Saturday, July 13, 2013

സമിതിയിൽ നിന്ന് സി-ഡാക്കിനെ ഒഴിവാക്കിയതെന്തിനെന്ന് ബിനോയ് വിശ്വം

മുഖ്യമന്ത്രിയോട് പതിനൊന്ന് ചോദ്യങ്ങൾ തൃശൂര്‍: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടി വി ദൃശ്യങ്ങൾ വീണ്ടെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുന്നത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൈബർ കുറ്റാന്വേഷണ രംഗത്ത് തെളിയിക്കപ്പെട്ട മികവ് പ്രകടിപ്പിച്ച സി-ഡാക്കിനെ വിദഗ്​ദ്ധ സമിതിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് 11 ചോദ്യങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.
1. കന്പ്യൂട്ടറിലെ മാഞ്ഞുപോയ വിവരങ്ങൾ തിരികെയെടുക്കാൻ കഴിയുന്ന 'ഡാറ്റാ കാർവിംഗ് ' വിദ്യയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടോ ?
2. തിരിച്ചെടുക്കാൻ കഴിയാത്തവിധം സി.സി ടി വി ദൃശ്യങ്ങൾ നശിപ്പിച്ച് കളഞ്ഞിട്ടുണ്ടോ ?
3. ഉണ്ടെങ്കിൽ അത് ആരാണ് ചെയ്തത്?
4. ആരുടെ താല്പര്യങ്ങളെയാണ് അത് സംരക്ഷിക്കുന്നത് ?
5. സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിൽ എടുക്കാത്തത് എന്തുകൊണ്ട്?
6. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസിലെ ആധികാരിക തെളിവ് പരിശോധിക്കാൻ രാഷ്ട്രീയ തീരുമാന പ്രകാരം കമ്മിറ്റിയെ വയ്​ക്കുന്നതിന്റെ യുക്തി എന്ത് ?
7. കമ്മിറ്റിയിലേക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ച രണ്ട് പ്രമുഖ വ്യക്തികൾക്കും സൈബർ കുറ്റാന്വേഷണ രംഗത്ത് എന്ത് പ്രാഗത്ഭ്യമാണുള്ളത് ?
8. സൈബർ കുറ്റാന്വേഷണ രംഗത്ത് തെളിയിക്കപ്പെട്ട മികവ് പ്രകടിപ്പിച്ച സി-ഡാക്കിനെപ്പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലേ ?
9. സി-ഡാക്കിലെ വിദഗ്ധരായ ഭദ്രൻ, ബി. രമണി എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതില്ല എന്ന് മുഖ്യമന്ത്രി എന്തുകൊണ്ടാണ് തീരുമാനിച്ചത് ?
10. കുറ്റാന്വേഷണ ഏജൻസികളിൽ നിന്ന് രാഷ്ട്രീയ തീരുമാന പ്രകാരമുള്ള സമിതികൾ അന്വേഷണം ഏറ്റെടുക്കുന്നതിന്റെ കാരണം എന്താണ്?
11. സി.സി ടി വിയുടെ ഹാർഡ് ഡിസ്കിലെ തെളിവുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് നശിപ്പിച്ചിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും ?
Kerala kaumudiReport

