും ഇന്നും മഹാവിദ്യാലയമായി നിലകൊള്ളുന്ന തിരുച്ചിറപ്പള്ളി സെന്റ്. ജോസഫ്സ് കോളേജിൽ ആണ് കലാം ചേർന്നത്. അന്ന് ആ കലാലയം മദ്രാസ് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. അവിടെ നിന്നും 1954-ൽ ഭൌതികശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ എയ്റോസ്പേസ് എഞ്ചിനീയറിംങ്ങിന് ചേർന്നു. പഠനകാലത്ത് അവിടെവച്ച് ഒരു പ്രൊജക്റ്റ് കൃത്യം മൂന്നുദിവസങ്ങൾക്കുള്ളിൽ തീർക്കണം എന്നുള്ള അന്ത്യശാസനം ഡീനിൽനിന്നും ലഭിച്ചപ്പോൾ, രാവും പകലും അദ്ധ്വാനിച്ച്, കൃത്യമായും വിജയകരമായും ആ പദ്ധതി പൂർണതയിലെത്തിക്കാൻ അന്ന് കലാമിനായി. ആ എഞ്ചിനീയറിംഗ് പഠനകാലം ആയിരിക്കണം ഒരുപക്ഷേ, പിൽക്കാലത്ത് എപ്പോഴും സ്വന്തം ജോലിയായി മാറിയ സമയബന്ധിതമായി പദ്ധതിനിർവ്വഹണം എന്ന ശീലത്തിലേക്ക് കലാമിനെ നയിച്ചത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിലെ പഠനശേഷം കലാം ബാംഗ്ലൂരിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഒരു ട്രെയിനി ആയിട്ട് ഉണ്ടായിരുന്നു. 1958-ൽ അത് പൂർത്തിയാക്കിയ കലാം, ഒരു വൈമാനികൻ ആകണം എന്നുള്ള താല്പര്യത്തോടെ ഒന്നുരണ്ട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷിച്ചത്. അവയുടെ അഭിമുഖപരീക്ഷയിലേക്ക് വിളിക്കപ്പെട്ടു എങ്കിലും വിജയം കൈവരിക്കാൻ ആകാത്തതിനാൽ ഒരു പോർവിമാന പൈലറ്റ് ആകണം എന്നുള്ള കലാമിന്റെ ആഗ്രഹം നടപ്പായില്ല. ഈ ഘട്ടത്തിലാണ് കലാം ഋഷികേശ് സന്ദർശിക്കുന്നതും ഗംഗാസ്നാനശേഷം "കണ്ടാൽ ബുദ്ധനെപ്പോലെയുണ്ടാകും" എന്ന് കലാംതന്നെ വിശേഷിപ്പിച്ച സ്വാമി ശിവാനന്ദനെ കാണുന്നതും.
അഭിമുഖപരീക്ഷയിലെ തന്റെ പരാജയവും മോഹഭംഗവും സ്വാമിയോട് കലാം തുറന്നുപറഞ്ഞു. വിധി സ്വീകരിച്ച് മുന്നോട്ടു പോകുക എന്ന് സ്വാമിജി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു പൈലറ്റ് ആകാനല്ല കലാമിന്റെ വിധിയെന്നും, അത് ഇപ്പോൾ വെളിപ്പെടുത്താനാകില്ല എങ്കിലും സുനിശ്ചിതമാണ് എന്നും സ്വാമിജി കലാമിനോട് പറഞ്ഞു. കലാമിനെ കാത്തിരിക്കുന്ന ജീവിതനിയോഗങ്ങൾ തേടി യാത്രചെയ്യാനാണ് അന്ന് സ്വാമി ശിവാനന്ദൻ കലാമിനോട് ആവശ്യപ്പെട്ടത്. കലാം ആ ഉപദേശം ചെവിക്കൊണ്ടു. തിരികെ എത്തിയ കലാമിന്, ആയിടയ്ക്ക് അദ്ദേഹം അപേക്ഷിച്ചിരുന്ന ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡവലപ്‌മെന്റ് ആൻഡ് പ്രൊഡക്ഷൻ (ഡി. ടി. ഡി. ആൻഡ് പി.- എയർ) എന്നസ്ഥാപനത്തിൽ പ്രതിമാസം 250 രൂപാ ശമ്പളത്തിൽ സയന്റിക് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. അവിടെവച്ച്, വിമാനങ്ങൾ പറത്തുകയല്ല, ഒരുപക്ഷേ, നിർമ്മിക്കുകയാണ് തന്റെ നിയോഗം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ജോലി ഏറ്റവും നന്നായി നിർവ്വഹിക്കുന്നതിന്റെ പേരിൽ കലാം അവിടെ മേലധികാരികളാൽ പ്രശംസിക്കപ്പെട്ടിരുന്നു.
