Tuesday, June 30, 2015

ചരിത്രം കുറിച്ച് ബി.ജെ.പി. - BJP Emerges as the Single largest Party in Vote Share

With a five-fold increase in vote share vis-a-vis its performance in the assembly election of 2011, the BJP has staged a stunning performance in Aruvikkara by-election.
The BJP seems to have surged ahead at the cost of CPI (M), which is considered to be Kerala’s largest beneficiary of Hindu votes.
Although he finished third in the contest, BJP candidate O Rajagopal has gained 34,145 votes against the party’s then tally of 7,694 votes in 2011. A look at the vote share of various parties shows that only BJP has increased its vote share. The polled votes of Congress and CPI (M) remain almost at the same level when compared to the votes these two parties had got in 2011.
The huge increase in BJP’s vote share is mainly attributed to O Rajagopal, who is the most popular poll face of the saffron brigade in Kerala. In the recent elections, he had a history of suddenly jacking up the BJP vote share wherever he had contested. BJP had emerged second in Thiruvananthapuram LS elections in 2014 when Rajagopal had contested. At Aruvikkara also, the Rajagopal factor has worked mainly spoiling the CPI (M)’s prospects.
രണ്ടു വിജയങ്ങളാണ് അരുവിക്കരയില്‍ ആഘോഷിക്കപ്പെടുന്നത്. ഒന്ന് സ്വാഭാവികമായും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസിന്റെ കെ.എസ്. ശബരിനാഥന്റേത്. രണ്ടാമത്തേത്, മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും ചരിത്രം കുറിച്ച ബി.ജെ.പിയുടെ ഒ.രാജഗോപാലിന്റേത്. ഒരുപക്ഷേ, ശബരിനാഥിന്റെ വിജയത്തേക്കാള്‍ അരുവിക്കരയ്ക്കപ്പുറം കേരള രാഷ്ട്രീയം നാളെ മുതല്‍ ചര്‍ച്ച ചെയ്യുന്നത് രാജഗോപാലിന്റെ മുന്നേറ്റമായിരിക്കും. നാലു വര്‍ഷം മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ടും ഒരു വര്‍ഷം മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14890 വോട്ടും നേടിയ ബി.ജെ.പി. ഒ.രാജഗോപാല്‍ എന്ന കരുത്തന്റെ ബലത്തില്‍ ഇക്കുറി നേടിയത് 34145 വോട്ടാണ്. ഒരൊറ്റ വര്‍ഷം കൊണ്ട് ബി.ജെ.പി.യുടെ വോട്ടിലുണ്ടായത് 19255 വോട്ടിന്റെ വര്‍ധന. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫിന്റെ എം. വിജയകുമാറിനേക്കാള്‍ 12175 വോട്ടിന്റെ കുറവ് മാത്രമാണ് രാജഗോപാലിനുണ്ടായിരിക്കുന്നത്.
കാസര്‍ക്കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ക്കോട് മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി. മുപ്പതിനായിരത്തിലേറെ വോട്ട് നേടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ രാജഗോപാല്‍ തന്നെ നേമം തിരഞ്ഞെടുപ്പില്‍ 43661 വോട്ടും തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ 30507 വോട്ടും നേടിയിരുന്നു. ഇതില്‍ നേമത്ത് യു.ഡി.എഫിനെ പിന്തള്ളി രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 6415 വോട്ടിനാണ് അന്ന് സി.പി.എമ്മിന്റെ വി.ശിവന്‍കുട്ടിയോട് രാജഗോപാല്‍ പരാജയപ്പെട്ടത്.
തിരുവനന്തപുരം എന്നും ബി.ജെ.പി.ക്ക് വളക്കൂറുള്ള മണ്ണാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ തിരുവനന്തപുരം മണ്ഡലം ഉള്‍പ്പെടുന്ന നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇതില്‍ നേമത്തും കഴക്കൂട്ടത്തും വന്‍ ഭൂരിപക്ഷവും നേടി. തലസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുന്നതാണ് ബി.ജെ.പി.യുടെ മുന്നേറ്റമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഈ പ്രതിഭാസം ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ ഗ്രാമങ്ങളിലേയ്ക്കും വ്യാപിക്കുന്നു എന്ന സൂചനയാണ് അരുവിക്കര നല്‍കുന്നത്.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇരു മുന്നികളുടെയും വോട്ടുകളിലേയ്ക്ക് ബി.ജെ.പി. കടന്നുകയറിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം ഇരു മുന്നണികളും പരസ്യമായി തന്നെ സമ്മതിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുന്‍പ് തന്നെ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി.യിലേയ്ക്ക് വന്‍തോതില്‍ പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചത് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.എസ്. ഗിരിജകുമാരിയായിരുന്നു. ഇത്തവണ പലയിടത്തും ബി.ജെ.പി.യുടെ ബൂത്തുതല പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍പിടിക്കാന്‍ മുന്‍ സി.പി.എം. പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് അരുവിക്കരയില്‍ കണ്ട രാജഗോപാലിന്റെ ചരിത്ര മുന്നേറ്റം. ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ പല കക്ഷികളെ കൂട്ടിക്കെട്ടിയ രണ്ട് മുന്നണികള്‍ക്കുമെതിരെ ബി.ജെ.പി. ഒറ്റയ്ക്ക് നേടി 34145 വോട്ടിന് വിജയത്തോളം തന്നെ തിളക്കമുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ കുതിപ്പ് നടത്താനുള്ള അസുലഭാവസരമാണ് അരുവിക്കര ബി.ജെ.പി.ക്ക് ഒരുക്കിക്കൊടുത്തത്. അരുവിക്കര രാഷ്ട്രീയ കേരളത്തിന് നല്‍കുന്ന വിലപ്പെട്ട സൂചനയും ഇതുതന്നെ.