Solar Case -Desabhimani Reports

ജിക്കുമോന്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ സ്വകാര്യ ട്രസ്റ്റില്‍ അംഗം
Posted on: 13-Jul-2013 11:57 PM
പുതുപ്പള്ളി: സോളാര്‍ ഇടപാടില്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പേഴ്സണല്‍ അസിസ്റ്റന്റ് സ്ഥാനം രാജിവച്ച ജിക്കുമോന്‍ ജേക്കബ് മുഖ്യമന്ത്രി ചെയര്‍മാനായ സ്വകാര്യ ട്രസ്റ്റില്‍ ഇപ്പോഴും ഡയറക്ടര്‍ബോര്‍ഡ് അംഗം. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തരായ അഞ്ചുപേരാണ് ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഭരണസമിതി അംഗങ്ങള്‍. ജോപ്പനോടൊപ്പം സരിതയെ നിരന്തരം ഫോണില്‍ വിളിക്കുകയും സോളാര്‍ ഇടപാടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒത്താശ ചെയ്യുകയും ചെയ്ത ജിക്കുമോനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ശരിയായ അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്ന് ബോധ്യമുള്ള ജിക്കുമോന്‍ മുഖ്യമന്ത്രിയുടെ പിഎ ആയിരിക്കെ അറസ്റ്റ് പാടില്ലെന്ന നിലപാടിലാണ് രാജി സമര്‍പ്പിച്ചത്. ജിക്കു കുറ്റമേറ്റ് രാജി വെച്ചിട്ടും അന്വേഷണസംഘം അറസ്റ്റിനോ ചോദ്യംചെയ്യലിനോ ശ്രമിച്ചില്ല. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് ജിക്കുവിന്റെ കസ്റ്റഡി ഒഴിവാക്കിയത്. ആശ്രയ ട്രസ്റ്റില്‍നിന്ന് ജിക്കുവിനെ ഒഴിവാക്കാത്തതും ഇതിനാലാണ്. ട്രസ്റ്റിനുവേണ്ടി കോടികളുടെ പണപ്പിരിവ് നടത്തുന്നുണ്ട്. ജിക്കു ആറുമാസം മുമ്പ് നടത്തിയ അമേരിക്കന്‍ യാത്രയും കോടികള്‍ ചെലവഴിച്ച് നടത്തിയ വീട് നിര്‍മാണവും സ്ഥലം ഇടപാടുകളും വിവാദമായിരുന്നു. ജിക്കുവിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാല്‍ ട്രസ്റ്റിന്റെ അനധികൃത പണമിടപാടുകള്‍ പുറത്താവും. ജിക്കുവുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സരിത രണ്ടുതവണ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി വീട്ടില്‍ എത്തിയിരുന്നു. അഞ്ചുലക്ഷം ആശ്രയ ട്രസ്റ്റിലേക്ക് സംഭാവന നല്‍കിയതായും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ് ആശ്രയ ട്രസ്റ്റിലെ മറ്റ് അംഗങ്ങളും. പിഎ എ ആര്‍ സുരേന്ദ്രന്‍, പുതുപ്പള്ളി ബ്ലോക്ക് മുന്‍പ്രസിഡന്റ് പങ്കജാക്ഷന്‍ നായര്‍, പുതുപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥന്‍ ടിറ്റി എന്നിവരാണ് അംഗങ്ങള്‍. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം ഫെഡറല്‍ബാങ്ക് പുതുപ്പള്ളി ശാഖവഴിയാണ്. മുഖ്യമന്ത്രിക്ക് എന്തിനാണ് സ്വകാര്യ ട്രസ്റ്റെന്ന ചോദ്യവും ബദല്‍ സാമ്പത്തിക ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടും പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
------------------------------------
"പാവം പയ്യന്റെ" അകമ്പടിയില്ലാതെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍
Posted on: 14-Jul-2013 12:05 AM
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായശേഷം ആദ്യമായി "പാവം പയ്യന്‍" തോമസ് കുരുവിളയുടെ അകമ്പടിയില്ലാതെ ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍. വെള്ളിയാഴ്ച രാത്രി 10.30ന് ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിക്കൊപ്പം അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി ജോജിജോര്‍ജ് ജേക്കബാണ് സഹായി ആയി ഉണ്ടായിരുന്നത്. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ടായിരുന്നു. കുരുവിളയുടെ അസാന്നിധ്യത്തില്‍ "പാവം പയ്യന്‍" തസ്തികയിലേക്ക് ഇടിച്ചുകയറാന്‍ ശനിയാഴ്ച കേരളഹൗസില്‍ ഖദര്‍ധാരികളുടെ നീണ്ടനിരയായിരുന്നു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്ന ഘട്ടം മുതലാണ് കുരുവിള ഡല്‍ഹിയിലെ വിശ്വസ്തനായത്. ചാണ്ടി ഉമ്മനുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് കുരുവിള ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായത്. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേരളഹൗസിലെ സമാന്തരഭരണക്കാരനായി. ഉമ്മന്‍ചാണ്ടിക്കൊപ്പം വിഐപി മുറിയില്‍ താമസം. സരിതയ്ക്കും ബിജുവിനും തട്ടിപ്പിനുള്ള താവളമാക്കിയും കേരളഹൗസിനെ കുരുവിള മാറ്റി. കേരള ഹൗസിലെ 203-ാം നമ്പര്‍ വിഐപി മുറിയില്‍ പത്തുതവണ കുരുവിള താമസിച്ചതായാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി വിവരാവകാശ ഓഫീസര്‍ എന്‍ മോഹദര്‍ശന്‍ അറിയിച്ചത്. പ്രൈവറ്റ് സെക്രട്ടറിയില്ലാതെ മുഖ്യമന്ത്രി കേരളഹൗസില്‍ താമസിക്കുമ്പോള്‍ സഹായി ആയി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ് കുരുവിളയ്ക്ക് മുറി അനുവദിച്ചതെന്ന് ആര്‍ടിഐ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
-------------------------------------------
കേസ് പിന്‍വലിക്കാന്‍ സരിത വധഭീഷണി മുഴക്കിയതായി പ്രവാസി മലയാളി
ബാബു തോമസ് Posted on: 14-Jul-2013 12:06 AM
പത്തനംതിട്ട: സോളാര്‍ തട്ടിപ്പിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്ന് സരിത ഭീഷണിപ്പെടുത്തിയിരുന്നതായി പ്രവാസി മലയാളി കെ ബാബുരാജ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായുമുള്ള ബന്ധം ബോധ്യപ്പെടുത്തി 1.19 കോടി രൂപ തട്ടിയെടുത്തതായും ഇടയാറന്മുള കോട്ടയ്ക്കകത്ത് ബാബുരാജ് വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയപ്പോഴാണ് സരിത ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് ബാബുരാജ് പറഞ്ഞു. മാര്‍ച്ച് 14നാണ് പരാതി നല്‍കിയത്. അന്വേഷണം എങ്ങും എത്താത്തതിനെ തുടര്‍ന്ന് ഡിജിപിയുടെ ഓഫീസില്‍ കോട്ടയം കൈംബ്രാഞ്ച് ഓഫീസിലും ചെന്ന് വീണ്ടും പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് മെയ് 25നാണ് കേസുമായി മുന്നോട്ടുപോയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പരാതി നല്‍കിയെന്ന് മനസിലാക്കിയ ബിജു രാധാകൃഷ്ണന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ കോട്ടയ്ക്കകത്തേക്ക് വിട്ടിരുന്നു. സരിതയുടെ അമ്മ ഇന്ദിര തവണ വിളിക്കുകയും കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. പരാതിയില്‍ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് കോട്ടയത്തെ കോണ്‍ഗ്രസ് നേതാവ് ക്രൈംബ്രാഞ്ചിനെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചും ഓഫീസുമായുള്ള ബന്ധം വിശദീകരിച്ചുമായിരുന്നു തട്ടിപ്പ്്. ഫെബ്രുവരിയില്‍ കായംകുളത്തെ വസ്തുവിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായപ്പോള്‍ വസ്തു അളന്നുതിരിക്കാന്‍ താലൂക്ക് സര്‍വയറെ സമീപിച്ചിരുന്നു. നാലുമാസം കഴിഞ്ഞേ അളന്ന് നല്‍കാന്‍ കഴിയൂവെന്നാണ് സര്‍വയര്‍ അറിയിച്ചത്. ഇതറിഞ്ഞ് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അളന്ന് നല്‍കാമെന്ന് ഉറപ്പുനല്‍കി. പിറ്റേദിവസം സരിത മുഖ്യമന്ത്രിക്ക് നല്‍കാനായുള്ള അപേക്ഷ സ്വയം തയ്യാറാക്കി ബാബുരാജിന്റെ ഒപ്പുവാങ്ങി മടങ്ങി. ഇതിന് മൂന്നാംദിവസം വസ്തു അളന്നു നല്‍കി. ഇത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ തെളിവാണ്. ഉന്നതരുമായുള്ള ഈ ബന്ധമാണ് സോളാര്‍ ഇടപാടില്‍ സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടെന്നും പണം നഷ്ടമാകില്ലെന്ന് കരുതാനും പ്രേരണയായതെന്നും ബാബുരാജ് പറഞ്ഞു.
---------------------------
സരിത റിസോര്‍ട്ട് ഉടമയില്‍നിന്ന് തട്ടാന്‍ ലക്ഷ്യമിട്ടത് 9 കോടി
കെ ടി രാജീവ് Posted on: 14-Jul-2013 12:05 AM
ബൈസണ്‍വാലി(ഇടുക്കി): കാറ്റാടി പദ്ധതിയുടെ മറവില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും റിസോര്‍ട്ട് ഉടമയില്‍നിന്ന് തട്ടാന്‍ ലക്ഷ്യമിട്ടത് ഒന്‍പതു കോടി. കണ്‍സള്‍ട്ടന്‍സി ഫീസായിമാത്രം 25 ലക്ഷം വാങ്ങി. റിസോര്‍ട്ട്-തോട്ടം ഉടമ ബൈസണ്‍വാലി പൊട്ടന്‍കാട് വയലില്‍ വി ടി രവീന്ദ്രനില്‍നിന്നാണ് രണ്ടുമാസത്തിനുള്ളില്‍ മൂന്നു ഗഡുക്കളായി 25 ലക്ഷം വാങ്ങിയത്. വിശ്വാസ്യതക്കായി പാരമ്പര്യേതര ഊര്‍ജവകുപ്പിന്റെയും കെഎസ്ഇബിയുടെയും പേര് ഉപയോഗിച്ചായിരുന്നു കബളിപ്പിക്കലെന്ന് രവീന്ദ്രന്‍ പറയുന്നു. മനോരമയില്‍ വന്ന പരസ്യവും തുക നല്‍കാന്‍ പ്രേരകമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡിയും സരിത വാഗ്ദാനം ചെയ്തു. ഒരു കാറ്റാടിയന്ത്രത്തിന് രണ്ടു കോടി 90 ലക്ഷം വീതം മൂന്നെണ്ണം സ്ഥാപിക്കാനുള്ള കരാറുണ്ടാക്കിയത് 2011 മെയ് അഞ്ചിന.് ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത എസ് നായര്‍ ആദ്യം 15ലക്ഷം വാങ്ങി. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പദ്ധതി വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷവും വാങ്ങി. പാരമ്പര്യേതര ഊര്‍ജവകുപ്പ് സബ്സിഡി, പൊതുമേഖലാസ്ഥാപനമായ ഐആര്‍ഇഡിഇ വായ്പ, കെഎസ്ഇബിയുമായി വൈദ്യുതി വാങ്ങല്‍ കരാര്‍, അനെര്‍ട്ടില്‍നിന്നുമുള്ള അംഗീകാരം, സര്‍വേ ജോലികള്‍ എന്നിവ ശരിയാക്കാനാണ് കണ്‍സള്‍ട്ടന്‍സി ഫീസായി ഒരു കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ ആദ്യം തന്നെ അഞ്ചുലക്ഷംവീതം വാങ്ങിയിരുന്നത്. ഗാര്‍ഹിക- വ്യാവസായിക ആവശ്യം കഴിഞ്ഞ് കാറ്റാടി യന്ത്ര വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കാമെന്നും വിശ്വസിപ്പിച്ചു. കാറ്റാടിയന്ത്രത്തിന്റെ വില പൂര്‍ണമായും വസ്തു ഈടിന്മേല്‍ വായ്പയായി ലഭിക്കുമെന്നും അധിക വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ഒരുമാസം കുറഞ്ഞത് 75ലക്ഷം രൂപ ലഭിക്കുമെന്നും സോളാര്‍ടീം വാഗ്ദാനം നല്‍കി. ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇല്ലാത്ത പ്രധാന ഓഫീസുകളെക്കുറിച്ച് സംസാരിച്ച ശേഷമായിരുന്നു കരാര്‍ ഉറപ്പിക്കല്‍. തമിഴ്നാട് തിരുനെല്‍വേലി മുപ്പന്തലിലെ കാറ്റാടിപ്പാടത്ത് കൊണ്ടുപോയി ഇത് ടീം സോളാര്‍ പദ്ധതിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കി ആറുമാസത്തിനകം തങ്ങളുടെ ഹൈദരാബാദിലെ ഓഫീസില്‍നിന്ന് കാറ്റാടിയന്ത്രം എത്തിക്കുമെന്നും കരാര്‍വച്ചു. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും കാറ്റാടിയന്ത്രം സ്ഥാപിക്കുകയോ കരാര്‍ പാലിക്കുകയോ ചെയ്തില്ല. വിവിധ ലൈസന്‍സുകള്‍ ലഭിക്കുന്നതിലുള്ള താമസമാണെന്നും സര്‍ക്കാരില്‍ ഇടപെട്ട് ഉടന്‍ ശരിയാക്കാമെന്നുമുള്ള ന്യായങ്ങള്‍ പറഞ്ഞ് നീട്ടി. കാറ്റാടിയന്ത്രത്തിനായി നിര്‍മ്മിച്ച അടിത്തറയ്ക്കും മറ്റുമായി ലക്ഷങ്ങള്‍ ചെലവായെന്ന് രവീന്ദ്രന്‍ പറഞ്ഞു. വഞ്ചനയും ഗൂഢാലോചനയും നടത്തി തന്റെ 25ലക്ഷം തട്ടിയെടുത്തതിന് 420,34 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ജൂണ്‍ 18ന് രവീന്ദ്രന്‍ അടിമാലി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
------------------------------------------------------
പരാതി പിന്‍വലിപ്പിക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം Posted on: 13-Jul-2013 11:59 PM
മലപ്പുറം: സോളാര്‍ തട്ടിപ്പിന് ഇരയായവരുടെ പരാതികള്‍ പിന്‍വലിപ്പിക്കാന്‍ നീക്കം. നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ രംഗത്തിറങ്ങി. ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്റെയും സരിത എസ് നായരുടെയും അറിവോടെയാണ് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നത്. തട്ടിപ്പിന് ഇരയായ കൂടുതലാളുകള്‍ പരാതിയുമായി രംഗത്തുവരാതിരിക്കാനും ഏജന്‍ര്‍ുമാര്‍ ശ്രദ്ധിക്കുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ഒരു കേസാണെടുത്തത്. പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട ഡോക്ടര്‍ പൊലീസിനെ സമീപിച്ചത്. അന്വേഷണം നടക്കുന്നതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം. പണംതിരിച്ചുകിട്ടുമെന്നും പരാതി പന്‍വലിക്കുമെന്നുമാണ് ഇപ്പോള്‍ ഡോക്ടര്‍ പറയുന്നത്. ആരാണ് പണം നല്‍കുന്നതെന്നും ഇടനിലക്കാര്‍ ആരാണെന്നും വെളിപ്പെടുത്താന്‍ തയ്യാറല്ല. കഴിഞ്ഞവര്‍ഷമാണ് മങ്കട സ്വദേശിവഴി ഡോക്ടര്‍ പണം കൈമാറിയത്. രണ്ടരലക്ഷം രൂപയ്ക്ക് വീടിനുമുകളില്‍ സോളാര്‍ പാനലും വിന്‍ഡ് മില്ലും സ്ഥാപിക്കാമെന്നായിരുന്നു വാഗ്ദാനം. ഒന്നരലക്ഷം രൂപ മുന്‍കൂറായി നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടക്കാത്തതിനാല്‍ ഡോക്ടര്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയെ വിവരം ധരിപ്പിച്ചു. ഡിവൈഎസ്പി വിസിറ്റിങ് കാര്‍ഡിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് അറിയിച്ചു. ആര്‍ ബി നായര്‍ എന്നാണ് വിസിറ്റിങ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ആര്‍ ബി നായര്‍ എന്ന് പരിചയപ്പെടുത്തി ബിജു രാധാകൃഷ്ണന്‍ ഡോക്ടറെ കണ്ടത്. സോളാര്‍ പാനല്‍ ഉടന്‍ നല്‍കാമെന്നും ആശങ്കവേണ്ടെന്നും അറിയിച്ചു. അതിനാല്‍ പൊലീസില്‍ പരാതിയും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുറത്തുവന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ടിവിയിലും പത്രത്തിലും വാര്‍ത്ത കണ്ട് ബിജു രാധാകൃഷ്ണനെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഡോക്ടറില്‍നിന്നും മൊഴിയെടുത്തു. ബിജു രാധാകൃഷ്ണന്‍ വന്ന കാര്യവും സൂചിപ്പിച്ചു. അന്വേഷണ വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. അതിനിടെയാണ് പരാതി ഒത്തുതീര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. പാണ്ടിക്കാട് സ്വദേശിയായ മറ്റൊരു ഡോക്ടര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരാതി നല്‍കിയില്ല. സരിതയുടെ ഡയറിയില്‍ ഇരകള്‍ നൂറിലേറെ Posted on: 13-Jul-2013 11:15 PM
തിരു: സരിത നായരുടെ തട്ടിപ്പിന് ഇരയായവരുടെ രഹസ്യപട്ടിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. നൂറില്‍പ്പരംപേരുടെ വിവരമാണ് സരിത സൂക്ഷിച്ച പട്ടികയിലുള്ളത്. പതിനായിരം രൂപമുതല്‍ 50 ലക്ഷംവരെ നല്‍കിയവരുടെ പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പത്തുകോടിയിലേറെ വരുന്ന തുകയുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നത്. തട്ടിപ്പ് പത്തുകോടിയുടേതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെളിപ്പെടുത്തിയിരുന്നു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും കൈപ്പടയിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരില്‍ പലരും ബിനാമി പേരിലാണ് പണം നല്‍കിയത്. യഥാര്‍ഥ തട്ടിപ്പിന്റെ വ്യാപ്തി പുറത്തറിഞ്ഞതിനേക്കാള്‍ എത്രയോ വലുതാണെന്നാണ് സൂചന. ഇതിനിടെ, സരിതയുടെ തട്ടിപ്പിനിരയായ 54 പേരുടെ പട്ടിക തന്റെ പക്കലുണ്ടെന്ന അവകാശവാദവുമായി യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്തുവന്നു. ഒരുകോടി രൂപവരെ നല്‍കിയവരെ തനിക്ക് അറിയാമെന്നാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. തട്ടിപ്പിനിരയായ ചിലരും അഭിഭാഷകരും സരിതയെ ജയിലില്‍ സന്ദര്‍ശിച്ചതായും പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞപ്പോള്‍ സരിത നായര്‍ തട്ടിപ്പിന് ഇരയായവരുമായി സംസാരിച്ചെന്നത് സംബന്ധിച്ച് അന്വേഷണസംഘം വിശദീകരണം തേടി. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെ സംസാരിച്ചെന്നാണ് വെളിപ്പെടുത്തല്‍. ജൂണ്‍ മൂന്നിനാണ് പെരുമ്പാവൂര്‍ പൊലീസ് സരിതയെ അറസ്റ്റുചെയ്തത്. 14നാണ് പ്രത്യേകസംഘം രൂപീകരിച്ചത്. മൂന്നിനും 14നും ഇടയില്‍ ബന്ധപ്പെട്ടവരുടെ വിവരമാണ് പ്രത്യേകസംഘം ശേഖരിക്കുന്നത്. തങ്ങളുടെ കസ്റ്റഡിയിലിരിക്കെ ഫോണില്‍ ആരുമായും സംസാരിച്ചില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസിന്റെ വിശദീകരണം.
-----------------------------------------
സരിതയെ മുഖ്യമന്ത്രിയും മന്ത്രിമാരും വഴിവിട്ട് സഹായിച്ചൂ: സി എല്‍ ആന്റോ
എം എസ് സദാനന്ദന്‍ Posted on: 13-Jul-2013 11:59 PM
ചാലക്കുടി: താന്‍ സമര്‍പ്പിച്ച വൈദ്യുതപദ്ധതി അട്ടിമറിച്ചാണ് സരിതയുടെ തട്ടിപ്പു കമ്പനിയെ സര്‍ക്കാര്‍ സഹായിച്ചതെന്ന് മുന്‍ ഡിസിസി അംഗവും ബിസിനസുകാരനുമായ സി എല്‍ ആന്റോ. മാലിന്യത്തില്‍നിന്ന് കുറഞ്ഞ ചെലവില്‍ 5,000 മെഗാവാട്ട് വൈദ്യുതിയുണ്ടാക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് 2011 ജൂണ്‍ 26ന് മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചത്. പാരമ്പര്യേതര ഊര്‍ജ ഉല്‍പാദന സൊസൈറ്റിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങാനുള്ള പദ്ധതിക്ക് രജിസ്ട്രേഷന് അപേക്ഷിച്ചെങ്കിലും അംഗീകാരം നല്‍കിയില്ല. സരിതയുടെ സ്വാധീനത്തിനു വഴങ്ങിയാണ് പദ്ധതി അട്ടിമറിച്ച് അവരുടെ "പദ്ധതിക്ക്" സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയത്. ഇതിനുപിന്നില്‍ വന്‍ സംഘമുണ്ട്. മുഖ്യമന്ത്രിയും സ്റ്റാഫും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി ഗണേഷ്കുമാര്‍ തുടങ്ങിയവരെല്ലാം ഇതില്‍ പങ്കാളികളാണ്. കൂടുതല്‍ അടുപ്പം ഗണേശ് കുമാറിനായിരുന്നു. "സരിതയെ പലതവണ മുഖ്യമന്ത്രിയുടെ ഓഫീസിലും സെക്രട്ടറിയറ്റിലും കണ്ടിട്ടുണ്ട്. ഇവര്‍ അപകടകാരിയാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് സരിത നായരെ സഹായിച്ചത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് അന്തസ്സെന്നും ആന്റോ "ദേശാഭിമാനി"യോട് പറഞ്ഞു. തന്റെ ഊര്‍ജ സൊസൈറ്റിക്ക് രജിസ്ട്രേഷന്‍ നല്‍കാത്തതില്‍മന്ത്രി സി എന്‍ ബാലകൃഷ്ണനും പങ്കുണ്ട്. ഈ പദ്ധതി ആസൂത്രണസമിതി ചര്‍ച്ചചെയ്യുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നമുണ്ടായില്ല. തുടക്കത്തില്‍ ചെറിയ പദ്ധതിയുമായി വന്ന സരിതക്ക് കോടികള്‍ സമ്പാദിക്കാന്‍ അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണ്. സരിതനായര്‍, ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ എന്നിവരുമായി തിരുവഞ്ചൂരിന് അസാധാരണമായ ബന്ധമായിരുന്നുവെന്നും ആന്റോ പറഞ്ഞു. കെ കരുണാകരന്റെ ആശ്രിതനും സന്തതസഹചാരിയുമായിരുന്ന സി എല്‍ ആന്റോ "പാവം പയ്യന്‍" എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടത്.