കാലത്ത് ഭാരതം സ്വന്തമായി പ്രതിരോധരംഗത്തെ ഗവേഷണം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി 1958-ൽ ഭാരതത്തിന്റെ അഭിമാനസ്ഥാപനമായ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി. ആർ. ഡി. ഓ.) സ്ഥാപിതമായി. ആകാശ യുദ്ധത്തിലെ ഇന്ത്യയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി ഡി. ആർ. ഡി. ഓ. യുടെ ഉപവിഭാഗമായി എയ്റോനോട്ടിക്കൽ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്മെന്റ് 1959-ലും തുടങ്ങി. ഈ സ്ഥാപനത്തിൽ അതിന്റെ മേധാവിയായിരുന്ന മേദിരേത്തയുടെ ക്ഷണപ്രകാരം കലാം 1960-ൽ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു. അവിടെ വച്ചാണ്, എയർക്രാഫ്റ്റ് നിർമ്മാണവും വെള്ളത്തിലും കരയിലും ഒരേപോലെ സഞ്ചരിക്കുന്ന വാഹനമായ ഹോവർക്രാഫ്റ്റ് നിർമ്മാണവും സാങ്കേതികമായി പരസ്പരബന്ധമുള്ളവയായി കലാം നിരീക്ഷിക്കുന്നത്. ഈ ആശയത്തിൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി. കെ. കൃഷ്ണമേനോൻ വളരെയധികം താൽപര്യം കാണിക്കുകയും, ആ പദ്ധതി അംഗീകരിക്കപ്പെടുകയും ചെയ്തു.
അതേത്തുടർന്ന് കലാം ശിവവാഹനമായി 'നന്ദി'യുടെ പേരിൽ രൂപകൽപ്പന ചെയ്ത ആദ്യ ഇന്ത്യൻ ഹോവർക്രാഫ്റ്റ് നിർമ്മിച്ചു. 550 കിലോ ഭാരം 40 മില്ലിമീറ്റർ കനത്തിൽ ഒരു എയർകുഷ്യന് മുകളിൽ ഉയർന്നുനിൽക്കുന്ന തരത്തിൽ ഉണ്ടാക്കപ്പെട്ട ആ വാഹനത്തിന്റെ ടെസ്റ്റിൽ സുരക്ഷാഭടന്മാരുടെ ആശങ്കകളെ അവഗണിച്ചുംകൊണ്ട് പ്രതിരോധമന്ത്രി കൃഷ്ണമേനോനും പങ്കാളിയായി.കലാം എന്ന വൻ ശാസ്ത്രജ്ഞനെ രാജ്യത്തെ മേധാവികൾ തിരിച്ചറിയാൻ സഹായിച്ചത് നന്ദി എന്ന ഹോവർക്രാഫ്റ്റ് കാരണമായിരുന്നു.