Monday, June 29, 2015

അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: അരുവിക്കരയിലെ യഥാര്‍ഥ വിജയം ബിജെപിയുടേതാണെന്ന് ഒ. രാജഗോപാല്‍. ഇനി വരുന്ന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകുന്നതിന്റെ സൂചനയാണ് അരുവിക്കരയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പ്രേത്സാഹിപ്പിച്ച പ്രതിപക്ഷമായതിനാലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ യുഡിഎഫിനെ എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചതായും ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. യു.ഡി.എഫിന്റെ വിജയം സാങ്കേതികം മാത്രമാണ്‌.
രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.
34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു.
അതേസമയ, ബി.ജെപിയാണ്‌ യഥാര്‍ത്ഥ പ്രതിപക്ഷമെന്ന്‌ തെളിഞ്ഞുവെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ പ്രതികരിച്ചു.
അരുവിക്കരയിൽ എക്കാലത്തേയും മികച്ച നിലയിൽ ബിജെപി. 33,000ത്തിലധികം വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7694 ആയിരുന്ന വോട്ടാണ് ഇത്തവണ കുത്തനെ ഉയർന്നത്.
അരുവിക്കരയില്‍ കടുത്ത ഒരു മത്സരം കാഴ്‌ചവെയ്‌ക്കാന്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്‌ കഴിഞ്ഞു.
34,145 വോട്ടുനേടിയ രാജഗോപാല്‍ ചരിത്രനേട്ടമാണ്‌ ബി.ജെ.പിയ്‌ക്ക് സമ്മാനിച്ചിരിക്കുന്നത്‌. മുന്‍വര്‍ഷം 7,694 വോട്ടാണ്‌ അരുവിക്കരയില്‍ ബി.ജെ.പിയ്‌ക്ക് നേടാനായത്‌.
Wish the Lotus in many numbers will bloom in Kerala the birth place of Adi Sankara

കരിപ്പൂര്‍ വെടിവെയ്പ്പ്: നിസ്സാരമായി കാണാനാകില്ലെന്ന് പാര്‍ലമെന്ററി സമിതി.