Friday, July 12, 2013

സലിംരാജ്, ജിക്കു, കുരുവിള എവിടെ?

എം രഘുനാഥ് Posted on: 12-Jul-2013 12:01 AM
തിരു: സൗരോര്‍ജ പാനല്‍ തട്ടിപ്പുകേസിന്റെ അന്വേഷണം പ്രത്യേക സംഘം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാദങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി സലിംരാജ്, ജിക്കുമോന്‍, കുരുവിള. തട്ടിപ്പു സംഘത്തിലെ പ്രധാനികളായ സരിതയും ബിജു രാധാകൃഷ്ണനുമായി ഉറ്റബന്ധം പുലര്‍ത്തിയ ഈ മൂന്ന് പേരും അപ്രത്യക്ഷരാണ്. കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ഉന്നതര്‍ മൂവര്‍ സംഘത്തെ ചോദ്യം ചെയ്യാന്‍പോലും അന്വേഷണസംഘത്തെ അനുവദിച്ചിട്ടില്ല. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യം ഇനി ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത്. ഇത് മുഖ്യമന്ത്രി തന്നെ പ്രതിയാകുന്നതിന് തുല്യമായി. ഇതിന്റെ തുടര്‍ച്ചയായി ഒരു വിശ്വസ്തനെക്കൂടി അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടിക്കും പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. സസ്പെന്‍ഷന് മുമ്പ് ഒരുതവണ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിളിച്ചുവരുത്തി വിവരം ആരാഞ്ഞതല്ലാതെ തുടര്‍നടപടി ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ്ബിന്റെ കാര്യത്തിലും ഇതേ നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വലംകൈ ആയിരുന്ന തോമസ് കുരുവിള സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ഡല്‍ഹിയിലെ അനൗദ്യോഗിക അംബാസഡറായാണ് പ്രവര്‍ത്തിച്ചത്. ഡല്‍ഹിയിലെ ടീം സോളാറിന്റെ ഓഫീസ് നടത്തിപ്പിലും തോമസ് കുരുവിളയുടെ പങ്ക് വ്യക്തമാണ്. കുരുവിളയെ ചോദ്യംചെയ്യാന്‍ പോലും അന്വേഷണസംഘം ഇനിയും തയ്യാറായിട്ടില്ല. തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായ ഡല്‍ഹിയിലേക്ക് സരിതയെയും ബിജു രാധാകൃഷ്ണനെയും കൊണ്ടുപോയി തെളിവെടുക്കാന്‍പോലും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതര്‍ക്കും തട്ടിപ്പ് സംഘവുമായി നേരിട്ട് ബന്ധമുണ്ട്. അതും അന്വേഷിക്കുന്നില്ല. ഒരു മിസ്ഡ് കോള്‍ കണ്ടിട്ടാണ് സരിതയെ വിളിച്ചതെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ടി കെ രവീന്ദ്രന്റെ ഫോണില്‍ 30 തവണയാണ് ബന്ധപ്പെട്ടത്. അറസ്റ്റ് ചെയ്യുന്നതിന് രണ്ടുദിവസം മുമ്പുപോലും രവീന്ദ്രന്റെ ഫോണില്‍ സരിതയെ ബന്ധപ്പെട്ടു. ഇതൊന്നും അന്വേഷിക്കുന്നില്ല. രവീന്ദ്രനെ സ്റ്റാഫില്‍നിന്ന് മാറ്റാനും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവഞ്ചൂര്‍ പുറത്തുവിട്ട രേഖ അനുസരിച്ചുതന്നെ നിരവധി മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ പല പ്രമുഖരുമായും സരിത അടുത്തബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഇതൊന്നും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നേയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസില്‍ പലതവണ പോയെന്ന് സരിത മൊഴി നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുക്കളുമായുള്ള അടുപ്പവും പുറത്തുവന്നു. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ കാര്യം പിറ്റേന്നു തന്നെ സരിത അറിഞ്ഞുവെന്നും അതിന്റെ പേരില്‍ സരിത ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ ടി സി മാത്യു വെളിപ്പെടുത്തിയിരുന്നു.പൊലീസ് കസ്റ്റഡിയില്‍പ്പോലും സരിത മാത്യുവിനെ ഫോണില്‍ വിളിച്ചു. പൊലീസ് കസ്റ്റഡിയില്‍ സരിത ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതൊന്നും അന്വേഷണസംഘം ഗൗനിക്കുന്നില്ല. ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിപോലും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി പരസ്യമായി നല്‍കിയ നിര്‍ദേശം.
News Credits: Desabhimani Daily