ഹോവർക്രാഫ്റ്റ് പരീക്ഷണം വിജയിച്ച് ഏതാനും ദിവസങ്ങൾക്കകം ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി. ഐ. എഫ്. ആർ. ) ഡയറക്ടറും മലയാളിയുമായ പ്രഗൽഭശാസ്ത്രജ്ഞൻ ഡോ. എം. ജി. കെ. മേനോൻ കലാമിനെ കാണാനെത്തി. നന്ദിയിൽ മേനോനെ കയറ്റി കലാം സ്വയം അത് ഓടിച്ച് കാണിച്ചുകൊടുത്തു. ഒരു പ്രതിഭയെയാണ് താൻ കണ്ടെത്തിയത് എന്ന് മനസ്സിലാക്കിയ ഡോ. എം. ജി. കെ. മേനോൻ ടി. ഐ. എഫ്. ആറിലെ പ്രഗൽഭമതികളെ ഒരുമിപ്പിച്ച് രൂപകൽപ്പന നൽകിയ ഇൻകോസ്പാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഇന്ത്യൻ കമ്മറ്റി ഫോർ സ്പേസ് റിസർച്ചിലേക്ക് കലാമിനെ ഒരു റോക്കറ്റ് എഞ്ചിനീയർ ആയി നിയമിച്ചു.
കലാമിന്റെ റോക്കറ്റ് ചരിത്രം അവിടെ നിന്ന് ആരംഭിക്കുന്നു. ഇൻകോസ്പാറിൽ വച്ചാണ് കലാം വിക്രം സാരാഭായിയെ കാണുന്നത്. അതിപ്രഗത്ഭമതികളായ ആ ടീമംഗങ്ങൾ ഇന്ത്യക്ക് റോക്കറ്റുകൾ നിർമ്മിക്കാൻ അനവരതം യത്നിച്ചു. ആയിടെ, 1962-ൽ കേരളത്തിലെ തുമ്പയിൽ ഇവർ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. അതോടൊപ്പം കലാമിന് ആറുമാസത്തെ അമേരിക്കൻ പരിശീലനം ലഭിക്കാനും അവസരം കിട്ടി.
ഇവിടെനിന്നങ്ങോട്ട് എല്ലാം ലോകമറിഞ്ഞ ചരിത്രങ്ങളാണ്. ഭാരതത്തിന്റെ അഭിമാനമായ പി. എസ്. എൽ. വി. റോക്കറ്റ് അവർ വികസിപ്പിച്ചു. ഭാരതത്തിൽ പലയിടങ്ങളിലും ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിതമായി. ഇൻകോസ്പാർ ഐ. എസ്. ആർ. ഓ. അഥവാ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആയിമാറി. ഇടക്കാലത്ത് അവിചാരിതമായി വിക്രം സാരാഭായി മരണമടഞ്ഞു. തിരുവനന്തപുരത്തെ കേന്ദ്രം വിക്രം സാരാഭായിയുടെ പേരിലുള്ള സ്മരണാഞ്ജലിയായി മാറി. പക്ഷേ, ആരുടേയും വിടവാങ്ങൽ ഒന്നിനെയും തടഞ്ഞില്ല.
ഭാരതം റോക്കറ്റിൽ നിന്നും മിസൈലിലേക്കും ഒപ്പം ആണവസ്വാശ്രയത്വത്തിലേക്കും കടന്നു. അഗ്നിയും പ്രഥ്വിയും അണുബോംബും ജനിച്ചു. അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ നടന്ന ആണവപരീക്ഷണങ്ങൾ വഴി ഒരു ലോകശക്തിയായി ഭാരതം സ്വയം അവരോധിക്കുകയും ലോകം അത് അംഗീകരിക്കുകയും ചെയ്തു. രാജ്യാഭിമാനം വാനോളമുയർന്നു. ഒരൊറ്റ മനുഷ്യൻ ഒരു രാജ്യത്തിന്റെയും, അതിലെ നൂറുകോടിജനതയുടെയും ആശയങ്ങൾക്കും അഭിലാഷങ്ങൾക്കും തീപിടിപ്പിക്കുന്ന നാളുകൾ ആയി അത് മാറി. സ്വതന്ത്രയാകുംമുൻപേ ഭാരതത്തിന് അഭിമാനം നൽകി സി. വി. രാമൻ നോബേൽ പുരസ്കാരിതനായിരുന്നു. പക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ശാസ്ത്രജ്ഞൻ ദൈവത്തെപ്പോലെ വാഴത്തപ്പെട്ടു. അദ്ദേഹത്തെ ഒന്നുകാണാൻ ആയിരങ്ങൾ ഓടിയെത്തി. സർവ്വകലാശാലകൾ അദ്ദേഹത്തിന് പി. എച്ച്. ഡി. നൽകാൻ മത്സരിച്ചു.