ന്യൂഡല്‍ഹി : കരിപ്പൂരില്‍ സി.ഐ.എസ്‌.എഫ് ജവാന്മാരും അഗ്നിരക്ഷാസേനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ വെടിവെയ്പ്പും നിസ്സാരമായി കാണാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പാര്‍ലമെന്ററി സമിതി. വിമാനത്താവളത്തിലെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സമിതി വ്യക്‌തമാക്കി. ഇതോടൊപ്പം സി.ഐ.എസ്‌.എഫിന്‌ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനമായി. എയര്‍ട്രാഫിക് കണ്‍ട്രോളിനു സമീപമുള്ള ഗെയ്റ്റിലൂടെ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവരുടെ തിരിച്ചറിയല്‍കാര്‍ഡ് ആവശ്യപ്പെട്ട സി.ഐ.എസ്.എഫും അഗ്‌നിരക്ഷാസേന ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ജവാന്‍ അഗ്‌നിരക്ഷാസേനാജീവനക്കാരെ പിന്തിരിപ്പിക്കാനായി തോക്കുപുറത്തെടുത്തു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും തോക്ക്‌ പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെയാണ്‌ സിഐഎസ്‌എഫ്‌ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ എസ്‌.എസ്‌. യാദവിന്‌ വെടിയേറ്റത്‌.

Thursday, June 18, 2015

അന്താരാഷ്ട്ര യോഗ ദിന സന്ദേശo

INTRODUCTION

While addressing the 69 session of United Nations General Assembly (UNGA) on September 27, 2014, the Honorable Prime Minister of India Shri Narendra Modi urged the world community to adopt an International Day of Yoga.
“Yoga is an invaluable gift of ancient Indian tradition. It embodies unity of mind and body; thought and action; restraint and fulfillment; harmony between man and nature and a holistic approach to health and well-being. Yoga is not about exercise but to discover the sense of oneness with ourselves, the world and Nature. By changing our lifestyle and creating consciousness, it can help us to deal with climate change. Let us work towards adopting an International Yoga Day,” Shri Modi said.
On December 11, 2014, the 193 member UNGA approved the proposal by consensus with a record 177 co-sponsoring countries a resolution to establish 21 June as “International Day of Yoga”. In its resolution, the UNGA recognised that Yoga provides a holistic approach to health and well-being and wider dissemination of information about the benefits of practicing Yoga for the health of the world population. Yoga also brings harmony in all walks of life and thus, is known for disease prevention, health promotion and management of many lifestyle-related disorders. This booklet intends to give a brief overview about Yoga and Yogic practices to orient one towards comprehensive health for an individual and the community.
What is Yoga?
Yoga is essentially a spiritual discipline based on an extremely subtle science which focuses on bringing harmony between mind and body.
It is an art and science for healthy living. The word “Yoga” is derived from the Sanskrit root yuj meaning “to join”, “to yoke” or “to unite”. According to Yogic scriptures, the practice of Yoga leads to the union of individual consciousness with universal consciousness. According to modern scientists, everything in the universe is just a manifestation of the same quantum firmament. One who experiences this oneness of existence is said to be “in Yoga” and is termed as a yogi who has attained a state of freedom, referred to as mukti, nirvāna, kaivalya or moksha.
“Yoga” also refers to an inner science comprising of a variety of methods through which human beings can achieve union between the body and mind to attain self-realisation. The aim of Yoga practice (sādhana) is to overcome all kinds of sufferings that lead to a sense of freedom in every walk of life with holistic health, happiness and harmony.
Brief history and development of Yoga

The science of Yoga has its origin thousands of years ago, long before the first religion or belief systems were born. According to Yogic lore, Shiva has seen as the first yogi or ādiyogi and the first guru or ādiguru. Several thousand years ago, on the banks of lake Kantisarovar in the Himalayas, ādiyogi poured his profound knowledge into the legendary saptarishis or “seven sages”. These sages carried this powerful Yogic science to different parts of the world including Asia, the Middle East, northern Africa and South America. Interestingly, modern scholars have noted and marvelled at the close parallels found between ancient cultures across the globe. However, it was in India that the Yogic system found its fullest expression. Agastya, the saptarishi who travelled across the Indian subcontinent, crafted this culture around a core Yogic way of life.
Yoga is widely considered as an “immortal cultural outcome” of the Indus Saraswati Valley Civilisation – dating back to 2700 BC – and has proven itself to cater to both material and spiritual uplift of humanity. A number of seals and fossil remains of Indus Saraswati Valley Civilisation with Yogic motifs and figures performing Yoga sādhana suggest the presence of Yoga in ancient India. The seals and idols of mother Goddess are suggestive of Tantra Yoga. The presence of Yoga is also available in folk traditions, Vedic and Upanishadic heritage, Buddhist and Jain traditions, Darshanas, epics of Mahabharata including Bhagawadgita and Ramayana, theistic traditions of Shaivas, Vaishnavas and Tantric traditions. Though Yoga was being practiced in the pre-Vedic period, the great sage Maharishi Patanjali systematised and codified the then existing Yogic practices, its meaning and its related knowledge through Patanjali’s Yoga Sutras.
After Patanjali, many sages and Yoga masters contributed greatly for the preservation and development of the field through well- documented practices and literature. Yoga has spread all over the world by the teachings of eminent Yoga masters from ancient times to the present date. Today, everybody has conviction about Yoga practices towards the prevention of disease, maintenance and promotion of health. Millions and millions of people across the globe have benefitted by the practice of Yoga and the practice of Yoga is blossoming and growing more vibrant with each passing day.
The Fundamentals of Yoga