Saturday, July 6, 2013

വിവിഐപി പരിഗണനയില്‍ തട്ടിപ്പുവീരന്മാര്‍

വിവിഐപി പരിഗണനയില്‍ തട്ടിപ്പുവീരന്മാര്‍ സ്വന്തം ലേഖകന്‍ 07-Jul-2013
തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് വിവിഐപി പരിഗണന നല്‍കുന്നത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരം. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കു പുറമെ വെള്ളിയാഴ്ച അറസ്റ്റിലായ ശാലുമേനോനും പൊലീസ് നല്‍കിയത് വിവിഐപി പരിഗണന. ശാലുവിനെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവസാനനിമിഷം വരെ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാന്‍ ഉത്തരവിടുകയും മന്ത്രിസ്ഥാനം തന്നെ നഷ്ടമാകുമെന്ന ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് മന്ത്രി അറസ്റ്റിന് സമ്മതിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ചങ്ങനാശേരിയിലെ ശാലുവിന്റെ വീട്ടില്‍നിന്നുള്ള യാത്രപോലും വിനോദയാത്ര പോലെയുള്ള "ചടങ്ങായി". കസ്റ്റഡിയില്‍ എടുക്കുന്നതിന് പൊലീസ് എത്തുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പേ ശാലു കുളിച്ച് വിലകൂടിയ വസ്ത്രം ധരിച്ച് അതിഥികളെ കാത്തെന്നപോലെ പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. പൊലീസ് എത്തി നിമിഷങ്ങള്‍ക്കകം എല്ലാം പറഞ്ഞുറപ്പിച്ചപോലെ യാത്ര പുറപ്പെട്ടു. പൊലീസ് വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ എസിയില്ലാത്തതിനാല്‍ കറുത്ത ചില്ലിട്ട സ്വന്തം കാറില്‍ സ്വന്തം ഡ്രൈവറോടൊപ്പം യാത്ര ചെയ്യാന്‍ സിഐ അഭ്യര്‍ഥിച്ചു. മറ്റൊരു ആഡംബര കാറില്‍ ശാലുവിന്റെ അമ്മയും. തലസ്ഥാനത്ത് എത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം കന്റോണ്‍മെന്റ് വനിതാ സെല്ലില്‍ എത്തിച്ചപ്പോഴും വിവിഐപി പരിഗണന. ഒരു വനിതാ പൊലീസുകാരി ലോക്കപ്പ് തുറക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ഉദ്യോഗസ്ഥന്‍ തട്ടിമാറ്റി. ലോക്കപ്പില്‍ ഇടരുതെന്ന് ഉന്നതങ്ങളില്‍നിന്നു നിര്‍ദേശം വന്നിരുന്നു. വനിതാ സെല്ലിലും രാജകീയ പരിഗണന. കോടതിയില്‍ ഹാജരാക്കി അട്ടക്കുളങ്ങര വനിതാ ജയിലില്‍ അടയ്ക്കുന്നതുവരെ ഇത് തുടര്‍ന്നു
. കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനും ഇതേ പരിഗണനയാണ് നല്‍കുന്നത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ അസുഖം ബാധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജ് ആശപത്രിയിലോ എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍, ബിജുവിനെ കൊണ്ടുപോയത് സ്വകാര്യ ആശുപത്രിയില്‍. സരിത ഓരോ ദിവസവും പൊലീസ് കസ്റ്റഡിയില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോകുമ്പോള്‍ ധരിക്കുന്നത് പുത്തന്‍ ഉടുപ്പുകളാണ്. ഇങ്ങനെ മാറിമാറി ധരിക്കാന്‍ വസ്ത്രം എത്തിക്കുന്നത് ആരെന്ന ചോദ്യമുയരുന്നു. ഫാഷന്‍ പരേഡിന് പോകും പോലെയാണ് സരിത വേഷം മാറുന്നതെന്നാണ് ചീഫ്വിപ്പ് പി സി ജോര്‍ജ് പരിഹസിച്ചത്. കേസിലെ മറ്റൊരു പ്രതി പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസ് പൊലീസ് ഭാഷയില്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഫിറോസ് തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിറോസിനെ അറസ്റ്റുചെയ്യാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത് ആശുപത്രിയില്‍നിന്ന് അറസ്റ്റുചെയ്താല്‍ അതാകും കുറ്റമെന്ന്. എന്നാല്‍, മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതേടെ ഫിറോസ് മുങ്ങി. ഡിജിപി ഉള്‍പ്പെടെ ഹൈക്കോടതിയില്‍ ഉള്ള ദിവസം ഫിറോസ് അവിടെയെത്തി ജാമ്യഹര്‍ജി സമര്‍പ്പിച്ചു മടങ്ങി. ഇനി ഫിറോസിന്റെ അറസ്റ്റും ഉന്നതരുമായി ചേര്‍ന്നുള്ള മറ്റൊരു നാടകമാകും. കേരളം ആദരിക്കുന്ന നടന്‍ കലാഭവന്‍ മണിയെ വനപാലകരുമായുണ്ടായ കശപിശയുടെ പേരില്‍ അറസ്റ്റുചെയ്തപ്പോള്‍ പോലും പൊലീസ് ജീപ്പില്‍ കയറ്റിയാണ് കൊണ്ടുപോയത്.