കലാമിനെക്കാണാൻ തിരക്കുകൂട്ടിയെത്തിവരിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ അഭിലാഷങ്ങളുടെ തീക്കുഞ്ഞുങ്ങൾ ആണവർ എന്ന് അബ്ദുൾ കലാം തിരിച്ചറിഞ്ഞു. അഗ്നി പടർത്തേണ്ടത് ആരിലാണ് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞ കലാം ഭാരതത്തിന്റെ ഭാവിമുകുളങ്ങളെത്തേടി അവരുടെ അടുക്കലേക്കു പോകാൻ തുടങ്ങി. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തുനിന്നും സേവനകാലഘട്ടം അവസാനിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന കലാം അതെല്ലാം പെട്ടെന്ന് ഉപേക്ഷിച്ച് കുരുന്നുമനസ്സുകളിൽ ദേശസ്നേഹത്തിന്റെയും സ്വപ്നങ്ങളുടെയും അഗ്നി ജ്വലിപ്പിക്കുന്ന അവധൂതനായി ഭാരതം മുഴുവൻ ചുറ്റിക്കറങ്ങി.
ബങ്കിംചന്ദ്രയുടെ 'ആനന്ദമഠ'ത്തിൽ അമ്മക്കായി പ്രതിജ്ഞ ചെയ്തിറങ്ങുന്ന പരസഹസ്രം സന്താനങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുട്ടികൾ ഭാരതത്തിനായി കലാമിന്റെ പ്രതിജ്ഞ ഏറ്റുചൊല്ലി. കലാം നൽകിയ അഗ്നി ഇന്ത്യൻ ബാല്യം ആത്മാവിൽക്കൊളുത്തിക്കൊണ്ട് ഏറ്റെടുത്തു. തന്റെ ആത്മാവിൽ കൊളുത്തപ്പെട്ടതും ദിവ്യമായ നിയോഗങ്ങളുടെ അഗ്നിതന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞിരുന്ന കലാം തന്റെ പദ്ധതികളിലെ ഏറ്റവും വലിയ മിസൈൽ സംവിധാനത്തിന് 'അഗ്നി' എന്നാണ് നാമകരണം ചെയ്തിരുന്നത്. സ്വന്തം ആത്മകഥയ്ക്ക് 'അഗ്നിച്ചിറകുകൾ' എന്നും.
2002-ൽ ആണ് ഭാരതം നൽകിയ ഏറ്റവും വലിയ നിയോഗം, ഭാരതത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം കലാമിന് ലഭിക്കുന്നത്. അതിനുമുൻപേതന്നെ, 1997-ൽ, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അദ്ദേഹത്തിന് നൽകപ്പെട്ടിരുന്നു. 2002-ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ നേരിട്ടുള്ള ക്ഷണപ്രകാരം കലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് കലാമിനെ പിന്തുണച്ചതോടെ ബി. ജെ. പി. യുടെയും കോണ്‍ഗ്രസിന്റെയും ഒരുമിച്ചുള്ള പിന്തുണയുള്ള സ്ഥാനാർഥിയായി കലാം മാറി.