Yoga works on the level of one’s body, mind, emotion and energy. This has given rise to four broad classifications of Yoga: Karma Yoga where we utilise the body; Jnāna Yoga where we utilise the mind; Bhakti Yoga where we utilise the emotion and Kriya Yoga where we utilise the energy. Each system of Yoga we practice falls within the gamut of one or more of these categories.
Every individual is a unique combination of these four factors. Only a guru (teacher) can advocate the appropriate combination of the four fundamental paths as is necessary for each seeker. “All ancient commentaries on Yoga have stressed that it is essential to work under the direction of a guru.”
Traditional schools of Yoga

The different philosophies, traditions, li neages and guru-shishya paramparas of Yoga led to the emergence of different traditional schools. These include Jnāna Yoga, Bhakti Yoga, Karma Yoga, Pātanjala Yoga, Kunḍ ạ lini Yoga, Haṭha Yoga, Dhyāna Yoga, Mantra Yoga, Laya Yoga, Rāja Yoga, Jain Yoga, Bouddha Yoga etc. Each school has its own approach and practices that lead to the ultimate aim and objectives of Yoga.
Yogic practices for health and wellness

The widely practiced Yoga sadhanas are: Yama, Niyama, Āsana, Prānāyāma, Pratyāhara, Dhārana, Dhyāna, Samādhi, Bandhas and Mudras, Shatkarmas, Yuktāhāra, Mantra-japa, Yukta-karma etc.
Yamas are restraints and Niyamas are observances. These are considered to be pre-requisites for further Yogic practices. Āsanas, capable of bringing about stability of body and mind, “kuryat-tad- asanam-sthairyam”, involve adopting various psycho-physical body patterns and giving one an ability to maintain a body position (a stable awareness of one’s structural existence) for a considerable length of time.
Prānāyāma consists of developing awareness of one’s breathing followed by willful regulation of respiration as the functional or vital basis of one’s existence. It helps in developing awareness of one’s mind and helps to establish control over the mind. In the initial stages, this is done by developing awareness of the “flow of in-breath and out-breath” (svāsa-prasvāsa) through nostrils, mouth and other body openings, its internal and external pathways and destinations. Later, this phenomenon is modified, through regulated, controlled and monitored inhalation (svāsa) leading to the awareness of the body space getting filled (puraka), the space(s) remaining in a filled state (kumbhaka) and it getting emptied (rechaka) during regulated, controlled and monitored exhalation (prasvāsa).
Pratyāhara indicates dissociation of one’s consciousness (withdrawal) from the sense organs which connect with the external objects. Dhārana indicates broad based field of attention (inside the body and mind) which is usually understood as concentration. Dhyāna (meditation) is contemplation (focussed attention inside the body and mind) and Samādhi (integration).
Bandhas and Mudras are practices associated with Prānāyāma. They are viewed as the higher yogic practices that mainly adopt certain physical gestures along with control over respiration. This further facilitates control over mind and paves way for higher Yogic attainment. However, practice of dhyāna, which moves one towards self-realisation and leads one to transcendence, is considered the essence of Yoga Sādhana.
Śaṭkarmas are detoxification procedures that are clinical in nature and help to remove the toxins accumulated in the body. Yuktāhāra advocates appropriate food and food habits for healthy living.