തിരുവഞ്ചൂര്‍ വന്നത് ക്ഷണിച്ചിട്ടെന്ന് ശാലു
സ്വന്തം ലേഖകന്‍ 06-Jul-2013
തിരു: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗൃഹപ്രവേശ ചടങ്ങിന് എത്തിയത് താന്‍ ക്ഷണിച്ചിട്ടാണെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി നടി ശാലുമേനോന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനല്‍കി. തിരുവഞ്ചൂരുമായി അടുത്ത വ്യക്തിബന്ധമാണ് ഉള്ളതെന്നും ഗൃഹപ്രവേശനദിവസം വീട്ടില്‍ വരുന്ന വിവരം അദ്ദേഹം ഫോണില്‍ അറിയിച്ചിരുന്നതായും ശാലു മൊഴിനല്‍കി. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയതിനാലാണ് ശാലുവിന്റെ വീട്ടില്‍കയറിയതെന്ന തിരുവഞ്ചൂരിന്റെ വാദം കളവാണെന്ന് ഇതോടെ വ്യക്തമായി. ഏപ്രില്‍ 28നായിരുന്നു ഗൃഹപ്രവേശം നടന്നത്. അതിനു ദിവസങ്ങള്‍ക്കു മുമ്പ് താനും അമ്മയും മന്ത്രിയെ ഫോണില്‍ ക്ഷണിച്ചിരുന്നെന്ന് ശാലു വെളിപ്പെടുത്തി. തിരുവഞ്ചൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുമായുള്ള സൗഹൃദം സംബന്ധിച്ച് കൂടുതല്‍ കാര്യം വെളിപ്പെടുത്തിയെങ്കിലും കേസുമായി ബന്ധമില്ലെന്ന കാരണം പറഞ്ഞ് അവ രേഖപ്പെടുത്തിയില്ലെന്നാണ് സൂചന. ബിജുവുമായി പിരിയാന്‍ വയ്യാത്തവിധം അടുത്തിരുന്നു. വിവാഹിതരാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒന്നിച്ച് ഉല്ലാസയാത്ര നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും ഹോട്ടലുകളില്‍ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. സോളാര്‍ തട്ടിപ്പിലൂടെ കോടികള്‍ കൈവശം വന്നു ചേരുമെന്നും അത് ഉപയോഗിച്ച് സിനിമ നിര്‍മിക്കാമെന്നും കരുതി. കാര്‍ വാങ്ങുന്നതിന് അഞ്ചുലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത് ബിജുവാണ്. ബാക്കി തുക താന്‍ തന്നെ നല്‍കി. റാസിഖ് അലിയില്‍ നിന്ന് ഒരു തവണ പത്തു ലക്ഷവും പിന്നീട് 21 ലക്ഷവും നേരിട്ടുവാങ്ങിയെന്നും ശാലു മൊഴിനല്‍കി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍ നേരിട്ടാണ് ശാലുവിനെ ചോദ്യംചെയ്തത്. തട്ടിപ്പില്‍ പങ്കില്ലെന്നും ബിജു 20 ലക്ഷം തട്ടിയെന്നും ആദ്യം പറഞ്ഞ ശാലു അന്വേഷണ ഉദ്യോഗസ്ഥര്‍ കടുപ്പിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്
1.19 കോടിയുടെ തട്ടിപ്പ് തിരുവഞ്ചൂര്‍ പൂഴ്ത്തി, പിന്നില്‍ ഗൂഢലക്ഷ്യം
തിരു: അമേരിക്കന്‍ മലയാളിയില്‍നിന്ന് സരിത എസ് നായര്‍ 1.19 കോടി തട്ടിയ പരാതി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നുമാസത്തിലധികം പൂഴ്ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനെന്ന് എ ഗ്രൂപ്പിന് ആക്ഷേപം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ ആഭ്യന്തരമന്ത്രിപദം നഷ്ടപ്പെടാതിരിക്കാന്‍ ഈ പരാതി തിരുവഞ്ചൂര്‍ ഉപയോഗിച്ചെന്നാണ് എ ഗ്രൂപ്പിലെ ഒരുവിഭാഗം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തെളിവുകളോടെ നല്‍കിയ പരാതി തിരുവഞ്ചൂര്‍ സ്വാര്‍ഥലക്ഷ്യത്തോടെ ഉപയോഗിക്കുകയായിരുന്നു. വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നും ടീംസോളാര്‍ കമ്പനിയുടെ ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്ത് 1.19 കോടി രൂപ സരിതയും ബിജു രാധാകൃഷ്ണനും തട്ടിയെടുത്തതായി കാണിച്ച് പത്തനംതിട്ട ഇടയാറന്മുള ഇടത്തറ കോട്ടക്കകത്ത് ഇ കെ ബാബുരാജന്‍ മാര്‍ച്ച് പതിനാലിനാണ് പരാതി നല്‍കിയത്. കേസെടുത്തതാകട്ടെ ജൂണ്‍ 18നും. നേരിട്ടുവാങ്ങിയ പരാതി മൂന്നുമാസം തിരുവഞ്ചൂര്‍ പൂഴ്ത്തിവച്ചു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും തട്ടിപ്പിനെപ്പറ്റി നേരത്തെ അറിയില്ലായിരുന്നെന്ന തിരുവഞ്ചൂരിന്റെ വാദവും ഇതോടെ പൊളിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരുടെ ഒപ്പും സീലുമുള്ള ഔദ്യോഗിക കത്തുകള്‍ കാട്ടിയാണ് പണം വാങ്ങിയതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണം വാങ്ങിയതു സംബന്ധിച്ച തെളിവുകളും പരാതിക്കൊപ്പം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഓഫീസ് വഴി പരാതിയില്‍ നടപടി സ്വീകരിപ്പിക്കാന്‍ ബാബുരാജന്‍ ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. സോളാര്‍ തട്ടിപ്പ് വിവാദമായതോടെയാണ് കേസെടുത്ത് അന്വേഷിക്കാന്‍ ആറന്മുള പൊലീസിന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. നാല്‍പ്പതു വര്‍ഷമായി അമേരിക്കയില്‍ ജോലിചെയ്യുന്ന ബാബുരാജന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ മലയാളമനോരമ പത്രത്തില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് സരിതയുമായി ബന്ധപ്പെട്ടത്. ബാബുരാജന്റെ വീട്ടിലെത്തിയ സരിത സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 1.80 ലക്ഷം രൂപ ചെലവാകുമെന്ന് അറിയിച്ചു. 60,000 രൂപ മുന്‍കൂറായി വാങ്ങി. തുടര്‍ന്ന് ഒരു ലക്ഷം രൂപകൂടി കൈപ്പറ്റി. ഒരാഴ്ച കഴിഞ്ഞ് തന്റെ സ്ഥാപനത്തില്‍ ഓഹരി എടുക്കണമെന്ന് ആവശ്യപ്പെട്ട് സരിതയും ബിജുരാധാകൃഷ്ണനും എത്തി. മുഖ്യമന്ത്രി, വൈദ്യുതമന്ത്രി തുടങ്ങിയവരുടെ കത്തുകള്‍ കാട്ടി. 20 ലക്ഷം കമ്പനി നിക്ഷേപമായും ഓഹരിയായും വാങ്ങി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി 40 ലക്ഷത്തിലധികം രൂപകൂടി തട്ടിയെടുത്തു.
തിരുവഞ്ചൂരിന്റെ നിലയും പരുങ്ങലില്‍
ആര്‍ എസ് ബാബു Posted on: 06-Jul-2013
തിരു: സോളാര്‍ തട്ടിപ്പ് പ്രതികളുമായുള്ള ഫോണ്‍വിളി യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ചതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നില കൂടുതല്‍ പരുങ്ങലിലായി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസാണ് കുറ്റം ചെയ്തതെന്ന റിപ്പോര്‍ട്ടുമായി തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ കണ്ടു. പക്ഷേ, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചതായും സംശയമുന ആഭ്യന്തരമന്ത്രിയിലേക്കാണ് നീളുന്നതെന്നും ചില ഭരണകേന്ദ്രങ്ങള്‍ പറയുന്നു. സോളാര്‍ കുംഭകോണത്തിലെ പ്രതികളായ സരിത നായര്‍, ശാലുമേനോന്‍ എന്നിവരുമായി ബന്ധമുള്ള തിരുവഞ്ചൂര്‍, മറ്റ് മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍വിളി പട്ടിക ടിവി ചാനലുകള്‍ക്ക് ചോര്‍ത്തി എന്ന സംശയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്യേ ശക്തിപ്പെട്ടത് തിരുവഞ്ചൂരിന്റെ മന്ത്രിപദവിക്കുതന്നെ ഭീഷണിയായി. ഫോണ്‍വിളി പട്ടിക ചാനലുകള്‍ക്ക് ചോര്‍ത്തിയത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനാണെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുന്‍ സിറ്റി പൊലീസ് കമീഷണറില്‍ നിന്ന് ആര്‍ കെ സമ്പാദിച്ച പട്ടികയില്‍ ഫോണ്‍ നമ്പരുകള്‍ മാത്രമാണുണ്ടായിരുന്നത്. പട്ടികയില്‍ തന്റെ ഫോണ്‍ നമ്പരുണ്ടോയെന്ന് പരിശോധിക്കാനാണ് ലിസ്റ്റ് സമ്പാദിച്ചതെന്നാണ് ആര്‍ കെ യുടെ വിശദീകരണം. എന്നാല്‍, വിളിച്ചവരുടെ പേരടങ്ങിയ പൊലീസ് രേഖയാണ് ചാനലുകള്‍ക്ക് ലഭിച്ചത്. ഇത് ഡിജിപി, എഡിജിപി ആഭ്യന്തരമന്ത്രി എന്നിവരുടെ മാത്രം പക്കലാണുള്ളത്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രിയാണ് ചോര്‍ത്തിയതെന്ന് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി തിരുവഞ്ചൂരിനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി സംസാരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂര്‍ എന്നിവര്‍ കൂടിയാലോചന നടത്തി. സോളാര്‍ തട്ടിപ്പ് സൃഷ്ടിച്ച കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്ന ആശങ്കയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം വെള്ളിയാഴ്ച രാവിലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റില്‍ എത്തി ഉമ്മന്‍ചാണ്ടിയെ കണ്ട് അരമണിക്കൂറോളം ചര്‍ച്ച നടത്തി. പൊലീസിന്റെ കൈവശമുള്ള രേഖ ചാനലുകള്‍ക്ക് ചോര്‍ത്തിയത് ആഭ്യന്തരമന്ത്രിയാണന്ന സംശയത്തിന് അടിസ്ഥാനമുണ്ടെന്ന് കരുതുന്നതായി ചെന്നിത്തല പറഞ്ഞു. തട്ടിപ്പിലെ പങ്കാളികളെയും സഹായികളെയും രക്ഷിക്കാനാണ് ഈ നടപടി. അതുകൊണ്ടുതന്നെ പട്ടിക ചോര്‍ത്തലിനെതിരെ കര്‍ശന നടപടി വേണമെന്ന് രമേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി പി തങ്കച്ചനും ചര്‍ച്ചയില്‍ പങ്കാളിയായി. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്താമെന്നുംരമേശ് പറഞ്ഞു. സംഘടന-മന്ത്രിസഭ പുന:സംഘടന ചര്‍ച്ചയായില്ല. എന്നാല്‍, നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ മന്ത്രിസഭ പുന:സംഘനയുണ്ടാകും. രമേശിനെ ആഭ്യന്തരമന്ത്രിയാക്കിയുള്ള അഴിച്ചുപണിക്കാണ് കരുക്കള്‍ നീങ്ങുന്നത്. എന്നാല്‍, സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം വന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടിവരുമെന്നും അതിനായി കാക്കാനും ചില മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയെ ഉപദേശിച്ചിട്ടുണ്ട്. News Credits: Desabhimani Daily
Salu Menon's early Statements in Media