ഇടതുപക്ഷം, പക്ഷേ, കലാമിനെതിരെ സ്ഥാനാർഥിയായി ക്യാപ്റ്റൻ ലക്ഷ്മിയെ അവതരിപ്പിച്ചു. ദേശീയതയുടെ രണ്ടു പ്രതീകങ്ങൾ തമ്മിലുണ്ടായ പോരാട്ടം. പക്ഷേ, വിജയം പ്രതീക്ഷിച്ചപോലെ കലാമിനു തന്നെയായിരുന്നു. ഭാരതഗണരാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി കലാം 2002 ജൂലൈ 25-ന് സത്യപ്രതിജ്ഞ ചെയ്തു. അഞ്ചു വർഷങ്ങൾക്കുശേഷം ബി. ജെ. പി. ക്ക് അധികാരം നഷ്ടപ്പെട്ടശേഷം വന്ന രാഷ്ട്രപതിതെരഞ്ഞെടുപ്പിലും കലാം തന്നെയാകണം സ്ഥാനാർഥിയും അടുത്ത രാഷ്ട്രനാഥനും എന്നുള്ള ജനവികാരം ശക്തമായിരുന്നു. പക്ഷേ, അധികാരത്തിൽ തിരികെയെത്തിയ കോണ്‍ഗ്രസ്സ് പ്രതിഭാപാട്ടീലിനെ ആ സ്ഥാനത്തേയ്ക്ക് നിശ്ചയിച്ചപ്പോൾ, രാഷ്ട്രപതിയായി കലാമിനെ കണ്ട ഇന്ത്യൻ ജനതയ്ക്ക് ആ കസേരയിൽ പ്രതിഭാപാട്ടീൽ ഇരിക്കുന്നത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ കലാമിന്റെ വ്യക്തിത്വം ഇന്നാട്ടിലെ ജനതയെ മാറ്റിക്കളഞ്ഞിരുന്നു.
ആണവശാസ്ത്രജ്ഞനും ഗവേഷകനും കവിയും തത്വജ്ഞാനിയും എല്ലാം ആയിരുന്നു ശ്രീ, കലാം. തന്റെ ചിന്തകളെ അദ്ദേഹം പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രകാശിപ്പിച്ചപ്പോൾ ഈ ലോകം അറിഞ്ഞത് അദ്ദേഹം അനതിരസാധാരണനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും രാഷ്ട്രചേതനയെ ഉദ്ദീപിപ്പിക്കാനും, രാജ്യത്തെ വികസിപ്പിക്കാനും അതിനായി, വളരുന്ന തലമുറയെ സജ്ജരാക്കാനും ഉദ്ദേശിച്ചുള്ളവയായിരുന്നു. ആ പ്രവർത്തനം വിഷൻ 2020 എന്ന പേരിൽ സമൂർത്തമായി. കേന്ദ്രവും സംസ്ഥാനങ്ങളും ഗവേഷണ-വിദ്യാഭ്യാസസ്ഥാപനങ്ങളും ആ ദർശനം ഏറ്റെടുത്തു. വികസനപദ്ധതികൾക്ക് 2020 എന്ന ഒരു ലക്ഷ്യമുണ്ടായി.
കൊച്ചി സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു ഡോ. പി. കെ. അബ്ദുൾ അസീസ് കൊച്ചിയിൽ സ്വദേശി ശാസ്ത്രപ്രസ്ഥാനം അബ്ദുൾ കാലാമിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തി 2005-ൽ സംഘടിപ്പിച്ച സ്വാശ്രയഭാരത് പരിപാടിയിൽ സംസാരിക്കുമ്പോൾ, "ശാസ്ത്രത്തോടും വിദ്യാഭ്യാസത്തോടുമുള്ള അഭിവാഞ്ഛയാണ് ഭാരതത്തിന്റെ ശരിയായ മതം" എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അബ്ദുൾ കലാമിനെ ഭാരതം ഹർഷോന്മാദത്തോടെ രാഷ്ട്രപതിയായി സ്വീകരിച്ച സംഭവം ഈ പ്രസ്താവനയെ പൂർണമായും ശരിവയ്ക്കുന്നു.