ആറന്മുളപ്രക്ഷോഭത്തിന്റെ വിജയം ഭുമാഫിയകള്‍ക്കുള്ള താക്കീത്‌ : കുമ്മനം രാജശേഖരന്‍

ആറന്മുളവിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചുകൊണ്ട് ഇന്ന് ഉത്തരവായതോടെ മണ്ണിനും വെള്ളത്തിനും അന്നത്തിനും വേണ്ടി ജനങ്ങള്‍ നടത്തിയ ത്യാഗോജ്ജ്വലമായ അതിജീവനസമരം പൂര്‍ണ്ണവിജയത്തിലെത്തിയെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി മുഖ്യരക്ഷാധികാരിയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. അനുമതി റദ്ദാക്കി വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട്‌ വെച്ച്‌ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക – പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതികള്‍ മുന്‍പ് റദ്ദ് ചെയ്തിരുന്നു. വ്യോമയാനമന്ത്രാലയം കൂടി ഏറ്റവും അവസാനമായി അനുമതി റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചുകഴിഞ്ഞു. കള്ളപ്രചരണവും അധികാരവും പണവും ഉപയോഗിച്ച് ജനകീയസമരങ്ങളെ അടിച്ചമര്‍ത്താനോ പരാജയപ്പെടുത്താനോ ആവില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആറന്മുള പ്രക്ഷോഭം.
കേരളസര്‍ക്കാരും ഭൂമാഫിയകളും വന്‍കിട കോര്‍പ്പറേറ്റ് ശക്തികളും സ്ഥലം എം.എല്‍.എയും, എം.പിയും രാജ്യസഭാ ഉപാദ്ധ്യക്ഷനും കൈകോര്‍ത്തുപിടിച്ച് ജനങ്ങള്‍ക്കെതിരെ അതിശക്തമായ കടന്നാക്രമണം നടത്തിയിട്ടും സമാധാനപരമായി നിയമയുദ്ധങ്ങളും പ്രക്ഷോഭങ്ങളും വഴി ജനങ്ങള്‍ ഒട്ടേറേ ത്യാഗങ്ങള്‍ സഹിച്ചും നാടിന്റെ പൈതൃകത്തെയും പരിസ്ഥിതിയെയും പമ്പാനദിയെയും പള്ളിയോടങ്ങളെയും പരിരക്ഷിച്ചു. മത-ജാതി-രാഷ്ട്രീയ-പ്രാദേശിക ഭേദചിന്തകള്‍ മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറി. കള്ളക്കേസുകളില്‍ കുടുക്കി ഒട്ടേറെ പേരെ പീഡിപ്പിച്ചു. ആഴ്ച്ചകളോളം ജയിലില്‍ കിടവരും മര്‍ദ്ദനമേറ്റവരും ധാരാളമുണ്ട്. പ്രക്ഷോഭത്തിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, ധീരമായ നിലപാട് സ്വീകരിച്ച് ഉറപ്പുകള്‍ പാലിച്ച കേന്ദ്രസര്‍ക്കാരിനും ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ആറന്മുളപാടത്തും പുഴയിലും മണ്ണിട്ട് നികത്തി ആരംഭിച്ച വിമാനത്താവള കമ്പനിയുടെ അധിനിവേശം ഇപ്പോഴും അവസാനിച്ചിട്ടില്ല. എല്ലാ അനുമതിയും കിട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്നും അടുത്ത വര്‍ഷം ആദ്യ വിമാനം പറക്കുമെന്നും മറ്റും പച്ചനുണ പ്രചരിപ്പിക്കുന്ന കെ.ജി.എസ് ഗ്രൂപ്പ് കമ്പനി ആറന്മുള വിട്ടു പോകണം. നാളിതുവരെ കമ്പനി നടത്തിയ അഴിമതിയും തട്ടിപ്പും ക്രമക്കേടും വിദഗ്ദ്ധ കുറ്റാന്വേഷണ സമിതി അന്വേഷിക്കണം. ആറന്മുളയെ വ്യവസായമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുമെന്ന ഉറപ്പ് കേരള മുഖ്യമന്ത്രി പാലിക്കണം. വിമാനത്താവളത്തിനു കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ റവന്യൂമന്ത്രി സ്ഥലം മാറ്റിയ 48 റവന്യൂ ഉദ്യോഗസ്ഥരെയും പൂര്‍വ്വസ്ഥാനങ്ങളില്‍ നിയമിക്കണം. 7 കളക്ടര്‍മാരെയും 5 ഡപ്പ്യൂട്ടി കളക്ടര്‍മാരെയും നാളിതുവരെ സ്ഥലം മാറ്റി. ഈ വക വിഷയങ്ങളെകുറിച്ചെല്ലാം വിശദവും വിദഗ്ദ്ധവുമായ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആറന്മുളയിലെ 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. നിര്‍ധനരും ഭൂരഹിതരുമായവര്‍ക്ക് ഉടനെ ഭൂമി വിതരണം ചെയ്യണം.
കേരളത്തിലെ എല്ലാ നീര്‍ത്തടങ്ങളും നെല്‍വയലുകളും കുളങ്ങളും കുുന്നുകളും സംരക്ഷിക്കുന്നതിനുവേണ്ടി നടക്കുന്ന ജനമുന്നേറ്റത്തിനു ആറന്മുള പ്രക്ഷോഭം കരുത്തു പകര്‍ന്നിരിക്കുകയാണ്. നെല്ലറകളായ കുട്ടനാടും പാലക്കാടും ഉള്ള നെല്‍പ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഭൂമാഫിയകള്‍ നടത്തുന്ന കരുനീക്കങ്ങള്‍ക്ക് ഇതോടെ കനത്ത പ്രഹരമേറ്റിരിക്കുകയാണ്. ആറന്മുള പ്രക്ഷോഭം വിമാനത്താവളം ഒരിടത്തും സ്ഥാപിക്കാതിരിക്കുന്നതിനു വേണ്ടിയായിരുന്നില്ല. മറിച്ചുള്ള പ്രചരണം വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് കെ.ജി.എസ് കമ്പനി ശ്രമിച്ചത്. ആറന്മുളയില്‍ തന്നെ വിമാനത്താവളം വേണമെന്ന നിര്‍ബന്ധബുദ്ധിക്കും പിടിവാശിക്കും പിന്നില്‍ ചില ആഗോളശക്തികളുടെ ഗൂഢാലോചനയും ഇടപെടലുകളും നടന്നിട്ടുണ്ട്. ആറന്മുളയെ സംരക്ഷിക്കുന്നതിനും പൈതൃകം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള വിപുലമായ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുവാന്‍ ബന്ധപ്പെട്ടവരെല്ലാം ശ്രമിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