Monday, July 1, 2013

The NDA Govt.constructed nearly half the total length of national highways laid during the last 32 years.

NEW DELHI: The UPA government on Monday admitted before the Supreme Court that the NDA regime, in five years, constructed nearly half the total length of national highways laid during the last 32 years.
In an interesting affidavit filed before the apex court, the Centre said the length of national highways in the country was 29,023 km in 1980, which expanded to 76,818 km by the end of 2012. This means 47,795 km of national highways was added by successive governments in 32 years. However, the affidavit revealed that during 1997-2002 (ninth five-year plan), when the NDA was in power, 23,814 km of national highways was added to the existing NH network, or nearly 50% of the total length of national highways constructed in three decades. This remains the largest construction of national highways during any five-year period since independence. In fact, during the nearly 10-year rule of the UPA government, the total length of national highways laid was much less - nearly 16,000 km, the affidavit said. During 2012-2017, nearly 3,000 km of additional national highways was proposed to be built but the government decided to de-notify 530 km of national highways in Madhya Pradesh and 627 km in Gujarat.
The affidavit came on a PIL filed by Sanjay Kulshresta, who sought several directions from the apex court to make highways safe for motorists including making available expeditious medical help to accident victims. India has a total road network of 46.90 lakh km with a road density of 1.43 km per square km. While national highways account for 79,116 km, state highways make up 1,55,716 km and the remaining 44.55 lakh km is classified as 'other roads'. "National highways comprise only 1.7% of total road network but carry about 40% of road traffic," the Centre said. This is as per an affidavit filed in Supreme Court by the Central Govt News report TOI

Monday, June 24, 2013

Kerala launches first tourist seaplane service in India

Kollam: Kerala launched the country's first tourist seaplane service that would enable holidayers enjoy the panoramic beauty of the 'God's Own Country' through easy connectivity to distant backwater destinations. The amphibian service was flagged off by Chief Minister Oommen Chandy amid protest by traditional fishermen who claimed that it could pose a threat to their livelihood and marine ecology. The maiden service between Ashtamudi Lake here and Punnamada in Alappuzha, however, was called off due to bad weather. Marking its inauguration, the plane took off from the waterdrome and landed back. Though it was proposed to take six passengers to Punnamada in the maiden flight, it was cancelled as weather continued to be hostile with the monsoon activity being vigorous. The six-seater Cessna 206 floatplane was operated by Belgian captain Michael Fabry, watched by hundreds of onlookers who gathered for the inaugural despite the hostile weather. The service in due course envisages connecting the entire stretch of Kerala with Thiruvananthapuram, Kochi and Kozhikode airports, being base stations. Allaying concerns of fishermen, who lined up a flotilla of fishing boats to register their protest on the occasion, Chandy said the service would not in any way affect their livelihood. If they experienced any difficulty due to the seaplane's operation the authorities would examine it and take remedial steps, he said.Union Minister of state for Civil Aviation K C Venugopal, state Tourism Minister A P Anil Kumar and Peethambara Kurup, MP, were present on the occasion.

Friday, June 21, 2013

Modi is the best leader, says former SC Judge V.R.Krishna Iyer

In an interview with Tamil magazine Kumudam, Justice Krishna Iyer praised Shri Narendra Modi and described him as the best leader. Justice Iyer credited Shri Modi for delivering a corruption-free Government in Gujarat. He also said that the people have given Modi the opportunity to serve them because of his administrative capabilities. Justine VR Krishna Iyer stands out as among the most distinguished stalwarts of the legal fraternity. He has served as a legislator, Minister as well as a Judge in the Honorable Supreme Court thus serving in the legislature, executive and the judiciary. He has also been associated with the Left movement in India. Speaking about the governance record of Modi, Justice Iyer said, “Is he not the one who has taken the solar usage to the common man in Gujarat?For the State budget if one door is shut, he lead it through alternative ways. He is not thinking over it for months.” Justice Iyer went on to say, “He has created more job opportunities in (the) State. He has shown ways for peaceful living of the people.” On being asked about the harmony among communities in Gujarat, Justice Iyer said, “Already there is communal harmony in Gujarat.” Justice Iyer saw Modi as a leader who can effectively serve the nation. He said, “Can’t one who has been guiding the State for three consecutive terms not guide the nation? Definitely he can.” Justice Iyer expressed confidence that Modi possesses the capacity to guide the nation. “India is going to develop under his leadership. These days are not off,” said Justice Iyer. In the interview, Justice Iyer expressed confidence that Shri Modi will take the nation to Gandhian ways. He also expressed faith that Modi will emerge out of various conflicts. Modi has met Justice Krishna Iyer on several occasions in Kerala. Justice Krishna Iyer and Shri Narendra Modi: An age-old association of respect Narendra Modi has shown deep respect to Justice Krishna Iyer, who has written letters to the Chief Minister praising him for his development initiatives. In 2011, Justice Iyer lauded Modi for his decision to donate the proceeds from all the gifts he receives as Chief Minister for promoting the girl child’s education. Modi wrote on his blog that he was overjoyed to read the letter from Justice Iyer. Later, in September 2012 when Modi completed 4,000 days of service as the Chief Minister of Gujarat, he shared two more letters by Justice Krishna Iyer written to Shri Modi. In one of the letters Justice Iyer describes Modi as a creative administrator and a humanist wonder. In the other letter he also described Modi as a super patriot whose stature is beyond any political party.Writing on his blog, Modi wrote that he will cherish these letters for life. "Quoted from Narendramodi.in"