1947-ൽ ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ വിനാശകാരിയായ ഒരു വിഭജനത്തിന്റെ ഫലമായി സൃഷ്ടിച്ച രണ്ടു രാജ്യങ്ങളിൽ, ബഹുസ്വരതയെ സ്വീകരിക്കാൻ വിസമ്മതിച്ച രാജ്യം പാകിസ്ഥാൻ ആയിരുന്നു. ആ രാജ്യം ഇന്നനുഭവിക്കുന്ന മുഴുവൻ ദോഷങ്ങൾക്കും കാരണം ഈ ഉപഭൂഖണ്ഡം വച്ചു പുലർത്തുന്ന ബഹുസ്വരതാസങ്കൽപ്പങ്ങളെ നിരാകരിച്ചതുതന്നെയാണെന്ന് നിസ്സംശയം പറയാനാകും. 2007 ജൂലൈയിൽ രാഷ്ട്രപതിയുടെ കേസേരയിൽനിന്നിറങ്ങുംമുൻപേ ഒരു മഹാജനതയെ അവരുടെ ചിന്തയിലും ഭാവനയിലും സ്വപ്നങ്ങളിലും പരിവർത്തനത്തിന് വിധേയമാക്കിയ ആ മഹദ് വ്യക്തിത്വം 2015, മറ്റൊരു ജൂലൈയിൽ സ്വപ്നങ്ങളുടെ തീ നമ്മുടെ മനസ്സുകളിൽ ശേഷിപ്പിച്ചു കൊണ്ട് വിടപറഞ്ഞിരിക്കുന്നു.
ശ്രീ. കലാമിന്റെ ചരമവിവരമറിഞ്ഞ ജനങ്ങളുടെ ഒരു ചോദ്യം, ഇങ്ങനെ ഒരു രാഷ്ട്രപതിയെ ഇന്ത്യക്ക് എന്നെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നുള്ളതായിരുന്നു. അങ്ങനെയൊരു രാഷ്ട്രപതിയെ മാത്രമല്ല, അത്തരമൊരു ശാസ്ത്രകാരനെയും ഭാരതത്തിന് ലഭിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അത്രയും വ്യത്യസ്തനും മഹാനുംതന്നെ ആയിരുന്നു എ. പി. ജെ. അബ്ദുൾ കലാം. ഒരിക്കലും ഒരു രാഷ്ട്രീയനേതാവാകാതെ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തികൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനാകാതെ രാഷ്ട്രപതിയായി എന്നപോലെ ഗവേഷണഡിഗ്രിക്കായി ഗവേഷണം ചെയ്യാതെ ശാസ്ത്രജ്ഞനായി മാറിയ ആളും കൂടിയായിരുന്നു . ഒരു ഗവേഷകൻ ആകാൻ പി. എച്ച്. ഡി. എന്നൊരു ഡിഗ്രിയല്ല പകരം ഗവേഷകത്വം തികഞ്ഞ മനോഭാവം ആണ് ശാസ്ത്രജ്ഞന്റെ അടിസ്ഥാനയോഗ്യത എന്ന് അദ്ദേഹം തെളിയിച്ചു.
ഭാരതീയ യുവ മനസ്സുകളിൽ അഗ്നി ജ്വലിപ്പിച്ച എ. പി. ജെ.അബ്ദുൾ കലാമെന്ന മഹാമനീഷി വിടവാങ്ങിയപ്പോൾ രാഷ്ട്രത്തിന് നഷ്ടമായത് ഭാരതമെന്നല്ല ലോകം കണ്ട ഏറ്റവും വലിയ സ്വപനദായകനെയാണ് . ആ സ്വപ്നങ്ങളുടെ സമ്പൂർണസാക്ഷാൽക്കാരം തന്നെ ആയിരിക്കും ഭാരതത്തിന്റെ അടുത്ത ലക്ഷ്യവും .
Article credits ഡോ. എസ് ബാലരാമകൈമൾ,Janamtv
Subscribe to:
Posts (Atom)