മറിയം സിദ്ദിഖി എല്ലാ ഭാരതീയർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്കോൺ നടത്തിയ ഭഗവദ് ഗീത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയം സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു . പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സ്വച്ഛഭാരത് അഭിയാനിലേക്കും മറിയം 11,000 രൂപ വീതം സംഭാവന ചെയ്തു .
ഭഗവദ് ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മറിയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു . വിവിധ മതങ്ങളിലുള്ള മറിയത്തിന്റെ താത്പര്യം എല്ലാ ഭാരതീയർക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മറിയത്തിന് വിവിധ മതങ്ങളെപ്പറ്റിയുള്ള അഞ്ച് പുസ്തകങ്ങൾ പ്രധാനമന്ത്രി സമ്മാനിച്ചു .
മറിയത്തിന്റെ മാതാപിതാക്കളായ അസിഫ് നസീം സിദ്ദിഖിയും ഫർഹാൻ സിദ്ദിഖിയും മകളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിക്കാനുണ്ടായിരുന്നു .

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവം: ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. ബംഗ്ലാദേശ് പൗരനായ നസ്്‌റുള്‍ അക നസു (28) ആണ് അറസ്റ്റിലായത്. കോല്‍ക്കത്തയിലെ സിയാല്‍ദ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന നസ്റുള്‍ തിരിച്ചുളള വരവിലാണ് പോലീസിന്റെ കൈയ്യില്‍പെട്ടത്.,br> ലോക്കല്‍ ട്രെയിനില്‍ സ്‌റ്റേഷനിലിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തുനിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് റാണാഘട്ട് കോണ്‍വെന്റ് സ്‌കൂളിലെ സുപ്പീരിയറും എഴുപത്തിയൊന്നുകാരിയുമായ കന്യാസ്ത്രീ മാനഭംഗത്തിനിരയായത്.
കവര്‍ച്ചയ്‌ക്കെത്തിയ സംഘത്തെ തടയാനുള്ള ശ്രമത്തിനിടെ ആയിരുന്നു സംഭവം. നസ്‌റുള്‍ ഉള്‍പ്പെട്ട ഏഴംഗസംഘം ഇവരെ ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ നസ്റുള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ പോയി. അതിര്‍ത്തിയില്‍ പോലീസ് പരിശോധന വ്യാപകമാക്കിയതോടെ ഇയാള്‍ ബംഗ്ലാദേശിലേക്ക് കടന്നു.
നസ്‌റുള്‍ പിടിയിലായതോടെ കേസില്‍ ആറു പേര്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. സ്റ്റാഫ് റൂമിലെ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
News Credits,Janamtv,June 18 2015

Saturday, June 13, 2015

കൊച്ചി നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളിൽ - Janamtv News

കൊച്ചി : മെട്രോയും സ്മാര്‍ട്ട്‌സിറ്റിയും തുറമുഖവുമോക്കെയായി മുഖം മിനുക്കുമ്പോഴും കൊച്ചിയിലെ മാലിന്യ നിര്‍മ്മാര്‍ജനം ഇപ്പോഴും അശാസ്ത്രീയം തന്നെയെന്ന് ജനം ടിവി നടത്തിയ അന്വേഷണത്തിൽ തെളിയുന്നു .ഏഴ് ലക്ഷത്തോളം പേര്‍ സ്ഥിരമായി ജീവിക്കുന്ന കൊച്ചി നഗരത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് കുടിവെള്ള സ്രോതസുകളിലും, ജനവാസ കേന്ദ്രങ്ങളിലും, പരിസരത്തെ ഗ്രാമങ്ങളിലും.ഭരണാധികാരികളാകട്ടെ ഇതിനു നേരെ കണ്ണടക്കുകയാണ്.
കൊച്ചി നഗരത്തിലെ സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നറിയാൻ രാത്രി വൈകി മാത്രം റോഡില്‍ പ്രത്യക്ഷപ്പെടുന്ന കക്കൂസ് മാലിന്യ ടാങ്കറുകളെ പിന്തുടര്‍ന്ന ജനം ടിവി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു .ഗുണ്ടാ സംഘങ്ങളുടെ കാവലില്‍ ടാങ്കറുകള്‍ നഗര പരിസരത്തെ ഗ്രാമങ്ങളിലേക്ക്..പിന്നെ ഗ്രാമത്തിന്റെ വിജനതയിലും ജലസ്രോതസുകളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം ഒഴുക്കിയ ശേഷം അടുത്ത ലോഡിനായി നഗരത്തിലേക്ക് ..
മറ്റൊരു കാഴ്ച ചില കക്കൂസ് മാലിന്യ ടാങ്കറുകള്‍ കൊച്ചിയുടെ പ്രധാന കുടി വെള്ള സ്രോതസായ പെരിയാറിലും അതിന്റെ കൈവഴികളിലും മാലിന്യം തള്ളുന്നു എന്നതാണ്..ഇങ്ങനെ വിഷമയമാക്കുന്ന ജലമാണ്,നാമമാത്രമായ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷം നഗരവാസികള്‍ക്ക് കുടിവെള്ളമായി എത്തുന്നതും...കക്കൂസ് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൊച്ചി നഗരസഭാ എന്ത് ചെയ്യുന്നു എന്നറിയാൻ നഗരസഭയെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി അതിലും വിചിത്രം. ഇത്രയധികം ജന സാന്ദ്രതയുള്ള കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യം സംസ്കരിക്കാന്‍ സംവിധാനങ്ങളൊന്നുമില്ല.
ഇത്തരം മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ ആരെയും ചുമതലപ്പെടുത്തുകയോ ലൈസന്‍സ് നല്കുകകയോ ചെയ്തിട്ടില്ല ..ലക്ഷക്കണക്കിനു മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ സ്വാഭാവികമായും പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ നാളിത് വരെ ചിന്തിച്ചിട്ടില്ലെന്നു സാരം..രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യ ടാങ്കറുകള്‍ നഗര ഗ്രാമ ഭേദമില്ലാതെ രോഗങ്ങള്‍ പരത്തുമ്പോള്‍ നഗരസഭ ഉറക്കം തുടരുകയാണ് ..
കൊച്ചിയില്‍ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം തള്ളപ്പെടുന്ന സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ജല സ്രോതസുകളില്‍ തള്ളുന്നതും തുടര്‍ന്ന് അത് കുടി വെള്ളത്തില്‍ കലരുന്നതും കടുത്ത ആരോഗ്യ ഭീഷണിയാണ് സൃഷ്ട്ടിക്കപ്പെടുന്നത്.ഇതില്‍ നടപടിയെടുക്കേണ്ട വിവിധ വകുപ്പുകള്‍ തികഞ്ഞ ഉദാസീന മനോഭാവമാണ് ഇക്കാര്യത്തില്‍ കാട്ടുന്നത്.
ഭക്ഷണവും പാര്‍പ്പിടവും പോലെ തന്നെ വിസര്‍ജ്യവും നിര്‍മാര്‍ജനവും ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണെന്ന സത്യം കൊച്ചി നഗര സഭ ഇനി എന്ന് മനസിലാക്കും ?.നഗരത്തിലെ ഫ്ലാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ നഗരസഭാ മേധാവിക്ക് പതിവ് പല്ലവി.നഗരത്തിലെ കുടിവെള്ള സ്രോതസായ പുഴകളില്‍ കക്കൂസ് മാലിന്യം ഒഴുക്കി ,ജനങ്ങളെ രോഗത്തിലേക്ക് തള്ളിവിടുന്ന നടപടിക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.
എതിര്‍ക്കുന്നവരെ പ്രതിരോധിക്കാനായി മാരകായുധങ്ങൾ വഹിച്ച ഗുണ്ടകളുടെ അകമ്പടിയോടെയാണ് മാലിന്യ ടാങ്കറുകള്‍ യഥേഷ്ടം വിഹരിക്കുന്നത്.മനുഷ്യരുടെ ആരോഗ്യത്തിനു വില പേശി ലക്ഷങ്ങള്‍ കൊയ്യുന്ന ബിസിനസ് ആയി ഇത് മാറിക്കഴിഞ്ഞു .ചെറിയ ട്രാഫിക് നിയമലംഘനത്തിന് പോലും പിഴ ഈടാക്കുന്ന പോലീസ് പക്ഷെ ഇതൊന്നും കണ്ട മട്ടില്ല.നിരീക്ഷണം കൈമടക്കിന് വഴങ്ങുമെന്ന് വ്യക്തം.ജലാശയങ്ങള്‍ മലിനമാക്കിയാല്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാമെന്ന് അറിയാത്തവരല്ല ഇവര്‍.
പെരിയാറിലുൾപ്പെടെ കൊച്ചിയിലെ ജലാശയങ്ങളില്‍ വര്‍ധിച്ചു വരുന്ന കോളിഫോം ബാക്ടീരിയയെ നശിപ്പിക്കാന്‍ ജല അതോറിറ്റിയുടെ നിലവിലുള്ള സംവിധാനങ്ങളൊന്നും പോരെന്നിരിക്കെ ,ഈ മാലിന്യ ടാങ്കറുകള്‍ വിതക്കുന്ന ദുരന്തത്തിന്റെ ഭീകരത ഊഹിക്കാവുന്നതെയുള്ളു.മനുഷ്യ വിസര്‍ജ്യം പുഴയില്‍ തള്ളുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും ഇത് റിപ്പോര്‍ട്ട്‌ ചെയ്തതായി എവിടെയും രേഖയില്ല.വിവിധ വകുപ്പുകള്‍ പരസ്പരം പഴി ചാരിയും കൈ കഴുകിയും പ്രശനത്തില്‍ നിന്ന് വഴിമാറുമ്പോള്‍,മാഫിയയുടെ പിന്‍ബലത്തോടെ മാലിന്യ ടാങ്കറുകള്‍ നഗരത്തില്‍ അങ്ങോളം ഇങ്ങോളം ചീറിപ്പായുന്നു. Article credits
JanamTv,14/06/2015